ആയുർവേദത്തിലൂടെ കൊളസ്ട്രോളിനെ മെരുക്കാം
സമ്പത്തും സാങ്കേതിക മികവും ഒത്തിണങ്ങിയതോടെ ബൗദ്ധികമികവുകൊണ്ടു മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്ന നില വന്നതോടെയാണ് ആളുകളുടെ ജീവിതം വ്യായാമരഹിതമായത്. കമ്പ്യൂട്ടറിനു മുന്നിൽ വിരലുകൾ മാത്രം ചലിപ്പിച്ചു കൊണ്ട് പതിനഞ്ചും പതിനെട്ടും മണിക്കൂർ കഴിച്ചു കൂട്ടുന്ന രീതിയിലേക്ക് യുവത്വം മാറിയിരിക്കുന്നു. കൈനിറയെ പണം. അതുകൊണ്ടു തന്നെ ജീവിതം ആഘോഷമാകുന്നു. ഇത്തരം ആഘോഷ രാവുകളിൽ നിന്നും രോഗ കിടക്കയിലേക്ക് അധികം ദൂരമില്ലെന്ന് അവർ മനസിലാക്കുന്നില്ല.
നമ്മുടെ ശരീരത്തിന് ആവശ്യമായ മിതമായ വ്യായമം പോലും ഇന്നു പലർക്കും ലഭിക്കുന്നില്ല. ആഹാര കാര്യത്തിൽ ഭൂരിപക്ഷം ആളുകൾക്കും യാതൊരു നിയന്ത്രണവുമില്ല. ആ അവസ്തയുണ്ടാക്കുന്ന സങ്കീർണതകൾ ഏറെയാണ്. ഹൃദ്രോഗം, പ്രമേഹം, രക്താതി സമ്മർദ്ദം, വർധിച്ച കൊളസ്ട്രോൾ, ദുർമേദസ്, ശേഷിക്കുറവ്, വിഷാദ രോഗം എന്നിങ്ങനെ രോഗങ്ങളുടെ വലിയൊരു ശൃംഖലതന്നെയുണ്ടാകുന്നു. ഗുരുതരരോഗവുമായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെടുമ്പോൾ മാത്രമാണ് പലരും തങ്ങൾക്ക് സംഭവിച്ച വലിയ അപകടത്തെക്കുറിച്ച് ചിന്തിക്കുന്നതും അതോർത്ത് ദുഃഖിക്കുന്നതും.
കൊളസ്ട്രോൾ കൂടുതലുള്ള എല്ലാവർക്കും പൊണ്ണത്തടി ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാൽ പൊണ്ണത്തടിയുള്ളവരിൽ ബഹുഭൂരിപക്ഷവും ശരീരത്തിൽ കൊളസ്ട്രോൾ ആവശ്യത്തിൽ കൂടുതലായിരിക്കും.
ജീവിത ശൈലിയിലെ മാറ്റങ്ങൾ
സാധാരണക്കാർ ഉൾപ്പെടെ എല്ലാവരുടെയും ജീവിത ശൈലിയിൽ വളരെയധികം മാറ്റങ്ങൾ വരുത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം വർധിച്ചു. ഭക്ഷണത്തിൽ ഉൽക്കൊള്ളിക്കുന്ന കൊഴുപ്പിന്റെ അളവുകൂടി. ധാന്യങ്ങൾ മുതലായവ കൂടുതലായി സംസ്കരിച്ച് ഉപയോഗിക്കാൻ തുടങ്ങിയതോടെ അതിലെ നാരുകളുടെയും മറ്റും അളവ് കുറഞ്ഞു. ഊർജം വർധിക്കുകയും ചെയ്തു. ഇതെല്ലാം രോഗാവസ്ഥയിലേക്ക് എത്തിക്കുന്നു.
ഇന്നത്തെ സ്കൂൾ കുട്ടികൾ ഓടിക്കളിക്കുന്നവരോ, നടന്നു പോകുന്നവരോ അല്ല. വീട്ടിലെത്തിയാലും ടെലിവിഷൻ, കമ്പ്യൂട്ടർ എന്നീ വിനോദോപാധികളെ ആശ്രയിക്കുന്നു. കുട്ടികളോടുള്ള സ്നേഹകൂടുതൽ കാരണം സ്കൂളിലെ ഇടവേളകളിലും, ഭക്ഷണ സമയങ്ങളിലും കഴിക്കുനനതിനായി റെഡിമെയ്ഡ് സ്നാക്സ് കൊടുക്കുന്നു. ഇതോടെ ഭക്ഷണത്തിലൂടെ കുട്ടികളിലെത്തുന്ന ഊർജം വർധിക്കുന്നു. വ്യായാമം ഇല്ലാത്തതിനാൽ അവ ശരീരത്തിൽ അടിഞ്ഞു കൂടി ചെറുപ്പം മുതൽ അനോരോഗ്യത്തിന്റെ കലവറയായി കുട്ടികൾ മാറുന്നു.
