പൊടികളേയും സ്രവങ്ങളേയും നശിപ്പിക്കുന്ന രോമങ്ങളേയും ജീവകോശങ്ങളുടെ ആദ്യം നശിപ്പിക്കും; ഇതോടെ വരണ്ട ചുമ; പിന്നെ ശ്വാസകോശത്തിൽ കൊഴുത്ത ദ്രാവകം നിറയും; ഇതോടെ വെന്റിലേറ്ററുകളുടെ സഹായത്തോടെ ശ്വാസോച്ഛ്വാസം നൽകിയാലും രോഗിക്ക് ഓക്സിജനെ ആഗീരണം ചെയ്യാൻ കഴിയാതെയാകും; ശ്വാസകോശത്തിൽ തുടങ്ങി ശ്വാസകോശത്തിൽ അവസാനിക്കുന്ന രീതിയിലെ ആക്രമണ രീതി; കോവിഡ് 19 അതിഭീകരൻ; എന്തുകൊണ്ട് സോഷ്യൽ ഡിസ്റ്റൻസിങ് അനിവാര്യതയാകുന്നു? സിന്ധു പ്രഭാകരൻ എഴുതുന്നു
സിന്ധു പ്രഭാകരൻ
കേരളവും ഇന്ത്യയും കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക്ഡൗണിലേക്ക് വന്നിട്ടും എന്തുകൊണ്ടാണ് പൂർണ്ണ സമയവും വീട്ടിലിരിക്കാൻ ജനങ്ങൾ മടിക്കുന്നത്? രോഗബാധിത പ്രദേശത്തുനിന്നും വന്നതാണെങ്കിലും, അല്ലെങ്കിലും എനിക്ക് ഇപ്പോൾ ഒരു അസുഖവും ഇല്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്? യഥാർത്ഥത്തിൽ ഈ അസുഖത്തിന്റെ ഭീകരതയെക്കുറിച്ച് അറിയാത്തതുകൊണ്ടല്ല. മറിച്ച് കോവിഡ്-19 എന്ന വൈറസ് പ്രവേശിച്ച് കഴിഞ്ഞാൽ, ശരീരത്തിനുള്ളിൽ ആദ്യനാളുകളിൽ ഉണ്ടാകുന്ന മാറ്റം അറിയാത്തതുകൊണ്ടല്ലേ?
വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും ചൈനയും സംയുക്തമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ ഈ അസുഖം ബാധിച്ചാൽ ഏതു തരത്തിലാണ് മനുഷ്യ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. അതനുസരിച്ച് കോവിഡ് 19 വൈറസ്ബാധ ഉണ്ടായാലും ആദ്യനാളുകളിൽ വ്യക്തികൾക്ക് യാതൊരു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുന്നില്ല. ഒരുപക്ഷേ ഇതുതന്നെയായിരിക്കും മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കാൻ ആളുകൾ തയ്യാറാകാത്തതിന്റെ പ്രധാനകാരണം. എന്നാൽ ഈ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ എന്തൊക്കെയാണ് സംഭവിക്കുന്നത്?
യഥാർത്ഥത്തിൽ കോവിഡ് 19 വൈറസ് ശ്വാസകോശങ്ങളെയാണ് നേരിട്ട് ആക്രമിക്കുന്നത്. ശ്വാസകോശത്തിൽ തുടങ്ങി ശ്വാസകോശത്തിൽത്തന്നെ അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ ആക്രമണം. ആദ്യം ഈ രോഗാണു ശ്വാസകോശത്തിലെ ജീവകോശങ്ങളെ ആക്രമിക്കുന്നു. ശ്വാസകോശത്തിന് അകത്തുള്ള പൊടികളേയും സ്രവങ്ങളേയും നശിപ്പിക്കാൻ കഴിയുന്ന രോമങ്ങൾ പോലുള്ള ഉള്ള (സീലിയ) ഭാഗങ്ങളാണ് ആദ്യം നശിക്കുന്നത്. തുടർന്ന് ജീവകോശങ്ങളുടെ നാശം ആരംഭിക്കുന്നു. ഈ പ്രക്രിയ തുടരുമ്പോൾ ശ്വാസകോശത്തിലെ ജീവകോശങ്ങൾ ഒന്നാകെ നശിച്ചു പോകുന്നു.
