ദ്രോഹിച്ചതു മാതൃഭൂമിയിലെ ചില പത്രപ്രവര്‍ത്തകര്‍; മാനേജ്മെന്റിനു പങ്കുണ്ടാവില്ല; മുപ്പതുവര്‍ഷത്തെ സേവനത്തിനിടയില്‍ ദേശതാല്പര്യം മാത്രമേ പരിഗണിച്ചിട്ടുള്ളൂവെന്നു ടി പി സെന്‍കുമാര്‍ മറുനാടന്‍ മലയാളിയോട്
സുനിത ദേവദാസ്
ടി പി സെന്‍കുമാര്‍ കേരളത്തിലെ പ്രമുഖരായ ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളാണ്. മൂന്നുപതിറ്റാണ്ടിന്റെ സര്‍വീസ് ചരിത്രമുള്ള വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഓഫീസര്‍. ഇന്റലിജന്‍സ് വിഭാഗം തലവനായി ചുമതലയേറ്റതിനു ശേഷം കേരളത്തിലെ പലവിഭാഗങ്ങളുടെയും കണ്ണിലെ കരടായി സെന്‍കുമാര്‍ മാറുകയായിരുന്നു. കാരണം, മറ്റൊന്നുമല്ല... മുഖം നോക്കാതെ പല കാര്യങ്ങളിലുമെടുത്ത യുക്തമായ തീരുമാനംതന്നെ. ഐപിഎസ് നേടിയതു ജാതിസര്‍ട്ടിഫിക്കറ്റ് തിരുത്തിയാണെന്ന വിവാദമായിരുന്നു സെന്‍കുമാറിനെ ചുറ്റിപ്പറ്റി ഒടുവില്‍ വന്നത്. തിരുവനന്തപുരത്തെ ചില മാധ്യമപ്രവര്‍ത്തകരാണു തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നാണു സെന്‍കുമാറിന്റെ വിലയിരുത്തല്‍. വിവാദത്തില്‍ എന്താണു സംഭവിച്ചതെന്നു ടി പി സെന്‍കുമാര്‍ മറുനാടന്‍ മലയാളിയോടു വ്യക്തമാക്കുന്നു.
- എന്താണ് സംഭവിച്ചത്? മാതൃഭൂമിക്ക് തെറ്റ് പറ്റിയോ?
അറിയാതെ സംഭവിച്ച ഒരു തെറ്റാണെന്നു കരുതാന്‍ കഴിയില്ല. കാരണം ഈ വാര്‍ത്ത മാതൃഭൂമി ചാനലില്‍ വന്നു തുടങ്ങിയപ്പോള്‍ ഞാന്‍ എനിക്ക് പരിചയമുള്ള ഒരു മുതിര്‍ന്ന റിപ്പോര്‍ട്ടറെ വിളിച്ച് വാര്‍ത്ത തെറ്റാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വാര്‍ത്ത കൊടുക്കുമ്പോള്‍ ഏത് മാധ്യമവും കാണിക്കുന്ന ഒരു പൊതുമര്യാദയുണ്ട്. എന്നെ വിളിച്ച് കാര്യം എന്താണെന്ന് അനേ്വഷിക്കുന്നത്. അതും അവര്‍ ചെയ്തില്ല. വളരെ ഏകപക്ഷീയമായി വ്യക്തിഹത്യ നടത്തണം എന്ന കൃത്യമായ ഉദ്ദേശത്തോടുകൂടി തന്നെയാണ് അവര്‍ വാര്‍ത്ത കൊടുത്തത്. ചാനലില്‍ വാര്‍ത്ത വന്നപ്പോള്‍ ഞാനത് തെറ്റായ വാര്‍ത്തയാണ് തിരുത്തണം എന്നു പറഞ്ഞിട്ടും മാതൃഭൂമി പത്രത്തിന്റെ പിറ്റേ ദിവസത്തെ ഒന്നാം പേജില്‍ അതേ വാര്‍ത്ത അച്ചടിച്ച് വന്നു. മാതൃഭൂമിക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തെറ്റ് പറ്റിയതല്ല. തെറ്റായ ഉദ്ദേശത്തോട് കൂടി, തെറ്റായ രീതിയില്‍, വേണമെന്ന് കരുതി വാര്‍ത്ത കൊടുക്കുക തന്നെയായിരുന്നു.
