ഫേസ്ബുക്ക് നിങ്ങളെ മാനസീക രോഗിയാക്കും; സ്ത്രീകൾ കുടുതൽ അടിമകൾ
ഫേസ് ബുക്കിനെ കുറിച്ച് നിരവധി പഠനങ്ങൾ പുറത്ത് വരുന്നുണ്ടെങ്കിലും മാസങ്ങൾക്ക് മുമ്പ് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ 119ാം വാർഷിക കൺവെൻഷനിൽ അവതരിപ്പിച്ച റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ അനുസരിച്ച് സ്ത്രീകളാണത്ര ഫേസ്ബുക്കിന് അടിമകളാകുന്നത്. ഫേസ് ബുക്കിന്റെ അമിതമായ ഉപയോഗം മാനസീക നിലയെ തകരാറിലാക്കിയേക്കുമെന്നാണ് ഈ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കാരണം മാനസികരോഗ ചികിത്സാരംഗത്ത് ലോകത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെടുന്ന അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ 119ാം വാർഷിക കൺവെൻഷനിലാണ് ഫേസ് ബുക്ക് ആരാധകരെ ആശങ്കയിലാഴ്ത്തുന്ന ഈ പഠനറിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടത്. ആഗോളതലത്തിലെ ഏറ്റവും ശ്രദ്ധേയ യൂണിവാഴ്സിറ്റികളിലൊന്നായ കാലിഫോർണിയ സ്റ്റേറ്റ് യൂണിവാഴ്സിറ്റിയിലെ സൈക്കോളജി വിഭാഗം പ്രൊഫസർ ലാറി ഡി റോസൻ ആണ് ഈ പഠനറിപ്പോർട്ട് അവതരിപ്പിച്ചത്. കേവലം തമാശയുടേയും ആകാംക്ഷയുടേയും പേരിലാണ് പലരും ഫേസ്ബുക്കിൽ സന്ദർശകരാകുന്നത്. തുടക്കത്തിൽ ജോലിയുടേയും പഠനത്തിന്റേയുമൊക്കെ ഇടവേളകളിൽ ഫേസ്ബുക്ക് സന്ദർശകരായെത്തുന്നവർ ക്രമേണ ഫേസ്ബുക്കിലെ ഇടവേളകളിൽ മാത്രം ജോലിയെക്കുറിച്ചും പഠനത്തെക്കുറിച്ചും എന്തിനേറെ കുടുംബത്തെക്കുറിച്ച് പോലും ചിന്തിക്കുന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുന്നുണ്ട് എന്നാണ് പഠനം സൂചിപ്പിക്കുന്നത്.
താൻ അപ് ലോഡ് ചെയ്ത ഫോട്ടോക്കും സ്റ്റാറ്റസിനുമെല്ലാം മികച്ച പ്രതികരണങ്ങൾ ലഭിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇത് നടന്നില്ലെങ്കിൽ പലരും നിരാശരാകുന്നു. നിദ്രാഭംഗം, ഉത്കണ്ഠ, വിഷാദം, അമിതമായ കോപം തുടങ്ങി പലതരത്തിലുള്ള മാനസിക വൈകല്യങ്ങളും, മാനസിക തകരാറിലേക്ക് നയിക്കുന്ന കാരണങ്ങളും പ്രൊഫസർ ലാറി ഡി റോസൻ ചൂണ്ടിക്കാണിക്കുന്നു.