ഇതാണ് വരണ്ട ചുമയ്ക്ക് ഇടയാക്കുന്നത്. തുടർന്ന് ന്യുമോണിയ ബാധ ഉണ്ടാവുകയും ചെയ്യും. ക്രമേണ എ ആർ ഡി എസ് (ARDS-Accute Respiratory Distress Syndrome) എന്ന അവസ്ഥയിലേക്ക് ശ്വാസകോശം മാറുന്നു. ശ്വാസകോശത്തിനകത്തുകൊഴുത്ത ഒരു ദ്രാവകം നിറയുന്ന അവസ്ഥയാണ് ഇത്. ഈ അവസ്ഥയിലുള്ള രോഗികൾക്ക് വെന്റിലേറ്ററുകളുടെ സഹായത്തോടെ കൃത്രിമമായ ശ്വാസോച്ഛ്വാസം നൽകുമ്പോഴും, ഓക്സിജനെ ആഗീരണം ചെയ്യാൻ കഴിയാതെ വരുന്നു. ശ്വാസകോശങ്ങൾ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് ഇതിന് തടസ്സം സൃഷ്ടിക്കുന്നത്. പലപ്പോഴും എ ആർ ഡി എസ് ആണ് മരണകാരണമാകുന്നത്.
സാധാരണയായി ഉണ്ടാകുന്ന ജലദോഷം പോലെയാണ് കോവിഡിന്റേയും ആദ്യ ലക്ഷണങ്ങൾ. ആദ്യം രോഗം പൊട്ടിപ്പുറപ്പെട്ട രാജ്യങ്ങളിൽ ഇത് ശ്രദ്ധിക്കപ്പെടാതെ പോയതിന് ഉണ്ടായ പ്രധാന കാരണവും ഇതുതന്നെ ആണ്. പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതെയും പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, ശരീര വേദന തുടങ്ങി ന്യുമോണിയ വരെ പ്രകടമാക്കിക്കൊണ്ടും ഈ രോഗം ഉണ്ടാകാം. ചൈനയിൽ ഫെബ്രുവരി 20ന് ലാബ്ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിക്കപ്പെട്ട 88 ശതമാനം രോഗികളിലും പനിയുടെ ലക്ഷണം ഉണ്ടായിരുന്നു. ഇവരിൽത്തന്നെ 67 ശതമാനം പേർക്ക് വരണ്ട ചുമയും 38 ശതമാനം പേർക്ക് ക്ഷീണവും 18 ശതമാനം പേർക്ക് തൊണ്ടവേദനയും ഉണ്ടായിരുന്നു.
കൂടാതെ തലവേദന, പേശിവേദന, കുളിര്, മൂക്കൊലിപ്പ്, വയറിളക്കം, ശർദ്ദി, കഫം തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ച രോഗികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അഞ്ചോ ആറോ ദിവസങ്ങൾ ആകുമ്പോഴാണ് ഇത്തരം ചില ലക്ഷണങ്ങൾ രോഗിയിൽ ഉണ്ടാകുന്നത്. എന്നിരിക്കലും ഇൻകുബേഷൻ കാലാവധി ഒന്നു മുതൽ 14 ദിവസം വരെയായാണ് കണക്കാക്കിയിരിക്കുന്നത്. ഈ സമയത്തെല്ലാം രോഗാണു മനുഷ്യശരീരത്തിൽ ഉണ്ടാവുകയും അതിനോടൊപ്പം മറ്റുള്ളവരിലേക്ക് രോഗം പകർന്നു നൽകുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ടുതന്നെയാണ് പരസ്പരം അകലം പാലിക്കാൻ കഴിയുന്ന 'സോഷ്യൽ ഡിസ്റ്റൻസിങ്' എന്ന ആശയം ലോകമാകമാനം മുന്നോട്ട് വയ്ക്കുന്നത്. അത് ഫലപ്രദമായി പ്രയോഗത്തിൽ വരുത്തിയാൽ മാത്രമേ ഈ മഹാമാരിയെ തടുക്കാൻ നമുക്ക് സാധിക്കൂ.
