എഴുത്തിനെ സ്ഥാപനം വിലക്കിയപ്പോൾ സാഹിത്യവും തൊഴിലില്ലായ്മയും സ്വീകരിച്ചു; എന്നെ ആസ്വാദകയാക്കിയത് കുട്ടിക്കാലത്ത് അമ്മ വാങ്ങിത്തന്ന പുസ്തകങ്ങൾ; കഥാകാരി കെ ആർ മീര സംസാരിക്കുന്നു
കഥയുടെ വഴിയിൽ കെ ആർ മീരയ്ക്കു പതിമൂന്നു വയസ്... സർപ്പയജ്ഞത്തിൽ തുടങ്ങിയ കഥാ യജ്ഞം കരിനീലയാകാശങ്ങളിൽ പടർന്നു പന്തലിക്കുകയാണ്. മലയാള മനോരമ പത്രത്തിലെ വാർത്തകളുടെയും ഫീച്ചറുകളുടെയും ബൈലൈനിൽ മലയാളി ആദ്യം വായിച്ച മീരയുടെ രചനകൾ 2001-ലാണ് കഥാവഴികളിലെത്തിയത്. പിന്നെ മീര പത്രപ്രവർത്തക എന്നതിനപ്പുറം കഥാകാരി എന്നനിലയിലാണ് ചിരപ്രതിഷ്ഠയാകുന്നത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ച മീര കടമ്പനാട് ഗേൾസ് ഹൈസ്‌കൂളിൽ പഠനശേഷം ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലും കൊല്ലം എസ് എൻ കോളജിലുമായി തുടർ പഠനം. ഡോക്ടറാക്കാൻ മാതാപിതാക്കൾ മോഹിച്ച മീര കൊല്ലത്തെ പഠനകാലത്താണ് വായനയുടെയും എഴുത്തിന്റെയും വഴികളിലേക്കു വഴിതിരിഞ്ഞുനടക്കുന്നത്. പാഠ്യേതര പുസ്തകങ്ങളുമായി തുടങ്ങിയ ചങ്ങാത്തം പത്രപ്രവർത്തകയാവുക എന്ന മോഹത്തിലാണു മീരയെ എത്തിച്ചത്. ഇന്ത്യാടുഡേയും ഫ്രണ്ട്‌ലൈനും പുഷകലമായിരുന്ന കാലത്ത് മീരയുടെ പത്രപ്രവർത്തന മോഹം പുഷ്പിച്ചു. അങ്ങനെ ഭാഷകൊണ്ട് ഉപജീവനം നടത്താൻ മീര തീരുമാനിച്ചു. തുടർന്നു ദിണ്ഡിഗലിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ മീര മലയാളമനോരമയിൽ പത്രപ്രവർത്തകയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അക്കാലത്ത് മലയാളമനോരമയിലെ പത്രപ്രവർത്തകരിലെ ആദ്യ പെൺതരിയായിരുന്നു മീര. ബിരുദാന്തരബിരുദത്തിനുശേഷം ജെഎൻയുവിൽ പഠിക്കാൻ കൊതിച്ച മീര അങ്ങനെ കോട്ടയത്തെ പത്രമാപ്പീസിലെത്തി. വാർത്ത ഇരമ്പുന്ന രാത്രികളിലായിരുന്നു മീരയുടെ പിന്നീടുള്ള ഭാഷയുപയോഗിച്ചുള്ള ഉപജീവനം. എഴുത്തും വാർത്തയും ഒന്നിച്ചുപോകില്ലെന്നു മീരയിലെ എഴുത്തുകാരിയും മനോരമയും തിരിച്ചറിഞ്ഞപ്പോൾ മീര സ്വയം തൊഴിലില്ലായ്മയും സാഹിത്യം തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീയം, പ്രണയം, യാത്ര... മീരയുടെ കഥകൾ പറയുന്ന ലോകങ്ങൾ മലയാളികൾ പരമ്പരാഗതമായ കഥാ വഴികളിൽ കേട്ടുപരിചയച്ചതല്ല. മീര സംസാരിക്കുന്നു...
- പത്രപ്രവർത്തന രംഗത്ത് സ്ത്രീകൾ അധികം ഇല്ലാതിരുന്ന കാലത്ത് മലയാളമനോരമ പോലൊരു പത്രത്തിൽ ഉത്തരവാദിത്തമുള്ള ചുമതലകൾ വഹിച്ചിരുന്ന കെ.ആർ.മീര, പിന്നീട് പൂർണമായും സാഹിത്യത്തിലേക്കു തിരിഞ്ഞു. ഒട്ടേറെ പത്രപ്രവർത്തകർ എഴുത്തിൽ സജീവമായിരുന്നിട്ടും മീര എന്തുകൊണ്ടാണ് മാറി നിന്നത്?
ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനം, പത്രപ്രവർത്തകർ മറ്റു പ്രവർത്തകർ മറ്റു പ്രസിദ്ധീകരണങ്ങളിൽ സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. നേത്രോന്മീലനം എന്ന നോവൽ കലാകൗമുദിയിൽ പ്രസിദ്ധീകരിക്കാനൊരുങ്ങുകയായിരുന്നു അന്ന്. ആ സാഹചര്യത്തിൽ ഒന്നുകിൽ എഴുത്ത് അല്ലെങ്കിൽ ജോലി തിരഞ്ഞെടുക്കേണ്ടി വന്നു. ഞാൻ സാഹിത്യവും തൊഴിലില്ലായ്മയും തിരഞ്ഞെടുത്തു.
- മീരയുടെ പല കഥകളിലും മാദ്ധ്യമപ്രവർത്തനം ഒരു ഘടകമാകാറുണ്ട്. പത്രലോകത്തുനിന്ന് മാറി നിന്നിട്ടും എപ്പോഴെങ്കിലും തിരിച്ചു പോകണമെന്ന് തോന്നിയിട്ടുണ്ടോ?
പത്രപ്രവർത്തനത്തിൽ ഹരം കയറി ആ ജോലി മാത്രം സ്വപ്നം കണ്ടു ജീവിച്ചതാണു ഞാൻ. രാജി വച്ചിട്ട് ആറു വർഷം കഴിഞ്ഞു. എന്നിട്ടും ചില രാത്രികളിൽ ഡെഡ്‌ലൈൻ തീരുന്നതിനു മുമ്പു പേജ് തീർക്കാൻ പണിപ്പെടുന്നതു സ്വപ്നം കാണാറുണ്ട്. ടെലിവിഷൻ ജേർണലിസത്തോടു വലിയ താൽപര്യം തോന്നിയിട്ടില്ല. സ്റ്റുഡിയോയുടെ തണുപ്പും ലൈറ്റുകളുടെ ചൂടും ഒക്കെ മടുപ്പിച്ചിട്ടേ ഉള്ളു. പത്തുമിനിട്ട് നേരത്തെ ചർച്ചയ്‌ക്കോ അരമണിക്കൂർ നേരത്തെ ഇന്റർവ്യൂവിനോ പോകുന്നതുപോലും വലിയ അധ്വാനമായി തോന്നും. തിരിച്ചു പോക്ക്-തീർച്ച പറയാൻ സാധിക്കില്ല. പോയെന്നു വരാം. പോയില്ലെന്നും വരാം. ഭാവിയെപ്പറ്റി അങ്ങനെ ഉറപ്പിച്ച് പറയാൻ ഇപ്പോൾ ധൈര്യമില്ല.
- മാധവിക്കുട്ടിക്ക് മരണത്തിന്റെ നിറമായിരുന്നു മഞ്ഞ. എന്നാൽ മീരക്ക് മഞ്ഞ ആസക്തികളുടെ നിറമായിരുന്നു. മനുഷ്യന്റെ വികാരങ്ങളെ പലപ്പോഴും നിറങ്ങളുടെ അടിസ്ഥാനനത്തിൽ തരംതിരിക്കാറുണ്ട്. നിറങ്ങൾ എങ്ങനെയാണ് എഴുത്തിനെ സ്വാധീനിക്കുന്നത്?
