പുറത്ത് മുറിവുണ്ടാക്കി 'കെട്ടിക്കിടക്കുന്ന അശുദ്ധരക്തം' ഒഴുക്കിക്കളഞ്ഞാൽ ഒരുപാട് രോഗങ്ങൾ അകലുമത്രെ! മൗലിക വാദികൾ മാസ് റിപ്പോർട്ട് ചെയ്തു ഡിലീറ്റ് ചെയ്യിച്ച ഹിജാമ എന്ന രക്തം ഊറ്റുന്ന അജ്ഞതയെ കുറിച്ച് ഡോക്ടർ സംഘം എഴുതിയ ലേഖനം ഇവിടെ വായിക്കാം
ഡോ. ജിനേഷ് പിഎസ്
അന്ധവിശ്വാസങ്ങൾ പലപ്പോഴും അറിവുകളായി പ്രചരിപ്പിക്കപ്പെടുന്ന കാലമാണ് ആധുനിക സോഷ്യൽ മീഡിയ കാലം. ആരോഗ്യവിഷയങ്ങളിൽ ആധികാരികമായി പ്രചരിപ്പിക്കുന്ന പലതും വിവരക്കേടുകളാണ്. പല ഹെൽത്ത് വെബ്സൈറ്റുകളും അജ്ഞതയുടെ വരട്ടു സാഹിത്യമാണ്. അതുപോലെ തന്നെയാണ് ചില അശാസ്ത്രീയ ചികിത്സകളും. വടക്കൻ മലബാറിൽ അതിശക്തമായി പടരുന്ന ഇത്തരം ഒരു അജ്ഞതയാണ് ഹിജാമ - ഇൻഫോ ക്ലിനിക്ക് എന്ന ഡോക്ടർമാരുടെ ഫേസ്ബുക്ക് കൂട്ടായ്മയിൽ ഇതേക്കുറിച്ച് വിശദമായ ഒരു ലേഖനം വന്നിരുന്നു. ഡോ. നെൽസൺ ജോസഫ്, ഡോ. കിരൺ നാരായണൻ, ഡോ. ഡോക് ജമാൽ ആൻഡ് ഡോ. ജിനേഷ് പിഎസ് എന്നിവർ ചേർന്നെഴുതിയ ലേഖനം ആയിരുന്നു അത്. എന്നാൽ അന്ധവിശ്വാസത്തിന്റെ പ്രചാരകർ അത് മാസ് റിപ്പോർട്ട് ചെയ്തു ഡിലീറ്റ് ചെയ്യിച്ചു. ആ ലേഖനം പരമാവധി പേരിൽ എത്തിക്കാൻ സോഷ്യൽ മീഡിയ കാമ്പെയ്ൻ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇതു ഞങ്ങൾ പുനപ്രസിദ്ധീകരിക്കുന്നത് - എഡിറ്റർ.
ഹിജാമ രക്തം ഊറ്റുന്ന അജ്ഞത:
സ്കൂളിൽ വെച്ച് സയൻസ് പുസ്തകം ബയോളജിയും കെമിസ്ട്രിയും ഫിസിക്സുമായി തല്ലിപ്പിരിയുന്നതിന് മുൻപ് തന്നെ ഹൃദയത്തിന് നാല് അറകളുണ്ടെന്നും വലത് ഭാഗത്ത് അശുദ്ധരക്തവും ഇടത് ഭാഗത്ത് ശുദ്ധരക്തവുമെന്ന് പഠിച്ചെന്ന് തോന്നുന്നു. ഓക്സിജനില്ലാത്ത രക്തത്തിലേക്ക് ശ്വാസകോശം കാർബൺ ഡൈഓക്സൈഡ് കളഞ്ഞ് ഓക്സിജൻ കലർത്തുന്നത് ഏതാണ്ട് സോഡയടിക്കുന്നത് പോലൊരു പരിപാടിയായിട്ടാണ് കുഞ്ഞുമനസ്സ് അന്ന് സങ്കൽപിച്ചത്.
