മലയാളത്തെ കുറിച്ച് പുണ്യാളന് പറയാനുള്ളത് നല്ലതു മാത്രം; മമ്മൂട്ടിയുടെ അഭിനയത്തേയും രഞ്ജിത്തിലെ സംവിധായകനേയും മറക്കാതെ ജെസ്സി ഫോക്സ് അലൻ; പ്രാഞ്ചിയേട്ടനിലെ സെന്റ് ഫ്രാൻസീസ് അസീസിക്ക് പറയാനുള്ളത്
ജെസ്സി ഫോക്സ് അലൻ എന്നുപറഞ്ഞാൽ മലയാളികൾ അറിയില്ല. എന്നാൽ പ്രാഞ്ചിയെട്ടനിലെ പുണ്യാളനെകുറിച്ച് എല്ലാവര്ക്കും അറിയാം. പക്ഷേ പുണ്യാളൻ ആരാണ്, എവിടുത്തു കാരനാണ് എന്നൊന്നും അധികമാരും അന്വേഷിച്ചില്ല. അങ്ങനെ ഒരു അന്വേഷണം നടത്തിയ മറുനാടൻ എത്തിപ്പെട്ടത് തമിഴ്നാട്ടിൽ ധനശേഖർ എന്ന പുതുമുഖ സംവിധായകൻ ചെയ്യുന്ന ''മാന്നാർ വളൈ കുടൈ' എന്നാ സിനിമയുടെ സെറ്റിലാണ്. സിനിമയിൽ ഗഞ്ചാ കറുപ്പിനൊപ്പം നായക പ്രാധാന്യം ഉള്ള വേഷം ചെയ്യുന്ന വിദേശി നടനെ കണ്ടപ്പോൾ നല്ല പരിചയം.
കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം തന്നെ പ്രഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ് എന്ന സിനിമയിൽ അഭിനയിച്ചത് താനാണെന്ന് ആവേശത്തോടെ പറയുകയായിരുന്നു. പോണ്ടിച്ചേരിയിലെ ശ്രീ അരബിന്ദോ ട്രസ്റ്റിനു കീഴിലുള്ള ' ആരോവില്ലെ' ആശ്രമത്തിലെ അന്തേവാസികളാണ് ജസിയും കുടുംബവും. പക്ഷെ സന്യാസി കളോ ഹിന്ദുമത വിശ്വാസികളോ ആയിട്ടല്ല അവർ അവിടെ താമസിക്കുന്നത്. 3000 ഏക്കറിൽ പരന്നു കിടക്കുന്ന ആരോവില്ലെ എന്ന സമൂഹത്തിൽ ജെസ്സി ഇപ്പോൾ അറിയപ്പെടുന്നത് സിനിമാതാരം ജെസ്സി എന്നാണ്. ആദ്യമായിട്ടാണ് കേരളത്തിൽ നിന്നൊരു മാദ്ധ്യമം തന്റെ ഇന്റർവ്യു ചെയ്യുന്നത് എന്ന മുഖവുരയോടെ അദ്ദേഹം മറുനാടനോട് സംസാരിച്ചു തുടങ്ങി.
ജെസ്സി ഇന്ത്യയിൽ സ്ഥിര താമസമാണോ?
ഞാൻ ആസ്ട്രേലിയയിലെ സിഡ്നി എന്ന സിറ്റിയിലാണ് ജനിച്ചത്. മൂന്ന് വയസ് ഉള്ളപ്പോഴാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഇപ്പോൾ ആരോവില്ലെയിൽ അച്ഛനോടൊപ്പം സ്ഥിര താമസം.
മലയാള സിനിമയിൽ എങ്ങനെയാണ് എത്തിയത്? എന്തായിരുന്നു മലയാളത്തിലെ അനുഭവം?
