നമ്മുടെ കുഞ്ഞുങ്ങളുടെ ചിരിയും സന്തോഷവുമെല്ലാം നമ്മുടെ പിടിവാശി മൂലം ഡിഫ്ത്തീരിയയോ മറ്റോ കവർന്നെടുത്താൽ? ആ ദുഃഖഭാരവും പേറി ജീവിതകാലം മുഴുവൻ തള്ളിനീക്കാൻ നമുക്കാവുമോ? വാക്‌സിനേഷൻ വിരുദ്ധ പ്രചാരണങ്ങളുടെ കള്ളിപൊളിച്ചെഴുതി ഫാസിൽ ഷാജഹാന്റെ ലേഖനം
വാക്‌സിനേഷൻ കൊടുക്കണോ വേണ്ടയോ?
ഈയൊരു നീണ്ട ലേഖനം വായിച്ചു നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടാതിരിക്കാൻ ചോദ്യത്തിനുള്ള ഉത്തരം ആദ്യമേ പറയാം, വാക്‌സിനേഷൻ നിർബന്ധമായും കൊടുക്കണം.വിശദീകരണം:
ഇതുമായി ബന്ധപ്പെട്ട് വാട്‌സപ്പിലൂടെ അടക്കം പ്രചരിക്കുന്ന ഊഹാ പോഹങ്ങളാണ് ജനങ്ങളിൽ ഇങ്ങിനെയൊരു ആശയക്കുഴപ്പം ഉണ്ടാകാൻ കാരണം.എന്തൊക്കെയാണ് ആരോപണങ്ങൾ എന്നും എന്താണ് അവയ്ക്കുള്ള മറുപടി എന്നും പറയുന്നതിനു മുമ്പ് ചെറിയൊരു ചരിത്ര വായന നടത്താം. കോടിയോളം ആളുകളെ കൊന്ന, ചില ഗ്രാമങ്ങൾ തന്നെ ഇല്ലാതായിപ്പോയ നിരവധി രോഗങ്ങളെ നമ്മൾ ഇല്ലാതാക്കുകയോ നിയന്ത്രണ വിധേയമാക്കുകയോ ചെയ്തിട്ടുണ്ട്. അവ ഇവയാണ്.
1. ചിക്കൻ പോക്‌സ്
2. പോളിയോ
3. വസൂരി
4. ടൈഫോയിഡ്
5. ന്യുമോണിയ
6. ടൈഫോയിഡ്
7. മലേറിയ
8. അഞ്ചാം പനി (മീസൽസ്)
9.വില്ലൻ ചുമ
10.ഡിഫ്ത്തീരിയ
എന്റെയൊക്കെ ചെറുപ്പകാലത്ത് നിറയെ വസൂരിക്കലയുള്ള പലരെയും നാട്ടിൽ കാണാറുണ്ടായിരുന്നു. ഇവരിൽ നിന്നൊക്കെയും അനുഭവ എഴുത്തുകളിലൂടെയും അന്നത്തെ ബീഭൽസമായ ഭീകരാവസ്ഥയെ കുറിച്ചു കേട്ടിട്ടുണ്ട്.അന്നും കൊണ്ടുപിടിച്ച ആരോപണങ്ങളും അന്ധവിശ്വാസങ്ങളും എതിർപ്പുകളും മന്ത്രവാദങ്ങളും ഇന്നത്തേക്കാൾ രൂക്ഷമായി നിലകൊണ്ടിരുന്നു. വസൂരി പിടിച്ചവരെ വീടോടെ, ജീവനോടെ, കത്തിച്ചു കളഞ്ഞിരുന്നു.അക്കരെയുള്ള രോഗികൾ പുഴയിലൂടെ നീന്തി വരുന്നത് തടയാൻ ചൂട്ടും കത്തിച്ചു പുഴയുടെ ഇക്കരെ ആളുകൾ ഉറക്കമൊഴിഞ്ഞു കാവലിരുന്നിരുന്നു.