കാലം ഇരുണ്ടും വെളുത്തും മെഡിക്കൽ കോളേജിലെ തടിയൻ പുസ്തകങ്ങളിലേക്ക് തള്ളിയിട്ടപ്പോൾ മനസ്സിലായി ഹൃദയവും ശ്വാസകോശവും വൃക്കയും കൂടി ജനനം തൊട്ട് മരണം വരെ ഒരു നിമിഷം നിർത്താതെ പണിയെടുത്താണ് ശരീരത്തിൽ നിന്നും പുറന്തള്ളേണ്ട വസ്തുക്കൾ പുറന്തള്ളുന്നതെന്ന്. എത്രയോ ഘടകങ്ങൾ ചേർന്നാൽ മാത്രം കാര്യക്ഷമമായി നടക്കുന്ന ഈ പ്രക്രിയയിലേക്ക് ചില പോക്കറ്റ് റോഡുകൾ ചെയ്യുന്ന ഫലം മാത്രമാണ് ചെറിയ സിരകളും ധമനികളും രണ്ട് പേർ ചേർന്ന് കൈകോർക്കുന്ന കാപില്ലറികളും ചെയ്യുന്നതെന്ന് ശരീരശാസ്ത്രം വഴി പഠിച്ചു.
ഇപ്പോൾ കേൾക്കുന്നു 'ഹിജാമ' എന്ന മായാചികിത്സ വഴി പുറത്ത് മുറിവുണ്ടാക്കി 'കെട്ടിക്കിടക്കുന്ന അശുദ്ധരക്തം' ഒഴുക്കിക്കളഞ്ഞാൽ ഒരുപാട് രോഗങ്ങൾ അകലുമെന്ന്. പൊളിച്ച്... ഇതെങ്ങനെ സാധ്യമാകുമെന്ന് ഇത് ചെയ്യുന്നവരോട് ചോദിച്ചിട്ട് പോലും വ്യക്തമായൊരു മറുപടി നേടാൻ സാധിച്ചിട്ടില്ല. ഗവേഷണമോ പഠനമോ ഉണ്ടോ? ഏത് തരം രക്തക്കുഴലിൽ നിന്നാണു ബ്ലീഡിങ്ങ്? അവിടെ രക്തം എങ്ങനെയാണു കെട്ടിനിൽക്കുന്നത്? നോ റിപ്ലൈ...
ആർട്ടറിയിലെ/വെയിനിലെ രക്തം തിരിച്ചറിയാൻ പോലും അതിലെ ഓക്സിജന്റെയും കാർബൺ ഡയോക്സൈഡിന്റെയും അളവ് പരിശോധിച്ചാൽ സാധിക്കുമെന്നിരിക്കേ, തൃപ്തികരമായൊരു വിശദീകരണത്തിന്റെ അഭാവം വിശദീകരണമില്ലാതെ വിശ്വാസം മാത്രം അടിസ്ഥാനമാക്കിയ കാലഹരണപ്പെട്ട രീതി മാത്രമാണിത് എന്നുള്ളതിന്റെ ആദ്യ തെളിവാണ്.
ഇനിയൊരു വാദത്തിന് സിരയിലുള്ള ഓക്സിജൻ അളവ് കുറഞ്ഞ രക്തം 'അശുദ്ധരക്തം' എന്ന് കരുതാം. യഥാർഥത്തിൽ ഇതൊരു അബദ്ധ പ്രയോഗമാണ്. ഓക്സിജനേറ്റഡ് ഡീ ഓക്സിജനേറ്റഡ് രക്തമാണുള്ളത്. ശരീരത്തിൽ നിന്ന് ഗെറ്റ് ഔട്ട് അടിക്കേണ്ട 'അശുദ്ധമായ' രക്തം ശരീരത്തിൽ ഇല്ല.
