അത്രക്കും യമണ്ടൻ പ്രേമമായിരുന്നു സിനിമയോട്; തിരക്കഥയെഴുതാനുള്ള ആത്മവിശ്വാസം നൽകിയത് കോമഡി സ്ക്റ്റുകൾ; അമർ അക്ബർ അന്തോണിയും, കട്ടപ്പനയിലെ ഋതിക്റോഷനും ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കൾ വലിയ ഹിറ്റുകൾ; ദുൽഖർ നിർദ്ദേശിച്ച തിരുത്തുകൾ വരുത്തിയാണ് 'യമണ്ടൻ പ്രേമകഥ' എഴുതിയത്; നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന്റെ സിനിമാനുഭവങ്ങൾ ഇങ്ങനെ
ധനലക്ഷ്മി
ബിബിൻ ജോർജിന് പ്രേമം മുഴുവനും സിനിമയോടാണ്. സിനിമാ സ്വപ്നങ്ങളുമായി നടന്നിരുന്ന സ്കൂൾ കാലത്ത് അപ്പുറത്തെ വീട്ടിൽ വരുന്ന പത്രത്തിലെ സിനിമയുടെ പോസ്റ്ററുകൾ മുറിച്ചെടുക്കും. എന്നിട്ട് വീടിന് മുമ്പിലുള്ള പുളിമരത്തിൽ ഇന്നത്തെ സിനിമ എന്ന ബോർഡ് ഉണ്ടാക്കി ഒട്ടിച്ചുവയ്ക്കും. അത്ര്ക്കും യമണ്ടൻ പ്രേമമായിരുന്നു ബിബിൻ ജോർജിന് സിനിമയോട്. അഭിനയത്തോടായിരുന്നു ബിബിന്‍ അന്നുമുതലേ അഭിനിവേശം. എന്നാൽ എഴുത്ത് ഒരു സിദ്ധിയാണെന്നും ഈ കഴിവ് എല്ലാവർക്കും കിട്ടാത്ത ഒരു ഭാഗ്യമാണെന്നും അതിനാൽ എഴുത്ത് നിലനിർത്തുമെന്നും ബിബിൻ പറയുന്നു. വർഷങ്ങളോളം സ്കിറ്റുകൾ എഴുതി തിരക്കഥാ പരിശീലനത്തിൽ കരുത്തുനേടി പിന്നീട് ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണനുമായി ചേർന്ന് എഴുതിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക്റോഷൻ എന്നീ സിനിമകൾ സൂപ്പർഹിറ്റുകളായി. കട്ടപ്പനയിലെ ഋതിക്റോഷനിലൂടെ വിഷ്ണു നായകനായെങ്കിൽ 'ഒരു പഴയബോംബ് കഥ'യിലൂടെ ബിബിൻ ജോർജും നായകനായിരിക്കുകയാണ്. ഇപ്പോൾ ഇവർ ഒരുമിച്ച് എഴുതിയ മൂന്നാമത്തെ തിരക്കഥ 'ഒരു യമണ്ടൻ പ്രേമകഥയിൽ' ദുൽഖർ സൽമാനാണ് നായകൻ. സിനിമാസ്വപ്നങ്ങൾ നിറച്ച് ജീവിതം ഒരു യമണ്ടൻ പ്രേമകഥ ആക്കിയ ബിബിൻ ജോർജ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
സിനിമ സ്വപ്നം കണ്ടുനടന്ന കാലത്തെക്കുറിച്ച് പറയാമോ ?
കലാകാരന്മാരുടെ നാടാണ് ഞങ്ങളുടേത്. കാക്കനാട് നിലംപതിഞ്ഞിമുകളിന് പരിസരത്താണ് വീട്. അപ്പച്ചന് കൽപ്പണിയായിരുന്നു. അമ്മ, രണ്ടുചേച്ചിമാർ ഇങ്ങനെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എന്റെ നാട്ടുകാർ മതേതരത്വം കാത്തുസൂക്ഷിച്ചിരുന്നു. മതം പ്രശ്നമല്ലായിരുന്നു. ഉത്സവത്തിന് അമ്പലത്തിൽ പോയിതുള്ളും. നബിദിനത്തിന് കൊടിപിടിച്ച് ആഘോഷിക്കും. ക്രിസ്മസിന് കരോൾ നടത്തും. അവിടെ എല്ലാവർക്കും ഭയങ്കര ഹ്യൂമർ സെൻസ് ആണ്. അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും. കളിയാക്കുന്നതിന്റെ ലക്ഷ്യം ചിരിയാണ്. എല്ലാവരും അത് പോസിറ്റീവായാണ് എടുക്കാറുള്ളത്. അത് എനിക്ക് കുറേ ഗുണംചെയ്തിട്ടുണ്ട്. അഭിനയിക്കാനായിരുന്നു കൂടുതൽ ആഗ്രഹം. എന്നെങ്കിലും ഒരിക്കൽ നായകനാകണമെന്ന് മോഹിച്ചു. പക്ഷേ അതൊന്നും പുറത്തുപറഞ്ഞില്ല. മറ്റുള്ളവർ കളിയാക്കുമെന്ന് വിചാരിച്ചാണ് പുറത്തുപറയാതിരുന്നത്. അങ്ങനെ ആ സ്വപ്നം ഞാൻ ഒളിപ്പിച്ചുവച്ചു. ആ സ്വപ്നം ദൈവം ബോംബ് കഥയിലൂടെ സാധിച്ചുതന്നു.