മതങ്ങളോ പ്രാർത്ഥനകളോ മന്ത്രവാദങ്ങളോ അല്ല, മറിച്ചു മരുന്നുകളാണവ നിർമ്മാർജ്ജനം ചെയ്യാൻ നമ്മെ സഹായിച്ചത് എന്ന് ഇന്നത്തെ എതിർപ്പുകാർ പോലും സമ്മതിക്കും.ഭയത്തിന്റെ വിൽപ്പനക്കാർ എന്നും അങ്ങിനെയായിരുന്നു. ഇന്നെതിർക്കുന്നവർ ഇന്നലെയെ അംഗീകരിക്കും. നാളെ എതിർക്കുന്നവർ ഇന്നിനെ അന്ന് അംഗീകരിക്കും. എന്തായാലും നാളെകളിൽ പറഞ്ഞു ചിരിക്കാനുള്ള അത്തരക്കാരുടെ ഇന്നത്തെ വാദമുഖങ്ങൾ എന്തൊക്കെയെന്നു നോക്കാം.
1 ഈ വാക്‌സിൻ കൊടുത്തതു കൊണ്ട് ഇതുവരെ പ്രയോജനമൊന്നും ഉണ്ടായിട്ടില്ല.
അങ്ങിനെയല്ല. രണ്ടായിരമാണ്ടിൽ ഇന്ത്യയിലെ മീസിൽസ് (അഞ്ചാം പനി) വാക്‌സിനേഷന്റെ കവറേജ് 56 ശതമാനം ആയിരുന്നു, ഇന്ത്യയിലാകെ അന്നുണ്ടായ മരണം ഒരു ലക്ഷം. 2015 ഇന്ത്യയിലെ മീസിൽസ് വെക്കേഷന്റെ കവറേജ് 87 ശതമാനമായിരുന്നു, അന്നുണ്ടായ മരണങ്ങൾ 49000.
2 കുഞ്ഞുങ്ങളിൽ മീസൽസ് റുബെല്ലാ വാക്‌സിനേഷൻ ഓട്ടിസം ഉണ്ടാക്കും.
മെഡിക്കൽ സയൻസിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒരു നുണയാണിത്.'ആധുനിക വാക്‌സിൻ വിരുദ്ധ മുന്നേറ്റത്തിന്റെ പിതാവ്' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ആൻഡ്ര്യൂ വേക്ക്ഫീൽഡ്, പ്രശസ്ത ശാസ്ത്ര ജേർണലായ ലാൻസറ്റിൽ എഴുതിയ ലേഖനമാണ് വാക്‌സിനും ഓട്ടിസവും തമ്മിലുള്ള ബന്ധം ആദ്യമായി 'കണ്ടുപിടിക്കുന്നത്.'ലോകമെമ്പാടുമുള്ള വാക്‌സിൻ വിരുദ്ധർ ലേഖനം ഉപയോഗിച്ച് വലിയ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു. വികസിത രാഷ്ട്രങ്ങളിൽ പോലും വാക്‌സിനേഷൻ നിരക്ക് കുറഞ്ഞു. പതിനാലു വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ടിൽ ആദ്യത്തെ മീസിൽസ് മൂലമുള്ള മരണം സംഭവിച്ചു.2004ൽ ബ്രയാൻ ഡീർ എന്ന പത്ര പ്രവർത്തകനാണ് വേക് ഫീൽഡിന്റെ തട്ടിപ്പ് ലോകത്തെ അറിയിച്ചത്.വേക്ക്ഫീൽഡ് പഠനത്തിൽ കാണിച്ച കൃത്രിമങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടീഷ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്തു.
ഒരു കോടിയോളം കുട്ടികളുടെ ഡാറ്റ പരിശോധിച്ച 31 പഠനങ്ങൾ വാക്‌സിനും ഓട്ടിസവും തമ്മിൽ ബന്ധമില്ല എന്ന് തെളിയിക്കുകയും കൂടി ചെയ്തതിനെത്തുടർന്ന് ലാൻസറ്റ് ജേർണൽ ക്ഷമാപണത്തോടെ വേക്ക് ഫീൽഡിന്റെ ലേഖനം പിൻവലിച്ചു.ഇതോടെ ശാസ്ത്രീയ ചർച്ചകൾക്ക് വിരാമമായെങ്കിലും ലോകമെമ്പാടുമുള്ള വാക്‌സിൻ വിരുദ്ധ പ്രചാരകരുടെ പ്രധാന ആയുധം ഇന്നും ഈ ലേഖനമാണ്.
3 മാതൃഭൂമിയിൽ വന്ന ലേഖനം.