നിറങ്ങൾ എങ്ങനെയാണ് എഴുത്തിനെ സ്വാധീനിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആ വിഷയത്തിലെ വിദഗ്ദ്ധർക്കേ സാധിക്കുകയുള്ളൂ. അടിസ്ഥാനപരമായി എഴുത്തും മറ്റു കലകളും വ്യക്തികളുടെ ആത്മാവിഷ്‌കാരമാണ്. ഓരോ കലാസൃഷ്ടിയിലെയും നിറവും വാക്കും വരയുടെ ചെരിവും ഒക്കെ അതു സൃഷ്ടിച്ചയാളുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടാണല്ലോ, എഴുത്തിലെയും ചിത്രത്തിലെയും ബിംബങ്ങൾ വച്ച് അതു സൃഷ്ടിച്ചവരുടെ വ്യക്തിത്വപഠനം സാധിക്കുന്നത്. എഴുത്തിൽ ഞാൻ ബോധപൂർവ്വം നിറങ്ങൾ കുത്തിനിറയ്ക്കാറില്ല. ഓർമ്മയുടെ ഞരമ്പ് എന്ന കഥ എഡിറ്റ് ചെയ്യുമ്പോൾ അതിലെ മുത്തശ്ശിയുടെ കഴത്തിലെ ഒരു വയലറ്റ് ഞരമ്പ് എഴുന്നു നിൽക്കുന്നത് വ്യക്തമായി കണ്ടു. കരിനീല എഴുതുമ്പോൾ ചിത്രകാരനായ റോറിക്കിന്റെ ചിത്രങ്ങളിലെ നീല നിറഞ്ഞ ആകാശം ചുറ്റുമുണ്ടായിവന്നു. മോഹമഞ്ഞയിലെ മഞ്ഞ ഏതു മഞ്ഞയാണെന്ന് പലരും ചോദിക്കാറുണ്ട്. അത് ഞാൻ മാത്രം കണ്ടിട്ടുള്ള ഒരു നേർത്ത മഞ്ഞ നിറമാണ്.
- മീരയെപ്പോലെ മീരയുടെ കഥകളും സ്ത്രീപക്ഷ ചിന്തകളടങ്ങിയതാണ്. വിയറ്റ്‌നാം പെൺകുട്ടിയെ പോലെ 'ആ മരത്തെയും മറന്നു മറന്നു ഞാൻന' എന്ന നോവലിലെ രാധികയും ദുരന്തത്തിന്റെ ഇരയാണ്. 'കൃഷ്ണഗാഥന' ഇന്നും നിരന്തരം പാടിക്കേൾക്കുന്നു. ഓരോ ദുരന്തങ്ങളും ഏറ്റുവാങ്ങുന്നത് സ്ത്രീകളാണെന്ന് മീരയുടെ കഥകൾ പറയുകയല്ലേ?
എഴുത്തുകാർ പ്രപഞ്ചപക്ഷവാദികളാണ്. സ്ത്രീപക്ഷപാദവും പരിസ്ഥിതി വാദവും ദളിത് പക്ഷവാദവും ഒക്കെ അതിന്റെ ഭാഗം തന്നെ. എല്ലാ നല്ല എഴുത്തുകാരും സ്ത്രീപക്ഷ വാദികളാണ്.
- അടുത്തകാലത്താണ് കെ.ആർ മീര കഥകളുടെ ലോകത്തേക്ക് ചേക്കേറിയത്. കഥകളിലെ നായികമാരെപ്പോലെ, എഴുത്തുകാരിയുടെ കൗമാരവും യൗവനവുമെല്ലാം വായനാസമൂഹത്തിന് അജ്ഞാതമാണ്. എഴുത്തിന്റെയും വായനയുടെയും ഒപ്പമായിരുന്നോ യാത്ര?
എഴുത്തും വായനയും വളർച്ചയുടെ പോഷകങ്ങളായിരുന്നു. കുട്ടിക്കാലത്ത് അമ്മ വരുത്തിത്തന്ന പുസ്തകങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇതിലും ബോറത്തിയായേനെ.
- പ്രണയവും പ്രതികാരവും, പ്രണയവും ആത്മീയതയും എന്നും വിരുദ്ധമായ കോണിലൂടെയായിരുന്നു മലയാളി വായിച്ചിരുന്നത്. എന്നാൽ മീരയുടെ കഥകൾ അതിനൊരു അപവാദമാവുകയായിരുന്നു. എന്തു തോന്നുന്നു?
ഭാഷയും ഭാവനയുമില്ലാതെ പ്രണയമില്ല. പ്രണയമില്ലാതെ എഴുത്തും ഭാവനയുമില്ല. ഭക്തിയും പ്രണയത്തിന്റെ ഭാഗമാണ്. പ്രണയം ഭക്തിയുടെയും. കഥയിൽ ഇതൊക്കെ എങ്ങനെ എത്ര അളവിൽ എന്നൊക്കെ ചോദിച്ചാൽ ഉത്തരവുമില്ല.
- തീക്ഷണമായ തന്മയീഭാവം മീരയുടെ എഴുത്തിൽ പലപ്പോഴും കാണാൻ കഴിയാറുണ്ട്.'കരിനീല'യിലെ ഗീതയും 'യൂദാസിന്റെ സുവിശേഷ'ത്തിലെ പ്രേമയുമെല്ലാം ഉദാഹരണങ്ങളാണ്. ബോധപൂർവമാണോ ഇത്തരമൊരു സ്വാംശീകരണം?