പാതിരാത്രിയിലെ സ്ത്രീകളുടെ ഫേസ്ബുക്ക് ഉപയോഗം
പാതിരാത്രിയിൽ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് ഫേസ്ബുക്കിലെ അപ്ഡേറ്റുകൾ സെർച്ച് ചെയ്യുന്നവരുണ്ടെന്ന് പറഞ്ഞാൽ അവിശ്വസനീയമായിരിക്കും എന്നാൽ അത് സത്യമാണ്. പഠനത്തിന് വേണ്ടി ഇവർ സമീപിച്ചത് 1605 സ്ത്രീകളെയാണ്. ഇതിൽ 21 ശതമാനം പേർ അർദ്ധരാത്രി ഉറക്കത്തിൽ നിന്നും ഉണർന്ന് ഫേസ് ബുക്ക് ചെക്ക് ചെയ്യാറുണ്ടത്രെ. ഈ സമയങ്ങളിൽ പ്രധാനമായും തങ്ങളുടെ ബോയ്ഫ്രണ്ട്സിനോട് തന്നെയാണ് സല്ലപിക്കാറുള്ളതെന്നും ഇവർ സമ്മതിക്കുന്നു. 53 ശതമാനം സ്ത്രീകളും തങ്കളുടെ പേഴ്സണൽ വിഷയങ്ങൾ ഫേസ്ബുക്കിൽ ഷെയർ ചെയ്യാറുണ്ടെന്നാണ് ഈ പഠനത്തിൽ സമ്മതിച്ചിരിക്കുന്നത്. 18 വയസ്സിനും 34 വയസ്സിനുമിടയിൽ പ്രായമുള്ളവരിൽ 63 ശതമാനം പേരും തങ്ങളുടെ ഫോട്ടോ മറ്റുള്ളവർ കണ്ട് അസൂയപ്പെടട്ടേ എന്ന് ചിന്തിക്കുന്നവരുമാണ്. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ അതത്ര ശുഭകരമായിരിക്കില്ല എന്ന അടിക്കുറിപ്പും റിസർച്ച് നടത്തിയവർ ചേർത്തിരിക്കുന്നുണ്ട്. കുടുംബബന്ധങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്നു
ഫേസ്ബുക്കിന് തീർത്തും അടിമകളായി മാറുന്നവരുടെ കുടുംബബന്ധങ്ങളിൽ വലിയതോതിലുള്ള വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. കുട്ടികളോടും, ഭാര്യയോടും, അച്ഛനമ്മമാരോടും ചെലവഴിക്കേണ്ട സമയങ്ങളിൽ ഫേസ്ബുക്കിൽ കയറി ഒരിക്കലും കാണാത്ത സുഹൃത്തുക്കളോട് സല്ലപിക്കുന്നവർ ക്രമേണ ചുറ്റും നടക്കുന്ന കാര്യങ്ങൾ പോലും മറന്നുപോകാറുണ്ട്. ഇത് കുടുംബബന്ധങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുവാൻ കാരണമാകുന്നു. ഇതിന് പുറമെ ഫേസ്ബുക്കിന് അടിമകളായി മാറിയവർ സാമൂഹിക ബന്ധങ്ങളിൽ നിന്ന് അകന്ന് പോകുന്ന കാഴ്ചയും ഭയപ്പെടേണ്ടതാണ്.
അസുഖങ്ങൾ
ഫേസ്ബുക്കിന് അടിമകളായ വ്യക്തികൾ ദിവസേന കുറഞ്ഞത് ആറ്ഏഴ് മണിക്കൂർ കമ്പ്യൂട്ടറിന് മുൻപിലിരിക്കുന്നുണ്ടെന്നാണ് കണക്ക്. യാതൊരു വിധത്തിലും ശരീരം അനങ്ങാതെയുള്ള ഈ ഇരുപ്പിൽ അമിതവണ്ണം പോലുള്ള അസുഖങ്ങൾ സ്വാഭാവികമായും ഉണ്ടാകും.
പഠനത്തെ ബാധിക്കും
ഫേസ്ബുക്കിന് അടിമകളായ കുട്ടികളുടെ പഠനനിലവാരം വളരെ മോശമായ രീതിയിൽ താഴ്ന്നുപോകുന്നു എന്നാണ് പല അദ്ധ്യാപകരുടേയും അനുഭവസാക്ഷ്യം. പഠിക്കേണ്ട സമയത്ത് ഫേസ്ബുക്കിന് മുൻപിലിരിക്കുന്നത് വഴി പഠന സമയം നഷ്ടപ്പെടുന്നു. ഇതിന് പുറമെ പുസ്തകത്തിന് മുൻപിലിരിക്കുമ്പോഴും മനസ്സ് നിറയെ ഫേസ്ബുക്കിൽ അപ് ലോഡ് ചെയ്ത ചിത്രത്തിന് ലഭിക്കുന്ന കമന്റുകളും ആകാംക്ഷയുമായിരിക്കും. സ്വാഭാവികമായും 'ഫേസ് ബുക്കിലും മനസ്സ് ഫേസ്ബുക്കിലും എന്ന അവസ്ഥ വന്നുചേരും. ഇത് പഠനനിലവാരം കുറയുവാൻ കാരണമാകും. ഇതിന് പുറമെ പക്വതയെത്താത്ത പ്രായത്തിലുള്ളവരാണ് കുട്ടികൾ എന്നത് കൊണ്ട് തന്നെ ഈ മായികലോകത്തിനകത്തുള്ള ഗെയിമുകളും അശ്ളീല വീഡിയോകളുമെല്ലാം കുട്ടികളെ സ്വാധീനിക്കുവാനിടയുണ്ട്.
