ഇനിയും 800 മലയാളി നഴ്സുമാരെങ്കിലും ഇറാഖിൽ കുടുങ്ങിക്കിടപ്പുണ്ടാകും; യുദ്ധഭീതിയിലും അവിടെ തുടരുന്നത് ലോണെങ്കിലും അടച്ചു തീർക്കാൻ: നഴ്സുമാരെ മോചനത്തെ കുറിച്ച് ജാസ്മിൻ ഷായ്ക്ക് പറയാനുള്ളത്
ഷാജൻ സ്കറിയ
മലയാളി നഴ്സുമാർ ഭീകരരുടെ പിടിയിൽ ആയ വിവരം വെളിയിൽ വന്ന ഉടൻ കേരള മുഖ്യമന്ത്രി ഡൽഹിയിൽ എത്തി വിദേശകാര്യ മന്ത്രിയെ വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചു. നിരവധി തവണ കൂടിക്കാഴ്ച്ച നടത്തി ഒടുവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടലിന്റെ ഫലമായി നഴ്സുമാരെ കേളത്തിൽ എത്തിച്ചു. ഇങ്ങനെ ഒരു ദിവസം കൊണ്ട് കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഹീറോ പരിവേഷം കിട്ടയതിന് അദ്ദേഹം അർഹിച്ച ആത്മാർത്ഥതയോടെ വിഷയത്തെ സമീപിച്ചതു കൊണ്ടാണ്. കോട്ടയത്തുകാരായ നഴ്സുമാരായതു കൊണ്ട് ഇവരുടെ മോചന വിഷയം മുഖ്യമന്ത്രി ആത്മാർത്ഥമായി തന്നെ കൈകാര്യം ചെയ്തു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ മുഖേനയാണ് നഴ്സുമാരുടെ ദുരവസ്ഥ മുഖ്യമന്ത്രി അറിയുന്നത്. തക്കസമയത്ത് ഡൽഹിയിൽ ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നത് നഴ്സുമാരുടെ മോചനം വേഗത്തിലാക്കുകയും ചെയ്തു.
- ഭീകരർ അല്ലവർ രക്ഷകർ! ധൃതികൂട്ടി ഇറക്കിയില്ലായിരുന്നെങ്കിൽ ബോംബ് സ്ഫോടനത്തിൽ മരിച്ചേനേ; യാത്രാമധ്യേ ഭക്ഷണവും വെള്ളവും തന്നു; മൊസൂളിൽ പാർപ്പിച്ചത് എസി ഹാളിൽ: ഇറാഖി വിമതർക്ക് മലയാളി നഴ്സുമാരുടെ കൈയൊപ്പ്
- വെടിയൊച്ചകളുടെ ഓർമ്മകളും കരിഞ്ഞ മൃതദേഹങ്ങളുടെ ദുർഗന്ധവും മായാതെ മലയാളി നഴ്സുമാർ; ജന്മനാടുകളിൽ എത്തിയ മാലാഖമാർക്ക് ആശംസകളുമായി ഒഴുകിയെത്തിയത് ആയിരങ്ങൾ
- ഇറാഖിൽ നിന്നും എത്തിയ നഴ്സുമാർക്ക് ഓഫറുകളുടെ പ്രവാഹം; വാർത്താ പ്രധാന്യം മുതലെടുക്കാൻ ഷെട്ടി മുതൽ അറ്റ്ലസ് വരെ രംഗത്ത്; എല്ലാം വെറും തട്ടിപ്പെന്ന് ജാസ്മിൻ ഷാ
അതേസമയം നഴ്സുമാരുടെ യഥാർത്ഥ അവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയ നഴ്സിങ് യൂണിയൻ നേതാവ് ജാസ്മിൻ ഷാ തങ്ങളുടെ സഹോദരിമാർ ആശങ്കയോടെ ഫോണിൽ വിളിച്ചറിയിച്ച നിമിഷത്തെ ഓർത്ത് ഇപ്പോൾ നെടുവീർപ്പിടുകയാണ്. മൂന്നു മണിക്കൂറിനധികം ആശുപത്രി വിട്ട് ഒപ്പം വന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി ഉയർത്തി നഴ്സുമാരെ മുൾമുനയിൽ നിർത്തിയ സമയത്ത് മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. ഏറെ കഷ്ടപ്പെട്ടാണ് താനും ഇറാക്കിലെ നഴ്സുമാരുടെ വിവരം ലോകത്തെ അറിയിച്ച അജീഷും ഗൗരവാവസ്ഥ മുഖ്യമന്ത്രിയെ ധരിപ്പിച്ചതെന്ന് ജാസ്മിൻ ഷാ പറയുന്നു.