- ആരാണ് ഇതിന് പിന്നില്‍? എന്താണ് അവരുടെ ഉദ്ദേശം?
ചില മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് ഇതിന് പിന്നില്‍. മാതൃഭൂമി എന്ന സ്ഥാപനം ഇതിന് പുറകിലുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ സ്വന്തം താല്‍പ്പര്യമനുസരിച്ച് നല്കിയ വാര്‍ത്തയാണിത്. ഇക്കൂട്ടര്‍ പലപ്പോഴും സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് ചിലരെ പൊക്കുകയും ചിലരെ താഴ്ത്തുകയുമൊക്കെ ചെയ്യാറുണ്ട്. ഞാനത്തരം പ്രശസ്തി ദാഹിയല്ലാത്തത് കൊണ്ട് ഇവരുടെയൊന്നും താല്പ്പര്യങ്ങള്ക്കുനിന്നു കൊടുക്കാറില്ല. ആത്മാര്‍ത്ഥമായി കൃത്യ നിര്‍വഹണം നടത്തുക എന്നതില്‍ മാത്രമാണ് എന്റെ ശ്രദ്ധ. അല്ലാതെ ഒരിക്കലും ഞാന്‍ ഇത്രയിത്ര കാര്യങ്ങള്‍ ചെയ്തു എന്നോ ഇനിയും ഇത്ര ചെയ്യുമെന്നോ വിളിച്ച് പറയാറില്ല. പത്രക്കാരെകൊണ്ട് പറയിപ്പിക്കാറുമില്ല. ഈ വാര്‍ത്ത കൊടുക്കുന്നവരുള്പ്പെടെയുള്ള വളരെ കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആഢംബര ജീവിതം നയിക്കുന്നവരാണ്. അവരുടെ ജീവിത രീതി ശ്രദ്ധിച്ചാല്‍ ആര്‍ക്കും മനസ്സിലാവുന്ന കാര്യമാണിത്. അവര്‍ കമ്പനി കൂടുന്നു. മദ്യപിക്കുന്നു. അവിടെ വച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു.
- മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം ആക്ഷേപിക്കുകയാണോ? സത്യസന്ധരായ മാധ്യമപ്രവര്‍ത്തകര്‍ ധാരാളമില്ലേ?
സത്യസന്ധരായ ആത്മാര്‍ഥതയുള്ള പത്രപ്രവര്‍ത്തകരാണ് കൂടുതലും. ഞാന്‍ പറഞ്ഞത് വിരലിലെണ്ണാവുന്നവരെ കുറിച്ച് മാത്രമാണ്. ഈ വാര്‍ത്ത വന്നപ്പോള്‍ ധരാളം മാധ്യമപ്രവര്‍ത്തകര്‍ എന്നെ വിളിച്ചു. ഞങ്ങളെല്ലാം അങ്ങയോടൊപ്പമാണ് എന്നു പറഞ്ഞു. മാതൃഭൂമിയുടെ ഈ വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങള്‍ ലജ്ജിക്കുന്നു എന്നാണവര്‍ പറഞ്ഞത്. അല്ലെങ്കില്‍ തന്നെ എന്തൊരു നാണം കെട്ട വാര്‍ത്തയാണത്. ഒരു ഊമ പരാതിയിലാണ് ഇതിന്റെയൊക്കെ തുടക്കം. ഊരും പേരുമില്ലാത്ത ഒരു പരാതി മുഖവിലക്കെടുത്ത് വാര്‍ത്ത സൃഷ്ടിക്കുന്നതിന്റെ യുക്തിയെന്താണ്? അങ്ങനെയെങ്കില്‍ ആര്‍ക്കെങ്കിലും ആരോടെങ്കിലും ശത്രുതയുണ്ടെങ്കില്‍ പല പേരിലും വിലാസത്തിലും നൂറു പരാതി വേണമെങ്കിലും കൊടുക്കാമല്ലോ? ഏത് പരാതിയെക്കുറിച്ചും പ്രാഥമികാനേ്വഷണം നടത്തുമ്പോള്‍ പരാതിക്കാരനെ കണ്ടെത്തും. പരാതിക്കാരനെ വെളിപ്പെടുത്തിയില്ലെങ്കിലും ഒരു യഥാര്‍ഥ വ്യക്തി ഉണ്ടെങ്കിലല്ലേ പരാതിയുടെ ഉദ്ദേശം മനസിലാവൂ.
