വേവിക്കാതെ കഴിക്കാവുന്ന ഭക്ഷണം കഴിക്കുക; ഒരു നേരം പഴവർഗ്ഗവും കരിക്കും മാത്രമാക്കണം: ഭക്ഷണ കാര്യത്തിൽ ഒരു നിമിഷം ശ്രദ്ധിച്ചാൽ മലബന്ധം ഒഴിവാക്കാം..
ദേവിക
ജീവിതരീതി നവീനമാകുമ്പോൾ അവനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ അളവും വർദ്ധിക്കുന്നു. നിത്യജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില ആരോഗ്യ കാര്യങ്ങൾ. മനുഷ്യന് ഏറ്റവും അത്യന്താപേക്ഷിതമാണ്ഭക്ഷണം. അതുപോലെതന്നെപ്രധാനമാണ്മലശോധനയും. ഭക്ഷണകാര്യത്തിൽ നാം ഒന്ന് ശ്രദ്ധിച്ചാൽമലബന്ധം ഒഴിവാക്കാവുന്നതേയുള്ളൂ.
വേവിച്ച ഭക്ഷണം ദഹിക്കാൻ എളുപ്പമാണെന്നാണ്പൊതുവെയുള്ളവിശ്വാസം. എന്നാൽ ഇത്വസ്തുതാവിരുദ്ധമാണ്. അരി, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾമുതലായ നമ്മൾ സാധാരണ കഴിക്കാറുള്ളഭക്ഷണസാധങ്ങളിൽ അന്നജം ആണുള്ളത്. ഈ അന്നജം വേവിച്ചാൽവേഗം പുളിക്കുന്നു (കേടാകുന്നു). അതുപോലെഭക്ഷണത്തിലെമാംസ്യം (പ്രോട്ടീൻ) വേവിക്കുമ്പോൾ കാഠിന്യം കൂടിയതാകുന്നു. അതായത്ദഹിക്കാൻപ്രയാസമേറുന്നു. വേവിക്കുമ്പോൾ പല പോഷകങ്ങളും, പ്രത്യേകിച്ച്വിറ്റാമിനുകൾ, നഷ്ടപ്പെടുന്നു. ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ളധാതുലവണങ്ങൾ ജൈവ (Organic) രൂപത്തിലുള്ളതാണ്. അത് ജന്തു ശരീരത്തിന്സ്വീകാര്യമാണ്. എന്നാൽ മണ്ണിൽ കിടക്കുന്നധാതു ലവണങ്ങൾ ജന്തുശരീരത്തിന് സ്വീകാര്യയോഗ്യമല്ല. മണ്ണിൽ കിടക്കുന്ന ഈ വസ്തുക്കളെവൃക്ഷങ്ങളും ചെടികളും വലിച്ചെടുത്ത് ജൈവരൂപത്തിലാക്കി ജന്തുക്കൾക്ക് സ്വീകരിക്കാൻപാകത്തിലാക്കുന്നു. ഈ ഭക്ഷണത്തെ നാം വേവിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ജൈവരൂപത്തിലുള്ള ധാതുലവണങ്ങൾ അജൈവരൂപത്തിൽ ആകുന്നതുകൊണ്ട് അത്നമുക്ക് പ്രയോജനപ്പെടാതെ പോകുന്നു. വേവിക്കുമ്പോൾ ഭക്ഷണത്തിലെ നാരുകൾ നശിക്കുന്നു. നാരുകൾ ഇല്ലാത്ത ഭക്ഷണം മലബന്ധം ഉണ്ടാക്കുന്നു.
മലബന്ധം ഒരു കാരണവശാലും ഉണ്ടാകാൻ അനുവദിക്കരുത്. സകലരോഗങ്ങളുടെയും അടിസ്ഥാനകാരണം മലബന്ധമാണ്. ഒരു വ്യക്തിക്ക് നല്ല ആരോഗ്യം ഉണ്ടാവാൻ അവശ്യം ഉണ്ടായിരിക്കേണ്ടമൂന്ന് കാര്യങ്ങളാണ് നല്ല വിശപ്പ്, നല്ല ഉറക്കം, നല്ല മലശോധന.