എന്റെ ജീവിതം നാടകത്തിനും സിനിമയ്ക്കും വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. അങ്ങനെയിരിക്കെ തന്റെ പുതിയ സിനിമയിൽ അഭിനയിക്കാന്‍ ഒരു വിദേശ താരത്തിനെ ആവശ്യമുണ്ടെന്നു കാണിച്ചുകൊണ്ട് സംവിധായകൻ രഞ്ജിത്ത് ഇന്റർനെറ്റിൽ പരസ്യം നല്കി. സിനിമയുടെ സഹസംവിധായകൻ ശങ്കർ ആണ് പരസ്യം ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് രഞ്ജിതുമായി ബന്ധപ്പെട്ടു. സ്ക്രീൻ ടെസ്റ്റ് നടത്തി എല്ലാം ഓക്കേ ആയതോടെ പുണ്യാളനായി മാറുകയായിരുന്നു. പുണ്യാളനായി അഭിയിക്കാൻ കുറേയേറെ പരിശ്രമിക്കേണ്ടി വന്നു. സെന്റ് ഫ്രാൻസീസ് അസീസിയെക്കുറിച്ച് ലഭിക്കാവുന്ന എല്ലാ പുസ്തകങ്ങളും സംഘടിപ്പിച്ച് വായിച്ചു. സ്വയം റിഹേഴ്സൽ നടത്തി.
പിന്നീട് മലയാളത്തിൽ നിന്ന് ക്ഷണം കിട്ടിയില്ലേ?
പ്രാഞ്ചിയേട്ടൻ ആന്റഡ് ദി സെയിന്റ്' എന്ന സിനിമക്കു ശേഷം മലയാളത്തിൽ മറ്റൊരു വലിയ പ്രോജക്ടിൽ അവസരം ലഭിച്ചെങ്കിലും അഭിനയ പ്രാധാന്യം ഇല്ലാത്തതുകൊണ്ട് അത് ഉപേക്ഷിച്ചു. സന്തോഷ് ശിവന്റെ 'ഉറുമി' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളാണ് സമീപിച്ചത്. വാസ്കോഡഗാമയുടെ മകന്റെ വേഷത്തിലേക്കാണ് അവർ എന്നെ പരിഗണിച്ചത്. അഭിനയ പ്രാധാന്യം കുറവായതിനാൽ ഉപേക്ഷിച്ചു. മറ്റു ചില സംവിധായകരും ക്ഷണിച്ചു. പക്ഷെ അതെല്ലാം ഒരേപോലുള്ള കഥാപത്രങ്ങള്‍ ആയതുകൊണ്ട് താല്പര്യം പ്രകടിപ്പിച്ചില്ല. ചിലപ്പോൾ എന്റെ നിറവും രൂപവും ആകാം എനിക്ക് ഒരേപോലത്തെ കഥാപാത്രങ്ങളെ നല്‍കുന്നതിനുള്ള കാരണം. എന്റെ ആദ്യ തമിഴ് സിനിമയായ 'മാന്നാർ വളൈ കുടൈ'യിലും എനിക്കൊരു വിദേശ താരത്തിന്റെ വേഷം തന്നെ. മലയാള പക്ഷെ ഞാൻ ശുഭാപ്തി വിശ്വാസത്തിലാണ്. എനിക്ക് വേണ്ടി നല്ല കുറേ മലയാള സിനിമകൾ ഒരുങ്ങുന്നുണ്ടെന്നു മനസ് പറയുന്നു.
മമ്മൂട്ടി -രഞ്ജിത്ത് ഇവരോടൊപ്പം അഭിനയിക്കുമ്പോള്‍ എന്തായിരുന്നു അനുഭവം. ഇരുവരെയും കുറിച്ചു മുൻപേ അറിയാമായിരുന്നോ?