വാര്‍ത്തയെക്കുറിച്ച് കൃത്യമായ അറിവില്ലായ്മ കൊണ്ട് ചില വാര്‍ത്തകളൊക്കെ സംഭവിക്കാറുണ്ട്. അത് പത്രപ്രവര്ത്തകന് പറ്റുന്ന മനുഷ്യസഹജമായ തെറ്റാണ്. എന്നാല്‍ മാതൃഭൂമിയുടെ ഈ വാര്‍ത്ത ബോധപൂര്‍വ്വം വ്യക്തിഹത്യ നടത്താന്‍ വേണ്ടി കെട്ടിച്ചമച്ചെടുത്തതാണ്.
- ശത്രുക്കള്‍ ധാരാളമുണ്ടാകുമല്ലോ? ആരൊക്കെയാണ് ശത്രുക്കള്‍? ആരാണ് താങ്കളെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍
ശത്രുക്കളുടെ കാര്യമൊന്നും പറയാതിരിക്കുകയാണ് ഭേദം. എല്ലാ മേഖലയിലും ധാരാളമുണ്ട്. സുപ്രീംകോടതിയില്‍ എനിക്കെതിരെ ഏകദേശം അമ്പതോളം കേസുകളുണ്ട്. നിരവധി സ്ത്രീപീഡനക്കേസുകള്‍ ഞാനനേ്വഷിച്ചിട്ടുണ്ട്. അതുമുഖാന്തിരമുണ്ടായ ശത്രുക്കള്‍ ധാരാളമുണ്ട്. ഒരു പ്രത്യേക കേസ് അനേ്വഷിക്കുമ്പോള്‍ ഒരു മാധ്യമസുഹൃത്ത് എന്നോടു പറഞ്ഞു, ചിലര്‍ അയാളെ സമീപിച്ചിരുന്നു. ആ കേസില്‍ ഞാന്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്തുകൊടുത്താല്‍ മൊത്തം തുകയുടെ പത്തുശതമാനം എനിക്കു തരാമെന്ന്. പത്തുശതമാനമെന്നുവച്ചാല്തന്നെ കോടികള്‍ വരും. എനിക്ക് 56 വയസായി. സര്‍വ്വീസില്‍ 30 വര്‍ഷമായി. ഇന്നേവരെ ഒരു തരത്തിലുമുള്ള പ്രലോഭനങ്ങള്‍ക്കും വഴങ്ങേണ്ടിവന്നിട്ടില്ല. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയിട്ടില്ല. പ്രശസ്തിക്കും അംഗീകാരത്തിനും വേണ്ടി ഒന്നും ചെയ്തിട്ടില്ല. ധാരാളം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഞാന്‍ അനേ്വഷിച്ചിട്ടുണ്ട്. എല്ലാറ്റിലും സംസ്ഥാന താല്പര്യത്തിനാണ് ഞാന്‍ മുന്‍തൂക്കം നല്‍കിയത്.
- തീവ്രവാദക്കേസുകളും ദേശവിരുദ്ധ കുറ്റകൃത്യങ്ങളും അനേ്വഷിക്കുമ്പോഴുള്ള അനുഭവങ്ങള്‍ എന്തൊക്കെയാണ്?
കേരളം വളരെ അപകടകരമായ ഒരവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പുറമേ നാം കാണുന്ന കേരളമല്ല യഥാര്‍ഥ കേരളം. ഈ അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല കേസുകളിലുമെന്നപോലെ മലയാളികളുള്‍പ്പെടുന്ന ഇത്തരം സംഭവങ്ങള്‍ ധാരാളം ഉണ്ടാകുന്നുണ്ട്. പല സംഘടനകളുടെ പേരില്‍ പല രീതിയില്‍ നിശബ്ദമായി കൃത്യമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ കേരളത്തിലുണ്ട്. കേരളത്തില്‍ അതിരൂക്ഷമായ ഒരപകടാവസ്ഥ രൂപപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. കോഴിക്കോടുനിന്നും റെയ്ഡ് ചെയ്യുകയും നിരോധിക്കുകയും ചെയ്ത ദഅ#്വത്തും ജിഹാദും എന്ന പുസ്തകം പോലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന പല സംഭവങ്ങളും പ്രവര്‍ത്തനങ്ങളും അടിത്തട്ടില്‍ ആരുമറിയാതെ നടക്കുന്നുണ്ട്. ആരും ഇത്തരം കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ല എന്നതാണ് സങ്കടകരമായ വസ്തുത.