ചൈനയിൽ ഫെബ്രുവരി 20ന് രോഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനം പേരുടെയും രോഗാവസ്ഥ മിതമായ സ്റ്റേജിൽ (mild to moderate) ആയിരുന്നു. എന്നാൽ 14 ശതമാനം പേർ രൂക്ഷമായ (severe) അവസ്ഥയിൽ ഉള്ളവരും ആറ് ശതമാനം പേർ ഗുരുതരമായ(critical) അവസ്ഥയിൽ ഉള്ളവരും ആയിരുന്നു. സാധാരണ ജലദോഷം പോലെയാണ് ഇതിന്റെ തുടക്കം എങ്കിലും മോഡറേറ്റ് സ്റ്റേജിൽ ഉള്ളവർക്ക് പോലും അതിനേക്കാൾ വളരെ മോശമായ ശാരീരികഅവസ്ഥ ആയിരിക്കും ഉണ്ടാവുക.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് 44 ശതമാനം രോഗികൾക്കാണ് പനി ഉണ്ടായിരുന്നതെങ്കിൽ പിന്നീട് 89 ശതമാനം രോഗികൾക്കും അതുണ്ടായതായി ഈ പഠനം പറയുന്നു. രോഗലക്ഷണം ഒന്നുമില്ലാതെ തന്നെ രോഗം സ്ഥിരീകരിച്ചവരിലും പിന്നീട് പല തരം രോഗങ്ങൾ ഉണ്ടായതാണ് ഇവിടുത്തെ അനുഭവങ്ങൾ കാണിക്കുന്നത്. സിവിയർ സ്റ്റേജിൽ ഉള്ളവർക്ക് മിക്കവാറും കൃത്രിമമായി ഓക്സിജൻ നൽകേണ്ടി വരും. എന്നാൽ ക്രിട്ടിക്കൽ സ്റ്റേജിൽ ഉള്ളവരിൽ ശ്വാസകോശരോഗങ്ങളോടൊപ്പം ഒന്നിലധികം ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിലും തകരാറുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു.
മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഇല്ലാത്തവർക്ക് ഒരാഴ്ച കൊണ്ട് ആശുപത്രി വിടാൻ കഴിയും എന്നതാണ് ആശ്വാസകരമായ ഒരു വസ്തുത. എന്നാൽ മറ്റുള്ളവരിൽ ഇത് ക്രമേണ ന്യുമോണിയ ബാധയായി മാറും. മോഡറേറ്റായി അസുഖം ബാധിച്ചവർക്ക് രണ്ടര ആഴ്ച വരെ ആശുപത്രിയിൽ കിടക്കേണ്ടതായി വരും. സിവിയർ സ്റ്റേജിൽ ഉള്ളവരിലും ക്രിട്ടിക്കൽ സ്റ്റേജിൽ ഉള്ളവരിലും ശ്വാസകോശത്തെ ബാധിക്കുന്ന എ ആർ ഡി എസ് (ARDS) എന്ന രോഗാവസ്ഥയിലേക്ക് ഇത് മാറുന്നു.
ഇത്തരത്തിലുള്ള ഒരു രോഗി അസുഖത്തിൽ നിന്നു മുക്തി നേടാൻ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ സമയമെടുക്കും. ഇവർ അസുഖത്തിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെട്ടാലും ഇവരുടെ ശ്വാസകോശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരിക്കും. ഈ അസുഖം പൂർണമായി ചികിത്സിച്ചു ഭേദപ്പെടുത്തിയാൽപ്പോലും ഇത്തരം വ്യക്തികളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഉണ്ടെന്നാണ് ശാസ്ത്രലോകം ഇപ്പോൾ കരുതുന്നത്. അതുകൊണ്ടുതന്നെ ഇവർ ആശുപത്രി വിട്ട ശേഷവും ഡോക്ടറുടേയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.
പുതുതായി കണ്ടെത്തിയ ഈ രോഗാണുവിനെതിരെ മനുഷ്യർ നേരത്തെ പ്രതിരോധശേഷി നേടിയിട്ടില്ല എന്നതാണ് വളരെ വ്യാപകമായി ഇത് പടർന്നു പിടിക്കാനുള്ള കാരണം. അതുകൊണ്ടുതന്നെ ഈ അസുഖം വന്നതിനുശേഷം ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാൾ വരാതെ ശ്രദ്ധിക്കുകയാണ് നല്ലത്. അതിനായി സർക്കാരുകളും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ നമുക്ക് കൃത്യമായി പാലിക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