എഴുത്തിൽ സംഭവിക്കുന്നതൊന്നും ബോധപൂർവ്വമല്ല.
- ഫെമിനിസത്തിന്റെ അതിരുകൾക്കപ്പുറത്ത് നിന്നുകൊണ്ടാണ് സ്ത്രീയുടെ അവസ്ഥയെ മീര ചിത്രീകരിക്കുന്നത്. ഇവിടുത്തെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളോടുള്ള സമീപനം?
ഫെമിനിസത്തെ ജീവിതത്തിൽനിന്ന് അടർത്തിമാറ്റി മറ്റൊരു തത്വസംഹിതയായി കാണാൻ ശ്രമിക്കുന്നതു വിഡ്ഢിത്തമാണ്. മാർഗരേഖകൾ അനുസരിച്ചേ സംഘടനകൾക്കു പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. പൂർണ സമത്വവും സഹജീവിതവും യാഥാർഥ്യമാക്കാൻ സമൂഹം മുഴുവൻ ഒരുമിച്ചു ശ്രമിക്കേണ്ടതാണ്. അതിനു തയ്യാറാകാതെ, മറ്റൊരു ജോലിയുമില്ലാത്ത ഒരു കൂട്ടം സ്ത്രീകൾ നടത്തുന്ന വെല്ലുവിളിയായി സമത്വവാദത്തെ കാണുന്നവരാണ് നമ്മളിൽ ഏറെപ്പേരും. അടുത്ത കാലത്ത് വാർത്തകളിൽ നിറഞ്ഞ മൂല്യ ബോധന ക്ലാസെടുത്ത പുരുഷനും അയാൾ ഋഷിതുല്യനാണെന്നു റിപ്പോർട്ട് കൊടുത്ത സ്ത്രീയും ഒക്കെ അക്കൂട്ടത്തിൽപ്പെടുന്നവരാണ്. അവർ ചെയ്യുന്നതെന്താണെന്ന് അവരറിയുന്നില്ല.
- പുത്തൻ തലമുറയിലെ എഴുത്തുകാരെ അഭിനന്ദിക്കാൻ പിശുക്കുകാണിച്ചിരുന്ന ശ്രീ എം.കൃഷ്ണൻനനായരും ശ്രീ ടി.പത്മനാഭനുമെല്ലാം മീരയുടെ എഴുത്തിനെ അകമഴിഞ്ഞ് അഭിനന്ദിച്ചു. ഇത് മീര എന്ന എഴുത്തുകാരിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചോ?
എഴുതാൻ കഴിവുണ്ടെന്ന് നേരത്തേ അറിയാമായിരുന്നു. പക്ഷേ അത് എത്രത്തോളം എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. ആദ്യം അഭിനന്ദിച്ചത് സി.രാധാകൃഷ്ണൻ സാറാണ്. അന്ന് അദ്ദേഹം മാദ്ധ്യമം ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്നു. 'ഓർമയുടെ ഞരമ്പ്‌ന' അയച്ചു കൊടുത്തപ്പോൾ അടുത്ത കാലത്തൊന്നും ഇത്രയും ആഴവും പരപ്പുമുള്ള കഥ വായിച്ചിട്ടില്ലെന്ന് അദ്ദേഹം മറുപടി എഴുതി. പിന്നീടാണ് ടി.പത്മനാഭൻ കത്തെഴുതിയത്. എം. കൃഷ്ണൻ നായർ സാർ 'മോഹമഞ്ഞന' എന്ന കഥയെ പ്രശംസിച്ചു. 'ആവേ മരിയന' എന്ന കഥയെ വിമർശിക്കുകയും ചെയ്തു. എഴുതിത്തുടങ്ങിയ കാലത്ത് ഞാനെഴുതുന്നതൊക്കെ ആളുകൾക്ക് യഥാർഥമായും ഇഷ്ടമാണോ എന്ന സംശയം അലട്ടിയിരുന്നു. 'ആരാച്ചാരി'ൽ എത്തുമ്പോൾ, ഞാനെഴുതുന്നത് ആർക്കെങ്കിലുമൊക്കെ ഇഷ്ടപ്പെടാതിരിക്കില്ല എന്ന ആത്മവിശ്വാസമായി.
- സ്വന്തം കഥകളിൽ മീരക്കിഷ്ടപ്പെട്ട കാമുകനാരാണ്? മീരയുടെ പ്രണയത്തിന്റെ രാഷ്ട്രീയം എന്താണ്?