- പ്രബുദ്ധ കേരളം എന്ന് നാം അഭിമാനത്തോടെ കരുതുന്ന നമ്മുടെ നാട്ടില്‍ ജാതിയും മതവും വര്‍ഗീയതയും അസമത്വവുമൊക്കെ തിരിച്ചുവരുന്നുണ്ടോ? ശത്രുവിനെ തോല്പിക്കാന് ജാതി പോലും ഉപയോഗിക്കുന്ന രീതിയിലേക്ക് മലയാളികള്‍ തരം താഴുന്നുണ്ടോ?
കേരളത്തില്‍ എന്നും ജാതീയത ഉണ്ടായിരുന്നു. എന്റെ കസേരയില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരാളാണ് ഇരിക്കുന്നതെങ്കില്‍ തീവ്രവാദവും വിധ്വംസകപ്രവര്ത്തനും മറ്റുമായി ബന്ധപ്പെട്ട് ചില മതസമൂഹത്തില്പ്പെട്ടവര്ക്കെതിരെ നടപടിയെടുക്കുമ്പോള്‍, സ്ഥാപിതതാത്പര്യക്കാര്‍ക്ക് അയാള്‍ സവര്‍ണ ഫാസിസത്തിന്റെ വക്താവാണെന്ന് കുറ്റപ്പെടുത്താന്‍ കഴിയുമായിരുന്നു. ഞാനിരിക്കുമ്പോള്‍ അങ്ങനെ പറയാന്‍ കഴിയില്ല. അതുകൊണ്ട് ശത്രുക്കള്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കും.
ജാതീയത എല്ലാക്കാലത്തുമുണ്ട്. ചിലയിടങ്ങളില്‍ വളരെ കൂടുതലാണ്. ചില സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വലിയതോതില്‍ ജാതീയവേര്തിരിവും ചിന്തകളും നിലനില്‍ക്കുന്നുണ്ട്. ഞാന്‍ കലാഭവന്‍ മണിയെക്കുറിച്ച് വെറുതെ നടത്തിയ ഒരു പരാമര്‍ശം പോലും വലിയ വിവാദമായിട്ടുണ്ട്. വളരെ താഴ്ന്നനിലയില്‍ നിന്നും കഠിനാദ്ധ്വാനംകൊണ്ട് മാത്രം ഉയര്‍ന്നുവന്ന ഒരു വ്യക്തിയെന്ന നിലയിലാണ് ഞാന്‍ കലാഭവന്‍ മണിയെക്കുറിച്ച് പരാമര്‍ശിച്ചത്.
ജാതിസംവരണം ഇന്നും നമ്മുടെ നാട്ടില്‍ ആവശ്യമുണ്ട്. കാരണം, ചരിത്രപരമായ നിരവധി കാരണങ്ങള്‍കൊണ്ട് എല്ലാതരത്തിലും പിന്നോക്കാവസ്ഥയില്‍ നിലനില്‍ക്കുന്ന ജാതിവിഭാഗങ്ങള്‍ ധാരാളമുണ്ട്. പെട്ടെന്നൊരു ദിവസം ഇന്നുമുതല്‍ നിങ്ങളും ഞങ്ങളെപ്പോലാകൂ എന്നു പറഞ്ഞാലൊന്നും ഈ പ്രശ്നം തീരില്ല. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്നവര്‍ ഇന്നും ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ഒരു തുണ്ട് ഭൂമിക്കുവേണ്ടിയാണ്. ഭൂമി, തൊഴില്‍, മൂലധനം എന്നിവയില്‍ പിന്നോക്കക്കാരുടെ കൈയ്യില്‍ തൊഴില്‍ ചെയ്യാനുള്ള മനസ് മാത്രമേയുള്ളു. ഭൂമിയുമില്ല, മൂലധനവുമില്ല
എത്ര സംവരണം നല്‍കിയിട്ടും ഇന്നേവരെ ഒരു പിന്നോക്കക്കാരനും മുന്നോക്കക്കാരനൊപ്പം എത്തിയിട്ടില്ല. ഇന്‍കംടാക്സ് നല്കുന്നവരുടേയോ വ്യാവസായികളുടെയോ ലിസ്റ്റ് എടുത്ത് പരിശോധിച്ചാല്‍ അതില്‍ മിക്കവാറും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഒരൊറ്റയാളെയും കണ്ടെത്താന്‍ കഴിയില്ല.
