സ്വകാര്യ ആശുപത്രികൾക്ക് ലക്ഷങ്ങൾ നൽകി സ്റ്റെന്റ് ശസ്ത്രക്രിയ ചെയ്യുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ലേ? ഹൃദയാഘാതം തടയാൻ രക്തക്കുഴലുകളിൽ സ്റ്റെന്റ് ഘടിപ്പിക്കുന്നതു കൊണ്ട് ഗുണമില്ലെന്ന് ഗവേഷണ ഫലം; രോഗികൾക്ക് ആശ്വസം ലഭിക്കുന്നത് തങ്ങൾക്ക് എന്തോ ശാസ്ത്രീയമായ ഒരു ചികിത്സ ലഭിച്ചുവെന്ന വിചാരത്തിലെന്നും കണ്ടെത്തൽ
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: ഹൃദയാഘാതം തടയാൻ രക്തയോട്ടത്തിന് തടസ്സം സൃഷ്ടിക്കുന്ന രക്തക്കുഴലുകളിൽ സ്റ്റെന്റ് (Stent) ഇടുന്നതുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് ഗവേഷണം തെളിയിക്കുന്നു. ഹൃദയത്തിന്റെ മറവിൽ ഹൃദയമില്ലാത്ത ഡോക്ടർമാരുടെയും ആശുപത്രികളുടെയും സ്റ്റെന്റ് കൊള്ള യഥേഷ്ടം നടക്കുമ്പോഴാണ് ഇത്തരമൊരു ഞെട്ടിക്കുന്ന വാർത്ത കൂടി പുറത്തുവരുന്നത്.
50000 രൂപ മുതൽ ലക്ഷത്തിനപ്പുറം വിലയുള്ള സ്റ്റെന്റുകളാണ് ഇപ്പോൾ ആശുപത്രികളിൽ വിറ്റഴിക്കുന്നത്. നിസ്സാരമായ നെഞ്ചുവേദന അനുഭവപ്പെട്ടു വരുന്ന ലക്ഷക്കണക്കിന്നു രോഗികളിലാണ് ആശുപത്രിക്കാർ ഇത്തരത്തിൽ സ്റ്റെന്റുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ സ്റ്റെന്റുകൾക്കൊന്നും തന്നെ നെഞ്ചുവേദനയെ സ്ഥിരമായി പിടിച്ചുനിർത്താൻ ആയില്ലെന്നാണ് ഗവേഷണം സ്ഥിരീകരിക്കുന്നത്. രോഗികൾക്കുണ്ടാകുന്ന ആശ്വാസം പലപ്പോഴും തങ്ങൾക്ക് എന്തോ ശാസ്ത്രീയമായ ഒരു ചികിത്സ ലഭിച്ചുവെന്ന മനഃശാസ്ത്രപരമായ ആശ്വാസമാണെന്നും ഗവേഷണം വിലയിരുത്തുന്നു.
മിഷിഗൺ സർവകലാശാലയിലെ കാർഡിയോളജിസ്റ്റായ ഡോ. ബ്രഹ്മാജി .കെ. നല്ലമൊത്തു, ബോസ്റ്റൺ സർവകലാശാലയിലെ കാർഡിയോളജിസ്റ്റുമായ ഡോ. വില്യം .ഇ. ബോഡെൻ, സ്റ്റാൻഫോർഡ് സർവകലാശലയിലെ കാർഡിയോളജിസ്റ്റായ ഡോ. ഡേവിഡ് മാരോൺ എന്നിവർ വിപ്ലവാത്മകമായ ഈ ഗവേഷണ ഫലത്തെ വലിയ അതിശയത്തോടെയാണ് വിലയിരുത്തുന്നത്. എന്നാൽ രക്തക്കുഴലിലെ ശക്തമായ തടസ്സങ്ങൾക്ക് സ്റ്റെന്റ് പ്രയോഗം ഗുണം ചെയ്യുമെന്നും ഡോ. ഡേവിഡ് മാരോൺ അഭിപ്രായപ്പെടുന്നുണ്ട്.
ലണ്ടനിലെ ഇമ്പീരിയൽ കോളജിലെ കാർഡിയോളജിസ്റ്റായ ഡോ. ജസ്റ്റിൻ .ഇ.ഡേവീസ്സാണ് ഇരുന്നൂറു രോഗികളിലായി ഈ ഗവേഷണം നടത്തിയത്. രക്തക്കുഴലുകളിൽ തടസ്സവുമായി നെഞ്ചുവേദന അനുഭവപ്പെട്ടുവന്ന ഈ രോഗികളെ രണ്ടു ഗ്രൂപ്പുകളായാണ് പരീക്ഷണം നടത്തിയത്. രണ്ടു ഗ്രൂപ്പുകളിലും നെഞ്ചുവേദനക്കും സാധാരണ രക്തക്കുഴലുകളിലെ തടസ്സം നീക്കാനുമായുള്ള മരുന്നുകളായ ആസ്പ്രിൻ, സ്റ്റാറ്റിൻ, രക്തസമ്മർദ്ദം ക്രമീകരിക്കുന്നതിനുള്ള മരുന്നുകൾ കൂടാതെ അനുബന്ധ ചികിത്സകളും നൽകുക. ഒരു ഗ്രൂപ്പിൽ മാത്രം സ്റ്റെന്റ് നിക്ഷേപിച്ചതായി രോഗികളെ അനുഭവിപ്പിക്കുന്ന തരത്തിൽ ശാസ്ത്രീയമായി ബോധ്യപ്പെടുത്തുകയും ചെയ്തു. ആറാഴ്ചയോളം ഈ ഗവേഷണം തുടർന്നു. മറ്റൊരു ഗ്രൂപ്പിൽ സ്റ്റെന്റ് കൃത്യമായും യഥാർത്ഥമായും നിക്ഷേപിക്കുകയും ചെയ്തു.