'നഴ്സുമാർ ഒരാഴ്ചയിൽ അധികമായി അവർ ഞങ്ങളെയാണ് ബന്ധപ്പെട്ടിരുന്നത്. യുഎൻഎയുടെ പ്രവർത്തകൻ കൂടിയായ അജീഷ് ഇറാഖിലെ തന്നെ കുർദ്ദിസ്ഥാനിൽ ജോലി ചെയ്യുന്നുണ്ട്. അജീഷ് വഴിയാണ് ഞങ്ങൾ അവരുമായി സംസാരിച്ചിരുന്നത്. ഭീകരർ കസ്റ്റഡിയിൽ എടുത്ത ശേഷം ഭയാശങ്കരായി അവർ ഞങ്ങളെ വിളിച്ചു. ഉടൻ ഇടപെടണം എന്നു പറയാനാണ് രാത്രി വൈകി മുഖ്യയെ വിളിച്ചു. അദ്ദേഹം തിരക്കിലായതിനാലാകാം ഫോണിൽ ലഭിച്ചില്ല. തുടർന്ന് എനിക്കറിയാവുന്ന നിരവധി മാദ്ധ്യമപ്രവർത്തകരെ ഫോണിൽ വിളിച്ചു. സിഎൻഎൻ-ഐബിഎൻ കേരളാ ലേഖിക നീതു രഘുകുമാർ വഴി ബന്ധപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിയെ ലൈനിൽ ലഭിച്ചത്. നീതു പറഞ്ഞത് പ്രകാരം പിന്നീട് ഞാൻ വിളിച്ചു കാര്യങ്ങൾ മുഖ്യമന്ത്രിയെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.
ഇപ്പോൾ നാട്ടിലെത്തിയ 46 പേർ മലയാളികൾക്ക് ഒട്ടും ആശ്വാസം നൽകുന്നില്ലെന്നും കുറഞ്ഞത് 800 മലയാളി നഴ്സുമാരെങ്കിലും ഇറാഖിലെ വിവിധ സ്ഥലങ്ങളിൽ ആയി കുടുങ്ങിക്കിടപ്പുണ്ടെന്നുമാണ് ജാസ്മിൻ ഷാ പറയുന്നത്. 'നമ്മൾ ഇപ്പോൾ നേരിട്ടതിനെക്കാൾ വലിയ പ്രതിസന്ധി വരും ദിവസങ്ങളിൽ ഉണ്ടാകും. കുഴപ്പമില്ലെന്ന് കരുതി പലരും ജോലി സ്ഥലത്ത് തുടരുകയാണ്. തിക്രിത്തിലെ ഒരു ആശുപത്രിയിലെ നഴ്സുമാരെ മാത്രമാണ് ഇപ്പോൾ രക്ഷിച്ച് കൊണ്ടുവന്നത്. മൊസൂളിൽ പോലും മലയാളി നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. ബാഗ്ദാദിലെ കാര്യം പറയുകയേ വേണ്ട. ഇവരൊക്കെ തിരിച്ച് വരാതെ കഴിയുന്നത് നാട്ടിൽ എത്തിയാൽ ലോൺ അടക്കാൻ പോലും പണമില്ലാതെ വിഷമിക്കും എന്നതു കൊണ്ടാണ്. മാത്രമല്ല ഇവരെ ഇറാഖിൽ എത്തിച്ച റിക്രൂട്ട്മെന്റ് ഏജന്റുമാർ വൻ തോതിൽ വാങ്ങിയ കമ്മീഷൻ കാര്യം പുറത്ത് വരുമെന്ന് പേടിയുമുണ്ട്. ഇവിടെ പല വിഭാഗമായിട്ടാണ് പോരാട്ടം നടക്കുന്നത്. ആരും ആരെയും പിടിച്ചടക്കാം. അപ്പോൾ ഇതിലും ഭയാനകമായ കഥകൾ നമുക്ക് കേൾക്കേണ്ടി വരും.' ജാസ്മിൻ ഷാ പറയുന്നു.