നൂറു തലമുറകളോളം ശാരീരികാദ്ധ്വാനം മാത്രം ചെയ്ത് ജീവിച്ചവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലെത്താന്‍ ഇനിയും കാലങ്ങളെടുക്കും. ഒരു തലമുറകൊണ്ടോ രണ്ടുതലമുറകൊണ്ടോ അതു സാധിക്കണമെന്നില്ല. എല്ലാവരും മനുഷ്യരാണ്, തുല്ല്യരാണ് എന്നൊന്നും പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. സംവരണം കിട്ടേണ്ടവര്‍ക്ക് അത് കിട്ടിയേ തീരൂ. എന്നാല്‍ ചില പ്രത്യേക ജോലികള്‍ക്ക് സംവരണത്തിലുപരിയായി കഴിവ് മാത്രം അടിസ്ഥാനപ്പെടുത്തി നിയമനം നടത്തേണ്ടി വരും.
- പുതിയ വിവാദങ്ങളെയും വാര്‍ത്തകളേയും എങ്ങനെ കാണുന്നു? വ്യക്തിപരമായി ഇതിനെയൊക്കെ എങ്ങനെയാണ് വിലയിരുത്തുന്നത്?
എന്നെ ജാതി സംവരണത്തിലേക്കും വാര്ത്തയിലേക്കുമൊക്കെ ചില പത്രപ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം തള്ളിയിട്ടതാണ്. സത്യാവസ്ഥ അറിഞ്ഞുകൊണ്ട് മന:പൂര്‍വ്വം എന്നോടുള്ള വിരോധം തീര്‍ക്കാനും അപമാനിക്കാനുമാണ് അവരതു ചെയ്തത്. എന്നാല്‍ വായനക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സഹപ്രവര്‍ത്തകരുടെയും പ്രതികരണം എന്നെ അമ്പരപ്പിക്കുന്നതായിരുന്നു. രണ്ടുമൂന്നു ദിവസമായി എന്റെ ഫോണിലേക്കുവരുന്ന കോളുകള്‍ അതിന്റെ തെളിവാണ്. വരുന്ന മുഴുവന്‍ കോളുകളും അറ്റന്‍ഡ് ചെയ്യാന്‍ പോലും കഴിയുന്നില്ല. രാത്രി വൈകിയും ആളുകള്‍ വിളിച്ച് പിന്തുണയറിയിക്കുന്നു.
സാധാരണ ഏതെങ്കിലുമൊരു മാധ്യമം ഒരു വാര്‍ത്തകൊടുത്താല്‍, ആ വാര്‍ത്ത തെറ്റാണെന്നു തെളിഞ്ഞാല്‍ വാര്‍ത്ത കൊടുത്തവര്‍തന്നെ തിരുത്തട്ടെ എന്ന സമീപനമാണ് മറ്റു മാധ്യമങ്ങള്‍ സ്വീകരിക്കാറ്. എന്നാല്‍ മാതൃഭൂമിയില്‍ എനിക്കെതിരെ വാര്‍ത്ത വന്നപ്പോള്‍ മറ്റ് മാധ്യമങ്ങള്‍ ആ വാര്‍ത്ത തിരുത്താന്‍ തയ്യാറായി. അതിലെനിക്ക് സന്തോഷമുണ്ട്. പിന്തുണച്ച എല്ലാവര്ക്കും നന്ദി.
മാതൃഭൂമിക്ക് ഞാന്‍ നോട്ടീസയച്ചിട്ടുണ്ട്. അതില്‍ ഞാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അവര്‍ ചെയ്യുന്നില്ലെങ്കില്‍, തിരുത്താന്‍ തയ്യാറല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടികളുമായി ഞാന്‍ മുന്നോട്ടു പോകും. സ്വഭാവഹത്യയും വ്യക്തിഹത്യയും അറിഞ്ഞുകൊണ്ട് സങ്കുചിത താത്പര്യത്തോടെ ചെയ്യുന്നത് ഒരു മാധ്യമത്തിനും ഭൂഷണമല്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