മലബന്ധം ഒഴിവാക്കാൻ ധാരാളം വേവിക്കാതെ കഴിക്കാവുന്നഭക്ഷണം കഴിക്കണം. ഒരു നേരത്തെഭക്ഷണം പഴവർഗ്ഗവും കരിക്കും മാത്രമാക്കണം. വീട്ടിലിരിക്കുന്നവർക്ക് രാവിലത്തെയോ രാത്രിയിലെയോ ഭക്ഷണം പഴങ്ങളും കരിക്കും (തേങ്ങ) മാത്രമാക്കാം. ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളും ഉച്ചഭക്ഷണം രാവിലെവേവിച്ച്കൊണ്ടുപോയി ഉച്ചക്ക് കഴിക്കുകയാണ്. ഇത് ഒരു വലിയദുശ്ശീലമാണ്. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഇതുണ്ടാക്കും. രാവിലെവേവിച്ച ഭക്ഷണം വീട്ടിൽവച്ച്രാവിലെതന്നെ കഴിച്ചിട്ട്പോകുക. ഉച്ചക്ക്പഴങ്ങളും കരിക്കും (തേങ്ങ) മാത്രം കഴിക്കുന്നശീലം ഉണ്ടാക്കിയെടുത്താൽ അവരുടെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാകും. വേവിച്ച ഭക്ഷണം അപ്പോഴുണ്ടാക്കിയത്മാത്രം ഉപയോഗിക്കുക. വേവിച്ച്മൂന്നുമണിക്കൂർ കഴിഞ്ഞഭക്ഷണം തമോഗുണപ്രധാനമാണ്. അത്രോഗപ്രദായകമാണ്. ഒരിക്കലും ഉപയോഗിക്കരുത്.
ധാരാളം ഇലക്കറികൾ കഴിക്കുന്നത്ശീലമാക്കുക. എണ്ണയിൽവേവിച്ച് ഉണക്കിയല്ല കഴിക്കേണ്ടത്. അൽപം വെള്ളം ചൂടാക്കി അതിലേക്ക് ഇലവർഗ്ഗം അരിഞ്ഞതിട്ട് ആ ചൂടിൽ ഒന്ന് വാട്ടിയെടുക്കുക. അതിനൊപ്പം തേങ്ങയും അൽപം മഞ്ഞളും ജീരകവും അരച്ചുചേർത്ത്, അൽപം മാത്രം ഉപ്പും ചേർത്ത് ഉപയോഗിക്കുക. മലശോധനയ്ക്ക്വളരെ സഹായകമായ ഒരു ഇലവർഗ്ഗമാണ് സാമ്പാറുചീര. മുരിങ്ങയില, മരച്ചീര, കൊഴുപ്പ, മുള്ളൻചീര, കുപ്പച്ചീര, വേലിച്ചീര, വെള്ളത്തിൽ വളരുന്ന നാലിലച്ചീര, വട്ടത്തകര, പൊന്നാംതകര എന്നിവയെല്ലാം വിലകൊടുക്കാതെ കിട്ടുന്നവിഷാംശമില്ലാത്ത ഇലവർഗ്ഗങ്ങളാണ്. പതിവായി മേൽ സൂചിപ്പിച്ചപോലെ വാട്ടിയെടുത്ത് തോരനും കറിയുമാക്കി ഉപയോഗിക്കാം.
കാരറ്റ്, വെള്ളരി, തക്കാളി, കിളുന്ന്വെണ്ടക്ക, കാബേജ്, കോവക്ക, ബീറ്റ്റൂട്ട്, നാളികേരം എന്നിവ എല്ലാം കൂടി ഓരോ നേരത്തെഭക്ഷണത്തോടുമൊപ്പം പച്ചയായി കഴിക്കുന്നത്ശീലിച്ചാൽമലബന്ധം ഉണ്ടാവില്ല. മേൽപറഞ്ഞ ഇലകൾ കുറേപച്ചയായി അരച്ച്വാഴപ്പിണ്ടിനീരിലോ കുമ്പളങ്ങാ നീരിലോചേർത്ത് കാലത്തും വൈകിട്ടും പതിവായി കഴിക്കുന്നത് അമ്ലത കുറക്കാനും അതുവഴിമലബന്ധം ഒഴിവാക്കാനും സഹായകമാണ്.