'കരിനീല'യിലെ സന്ന്യാസി. അദ്ദേഹത്തെക്കാൾ ശ്രേഷ്ഠനായ ഒരു കാമുകനെയും എനിക്കു സങ്കൽപ്പിക്കാൻ സാധിച്ചിട്ടില്ല. പ്രണയത്തിന്റെ രാഷ്ട്രീയത്തെക്കാൾ രാഷ്ട്രീയത്തിന്റെ പ്രണയമാണ് എഴുത്തിൽ പ്രധാനം.
- മലയാളമനോരമയിൽ ആദ്യ സ്ത്രീപത്രപ്രവർകയായി എത്തുമ്പോൾ ജോസ് പനച്ചിപ്പുറം, ബാലകൃഷ്ണൻ മങ്ങാട് തുടങ്ങിയ മുതിർന്ന പത്രപ്രവർത്തകർ എങ്ങനെയായിരുന്നു മീര എന്ന എഴുത്തുകാരിയെ വിലയിരുത്തിയത്?
പത്രപ്രവർത്തനത്തിൽനിന്നു കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു മനോരമയിലെ പരിശീലന ക്ലാസുകൾ. അന്നു ന്യൂസ് എഡിറ്ററായിരുന്ന ജോസ് പനച്ചിപ്പുറത്തെ കഥാകൃത്തെന്ന നിലയിൽ ഞാൻ വളരെ മുമ്പേ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ എഡിറ്റിങ് ക്ലാസുകളും ക്രിയേറ്റീവ് റൈറ്റിങ് ക്ലാസുകളും ഇപ്പോഴും ഓർമയുണ്ട്. കെ.എസ്. രാമചന്ദ്രൻ സാറിന്റെ ഇന്റർവ്യൂ ക്ലാസുകളും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സാറിന്റെ ക്ലാസുകളും അതുപോലെ തന്നെ. ലോക്കൽ പേജിലേക്ക് ഏതോ ലേഖകൻ അയച്ചു തന്ന ഒരു റിപ്പോർട്ട് മാറ്റിയെഴുതിയപ്പോൾ അതിനു ജോസ് സാര് ഒരു അഭിനന്ദനക്കത്തു തന്നു. രാമചന്ദ്രൻ സാർ സൺഡേ സപ്ലിമെന്റിന്റെ ചുമതലക്കാരനായപ്പോൾ ഫീച്ചറുകൾ എഴുതിപ്പിച്ചു. അക്കാലത്ത് അതൊക്കെ വലിയ സന്തോഷങ്ങളായിരുന്നു. എഴുത്തുകാരിയായി അറിയപ്പെടാൻ ആഗ്രഹമുണ്ടായിരുന്നില്ല. ബാലകൃഷ്ണൻ മാങ്ങാട് അന്നു ചെന്നൈ ലേഖകനായിരുന്നു എന്നാണ് ഓർമ. അദ്ദേഹത്തെ കണ്ടിട്ടുണ്ട് എന്നല്ലാതെ പരിചയപ്പെടാൻ ഇടയായില്ല.
- എല്ലാ എഴുത്തുകാർക്കും തങ്ങളുടെ ക്യാംപസ് ജീവിതത്തെക്കുറിച്ച് പറയാൻ ഒരുപാടുണ്ടായിരുന്നു. മീര അത്തരം കഥകളെഴുതിയിട്ടില്ലെങ്കിലും,ദക്ഷിണേന്ത്യയിലെ മനോഹരമായ ഒരു ക്യാംപസിലാണ് പഠിച്ചത്. ഗാന്ധിഗ്രാം കെ.ആർ.മീര എന്ന എഴുത്തുകാരിയുടെ രൂപീകരണത്തെ ഏതു തരത്തിലാണ് സ്വാധീനിച്ചത്?
