ഐസിട്ട ലെമൺ രോഗാണുക്കളുടെ കളിത്തൊട്ടിൽ; റസ്റ്റോറന്റ് മെനുവിൽ നിന്നും പ്ലഗ്പോയിന്റിൽ നിന്നും വെയിറ്ററുടെ നഖത്തിൽ നിന്നും ഭക്ഷ്യ വിഷബാധയുണ്ടാകാം; വിഷമയമായ ആഹാരമൊഴിവാക്കുന്നതെങ്ങനെ...?
തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന അഞ്ച്നിലക്കെട്ടിടം... സ്വർണ്ണഫ്രെയിമിട്ട ചില്ലു വാതാനയനങ്ങൾ.. നല്ല തേക്കിന്റെ കടഞ്ഞെടുത്ത ഫർണീച്ചറുകൾ ആരുടെയും അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന വൈവിധ്യങ്ങളായ വിഭവങ്ങൾ, നല്ല വിലയുള്ള ശ്രേഷ്ഠമായ വിഭവങ്ങൾ തുടങ്ങിയവയായിരിക്കും ഒരു റസ്റ്റോറന്റിന്റെയോ ഹോട്ടലിന്റെയോ വൃത്തിയുടെ മാനദണ്ഡങ്ങളായി മിക്കവരും പരിഗണിക്കുന്നത്. എന്നാൽ ഇവിടെ നിന്ന് ഭക്ഷണം വയർ നിറയെ കഴിച്ച് ഏമ്പക്കവുമിട്ട് പോകുമ്പോൾ വയർ നിറയെ രോഗാണുക്കളും നിങ്ങൾക്കൊപ്പം വരാൻ സാധ്യതയുണ്ടെന്ന് ഭൂരിപക്ഷം ആളുകളും മനസ്സിലാക്കുന്നില്ല.
ലോകത്ത് പ്രതിവർഷമുണ്ടാകുന്ന ഭക്ഷ്യവിഷബാധയിൽ 60 ശതമാനവും റസ്റ്റോറന്റുകളിൽ നിന്നാണെന്നാണ് സമീപകാലത്തെ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. വിലകൂടിയ ഭക്ഷണങ്ങൾ ഹോട്ടലിന്റെ വൃത്തിയുടെ സൂചകമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ലണ്ടനിലെ പ്രശസ്തമായ ചിൽട്ടേൺ ഫയർഹൗസ് റസ്റ്റോറന്റ്. വൃത്തിഹീനമായ സാഹചര്യങ്ങൾ ഇവിടെ അടുത്തിടെ കണ്ടെത്തിയിരുന്നു. ഇവിടുത്തെ സന്ദർശകരുടെ പേര് കേട്ടാൽ നിങ്ങൾ തലയിൽ കൈവച്ച് പോകും. പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, കാറ്റെ മോസ്സ്, ഡേവിഡ് ബെക്കാം, തുടങ്ങിയവർ പതിവായി ഭക്ഷണം കഴിക്കാനെത്തുന്ന ഇടമാണിത്. ഇത്രയും പേര് കേട്ട ഭക്ഷണശാലയിൽ ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ളവയുടെ കാര്യമെന്തായിരിക്കും..? പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നോട്ടിങ്ഹാം യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജിസ്റ്റായ ഡോ.കാൾ എഡ്വാർഡ് തരുന്ന ചില മുന്നറിയിപ്പുകളും കരുതൽ നടപടികളുമാണ് ഇനി ചുവടെ പ്രതിപാദിച്ചിരിക്കുന്നത്.
ഐസിട്ട ലെമൺ വേണ്ടേ വേണ്ട...