ആരുഷി ബേദി എഴുതിയ ലേഖനം വാക്‌സിൻ കച്ചവടത്തെ മനോഹരമായി തുറന്നു കാണിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലും ദേശിയ തലത്തിലും ഈ കച്ചവടം എങ്ങിനെ നടക്കുന്നു എന്നും ആരൊക്കെ, എവിടെയൊക്കെ, എത്രയൊക്കെ ലാഭം ഉണ്ടാക്കുന്നു എന്നതും കൃത്യമായി ആരുഷി എഴുതിയിട്ടുണ്ട്.പക്ഷേ വാക്‌സിൻ എടുക്കരുത് എന്നോ, വാക്‌സിനുകൾ ദോഷമാണെന്നോ ആരുഷിയുടെ ലേഖനത്തിൽ എവിടെയും പറയുന്നില്ല. ആവശ്യമുള്ള വാക്‌സിനുകൾ എടുക്കണം എന്ന് ആ ലേഖനത്തിൽ പറയാതെ പറയുന്നുമുണ്ട്.ഇത്തരം അവസ്ഥകളെ നേരിടേണ്ടത് ബാലറ്റു പേപ്പറിലൂടെയും പ്രതിഷേധ മാർഗ്ഗങ്ങളിലൂടെയും ആണ്. വാക്‌സിൻ വിരുദ്ധത അതിന്റെ പരിഹാരമല്ല.ഒരു വടിക്കായി കാത്തു നിൽക്കുന്ന വാക്‌സിൻ വിരുദ്ധർ ഇതിനെ ആഘോഷിച്ചു. കച്ചവടം, ലാഭം എന്നീ സാമൂഹ്യതിന്മകളെ തുറന്നു കാണിക്കാനുള്ള ശ്രമം, വാക്‌സിൻ വിരുദ്ധത എന്ന ദുർഭൂതത്തെ തുറന്നു വിടും എന്ന് ആരുഷിയോ, ഇത് തർജ്ജമ ചെയ്ത മാതൃഭൂമിയോ മുൻകൂട്ടി കാണാതെ പോയത് ദുഃഖകരമാണ്.
4 എന്റെ കുട്ടിക്ക് വാക്‌സിൻ എടുക്കാത്തതുകൊണ്ട് ഉണ്ടാകാവുന്ന പ്രശ്‌നം ഞാനും കുടുംബവും സഹിച്ചോളാം.
വാക്‌സിൻ എടുക്കാതിരിക്കുന്നതിനുള്ള ഞങ്ങളുടെ സ്വാതന്ത്ര്യത്തിൽ പൊതു സമൂഹവും സർക്കാരും ഇടപെടുന്നതെന്തിനു്?വാക്‌സിൻ എടുക്കാത്തതുകൊണ്ടുള്ള പ്രശ്‌നം സ്വന്തം കുടുംബത്തിനു മാത്രമേ വരൂ എന്ന തെറ്റിദ്ധാരണ മൂലമുള്ള വാദമാണിത്.
പൊതു സമൂഹത്തിൽ പെട്ടെന്ന് പകരുന്ന, എന്നാൽ പ്രതിരോധകുത്തിവെപ്പു കൊണ്ട് തടയാവുന്ന അസുഖം ബാധിക്കാൻ സാധ്യതയുള്ളവർ വാക്‌സിൻ വിരുദ്ധർ മാത്രമല്ല. ആരെല്ലാമാണവർ ? അവരെ രണ്ടായി തിരിക്കാം
1. വാക്‌സിൻ എടുക്കാൻ പാടില്ലാത്തവർ
a. തീരെ ചെറിയ, വാക്‌സിൻ എടുക്കാൻ പ്രായമാകാത്ത കുട്ടികൾ
b. വാക്‌സിനു അലർജ്ജിയുള്ളവർ
c.. ചില വാക്‌സിനുകൾ എടുക്കാൻ പാടില്ലാത്ത അസുഖങ്ങൾ ജന്മനാ ഉള്ളവർ
2. വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിലും അതിന്റെ പ്രയോജനം ഇല്ലാത്തവർ
a. ജന്മനാ പ്രതിരോധ ശക്തി കുറയുന്ന രോഗമുള്ളവർ
b. രോഗപ്രതിരോധ ശക്തി കുറയ്ക്കുന്ന ചില തരം കാൻസറുകൾ ഉള്ളവർ
c.. കാൻസർ കീമൊതെറാപ്പി മൂലമോ മറ്റ് ചില ചികിൽസകൾ കാരണമോ രോഗ പ്രതിരോധ ശക്തി കുറഞ്ഞവർ.
