മാവോയിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം വിഭവങ്ങളിൻ മേലുള്ള ജനകീയ അധികാരം സ്ഥാപിക്കുകയും കോർപ്പറേറ്റുകളുടെ വിഭവ കൊള്ളക്ക് തടയിടലുമാണ്; കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും ആദിവാസി ചൂഷണങ്ങൾക്കും എതിരെയാണ് കേന്ദ്രീകരിക്കുന്നത്; ജനകീയ സമരങ്ങളുടെ താത്പര്യങ്ങൾക്കൊപ്പം നിന്നുവെന്നല്ലാതെ മറ്റൊരു കുറ്റവും താൻ ചെയ്തിട്ടില്ല: മാവോയിസ്റ്റ് ഷൈന പറയുന്നു
രഞ്ജിത്ത് ബാബു
കണ്ണൂർ: ഭരണകൂടത്തിന്റെ മാവോയിസ്റ്റ് വേട്ടക്ക് രണ്ടു തരത്തിലുള്ള മുഖങ്ങളാണുള്ളതെന്ന് മാവോയ്സ്റ്റ് ഷൈന. ഒന്നാമത്തേത്, ജലത്തിന്റേയും കാടിന്റേയും ഭൂമിയുടേയും മേൽ ജനകീയാധികാരം സ്ഥാപിക്കാനുള്ള മാവോയിസ്റ്റുകളുടെ നേതൃത്വത്തിലുള്ള പോരാട്ടത്തിനെ അടിച്ചമർത്താൻ പൊലീസിനേയും പാരാമിലിറ്ററിയേയും ഉപയോഗിച്ച് ഭരണകൂടം നടത്തുന്ന വേട്ടയാണെങ്കിൽ മറ്റേത് ഏതുതരത്തിലുള്ള ജനകീയ മുന്നേറ്റത്തിനേയും തകർക്കാൻ മാവോയിസ്റ്റുകളെന്നും തീവ്രവാദികളെന്നുമുള്ള മുദ്ര ഉപയോഗിക്കുന്നതാണ്. ഇതുരണ്ടും പരസ്പരം ഇഴചേർന്നു കിടക്കുന്ന സംഗതികളാണ്. മാവോയിസ്റ്റുകൾ എന്നോ മുസ്ലിം തീവ്രവാദികൾ എന്നോ പറഞ്ഞാൽ പിന്നെ നിയമേതരമായ ഏതുമാർഗ്ഗവും ഉപയോഗിച്ച് അടിച്ചമർത്താമെന്ന ധാരണ പ്രബലമാണ്. ഭരണകൂടവും പൊലീസും മാത്രമല്ല സിവിൽ സമൂഹമെന്ന് അവകാശപ്പെടുന്നവർ പോലും ഈയൊരു ചിന്താഗതി വെച്ചു പുലർത്തുന്നുണ്ട്.മറുനാടൻ മലയാളിയുമായി സംസാരിക്കവേ ഷൈന വെളിപ്പെടുത്തി.
ജനാധിപത്യവാദിയെന്ന് സ്വയം അവകാശപ്പെടുന്ന മുൻ നക്സലൈറ്റ് നേതാവു കൂടിയായ വേണുവിനെപ്പോലുള്ളവർ മാവോയിസ്റ്റുകൾ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നവരല്ലെന്നും അതുകൊണ്ടുതന്നെ പൗരാവകാശങ്ങൾ മാവോയിസ്റ്റുകൾക്ക് അവകാശപ്പെടാനാവില്ലെന്നുമുള്ള നിലപാട് സ്വീകരിച്ചിരുന്നു. ആത്യന്തികമായി ജനവിരുദ്ധ ഭരണകൂടത്തിനെ സഹായിക്കുന്നതാണ് ഈ നിലപാട്. ഭരണഘടനയുള്ളതുകൊണ്ടല്ല മനുഷ്യാവകാശങ്ങളുള്ളതെന്നും മറിച്ച് മനുഷ്യാവകാശങ്ങളെ ഉറപ്പുവരുത്താനുള്ള പരിമിതമായ ചട്ടക്കൂടുമാത്രമാണ് ഭരണഘടനയെന്നും ഇവർ തിരിച്ചറിയുന്നില്ല. നിയമേതരമായ മാർഗ്ഗങ്ങളവലംബിക്കുന്നതോടെ ഭരണകൂടത്തിന്റെ നിയമാനുസൃതമായ അധികാരം നഷ്ടപ്പെടുന്നു. എന്നാൽ തീവ്രവാദ പ്രസ്ഥാനങ്ങൾ (മാവോയിസ്റ്റുകൾ, മുസ്ലിം സംഘടനകൾ, ദേശീയ വിമോചന പ്രസ്ഥാനങ്ങൾ എന്നിവയെ ഈ ഗണത്തിൽ പെടുത്തിയിരിക്കുന്നു) എന്നാരോപിക്കുന്നതോടെ ഏറ്റവും ഭീകരമായ അടിച്ചമർത്തൽ നടത്താനും അതിന്റെ പേരിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാനുമുള്ള അവകാശം ഭരണകൂട സംവിധാനങ്ങൾക്ക് കൈവരുന്നു.
