പലപ്പോഴും നാട്ടുകാർ നമ്മളെ വിളിച്ചുപറയുകയാണ് ചെയ്യാറ്; ഇന്നയാൾ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന്; നമ്മൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ നടപടികളെടുക്കുകയും ചെയ്യും; പിന്നെ ആശാവർക്കർമാരെ ആ വീട്ടുകാർ ശത്രുക്കളായി കാണും; നേരിട്ടിരുന്ന പ്രധാന പ്രതിസന്ധി വിദേശത്ത് നിന്നു വന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു എന്നത് തന്നെ: മറുനാടനോട് കൊറോണ അനുഭവം പറഞ്ഞ് വാഴൂരിലെ ആശാവർക്കർ ഷൈജ
ജാസിം മൊയ്ദീൻ
കോഴിക്കോട്: കൊവിഡ് 19 ഭീതിയിൽ ലോകമാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴും കേരളത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും സ്തുത്യർഹമായ സേവനം നടത്തുന്ന ഒരു വിഭാഗം ആളുകളാണ് ആശാ വർക്കർമാർ. തിരുവനന്തപുരത്ത് ഒരു ആശാവർക്കറെ വീട്ടിൽക്കയറി അക്രച്ച സംഭവവും ഈ കൊവിഡ് കാലത്ത് നടന്നു. താരതമ്യേന ചെറിയ വേതനം ലഭിക്കുന്ന ഇവർക്കാകട്ടെ വർഷത്തിൽ മുഴുവൻ ദിവസവും ജോലിയുമുണ്ട്.
എന്നാൽ ഈ ജോലിഭാരത്തെകുറിച്ചോ, ലഭിക്കുന്ന പ്രതിഫലത്തെകുറിച്ചോ ഇവർക്ക് തെല്ലും പരാതികളില്ല. അതിനേക്കാളുമെല്ലാമുപരി ഏത് പ്രതിസന്ധിഘട്ടത്തിലും നാടിന് വേണ്ടി സർക്കാറിനൊപ്പം പ്രവർത്തിക്കാനാകുന്നതിലെ സംതൃപ്തിയാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും ഒട്ടുമിക്ക പദ്ധതികളും താഴെ തട്ടിൽ പ്രാവർത്തികമാക്കുന്ന ആശാവർക്കർമാരുടെ പ്രവർത്തനങ്ങൾ, പ്രതിസന്ധികൾ, കൊവിഡ് കാലത്തെ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ചെല്ലാം മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ കാരാട് എന്ന പ്രദേശത്തെ ആശാ വർക്കറായ ഷൈജ.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യുന്നതിന് മുന്നേ അതായത് ചൈനയിൽ കേസുകൾ റിപ്പോർട്ട് ചെയ്ത സമയത്ത് തന്നെ ഞങ്ങൾക്ക് അറിയിപ്പ് ലഭിച്ചിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾക്ക് തയ്യാറാകാൻ. ഒരു ആശാവർക്കറുടെ പ്രവർത്തന പരിധിയിൽ ഏതാണ്ട് ഇരുന്നൂറിനടുത്ത് കുടുംബങ്ങളാണുള്ളത്. ഈ കുടുംബങ്ങളുടെയെല്ലാം മുഴുവൻ വിവരങ്ങളും ഞങ്ങളുടെ പക്കലുണ്ട്. ആ വീടുകളിൽ എത്ര പേർ വിദേശത്ത് ജോലി ചെയ്യുന്നു, പുറത്ത്പോയി പഠിക്കുന്ന എത്രപേരുണ്ട് എന്നീ കാര്യങ്ങളെല്ലാം. കൊവിഡ് 19 കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയത് വിദേശത്ത് നിന്ന് വന്നവരിൽ നിന്നായിരുന്നല്ലോ. അതുകൊണ്ട് തന്നെ ഞങ്ങളുടെ പക്കലുള്ള വിവരങ്ങളിൽ വിദേശത്ത് ജോലിചെയ്യുന്ന ആളുകളുടെ എല്ലാ വീടുകളിലേക്കും ഫോൺ ചെയ്തും നേരിട്ട് പോയും അന്വേഷിച്ചിരുന്നു; അവർ നാട്ടിലെത്തിയിട്ടുണ്ടോ, അതല്ലെങ്കിൽ അടുത്ത ദിവസങ്ങളിലെന്നെങ്കിലും നാട്ടിലേക്ക് വരുന്നുണ്ടോ എന്നതും.
പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിലും ഇക്കാര്യങ്ങൾ അന്വേഷിച്ചിരുന്നു.ഏതെങ്കിലും തരത്തിൽ വിദേശികളുമായി ബന്ധപ്പെട്ടവരുടെയും കണക്കുകൾ ഞങ്ങൾ ഈ ഘട്ടത്തിൽ അന്വേഷിച്ചിരുന്നു. ചിലരൊക്കെ സ്വമേധയാ ഇങ്ങോട്ട് വിളിച്ച് പറഞ്ഞിരുന്നു. ഞാൻ വിദേശത്ത് നിന്ന് വന്നയാളാണെന്നും, അല്ലെങ്കിൽ ഇന്ന ദിവസം നാട്ടിലെത്തുമെന്നും. ഇത്തരത്തിൽ വിദേശത്ത് നിന്ന് വന്നവരോടും വരും ദിവസങ്ങളിൽ നാട്ടിലെത്താൻ സാധ്യതയുള്ളവരോടുമെല്ലാം സർക്കാർ നൽകിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ അറിയിക്കുകയായിരുന്നു ആദ്യ ജോലി. ശേഷം ഇവരുടെ മുഴുവൻ വിവരങ്ങളും ബന്ധപ്പെട്ട ആശുപത്രികളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെ അറിയിക്കുകയും ചെയ്യും. ഇത്തരം വീടുകളിലേക്കാവശ്യമായ ഭക്ഷണം, മരുന്നുകൾ തുടങ്ങിയവയെല്ലാം എത്തിക്കുകയെന്നതും ഞങ്ങളുടെ ചുമതലയാണ്. ഏതെങ്കിലും തരത്തിൽ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നവരുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യുക. ഇത്രയും കാര്യങ്ങളാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തിരുന്നത്.
ഈ സമയത്ത് ആശാവർക്കർമാർ നേരിട്ടിരുന്ന പ്രധാന പ്രതിസന്ധിയെന്നത് വിദേശത്ത് നിന്നു വന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു എന്നതായിരുന്നു. പലപ്പോഴും നാട്ടുകാർ നമ്മളെ വിളിച്ചുപറയുകയാണ് ചെയ്യാറ്, ഇന്നയാൾ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന്. നമ്മൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ നടപടികളെടുക്കുകയും ചെയ്യു. ഇങ്ങനെ സംഭവിച്ചാൽ പിന്നെ ആശാവർക്കർമാരെ ആ വീട്ടുകാർ ശത്രുക്കളായി കാണുകയും ചെയ്യും. ഇങ്ങനെയാണ് തിരുവനന്തപുരത്ത് ഒരു ആശാവർക്കറെ വീട്ടിൽ കയറി അക്രമിക്കുന്ന സംഭവമുണ്ടായത്.വ്യക്തിപമായി എനിക്ക് അത്തരം പ്രതിസന്ധികൾ ഏറെയൊന്നും ഉണ്ടായിട്ടില്ലെങ്കിലും കൂടെ പ്രവർത്തിക്കുന്ന പലരും ഇത്തരത്തിൽ അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ലോക്ഡൗൺ ആയപ്പോൾ ഞങ്ങളോട് എല്ലാ കാര്യങ്ങളും വീട്ടിൽ നിന്ന് ഫോൺവഴി നിയന്ത്രിക്കാനാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ആളുകളിലേക്ക് നേരിട്ട് എത്താൻ സാധിക്കുന്നില്ല എന്ന ബുദ്ധിമുട്ടുണ്ട്. ക്വാറന്റെയിനിൽ കഴിയുന്നവർ, അവരുടെ കുടുംബം, സ്ഥിരമായി മരുന്ന് കഴിക്കേണ്ട പ്രായമായവർ ഇവരുടെയൊക്കെ മരുന്നും ആവശ്യമെങ്കിൽ ഭക്ഷണവും എത്തിച്ചു നൽകേണ്ട ചുമതലയും ആശാവർക്കർമാർക്കുണ്ട്. ലോക്ഡൗണായ സാഹചര്യത്തിൽ അത്തരം ആളുകളുടെ ആവശ്യങ്ങൾ ഫോണിൽ വിളിച്ചറിഞ്ഞ് ബന്ധപ്പെട്ട വളണ്ടിയർമാരെ അറിയിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
മറ്റുപ്രവർത്തനങ്ങൾ
ആരോഗ്യവകുപ്പും, സാമൂഹ്യനീതി വകുപ്പും പ്രഖ്യാപിക്കുന്ന പല പ്രവർത്തനങ്ങളും താഴെതട്ടിൽ നടപ്പിലാക്കുന്നത് ആശാവർക്കർമാരും അംഗനവാടി ടീച്ചർമാരും മുഖേനയാണ്. ആഴ്ചയിൽ ആറ് ദിവസവും പ്രവർത്തനങ്ങളുണ്ട്. കൗമാരക്കാരായ പെൺകുട്ടികൾ,ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വയോജനങ്ങൾ, ജീവിതശൈലിരോഗങ്ങൾ ഉള്ള ആളുകൾ തുടങ്ങിയവരുടെയെല്ലാം കണക്കുകളെടുക്കണം. അവർക്ക് വേണ്ടി ക്ലാസുകൾ, മരുന്നുകൾ, പരിശോധനകൾ തുടങ്ങിയവ കൃത്യസമയത്ത് ലഭ്യമാക്കണം. ആർദ്രം മിഷന്റെ കീഴിലുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. ആഴ്ചയിൽ രണ്ട് ദിവസം പിഎച്ച്സികളിലെ ഒപികളിൽ രോഗികൾക്ക് സഹായങ്ങൾ നൽകണം. പരിരക്ഷ ഹോംകെയർ പദ്ധതിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പം പോകണം.