ഇറാഖിൽ കുടുങ്ങിക്കിടന്ന മലയാളി നഴ്സുമാർ അഭയം തേടി ആദ്യം വിളിച്ചത് മുതൽ അവർ നാട്ടിൽ എത്തിയത് വരെയുള്ള കാര്യങ്ങളെക്കുറിച്ച് യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുന്നു:
- ഇറാഖിൽ കുടുങ്ങിയ മലയാളി നഴ്സുമാർ എപ്പോഴാണ് നിങ്ങളെ ആദ്യം ബന്ധപ്പെട്ടത്?
യുദ്ധം തുടങ്ങിയ സമയത്ത് ഒട്ടേറെ പേർ ആശങ്കകളോടെ വിളിച്ചിരുന്നു. അന്ന് അവർക്ക് എല്ലാവിധ പിന്തുണയും നൽകിയ ശേഷം രാഷ്ട്രീയ നേതൃത്വവുമായി അവർ നേരിടുന്ന ആശങ്കയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. എന്നാൽ അപ്പോൾ തിരിച്ച് വരുന്നതിനെക്കുറിച്ച് അവരാരും ആലോചിച്ചിരുന്നില്ല. ഏഴ് ദിവസം മുമ്പ് ഭീകരർ ത്രിക്രിത്ത് പിടിച്ച സമയത്ത് ആശുപത്രിയിൽ എത്തി ഇവരോട് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് അവർ മുൻ യുഎൻഎ പ്രവർത്തകനും ഇറാഖിലെ കുർദ്ദിസ്ഥാനിൽ കഴിയുന്ന മലയാളിയുമായ അജീഷുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചിരുന്നു. അപ്പോൾ മുതൽ മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയും അധികൃതരെ അറിയിക്കുകയും ചെയ്തത് യുഎൻഎയുടെ നേതൃത്വത്തിൽ ആയിരുന്നു.
- ഇവരെ നേരത്തേ ഇങ്ങോട്ട് കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചപ്പോൾ ഇവർ വരുന്നില്ല എന്ന് പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നല്ലോ? വരാൻ വിസമ്മതിച്ചതല്ലേ പ്രശ്നങ്ങൾ ഇത്രയും വഷളാകാൻ കാരണം?
അത് വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു റിപ്പോർട്ടാണ്. മാതൃഭൂമിയിലോ മറ്റോ ഒരുറിപ്പോർട്ട് ആദ്യം യുദ്ധത്തിൽ കുടുങ്ങിക്കിടക്കുന്ന നഴ്സുമാരെക്കുറിച്ച് വന്നു. അതിന് അവർ ഉപയോഗിച്ചിരുന്നത് ഗൂഗിൾ ചെയ്തെടുത്തതോ എഫ്ബിയിൽ സൂക്ഷിച്ചിരുന്നതോ ആയ ഒരു ചിത്രം ആയിരുന്നു. ഇത് പ്രശ്നങ്ങൾ ഒന്നുമില്ലാതെ കഴിയുന്ന ബാഗ്ദാദിലെ ഒരുസംഘം നഴ്സുമാരുടേതായിരുന്നു. ഈ ചിത്രം പ്രസിദ്ധീകരിച്ചതോടെ ആശങ്ക ശക്തമാകുകയും അവർ തങ്ങൾക്ക് മടങ്ങേണ്ടെന്ന് എംബസിയിൽ വിളിച്ച് പറയുകയും ആയിരുന്നു. അങ്ങനെ ചെയ്തത് ഇപ്പോൾ രക്ഷിച്ച നഴ്സുമാർ ആയിരുന്നില്ല.
- രണ്ട് ദിവസം മുമ്പ് താങ്കൾ അടക്കം ഉള്ളവർ നഴ്സുമാരെ ഉദ്ധരിച്ച് പറഞ്ഞിരുന്നത് അവർ ഭീകരരുടെ കയ്യിൽ അകപ്പെട്ടെന്നും മനുഷ്യക്കച്ചവടമായി ഉപയോഗിക്കാൻ പദ്ധതിയുണ്ടെന്നുമൊക്കെയാണ്. എന്നാൽ പെട്ടന്ന് സ്ഥിതിഗതികൾ മാറുകയും ഭീകരർ ആങ്ങളമാരായി മാറുകയും ചെയ്തിരിക്കുന്നു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നാണ് താങ്കൾക്ക് തോന്നുന്നത്?
