കാൻസറും ഹാർട്ട് അറ്റാക്കും അൽഷിമേഴ്സും കിഡ്നി രോഗവും ഭക്ഷണം കഴിച്ച് ഭേദമാക്കാം...!!; ദീർഘകാലം ജീവിക്കാൻ ഒരു ആധികാരിക ഗൈഡ്
വെറും മരുന്നും ചികിത്സാ രീതികൾ കൊണ്ടും രോഗങ്ങളെ അകറ്റി നിർത്താനാവില്ലെന്നും അതിന് മാതൃകാപരമായ ഡയറ്റും പിന്തുടരണമെന്നതും ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ച കാര്യമാണ്. കാൻസറും ഹാർട്ട് അറ്റാക്കും അൽഷിമേഴ്സും കിഡ്നി രോഗവും വരെ ശരിയായ രീതിയിലുള്ള ഭക്ഷണക്രമത്തിലൂടെ ഇല്ലാതാക്കാമെന്നും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ദീർഘകാല ജീവിക്കാനുള്ള ഒരു ആധികാരിക ഗൈഡാണിത്. ഭക്ഷണക്രമവും രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിയ പ്രമുഖരിലൊരാളാണ് ഡോ. മൈക്കൽ ഗ്രിഗെർ. 65ാം വയസിൽ ഹൃദയാഘാതം മൂലം മരിച്ചുവെന്ന് ഡോക്ടർമാർ എഴുതിത്ത്ത്തള്ളിയ തന്റെ അമ്മൂമ്മ തുടർന്ന് ചിട്ടയായ ആഹാരക്രമത്തിലൂടെ 96ാം വയസ് വരെ ജീവിച്ചതിന് സാക്ഷ്യം വഹിച്ച ബാല്യകാല അനുഭവമാണ് അദ്ദേഹത്തെ വൈദ്യശാസ്ത്ര പഠനത്തിലേക്കും പിന്നീട് രോഗങ്ങളും ആഹാരക്രമവും തമ്മിലുള്ള വിശദമായ പഠനത്തിലേക്കും നയിച്ചത്.രോഗങ്ങളും പോഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച 24,000ത്തോളം പഠനങ്ങൾ കഴിഞ്ഞ വർഷം മാത്രം ഡോ. മൈക്കലും അദ്ദേഹത്തിന്റെ ഗവേഷകസംഘവും വളണ്ടിയർമാരും ചേർന്ന് പരതിയെടുത്ത് അതിന്മേൽ വിശദമായ പഠനം നടത്തുകയും നിർണായകമായ കണ്ടെത്തലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
യുകെയിലും യുഎസിലുമുണ്ടായ പ്രായമെത്താത്ത മരണങ്ങളിൽ ഭൂരിഭാഗവും ഒഴിവാക്കാവുന്നതായിരുന്നുവെന്നും ഈ പഠനങ്ങളിലൂടെ ഡോക്ടറും സംഘവും കണ്ടെത്തിയിട്ടുണ്ട്. ജീനുകളിലൂടെയെത്തുന്ന അസുഖ പാരമ്പര്യം മൂലമാണ് നാം ആയുസെത്താതെ മരണത്തിന് കീഴടങ്ങുന്നതെന്നാണ് മിക്കവരും തെറ്റിദ്ധരിച്ചിരിക്കുന്നത്. 55ാം വയസിൽ കടുത്ത രക്തസമ്മർദവും 60ൽ ഹൃദയാഘാതവും 70ൽ കാൻസറും സ്വഭാവികമായി മരണകാരണമാവുകയാണെന്നാണ് മിക്കവരും കരുതുന്നത്. പാരമ്പര്യമാണ് ഇതിനുള്ള പ്രധാന കാരണമെന്നാണ് നമ്മുടെ ധാരണ. എന്നാൽ ഇതിൽ പാരമ്പര്യത്തിന് 10 മുതൽ 20 ശതമാനം വരെ മാത്രമേ പങ്കുള്ളൂവെന്നും ബാക്കിയുള്ള സാധ്യത ഒഴിവാക്കാവുന്നതാണെന്നുമാണ് ഡോക്ടർ മൈക്കൽ ചൂണ്ടിക്കാട്ടുന്നത്.മരണകാരണമാകുന്ന ബാക്കി 80 മുതൽ 90 വരെ ശതമാനം ഘടകങ്ങൾ നമ്മുടെ ആഹാരക്രമവും ജീവിതശൈലിയും മൂലമാണെന്നാണ് ഡോക്ടർ സമർത്ഥിക്കുന്നത്. സാമ്പ്രദായിക പാശ്ചാത്യ ആഹാരക്രമമാണ് ആയുസെത്താതെ മരിക്കുന്നതിനുള്ള പ്രധാനകാരണമായി വർത്തിക്കുന്നത്. വികലാംഗതയുണ്ടാക്കുന്നതിനും പ്രധാന കാരണം മറ്റൊന്നല്ല. നാം കഴിക്കുന്ന ആഹാരവും ജീവിത ശൈലിയും തന്നെയാണ് ദീർഘായുസിനും ആരോഗ്യകരമായ ജീവിതത്തിനും വഴിയൊരുക്കുന്നതെന്നും ഡോക്ടർ കണ്ടെത്തിയിരിക്കുന്നു.
