അതിജീവനത്തിന്റെ കലയ്ക്ക് ജീവൻ പകരാൻ കഥാദർശനം; കഥാപ്രസംഗത്തിന്റെ ന്യൂജനറേഷൻ പതിപ്പിൽ വിവേകാനന്ദനായി മഞ്ചള്ളൂർ ശ്രീകുമാർ; പ്രാരാബ്ദങ്ങൾക്കിടയിലും കഥപറയാനുറച്ച് കാഥികൻ
മറുനാടൻ മലയാളി ബ്യൂറോ
കേരളീയ കലാപാരമ്പര്യത്തിൽ നിന്നും അന്യം നിന്നു പോകുന്ന കഥാപ്രസംഗത്തിന് പുതുജീവൻ നൽകുന്ന കഥാദർശനം ശ്രദ്ധേയമാകുന്നു. ദൃശ്യ മാദ്ധ്യമങ്ങളും റിയാലിറ്റി ഷോകളുടെ വശ്യതയും കാരണം കലയുടെ ലോകത്തു നിന്നും അകറ്റി നിർത്തപ്പെടേണ്ടി വന്ന കഥാപ്രസംഗത്തിന് ആധുനികതയുടെ ചമയങ്ങളണിയിച്ച് പുതിയ ഭാഷ്യം നൽകുകയാണ് മഞ്ചള്ളൂർ ശ്രീകുമാർ എന്ന കാഥികൻ.സ്വാമി വിവേകാനന്ദന്റെ ജീവിതമാണ് കഥാദർശനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
അങ്ങനെ സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള കഥാപ്രസംഗം ശ്രീകുമാറിലൂടെ കഥാദർശനമായി. കഥ പറച്ചിലിനോടൊപ്പം ഗാനങ്ങളും പശ്ചാത്തല സംഗീതവും മാത്രമല്ല കഥയിലെ സംഭവങ്ങൾ എൽസിഡി പ്രൊജക്ടറിന്റെ സഹായത്തോടെ സ്ക്രീനിൽ തെളിയുക കൂടി ചെയ്തപ്പോൾ കാലത്തിനനുയോജ്യമായ മാറ്റമായി മാറി. സ്വാമി വിവേകാനന്ദന്റെ വേഷത്തിൽ വേദിയിലെത്തിയാണ് ശ്രീകുമാർ കഥാദർശനം അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
കഥാദർശനം കഥ കാണിച്ചുകൊടുക്കലാണെന്നു പറഞ്ഞാൽ തെറ്റില്ല. കഥാപ്രസംഗത്തിന്റെ ന്യൂജനറേഷൻ ഭാവം മഞ്ചള്ളൂർ ശ്രീകുമാർ നരേറ്റീവ് ഡോക്യുഫിക്ഷനിൽ കഥാദർശനം അവതരിപ്പിക്കുമ്പോൾ കലയുടെ പുതിയ രൂപവും അനുഭവിച്ചറിയുകയാണ് കാഴ്ചക്കാർ. സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം ദൃശ്യങ്ങളിലൂടെയും വിവരണത്തിലൂടെയും ആസ്വാദകർക്കു മുന്നിലേക്കെത്തുമ്പോൾ നേരിട്ടു വിവേകാനന്ദനെ അറിയുകയാണ് ഓരോരുത്തരും.
അവതരണ ശൈലിയിലും കഥാപ്രസംഗത്തിൽ നിന്ന് ഒട്ടേറെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. വിവേകാനന്ദന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ വിവരിച്ചുകൊണ്ടാണ് തുടക്കം. പ്രശസ്തമായ ഷിക്കാഗോ പ്രസംഗത്തിനു മുപ്പത്തൊന്നാമനായി വിവേകാനന്ദൻ വേദിയിലേക്കു കയറുന്ന രംഗത്തിലാണ് ആരംഭിക്കുന്നത്. തുടർന്ന് ജനനവും ബാല്യവും കൗമാരവും പറഞ്ഞു. ശ്രീരാമകൃഷ്ണ പരമഹംസനുമായുള്ള കൂടിക്കാഴ്ചയിലെത്തും. അറിവ് അന്വേഷിച്ചുള്ള ആ യാത്രയിൽ വിവേകാനന്ദനിൽ ഉണ്ടാകുന്ന മാറ്റങ്ങളും തുടർന്ന് അമേരിക്കയിലേക്കു യാത്ര തിരിക്കുന്നതോടെ കഥാദർശനം സമാപിക്കും.
ഇന്ത്യൻ യുവത്വത്തോട് ഉണർന്നെഴുന്നേൽക്കാൻ ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങളുടെ പ്രചരണാർത്ഥമാണ് ഈ ഉദ്യമം ഏറ്റെടുത്തതെന്ന് ശ്രീകുമാർ പറയുന്നു. മുൻകാല കഥാപ്രസംഗകലാകാരനായ ശ്രീകുമാർ പത്തനാപുരം മഞ്ചള്ളൂർ സ്വദേശിയാണ്. വിവേകാനന്ദന്റെ 109ാം സമാധി ദിനമായിരുന്ന 2011 ജൂലൈ 4 ന് കോഴിക്കോട്ടായിരുന്നു കഥാദർശനത്തിന്റെ അരങ്ങേറ്റം. കവി പികെ ഗോപി വരികളും ശ്രീധരൻ മുണ്ടങ്ങാടി സംഗീതവും അഞ്ചൽ ഉദയകുമാർ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്ന കഥാദർശനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു കഴിഞ്ഞു.