ഉണങ്ങിയപയറുവർഗ്ഗം മലബന്ധം ഉണ്ടാക്കും. പ്രത്യേകിച്ച്മുതിര. പയറുവർഗ്ഗങ്ങളും കടലയും മുതിരയും മുളപ്പിച്ചശേഷം വേവിച്ചാൽദോഷം കുറയും. മുതിരദഹിക്കാൻപ്രയാസമാണ്. കഴിവതും കുറക്കുക. കൂട്ടത്തിൽചെറുപയറാണ്ഭേദം. എന്നാൽ പയറുചെടിയിൽ നിന്ന് പിച്ചിയെടുക്കുന്ന ഇളംപയർ (അച്ചിങ്ങ) വളരെനല്ലതാണ്. ധാരാളം തോരൻവച്ച് ഉപയോഗിക്കാം.
മലബന്ധമുള്ളവർ ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും 3-4 കിളുന്നുവെണ്ടക്കപച്ചയായി കഴിക്കുന്നത് ഒരു സ്വഭാവമാക്കിയാൽമലബന്ധം മാറിക്കിട്ടും. ചവക്കാൻ പല്ലില്ലാത്തവർക്ക്തേങ്ങയും വെണ്ടക്കയും ബീറ്റ്റൂട്ടും കാരറ്റും നെല്ലിക്കയും ചേർത്ത് ചമ്മന്തിയാക്കി കഴിക്കാവുന്നതാണ്. പച്ചയായ പച്ചക്കറികൾ ചവക്കാൻ പ്രയാസമുള്ളവർക്ക് അത് ചമ്മന്തിയാക്കാം, അല്ലെങ്കിൽ അരച്ച് ജ്യൂസെടുത്ത് കഴിക്കാം. ഏതുവിധേനയും മലബന്ധം ഒഴിവാക്കണം.
മിതമായവ്യായാമവും മലബന്ധം ഒഴിവാക്കാൻ അത്യാവശ്യമാണ്. യോഗസ്സനങ്ങ ളാണ് ഉത്തമമായ വ്യായാമം. ശീർഷാസനം, ഉഡ്യാൻ, നൗളി മുതലായവസാധാരണ ക്കാർ ഒഴിവാക്കുന്നതാണ് നല്ലത്. സൂര്യനമസ്കാരം, സർവാംഗസ്സനം, പവനമുക്താ സനം, യോഗമുദ്ര, പശ്ചിമ് ഉഡാൻ മുതലായവമതിയാകും. നീന്തൽവളരെ നല്ല വ്യായാമമാണ്. എല്ലാത്തിലും മിതത്വം പാലിക്കണം. യോഗസ്സനങ്ങൾനിർബന്ധമായും ഒരു ആചാര്യനിൽനിന്ന്തന്നെപഠിക്കേണ്ടതാണ്.