വളരെ അപകടകരമായ അവസ്ഥയാണിത്. ഇതു പ്രയോജനപ്പെടുത്തിയാണ് ഭരണകൂടം അതിന്റെ ജനവിരുദ്ധമായ നയങ്ങൾക്കെതിരേയുള്ള എല്ലാ പ്രതിരോധങ്ങളേയും അടിച്ചമർത്തുന്നത്.മാവോയിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം വിഭവങ്ങൾക്കുമേലുള്ള ജനകീയാധികാരം സ്ഥാപിക്കുകയും കോർപറേറ്റുകളുടെ വിഭവക്കൊള്ളയ്ക്ക് തടയിടുക എന്നതാണ്. ജൽ, ജംഗൽ, ജമീൻ (ജലം, കാട്, ഭൂമി) എന്ന അവരുടെ മുദ്രാവാക്യം തന്നെ ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ്. സ്വാഭാവികമായും ഇത് ഭരണകൂട-കോർപറേറ്റ് താത്പര്യങ്ങളോട് ഇടയുന്നു. പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണമാണ് മുതലാളിത്തത്തിന്റെ മുഖമുദ്ര. ഇതിനെ മാവോയിസ്റ്റുകൾ എതിർക്കുന്നു. മാവോയിസ്റ്റ് വേട്ടയുടെ അടിസ്ഥാന കാരണം ഇതാണ്. കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും ആദിവാസി ചൂഷണങ്ങൾക്കുമെതിരേയാണ് മാവോയിസ്റ്റുകളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
ജനവിരുദ്ധ വികസനനയങ്ങൾക്കും അസംഘടിത മേഖലകളിലെ തൊഴിൽ ചൂഷണങ്ങളേയും മാവോയിസ്റ്റുകൾ എതിർക്കുന്നു.സാമ്രാജ്യത്വ ആഗോളവത്കരണത്തിനെതിരായ മാവോയിസ്റ്റുകളുടെ പോരാട്ടം മാവോയിസ്റ്റുകളെ സാമ്രാജ്യത്വ ദാസന്മാരായ ഭരണകൂടത്തിന്റെ ശത്രുക്കളാക്കി മാറ്റിയിരിക്കുന്നു.മാവോയിസ്റ്റുകൾ മുന്നോട്ടുവെയ്ക്കുന്ന ജനകീയ താത്പര്യങ്ങളും ഭരണകൂടത്തിന്റെ ജനവിരുദ്ധതയും തമ്മിലുള്ള യുദ്ധമാണ് മാവോയിസ്റ്റ് വേട്ടയിലൂടെ പ്രത്യക്ഷീഭവിച്ചിരിക്കുന്നത്. ജനകീയ സമരങ്ങളോടും താത്പര്യങ്ങളോടുമൊപ്പം നിന്നുവെന്നതല്ലാതെ മറ്റൊരു കുറ്റവും ഞാൻ ചെയ്തിട്ടില്ല. മനുഷ്യാവകാശപ്രവർത്തനങ്ങളിലും സ്ത്രീ, ദളിത്, ആദിവാസി പ്രശ്നങ്ങളിലും തൊഴിലാളി സമരങ്ങളിലും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായ പങ്കാളിത്തവുമുണ്ടായിരുന്നു. തുടർന്നും ഈ മേഖലകളിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ജനകീയ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും.