ഇരുവരെയും കുറിച്ച് എന്നല്ല മലയാള സിനിമയെക്കുറിച്ചുപോലും അറിയില്ലായിരുന്നു. ആരോവില്ല ആശ്രമത്തിൽ ധാരാളം മലയാളികൾ താമസിക്കുന്നുണ്ട്. അവരുടെ സഹായത്തോടെ മലയാളം സിനിമയെക്കുറിച്ച് നന്നായി പഠിച്ച ശേഷമാണ് സ്ക്രീൻ ടെസ്റ്റിന് പോയത്. മമ്മൂട്ടിയും രഞ്ജിത്തും നല്ലതുപോലെ പ്രോത്സാഹിപ്പിച്ചു. മമ്മൂട്ടി ഒരു മഹാനടനും വളരെ നല്ലൊരു മുഷ്യസ്ഹനേഹിയുമാണ്. പല ഷോട്ടുകളും അദ്ധേഹം അനായാസം അഭിനയിക്കുന്നത് കണ്ടപ്പോൾ ഭയമായിരുന്നു. ഇതുപോലെ തനിക്കും അഭിനയിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ഭയം. അത് മനസിലാക്കിയിട്ടായിരിക്കാം അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. തന്റെ സഹപ്രവർത്തകർക്ക് ഊർജം നൽകുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത് സഹപ്രവർത്തകർക്ക് ആശ്വാസം നൽകും. അദ്ദേഹത്തോടൊപ്പം ഭാവിയിലും നിരവധി സിനിമകളിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. ഇംഗ്ലീഷ് സിനിമയിലൊക്കെ അഭിനയിച്ചിരുന്നെങ്കിൽ ലോകം മുഴുവൻ അറിയപ്പെടാനുള്ള റേഞ്ച് ഉള്ള നടനാണ് അദ്ദേഹം.
സംവിധായകൻ രഞ്ജിത്തിന്റെ ആത്മാർഥത മുഴുവൻ 'പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്' എന്ന സിനിമയിൽ തെളിയുന്നുണ്ട്. അദ്ദേഹം അഭി നേതാ ക്കളുടെ കഴിവിനെ പൂർണമായും ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നു. അത്തരം പ്രത്യേകതകൾ അദ്ദേഹത്തിനെ ഇന്ത്യയിലെ മികച്ച സംവിധായകന്മാരിൽ ഒരാളാക്കി മാറ്റും.
എങ്ങനെയാണ് അഭിനയ രംഗത്ത് എത്തിയത്? എത്ര ആസ്ട്രേലിയന്‍ സിനിമകളിൽ അഭിനയിച്ചിട്ടിട്ടുണ്ട്?
അഭിയരംഗത്ത് ഞാൻ യാദൃശ്ചികമായി എത്തിയതല്ല. ഹൈസ്കൂൾ പഠനകാലം മുതൽ നാടകവും നൃത്തവും അഭ്യസിച്ചിട്ടുണ്ട്. സിഡ്നി യൂണിവേഴ്സിറ്റിയിൽ ബിരുദ പഠത്തിനു ചേർന്നപ്പോൾ യൂണിവേഴ്സിറ്റി ഡ്രാമ സൊസൈറ്റിയിൽ അംഗമായി. നാല് വർഷം അവിടെ നാടകവും സിനിമയും സംവിധാനം ചെയ്തു. ഇന്ത്യയിലും ആസ്ട്രേലിയയിലും നിരവധി തവണ നാടകത്തിൽ അഭിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ അടുത്തിടെ രണ്ട് പരസ്യചിത്രങ്ങളിൽ അഭിയിച്ചു. ഒരു തമിഴ് ചാനലിലെ ലൈവ് ഷോയിൽ അതിഥിയായി പങ്കെടുത്തു. ആസ്ട്രേലിയന്‍ സിനിമകളിൽ അഭിനയിയിക്കാൻ അവസരം ലഭിച്ചിട്ടില്ല. എന്റെ വളർച്ചയുടെ കൂടുതൽ ഭാഗവും ഇന്ത്യയിൽ ആണല്ലോ.
ബോളിവുഡ് സിനിമകളിൽ എന്തുകൊണ്ട് അഭിനയിക്കുന്നില്ല?
ബോളിവുഡിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ തീർച്ചയായും പോകും (ചിരിക്കുന്നു) , പക്ഷെ അവിടെ വേണ്ടത് ആക്ഷനും തോക്കുമൊക്കെയാണ്. തീയറ്റർ ആർടിസ്റ്റ് ആയതുകൊണ്ടാകും അത്തരം അമാനുഷിക പ്രകടനങ്ങളിൽ ശ്രദ്ധ ചെലുത്താന്‍ കഴിയാറില്ല.