കിടപ്പിലായ രോഗികൾക്കുള്ള സഹായങ്ങൾ നൽകണം. അവരെ കുളിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആശാവർക്കർമാരുടെ ഉത്തരവാദിത്വങ്ങളാണ്. ഇവകൂടാതെ മഴക്കാലത്തുകൊതുകു നശീകരണ പ്രവർത്തനങ്ങൾ, ഉറവിടമാലിന്യ സംസ്കരണ പരിപാടികൾ, ശൂചീകരണ പരിപാടികൾ ഇവയെല്ലാം വീടുകളിൽ കയറി നടപ്പിലാക്കേണ്ട ചുമതലയുമുണ്ടാകും.
പ്രതിസന്ധികൾ
ഒരു ആശാവർക്കർ ഒരു മാസത്തിനുള്ളിൽ ഏതാണ്ട് 200 വീടുകളെങ്കിലും കയറിയിറങ്ങുന്നുണ്ട്. ഏറ്റവും അധികം ബുദ്ധിമുട്ട് നേരിട്ടത് പൗരത്വഭേതഗതി നിയമവുമായി ബന്ധപ്പെട്ട സമരങ്ങൾ നടന്ന സമയത്താണ്. ഏതെങ്കിലും തരത്തിലുള്ള കണക്കെടുപ്പുകളുടെ ഭാഗമായി വീടുകളിലെത്തുമ്പോൾ പലരും ആ സമയത്ത് സഹകരിക്കാൻ തയ്യാറായിരുന്നില്ല. നമ്മൾ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ വന്നവരാണെന്ന തെറ്റിദ്ധാരണയിലായിരുന്നു വീട്ടുകാരിൽ പലരും.
അതുകൊണ്ട് തന്നെ ആ സമയത്ത് കണക്കെടുപ്പ് പൂർത്തിയാക്കാതെയും ഒപ്പ് വാങ്ങാതെയുമൊക്കെയാണ് പലയിടത്ത് നിന്നും തിരിച്ചുപോന്നത്. നമ്മളെ വ്യക്തിപരമായി അറിയുന്നവർപോലും ആ രീതിയിൽ പ്രതികരിച്ചു. പിന്നീട് ഡിഎംഒയുടെ നിർദ്ദേശമുണ്ടായിരുന്നത് ആ ഘട്ടത്തിൽ വിവരങ്ങൾ ശേഖരിച്ചാൽ മാത്രം മതിയെന്നായിരുന്നു.
വേതനം
താരതമ്യേന ഏറ്റവും ചെറിയ വേതനം ലഭിക്കുന്നവരാണ് ആശവർക്കർമാർ. ആർദ്രം പദ്ധതിയുാമയി ബന്ധപ്പെട്ടുള്ള 9 ടാസ്കുകളുണ്ട്. ഇവ പൂർത്തിയാക്കുന്ന മുറക്കാണ് ആശാവർക്കർമാർക്ക് വേതനം ലഭിക്കുന്നത്. ഓരോ ടാസ്കിനും 500 രൂപ വീതം 4500 രൂപയാണ് ഇപ്പോൾ ഹോണറേറിയം ലഭിക്കുന്നത്. പക്ഷെ പലർക്കും അതൊരു പ്രശ്നമായി തോന്നിയിട്ടില്ല. കാരണം അടുത്ത കാലത്താണ് ഇതെങ്കിലും കിട്ടിത്തുടങ്ങിയത്. അതുവരെ ഒരു പ്രതിഫലവും പറ്റാതെയാണ് ജോലി ചെയ്തിരുന്നത്. ജോലിയാണെന്ന് ഇപ്പോഴും കരുതുന്നില്ല. ഒരു സാമൂഹ്യപ്രവർത്തനമായിട്ടാണ് ഞാനിതിനെ കാണുന്നത്. എല്ലാറ്റിലുമുപരി നാട്ടിലെ എല്ലാവരുമായും മാസത്തിലൊരിക്കലെങ്കിലും അവരുടെ വീടുകളിൽ ചെന്ന് സംസാരിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നൽകുന്നകാര്യം.
പലവീടുകളിലും ഞങ്ങൾ അറിയപ്പെടുന്നത് ബ്ലീച്ചിങ് പൗഡർ കലക്കിയൊഴിക്കുന്ന ചേച്ചി, പറമ്പിലെ ചിരട്ട പെറുക്കുന്ന ചേച്ചി എന്നീ പേരുകളിലൊക്കെയാണ്. വേതനത്തേക്കാളേറെ ഇത്തരം വിളികളുണ്ടാക്കുന്ന സംതൃപ്തി തന്നെയാണ് ഈ മേഖലയിൽ തുടരാനുള്ള കാരണം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്