സിനിമയിൽ ബിബിൻ അവസരം ചോദിച്ച് ചെന്നതാണോ?
ആദ്യമൊക്കെ മടിയായിരുന്നു അവസരം ചോദിച്ച് ചെല്ലാൻ, അതുകൊണ്ട് പതുക്കെ എഴുതിത്ത്തുടങ്ങി. ആദ്യം കോമഡി സ്കിറ്റുകൾ എഴുതി. സിനിമയുടെ തിരക്കഥ എഴുതാനുള്ള വല്ല്യശേഷി ഉണ്ടായിട്ടല്ല. എന്നെയും വിഷ്ണുവിനെയും റിതിനെയും വച്ച് സിനിമ ചെയ്യാൻ ബി.എസ്. നൗഫലിനു( യമണ്ടൻ പ്രേമകഥയുടെ ഡയറക്ടർ) വേണ്ടി എഴുതിയതാണ് അമർ അക്ബർ അന്തോണി. എന്നാൽ അത് നടന്നില്ല. ആ തിരക്കഥ നദീർഷായുടെ കൈയിലെത്തി സൂപ്പർഹിറ്റ് സിനിമയായി. ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഹിറ്റായിരുന്നു അമർ അക്ബർ അന്തോണി. ചിത്രം അമ്പതുകോടി ക്ലബിലെത്തി. ഞാനും വിഷ്ണുവും ഇതിൽ ചെറിയറോളുകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് ഞാൻ അഭിനയിക്കാനുള്ള ആഗ്രഹംവിട്ടു.
എഴുത്തുകാരൻ എന്ന നിലയ്ക്ക് എനിക്ക് കൂടുതൽ ചുമതല കിട്ടി. പിന്നീട് ഞാൻ എഴുത്തിൽ ശ്രദ്ധിച്ചു. ആഴത്തിലും ആലങ്കാരികമായും എഴുതാനുള്ള ശ്രമത്തിലായി. വിഷ്ണുവിനെ അഭിനയിപ്പിക്കാനുള്ള ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. വിഷ്ണു ഫുൾടൈം ആക്ട്റ്റിംഗിൽതന്നെ ആയിരുന്നു. അവന്റെ ലക്ഷ്യം സിനിമയിൽ അഭിനയിക്കണമെന്ന് തന്നെ ആയിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷൻ അവനുവേണ്ടി എഴുതിയതാണ്. ആദ്യം മറ്റൊരു നടനെ സമീപിച്ചെങ്കിലും പിന്നീട് അത് വിഷ്ണുവിലേക്കുതന്നെ വന്നു. അപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. അവനാണ് നടൻ എന്ന അറിഞ്ഞപ്പോൾ ഞാനാണ് ഏറ്റവും സന്തോഷിച്ചത്.
ഒരു സ്വപ്നമാണല്ലോ അഭിനയം. ബോംബ് കഥയിലെ നായകനായത് എങ്ങനെ?
ഒരുപഴയ ബോംബുകഥ 75 ദിവസം പിന്നിട്ടിരിക്കുകയാണ്. ഒരു പഴയ ബോംബ് കഥയുടെ തിരക്കഥ ബിഞ്ചുജോസഫ്, സുനിൽകർമ എന്നിവരുടേതാണ്. ആദ്യം നിർമ്മാതാക്കൾ കഥ കേട്ട് ഇഷ്ടപ്പെട്ടിരുന്നു. ആൽവിൻ ആന്റണി, ഡോ. സക്കറിയതോമസ്, ജിജോകാവനാൽ , ശ്രീജിത്ത് രാമചന്ദ്രൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. ഇവർ എന്നോട് കഥ കേൾക്കാൻ പറഞ്ഞു. ആദ്യം ബിഞ്ചുജോസഫും സുനിൽകർമയും കഥപറഞ്ഞിട്ട് എനിക്ക് ഇഷ്ടായില്ല. എന്റെ മനസിൽ കേറില്ല എന്നുപറയുന്നതായിരിക്കും ശരി. തലയിൽ ദുൽഖറിന്റെ സിനിമയുടെ തിരക്കഥ ആയിരുന്നു. ഒരു യമണ്ടൻ പ്രേമകഥ യുടെ ചിന്തയിലായിരുന്നു. പിന്നെ എന്റെ സുഹൃത്ത് സലീഷ് വിളിച്ചുപറഞ്ഞു. ടാ അത് നല്ല കഥയാണ് നീ എന്തുപണിയാണ് കാണിച്ചത് എന്ന്. അങ്ങനെ ഞാൻ അവരെ വീണ്ടും വിളിച്ചു. കഥ കേട്ടു. ഷാഫിസാറിനോട് പറയുന്നു. അങ്ങനെയാണ് ഒരുപഴയ ബോംബുകഥയിലെ നായകനായത്. ഒരുപഴയ ബോംബുകഥയിൽ വിഷ്ണുവും അഭിനയിച്ചിട്ടുണ്ട്.