ഗാന്ധിഗ്രാം ദിനങ്ങളിലാണു പുതിയ ലോക്കത്തെക്കുറിച്ചും പുതിയ ആശയങ്ങളെക്കുറിച്ചും ആദ്യമായി ധാരണയുണ്ടായത്. അന്നു മുതൽ ഇന്നോളം എപ്പോഴും തുണയാകുന്ന സൗഹൃദഖങ്ങൾ കിട്ടിയതും അവിടെനിന്നാണ്. കോഴ്‌സിനു ചേർന്ന ആദ്യ ദിവസങ്ങളിൽ അവിടുത്തെ കർശന ചിട്ടകളോടു പൊരുത്തപ്പെടാൻ കഴിയാതെ മടങ്ങിപ്പോരാൻ തുടങ്ങിയതാണ് ഞാൻ. പക്ഷേ, രണ്ടാം വർഷമായപ്പോഴേക്ക് ഗാന്ധിഗ്രാം വ്യക്തിത്വത്തിന്റെ ഭാഗമായി. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സിലബസിൽ ക്രിയേറ്റീവ് റൈറ്റിങ്ങിന്റെ ഒരു പേപ്പർ പഠിക്കാനുണ്ടായിരുന്നു. ആ പേപ്പർ പഠിപ്പിച്ചിരുന്നത് ഡോ.ജോസഫ് ദൊരൈരാജ് എന്ന പ്രഗത്ഭനായ അദ്ധ്യാപകനാണ്. മനോരമയിൽ ജോലി കിട്ടിയപ്പോൾ ഞാൻ അദ്ദേഹത്തിനു കത്തെഴുതി. അദ്ദേഹം എഴുതിയ മറുപടിയിൽ ക്രിയേറ്റീവ് റൈറ്റിങ് ഉപേക്ഷിക്കരുത് എന്ന് ഉപദേശിച്ചിരുന്നു. ആ കത്തു വായിച്ചപ്പോൾ അന്നു ചിരിയാണ് വന്നത്. അസൈന്മെന്റുകൾ എഴുതുമ്പോൾ നമ്മുടെ കൺകെട്ടു വിദ്യകൾ ഏറ്റല്ലോ എന്ന ചിരി. പക്ഷേ പിൽക്കാലത്ത് ഒട്ടും വിചാരിക്കാതെ ഞാൻ സാഹിത്യകാരിയായി. കുറച്ചു കാലം മുമ്പു, പെൻഗ്വിൻ എന്റെ കഥകളുടെ സമാഹാരം യെല്ലോ ഈസ് ദ് കളർ ഓഫ് ലോങ്ങിങ് എന്ന പേരിൽ ഇറക്കിയപ്പോൾ ഞാൻ അത് അദ്ദേഹത്തിന് അയച്ചു കൊടുത്തു. കഥകൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടോ എന്നു ചോദിക്കാൻ ഇതുവരെ ധൈര്യം കിട്ടിയില്ല.
- മീരയുടെ രചനകളിൽ ഏതെങ്കിലും മോശമായപ്പോയി എന്നു തോന്നിയിട്ടുണ്ടോ?എന്തുകൊണ്ട്?
മോശമെന്ന് എനിക്കു തോന്നിയതൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. എഴുതിയവയിൽ, എന്റെ കണക്കുകൂട്ടൽ തെറ്റിച്ച രണ്ടു കഥകളുണ്ട്. 'ശൂർപ്പണഖ'യും 'ആവേ മരിയ'യും. പ്രത്യയശാസ്ത്രങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്നവരുടെ നിലപാടുകളെ അവരെ അടുത്ത തലമുറയും കുടുംബവും വിലയിരുത്തുന്നതെങ്ങനെ എന്ന് പറയാനുള്ള ശ്രമം ഏറെ തെറ്റിദ്ധാരണകൾക്കു വഴിവച്ചു. അതിൽ വേദനയുണ്ട്.
- 1921-ൽ ആണ് മലയാളത്തിൽ സ്ത്രീസഞ്ചാരസാഹിത്യശാഖ രൂപം കൊണ്ടത്. ഇന്നുവരെയുള്ള കാലങ്ങളിൽ 30-ൽ താഴെ മാത്രം കൃതികളാണ് സ്ത്രീകൾ രചിച്ചിരിക്കുന്നത്.സഞ്ചാരസാഹിത്യശാഖയിലെ ദുർബലമായ സ്ത്രീസാന്നിദ്ധ്യം കേരളം ഭീതിയുളവാക്കുന്ന പുരുഷാധിപത്യസമൂഹമാണെന്നതിന്റെ സൂചനയാണോ?
സഞ്ചാര സാഹിത്യത്തിൽ മാത്രമല്ലല്ലോ, സമയവും പണവും സ്വാതന്ത്ര്യവും ഏറെ വേണ്ടിവരുന്ന ഏതു പ്രവർത്തന മേഖലയിലാണ് സ്ത്രീസാന്നിധ്യം ശുഷ്‌കമല്ലാത്തത്? വരും വർഷങ്ങളിൽ ഈ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ. തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇന്നു കൂടി വരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