എന്തുകൊണ്ടാണ് ഞാൻ സംവരണത്തെ എതിർക്കുന്നത്? യുക്തിവാദി നേതാവ് സി രവിചന്ദ്രൻ മറുനാടനോട് നയം വ്യക്തമാക്കുന്നു
സജീവൻ അന്തിക്കാട്
തിരുവനന്തപുരം: സൈബർ ലോകത്ത് ഏറ്റവും അധികം പിന്തുണയുള്ള യുക്തിവാദി നേതാവാണ് സി രവിചന്ദ്രൻ. സംവാദങ്ങളിൽ സജീവമായ അദ്ദേഹം അടുത്തിടെ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. യുക്തിവാദി നിലപാടുള്ളവർക്ക് സംവരണം ആവശ്യമില്ലെന്നാണ് സി രവിചന്ദ്രൻ പരാമർശം നടത്തിയത്. എന്നാൽ, രവിചന്ദ്രന്റെ ഈ അഭിപ്രായം യുക്തിവാദികൾക്കിടയിൽ തന്നെ എതിർപ്പിന് കാരണമായി. രവിചന്ദ്രന്റെ അഭിപ്രായം ശരിയല്ലെന്ന് നിരവധി പേർ വിമർശിച്ചു. ആദ്യകാല യുക്തിവാദികളിൽ ഒരാളായ ഇ.എം ജബ്ബാറും ഡോ.വിശ്വനാഥൻ ചാത്തോത്തും രവിചന്ദ്രനെ എതിർത്ത് രംഗത്തുവന്നു.
ഇത് ഫേസ്ബുക്ക് യുദ്ധത്തിലേക്ക് മാറിയതോടെ പല വാദഗതികളും ഉയർന്നു. ഒരാൾ യുക്തിവാദിയാവുമ്പോൾ സമൂഹത്തിൽനിന്ന് പലതും നഷ്ടമാവുമെന്നും , അതിലൊന്നാണ് സംവരണമെന്നും, മദ്യവിരുദ്ധ സമിതി ചില പ്രത്യേക സാഹചര്യങ്ങളിൽ മദ്യം കുടിക്കാമെന്ന് പറയുന്നപോലെയാണ് യുക്തിവാദികൾ ജാതിസംവരണം നിലനിർത്തണമെന്നാണ് സി.രവിചന്ദ്രൻ വ്യക്തമാക്കിയത്. പട്ടികജാതി-പട്ടിക വർഗ സംവരണമല്ലാതെ ഒന്നും കേരളത്തിൽ നിലനിർത്തേണ്ടതില്ലെന്നും അതിലും ക്രീമിലെയർ ശക്തമാക്കണമെന്നുമാണ് സി.രവിചന്ദ്രന്റെ നിലപാട്. കേരളത്തിലെ മുസ്ലീങ്ങൾക്കുള്ള ന്യൂനപക്ഷപദവി എടുത്തുകളയണമെനനും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
ഈ നിലപാടിനെതിരെ വിമർശനം ശക്തമായപ്പോഴും ശാസ്ത്ര സെമിനാറായ ഹോക്കിങ്ങ്-18ൽ വെച്ചും സി രവിചന്ദ്രൻ ജാതിസംവരണത്തിനെതിരായ നിലപാടിൽ ഉറച്ചു നിന്നു. എന്തുകൊണ്ടാണ് താൻ സംവരണത്തെ എതിർത്ത് എന്ന് അദ്ദേഹം മറുനാടന് വേണ്ടി സജീവൻ അന്തിക്കാടിന് നൽകിയ അഭിമുഖത്തിലും നിലപാട് വ്യക്തമാക്കി. വിശദമായ അഭിമുഖത്തിലേക്ക്...