പൊണ്ണത്തടിയും കൊളസ്ട്രോളും അനുബന്ധരോഗങ്ങളും ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം സാമ്പത്തിക പ്രശ്നങ്ങൾക്കും വഴി തെളിക്കും. രോഗങ്ങൾക്ക് ചികിത്സക്കുവേണ്ടി മുടക്കുന്ന പണവും ചിക്തസക്കുവേണ്ടി വരുന്ന സമയവും വല്ലാത്ത പ്രതിസന്ധിയാണ് സാധാരണ കുടുംബങ്ങളില്പോലും സൃഷ്ടിക്കുന്നത്.
ലോകത്തിൽ ഏറ്റവും അധികം മരുന്നു വിൽപനയും ഉപകരണ വിൽപനയും നടക്കുന്നത് അമിത വണ്ണം, കുടവയർ, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിനുള്ള ഉപാധികളാണ്.
കൊളസ്ട്രോളിന്റെ ധർമ്മങ്ങൾ
ശീരത്തിനാവശ്യമായ ഊർജം നൽകുക, ശരീരത്തിലെ താപനില സന്തുലിതാവസ്ഥയിൽ നിറുത്തുക, ആന്തരാവയവങ്ങളെ പുറമേ നിന്നുള്ള ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുക, ജീവകം ഏ, ഡി, ഇ, കെ എന്നിവയുടെ ആഗീരണത്തെ സുഗമമാക്കുക എന്നിവയാണ് കൊളസ്ട്രോളിന്റെ പ്രധാന ധർമ്മങ്ങൾ.
കൊളസ്ട്രോൾ ഉണ്ടാകുന്ന വിധം
ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ കൊളസ്ട്രോൾ രണ്ടു വിധത്തിലാണ് ഉണ്ടാകുന്നത്. ഒന്ന് നാം നിത്യേന കഴിക്കുന്ന ആഹാരത്തിൽ നിന്നും, രണ്ടാമത് കരളിൽ ഉത്പാദിപ്പിക്കപ്പെടുന്നതിൽ നിന്നും.
പ്രധാനമായും സസ്യേതര ഭക്ഷണത്തിൽ കൂടിയാണ് നമുക്ക് ആവശ്യമായ കൊളസ്ട്രോളിൽ കൂടുതൽ ഭാഗവും ലഭിക്കുന്നത്. മുട്ട (പ്രത്യേകിച്ചും മഞ്ഞക്കരു) വെണ്ണ, മാംസം (പ്രത്യേകിച്ചും മട്ടൺ, ബീഫ്) ഇവയിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലാണ്.
ഭക്ഷണത്തിലൂടെ ചെറുകുടലിൽ എത്തുന്ന കൊഴുപ്പ് ചില എൻസൈമുകളുടെ പ്രവർത്തനഫലമായി ട്രൈഗ്ലിസറൈഡുകൾ, കൊളസ്ട്രോൾ, ഫാറ്റി ആസിഡുകൾ എന്നീ ഘടകങ്ങളുമായി വേർതിരിയുന്നു. രക്തത്തിലുള്ള മറ്റ് കൊഴുപ്പുകളെപ്പോലെ തന്നെ കൊളസ്ട്രോളും വെള്ളത്തിൽ ലയിക്കാത്തവ ആയതിനാൽ നേരിട്ട് ആഗീരണം ചെയ്യപ്പെടുന്നില്ല. ചില പ്രോട്ടീനുകളുടെ സഹായം കൂടി ഇവയുടെ ആഗീരണത്തിന് ആവശ്യമാണ്. ശരീരത്തിൽ എത്തുന്ന കൊഴുപ്പിന്റെ പകുതി ഭാഗത്തോളം മാത്രമാണ് ഇപ്രകാരം ആഗീരണം ചെയ്യപ്പെടുന്നത്. ബാക്കി പകുതി ഭാഗം വിസർജിക്കപ്പെടുന്നു.