ഭീകരർ ആശുപത്രിയിൽ എത്തി ഒഴിയണമെന്ന് പറയുമ്പോൾ അവർ പിന്നെ എങ്ങനെയാണ് കരുതുക. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായ ദിവസം രാത്രി ആണ് എനിക്ക് അജീഷിന്റെ ഫോൺ വരുന്നത്. ഈ നഴ്സുമാരിൽ ചിലരും ശ്രമിച്ചു. അവർക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മൂന്ന് മണിക്കൂറിനകം ആശുപത്രി ഒഴിഞ്ഞ് ഭീകരുടെ ഒപ്പം പോരാനായിരുന്നു ഉത്തരവ്, തുടർന്നാണ് ഞാൻ മാദ്ധ്യമ പ്രവർത്തകരെയും മുഖ്യമന്ത്രിയെയും ബന്ധപ്പെടാൻ ശ്രമിക്കുന്നത്. വളരെ കഷ്ടപ്പെട്ടാണ് സിഎൻഎൻ ലേഖികയുടെ സഹായത്തോടെ മുഖ്യമന്ത്രിയെ കിട്ടുന്നത്. മന്ത്രിസഭ പുനസംഘടന അടക്കമുള്ള കാര്യങ്ങൾക്കായി ആ സമയത്ത് മുഖ്യമന്ത്രി ഡൽഹിയിൽ ആയിരുന്നു. സ്ഥിതിഗതികൾ മോശമാണ് എന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി രംഗത്തിറങ്ങി. വിദേശകാര്യ മന്ത്രാലവും എംബസിയുമായി ചർച്ച നടത്തി. തുടർന്നാണ് ഉറപ്പ് ലഭിച്ചതും നഴ്സുമാരെ സുരക്ഷിതമായി മാറ്റിയതും.
- വെളിപ്പെടുത്താൻ കഴിയാത്ത ചില തീരുമാനങ്ങൾ എടുത്തു എന്നാണല്ലോ മുഖ്യമന്ത്രി പറയുന്നത്?
പിറ്റേദിവസം വരെ ഇവരോട് സമയം ചോദിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനിടയിൽ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട് ചില നീക്കങ്ങൾ നടത്തിയിട്ടുണ്ടാകാം. എന്തായാലും പിറ്റേന്ന് രാവിലെ ധൈര്യമായി പോയ്ക്കൊള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ ബോംബ് സ്ഫോടനം ഉണ്ടായത് എല്ലാവരെയും ഭയപ്പെടുത്തി. എന്നാൽ മൊസൂളിലേക്കുള്ള ആ യാത്രയിൽ തന്നെ നഴ്സുമാരുടെ ഭയം മാറി. വഴിയിൽ ഭക്ഷണം വാങ്ങി കൊടുക്കുകയും സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയും ചെയ്തു.
- യുഎൻഎ പ്രതിനിധകളും കേരളത്തിലെ മാദ്ധ്യമങ്ങളുടെ ഏക ആശ്രയവുമായിരുന്ന അജീഷ് പക്ഷെ കാര്യങ്ങളെ കുറിച്ച് യാതൊരു ഗൗരവവും ഇല്ലാത്ത നിലയിൽ ആയിരുന്നല്ലോ ഇന്നലെ സംസാരിച്ചത്. സർക്കാർ പറയുന്നതും അജീഷ് പറയുന്നതും തമ്മിൽ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല?.
ആശുപത്രിയിൽ നിന്നും മൊസോളിലേക്ക് പുറപ്പെട്ട ശേഷം നഴ്സുമാരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. പിന്നീട് എംബസിയുടെ നിർദ്ദേശ പ്രകാരമുള്ള സൂക്ഷ്മമായ നീക്കങ്ങൾ ആയിരുന്നു. ഞങ്ങൾക്ക് ആർക്കും എന്താണ് സംഭവിക്കുന്നത് എന്ന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. അതുകൊണ്ടാകും അജീഷും ആശയക്കുഴപ്പത്തിൽ ആയത്. പിന്നെ എടുത്ത് പറയേണ്ട ഒരാൾ എംബസിയിലെ അജയകുമാർ സാറാണ്. ഫോൺ റീച്ചാർജ്ജ് ചെയ്ത് വരെ കൊടുത്താണ് അജയകുമാർ മലയാളി നഴ്സുമാർക്ക് രക്ഷകനായി മാറിയത്.
- ഇപ്പോൾ പുനരധിവാസം ആണല്ലോ പ്രധാന ചർച്ച. ജോലി വാഗ്ദാനങ്ങളും ധാരാളം കേൾക്കുന്നു. എന്ത് പറയുന്നു?