ഇന്ത്യയില്‍ ഒരു ആശ്രമം ജീവിക്കാനായി തിരഞ്ഞെടുത്തതിനു പിന്നിൽ പ്രത്യേക ഉദ്ധേശ്യങ്ങൾ എന്തെങ്കിലും ഉണ്ടോ?
ആരോവില്ല ഒരു ആശ്രമം അല്ല, അവിടെ തുറന്ന ജീവിതമാണ്. പക്ഷെ എല്ലാത്തിനും അടുക്കും ചിട്ടയുമുണ്ട്. അത് പാലിക്കാന്‍ അവിടെ താമസിക്കുന്ന ഓരോ അംഗവും ബാധ്യസ്ഥരാണ്. അങ്ങനെയുള്ള ഒരു ആശ്രമത്തിലെ അന്തേവാസിയാണെങ്കിലും എന്നിൽ ഒരു സന്യാസി ഇല്ല. ദൈവം എന്ന സങ്കൽപത്തിൽ വിശ്വസിക്കുന്നു. പക്ഷേ പ്രത്യേകിച്ച് ഒരു ദൈവത്തെ മാത്രം ആരാധിക്കുന്നില്ല. പ്രവൃത്തി, സ്നേഹം, ദൈവം എന്നിവയിലൂടെ ജീവിതത്തിൽ ആത്മീയത പകർത്തുക എന്നതാണ് ലക്ഷ്യം. ഇന്ത്യാക്കാരന്റെ ഹൃദയത്തിൽ സിനിമ ജീവിക്കുന്നു. ലോകത്ത് മറ്റെവിടെ ഉള്ളതിക്കോളും ഇവിടെ സിനിമയ്ക്ക് ആരാധകരുണ്ട്. ഇന്ത്യൻ സിനിമകളിൽ പാശ്ചാത്യ സിനിമയേക്കാൾ ആത്മാർഥത കൂടുതലാണ്. ഇന്ത്യയിലെ അഭിനേതാക്കൾ പാശ്ചാത്യ സിനിമയിലും, പാശ്ചാത്യ നടന്മാർ ഇന്ത്യൻ സിനിമയിലും അഭിനയിക്കുന്നത് അകലങ്ങൾ കുറയ്ക്കുന്നു. ആരോവില്ലെയിൽ ഞങ്ങൾ വിവിധ സമൂഹങ്ങളായിട്ടാണ് താമസിക്കുന്നത്. പല രാജ്യങ്ങളിൽ നിന്നുള്ളവരും, പല മതത്തിൽപെട്ടവരും ഇവിടെയുണ്ട്. ഞാനും അച്ഛനും ചേർന്ന് ഇവിടെ നാടക സംവിധാനവും അഭിനയവും ഒക്കെയായി ജീവിക്കുകയാണ്.
കുടുംബത്തിൽ അഭിനയ രംഗത്തുള്ളവർ ഉണ്ടോ?
എന്റെ കുടുംബത്തിൽ എല്ലാവരും കലാകാരന്മാരാണ്. അച്ഛനും അമ്മയും സാഹിത്യ രചനയിൽ കഴിവുള്ളവർ. അച്ഛൻ വർഷങ്ങളായി ആരോവില്ലെയിൽ കഴിയുന്നു. ഇപ്പോൾ ഇവിടെ അദ്ദേഹം ഒരു ഓർഗാനിക് ഫാം നടത്തുകയാണ്. അമ്മ സിഡ്നി ൽ ഒരു ഇന്റർനെറ്റ് വാർത്താ ഏജൻസി നടത്തുന്നു. രണ്ട് സഹോദരന്മാർ സിഡ്നിയിലെ പരസ്യ കമ്പനികളിൽ കലാസംവിധായകരാണ്. സഹോദരി ആഭരണങ്ങളുടെ ഡിസൈനറാണ്. ഭാര്യ ഫാഷൻ ഡിസൈനറും. അപ്പോൾ ഞങ്ങളുടേത് ഒരു കലാകുടുംബം തന്നെ.'' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