രക്തത്തിൽ എത്തിച്ചേർന്നതിനു ശേഷവും ഈ കൊഴുപ്പുകൾ വീണ്ടും ചില എൻസൈമുകളുടെ പ്രവർത്തനഫലമായി വീണ്ടും വിഘടിക്കപ്പെടുന്നു. ഇതിൽ ട്രൈഗ്ലിസറൈഡുകളെ പേശികളും മറ്റു ചില കോശങ്ങളും സംഭരിക്കുന്നു. കൊളസ്ട്രോൾ നേരിട്ട് കരളിലെത്തുകയും ശരീരത്തിന്റെ വിവധ പ്രവൃത്തികൽക്കായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മിച്ചം വരുന്ന കൊളസ്ട്രോളിനെ പിത്തരസവുമായി കൂട്ടിച്ചേർത്ത് തിരികെ കുടലിൽ എത്തിച്ചതിനു ശേഷം മലത്തിലൂടെ പുറം തള്ളുന്നു.
ശരീരത്തിൽ നിർമ്മിക്കപ്പെടുന്ന കൊഴുപ്പുകൾ
കരളിലെ കോശങ്ങളിലാണ് പ്രധാനമായും കൊഴുപ്പ് നിർമ്മിക്കപ്പെടുന്നത്. നാം കഴിക്കുന്ന ആഹാരത്തിലെ അന്നജം, മാംസ്യം, കൊഴുപ്പ് ഇവയുടെ ഉപാപചയ പ്രവർത്തനത്തില നിന്നും ഉണ്ടാകുന്ന ഒരു ഘടകത്തിൽ നിന്നുമാണ് ശരീരകോശങ്ങൽ കൊളസ്ട്രോളിനെ നിർമ്മിച്ചെടുക്കുന്നത്. ഭക്ഷണത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുകയും കരളിലെ കൊളസ്ട്രോളിന്റെ ഉത്പാദനം കുറയുകയും ചെയ്യും.
കരളിൽ ഉത്പാദിപ്പിക്കപ്പെടുന്ന കൊളസ്ട്രോളിനെ രക്തത്തിലൂടെ വിവിധ അവയവങ്ങളിലും കോശങ്ങളിലും എത്തിക്കുന്നത് കൊളസ്ട്രോളിലെ (ലോ ഡെൻസിറ്റി ലൈപ്പോ പ്രോട്ടീൻസ്) ആണ് കോശങ്ങളിലെത്തിച്ചേരുന്ന കൊളസ്ട്രോൾ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. രക്തത്തിലെ എൽ. ഡി. എൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നതാണ് രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാൻ കാരണമായിത്തീരുന്നത്.
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിച്ചു നിർത്തി രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് തടയുവാൻ സഹായിക്കുന്ന എച്ച്. ഡി. എൽ (ഹൈ ഡെൻസിറ്റി ലൈപ്പോ പ്രോട്ടീൻ) എന്ന ഒരു വിഭാഗവും കൊളസ്ട്രോളിലുണ്ട്. ശരീരത്തിലെ കൊളസ്ട്രോളിലെ ഇരുപതു മുതൽ മുപ്പത്തഞ്ച് ശതമാനം വരെ ഇതായിരിക്കും. കരളിലും കുടലിന്റെ ഭിത്തിയിലുള്ള കോശങ്ങളിലുമാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. ശരീരകോശങ്ങളിലും കലകളിലും രക്തക്കുഴലിലും എല്ലാം അളവിൽ കൂടുതലായി കാണുന്ന കൊളസ്ട്രോളിനെ സ്വീകരിച്ച് കരളിലെത്തിക്കുകയും അവിടെ നിന്നും പിത്തരസത്തോടൊപ്പം കലർത്തി കുടലിലെത്തിച്ച് വിസർജിക്കുന്നതിന് സഹായിക്കുകയും ചെയ്യുക എന്നതാണ് എച്ച. ഡി. എല്ലിന്റെ പ്രധാന ധർമ്മം. ഇത്രയുമൊക്കെ ഉപയോഗം ചെയ്യുന്നവയായതുകൊണ്ട് ഇവ നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്നു.