ഒരു ജഗ് വെള്ളത്തേക്കാൾ റിഫ്രഷിങ് നൽകുക ഐസിട്ട ലൈമണായിരിക്കുമെന്നാണ് നിങ്ങളുടെ ധാരണ. അതെന്തുമായിക്കൊള്ളട്ടെ ഐസിട്ട ലെമണിലുണ്ടാവാൻ സാധ്യതയുള്ള ബാക്ടീരിയകളെക്കുറിച്ചും നിങ്ങൾ ബോധവാന്മാരായിരിക്കണമെന്നാണ് പറഞ്ഞുവരുന്നത്. യുകെയിലെ റസ്റ്റോറന്റുകളിൽ നിന്നും ലഭിക്കുന്ന 70 ശതമാനം ലെമണിലും ബാക്ടീരിയകളും മറ്റ് രോഗകാരികളായ സൂക്ഷ്മാണുക്കളുമുണ്ട്. ഈ വർഷമാദ്യം ജേർണൽ ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് നടത്തിയ ഒരു പഠനത്തിലാണ് ഈ വസ്തുത വെളിപ്പെട്ടിരിക്കുന്നത്. ഈ ബാക്ടീരിയകളിൽ ഫേയ്കൽ ബാക്ടീരിയയും ഇ കോളിയും വരെ ഉൾപ്പെടുന്നുണ്ട്. മാരകമായ ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാക്ടീരിയകളാണിവ. ഇതിന് പുറമെ യേ#ീസ്റ്റ് കാൻഡിഡയും ഇതിലുണ്ടാവുമെന്ന് തെളിഞ്ഞിട്ടുണ്ട്.
അടുക്കളയിൽ ആഹാരം തയ്യാറാക്കുന്ന മിക്ക പ്രക്രിയകൾക്കിടയിലും പാചകക്കാർ ഗ്ലൗസുകൾ ഉപയോഗിക്കാത്തതാണ് ഭക്ഷണപാനീയങ്ങളിൽ ഇത്തരത്തിൽ അണുബാധയുണ്ടാകാൻ കാരണം. ഉദാഹരണമായ ലെമൺ ജ്യൂസിന് വേണ്ടി നാരങ്ങയരിയുമ്പോൾ ഇവർ ഗ്ലൗസ് ധരിക്കുന്ന പതിവില്ല. ലെമൺ ചൂടാക്കുകയോ വേവിക്കുകയോ ചെയ്യാതെയാണ് ജ്യൂസിനായി ഉപയോഗിക്കുന്നതെന്നതും അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതിന് പുറമെ ലെമൺ കൊണ്ടു വരുന്ന ജഗ് പതിവായി വൃത്തിയായി കഴുകുന്ന ശീലവും മിക്ക റസ്റ്റോറന്റുകാർക്കുമില്ല. ഇതും രോഗാണുബാധ വർധിപ്പിക്കാൻ വഴിയൊരുക്കുന്നു. നിത്യവും നിരവധി ആളുകളുടെ കൈകളിലൂടെ കടന്നു പോകുന്ന ഇത്തരം ജഗുകളിൽ വിവിധതരം രോഗാണുക്കൾ പറ്റിപ്പിടിക്കാനുള്ള സാധ്യതയേറെയാണ്. ജഗിന്റയുള്ളിൽ മാറ്റാതെ ബാക്കിനിൽക്കുന്ന ജലത്തിൽ അണുക്കൾ വർധിക്കാനുള്ള സാഹചര്യമേറെയാണ്.
ഇതിന് പുറമെ ലെമണിൽ ഉപയോഗിക്കുന്ന ഐസും ഏറെ അപകടത്തിന് വഴിയൊരുക്കുന്നു. മാക്ഡൊണാൾഡ്, ബർഗർ കിങ്, കെഎഫ്സി, സ്റ്റാർബക്ക്സ്, കഫേ റൗഞ്ച്, നാൻദോസ് തുടങ്ങിയ കമ്പനികളുടെ ഐസുകളിൽ രോഗാണുബാധയുണ്ടെന്ന് ഈ വർഷമാദ്യം നടത്തിയ ഒരു പഠനത്തിലൂടെ തെളിഞ്ഞിരുന്നു. ഐസ് മെഷീനുകൾ കാലാകാലങ്ങളിൽ വൃത്തിയാക്കാത്തതാണ് ഇതിന് പ്രധാന കാരണം. ഐസിലെ കടുത്ത തണുപ്പിൽ മിക്ക രോഗാണുക്കൾക്കും അതിജീവിക്കാനാവില്ലെന്നാണ് മിക്കവരുടെയും തെറ്റിദ്ധാരണ. ഇകോളിയടക്കമുള്ള രോഗാണുക്കൾക്ക് വളരാൻ പറ്റിയ സാഹചര്യമാണ് ഐസിലുള്ളതെന്നറിയുക. അതിനാൽ രോഗാണുബാധയേൽക്കാതിരിക്കാൻ ബോട്ടിൽ വാട്ടറോ വൃത്തിയാക്കിയ ജഗിൽ ഫ്രെഷ് ടാപ്പ് വാട്ടറോ കുടിക്കാനായി വാങ്ങുക. അതിൽ ലെമണോ ഐസോ ഇടാൻ സമ്മതിക്കുകയുമരുത്.
