യേശുദാസിനൊപ്പം പാടി സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം; പാടിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റ് ചാർട്ടിൽ; പുരസ്ക്കാരങ്ങളൊന്നും തേടി എത്തിയില്ലെങ്കിലും വീണ്ടും മധുരസംഗീതവുമായി ലതിക ടീച്ചർ: തൊണ്ണൂറുകളിലെ ഹിറ്റ്ഗായിക മറുനാടനോട്
തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായികയെന്ന പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് സംഗീതാധ്യാപികയുടെ നിറസാന്നിദ്ധ്യത്തിലേക്ക് കടന്ന ലതികടീച്ചർ, കാൽനൂറ്റാണ്ടിനു ശേഷം മലയാള ചലച്ചിത്ര ലോകത്തേക്ക് മടങ്ങിയെത്തുന്നു. മലയാളികളുടെ മനസിലും ചുണ്ടിലും പാടിപ്പതിഞ്ഞ ഒരു പിടി മനോഹരഗാനങ്ങൾ സമ്മാനിച്ച ഗായിക ലതിക ടീച്ചർ. ലതിക ടീച്ചർ ശബ്ദം നൽകിയ ഗാനങ്ങൾ ദിവസത്തിൽ ഒരിക്കലെങ്കിലും കേൾക്കാത്തവർ ചുരുക്കമെന്നുള്ളത് അതിശയോക്തിയാകാനിടയില്ല. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ പുതിയ അലകൾ സൃഷ്ടിച്ച ഒട്ടേറ ഗാനങ്ങൾക്ക് ശബ്ദം നൽകിയ ലതിക ടീച്ചർ പിന്നീട് സംഗീത അദ്ധ്യാപികയായി മാറി.
കാതോട് കാതോരം സിനിമയിലെ ' കാതോട് കാതോരം......, ദേവദൂതർ പാടി..., നീയെൻ സർഗസൗന്ദര്യമേ... ', ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയിലെ ' പൂ വേണം പൂപ്പടവേണം.....' ചിലമ്പ് സിനിമയിലെ ' താരും തളിരും പൂവിട്ടു.....' എന്നീ ഗാനങ്ങൾ മതി ലതികടീച്ചറുടെ സ്വരമാധുരി മലയാളിയുടെ സംഗീതാഭിരുചിയെ എത്രത്തോളം സ്വാധീനിച്ചു എന്ന് മനസിലാക്കാൻ. ലതിക ടീച്ചറിന്റെ ശബ്ദമാധുരി തന്റെ സിനിമകൾക്ക് അലങ്കാരമെന്ന് തിരിച്ചറിഞ്ഞ്, അവർക്ക് വേണ്ടി നല്ല ഗാനങ്ങൾ മാറ്റി വച്ചിരുന്ന ഭരതന്റെ കാലത്തിൽ നിന്നും അദ്ധ്യാപികയിലേക്കും അവിടെ നിന്ന് വീണ്ടും ചലച്ചിത്രപിന്നണിയിലേക്ക് തിരിച്ചെത്തുന്ന ലതിക ടീച്ചർ ' മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു.
- മലയാള സിനിമാചരിത്രത്തിൽ സുവർണനൂലിൽ എഴുതിയ ഒട്ടേറെ ഗാനങ്ങളാണ് ലതിക ടീച്ചർ പാടിയത്. സിനിമയിൽ തിളങ്ങി നിന്ന സമയത്ത് ചലച്ചിത്ര പിന്നണിരംഗത്ത് നിന്നും സംഗീതാധ്യാപികയിലേക്കുള്ള മാറ്റം?
ചലച്ചിത്രലോകം ഒരു മായാലോകമാണ്. അതിൽ നിന്ന് ജീവിതം നേടിയവരും നഷ്ടപ്പെടുത്തിയവരും ഒരുപാടുണ്ട്. സിനിമയിലെ പേരും പെരുമയും എപ്പോഴും നമ്മോടൊപ്പം ഉണ്ടാകണമെന്നില്ല. അതു കൊണ്ടാണ് ചലച്ചിത്രപിന്നണി ഗായികയായി തിളങ്ങി നിന്നപ്പോൾ തന്നെ സിനിമലോകത്തിന്റെ യാഥാർഥ്യം മനസിലാക്കി സംഗീത അദ്ധ്യാപികയായയത്. അങ്ങനെയൊരു മാറ്റം ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് കുട്ടികളുടെ സ്നേഹവും ശിഷ്യസമ്പത്തെന്ന വലിയൊരു ധനവും നേടിയാണ് തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ കോളേജിൽ നിന്നും പടിയിറങ്ങിയത്.
- ഒരു ഗായിക എന്ന നിലയിൽ തിരിഞ്ഞു നോക്കുമ്പോൾ?