കൊളസ്ട്രോൾ ശത്രുവും മിത്രവും
രക്തത്തിലെ മറ്റു കൊഴുപ്പുകളുടെയും കൊഴുപ്പുകളിൽ മാത്രം ലയിച്ചു ചേരുന്ന ജീവകങ്ങളുടെയും ആഗീരണത്തെ സഹായിക്കുക, ശരീരത്തിനു മുഴുവൻ സംരക്ഷണ കവചമായി നില കൊള്ളുന്ന ചർമ്മത്തിനെ രോഗാണുക്കളിൽ നിന്നും ഹാനികരമായേക്കാവുന്ന മറ്റ് പദാർത്ഥങ്ങളിൽ നിന്നും സംരക്ഷിക്കുക, ചർമ്മത്തിൽ നിന്നും ജലാംശം ബാഷ്പീകരിച്ചു നഷ്ടപ്പെടാതെയിരിക്കാൻ സഹായിക്കുക എന്നിവ ചെയ്യുന്നത് ചർമ്മത്തിന് അടിയിൽ അടിഞ്ഞ് നിൽക്കുന്ന കൊളസ്ട്രോൾ ആണ്.
ശരീരത്തിലെ പല പ്രധാന ഹോർമോണുകളുടെയും ഉൽപാദനത്തിനും കൊളസ്ട്രോൾ ആവശ്യമാണ്. കോർട്ടിസോൺ, ആൽഡോസ്റ്റീറോൺ, ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, ടെസ്റ്റോസ്റ്റീറോൺ എന്നിവയെല്ലാം കൊളസ്ട്രോളിൽനിന്നും ഉത്പാദിപ്പിക്കപ്പെടുന്നവയാണ്.
കൊഴുപ്പിന്റെ ആഗീരണം ശരീരത്തില തടസ്സപ്പെടുകയാണെങ്കിൽ കൊഴുപ്പിൽ ലയിച്ചുചേരുന്ന ജീവകം ഏ, ഡി, ഇ, കെ എന്നിവയുടെ ആഗിരണം ശരിയായ നിലക്ക് നടക്കുകയില്ല. ഇത് ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
വിഎൽഡിഎൽ, എൽഡിഎൽ, എച്ച്ഡിഎൽ, ട്രൈഗ്ലിറൈഡ് എന്നീ നാലു ഘടകങ്ങളുടെയും കൂടി മൂർത്തി ഭാവമാണ് കൊളസ്ട്രോൾ.
കൊളസ്ട്രോൾ പ്രവർത്തിക്കുന്ന വിധം
ശരീരത്തിൽ കൊഴുപ്പിന്റെ പചനത്തിലും ആഗീരണത്തിലും വരുന്ന അനുപാകതകളാണ് കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നത്. ശരിയായ രീതിയിലല്ലാത്ത ആഹാര വിഹാരങ്ങൾ, പൂരിതകൊഴുപ്പുകൾ, മധുരം എന്നിവ കൂടുതലുള്ള കഫ വർധകമായ ആഹാരം, അസമയത്തുള്ളതും കൂടുതലുമായ ഉറക്കം, വ്യായമക്കുറവ്, സസ്യേതര വിഭവങ്ങളിൽ നിന്നും ലഭിക്കുന്ന കൊഴുപ്പുകളുടെ ഉപയോഗം എന്നിവ രക്തത്തിൽ കൊളസ്ട്രോൾ കൂടാൻ പ്രധാന കാരണമായിത്തീരുന്നു.
അമിത കൊളസ്ട്രോൾ ഉണ്ടാക്കുന്ന ദൂഷ്യങ്ങൾ
രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് വളരെക്കാലം കൂടുതലായി നിന്നാൽ രക്തക്കുഴലുകളുടെ ഉൾഭാഗം കട്ടിയാവുകയും, ഉള്ളിലെ വ്യാസം കുറയുന്നതുമൂലം രക്തസഞ്ചാരം കുറയുകയും ചെയ്യുന്നു.
ഹൃദയപേശികൾക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിലാണ് ഇപ്രകാരം സംഭവിക്കുന്നതെങ്കിൽ ഹൃദയകോശങ്ങൾ മൃതപ്രായമാകുകയും ഹൃദയസ്തംഭനത്തനു കാരണമായിത്തീരുകയും ചെയ്യുന്നു.
കൊളസ്ട്രോൾ കൂടുതലുള്ളവരിൽ പുകവലിയും പ്രമേഹവും രക്ത സമ്മർദ്ദവും ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു.