3അവയവമാറ്റിവെക്കലിനു വിധേയമായിട്ട് , ശരീരം അവയവത്തെ തിരസ്‌കരിക്കുന്നത് തടയാൻ മരുന്നു കഴിക്കുന്നവർ
4. വാക്‌സിൻ പരാജയങ്ങൾ ( 510 ശതമാനം പേർ പൂർണമായി വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിലും സംരക്ഷണം കിട്ടാത്തവരായിട്ടുണ്ട് )
മേൽ സൂചിപ്പിച്ച വിഭാഗങ്ങളിൽപ്പെട്ട ആർക്കും വാക്‌സിൻ വിരുദ്ധരുടെ സാമീപ്യം കാരണം രോഗം വരാനും ജീവൻ അപകടത്തിലാകാനും സാധ്യത വേണ്ടുവോളമുണ്ട്.
5 കരയാമ നൂറ്റമ്പത് വർഷം ജീവിച്ചിരിക്കുന്നത് ഏത് വാക്‌സിൻ കുത്തിവെച്ചിട്ടാണ് യുക്തിവാദികളെ?
എക്കാലവും മത വിഭാഗങ്ങളിലെ അന്ധമായ ഒരു ന്യൂനപക്ഷവും നേതൃത്വവും ശാസ്ത്രത്തിന് എതിരായിരുന്നു. പതിറ്റാണ്ടുകൾക്കു ശേഷം എല്ലാവരും അംഗീകരിച്ചാൽ അതു തങ്ങളുടെ മത ഗ്രന്ഥത്തിലുണ്ട് എന്നു പറഞ്ഞു ഇത്തരക്കാർ അതിന്റെ ഉടമസ്ഥാവകാശവും പിതൃത്വവും തട്ടിയെടുക്കുകയും ചെയ്യും.
6 ഒരു സന്തോഷ വാർത്ത....... കണ്ണൂരിലും ഡിഫ്തീരിയ റിപ്പോർട്ട് ചെയ്തൂട്ടോ..
ഇത്തരം പോയിന്റ് ശതമാനത്തിനു താഴെ മാത്രം വരുന്ന ദുരന്തങ്ങളെ വാക്‌സിൻ വിരുദ്ധർ വലിയ സന്തോഷത്തോടു കൂടി ആഘോഷിക്കുന്നതു കാണാം.ഒരു വലിയ കാൻവാസിൽ അന്തർദേശീയ, ദേശീയ, സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പഠിക്കാൻ ശ്രമിക്കാത്തതിനാലാണിങ്ങനെ തങ്ങളുടെ വാദങ്ങളുടെ വിജയമായി ഇത്തരം ദുരന്തങ്ങളെ അവർ ആഘോഷിക്കാൻ കാരണം.
7 'ലോകജനസംഖ്യ പത്തോ പതിനഞ്ചോ ശതമാനത്തിലെത്തിക്കാൻ വാക്‌സിനേഷന് മാത്രമേ കഴിയൂ' എന്ന് ടിഇഡി ഇന്റർവ്യൂവിൽ ബിൽഗേറ്റ്‌സ് പറയുന്നുണ്ട്.
ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന ഫേസ്‌ബുബുക്ക് ഐ ഡികൾ മിക്കതും വ്യാജമാണ്. ബാക്കിയുള്ളവ കോപ്പി പേസ്റ്റും. വായനക്കാരുടെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടികളും ഇല്ല.ഇനി അത്തരം പോസ്റ്റുകളിൽ അവർ തന്നെ തന്ന ടിഇഡി ലിങ്കുകൾ പോയി നോക്കിയാൽ പ്രതിരോധതിനുള്ള വാക്‌സിൻ ഉണ്ട്, ഫാമിലി പ്ലാനിംഗിനുള്ള വാക്‌സിനും ഉണ്ട് എന്ന് ഇന്റർവ്യൂവിൽ അദ്ദേഹം പറയുന്നതിനെ വളച്ചൊടിച്ചതാണ് എന്നു കാണാം.
8 രോഗ പ്രതിരോധത്തിനുള്ള നൈസർഗികമായ കഴിവ് ദൈവം മനുഷ്യനിൽ പ്രത്യേകം നിക്ഷേപിച്ചിട്ടുണ്ട്.