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന പരിപാടി സ്വാമി വിവേകാനന്ദന്റെ 150ാം ജന്മ വാർഷികമാകുമ്പോഴേക്കും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവതരിപ്പിക്കുവാനും ശ്രീകുമാറിന് അനുമതി ലഭിച്ചിട്ടുണ്ട്. 1980 ലാണ് മഞ്ചള്ളൂർ ശ്രീകുമാർ കഥാപ്രസംഗ മേഖലയിലേക്ക് എത്തുന്നത്. 1991 കൾക്കുശേഷം കലയുടെ ആസ്വാദകരുടെ എണ്ണത്തിൽ കുറവുണ്ടാവുകയും മറ്റു കലകൾ ഈ സ്ഥാനം പിടിച്ചടക്കുകയും ചെയ്തതോടെ ജീവിത പ്രാരാബ്ദം വഴിമുട്ടിച്ചതിനെ തുടർന്ന് ശ്രീകുമാർ ചെറുകിട ബിസിനസ്സുകളുമായി തിരിഞ്ഞു. കഥാപ്രസംഗത്തോടുള്ള ആഭിമുഖ്യം വിട്ടാമാറാത്തതിനാൽ 2011ൽ കലയൊന്നു പരിഷ്ക്കരിച്ചു പരീക്ഷിക്കാമെന്ന ചിന്തയിൽ നിന്നുമാണ് കഥാദർശനം രൂപപ്പെടുന്നത്.
എൺപതുകളിലാണ് കാഥികനായുള്ള ശ്രീകുമാറിന്റെ കടന്നുവരവ്. 10 വർഷം ആകാശവാണിയിൽ ബി ഗ്രേഡ് കലാകാരനായി കഥ പറയാൻ അവസരം ലഭിച്ചു. എന്നാൽ പിന്നീടങ്ങോട്ട് കഥാപ്രസംഗത്തിനുണ്ടായ തകർച്ച ഈ കലാകാരനേയും ബാധിച്ചു. പല മേഖലകളിൽ ജോലി നേടിയെങ്കിലും വിജയിക്കാൻ സാധിച്ചില്ല. നീണ്ട ഇടവേളയ്ക്കുശേഷം നാടക തിരക്കഥാകൃത്തുക്കളായ ജയപ്രകാശ് കുളൂരിന്റെയും പികെ ഗോപിയുടേയും സഹായത്തോടെ വിവേകാനന്ദ ചരിതവുമായി വീണ്ടും വേദികളിലെത്തി.
കഥാപ്രസംഗം അന്യം നിൽക്കുകയാണെന്ന ബോധം ഉൾക്കൊണ്ട് ഈ കലാരൂപത്തെ നവീനരീതിയിൽ അവതരിപ്പിക്കാനും ഇദ്ദേഹത്തിന് സാധിച്ചു. സാധാരണയുള്ള കഥാപ്രസംഗ രീതിയിൽ നിന്നും വ്യത്യസ്തമായി നായകവേഷ പകർച്ചയുള്ള കാഥികന്റെ അവതരണം കാണികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേരള സംഗീത കലാ സാഹിത്യ അക്കാദമിയുടെ സഹായത്താൽ വിവേകാനന്ദ കഥാദർശനം അവതരിപ്പിക്കാനും അവസരം ലഭിച്ചിരുന്നു. വിവേകാനന്ദ സ്വാമിയുടെ 150ാം ജന്മദിനാഘോഷവേളയിലും സാമ്പത്തിക സഹായങ്ങൾ ലഭിക്കാതെ ശബരിമല ഉൾപ്പെടെയുള്ള വേദികളിൽ കഥാദർശനം അവതരിപ്പിച്ചു.
എന്നാൽ ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്ന ഈ കാഥികനെ സഹായിക്കാൻ ആരുമില്ല.സംസ്ഥാനത്തെ സ്ക്കൂളുകളിൽ വിവേകാനന്ദ കഥാദർശനം അവതരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയെങ്കിലും സാമ്പത്തിക സഹായത്തിനായി സാംസ്കാരിക വകുപ്പ് കനിയുമെന്ന പ്രതിക്ഷയിലാണ് ഈ കാഥികൻ. സ്വന്തം കൈയിൽ നിന്ന് കാശുമുടക്കിയാണ് കഥാദർശനവുമായി ഈ കലാകാരന്റെ യാത്ര. പത്തനാപുരം ഗാന്ധിഭവനിലെ സേവകൻ കൂടിയായ ഈ കാഥികന് താങ്ങായി എന്നും ഒപ്പമുള്ളത് ഗാന്ധിഭവനും സെക്രട്ടറി ഡോ. പുനലൂർ സോമരാജനുമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