തലച്ചോറിലേക്കുള്ള രക്തക്കുഴലിലാണ് തടസ്സം നേരിടുന്നതെങ്കിൽ ഓർമ്മക്കുറ്, മന്ദത, തലകറക്കം, ബോധക്കേട് എന്നിവയുണ്ടാകുന്നു. അമിത രക്ത സമ്മർദ്ദം മൂലം രക്തക്കുഴലുകൾ പൊട്ടുകയും, ചിലപ്പോൾ മരണം വരെ സംഭവിക്കുകയും ചെയ്യാം. രക്തക്കുഴലുകൾ അടയുകയോ, പൊട്ടുകയോ ചെയ്യുന്നതിന്റെ ഫലമായി പക്ഷാഘാതം (ശരീരത്തിന്റെ ഒരു വശം തളരുക) ഉണ്ടാവാം. കൈകൾ ഉയർത്താൻ കഴിയാതെ വരുക, ചിലപ്പോൾ ശരീരം മുഴുവനായും തളർന്നു പോകുക, മുഖം ഒരു വശത്തേയ്ക്ക് കോടിപ്പോകുക, നടക്കുമ്പോഴും കയറ്റം കയറുമ്പോഴും കിതപ്പ്, എല്ലാ പ്രവർത്തികളിലും ഉത്സാഹക്കുറവ്, ലൈംഗിക ശേഷിയും താല്പര്യവും കുറയുക എന്നിവയും അമിത കൊളസ്ട്രോൾ കൊണ്ട് ഉണ്ടാവുന്ന രോഗാവസ്ഥകളാണ്.
കൊളസ്ട്രോൾ നിയന്ത്രണം
കൊളസ്ട്രോളിന്റെ ആധിക്യം നിയന്ത്രിക്കുന്നതിന് പ്രധാനമായും രണ്ട് മാർഗങ്ങളാണ് ആയുർവേദ ശാസ്ത്രം അനുശാസിക്കുന്നത്.
ഔഷധ സേവയും ഔഷധ ചൂർണ്ണങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള തിരുമ്മൽ (ഉദ്വർത്തനം) ഔഷധ സസ്യങ്ങളുടെ ഇലകളോ ഔഷധ ചൂർണ്ണങ്ങളോ കൊണ്ട് ഉണ്ടാക്കിയ കിഴി ഉപയോഗിച്ച് വിയർപ്പിക്കൽ.
ശരിയായ രീതിയിലുള്ള വ്യായാമം, ആഹാരത്തിലൂടെ അധികം കൊഴുപ്പ് ശരീരത്തിൽ എത്താതിരിക്കാനുള്ള മാർഗങ്ങൾ, ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ.
ഔഷധസേവയും ചികിത്സകളും
വരണാദി കഷായം, വരാദി കഷായം, രസോനാദി കഷായം, ഗുൽഗുലുതിക്തകം കഷായം, പഞ്ചകോലകുലത്ഥാദി കഷായം, വ്യോഷാചിത്രകാദി കഷായം, ദശമൂലഹരീതകി ലേഹ്യം, ത്രഫല ചൂർണ്ണം മുതലായവ രോഗിയുടെ ശരീരപ്രകൃതിക്കനുസരിച്ചും, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനനുസരിച്ചും വിധിപ്രകാരം സേവിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകമാകും.
ഗുൽഗുലു, കന്മദം, വെളുത്തുള്ളി, നെല്ലിക്ക, പാവയ്ക്ക, കടുക്ക, യവ, അയമോദകം, നീർമരുത്, വേങ്ങക്കാതൽ എന്നിവയ്ക്കും അമിത കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള കഴിവുണ്ട്. നീർമരുത്, വേങ്ങക്കാതൽ എന്നിവ ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് ഒരു പരിധിവരെ അമിത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കും.
ആഹാരകാര്യത്തിൽ ശ്രദ്ധിക്കുക
വിശപ്പുള്ളപ്പോൾ മാത്രം ആഹാരം കഴിക്കുക. ആവശ്യത്തിലധികം ആഹാരം കഴിക്കാതിരിക്കുക (വയറിന്റെ പകുതി ഭാഗം ആഹാരം കൊണ്ടും കാൽഭാഗം വെള്ളം കൊണ്ടും നിറയ്ക്കുക. ബാക്കി വരുന്ന കാൽഭാഗം വായുവിന്റെ സുഖ സഞ്ചരണത്തിനായി ഒഴിവാക്കിയിടുക എന്ന ആയുർവേദ തത്വം എപ്പോഴും മനസ്സിൽ ഓർത്തു വയ്ക്കുക)
ഭക്ഷണ കാര്യത്തിൽ സസ്യാഹാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. അവിയലും നാര് കൂടുതൽ അടങ്ങിയവയ്ക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുക. നാര് കൂടുതൽ അടങ്ങിയ പയറുവർഗങ്ങൾ, തവിടുകളയാത്ത ധാന്യങ്ങൾ എന്നിവ രക്തത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിച്ചു നിർത്തുകയും വിസർജനത്തെ സഹായിക്കുകയും ചെയ്യും.