ഗാനമേളകളിൽ നിറഞ്ഞു നിന്നിരുന്ന എനിക്ക് ആദ്യമായി പാടാൻ അവസരം ലഭിച്ചത് ദാസേട്ടെനൊപ്പമായിരുന്നു. 1976ൽ അഭിനന്ദനം എന്ന ചിത്രത്തിലെ ' പുഷ്പതലത്തിൽ നീ വീണുറങ്ങി.....' ഈ പാട്ടിലൂടെയായിരുന്നു മലയാള ചലച്ചിത്രലോകത്തേക്കുള്ള എന്റെ വരവ്. ഈ പാട്ട് പാടിയതിനു ശേഷം ദാസേട്ടൻ പറഞ്ഞു. ' പാട്ട് പാടാൻ കഴിവുണ്ട്. അതുകൊണ്ട് ശാസ്ത്രീയമായി സംഗീതം പഠിക്കണം ' ദാസേട്ടന്റെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ച ഞാൻ ഒന്നാം റാങ്കോടെയാണ് സംഗീതപഠനം പൂർത്തിയാക്കിയത്. ദാസേട്ടന് ഗുരുദക്ഷിണയായി നൽകിയത് ആ സർട്ടിഫിക്കറ്റ് ആയിരുന്നു. പിന്നെ രവീന്ദ്രൻ മാഷിന്റെയും ഔസേപ്പച്ചന്റെയും ആദ്യ ചലച്ചിത്രഗാനങ്ങൾക്ക് വേണ്ടി പാടാൻ കഴിഞ്ഞതും ഭാഗ്യമായിട്ടാണ് കരുതുന്നത്. 1979ൽ രവീന്ദ്രന്മാഷ് ആദ്യമായി സംഗീതസംവിധാനം ചെയ്ത ' ചൂള ' എന്ന സിനിമയിലാണ് അവസരം ലഭിച്ചത്. ഔസേപ്പച്ചൻ ആദ്യമായി സംഗീതസംവിധായകനായ ' കാതോട് കാതോരം ' സിനിമയിലെ ഗാനങ്ങളാണ് എന്റെ ജീവിതത്തിൽ പുതിയ അലകൾ സൃഷ്ടിച്ചത്. എസ്പി.വെങ്കിടേഷ് സംഗീതസംവിധായകനായ ' രാജാവിന്റെ മകനിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. കൂടാതെ മലയാളചലച്ചിത്ര ലോകത്തെ എക്കാലത്തെയും ഹിറ്റുകളായ വൈശാലിയിലെ ദും ദും ദും ദുന്ദുഭിനാദം......., അമരത്തിലെ , വെങ്കലം തുടങ്ങിയ സിനിമകളിലും പാടാൻ കഴിഞ്ഞു. ശ്രീകൃഷ്ണപരുന്തിലെ ഏറെ പ്രശസ്തമായ ' നിലാവിന്റെ പൂങ്കാവിൽ....' എന്ന ഗാനം എനിക്ക് വലിയൊരു വഴിത്തിരിവുകളിലൊന്നായിരുന്നു. അമരത്തിലെ 'പുലരേ പൂങ്കോടിയിൽ...,' വെങ്കലത്തിലെ 'ഒത്തിരി ഒത്തിരി മോഹങ്ങൾ കതിരിട്ട...' പോലുള്ള ഗാനങ്ങൾ. വന്ദനത്തിലെ പ്രശസ്തമായ 'ലാലാ ലാലാ...' എന്ന തീം സോങും അമരത്തിലെ 'ഹൃദയരാഗതന്ത്രി മീട്ടി സ്നേഹഗീതമേകിയും...' എന്ന പ്രാർത്ഥനാ ഗാനവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.
- മലയാള സിനിമയിലെ ഇപ്പോഴുള്ള ചലച്ചിത്രഗാനങ്ങളെ കുറിച്ച്?
ചലച്ചിത്ര രംഗത്തുള്ളവരെല്ലാം നല്ല ടാലന്റ് ഉള്ളവരാണ്. എന്നാൽ പലപ്പോഴും സ്വാതന്ത്യമില്ലായ്മ ഗായകർക്കും എഴുത്തുകാർക്കും വെല്ലുവിളിയാണ്. ഞാനൊക്ക പഴയ തലമുറയിൽ പെട്ടതു കൊണ്ടായിരിക്കും പഴയ ഗാനങ്ങളോടുള്ള താൽപര്യം. മലയാള സിനിമയിൽ വളരെ അപൂർവമായിട്ടാണ് നല്ല ഗാനങ്ങൾ വരുന്നത്. നല്ല ഗാനങ്ങൾ എന്ന് ഞാൻ ഉദ്ദേശിച്ചത് മനസിൽ തങ്ങി നിൽക്കുന്ന, മൂളിപ്പാട്ട് പാടണമെന്ന് തോന്നിയാൽ അറിയാതെ ചുണ്ടിലേക്ക് ഒഴുകിയെത്തുന്ന ഗാനങ്ങൾ.
- ഇപ്പോൾ ഗായകർക്കും എഴുത്തുകാർക്കും സ്വാതന്ത്ര്യമില്ലന്നാണോ?