മലബന്ധം ഉള്ളവർക്ക് അഹിംസാത്മകമായ എനിമ എടുക്കാം. ശക്തമായമലബന്ധമാണെങ്കിൽ ആഹാരത്തിന്റെമാറ്റത്തിലൂടെ പെട്ടെന്ന്വ്യത്യാസം ഉണ്ടായെന്ന്വരില്ല. അങ്ങനെയുള്ളവർക്ക് എട്ട് ഔൺസ്പച്ചവെള്ളം കൊണ്ടോഇളം ചൂടുവെള്ളം കൊണ്ടോസ്വന്തമായി എനിമ എടുക്കാനുള്ള ഉപകരണം ഉപയോഗിക്കാം. പ്രക്ടതി ചികിത്സകരിൽനിന്ന് വാങ്ങാവുന്നതാണ്. ആദ്യകാലത്ത് രാവിലെയും വൈകിട്ടും എനിമ എടുക്കാവുന്നതാണ്. ഇത്ശീലമായിത്തീരുമെന്ന്പേടിക്കേണ്ട. ജീവിതരീതി (ആഹാരരീതി + വ്യായാമം) യിലുള്ളമാറ്റത്തിലൂടെ ക്രമേണമലബന്ധം മാറുമ്പോൾപിന്നെ എനിമ എടുക്കേണ്ട ആവശ്യമില്ല. എന്നാൽ പനിയോ, ചുമയോ, ജലദോഷമോ, ശ്വാസം മുട്ടോ, ത്വക്ക്രോഗമോമറ്റേതെങ്കിലും അസുമോ ഉള്ളപ്പോൾ അസും മാറുന്നതുവരെ ഒന്നോ രണ്ടോ തവണ ദിവസവും എനിമ എടുക്കാവുന്നതാണ്. പനിയുടെ ചൂട് കുറയാൻ എനിമ എടുക്കുന്നത് നല്ലതാണ്.
എത്ര തവണ ഭക്ഷണം കഴിക്കുന്നോ, അത്രയും തവണ മലശോധന ഉണ്ടാകണം. അതാണ്ശരി. ഓരോ ഭക്ഷണത്തിന്റെയും ദഹനവും സ്വാംശീകരണവും ജലം വലിച്ചെടുക്കലും കഴിഞ്ഞ് ആ ഭക്ഷണത്തിന്റെ മലം പുറത്ത്പോകണം. മലം പോകാതെ അകത്ത് ഇരുന്നാൽ, അത് ചീഞ്ഞുണ്ടാകുന്നവിഷവസ്തുക്കൾ മലാശയ അൾസറും, ക്രമേണ മലാശയ ക്യാൻസറും ഉണ്ടാകാൻ കാരണമാകും. മലം ചീഞ്ഞുണ്ടാകുന്നവിഷവസ്തുക്കൾരക്തത്തിൽ കലർന്ന്ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരും.
അത് ശരീരത്തിനുതന്നെ ദുർഗന്ധമുണ്ടാക്കും. പലർക്കും കാൽപാദങ്ങളിലും കണങ്കാലിലും വിട്ടുമാറാത്തചൊറിഞ്ഞുപൊട്ടലും പഴുക്കലും ഉണ്ടാകാം. തലക്ക്ഭാരവും ഉന്മേഷക്കുറവും തളർച്ചയും ശക്തമായവായുകോപവും ഉണ്ടാകും. മലബന്ധം പഞ്ച ജ്ഞാനേന്ദ്രിയങ്ങളുടെ ശക്തി കുറക്കും. പ്രത്യേകിച്ച് കാഴ്ച ശക്തിയും കേൾവിശക്തിയും കുറയും. വിട്ടുമാറാത്ത ജലദോഷം, പീനസം, ശ്വാസംമുട്ട്, തുമ്മൽ എന്നിവ ഉണ്ടാകും. മണം അറിയാനുള്ള കഴിവ് കുറയും. ദേഹമാസകലം ചൊറിച്ചിൽ അനുഭവപ്പെടും. കണ്ണിലൂടെ പഴുപ്പ്വരാം. വായിൽദുർഗന്ധം ഉണ്ടാകും.
