ലോക്ഡൗൺ നീട്ടിയാൽ മനുഷ്യൻ പട്ടിണി കിടന്ന് മരിക്കും; വരാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം ക്ഷാമമായിരിക്കും; എന്തിനാണോ ഇത്രയും കരുതലെടുത്തത് അതിന്റെ വിപരീത ഫലമാണ് ലോക്ഡൗൺ തുടർന്നാൽ സംഭവിക്കുക; മനുഷ്യർ ഒന്നിച്ചുനിന്നു എന്നതും പഠിച്ച സയൻസ് ജീവിതത്തിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയെന്നതുമാണ് കൊറോണ കൊണ്ട് ഉണ്ടായമാറ്റം; ഇതിനപ്പുറമുള്ള മാറ്റമുണ്ടാക്കാൻ തക്ക ഭീകരതയൊന്നും കൊറോണ നാട്ടിലുണ്ടാക്കിയിട്ടില്ല; മറുനാടനോട് സംവദിച്ച് മൈത്രേയൻ
ജാസിം മൊയ്തീൻ
കോഴിക്കോട്; കൊവിഡ് 19 അഥവാ നോവൽ കൊറോണ ലോക ക്രമത്തെ തന്നെ അടിമുടി പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി വരും ദിവസങ്ങളിൽ ലോകം വൻ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ലോക ശക്തികളെന്ന് നാം കരുതിയിരുന്ന അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വരെ പിടിച്ചുനിൽക്കാനാവാതെ കൂപ്പുകുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഈ ഘട്ടത്തിൽ മറുനാടൻ മലയാളിയുമായി സംവദിക്കുകയാണ് ശാസ്ത്രപ്രചാരകനും എഴുത്തുകാരനും പ്രഭാഷകനുമായ മൈത്രേയൻ.
വൈറസ് ചൈന ലാബിൽ ഉണ്ടാക്കിയതല്ല
ജീൻ എഡിറ്റ് ചെയ്യാനുള്ള മെക്കാനിസം കണ്ടുപിടിച്ചു എന്നല്ലാതെ അതു തന്നെ നല്ല നിലയിൽ ഉപയോഗിക്കാൻ മനുഷ്യന് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് ഇത്തരത്തിലൊരു വൈറസിനെ സൃഷ്ടിക്കാനുള്ള കഴിവിലേക്ക് മനുഷ്യനെത്തിയിട്ടുണ്ടെന്ന് കരുതുന്നില്ല. ഇതുവരെയും അങ്ങനൊന്ന് ലോകത്ത് സംഭവിച്ചതായി അറിവില്ല. അതുകൊണ്ട് തന്നെ ഇത് ഏതെങ്കിലുമൊരു ലാബിലുണ്ടാക്കിയതാണെന്ന നിലപാട് മുഖവിലക്കെടുക്കുന്നു പോലുമില്ല. വൈറസിനെ ലാബിലുണ്ടാക്കിയതാണെന്നത് വാസ്തവ വിരുദ്ധമായൊരു ആരോപണം മാത്രമാണ്. ചൈനയിലാണ് ഈ രോഗവ്യാപനത്തിന്റെ ഉത്ഭവമെന്നത് ശരിയാണ്. ആദ്യഘട്ടത്തിൽ അതിനെ കൈകാര്യം ചെയ്യുന്നതിനും വിവരങ്ങൾ കൃത്യമായി അറിയിക്കുന്നതിലും ചൈന വീഴ്ച വരുത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ ചൈനയെ പ്രതിസ്ഥാനത്ത് നിർത്തുന്നതും ചൈന ഇത് പുറം ലോകത്തെ അറിയിക്കാനെടുത്ത കാലതാമസവുമെല്ലാം വ്യപാരവുമായി ബന്ധപ്പെട്ടതാണ്. നമുക്കറിയാം ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്.
അവരുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാകം അവർ ആദ്യഘട്ടത്തിൽ വിവരങ്ങൾ പുറത്തറിയിക്കുന്നതിൽ കാലതാമസം വരുത്തിയത്. അത് ഏതൊരു മനുഷ്യന്റെയും സ്വഭാവമാണ്. നമ്മുടെ നാട്ടിലും അങ്ങനെയാണ്. നമ്മുടെ വ്യാപാരത്തിനെ ഏതെങ്കിലും തരത്തിൽ പ്രതികൂലമായി ബാധിക്കുന്ന എന്തെങ്കിലും സംഭവിച്ചാൽ അത് മൂടിവെക്കാനാണ് നമ്മളും ആദ്യം ശ്രമിക്കുക. അത് മനുഷ്യ സഹജമാണ്. അത് തന്നെയാണ് ഇക്കാര്യത്തിൽ ചൈനക്കും സംഭവിച്ചത്. എല്ലാ രാജ്യങ്ങളും ഇങ്ങനെ തന്നെയാണ് ചെയ്യുക. അവരുടെ വ്യാപാരത്തിന് പ്രശ്നമുണ്ടാകുന്ന കാര്യങ്ങൾ മറച്ചുവെക്കാനാണ് നോക്കുക. അത് ചൈനയുടെ ഭരണസംവിധാനത്തിന്റെയോ അവരുടെ പ്രത്യയ ശാസ്ത്രത്തിന്റെയോ മാത്രം കുഴപ്പമല്ല. എല്ലാവരും അങ്ങനെ തന്നെയാണ് ചിന്തിക്കുക. ഇത്തരം കാര്യങ്ങൾ മറച്ചുവെക്കുക എന്നത് മറ്റുള്ളവരെ പറ്റിക്കാനോ ബുദ്ധിമുട്ടിലാക്കാനോ അല്ല മറിച്ച് അവരുട സ്വയം നിലനിൽപിന് വേണ്ടിയാണ്. അത്രയെ ചൈനയും ചെയ്തിട്ടുള്ളു. അല്ലാതെ ചൈന ലാബിലുണ്ടാക്കിയതാണ് വൈറസ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതേ സമയം ഇതിന്റെ പേരിൽ ചൈനക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നിലും ഏതെങ്കിലും തരത്തിൽ ചൈനയുടെ വ്യാപാരത്തെ തകർക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്.- മൈത്രേയൻ ചൂണ്ടിക്കാട്ടി.
അമേരിക്ക അടക്കം എന്തുകൊണ്ട് ദുരന്തഭൂമിയായി?
നിരവധി കാരണങ്ങൾകൊണ്ടാണ് അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമടക്കം നമ്മൾ വൻ ശക്തികളെന്ന് കരുതിയിരുന്നവർക്ക് ഇതുവരെയും കോവിഡിനെ പിടിച്ചുകെട്ടാൻ പറ്റാതെ പോയത്. പ്രധാനമായും അവിടെയെല്ലാം നഗരകേന്ദ്രീകൃതമാണ്. നഗരങ്ങളിലാണ് രോഗവ്യാപനം കൂടുതലായി സംഭവിക്കുന്നത്. ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കയിലെയുമെല്ലാം നഗരങ്ങളിൽ നിരവധിയാളുകളാണ് വന്നുപോകുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളുള്ള നഗരങ്ങളാണ് അവിടെയുള്ളത്. വ്യാപാരത്തിനായും വിദ്യാഭ്യാസത്തിനായും വിനോദത്തിനായും നിരവധിയാളുകളാണ് ഇവിടങ്ങളിൽ വന്നുപോയിക്കൊണ്ടിരുന്നത്. ഇത് ഇന്ത്യൻ നഗരങ്ങളിൽ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് വളരെയേറെ കുറവാണ്.
