ഇടതു മുന്നണിയെ തകർത്തത് ശബരിമല തന്നെ; പിന്നോക്കക്കാരുടെ വോട്ടുനേടി അധികാരത്തിൽ വന്ന പിണറായി പ്രീണിപ്പിച്ചത് സവർണ്ണരെയും ന്യൂനപക്ഷങ്ങളെയും മാത്രം; ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി വോട്ടു ചെയ്തത് യുഡിഎഫിനും; പിന്നോക്ക വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി; ആലപ്പുഴയിലെ ആരിഫിന്റെ വിജയത്തിന് കാരണം എസ്എൻഡിപി യോഗം നൽകിയ പിന്തുണയുടെ ബലത്തിൽ മാത്രം; കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മറുനാടനോട് അവലോകനം ചെയ്ത് വെള്ളാപ്പള്ളി
എം മനോജ് കുമാർ
തിരുവനന്തപുരം: പിന്നോക്കക്കാരുടെ വോട്ടു നേടിയും പിന്നോക്ക ആഭിമുഖ്യം കാരണവും അധികാരത്തിൽ വന്ന പിണറായി സർക്കാർ ന്യൂനപക്ഷങ്ങളെയും സവർണ വിഭാഗത്തെയും പ്രീണിപ്പിക്കുന്ന നിലപാടുകൾ തുടർച്ചയായി സ്വീകരിച്ചതാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ ഈ വമ്പൻ തിരിച്ചടിക്ക് കാരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒപ്പം ശബരിമല പ്രശ്നവും സിപിഎമ്മിന് തിരിച്ചടിയായി മാറി. സിപിഎം കേരളത്തിൽ തോൽക്കാനുള്ള മുഖ്യ കാരണങ്ങൾ മുന്നോക്ക പ്രീണനവും-ന്യൂനപക്ഷ പ്രീണനവും ശബരിമല പ്രശ്നവുമാണെന്നും വെള്ളാപ്പള്ളി മറുനാടൻ മലയാളിയോട് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കേരളത്തിൽ മൊത്തം അടിപതറി. 19 സീറ്റും ഒറ്റയടിക്ക് നഷ്ടമായത് ഇതിന്റെ ശക്തമായ സൂചന തന്നെയാണ്. സിപിഎമ്മിന്റെ ഇടത് സർക്കാരിന്റെ നയസമീപനങ്ങൾ തന്നെയാണ് ഈ തോൽവിക്ക് വഴിവെച്ചത്.
ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ പിണറായി സർക്കാർ ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി നൽകി. എന്നാൽ ന്യൂനപക്ഷ സമുദായങ്ങളോ ഇടതുമുന്നണിക്ക് എതിരെ ഒറ്റക്കെട്ടായി നിന്നു. ന്യൂനപക്ഷങ്ങൾ ഒരേ മനസോടെയാണ് യുഡിഎഫിനെ വരിച്ചത്. ഓൾ ഇന്ത്യാ തലത്തിൽ ന്യൂനപക്ഷങ്ങൾ കൈക്കൊണ്ട നിലപാടായിരുന്നു ഇത്. രാഹുലും സോണിയയും ഇന്ത്യ ഭരിക്കണമെന്നു ന്യൂനപക്ഷങ്ങൾ ആഗ്രഹിച്ചു. കോൺഗ്രസിനെ ജയിപ്പിക്കണമെന്ന പ്രതിജ്ഞയും ന്യൂനപക്ഷങ്ങൾ എടുത്തു. ഈ തീരുമാനം ഇന്ത്യയൊട്ടാകെ നടപ്പിലാക്കണം എന്ന് അവർ ആഗ്രഹിച്ചു. പക്ഷെ തീരുമാനം നടപ്പിലായത് കേരളത്തിൽ മാത്രമാണ്. വടക്കേ ഇന്ത്യയിൽ ഈ തീരുമാനം നടപ്പിലായില്ല. വോട്ടുകൾ എല്ലാം ചിതറിപ്പോയി. ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്ക് നോക്കിയാൽ ഈ കാര്യം വളരെ വ്യക്തമാകും-വെള്ളാപ്പള്ളി പറയുന്നു.