മെനു തൊട്ടു പോവരുത്..!
റസ്റ്റോറന്റുകളിൽ കയറിയിരുന്നാൽ മെനു നോക്കുകയെന്നത് ചിലർക്കൊരു ഹരമാണ്. അവിടെ ഏതെല്ലാം ഐറ്റങ്ങളാണ് ഉള്ളതെന്നറിയാമെങ്കിലും മെനു നോക്കി സപ്ലയറോട് ഓർഡർ ചെയ്യുന്നത് ഒരു സ്റ്റാറ്റസ് സിംബലായാണ് ചിലർ കാണുന്നത്. എന്നാൽ ഇത്തരം മെനു പലവിധ രോഗാണുക്കളുടെ വാസസ്ഥലമാണെന്ന് മനസ്സിലാക്കിയാൽ നന്നായിരിക്കും. മെനു അധികവും പ്ളഷ് കവർ, വെൽവെറ്റ് കോട്ടിങ് തുടങ്ങിയവയാൽ പൊതിഞ്ഞതായിരിക്കും. അതിനാൽ ഇവ വൃത്തിയാക്കാൻ സാധിക്കില്ല. അക്കാരണത്താൽ മെനുവിൽ ബാക്ടീരിയകൾ കുടിയേറാൻ സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പേപ്പർ കാർഡുകൊണ്ടുള്ള മെനു ലളിതവും വൃത്തിയാക്കാൻ എളുപ്പവുമാണ്.
വെയിറ്ററെ നിരീക്ഷിക്കുക
മെനു മാത്രമല്ല ഓർഡർ എടുക്കാൻ നിങ്ങൾക്കടുത്തേക്ക് വരുന്ന വെയിറ്ററെയും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. അയാൾക്ക് വ്യക്തിശുചിത്വമുണ്ടോയെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. അയാളുടെ യൂണിഫോം, കൈകൾ, ചുമലിലെ ടീ ടവ്വൽ തുടങ്ങിയവയ്ക്ക് വൃത്തിയുണ്ടോയെന്ന് നിരീക്ഷിക്കണം. അയാളുടെ മൂക്കും വായയും കവർ ചെയ്തിരിക്കണം. ഇല്ലെങ്കിൽ അവയിൽ നിന്നും നമുക്ക് കൊണ്ടുവരുന്ന ഭക്ഷണത്തിൽ രോഗണുബാധയുണ്ടാകാൻ സാധ്യതയെറെയാണ്. എന്തിനേറെ പറയുന്നു വെയിറ്ററുടെ വൃത്തിഹീനമായ ആഭരണങ്ങളിൽ നിന്നും വരെ ആഹാരം വിഷമയമാകാം. വെയിറ്റർമാർക്ക് മുടിയുണ്ടെങ്കിൽ അത് ഭക്ഷണത്തിലേക്ക് വീഴാത്ത വിധം സുരക്ഷിതമായി കവർ ചെയ്തിരിക്കണം. അതുപോലെത്തന്നെ നീണ്ട നഖമുള്ള വെയിറ്റർമാരെ തീർത്തും ഒഴിവാക്കുന്നതാണ് തടിക്ക് നല്ലത്. നഖം മൂന്ന് മില്ലീമീറ്ററിലധികം നീളുകയാണെങ്കിൽ അതിൽ രോഗാണുബാധയുണ്ടാൻ സാധ്യതയുണ്ടെന്നാണ് ഒരു പഠനം വെളിപ്പെടുത്തുന്നത്. നീണ്ട നഖത്തിൽ ക്ലിബ്സില്ല എന്ന രോഗാണു ഉണ്ടാകാൻ സാധ്യതയേറെയാണ്. ഇതിലൂടെ ന്യൂമോണിയ, യൂറിനറി ഇൻഫെക്ഷൻ തുടങ്ങിയ ഉണ്ടാകുമെന്നുറപ്പാണ്. അതിന് പുറമെ രക്തത്തിൽ അണുബാധയുണ്ടാക്കുന്ന കാൻഡിഡ പരാഫിലോസിസിന്റെ ആവാസവ്യവസ്ഥയാണ് നീണ്ട നഖമെന്നറിയുക. വെയിറ്റർമാർ ഏപ്രണുകൾ ധരിക്കാൻ വേണ്ടി ടോയിലറ്റുകളിലേക്ക് പോകുന്ന പതിവുണ്ട്. ഇതും ഭക്ഷ്യവിഷബാധയുണ്ടാക്കാൻ വഴിയൊരുക്കുന്നു.