ഓഫീസിൽ ഫുൾടൈം ഫേസ് ബുക്ക്
ഇത് വായിക്കുന്ന വ്യക്തിയും ഒരുപക്ഷെ ഓഫീസ് കമ്പ്യൂട്ടറിന് മുൻപിലായിരിക്കും. ഇതുകൊണ്ട് രണ്ട് തരത്തിലുള്ള ദോഷങ്ങളുണ്ട് ഒന്നാമതായി കമ്പ്യൂട്ടറിൽ ഫേസ് ബുക്ക് ഓൺ ചെയ്ത് മിനിമൈസാക്കി വച്ച് ജോലി ചെയ്യുന്ന വ്യക്തി 5 മിനിട്ടിൽ ഒരു തവണ എന്ന രീതിയിലെങ്കിലും മിനിമൈസ് ചെയ്തുവച്ച പേജ് സന്ദർശിക്കും. ഒരു തവണ സന്ദർശിച്ചാൽ കുറഞ്ഞത് ഒരു മിനിട്ടെങ്കിലും(ഏറ്റവും കുറഞ്ഞത്) അതിനുവേണ്ടി ചെലവഴിക്കുകയും ചെയ്യും. അതായത് അരമണിക്കൂറിൽ 6 മിനിട്ട് ഫേസ്ബുക്കിന് വേണ്ടി ചെലവഴിച്ചു. ഒരു മണിക്കൂറിൽ അത് 12 മിനിട്ടാവുകയും 8 മണിക്കൂറിൽ ഒന്നേകാൽ മണിക്കൂറിലധികം ഫേസ്ബുക്കിന് വേണ്ടി സമയംചെലവഴിക്കുന്നു എന്ന് സാരം. ലഞ്ച് ബ്രേക്ക് പോലും ഒരു മണിക്കൂർ മാത്രം കൊടുക്കുന്ന സ്ഥാപനത്തിന് ഫേസ്ബുക്കിന് വേണ്ടി ഒന്നേകാൽ മണിക്കൂർ ചെലവഴിക്കുന്ന ജീവനക്കാരനെ കുറിച്ച് നല്ല അഭിപ്രായം ഉണ്ടാകില്ലെന്നതുറപ്പല്ലെ. മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി ഫേസ്ബുക്കും ജോലിയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.
ഇതിന് പുറമെ പലരും നമ്മുടെ അക്കൗണ്ടിൽ പലതും പേസ്റ്റ്ചെയ്യാറുമുണ്ട്. പുതുതായി ജോലിതേടിയെത്തുന്ന വ്യക്തിയുടെ സ്വഭാവ സവിശേഷത മനസ്സിലാക്കുവാൻ ഒരു മാനേജ്മെന്റിന് ഏറ്റവും എളുപ്പവഴി അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിക്കുക എന്നതാണ്. സാധാരണ ഗതിയിൽ ഇങ്ങനെ ചെയ്താൽ ആ ഉദ്യാഗാർത്ഥിയുടെ ജോലി എപ്പോൾ പോയി എന്ന് ചോദിച്ചാൽ മതി. ഫേസ്ബുക്കിന് ഒട്ടനവധി ഗുണവശങ്ങളുണ്ട്. എന്നാൽ അതോടൊപ്പം തന്നെ ചില മോശം വശങ്ങളും ഫേസ് ബുക്കിനുണ്ട്. ഇത്തരം ദോഷകരമായ വശങ്ങളെ കൃത്യമായി മനസ്സിലാക്കി നല്ല രീതിയിൽ ഉപയോഗിച്ചാൽ അത് ഗുണകരമായിരിക്കും. അത്തരത്തിൽ ഫേസ് ബുക്കിനെ ഒരു മാദ്ധ്യമമാക്കി ഉപയോഗപ്പെടുത്തുന്നവർ വളരെ കുറച്ച് മാത്രമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