കോയമ്പത്തൂർ ക്യൂ - ബ്രാഞ്ച് ഓഫീസിൽ കാലത്തും വൈകുന്നേരവുമായി നാല് തവണ ഒപ്പു വെക്കണമെന്ന കർശന നിബന്ധനയോടെയാണ് ജാമ്യം അനുവദിക്കപ്പെട്ടത്. ഇതിനാൽ ജയിലിൽ നിന്നിറങ്ങിയതിനു ശേഷം ഒരു ദിവസം പോലും തികച്ച് വീട്ടിൽ നിൽക്കാനോ രോഗിയായ ഉമ്മയോടൊപ്പമോ കുട്ടികളോടൊപ്പമോ സമയം ചിലവഴിക്കാനും സാധിച്ചിട്ടില്ല. എന്നോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ട മറ്റു സഖാക്കൾ ആർക്കും ഇതുവരെ ജാമ്യത്തിലിറങ്ങാൻ സാധിച്ചിട്ടില്ല. കള്ളക്കേസുകൾ ചുമത്തപ്പെട്ട് കേരളത്തിലും തമിഴ് നാട്ടിലുമായി അറസ്റ്റു ചെയ്യപ്പെട്ട മിക്ക സഖാക്കളും ഇപ്പോഴും ജയിലിൽ തന്നെയാണ്. ഇവരെ വിമോചിപ്പിക്കാനുള്ള നിയമപോരാട്ടവുമായി മുന്നോട്ട് പോവാനാണ് തീരുമാനം. ഈ കള്ളക്കേസുകളുടെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാനും കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. നിയമം വസ്തുതകളേയോ യാഥാർത്ഥ്യങ്ങളേയോ അല്ല അടിസ്ഥാനപ്പെടുത്തുന്നത് എന്നതാണ് ഒരു പ്രശ്നം. പല കേസുകളിലേയും എഫ്. ഐ. ആർ പരിശോധിക്കുകയാണെങ്കിൽ അവയിൽ പലതും യാതൊരു യുക്തിയും ഇല്ലാത്തതാണെന്ന് സാധാരണക്കാർക്കു പോലും മനസ്സിലാക്കാൻ കഴിയും. എന്നാൽ യു.എ.പി.എ കേസുകളെ സംബന്ധിച്ച് ജഡ്ജിമാരടക്കമുള്ളവർ ഇത്തരം കേസുകളിൽ ഇടപെടുന്നത് വളരെ യാന്ത്രികമായിട്ടാണ്.
കേസുകളെ സംബന്ധിച്ചുള്ള വസ്തുതകളോ യുക്തിയോ പരിഗണിക്കാതെയാണ് ദീർഘകാലം ആളുകളെ തടവിൽ വെയ്ക്കുന്നത്. ഒരു യു.എ.പി.എ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആറുമാസം വരെ സമയം അനുവദിക്കാനാകും. സാധാരണ ക്രിമിനൽ കേസുകളിൽ ഇത് പരമാവധി 60 മുതൽ90 ദിവസം വരെയാണ്. ഈ സമയത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കും. ഒരു യു.എ.പി.എ തടവുകാരിയെ സംബന്ധിച്ച് ജാമ്യത്തിനുള്ള സാധ്യത ഇതിനാൽ തന്നെ പരിമിതപ്പെടുന്നു. ഒന്നിനു പിറകെ ഒന്നായി വിവിധ കേസുകളിൽ ഇങ്ങനെ ആറുമാസം വീതം റിമാന്റ് ചെയ്തതാണ് എന്റെ ജാമ്യം വൈകിയ്്തിനുള്ള മുഖ്യ കാരണങ്ങളിലൊന്ന്. മൂന്നര വർഷത്തോളം കഴിഞ്ഞാണ് എനിക്ക് കർശന ഉപാധികളോടെ ജാമ്യം ലഭിക്കുന്നത്.
എന്റെ പേരിലുള്ള 17 കേസുകളിൽ ഒന്നിൽ പോലും ഞാൻ നേരിട്ട് ഒരു സമൂർത്തമായ കുറ്റം ചെയ്തതായി പറയുന്നതല്ല. 10 കേസുകളും വ്യാജ രേഖകൾ ചമച്ച് സിം കാർഡ് എടുത്തുവെന്നു പറഞ്ഞുള്ളതാണ്. ഇതെല്ലാം കെട്ടിച്ചമച്ച കള്ളക്കേസുകളാണ്. ബാക്കിയുള്ള കേസുകളിൽ ആറും ഗൂഢാലോചന കുറ്റമാണ്. കേസുകളെ നിയമപരമായി നേരിട്ട് ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാകുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ നിയമപോരാട്ടം തുടരും. ആറും ഷൈന പറഞ്ഞു.
(അവസാനിച്ചു).
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- 'നീ കുപ്പത്തൊട്ടിയിൽ നിന്ന് വന്നതല്ലേ; എത്രയും വേഗം ഒഴിഞ്ഞു പോകണം'
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- വനപാലകർക്കെതിരെ വെടിയുതിർത്ത മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീയാണ്?