നിത്യേന കാലത്ത് 9 മണിക്ക്മുൻപും വൈകിട്ട് നാലരമണി കഴിഞ്ഞും അര മണിക്കൂർവീതം ഇളം വെയിൽകൊള്ളുന്നത് ഞരമ്പുകളുടെ പ്രവർത്തനക്ഷമതവർദ്ധിപ്പിക്കും. അതും മലശോധനമെച്ചപ്പെടുത്താൻസഹായിക്കും. ദേഹം മുഴുവൻ കാറ്റും വെയിലും കൊള്ളുന്നതാണ് ഉത്തമം. സ്വകാര്യത ഉണ്ടെങ്കിൽപൂർണ്ണനഗ്നരായിത്തന്നെ കാറ്റും വെയിലും കൊള്ളാം. സ്വകാര്യത ഇല്ലാത്തിടത്ത് കഴിയുന്നത്ര കുറച്ച്വസ്ത്രം ധരിച്ചുകൊണ്ട് കാറ്റും വെയിലും കൊള്ളാം. പുരുഷന്മാർക്ക് ഒരു കോട്ടൺ ഒറ്റുമുണ്ടോ തോർത്തോധരിക്കാം. സ്ത്രീകൾക്ക് കനം കുറഞ്ഞവെള്ളവസ്ത്രം ധരിച്ചുകൊണ്ട് കാറ്റും വെയിലും കൊള്ളാം. ഇത്ത്വക്കിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ത്വക്ക്രോഗങ്ങൾമാറാനും നല്ലതാണ്. ഞരമ്പുകൾ മൂന്നിലൊരുഭാഗവും ത്വക്കിലാണ് അവസാനിക്കുന്നത്. അതുകൊണ്ട് കാറ്റും വെയിലും കൊള്ളുന്നത് ഞരമ്പുകളുടെ പ്രവർത്തനശേഷിമെച്ചപ്പെടുത്തും. ഇത് എല്ലാ അവയവങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. വൻകുടലിന്റെപേശികളുടെ പ്രവർത്തനക്ഷമതവർദ്ധിക്കുന്നതുവഴിമലബന്ധം മാറിക്കിട്ടും.
മൈദയും, അതുകൊണ്ടൗണ്ടാക്കിയബിസ്ക്കറ്റ്, ബ്രഡ്തുടങ്ങിയ സാധനങ്ങളും മലബന്ധം ഉണ്ടാക്കുന്നവയാണ്. മൈദ കലക്കി ചൂടാക്കിയാണല്ലോനോട്ടീസ് ഒട്ടിക്കാനുള്ള പശയുണ്ടാക്കുന്നത്. മൈദ ഉൽപന്നങ്ങൾ കഴിച്ചാൽ കുടലിൽ ഒട്ടിപ്പിടിക്കും. അത്മലശോധനതടസപ്പെടുത്തും. അമ്ലത (Acidity) വർദ്ധിപ്പിക്കുന്ന ഉപ്പ്, എരിവ്, പുളി, ഉള്ളിവർഗ്ഗം എന്നിവചേർന്ന കറികളും അച്ചാറുകളും ബേക്കറിവസ്തുക്കളും ഡാൽഡയും പഞ്ചസാരയും എല്ലാം കുടലിന്റെവഴിവഴുപ്പിനെനശിപ്പിക്കുന്നവയാണ്. ഇത് ആമാശയത്തിലും കുടലിലും അൾസറുണ്ടാക്കുകയും വൻകുടലിലെമലത്തിന്റെനീക്കത്തെതടസ്സപ്പെടുത്തുകയും ചെയ്യും. ഇതും മലബന്ധത്തിന് കാരണമാണ്. ഇത്തരം സാധനങ്ങൾ പരിപൂർണ്ണമായി വർജ്ജിച്ചാൽ നല്ലത്. ഹോർലിക്സ്, ബോൺവിറ്റ, ബൂസ്റ്റ്പോലെയുള്ളവസ്തുക്കളും കുടലിൽ പറ്റിപ്പിടിക്കുന്ന സ്വഭാവമുള്ളതിനാൽ മലബന്ധമുണ്ടാകും. സോഡ, പലതരം കോളകൾ, ഐസ്ക്രീം, ചോക്കലേറ്റ്മിഠായികൾ, ബബിൾഗം, സിപ്പപ്പ്മുതലായവയെല്ലാം