സിപിഎമ്മിന്റെ രാഷ്ട്രീയ തിരിച്ചടിയിൽ ശബരിമല ഒരു പ്രധാന പങ്കു വഹിച്ചു. സിപിഎം അധികാരത്തിൽ വന്നപ്പോൾ ന്യൂനപക്ഷ പ്രീണനത്തിനുള്ള വഴി തേടി. ന്യൂനപക്ഷങ്ങളെ നിരന്തരം പ്രീണിപ്പിച്ചു. ഭൂരിപക്ഷ സമുദായത്തിൽപ്പെട്ടവരെയും പിന്നോക്ക സമുദായത്തിൽപ്പെട്ടവരെയും സംരക്ഷിക്കുന്ന കാര്യത്തിൽ അശ്രദ്ധ വന്നു. ഈ സിപിഎം സമീപനം പിന്നോക്കക്കാരനും പട്ടികവർഗ്ഗക്കാരനും മാനസിക വിഷമമുണ്ടാക്കി. അവർ സിപിഎമ്മിൽ നിന്നും അകന്നു. ആ വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി. പിന്നോക്ക ആഭിമുഖ്യം കാരണം അധികാരത്തിൽ വന്ന ഇടതുപക്ഷ പ്രസ്ഥാനം അധികാരത്തിൽ വന്ന സമയം മുതൽ ന്യൂനപക്ഷത്തെ കൂടെ നിർത്താനും സവർണ്ണരെ കൂടെ നിർത്താനും തീരുമാനിച്ചപ്പോൾ അടിസ്ഥാന വർഗ്ഗത്തെ അവർ മറന്നുപോയി. ആ മറവി സിപിഎമ്മിന് പലേടത്തും ദോഷകരമായി വന്നു.
ചങ്ങനാശേരി എതിര് നിന്ന് എന്നതുകൊണ്ട് മാത്രം സിപിഎമ്മിന് വലിയ തിരിച്ചടി ലഭിക്കില്ല. അവിടുത്തെ തീരുമാനമൊന്നുമല്ല കേരളത്തിൽ നടപ്പാകാറുള്ളത്. മുസ്ലിംങ്ങൾക്കും സവർണർക്കും വാരിക്കോരിക്കൊടുത്തപ്പോൾ ഇവിടെ അവർണ വിഭാഗക്കാർ ഉള്ളത് സിപിഎമ്മും ഇടത് സർക്കാരും മറന്നുപോയി. അത് തിരിച്ചടിക്കും. സ്വാഭാവികമായ കാര്യമാണിത്. ന്യൂനപക്ഷങ്ങളെയും മുന്നോക്കക്കാരെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയാണ് സർക്കാർ കാട്ടിയത്. അതിലൊരുപാട് നിരാശയും പ്രതിഷേധവും കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ആ വോട്ടുകൾ കേരളത്തിൽ വഴി തിരിഞ്ഞാണ് സഞ്ചരിച്ചത്. ആലപ്പുഴയിൽ ഇടത് സ്ഥാനാർത്ഥി ആരിഫിന് നാലരലക്ഷത്തിനടുപ്പിച്ച് വോട്ടുകിട്ടിയില്ലേ. അത് ആരുടേതാണ്. സിപിഎം ഇത് ഓർക്കണം.