അത് തന്നെയാണ് ഇവിടങ്ങളിൽ കൂടുതൽ രോഗവ്യാപനം ഉണ്ടാകാൻ കാരണമായതും. മറ്റൊന്ന് ഫലപ്രദമായ രീതിയിൽ അവിടങ്ങളിൽ ലോക്ഡൗൺ നടപ്പിലാക്കാൻ കഴിഞ്ഞില്ല എന്നതാണ്. അമേരിക്കൻ പ്രസിഡണ്ട്പോലും ലോക്ഡൗൺ പിൻവലിക്കണമെന്ന അഭിപ്രായമുള്ളയാളാണ്. ഒരു പക്ഷെ കൊറോണയേക്കാൾ അപകടകരമായ ഒന്നാണ് ലോക്ഡൗൺ എന്നത്. അതുവരെയും മനുഷ്യർ ചെയ്തുകൊണ്ടിരുന്ന എല്ലാം ഒരു സുപ്രഭാതത്തിൽ നിർത്തിവെക്കാൻ പറഞ്ഞാൽ അത് പെട്ടെന്ന് സാധിക്കുന്ന ഒന്നല്ല. അതുണ്ടാക്കുന്ന പ്രതിസന്ധികളും വലുതാണ്. അതുകൊണ്ട് തന്നെ ഇന്ത്യയെ അപേക്ഷിച്ച് അത്തരം രാജ്യങ്ങളിൽ ഫലപ്രദമായ ലോക്ഡൗൺ നടപ്പിലാക്കാൻ കഴിയാതെ പോയതും രോഗവ്യാപനത്തിന്റെ തോത് കൂട്ടിയിട്ടുണ്ട്.
മറ്റൊന്ന് ഈ അസുഖം അപകടകരമായ രീതിയിൽ പിടികൂടുന്നത് പ്രായം കൂടിയവരെയാണ്. ഈ ഘടകം രണ്ട് രീതിയിൽ അമേരിക്കയിലും യുറോപ്യൻ രാജ്യങ്ങളിലം രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. ഒന്ന് മറ്റ് അസുഖങ്ങളുള്ള പ്രായം കൂടിയ നിരവധിയാളുകളുള്ള രാജ്യങ്ങളാണിതെല്ലാം. അത്തരം നിരവധിയാളുകളിലാണ് ഇവിടെങ്ങളിൽ രോഗം ബാധിച്ചത്. ഇത് മരണനിരക്ക് ഉയർത്താൻ കാരണമായി. മറ്റൊന്ന് നമ്മുടെ നാടിനെ അപേക്ഷിച്ച് നിരവധി വൃദ്ധസദനങ്ങളും അവിടെയുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ ഒരാൾക്ക് രോഗം ബാധിച്ചാൽ അത് അപകടകരമായ രീതിയിൽ വ്യാപിക്കുകയും ചെയ്തു എന്നതാണ്. മറ്റൊരു പ്രധാന കാരണമെന്നത് ആരോഗ്യ മേഖല പൂർണമായും സ്വകാര്യ വത്കരിച്ച രാജ്യങ്ങളാണിതെല്ലാം. ഇൻഷൂറൻസില്ലാത്തവർക്ക് ചികിത്സ ചെലവുകൾ താങ്ങാവുന്നതിലപ്പുറമാണ്. പൗരന്റെ ആരോഗ്യത്തിൽ ഭരണകൂടത്തിന് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത സ്ഥലങ്ങളാണ്. പണമുള്ളവർക്ക് മാത്രമാണ് ചികിത്സ സൗകര്യങ്ങളുള്ളത്. അതുകൊണ്ട് തന്നെ പലരും ചികിത്സിക്കാൻ വൈകുകയും ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്യുന്നു. മറ്റൊന്ന് കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. തണുപ്പ് അധികമുള്ള മേഖലകളാണ് മേൽപറഞ്ഞ രാജ്യങ്ങൾ. ഇത്തരം സ്ഥലങ്ങളിൽ വൈറസിന് കൂടുതൽ സമയം നിലനിൽക്കാൻ സാധിക്കുന്നു എന്നതും അവിടങ്ങളിൽ രോഗവ്യാപനത്തിന്റെയും മരണത്തിന്റെ നിരക്ക് വർദ്ധിപ്പിക്കാൻ കാരണമായി.