എന്നാൽ ഏത് തരത്തിലുള്ള ആഹാരക്രമവും ജീവിതശൈലിയുമാണ് തെരഞ്ഞെടുക്കേണ്ടതെന്നതിനെക്കുറിച്ച് പലർക്കും സംശയങ്ങൾ ഇപ്പോൾ ഉയർന്ന് വന്നേക്കാം. ഇതിനായി 35,000 മുതിർന്ന ആളുകളുടെ ആഹാരക്രമവും ജീവിതശൈലിയും വിശകലനം ചെയ്ത് പൂജ്യം മുതൽ അഞ്ച് വരെ സ്കോർ അവർക്ക് നൽകുകയുമാണ് ഡോക്ടറും സംഘവും ചെയ്തിരിക്കുന്നത്. ഓരോരുത്തരും കഴിക്കുന്ന ആഹാരത്തിന്റെ ഗുണമേന്മയ്ക്കനുസൃതമായാണ് സ്കോർ നിശ്ചയിച്ചിരുന്നത്. പഴങ്ങൾ, പച്ചക്കറികൾ, വോൾ ഗ്രെയിനുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയ മാതൃകാപരമായ ആഹാരക്രമം പിന്തുടരുന്നവർക്ക് ഉയർന്ന പോയിന്റ് ലഭിച്ചിരുന്നു. ഇതിൽ അഞ്ചിൽ നാല് പോയിന്റ് അഥവാ ഹെൽത്തി ഈറ്റിങ് സ്കോർ നേടിയവർ വെറും ഒരു ശതമാനം മാത്രമായിരുന്നു. നാല് പ്രധാനപ്പെട്ട ജീവിതശൈലീഘടകങ്ങളെ പിന്തുടർന്നാൽ ഗുരുതരമായ രോഗങ്ങളെ അകറ്റി നിർത്താമെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു. പ ുകവലിക്കാതിരിക്കുക, പൊണ്ണത്തടി ഒഴിവാക്കുക, ദിവസത്തിൽ അരമണിക്കൂറെങ്കിലും വ്യായാമത്തിനായി ചെലവഴിക്കുക, ആരോഗ്യകരമായി ഭക്ഷണം കഴിക്കുക എന്നിവയാണവ. പഴങ്ങൾ, പച്ചക്കറികൾ, വോൾ ഗ്രെയിൻസ് എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും മാംസവിഭവങ്ങൾ ചുരുക്കുന്നതുമാണ് ആരോഗ്യകരമായ ഭക്ഷണം എന്നതുകൊണ്ട് പൊതുവെ അർത്ഥമാക്കുന്നത്.
മേൽപ്പറഞ്ഞ നാല് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുരുതരമായ രോഗങ്ങളുടെ മൂന്നിലൊന്നും പിടിപെടുന്നതെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.നാല് ഘടകങ്ങളും വേണ്ടവിധം നടപ്പിലാക്കാനായാൽ നിങ്ങൾക്ക് പ്രമേഹം വരാനുള്ള 90 ശതമാനം സാധ്യത നിങ്ങൾക്ക് ഒഴിവാക്കാൻ സാധിക്കും. അതു പോലെ തന്നെ ഹാർട്ട് അറ്റാക്ക് വരാനുള്ള 80 ശതമാനം സാധ്യതയും കാൻസർ വരാനുള്ള ഭൂരിഭാഗം സാധ്യതയും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ഓരോ ക്രോമസോമിന്റെയും അറ്റത്ത് ടെലോമോർ എന്നറിയപ്പെടുന്ന ഒരു ക്യാപ് ഉണ്ട്. ഡിഎൻഎയെ തേയ്മാനത്തിൽ നിന്നും സംരക്ഷിക്കുന്ന കവചമാണിത്. കോശങ്ങൾ ഓരോ സമയത്തും വിഭജിക്കപ്പെടുമ്പോൾ ഈ ക്യാപ്പിന്റെ ഒരു അംശം നഷ്ടപ്പെടുന്നുണ്ട്.
ഇത്തരത്തിൽ ടെലൊമോർ പൂർണമായും നഷ്ടപ്പെടുമ്പോൾ നിങ്ങളുടെ കോശം നശിക്കുകയുംചെയ്യും. ഇക്കാരണത്താൽ ടെലൊമോറിനെ നിങ്ങളുടെ ജീവിതത്തിന്റെ ഫ്യൂസായിട്ടാണ് കണക്കാക്കുന്നത്. നിങ്ങൾ സിഗററ്റ് വലിക്കുന്ന വേളയിൽ ടെലൊമോറിന് മൂന്നിരട്ടി നാശമാണുണ്ടാവുന്നത്. അതിനാൽ ആരോഗ്യത്തിലേക്കുള്ള ആദ്യപടിയെന്നോണം പുകവലി നിർത്തുകയാണ് വേണ്ടത്. നിങ്ങൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിനനുസൃതമായാണ് ടെലൊമോറിന്റെ നഷ്ടം നിർണയിക്കപ്പെടുന്നത്. പഴങ്ങൾ, പച്ചക്കറികൾ, മറ്റ് ആന്റിഓക്സിഡന്റ് ഭക്ഷണങ്ങൾ എന്നിവ കഴിച്ചാൽ ദീർഘകാലം നിലനിൽക്കുന്നതും സംരക്ഷിക്കപ്പെടുന്നതുമായ ടെലൊമോർ ഉണ്ടാകുന്നതാണ്. എന്നാൽ റിഫൈൻഡ് ഗ്രെയിനുകൾ, മാംസാഹാരങ്ങൾ, ഫിസി ഡ്രിങ്കുകൾ തുടങ്ങിയവ കഴിച്ചാൽ ടെലൊമോറിന് ദൈർഘ്യം കുറയുകയും അത് ആയുസിനെ കുറയ്ക്കുകയും ചെയ്യുമെന്നറിയുക.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