റസ്റ്റോറന്റിന്റെ പരിസരവും ചുറ്റുപാടുകളും നിരീക്ഷിക്കുക
വൃത്തിയുണ്ടോയെന്ന് നോക്കാനായി നിങ്ങൾ ഒരു പക്ഷേ റസ്റ്റോറന്റിന്റെ അടുക്കളയിൽ കയറി അവിടുത്തെ ശുചിത്വം ഉറപ്പ് വരുത്തിയിരിക്കാം. എന്നാൽ അതിലുപരി റസ്റ്റോറന്റിന്റെ മറ്റ് ഭാഗങ്ങളിലെ ശുചിത്വവും ഉറപ്പാക്കേണ്ടതുണ്ട്. ഇതിന്റെ ടോയ്ലറ്റാണ് ആദ്യം പരിശോധിക്കേണ്ടത്. അവിടെ സോപ്പു പോലുള്ള വൃത്തിയാക്കുന്ന വസ്തുക്കൾ ഉണ്ടോയെന്ന് ഉറപ്പിക്കേണ്ടതുണ്ട്. കാരണം സോപ്പില്ലെങ്കിൽ പ്രാഥമികാവശ്യം നിർവഹിച്ച ശേഷം റസ്റ്റോറന്റിലെ ജീവനക്കാർ കൈകൾ സോപ്പിട്ട് കഴുകാതെയായിരിക്കും അടുക്കളയിലെ ജോലികളിലേക്ക് പ്രവേശിച്ചിരിക്കുക. അതിലൂടെ രോഗണുബാധയുണ്ടാകുമെന്നുറപ്പാണല്ലോ. അതുപോലെത്തന്നെ റസ്റ്റോറന്റിൽ ഹാൻഡ്ഡ്രൈയറോ ഡിസ്പോസബിൾ ടവ്വലുകളോ ഉണ്ടെന്ന് ഉറപ്പാക്കണം. സാധാരണ ടവ്വൽ രോഗാണുബാധയുണ്ടാക്കുമെന്നുറപ്പാണ്. നിരവധി ആളുകൾ ഒരേ ടവ്വൽ ഉപയോഗിക്കുമ്പോൾ രോഗങ്ങൾ പകരുമെന്നതിൽ സംശയമില്ല. ഇതിന് പുറമെ റസ്റ്റോറന്റിലെ സ്കർട്ടിങ് ബോർഡുകൾ, പ്ലഗ് സോക്കറ്റുകൾ തുടങ്ങിയവയും ശുചിത്വമാർന്നവയാണോയെന്ന് പരിശോധിക്കേണ്ടതാണ.#് ഇവയിൽ നിന്നും ഭക്ഷണത്തിലേക്ക് രോഗാണുബാധയുണ്ടായേക്കാം.
ടേബിൾടോപ്പ് പരിശോധിക്കുക
ഭക്ഷണം കഴിക്കാനിരിക്കുന്ന ടേബിളിന്റെ ശുചിത്വം പരമപ്രധാനമാണ്. ഇല്ലെങ്കിൽ ഇതിന് മുകളിൽ നിന്ന് ആഹാരത്തിലേക്ക് അണുബാധയുണ്ടാകാൻ സാധ്യതയേറെയാണ് വൃത്തിയുള്ള മരം കൊണ്ടുള്ള ഉപരിതലത്തോട് കൂടി മേശകളും ഡിസ്പോസബിൾ ടേബിൾ ക്ലോത്തുകളും താരതമ്യേന സുരക്ഷിതമാണ.#് കോട്ടൺടേബിൾ ക്ലോത്താണ് ഉപയോഗിക്കുന്നതെങ്കിൽ ഓരോ കസ്റ്റമർ വരുമ്പോഴും അത് നിർബന്ധമായും മാറ്റിയിരിക്കണം. ഒരേ ടേബിൾ ക്ലോത്തുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ആളുകൾ അതിൽ കൈതുടയ്ക്കാനുള്ള സാധ്യത കൂടുതലാണ.#് മിക്കവരും ടോയ്ലറ്റിൽ പോയതിന് ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകിയിരിക്കില്ല. അതിനാൽ ടേബിൾ ക്ലോത്തുകളിലൂടെ രോഗാണു മറ്റുള്ളവരിലേക്ക് എത്തിച്ചേരും. അതു പോലെത്തന്നെ മേശപ്പുറത്തുള്ള സാൾട്ടും പെപ്പറും സമയാസമയങ്ങളിൽ മാറ്റിയില്ലെങ്കിൽ അവയിലൂടെയും അണുബാധയുണ്ടാകാം.