വാക്‌സിൻ വിരുദ്ധർ എല്ലാക്കാലത്തും ശാസ്ത്രീയതേക്കാളും കണക്കുകളേക്കാളും കയ്യിലെടുക്കാൻ ശ്രമിച്ചിട്ടുള്ളത് മത വിശ്വാസികളെ ആണെന്നു നമുക്കു കാണാം.
ഇക്കാലഘട്ടത്തിലും അവർ പറയുന്നത് നോക്കുക.തയോമെർസൽ എന്ന മെർക്കുറി സംയുക്തം ഒരു മാരകവിഷമാണ്. സിംഹഭാഗം ജലാറ്റിനും നിർമ്മിക്കുന്നത് യഹൂദർക്കും മുസ്ലിങ്ങൾക്കും മതപരമായി നിരോധനമുള്ള പന്നി കൊഴുപ്പിൽ നിന്നാൺ! സീറത്തിലെ ആൽബുമിനാണെങ്കിൽ ഏതൊക്കെയോ രക്തദാതാക്കളുടെ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്ത ഭാഗമാണ്.
ഇവിടെ ഇവ ഓരോന്നും വിവരിക്കാൻ സാധ്യമല്ല. എങ്കിലും ചിലതു പറയാം.വാക്‌സിൻവിരുദ്ധർ 'മെർക്കുറി' എന്നും പറഞ്ഞു പേടിപ്പിക്കുന്ന സംഭവം മൾട്ടി വയൽ വാക്‌സിനുകളിൽ പ്രിസർവേറ്റീവായി ഉപയോഗിക്കുന്ന ' തൈമെറോസാൽ' എന്ന പദാർത്ഥമാണ്. (ഇതിൽ ഓർഗാനിക് മെർക്കുറി ഉണ്ട്).പ്രിസർവേറ്റീവുകളുടെ ഉപയോഗം മുമ്പേ വിവരിച്ചതാണല്ലോ. ഡിടി, ഇൻഫ്ളാവൻസ,വാക്‌സിൻ മുതലായ വാക്‌സിനുകളിലാണ് ഇതിലുള്ളത്. 1999ൽ തൈമെറോസാല് അടങ്ങിയ വാക്‌സിനുകൾ യുഎസിൽ തിരികെ എടുക്കുകയുണ്ടായി.
അതിനുള്ള കാരണം വാക്‌സിനിൽ അടങ്ങിയ മെർക്കുറി അംശം ഇപിഎ ഗൈഡ്‌ലൈൻ സേഫ്റ്റി ലെവലി ന് മുകളിലാണ് എന്ന വാർത്ത പരന്നതു മൂലമാണ്. പക്ഷേ ഇപിഎ സേഫ്റ്റി ലെവൽ മീഥൈൽ മെർക്കുറിക്കു മാത്രമേ ബാധകമാവൂ. തൈമെറോസാലിൽ ഈഥൈൽ മെർക്കുറി ആണുള്ളത്.ഇനി ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം ഒന്നു നോക്കാം. മീഥൈൽ മെർക്കുറി ഒരു വിഷ പദാർത്ഥമാണ്. അതു ശരീരത്തിൽ അടിഞ്ഞു കൂടുകയും, ഞരമ്പുകൾക്കു കേടുപാടു വരുത്തുകയും ചെയ്യുന്നു.എന്നാൽ തൈമെറോസാൽ (ഈഥൈൽ മെർക്കുറി) ശരീരത്തിൽ അടിഞ്ഞു കൂടുന്നില്ല. അതു ശരീരം പൂർണ്ണമായും പുറംതള്ളുന്നു. അതിനാൽ തന്നെ സുരക്ഷിതവും ആണ്.
9 മൃതശരീരം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ ആണ് പാതി ചത്ത ഈ വൈറസുകളെ പ്രിസർവ് ചെയ്യാൻ ഉപയോഗിക്കുന്നത്.