അപ്പോൾ 'ടി ശുദ്ധരക്തം ' ധമനി വഴിയും മറ്റേത് സിര വഴിയുമാണ് ഒഴുകുന്നത്. ഏറ്റവും കട്ടിയുള്ള തൊലിയുള്ള മുതുകിൽ ആർട്ടറിയോ വെയിനോ തൊട്ട് കണ്ടു പിടിക്കുക പോലും അസാധ്യം. അവിടെ വലിയ രക്തക്കുഴലുകളും ഇല്ല. പിന്നെ എങ്ങനെയാണ് ഈ മുറിവുകൾ അവർ അവകാശപ്പെടുന്ന കൃത്യമായ രീതിയിൽ സാധ്യമാകുക !
ഇനി അങ്ങനെ മുറിച്ച് കുറച്ച് deoxygenated blood ഒഴുകിപ്പോയെന്ന് വച്ചോ.. തന്നെ രക്തനഷ്ടത്തിനപ്പുറം എന്താകും സംഭവിക്കുക? എവിടെയാണ്, എന്താണ് ശരീരത്തിൽ കെട്ടിക്കിടക്കുന്നത്? ഹൃദയവും ശ്വാസകോശവുമൊഴിച്ച് എവിടെ മുറിച്ചാലും വരുന്നത് ഒരേ രക്തമാണ്. രക്തം എവിടെയെങ്കിലും കെട്ടിക്കിടന്നാൽ അത് സാരമായ ആരോഗ്യപ്രശ്നങ്ങളാണുണ്ടാക്കുക. അതാണ് വെരിക്കോസ് വെയിനിൽ സംഭവിക്കുന്നത് (stasis). എന്നാൽ ഈ രോഗാവസ്ഥയിൽ പോലും സ്ഥിരമായി കെട്ടിക്കിടക്കുന്നില്ല. മറിച്ച്, രക്തം തിരിച്ച് ഹൃദയത്തിലേക്കൊഴുകാനുള്ള താമസം സംഭവിക്കുന്നുവെന്ന് മാത്രം.
അമിതമായുള്ള ഫ്ലൂയിഡ് ഒഴുക്കി കളയുന്നു എന്ന് പറയുന്നു ചില ഹിജാമക്കാർ. ഏകദേശം അഞ്ചര ലിറ്റർ രക്തമാണ് മനുഷ്യശരീരത്തിലുള്ളത്. അതിനേക്കാൾ പരിധി വിട്ട ജലാംശം ശരീരത്തിൽ ഉണ്ടായാൽ (fluid overload) അത് ശരീരത്തിൽ നീർക്കെട്ടായി തന്നെ കാണും. ഇതിന് വിവിധ കാരണങ്ങളുണ്ട്. എവിടെയെങ്കിലും നാല് മുറിവുണ്ടാക്കിയാൽ ഈ നീര് ചുമ്മാ അങ്ങ് ഒഴുക്കി കളയാൻ സാധിക്കുകയുമില്ല. പല കംപാർട്ട്മെന്റുകളിലായി പരന്നുകിടക്കുന്ന മനുഷ്യശരീരത്തിലെ ജലം ഒരിക്കലും ഇതു പോലെ എളുപ്പം കൈയിലൊതുങ്ങില്ല.
ശരീരത്തിൽ ജലാംശം വളരെ കൂടിയ അവസ്ഥയിൽ ശ്വാസകോശത്തിൽ നീർക്കെട്ട് വന്ന് രോഗി മരിക്കാൻ പോലും സാധ്യതയുണ്ട് (pulmonary edema). ഇതൊരു മെഡിക്കൽ എമർജൻസിയാണ്. പുറത്ത് മുറിവുണ്ടാക്കാൻ പോയിട്ട് ആവശ്യത്തിന് ശ്വാസമെടുക്കാൻ പോലും സാധിക്കാതെയാണ് രോഗി ആശുപത്രിയിലെത്തുക. പറഞ്ഞുവന്നത് ചുമ്മാ ഫ്ലൂയിഡ് ശരീരത്തിൽ നിലനിൽക്കില്ല, അത് പുറത്ത് വിടാനാണ് വൃക്ക മുതൽ തൊലി വരെയുള്ള ശരീരാവയവങ്ങൾ. അഥവാ നിലനിന്നാൽ അതൊരു അത്യാഹിതാവസ്ഥയാണ്. അതായത്, ശരീരം നോർമൽ ആണെങ്കിലും അബ്നോർമൽ ആണെങ്കിലും ഈ 'രക്തമൊഴുക്കൽ' കൊണ്ട് പ്രത്യേകിച്ച് ഫലസിദ്ധിയൊന്നുമില്ല.