- TODAY
- LAST WEEK
- LAST MONTH
- ആളുകളെ ഭയപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന വ്യക്തി; എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ തുടങ്ങി സമസ്ത മേഖലകളെയും നിയന്ത്രിക്കുന്നയാൾ; ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് അനുസരിച്ച് രാജ്യത്തെ പുനർനിർമ്മിക്കുന്നു; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം സമഗ്ര ചർച്ചയാക്കി 'ദ ഗാർഡിയൻ'
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- സോളാർ സമരകാലത്ത് കെ എം മാണിയെ മുഖ്യമന്ത്രി ആക്കാൻ നീക്കം നടന്നു; മാണിയെ ഇടതുപക്ഷത്ത് എത്തിച്ച് യുഡിഎഫ് ഭരണം അട്ടിമറിക്കാനുള്ള ശ്രമം പൊളിഞ്ഞു; സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടി വന്നത് ഇതോടെ എന്നും ദല്ലാൾ നന്ദകുമാർ
- പറവൂർ സ്ത്രീപീഡന കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് രണ്ടുകോടി ആവശ്യപ്പെട്ടു; പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി അറസ്റ്റിൽ; ഫോൺ സംഭാഷണം അടക്കം തെളിവുണ്ടെന്ന് പൊലീസ് മറുനാടനോട്
- രാഹുൽ പക്കാ ഫ്രോഡെങ്കിലും പന്തീരാങ്കാവ് സ്റ്റേഷനിലെ സിഐ സരിൻ കുറ്റക്കാരനോ? സിഐക്ക് മുമ്പാകെ സ്ത്രീധന പീഡനപരാതി യുവതിയും കുടുംബവും ഉന്നയിച്ചിരുന്നോ? കേസിൽ ഉന്നത ഉദ്യോഗസ്ഥർ സരിനെ ബലിയാടാക്കിയോ? സ്റ്റേഷനിലെ നിർണായക ദൃശ്യം പുറത്തുവരുമ്പോൾ
- വീടിന് മുന്നിൽ കാറിനുള്ളിലെ എസി ഓൺ ചെയ്ത് വിശ്രമിച്ചു; ഭക്ഷണം കഴിക്കാൻ ഭാര്യ വിളിച്ചപ്പോൾ ബോധരഹിതൻ; യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ
- 'രണ്ടു ദിവസം മുൻപ് സത്യം അംഗീകരിച്ച പാർട്ടി ഇന്ന് യൂടേൺ എടുത്തു; ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു; രാജ്യത്തെ സ്ത്രീകൾക്കു വേണ്ടിയും എനിക്കുവേണ്ടിയും ഞാൻ ഒറ്റയ്ക്ക് പൊരുതും; സമയമാകുമ്പോൾ സത്യം പുറത്തുവരും'; അതിഷിക്ക് മറുപടിയുമായി സ്വാതി മലിവാൾ
- കാനഡയിലെ വീട്ടിനുള്ളിൽ ഡോണയെ കൊന്നു തള്ളിയത് ഭർത്താവ്; ചാലക്കുടുക്കാരിയെ കൊന്ന ശേഷം കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗം ഇന്ത്യയിലേക്ക് മുങ്ങിയെന്ന് കാനഡാ പൊലീസ് നിഗമനം; വാറണ്ടും ലുക്ക് ഔട്ട് നോട്ടീസും ഇറക്കി അന്വേഷകർ; ലാലിനെ കണ്ടെത്താൻ നാട്ടിലും അന്വേഷണം അനിവാര്യം
- ഗുണാ കേവിൽ അകപ്പെട്ട കൂട്ടുകാരനെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് കൂട്ടുകാരന്റെ കൈ സഹായം; വഞ്ചനാക്കേസിൽ പെട്ട സൗബിനും സുഹൃത്തിനും തുണയായി ഹൈക്കോടതിയിലും 'ദൈവത്തിന്റെ കൈ'; മഞ്ഞുമ്മൽ ബോയ്സിന് ആശ്വാസമായി ആ ക്രിമിനൽ കേസ് സ്റ്റേ ചെയ്യൽ
- ദ്രാവിഡിനു പകരക്കാരൻ ഗൗതം ഗംഭീറോ? ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ലോകകപ്പ് ഹീറോയെ പരിഗണിച്ച് ബിസിസിഐ; കൊൽക്കത്തയുടെ വിജയക്കുതിപ്പിന് പിന്നിലെ ചാലക ശക്തി; മനസുതുറക്കാതെ മുൻ താരം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- രണ്ടുപേരെയും രാഹുൽ പെണ്ണുകാണാൻ പോയത് ഒരേ ദിവസം; ആദ്യവിവാഹം രജിസ്റ്റർ ചെയ്തത് പൂഞ്ഞാർ സ്വദേശിനി ദന്തഡോക്ടറുമായി; പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്; മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ നടപടികൾ പൂർത്തിയായി വരുന്നേയുള്ളൂ; രാഹുലിന്റേത് രണ്ടാം വിവാഹമെന്ന വെളിപ്പെടുത്തലുമായി സഹോദരി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