- ഒരാൾ സ്വയം ഇല്ലെന്നു വെളിപ്പെടുത്തിയാലും അയാളുടെ ജാതി പോകില്ല എന്നാണ് പല പ്രമുഖ ബുദ്ധിജീവികളും അഭിപ്രായപ്പെടുന്നത്. അങ്ങിനെ ഒരിക്കലും പോകാത്ത ഒരു ആത്യന്തിക സത്യമാണോ ഈ ജാതി. നാം നമ്മുടെ ചുറ്റുപാടും നോക്കുമ്പോൾ ഒരു പാട് ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കാണാറുണ്ട്. അവരൊക്കെ കുറെ തലമുറ മുമ്പ് ഏതെങ്കിലുമൊക്കെ ജാതിയിൽ നിന്ന് കൺവെർട്ട് ചെയ്തു വന്നവരല്ലേ. അവരിൽ ഭൂരിപക്ഷത്തിനും അവരുടെ പണ്ടത്തെ ജാതി കാണാനുമില്ല. ജാതി നിർമൂലനം പ്രായോഗികമാണെന്ന് ഇതു തെളിയിക്കുന്നു. പക്ഷെ കേരളത്തിലെ ബുദ്ധിജീവികൾ അതംഗീകരിക്കുന്നുമില്ല. താങ്കൾ എന്തു പറയുന്നു?.
സി രവിചന്ദ്രൻ: ജാതി ആത്യന്തിക സത്യം ആണെന്ന രീതിയുള്ള പ്രഖ്യാപനങ്ങൾ ശരിയല്ല. അത് പഞ്ചസാരയ്ക്ക് ലേബൽ വെക്കുന്നതുപോലെയുമല്ല. പഞ്ചസാര ഒരു തന്മാത്രാ ഘടനയാണ്. അതിന്റെ മേൽ ലേബൽ വെക്കുന്നത് നമുക്ക് മനസ്സിലാകാനാണ്. ജാതി അത്തരമൊരു ആന്തരിക ഘടനയോ വസ്തുവോ അല്ല. അതൊരു സഹജഗുണവുമല്ല. ജാതി പരസ്പര വിനിമയത്തിൽ ആശ്രിതമായ ഒരു മനോഗതിയാണ്. അത് കാലികവും പ്രാദേശികവുമാണ്. ജാതികൾക്ക് സാമൂഹികമായ ഉന്നതിയുണ്ടാവാം, തളരാം, പിളരാം, അപ്രത്യക്ഷമാകാം, മെച്ചപ്പെടാം.
ജാതി ഒരിക്കലും പോകില്ലെന്ന് പറയാൻ എളുപ്പമാണ്. അതാണ് വാദമെങ്കിൽ മതവും ദേശീയതയും ഭാഷയും വംശീയതയും നിറവുമൊന്നും ഒരിക്കലും പോകാൻ പോകുന്നില്ലെന്ന് വാദിക്കാം. മതംമാറി ചെന്നാൽ ഏതാനും തലമുറ വരെ പഴയമതത്തെകുറിച്ചുള്ള ഓർമ്മപ്പെടുത്തൽ ഉണ്ടാവും, വ്യക്തിക്കും ആ ഓർമ്മകൾ തികട്ടിവരും. ഏതാനും തലമുറ വരെ അയാൾ ഒരു 'വരുത്തൻ' ആയിരിക്കും. ജാതിയുടെ കാര്യവും സമാനമാണ്. ഏതാനും തലമുറവരെ ഓർമ്മിക്കലുകളും ഓർമ്മപ്പെടുത്തലുകളും ഉണ്ടാവും. ഇന്ത്യാക്കാരൻ വേറൊരു സമൂഹത്തിൽ പോയി ജീവിച്ചാൽ അയാൾക്ക് ജാതി അനുഭവപ്പെടില്ല: ജാതി ആരോപിക്കപ്പെടുകയുമില്ല. ംഗതി 'ബാധ' പോലെയാണ്. ബാധ പിടിപെട്ടവനും ചുറ്റുമുള്ളവരും ബാധയിൽ വിശ്വസിക്കണം. എങ്കിലേ ബാധ വർക്ക് ചെയ്യൂ. അല്ലാതെ സ്വയം പ്രവർത്തിക്കാനുള്ള ശേഷി അതിനില്ല.