കാരറ്റ്, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയവ സസ്യാഹാരങ്ങളിലെ വളരെ ഗുണമുള്ളവയാണ്. ഇവയിലൊക്കെ അടങ്ങിയിരിക്കുന്ന കരോട്ടിനും നിരോക്സീകരണ ഘടകങ്ങളും ആവശ്യത്തിൽ കൂടുതലുള്ള കൊളസ്ട്രോളിനെ പുറം തള്ളാൻ സഹായിക്കുകയും ദഹനവ്യവസ്ഥയെ ശരിയാം വണ്ണം പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദഹനത്തിനുശേഷം ബാക്കിവരുന്ന അപകടകാരികളായ കൊളസ്ട്രോളിനെ മലത്തിലൂടെ വിസർജിക്കുന്നതിനും ഇവ സഹായിക്കുന്നു.
കൂടുതൽ ഉപ്പും, മധുരവും ഒഴിവാക്കി പൊണ്ണത്തടി വരാത്ത രീതിയിൽ ഉയരത്തിനൊത്ത് ശരീരഭാരം ക്രമീകരിച്ച് നിർത്തുക.
മദ്യപാനം, പുകവലി എന്നിവയുള്ളവർ അവ നിശ്ശേഷം ഉപേക്ഷിക്കുക.
പകൽ ഉറങ്ങാതെയിരിക്കുകയും രാത്രി അധികസമയം ഉറങ്ങാതെ രാവിലെ കൃത്യ സമയത്ത് എഴുന്നേൽക്കുകയും ചെയ്യുക.
വിധിപ്രകാരം ദിവസവും കൃത്യാമായി വ്യായാമം ചെയ്യുകയ ഒരാളുടെ ആരോഗ്യത്തിന് പകുതിക്ക് ഒത്ത വിധത്തിൽ വ്യായാമം ചെയ്തിരിക്കണം എന്നാണ് ആയുർവ്വേദം അനുശാസിക്കുന്നത്. നെറ്റിയിലും മൂക്കിന്റെ അറ്റത്തും കക്ഷത്തിലും വിയർപ്പ് പൊടിയുന്നതായിക്കണ്ടാൽ അതാണ് പകുതി ശക്തിക്ക് ഒത്ത വിധത്തിലുള്ള വ്യായാമത്തിന്റെ മാനദണ്ഡം.
കൊളസ്ട്രോൾ മൂലം പ്രശ്നങ്ങളും അപകട സാധ്യതയും ഉള്ളവർ പരമ്പരാഗത ഭക്ഷണരീതികളും, ജീവിത ശൈലികളും പിൻതുടരുകയും ഭക്ഷണത്തിലൂടെ ലഭിക്കുന്ന ആകെ ഊർജ്ജത്തിൽ മൂന്നിലൊരു ഭാഗത്തിൽ താഴെ മാത്രം കൊഴുപ്പിൽ നിന്നും ലഭിക്കുന്ന വിധത്തിൽ ഭക്ഷണക്രമീകരണം നടത്തുകയും വേണം.
കടപ്പാട്: സ്ത്രീ
Stories you may Like
- അമ്മയുടെ ഓർമ്മക്കായി ദക്ഷിണേഷ്യക്കാർക്കായി ഡയബെറ്റിക് ചാരിറ്റിയുമായി മലയാളി ഡോക്ടർ
- 'ഹൃദയസ്പർശം' കാക്കാം ഹൃദയാരോഗ്യം; സംസ്ഥാനതല ഉദ്ഘാടനം നാളെ
- ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ ജാഗ്രതക്കുറവ്
- ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ പിരിച്ചുവിടൽ
- റോഡ് ക്യാമറകൾ വഴി പിഴയിനത്തിൽ ആദ്യ നാലുവർഷത്തിൽ ലക്ഷ്യമിട്ടത് 462 കോടി രൂപ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്