ആരിഫ് ആലപ്പുഴ തോറ്റാൽ മൊട്ടയടിക്കും എന്ന് പറഞ്ഞിരുന്നു. ആരിഫ് തോൽക്കുമെന്ന് ഭയന്നല്ല പിൻവാങ്ങിയത്. മൊട്ടയടിക്കാൻ മാത്രം മുടി എന്റെ തലയിൽ ഇല്ല. പിന്നെ എന്തിനു മൊട്ടയടിക്കണം. മൂന്നു കാര്യങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് ഞാൻ പറഞ്ഞിരുന്നു. അത് മൂന്നും തിരഞ്ഞെടുപ്പിന് ശേഷം ശരിയായി വന്നു. അതിൽ പ്രധാനമായ കാര്യം കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലാ എന്നായിരുന്നു. ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമില്ലെന്ന് മനസിലാക്കിയാണ് ഇത് പറഞ്ഞത്. രണ്ടാമത് ആരിഫ് ആലപ്പുഴ ലോക്സഭാ സീറ്റിൽ ജയിക്കുമെന്ന് പറഞ്ഞു. അതും ശരിയായി. എസ്എൻഡിപി യോഗം കേരളത്തിൽ പിന്തുണ പ്രഖ്യാപിച്ച ഏക സ്ഥാനാർത്ഥി എ.എം.ആരിഫിന് മാത്രമായിരുന്നു. എസ്എൻഡിപി യോഗം പിന്തുണ പ്രഖ്യാപിച്ച സ്ഥാനാർത്ഥി ആരിഫ് മാത്രമാണ് കേരളത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ജയിച്ചു കയറിയത്. മൂന്നാമതായി ഞാൻ പറഞ്ഞത് ഇന്ത്യയിൽ ബിജെപി ഏറ്റവും വലിയ കക്ഷിയാകും എന്നാണ്. ഈ മൂന്ന് പ്രവചനങ്ങളും ശരിയായി വന്നിട്ടുണ്ട്.
ബിഡിജെഎസ് ബിജെപിയുമായി കൈകോർക്കുന്നതിൽ എതിര് നിന്നിട്ടില്ല. ബിഡിജെഎസ് എൻഡിഎ വിടണമെന്ന് പറഞ്ഞിട്ടുമില്ല.(വെള്ളാപ്പള്ളി ആവർത്തിച്ച് ആവശ്യപ്പെട്ട ബിഡിജെഎസ് എൻഡിഎ വിടണം എന്നായിരുന്നു. ഈ ആവശ്യത്തിൽ നിന്നുള്ള പിന്മാറ്റമായി ഈ വാക്കുകളെ കാണാം). ബിഡിജെഎസ് എൻഡിഎയുടെ ഭാഗമായി തന്നെ തുടരുന്നുണ്ട്. ബിഡിജെഎസ്-എസ്എൻഡിപിയും രണ്ടും രണ്ടും രണ്ടാണ്. എസ്എൻഡിപിയിൽ എല്ലാ രാഷ്ട്രീയ കക്ഷികളുമുണ്ട്.
ഒരു രാഷ്ട്രീയ കക്ഷിക്കും എതിരായി നിലപാട് സ്വീകരിക്കാറില്ല. കേരളത്തിൽ ഒരു രാഷ്ട്രീയ കക്ഷിക്കും പിന്തുണ പ്രഖ്യാപിച്ചില്ല. ആലപ്പുഴയിൽ മാത്രം ഞങ്ങൾ മാറ്റം വരുത്തി. ആരിഫിന്റെ കാര്യത്തിൽ മാത്രം. ആരിഫ് ആലപ്പുഴയിൽ ജയിക്കുകയും ചെയ്തു. ഈഴവർ ഏറെയുള്ള ചേർത്തലയിലാണ് ആരിഫിന് ഏറ്റവും കൂടുതൽ വോട്ടുകിട്ടിയത്. എസ്എൻഡിപി പിന്തുണയില്ലെങ്കിൽ ആരിഫ് ആലപ്പുഴയിൽ ജയിക്കില്ലായിരുന്നു. സിപിഎമ്മിന് എസ്എൻഡിപി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഇടതുപക്ഷത്തിന്റെ ചില നയത്തോട് യോജിപ്പാണ് പ്രകടിപ്പിച്ചത്. അല്ലാതെ നിരുപാധിക പിന്തുണ നൽകിയിട്ടില്ല. കോൺഗ്രസുകാർ നിരന്തരം ഈഴവ സമുദായത്തെ ആക്ഷേപിച്ചു. ഈഴവർ ആലപ്പുഴയിൽ കോൺഗ്രസിനോട് പ്രതികാരം ചെയ്തു. ഇതാണ് ആരിഫിന്റെ വിജയത്തിൽ കലാശിച്ചത്-വെള്ളാപ്പള്ളി പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