കൊറോണക്ക് ശേഷമുള്ള ലോകക്രമം പ്രവചിക്കാൻ കഴിയില്ല
അങ്ങനെയൊന്ന് പ്രവചിക്കാനാവാത്തതാണ്. മാൽത്തൂസിന്റെ പ്രവചനം വരെ തെറ്റിപ്പോയിട്ടുണ്ട്. പുതിയ കണ്ടുപിടിത്തങ്ങളെ കുറിച്ച് നമുക്ക് പ്രവചിക്കാനാവില്ല. നമ്മളാഗ്രഹിക്കുന്നതല്ല കണ്ടുപിടിക്കുന്നത്. ലെഡ് സ്വർണ്ണമാക്കാൻ പരീക്ഷണം നടത്തിയ ആൽക്കമിസ്റ്റുകളാണ് കെമിസ്ട്രി കണ്ടുപിടിച്ചത്. ഇത്തരത്തിൽ ഒന്ന് കണ്ടുപിടിക്കാനുള്ള ശ്രമം മറ്റൊന്നിലേക്ക് എത്തുന്നു. ആഗ്രഹിക്കുന്നതല്ല കണ്ടുപിടിക്കപ്പെടുന്നത് എന്നതുകൊണ്ട് തന്നെ വർഷങ്ങൾക്കപ്പുറമുള്ള ലോകക്രമത്തെ ഇന്ന് പ്രവചിക്കാനാവില്ല. കോടിക്കണക്കിന് ലാബുകളിൽ കോടിക്കണക്കിന് മനുഷ്യർ പുതിയ കണ്ടുപിടുത്തങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ നമുക്ക് ഇവിടിരുന്ന് പ്രവചിക്കാനാവില്ല. പരമാവധി വരുന്ന അഞ്ച് വർഷത്തേക്കെങ്കിലും എന്തായിരിക്കും ലോകത്തിന്റെ ക്രമമെന്നത് ചിന്തിക്കാനാകും എന്നേയുള്ളൂ. എങ്കിലും ചെറിയ മാറ്റങ്ങൾ സമൂഹിക ക്രമത്തിൽ വരും. അത് ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം വർദ്ധിപ്പിക്കണമെന്ന തരത്തിലായിരിക്കും. ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും വിപുലീകരണത്തിന് രാജ്യങ്ങൾ ശ്രദ്ധ ചെലുത്തും. കുറച്ചെങ്കിലും സോഷ്യലിസം നടപ്പിലാക്കാൻ ശ്രമിച്ച രാജ്യങ്ങളിലാണ് നിലവിൽ മികച്ച ചികിത്സ ലഭിക്കുന്നതും എല്ലാവർക്കും ചികിത്സ ലഭിക്കുന്നതും എന്നത് ശ്രദ്ധേയമാണ്. അക്കാരണത്താൽ തന്നെ ആരോഗ്യ സംവിധാനം ലോകത്ത് കുറച്ചുകൂടി മെച്ചപ്പെടാൻ സാധ്യതയുണ്ട്.- മൈത്രേയൻ പറഞ്ഞു.
സയൻസ് ജിവിതത്തിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി
മനുഷ്യർ ആദ്യ ഒന്നിച്ചുനിന്നു എന്നതും പഠിച്ച സയൻസ് ജിവിതത്തിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയെന്നതുമാണ് കൊറോണകൊണ്ടുണ്ടായ മാറ്റം. ഇത് അൽപം കാലമെങ്കിലും തുടരുമെന്ന് പ്രതീക്ഷിക്കാം. സാധാരണ എല്ലാവരും അതിർത്തികളും രാജ്യങ്ങളുമെല്ലാം ഉള്ളവരാണ്. അത്തരം ആളുകൾ അതെല്ലാം മറന്ന് ഒരുമിച്ചുനിന്നു. ജോലിക്ക് വേണ്ടി സയൻസ് പഠിച്ചവരെല്ലാം അത് ജീവിത്തിൽ പ്രാക്ടീസ് ചെയ്യുന്ന നിലയിലേക്ക് എത്തി. ശാസ്ത്ര കണ്ടുപിടുത്തങ്ങളെ ദൈവത്തിന്റെ ശക്തിയെന്ന് വിശ്വസിച്ചിരുന്ന ശാസ്ത്രജ്ഞർപോലും നിത്യജീവിതത്തിൽ സയൻസിന്റെ വില തിരിച്ചറിഞ്ഞു. ഇതിനപ്പുറമുള്ള മാറ്റമുണ്ടാക്കാൻ തക്ക ഭീകരതയൊന്നും കൊറോണ നാട്ടിലുണ്ടാക്കിയിട്ടില്ല. ഇതൊക്കെ കെട്ടടങ്ങുന്നതോടെ മനുഷ്യൻ വീണ്ടും പഴയ രീതിയിലേക്ക് മാറും. ഇവിടത്തന്നെ ഭീകരത ഒന്നു കുറഞ്ഞപ്പോഴെക്കും ചൈനയെ കുറ്റം പറയാൻ തുടങ്ങി, ട്രംപ് സമയത്തിന് ലോക്ഡൗൺ പ്രഖ്യാപിച്ചില്ലെന്ന് പറഞ്ഞു, മോദി പാത്രം കൊട്ടാൻ പറഞ്ഞതിനെ കളിയാക്കി, കേരളത്തിൽ സ്പ്രിങ്ളർ ചർച്ചകളാരംഭിച്ചു.