ആറാഴ്ചക്കുശേഷം രണ്ടു ഗ്രൂപ്പിലേയും രോഗികളെ വിദഗ്ദമായി പരീക്ഷിച്ചതിൽ നിന്ന് മനസ്സിലാക്കാനായത് രോഗികളെല്ലാം തന്നെ ഒരുപോലെ സുഖം പ്രാപിച്ചതായാണ്. സ്റ്റെന്റ് യഥാർഥ്യത്തിൽ നിക്ഷേപിച്ച രോഗികളുടേയും സ്റ്റെന്റ് നിക്ഷേപിച്ചുവെന്ന് എന്ന് തോന്നൽ വരുത്തിയ രോഗികളുടേയും രോഗശമനാവസ്ഥയിൽ തമ്മിൽ യാതൊരുവിധ വ്യത്യാസവും ഗവേഷണ ഫലത്തിൽ കാണാനായില്ല. അതായത് സ്റ്റെന്റ് പ്രയോഗം കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നുതന്നെയാണ് ഗവേഷണം സ്ഥിരീകരിച്ചത്. സ്റ്റെന്റ് നിക്ഷേപിക്കപ്പെടുന്ന രോഗികൾക്കുണ്ടാകുന്ന ആശ്വാസം പലപ്പോഴും തങ്ങള്ക്ക്പ എന്തോ ശാസ്ത്രീയമായ ഒരു ചികിത്സ ലഭിച്ചുവെന്ന തോന്നലിൽ നിന്നുണ്ടാവുന്ന മനഃശാസ്ത്രപരമായ ആശ്വാസമാണെന്നും ഗവേഷണം സ്ഥിരീകരിക്കുന്നു.
വിപ്ലവാത്മകമായ ഈ ഗവേഷണത്തെ സ്വാഗതം ചെയ്തുകൊണ്ട് വാഷിങ്ടൺ സർവകലാശാലയിലെ ഡോ. ഡേവിഡ്.എൽ.ബ്രൌൺ പറഞ്ഞത്, ഹൃദ്രോഗ ചികിത്സാ സമ്പ്രദായങ്ങൾ കാര്യമായിത്തന്നെ പുതുക്കിപ്പണിയണമെന്നാണ്. സാരമായ നെഞ്ചുവേദന അനുഭവപ്പെടുമ്പോഴേക്കും അതിനുള്ള മരുന്നുകൾ കഴിക്കാതെ, സ്റ്റെന്റ് നിക്ഷേപിക്കുന്നത് ആപല്ക്ക്രമാണെന്നും മരണം പോലും ക്ഷണിച്ചുവരുത്തുമെന്നും കാലിഫോർണിയ സർവകലാശാലയിലെ ഡോ. റീത്ത.എഫ്. റെഡ് ബെർഗ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
1990 കളിലാണ് സ്റ്റെന്റ് പ്രയോഗം ആരംഭിച്ചതെങ്കിലും സ്റ്റെന്റുകളുടെ കാര്യക്ഷമതയെ കുറിച്ച് കാര്യമായ പഠനങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ 2007 ൽ ബോസ്റ്റൺ സർവകലാശാലയിലെ കാർഡിയോളജിസ്റ്റായ ഡോ. വില്യം .ഇ. ബോഡെൻ നടത്തിയ ഒരു ഗവേഷണം സ്റ്റെന്റുകൾ കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയിരുന്നു.
ഹൃദയം മാംസപേശികളുള്ള ഒരു അവയവമാണ്. കൃത്യമായ രക്തയോട്ടം ലഭിച്ചില്ലെങ്കിൽ ഹൃദയ പേശികളിൽ വേദന അനുഭവപ്പെടുക സ്വാഭാവികം മാത്രമാണെന്നും ഗവേഷകർ പറയുന്നു. രക്തക്കുഴലുകൾ അടയുന്നതും തുറക്കുന്നതും സ്വാഭാവികമാണ്. ഒരു രക്തക്കുഴലിന് മാത്രം സ്റ്റെന്റ് ഇട്ടതുകൊണ്ട് പ്രയോജനമില്ല. കാരണം, ഭാവിയിൽ മറ്റൊരു രക്തക്കുഴലായിരിക്കാം അടയുക. അതുകൊണ്ടുതന്നെ സ്റ്റെന്റുകൾ കാര്യമായ പ്രയോജനം ചെയ്യില്ല എന്നുതന്നെയാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
എന്തായാലും വിപ്ലവാത്മകമായ ഈ ഗവേഷണഫലം വൈദ്യശാസ്ത്രലോകം ഇനിയും അംഗീകരിച്ചിട്ടില്ല. കാരണം, സ്റ്റെന്റുകളുടെ കച്ചവടം അത്രമേൽ പൊടിപൊടിക്കുകയാണ് നമ്മുടെ ആശുപത്രികളിൽ. മനുഷ്യന് ജീവിക്കാനുള്ള കൊതിയുള്ളിടത്തോളം കാലം ഈ കച്ചവടം തിരുതകൃതിയായി തന്നെ നടക്കും. എന്നാലും അമേരിക്കയിലും മറ്റും രോഗികൾ നിസ്സാരമായ നെഞ്ചുവേദനകൾക്ക് സ്റ്റെന്റുകൾ നിക്ഷേപിക്കുന്നത് ഉപേക്ഷിച്ചു തുടങ്ങിയെന്നാണ് അറിയാൻ കഴിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