പഞ്ചസാരയുടെ കാര്യം അങ്ങനെയല്ല. ഏത് സമൂഹത്തിലും അത് മധുരിക്കും. ജാതി ഇല്ലാതാകണമെങ്കിൽ സമൂഹം ജാതിരഹിതമാകണം. സമൂഹം വ്യക്തികളുടെ കൂട്ടമാണ്. അതായത് മാറ്റം വ്യക്തികളിൽ തുടങ്ങണം. ആരെങ്കിലും ജാതിയെ തകർക്കാനുള്ള പണി തുടങ്ങുമ്പോൾ ജാതി സംരക്ഷണവാദം ഉന്നയിച്ചാൽ അതൊരിക്കലും സാധ്യമാകില്ല.
- 'സംവരണമില്ലാത്തവന് ജാതിയും മതവും കളഞ്ഞാൽ ഒരു നഷ്ടവും വരാനില്ല. പക്ഷെ അല്ലാത്തവർക്ക് സംവരണാനുകൂല്യം പോകും. പതിനെട്ട് വയസ്സ് കഴിഞ്ഞ് വേണ്ടെന്ന് സംവരണം വേണ്ടെന്ന് തോന്നുന്നുവെങ്കിൽ കുട്ടികൾ സ്വയം ചെയ്യട്ടെ. 'കുറെ കുട്ടികൾ സ്ക്കൂൾ അഡ്മിഷൻ സമയം ജാതിക്കോളം ഉപേക്ഷിച്ചു എന്ന വ്യാജവാർത്ത വന്ന സമയം കേട്ട അഭിപ്രായങ്ങളായിരുന്നു. എന്തു പറയുന്നു.?
18 വയസ്സിന് ശേഷം വേണമോ എന്ന് കുട്ടി സ്വയം തീരുമാനിക്കട്ടെ എന്നു പറയുന്നത് ഒരു ഔദാര്യമായി അവതരിപ്പിക്കുന്നതിൽ കഥയില്ല. അതുപിന്നെ അങ്ങനെയല്ലേ സാധ്യമാകൂ? 18 വയസ്സുവരെ ജാതിയും മതവും ഇല്ലാത്ത ഒരാൾക്ക് പിന്നെ സ്വയം അവകാശപ്പെടാമെന്നിരിക്കെ തുടക്കത്തിൽ കുട്ടിയുടെ അനുവാദമില്ലാതെ മതകൊക്കയിലേക്ക് വലിച്ചെറിയുന്നത് നീതിപൂർവകമല്ല. മദ്യവും മയക്കുമരുന്നും കൊടുത്ത് ശീലിപ്പിക്കുന്നതുപോലെ കുട്ടിക്ക് മതംകൊടുക്കുന്നതാണ് തെറ്റ്. മതവുംജാതിയും ഇല്ലെന്നു പറഞ്ഞാൽ മതാധിഷ്ഠിത സമൂഹങ്ങളിൽ തീർച്ചയായും അതൊരു നഷ്ടകച്ചവടം തന്നെയാണ്. ചില പുരോഗമന ആശയങ്ങൾ നടപ്പിലാകുമ്പോൾ പരമ്പരാഗതമായ ചില 'ആനുകൂല്യങ്ങൾ' നഷ്ടപെടും. അതിനെയൊക്കെ 'നഷ്ട'മായി കാണാൻ തുടങ്ങിയാൽ സമൂഹം ഒരിഞ്ച് മുന്നോട്ടുപോകില്ല.