ഇരുവരും ഒരു യമണ്ടൻ പ്രേമകഥ എഴുതാനുള്ള സമയം കണ്ടെത്തിയത്?
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക്റോഷൻ എന്നിവയക്കുശേഷം ഞാനും വിഷ്ണുവും എഴുതിയ തിരക്കഥയാണ് ഒരു യമണ്ടൻ പ്രേമകഥ. ചിത്രീകരണം നടക്കുന്നു. വിഷ്ണുവിന് ഒരു ഷൂട്ടിനിടയിൽ പരുക്കുപറ്റിയിരിക്കുന്ന സമയത്ത് ഞങ്ങൾ ഒരു കഥ എഴുതാൻ തീരുമാനിച്ചു. ആദ്യം ഒരു കഥ ഉണ്ടാക്കുന്നു. നിർമ്മാതാവ് ആന്റോ ജോസഫ് ഞങ്ങളെ സമീപിക്കുന്നു. തീരുമാനിച്ച കഥ ഇഷ്ടമാകുന്നു. ഫുൾസീൻ ഓർഡറോടെയാണ് കഥ പറയാൻ പോയത്. കഥ പറയാൻ പോകുന്ന സമയത്ത് ഇന്ത്യയിലെതന്നെ നമ്പർവൺ സംവിധായകരാണ് ദുൽഖറെ സമീപിക്കാൻ വന്നത്. അത്രയ്ക്കും തിരക്കുള്ള നടനായി ദുൽഖർ വളർന്നു. തിരക്കഥ വായിച്ച് ദുൽഖർ കുറച്ച് നിർദ്ദേശങ്ങൾ നൽകി. ഞങ്ങൾ അത് പോസിറ്റീവ് ആയി എടുത്തു. തിരക്കഥ വീണ്ടും ചെറിയ തിരുത്തലുകൾ നടത്തി. അങ്ങനെയാണ് ഒരു യമണ്ടൻ പ്രേമകഥ ഉണ്ടാകുന്നത്. നർമം മാത്രമല്ല ഇതിൽ നല്ലൊരു കഥയും പറയുന്നുണ്ട്.
എഴുത്താണോ സംവിധാനമാണോ അഭിനയമാണോ കൂടുതൽ ഇഷ്ടം?
എഴുത്ത് തുടരും. അഭിനയിക്കാനാണ് കൂടുതൽ ആഗ്രഹം. എന്നാൽ ഒത്തിണങ്ങിയ കഥ കിട്ടിയാൽ സംവിധാനം ചെയ്യും. സംവിധാനം എഴുത്തുപോലെയോ അഭിനയം പോലെയോ അല്ല. അത് വലിയ ഉത്തരവാദിത്വമുള്ള ജോലിയാണ്. സിദ്ദിഖ്-ലാൽമാരുടെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. അത്തരം സിനിമകൾ എനിക്ക് പ്രചോദനമായിരുന്നു. റാംജിറാവു സ്പീക്കിങ്, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി എന്നീ സിനിമകൾ എത്രവട്ടം കണ്ടിരിക്കുന്നു. ഞാൻ എഴുതുന്ന അല്ലെങ്കിൽ ഞാൻ ഭാഗമാകുന്ന സിനിമകൾ എല്ലാവരും കാണാനാണ് എന്റെ ആഗ്രഹം. സംവിധാനമായാലും തിരക്കഥയായാലും നർമത്തിനായിരിക്കും പ്രാധാന്യം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക്റോഷൻ, ഒരു യമണ്ടൻ പ്രേമകഥ, ഞങ്ങളുടെ ഈ മൂന്നുതിരക്കഥകളിലും നർമമുണ്ട്. ചിരിക്കാനുണ്ട്. പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതാണ് ഞങ്ങളുടെ സിനിമകൾ. ആരാണ് ചിരിക്കാൻ ആഗ്രഹിക്കാത്തത് ?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