ആശുപത്രി മുതലാളിമാർ ഇപ്പോൾ സൗജന്യമായി പരസ്യത്തിന് ശ്രമിക്കുകയാണ്. ഇവരുടെ ഒക്കെ കേരളത്തിലെ ആശുപത്രികളെ നക്കാപ്പിച്ച മടുത്താണല്ലോ ഈ പാവങ്ങൾ റിസ്ക് എടുക്ക് ഇറാഖിന് പോയത്. ഗൾഫിലും മറ്റും സൗജന്യമായി മികച്ച ശമ്പളത്തിൽ ജോലി നൽകുമെന്ന് പറയുന്നത് ആത്മാർത്ഥമായാണെങ്കിൽ നല്ലത്. എന്തായാലും കേരളത്തിലെ ആശുപത്രികളിൽ ജോലി നൽകും എന്ന് പറയുന്നത് മണ്ടത്തരം ആണ്. ഇവരെല്ലാം ഇവിടെ ഓരോ ആശുപത്രികളിൽ ജോലി ചെയ്ത ശേഷം നിവൃത്തിയില്ലാത്തത് കൊണ്ടാണ് യുദ്ധ ഭൂമിയിൽ പോലും ജോലി തേടി പോയത്. മന്ത്രിമാർ പറയുന്നത് ആത്മാർത്ഥമായാണെങ്കിൽ സർക്കാർ - കോർപ്പറേറ്റീവ് ആശുപത്രികളിൽ ജോലി നൽകട്ടെ.
- ഏറെകാലമായി യുഎൻഎ പറയുന്ന ബലരാമൻ കമ്മറ്റി റിപ്പോർട്ട് ഇപ്പോൾ പരിഗണിക്കാവുന്നതല്ലേ?
അത് തന്നെയാണ് ഞങ്ങൾക്കും ചോദിക്കാനുള്ളത്. അൽപ്പം എങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ സർക്കാർ ഇപ്പോൾ ചെയ്യേണ്ടത് ബലരാമൻ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുകയാണ്. ഇതുവഴി മാന്യമായ ശമ്പളവും ഇവിടെ ഉറപ്പ് വരും. അങ്ങനെ എങ്കിൽ റിസ്ക് എടുത്ത് പലരും ഇത്തരം സ്ഥലങ്ങളിൽ ജോലിക്ക് പോകുകയില്ല. തൊഴിൽ വകുപ്പ് കാണിക്കുന്നതിന്റെ നൂറിൽ ഒന്ന് ആത്മാർത്ഥത ആരോഗ്യ വകുപ്പ് കാണിക്കുന്നില്ല. ഇതുവരെ റിപ്പോർട്ട് ചർച്ച ചെത്തു പോലും എടുത്തില്ല. ഈ പൊഴിക്കുന്നത് മുതലക്കണ്ണീർ അല്ലെങ്കിൽ സർക്കാർ ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അത് നടപ്പാക്കട്ടെ.
- ഇറാഖിൽ നിന്നും പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തിയ നഴ്സുമാർ വിമാനത്താവളത്തിന് പുറത്തെത്തി; സ്വീകരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും; മക്കളെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിൽ മാതാപിതാക്കൾ
- അഭിവാദ്യങ്ങളുമായി ആയിരങ്ങൾ വിമാനത്താവളത്തിന് പുറത്ത്; മുഖ്യമന്ത്രിക്കും മോദിക്കും വിഎസിനും ജയ് വിളികൾ; വിമാനത്തിനുള്ളിൽ നിന്നും ലൈവ് കാട്ടി മനോരമ; നെടുമ്പാശ്ശേരിയിൽ നിന്നുള്ള കാഴ്ചകൾ
- പേടിയുടെ 25 ദിനങ്ങൾ പിന്നിട്ട് എത്തിയത് ഈ മാലാഖമാർ; വിങ്ങിപ്പൊട്ടി അവർ പോവുന്നത് അനിശ്ചിതത്വത്തിൽ നിന്നും ആശ്വാസത്തിലേക്ക്
- ചെയ്ത ജോലിയുടെ കൂലിക്ക് വേണ്ടി കാത്തിരുന്ന് ദുരിതമുഖം കയറി; മാലാഖമാർ മടങ്ങുന്നത് വെറുകൈയോടെ; ആകെ ആശ്വാസം ആങ്ങളമാരായ ഭീകരരുടെ മാന്യത
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്