ജാതിയുടെ കാര്യം അവിടെ നിൽക്കട്ടെ. മതരഹിതനായാലും നഷ്ടം ഉണ്ട്. പാരമ്പര്യ സമൂഹങ്ങളിൽ അത് വലിയ തിരിച്ചടി കൊണ്ടുവരും. നാസ്തികനാണെന്ന് തുറന്നു പറഞ്ഞുനോക്കൂ, നഷ്ടം പലതരം, ബഹുവിധം... ഒറ്റപ്പെടുത്തലും കുറ്റപ്പെടത്തലും മുതൽ നേരിട്ടുള്ള പീഡനംവരെ. തൊഴിൽസാധ്യത, അവസരങ്ങൾ, പദവികൾ, പൊതുസ്വീകാര്യത... ഇവയൊക്കെ കുറയും . വീട്ടുകാരും ബന്ധുക്കളും വരെ ഒറ്റപ്പെടുത്തിയെന്ന് വരും. സുഹൃത്തുക്കളെ കിട്ടാതെ വരാം, ഉള്ളവ നഷ്ടപെടാം, നിരന്തര ചോദ്യങ്ങൾ...പരിഹാസവചനങ്ങൾ.... മതരഹിതനാകുന്ന ഏതൊരു വ്യക്തിക്കും ഇതൊക്കെ പൊതുവെ ബാധകമായ കാര്യമാണ്.
- ഇനി, നഷ്ടക്കണക്ക് എടുത്താൽ, ജാതി പറയാതിരുന്നാൽ സംവരണമില്ലാത്ത കുട്ടികൾക്ക് ഒരു നഷ്ടവുമില്ലെന്ന വാദവും ശരിയല്ല. അങ്ങനെ ചിന്തിച്ചാൽ അവർക്കും കാര്യമായ 'നഷ്ടം' ഉണ്ട്.
1. വ്യക്തിക്ക് ജാതി അംഗത്വമുണ്ടെങ്കിൽ, അത് ഏതിനം ജാതി ആയാലും, ഒരു മതാധിഷ്ഠിത സമൂഹത്തിൽ അധികാരവും സ്വീകാര്യതയും സാധ്യതയും ഗോത്രസംരക്ഷണവും കൊണ്ടുവരും. ജാതി വേണ്ടെന്ന് വെക്കുന്നവന് ആരുടെയും സംരക്ഷണകവചമോ സവിശേഷ ആനുകൂല്യമോ ലഭിക്കില്ല, ജാത്യാധികാരം ലഭിക്കില്ല, ജാതിയാനുകൂല്യം ലഭിക്കില്ല, ജാതി സംഘടനകളുടെ പിന്തുണയോ പദവികളോ ലഭിക്കില്ല, ജാതിക്കൊപ്പമില്ലാത്തതിനാൽ ഭരണകൂടവും നിങ്ങളെ പരിഗണിക്കില്ല........
2. മുന്നാക്ക ജാതിയിലെ അംഗമാകുക എന്നാൽ ഒരാൾക്ക് സാംസ്കാരിക മൂലധനം (cultural capital) ലഭിക്കുക എന്നാണ് അർത്ഥം-ഇങ്ങനെയൊക്കെ സംവരണസാഹിത്യം പറയുന്നുണ്ട്.. ജാതിയില്ലാതെ വന്നാൽ അത്തരം 'സവിശേഷാധികാരങ്ങൾ' നഷ്ടപെടാനുള്ള സാധ്യത ഏറെയാണ്. വിശേഷിച്ചും അയാളെ കുറിച്ച് ധാരണയില്ലാത്തവർക്കിടയിൽ, ബാഹ്യസമൂഹത്തിൽ. അതേസമയം സംവരണക്കാരന് ജാതി കൾച്ചറൽ കാപിറ്റൽ അല്ലെന്നും സംവരണം ഈ നഷ്ടം നികത്തില്ലെന്നും സങ്കൽപ്പമുണ്ട്.. ഇതും മറക്കാതിരിക്കുക.