അപകടകാരികളാണ്. ഇവയിൽചേർത്തിരിക്കുന്ന കൃത്രിമനിറങ്ങൾ, കേടുകൂടാതെ ഇരിക്കാനുള്ളരാസവസ്തുക്കൾ, കൃത്രിമമധുരങ്ങൾമുതലായവയെല്ലാം ക്യാൻസർ ഉണ്ടാക്കുന്നവയും അന്നപഥത്തിലെവഴുവഴുപ്പിനെ (Mucus membrane) പൂർണ്ണമായിതകർക്കുന്നവയുമാണ്. ഇവയും ശക്തമായമലബന്ധത്തിന് കാരണമാണ്. മത്സ്യം, മാംസം, മുട്ട എന്നിവയിൽനാരുകൾതീരെ ഇല്ല, എന്ന്മാത്രമല്ല, അവ അമ്ലത വർദ്ധിപ്പിക്കുന്നവയും മലബന്ധം ഉണ്ടാക്കുന്നവയുമാണ്. ഇത്തരം സാധനങ്ങൾ പരമാവധി ഒഴിവാക്കുകയും ധാരാളം പഴവർഗ്ഗങ്ങളും വേവിക്കാത്തപച്ചക്കറികളും കഴിക്കുന്നതും ശീലമാക്കിയാൽമലബന്ധം പൂർണ്ണമായിമാറ്റാം. അതുവഴിമറ്റുരോഗങ്ങളുടെയെല്ലാം ഗൗരവം കുറയും. ക്രമേണ എല്ലാ രോഗങ്ങളിൽനിന്നും, തുടക്കക്കാർക്ക്പൂർണ്ണമോചനവും, വളരെപഴകിയരോഗമുള്ളവർക്ക് വളരെയേറെ ആശ്വാസവും ലഭിക്കുന്നതാണ്.
പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം (Short tempered), അസൂയ, സ്ഥിരമായമാനസിക പിരിമുറുക്കം എന്നിവ കാരണത്താലും ഞരമ്പുകൾ വിജ്രംഭിതമാകുന്നതുകൊണ്ടും മലബന്ധം ഉണ്ടാകാവുന്നതാണ്. അതുപോലെ അമിതാഹാരം മലബന്ധത്തിന് കാരണമാകും. ഒരു ദിവസത്തേക്ക് ആവശ്യമായമ്മനുത്സത്മനു നുിനുത്സദ്ദത്ന-യുടെ ഒരു ഭാഗം ഭക്ഷണത്തിന്റെദഹനത്തിനും സ്വാംശീകരണത്തിനും മലവിസർജ്ജനത്തിനുമായി ഉപയോഗിക്കുന്നു. ക്രമാധികം ഭക്ഷണം കഴിച്ചാൽ ദഹനം തന്നെശരിക്ക്നടക്കില്ല. ദഹനവും സ്വാംശീകരണവും കഴിഞ്ഞ് വിസർജ്ജനത്തിന് ഊർജ്ജം തികയാതെവരും. അപ്പോൾ വിസർജ്ജനം അടുത്തദിവസത്തേക്ക്മാറ്റേണ്ടിവരും. ചിലപ്പോൾ പല ദിവസങ്ങൾ കഴിയും മലശോധന നടക്കാൻ. രണ്ടുമൂന്ന്ദിവസം കൂടുമ്പോൾമാത്രം മലശോധനനടത്തുന്നവരും ഒരാഴ്ച വരെസമയമെടുത്ത്മലശോധനനടത്തുന്നവരുമുണ്ട്. ഇത്ക്രമേണ അർശസ്സിനും കാരണമാകുന്നു. അതീവദുർഗന്ധത്തോടുകൂടിയുള്ള അധോവായുപുറപ്പെടും. കാലക്രമത്തിൽ ഇത് മലാശയ ക്യാൻസറിനും, ഫിസ്റ്റുല, ഫിഷർതുടങ്ങിയരോഗങ്ങൾക്കും വഴിവെക്കും. അതുകൊണ്ട് ഒരു കാരണവശാലും മലബന്ധം ഉണ്ടാകാൻ അനുവദിക്കരുത്.
വിവരങ്ങൾക്ക് കടപ്പാട് :പ്രൊഫ. പി.ജി.പണിക്കർ, പ്രകൃതി ചികിത്സാ വിദഗ്ധൻ
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്