ആഹാരം വേണ്ട തോതിൽ വേവിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക
വേണ്ടവിധം വേവിച്ച് ചൂടോടെ കഴിക്കുന്ന ആഹാരത്തിൽ രോഗാണുബാധയുണ്ടാകാനുള്ള സാധ്യത കുറവാണ്. അതിനാൽ ഭക്ഷ്യവസ്തുക്കളുടെ വേവ് വേണ്ടത്രയുണ്ടെന്ന് ഉറപ്പ് വരുത്തണം. കഴിയുന്നതും സലാഡുകൾ പോലുള്ള വേവിക്കാത്ത വിഭവങ്ങൾ റസ്റ്റോറന്റുകളിൽ നിന്ന് കഴിക്കുന്നത് ഒഴിവാക്കിയാൽ നന്നായിരിക്കും. മത്സ്യമാസങ്ങൾ വേണ്ടവിധം വേവിച്ചില്ലെങ്കിൽ പലവിധ രോഗാണുക്കൾ നമ്മിലേക്ക് പകരാനിടയുണ്ട്.
ബോർഡുകൾ വേണ്ടെന്ന് വയ്ക്കുക
ബർഗേർസ് പോലുള്ള വിഭവങ്ങൾ മരം കൊണ്ടുള്ള ചോപ്പിങ് ബോർഡുകളിൽ സപ്ലൈ ചെയ്യുകയാണ് പതിവ്. ഇത്തരം ബോർഡുകൾ ഒഴിവാക്കുകയാണ് അഭികാമ്യം. കാരണം ഇവയിൽ രോഗാണുക്കൾ ഉണ്ടാകാനിടയുണ്ട്. കഴുകി വൃത്തിയാക്കി ഇത്തരം ബോർഡുകൾ ഒരു മണിക്കൂർ വേണ്ടവിധം ഉണക്കിയാൽ ഒരു പരിധി വരെ ഇവയിലെ ഫംഗസുകളെയും ബാക്ടീരിയകളെയും ഒഴിവാക്കാനായേക്കും.
പണം കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കുക
റസ്റ്റോറന്റുകളിൽ കൈകാര്യം ചെയ്യുന്ന കറൻസി നോട്ടുകളിൽ നിന്ന് ആഹാരത്തിലേക്ക് രോഗാണുക്കൾ എത്താനുള്ള സാധ്യതയുണ്ട്. ഉദാഹരണായി സാന്റഡ് വിച്ച് ഷോപ്പുകളിലെ ജീവനക്കാർ പണം കൈകാര്യം ചെയ്യുന്ന നിരീക്ഷിക്കുക. ചിലപ്പോൾ പണം വാങ്ങി ഇട്ട കൈ കഴുകാതെയായിരിക്കും അവർ അടുത്ത കസ്റ്റമർക്ക് സാൻഡ്വിച്ച് എടുത്ത് നൽകുന്നത്. അതിലൂടെ രോഗാണുബാധയുണ്ടാകുമെന്നുറപ്പാണ് പണം സാധാരണ തുകൽ കൊണ്ടുള്ള പഴ്സുകളിലും മറ്റുമാണ് വയ്ക്കാറുള്ളത്. അത്തരം സങ്കേതങ്ങൾ രോഗാണുക്കളുടെ വളർത്ത് തൊട്ടിലാണ്. ഇവയിൽ നിന്നും കറൻസികളിലൂടെ അണുക്കൾ മറ്റുള്ളവരിലേക്ക് പകരുകയാണ് ചെയ്യുന്നത്. ഒരു ടോയ്ലറ്റ്സീറ്റിലുള്ളതിനേക്കാൾ രോഗാണുക്കൾ ഒരു നാണയത്തിൽ ഉണ്ടെന്നാണ് ഈവർഷമാദ്യം നടത്തിയ ഒരു പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ക്ലീബ്സീല്ല, എന്റർ ബാക്ടർ തുടങ്ങിയ ഇത്തരം കറൻസികളിൽ ഉണ്ടാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്