3. സംവരണമില്ലാത്തവർക്കും ധാരാളം ജാതി മാനേജ്മെന്റ് സ്ഥാപനങ്ങളുണ്ട്, അവിടെ തൊഴിൽ ലഭിക്കണമെങ്കിൽ ജാതി നിലനിർത്തിയേ മതിയാകൂ. മാത്രമല്ല, അവർക്ക് ജാതിസംഘടനയുണ്ട്, ജാതി പാർട്ടിയുണ്ട്, പാർട്ടികളിലും ഭരണതലത്തിലും ക്വാട്ടായുണ്ട്, ഉയർന്നതലത്തിലുള്ള ഉദ്യോഗനിയമനത്തിന് ജാതിപിന്തുണ സഹായകരമാണ്, മേലുദ്യോഗസ്ഥന് ജാതിസ്നേഹം കാണിച്ചെന്നുവരാം.... അങ്ങനെ ഒരുപിടി സാങ്കൽപ്പികവും അല്ലാത്തതുമായ നേട്ടങ്ങളാണ് ജാതിരഹിതനാവുന്നതോടെ സംവരണരഹിതന് 'നഷ്ട'പെടുന്നത്.
4. 1955 ന് ശേഷം സംവരണമില്ലാതിരുന്ന ആയിരക്കണക്കിന് ജാതികൾ സംവരണപ്പട്ടികയിലെത്തി. രാജ്യം പുരോഗമിക്കുകയും കൂടുതൽ ജനങ്ങൾ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് മോചിതരാവുകയും ചെയ്തപ്പോൾ ഇന്ത്യയിലെ ജാതികൾ കൂടുതൽ പിന്നാക്കം പോയികൊണ്ടിരുന്നു എന്നതാണ് തമാശ. പോരാട്ടമില്ലാതെ ആയിരക്കണക്കിന് ജാതികൾ സംവരണപട്ടികയിലെത്തി. ഗുജ്ജാർ, മീന, ജാട്ട്, യാദവ, കുർമി,..... പലരും പോരാട്ടത്തിലൂടെ. സംവരണപോരാട്ടങ്ങൾ ഇപ്പോഴും കനക്കുകയാണ്. ഭാവിയിൽ കൂടുതൽ സമുദായങ്ങൾ സംവരണപരിധിയിൽ വരും എന്നുറപ്പാണ്. ആ നിലയ്ക്ക് സംവരണമില്ലാത്തവൻ ഇപ്പോഴേ ജാതി കളഞ്ഞാൽ 'ഭാവിയിൽ കിട്ടാനുള്ള സംവരണാനുകൂല്യം' നഷ്ടപെടുമെന്നതിൽ സംശയമില്ല.
5. ഇന്ത്യയിലെ നാല് സംസ്ഥാന സർക്കാരുകൾ മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗത്തിന് പത്തു ശതമാനം സംവരണം അനുവദിച്ച് സംസ്ഥാനതലത്തിൽ ബിൽ പാസ്സാക്കുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാനാണ് സാധ്യത. കോടതികൾ തള്ളിയാലും അവസാനം ഇതും യാഥാർത്ഥ്യമായിത്തീരും. അതാണ് ഇന്ത്യൻ ജനാധിപത്യ ചരിത്രം! ആ നിലയ്ക്ക് ജാതി ഇപ്പോഴേ വേണ്ടെന്ന് വെക്കുന്നത് ശരിക്കും 'നഷ്ടക്കച്ചവടം' ആയിരിക്കും.
6.ഭാവിയിൽ സാമ്പത്തിക സംവരണം കൂടുതലായി വന്നാലും ജാതി ഇപ്പോഴേ നഷ്ടപെടുത്തുന്നത് സംവരണമില്ലാത്തന് 'നഷ്ടക്കച്ചവട'മായിരിക്കും. ത്തരം 'നഷ്ടങ്ങൾ' ഓർത്ത് വിതുമ്പാതെ ജാതിയുംമതവും കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ് മനുഷ്യരാവുകയാണ് വേണ്ടത്.
(ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗം നാളെ വായിക്കാം)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്