സ്വാതന്ത്യം ഇല്ല എന്ന് തീർത്ത് പറയാൻ കഴിയില്ലെങ്കിലും ആ സ്വാതന്ത്യത്തിന് ചില പരിമിതികൾ ഉണ്ട്. പണ്ട് ഗാനങ്ങളെഴുതിയ ശേഷമാണ് അതിന്റെ ട്യൂൺ നിശ്ചയിക്കുന്നത്. ഇന്ന് ട്യൂണിനനുസരിച്ച് ഗാനങ്ങൾ എഴുതുന്ന സാഹചര്യമാണ് കൂടുതലും അനുവർത്തിക്കുന്നത്. ഗായകർക്കും ഗാനരചയിതാക്കൾക്കും അതിന്റേതായ സ്വാതന്ത്ര്യം അനുവദിച്ചാൽ മലയാള സിനിമയിലേക്ക് ചലച്ചിത്ര ഗാനങ്ങളുടെ സുവർണ വീണ്ടും കടന്നുവരും.
- അന്യഭാഷ ഗായകരുടെ സ്വാധീനം മലയാള സിനിമഗാനശാഖയെ എങ്ങനെ സ്വാധീനിക്കുന്നു?
സംഗീതവും മലയാളവും നന്നായി വഴങ്ങുന്ന, കഴിവുള്ള ഒട്ടേറ ഗായകരും ഗായികമാരുള്ള നാടാണ് കേരളം. അങ്ങനെയുള്ള നമ്മുടെ ചലച്ചിത്രലോകത്തിൽ അന്യഭാഷഗായകരെ കൊണ്ടു പാടിക്കുന്നതിൽ ഒരു പരിധി വരെം എനിക്കു വിയോജിപ്പാണ്. ചലച്ചിത്രത്തിന്റെ സാഹചര്യം അങ്ങനെയുള്ളതാണെങ്കിൽ അന്യഭാഷഗായകരെ ചിലപ്പോൾ ഒഴിവാക്കാനാവില്ല. പുതിയ തലമുറയിൽ പെട്ട കഴിവുള്ള നിരവധി പ്രതിഭകൾ പലപ്പോഴും അവസരം ലഭിക്കാതെ പോകുന്നുണ്ട്. അവർക്ക് അവസരം ലഭിച്ചെങ്കിൽ മാത്രമെ അവരുടെ കഴിവുകൾ മനസിലാക്കാൻ കഴിയൂ. തന്നെയുമല്ല വൻതുക പ്രതിഫലം വാങ്ങിയാണ് പല അന്യഭാഷാഗായകരും മലയാള സിനിമയിൽ പാടാൻ വരുന്നത്. ഇത് ഒഴിവാക്കിയാൽ പ്രൊഡ്യൂസർക്കും ലാഭമാണ്.
- മലയാളി എന്നും മനസിൽ സൂക്ഷിക്കുന്ന ഒരു പിടി ഗാനങ്ങൾക്ക് ജീവൻ നൽകിയ ലതിക ടീച്ചറെ വേണ്ടരീതിയിൽ പരിഗണിച്ചില്ല എന്ന് തോന്നിയിട്ടുണ്ടോ?
അദ്ധ്യാപികയാവാനായത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായാണ് കാണുന്നത്. ഗായിക എന്ന നിലയിൽ ഭാഗ്യമില്ലെന്ന് പലരും പറയാറുണ്ടെങ്കിലും സ്വയം ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ലെന്ന് സന്തോഷത്തോടെ തന്നെ പറയും. മലയാളത്തിലെ എക്കാലയത്തെയും മികച്ച ഗാനങ്ങളിൽ ചിലത് തന്റെ പേരിൽ ആണെന്നുള്ള സന്തോഷവും സംതൃപ്തിയുമുണ്ട്. എന്നാൽ ചലച്ചിത്രമേഖലയിലെ അവാർഡുകൾ പലപ്പോഴും അർഹർക്ക് കിട്ടാറില്ല എന്നത് സത്യം തന്നെയാണ്. മികച്ച പാട്ടുകൾ പാടിയിട്ടും വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്നൊരു പരിഭവം ഇല്ലാതില്ല.
- അദ്ധ്യാപികയിൽ നിന്ന് വീണ്ടും സിനിമയിലേക്ക്?
മാർച്ചിലാണ് കോളേജിൽ നിന്ന് റിട്ടയർ ചെയ്തത്. രണ്ടു സിനിമകളിൽ പാടി. ഷൂട്ടിങ് പുരോഗമിക്കുന്ന ' സൂര്യഭദ്രം ', മലയാളത്തിലെ ആദ്യ ചലച്ചിത്ര നടി പി.കെ.റോസിയുടെ ജീവിതം ആസ്പദമാക്കി നിർമ്മിക്കുന്ന മറ്റൊരു ചിത്രത്തിലുമാണ് പാടിയത്. ന്യൂ ജെനറേഷൻ സിനിമകളുടെ കാലമാണ്. എങ്കിലും ശുദ്ധമായ സംഗീതം ഏതു ജനറേഷനും ആസ്വദിക്കാൻ കഴിയുമെന്ന സംശയമില്ലാത്ത കാര്യമാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