ഇനി ശരീരത്തിലെ വിഷാംശങ്ങൾ ഇല്ലാതാക്കുന്നു എന്ന വാദം. ശരീരത്തിലെ വിഷാംശം, അത് ഇനി ജീവികളിൽ നിന്നോ രാസവസ്തുക്കളിൽ നിന്നോ വന്നതാവട്ടെ, ശുദ്ധീകരിക്കാൻ കരളും വൃക്കയുമുണ്ട്. അവയ്ക്കാണ് പ്രധാനമായും ആ ധർമ്മം. അവർ അരിച്ചെടുക്കുന്ന രക്തം ശരീരത്തിലൂടെ അങ്ങോളമിങ്ങോളം ഒഴുകുന്നു. ഒരേ രക്തം പല വഴിക്ക്. എല്ലായിടത്തും ഒരേ ഘടകങ്ങളാണ് ഈ രക്തത്തിന്. വിഷാംശം ഒരു ഭാഗത്ത് മാത്രമായി കേന്ദ്രീകരിച്ചല്ല ഉള്ളത്. സാധാരണ ഗതിയിൽ, വലതുകൈയിൽ കുത്തിയാലും ഇടത് കൈയിൽ കുത്തിയാലും കാലിൽ കുത്തിയാലും ബ്ലഡ് ടെസ്റ്റ് റിസൽറ്റുകൾക്ക് ഒരു മാറ്റവുമുണ്ടാകില്ല. ഇത് തന്നെയാണ് കാരണം. പിന്നെങ്ങനെ മുറിവിലൂടെ മാത്രം കൃത്യമായി വിഷാംശം പുറത്തെത്തും?
ശരീരത്തിലെ പല രോഗാവസ്ഥകൾക്കും ഈ രക്തച്ചൊരിച്ചിൽ ഒരുത്തമ പരിഹാരമെന്ന പ്രചാരണവുമുണ്ട്. മറ്റു രോഗങ്ങളെ ചികിത്സിക്കുന്നത് മാറ്റി വെക്കാം. ഈ ഒരു പ്രക്രിയക്ക് എന്തെങ്കിലും വിശ്വാസ്യത അവകാശപ്പെടാൻ ഉണ്ടെങ്കിൽ, രക്തശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഡയാലിസിസിന് പകരം ഈ ലളിതമായ പ്രക്രിയ മതിയാകുമായിരുന്നല്ലോ !
മറ്റേതൊരു കാര്യവും പോലെ മതപരമായി മാർക്കറ്റ് ചെയ്യപ്പെടുന്നതുകൊണ്ട് യാതൊരു മറുചോദ്യവുമില്ലാതെ ഈ അശാസ്ത്രീയരീതി ഇവിടെ പടർന്നു പിടിക്കുന്നു. ഏതൊരു ചോദ്യവും 'മതവികാരം വ്രണപ്പെടുത്തൽ' ആകുമ്പോൾ കൂടുതൽ വിശദീകരണങ്ങളില്ലാതെ നില നിൽപ്പ് സാധ്യമാകുകയും ചെയ്യുന്നു. ഫലസിദ്ധി ഇല്ലെന്നതിനുമപ്പുറം പല സങ്കീർണതകൾക്കും ഹിജാമ കാരണമാകാം.