മനുഷ്യൻ ഇത്തരം സ്വഭാവ ഗുണങ്ങളൊന്നും ഉപേക്ഷിക്കില്ല. അത് തുടർന്ന് കൊണ്ടേയിരിക്കും. എന്നിരുന്നാലും ചിരിത്രത്തിലാദ്യമായി ലോകത്തെ മുഴുവൻ മനുഷ്യരും ഒരു ആവശ്യത്തിനായി നിലകൊണ്ടു എന്നതും ശ്രദ്ധേയമാണ്. നമുക്കൊരു ആധുനികമായ അറിവുണ്ടായിട്ടുണ്ട്. എങ്ങനെയാണ് വൈറസ് പടരുന്നത് എന്നത്. ശാസ്ത്രീയമായി വൈറസിനെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കി അത് സ്വന്തം ജീവിതത്തിൽ എല്ലാവരും ഒരുമിച്ച് പ്രാക്ട്രീസ് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിത്. ഒരാവശ്യം വന്നപ്പോൾ എടുത്തു ഉപയോഗിച്ചു എന്ന് മാത്രമാണ്. അല്ലാതെ ശാസ്ത്രം ഒരു ജീവിത വീക്ഷണമായി ഇപ്പോഴും മനുഷ്യൻ കരുതിയിട്ടില്ല. ഇത്തരം വൈറസുകൾ കാരണമാണ് രോഗങ്ങൾ ഉണ്ടാകുന്നത് എന്ന് സ്കൂളുകളിൽ എത്രപഠിച്ചാലും കഷ്ടകാലമാണ് രോഗങ്ങൾ വരുത്തിയതെന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യർ. സർട്ടിഫിക്കറ്റ് വാങ്ങി ജോലി ലഭിക്കാനുള്ള ഒരു മാർഗ്ഗം മാത്രമായിട്ടാണ് മനുഷ്യൻ ശാസ്ത്രത്തെ കണ്ടിരുന്നത്. വലിയ ശാസ്ത്രജ്ഞന്മാർ പോലും ദൈവത്തിന്റെ ശക്തിയാണിതെന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് കൊറോണ കാരണം മനുഷ്യരിൽ വലിയ മാറ്റങ്ങളൊന്നുമുണ്ടാകാൻ പോകുന്നില്ല. ഇതിന്റെ ചർച്ചകളെല്ലാം കെട്ടടങ്ങളുമ്പോൾ മനുഷ്യർ പഴയതുപോലെ തന്നെ ആകും. അങ്ങനെ വലിയൊരു മാറ്റമുണ്ടാക്കാൻ തരത്തിൽ ഭീകരതയൊന്നും കൊറോണ ഉണ്ടാക്കിയിട്ടില്ല.
വാക്സിൻ വൈകുന്നത്
കൊറോണ വൈറസ് ലോകത്ത് മുന്നെയുള്ളതാണ്. അതിന് വ്യത്യാസമുണ്ടായതാണ് ഇപ്പോഴത്തെ കൊവിഡ് 19 അല്ലെങ്കിൽ നോവൽ കൊറോണ വൈറസ് എന്നത്. പരിണാമപരമായി ജീവികൾക്കെല്ലാം മാറ്റം സംഭവിക്കുന്നുണ്ട്. മനുഷ്യനിലും അത് സംഭവിക്കുന്നുണ്ട്. വൈറസിന് ആ മാറ്റം പെട്ടെന്ന് സാധ്യവുമാണ്. പനി പിടിപ്പിക്കുന്നതെല്ലാം വൈറസാണ്. ഓരോ വർഷവും വ്യത്യസ്ത പനികളാല്ലോ ഉണ്ടാകുന്നത്. സ്ഥിരമായി ഒരുപോലെ പെരുമാറുന്ന വൈറസുകളെ പോലെയല്ലിത്. അതുകൊണ്ട് തന്നെയാണ് നമുക്ക് വാക്സിൻ കണ്ടുപിടിക്കാനൊക്കെ സമയമെടുക്കുന്നത്.