കുരങ്ങന്റെ ചലം, വൃഷ്ണം പഴുപ്പിച്ച ചലം, പന്നിയുടെ തലച്ചോർ പഴുപ്പിച്ച ചലം ഇതൊക്കെയാണ് വാക്‌സിനിലുള്ളത് (സംഭ്രമജനകമായ ടോണിൽ വായിക്കുക)ഈ പറയുന്ന മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നവർക്കും ഇതു വിശ്വസിക്കുന്നവർക്കും ബേസിക് ബയോളജിയെ പറ്റിയുള്ള പരിജ്ഞാനം കുറവാണ് എന്ന് സാരം.വാക്‌സിനുകൾ നിർമ്മിക്കാൻ നാം ആശ്രയിക്കുന്നത് സെൽ കൾച്ചറുകളെയാണ്.അതായത്, ഏതെങ്കിലും ഒരു ജീവിയുടെ ഒരു കോശം എടുത്ത് ലാബിലെ കൃത്രിമമായ അന്തരീക്ഷത്തിൽ അതിനെ മൾട്ടിപ്ലൈ ചെയ്യുന്നു. ഇങ്ങനെ ഉണ്ടാക്കിയെടുത്ത സെൽ കൾച്ചറുകളിൽ വാക്‌സിൻ നിർമ്മിക്കുന്നതിനാവശ്യമായ ബാക്ടീരിയകളെയും വൈറസുകളെയും വളർത്തിയെടുക്കുന്നു.
ഇനി പഴുപ്പ് എന്നു പറയുന്നത്, അണുബാധയെ പ്രതിരോധിക്കാൻ വേണ്ടി ശരീരം നിർമ്മിക്കുന്ന ശ്വേതരക്താണുക്കൾ ആണ്. ഇതും, ചത്തുപോയ അണുക്കളും സ്രവവും എല്ലാം കൂടി ചേരുമ്പോൾ ചലം ആകും.ചലം ജീവനുള്ള മനുഷ്യ ശരീരത്തിലോ മൃഗശരീരത്തിലോ മാത്രമേ ഉണ്ടാകൂ. സെൽ കൾച്ചറുകളിൽ ചലം ഇല്ല. ഇത് വാക്‌സിനെ കുറിച്ച് അറപ്പ് ഉണ്ടാക്കാൻ വേണ്ടിയുള്ള വാസ്തവ രഹിത പ്രചരണം മാത്രമാണ്.....
10 ലോക ശക്തികൾ, ഭീമൻ സ്രാവുകൾ, കുത്തകകൾ, വ്യവസായ പിമ്പുകൾ, ഞെട്ടിക്കുന്ന കണക്കുകൾ, മരുന്നു പരീക്ഷണം, വന്ധ്യംകരണം, ഇതൊന്നും ഒരു പത്രവും കാണുന്നില്ല, ഒരു കോടതിയും പരിഗണിക്കുന്നില്ല...ഇസ്ലാമിനെ ഇല്ലാതാക്കാൻ യഹൂദ ക്രിസ്ത്യൻ ഹിന്ദു ഗൂഢ അജണ്ടയുടെ ഭാഗമായുണ്ടായ ഉൽപനമാണ് വാക്‌സിനേഷൻ... അതിനു തെളിവാണ് വാക്‌സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ മിക്കവരും യഹൂദനോ ക്രിസ്ത്യാനിയോ ആണ് എന്നത്...നേരത്തെപ്പറഞ്ഞതുപോലെ ഇത്തരം തള്ളലുകളും ഒരായിരം വ്യാജ ഐഡികളും ആധികാരിക കണക്കുകളില്ലാത്ത ലിങ്കുകളും പേടിപ്പെടുത്തലും അർദ്ധസത്യങ്ങളും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാതെയുള്ള ഭയം ജനിപ്പിക്കലുകളും വേണമെങ്കിൽ നമുക്കു സ്വീകരിക്കാം.
പക്ഷേ, നാളെ നമ്മൾ ചോരയും നീരും കൊടുത്തു വളർത്തുന്ന നമ്മുടെ കുട്ടികൾ, നമ്മുടെ സ്‌നേഹവും ലാളനയുമേറ്റ് വളരുന്ന നമ്മുടെ കുഞ്ഞുങ്ങൾ, അവരുടെ ചിരിയും, സന്തോഷവും, വാശിയും കരച്ചിലുമെല്ലാം, നമ്മുടെ ഒരു തെറ്റായ മനോഭാവം മൂലം, നമ്മുടെ ഒരു പിടിവാശി മൂലം, ഒരു ഡിഫ്ത്തീരിയയോ മറ്റോ കവർന്നെടുത്താൽ?? ആ ദുഃഖഭാരവും പേറി ഒരു ജീവിതകാലം മുഴുവൻ തള്ളിനീക്കാൻ നമുക്കാവുമോ??
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