ഏതൊരു അശാസ്ത്രീയതയുടെയും പിൻബലം അനുഭവ സാക്ഷ്യങ്ങളാണ്. ഒളിമ്പിക്സിൽ മെഡലുകൾ വാരിക്കൂട്ടിയ മൈക്കൽ ഫെൽപ്പ്സും കേരളത്തിലെ ഒരു ജനപ്രതിനിധിയും ഇത്തരം അനുഭവങ്ങളുമായി നമ്മുടെ മുന്നിലുണ്ട്. ഓർക്കുക, കാര്യമായ അസുഖങ്ങൾ ഒന്നും ഇല്ലാത്തവർ ചെയ്തു എന്ന് പറയുന്ന അനുഭവ സാക്ഷ്യങ്ങൾ വിശ്വസിച്ച് ഗുരുതരമായ അസുഖങ്ങൾ ഉള്ള രോഗികൾ ഹിജാമഃ എന്നുവിളിക്കുന്ന കപ്പിംഗിന് വിധേയനാവാൻ ചെന്നാൽ നിരുത്സാഹപ്പെടുത്തുകയാണ് ഹിജാമ പ്രചാരകർ ചെയ്യുന്നത്. അതായത്, അസുഖം ഒന്നുമില്ലാത്തവർക്ക് കുറച്ചു കുത്തുകൊള്ളാം, അത്ര തന്നെ.
അല്ലെങ്കിൽ ഇത്തരം അന്ധവിശ്വാസങ്ങളിൽ താല്പര്യം ഉള്ളവർക്ക് മാനസികമായി കിട്ടുന്ന ഒരു സുഖം അല്ലെങ്കിൽ പ്ലാസിബോ ഇഫെക്റ്റ് എന്ന് പറയാവുന്ന പ്രതിഭാസം മാത്രമാണ് ഇതിന്റെ പ്രഭാവം. കപ്പിങ് എന്ന സംഭവം 1500 ബി.സി കാലഘട്ടത്തിൽ ഒക്കെ തൊട്ടേ ഉണ്ടായിരുന്ന പ്രാകൃത സമ്പ്രദായം ആയിരുന്നു, അതിൽ ശാസ്ത്രീയമായ ഗുണം ഒന്നും ഇല്ലാഞ്ഞതിനാൽ ശാസ്ത്രം തള്ളി കളഞ്ഞതാണ്.
- ഗൗരവമുള്ള രോഗങ്ങൾക്ക് പോലും ചികിത്സയെന്നവകാശപ്പെടുന്ന ഈ കപടവൈദ്യം (ഹൃദ്രോഗം, കാഴ്ചക്കുറവ്, തലവേദന, മസ്തിഷ്കരോഗങ്ങൾ), ശരിയായ ചികിത്സ തേടുന്നതിൽ നിന്നും രോഗിയെ തടയാം/വൈകിക്കാം.
- രക്തം കട്ടപിടിക്കാത്ത ഹീമോഫീലിയ പോലുള്ള രോഗങ്ങൾ, രക്തം കട്ട പിടിക്കാതിരിക്കാൻ മരുന്ന് കഴിക്കുന്ന ഹൃദ്രോഗികൾ, പക്ഷാഘാത ബാധിതർ തുടങ്ങിയവർക്ക് സാരമായ രക്തസ്രാവമുണ്ടാകാം.
- മുറിവുണ്ടാക്കുന്ന സ്ഥലം കൃത്യമായി വൃത്തിയാക്കാത്തതും, ശരീരത്തിലുണ്ടാക്കുന്ന തുറന്ന മുറിവുകളും അണുബാധയുണ്ടാക്കാം. പ്രമേഹരോഗികളെ ഇത് സാരമായി ബാധിക്കാം.
- വിളർച്ചക്കുള്ള സാധ്യത അധികരിപ്പിക്കുന്നു. കൂടാതെ കൃത്യമായി ശരീരശാസ്ത്രമറിയാത്തവർ ചെയ്യുന്ന പ്രക്രിയകൾക്ക് അപകട സാധ്യതയേറെയാണ്.
വാൽക്കഷണം: രക്തം കളഞ്ഞേ പറ്റൂ എന്ന് നിർബന്ധമുള്ളവർ ദയവായി രക്തം ദാനം ചെയ്യുക. മിനിമം നാലാൾക്കാരുടെ ജീവനെങ്കിലും രക്ഷപെടും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്