ലോക്ഡൗൺ നീട്ടിയാൽ പട്ടിണി മരണം
ഇനി വരാൻ പോകുന്ന ഏറ്റവും വലിയ ദുരന്തമെന്ന് പറയുന്നത് ക്ഷാമമായിരിക്കും, മനുഷ്യർ പട്ടിണിയിലേക്ക് നീങ്ങും. എന്തിനാണോ നമ്മൾ ഇത്രയും കരുതലെടുത്തത് അതിന്റെ വിപരീത ഫലം ലോക്ഡൗൺ ഇങ്ങനെ തുടർന്നാൽ സംഭവിക്കും. ഒരു ആന കുത്താൻ വന്നാൽ നമ്മൾ ആദ്യം ഓടി മരത്തിൽ കയറും. അപ്പോഴത്തെ സാഹചര്യത്തിൽ അത് ശരിയായിരിക്കും. എന്നാൽ എത്ര ദിവസം ആ മരത്തിൽ കഴിച്ചുകൂട്ടാനാകും. മരത്തിന്റെ മുകളിൽ നമ്മൾ കുടുങ്ങിപ്പോകും. ദിവസങ്ങളോളം ആന പോയില്ലെങ്കിൽ ആനയുടെ കുത്തേറ്റിട്ടായിരിക്കില്ല മരത്തിന് മുകളിൽ പട്ടിണി കിടന്ന് മരിക്കും. അപ്പോ ചെയ്യേണ്ടത് മരത്തിന് മുകളിൽ നിന്ന് ആനയുടെ കണ്ണുവെട്ടിച്ച് ഇറങ്ങി സുരക്ഷിതമായി കാടുകടക്കുക എന്നതാണ്. ആനയെ പേടിച്ച് മരത്തിൽ കയറിയ അവസ്ഥയിലാണ് ഇപ്പോൾ നമ്മളെല്ലാവരും ലോക്ഡൗണിലിരിക്കുന്നത്. ഒരു ഉത്പാദനവും നടക്കുന്നില്ല.
നമ്മുടെ ഗോഡൗണുകളിൽ ഉണ്ടെന്ന് പറയുന്ന ഭക്ഷ്യധാന്യങ്ങൾ ഒരു സുപ്രഭാതത്തിൽ അവിടെ വന്നുചേർന്നതല്ല. നിരന്തര പ്രക്രിയകളിലൂടെയാണ് അത് അവിടെയെത്തിയത്. ഇപ്പോഴുള്ള സ്റ്റോക്ക് കഴിയുന്നതിന് മുമ്പ് അത് വീണ്ടും നിറക്കേണ്ടതുണ്ട്. അത് ചെയ്യേണ്ട സമയമാണ് നമ്മൾ ലോക്ഡൗണിലിരിക്കുന്നത്. എത്രയും പെട്ടെന്ന് ലോക്ഡൗൺ പിൻവലിച്ച് മനുഷ്യർ കൃഷിയിലേക്കിറങ്ങണം. അതിന് സുരക്ഷിതമായ മാർഗങ്ങൾ തേടണം. അസുഖം മരണകാരണമായി ബാധിക്കുന്നത് വൃദ്ധരെയും മറ്റ് അസുഖങ്ങളുള്ളവരെയുമാണ്. അത്തരം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ബാക്കിയെല്ലാവരും ഉത്പാതനം നടത്തണം. അത് സംഭവിച്ചില്ല എങ്കിൽ കൊറോണ ബാധിച്ച് മരിക്കുന്നതിനേക്കാളേറെ ആളുകൾ പട്ടിണി കിടന്ന് മരിക്കുന്ന അവസ്ഥയുണ്ടാകും.- മൈത്രേയൻ ചൂണ്ടിക്കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്