ഇന്ത്യയിലെ പ്രധാനമന്ത്രിമാരെ കൊന്നത് മുസ്ലീങ്ങളാണോ? ചിലരുടെ പ്രവർത്തികൾ ഇസ്ലാമിന് മേൽ തെറ്റിദ്ധാരണ പടർത്തുന്നു: ലണ്ടൻ സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും മുമ്പ് കാന്തപുരം മറുനാടൻ മലയാളിയോട് പറഞ്ഞത്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലക്ഷക്കണക്കിന് അനുയായികൾ ഉള്ള മതനേതാവ്. കാന്തപുരം എന്ന ചതുർനാമത്തിൽ പൊതുസമൂഹവും ഉസ്താദ് എന്ന പേരിൽ അനുയായികളും വിളിക്കുന്ന കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, താൻ വിമർശിക്കപ്പെടുന്നു എന്നതിൽ ഒട്ടും അസഹിഷ്ണു ആകുന്നില്ല. അതും സ്വസമുദായത്തിൽ നിന്ന് തന്നെ ആണല്ലോ ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വരുന്നത് എന്ന് ചൂണ്ടിക്കാട്ടുമ്പോഴും അനുയായികളുടെ പ്രിയ ഉസ്താദ് ഭാവഭേദം കൂടാതെയാണ് പ്രതികരിക്കുന്നത്. കേംബ്രിജ് യൂനിവേഴ്സിറ്റിയിൽ ഫാക്വൽറ്റി ഓഫ് ഏഷ്യൻ ആൻഡ് മിഡിൽ ഈസ്റ്റ് സ്റ്റഡീസിലെ പ്രിൻസ് അൽ വലീദ് ബിൻ തലാൽ സെന്റർ ഫോർ ഇസ്ലാമിക് സ്റ്റഡീസ്, ഇസ്ലാമിക് മാനുസ്ക്രിപ്റ്റ് അസോസിയേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച അന്താരഷ്ട്ര മാനുസ്ക്രിപ്റ്റ് കോൺഫെറൻസിൽ പങ്കെടുക്കാൻ എത്തിയ അഖിലെത്യ സുന്നി ജംയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബകർ മുസ്ല്യാർ മറുനാടൻ മലയാളി ലണ്ടൻ പ്രതിനിധി കെ ആർ ഷൈജുമോനുമായി നാട്ടിലേക്കു മടങ്ങും മുൻപ് നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
- ഒരു പക്ഷെ ഏറ്റവും അധികം വിമർശിക്കപ്പെടുന്ന നേതാവ് ആണ് താങ്കൾ എന്ന് പറഞ്ഞാൽ എന്താണ് മറുപടി, അതും സ്വ സമുദായത്തിൽ നിന്ന് തന്നെ
തെറ്റായ ചിന്തയിൽ നിന്നാണ് ഇത്തരം വിമർശനങ്ങൾ ഉണ്ടാകുന്നതു. ആരാണ് വിമർശനം നേരിടാതെ കടന്നു പോയിട്ടുള്ളത്. നബി തിരുമേനി പോലും വിമര്ശനം നേരിട്ടിട്ടില്ലേ? എന്താണ് പറയുന്നത് എന്ന് ചിന്തിക്കാത്തത് കൊണ്ടാണ് പലപ്പോഴും ഇത്തരം വിമർശങ്ങൾ ഉണ്ടാകുന്നത്. അവർ തെറ്റ് തിരിച്ചറിയും എന്ന് പ്രതീക്ഷിക്കാം.
- സ്നേഹത്തിന്റെ ഭാഷയാണ് പ്രവാചകൻ ഉപയോഗിച്ചത്. സ്നേഹത്തിന്റെ മതം എന്നാണ് ഇസ്ലാം വിശേഷിപ്പിക്കപ്പെടുന്നതും. എന്നിട്ടും പൊതുസമൂഹം ഇസ്ലാമിനെ വെറുപ്പോടെയും ഭീതിയോടെയും കാണാൻ തുടങ്ങുന്ന സാഹചര്യം ഉണ്ടായതു എന്ത്കൊണ്ട്?
ഇസ്ലാം ഒരിക്കലും ഒരു തരത്തിലും ഭീകര വാദം പ്രോത്സാഹിപ്പിക്കുന്നില്ല. ഞങ്ങൾ ഒക്കെ എല്ലായ്പ്പോഴും അതിനെ എതിർക്കുന്നുമുണ്ട്. നിങ്ങളുടെ ഈ ചോദ്യതിനുള്ള ഉത്തരം തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇംഗ്ലണ്ടിലെ വിവിധ സദസ്സുകളിൽ നടക്കുന്ന സംവാദങ്ങൾക്ക് ഞാൻ നല്കുന്ന മറുപടിയും. ഇസ്ലാം മതത്തിൽ നിന്ന് സ്നേഹവും കൃപയും മാറിപ്പോകുന്ന ചില സാഹചര്യങ്ങൾ ചിലർ സൃഷ്ട്ടിക്കുന്നുണ്ട്. ഇത് മറ്റുള്ളവര ഇസ്ലാമിനെ മോശമായി കാണുവാൻ ഇടയാക്കുകയും ചെയ്യുന്നു. സത്യത്തിന്റെ കൂടെ നിൽക്കുമ്പോൾ ആണ് ഇസ്ലാം കൂടുതൽ അർത്ഥപൂർണ്ണ ആകുന്നത്. ഈ സാഹചര്യം സൃഷ്ട്ടിക്കാൻ കഴിയുന്നതോടെ മറ്റുള്ളവരുടെ സ്നേഹവും അനുകമ്പയും പിടിച്ചുപറ്റാൻ കഴിയും.
- താങ്കളുടെ സേവനം എത്രമാത്രം സമൂഹത്തിനു പ്രയോജനപ്പെട്ടിട്ടുണ്ട്. വിമർശിക്കപ്പെടുന്നതിൽ ഒരു കാമ്പും ഇല്ലെന്നാണോ?
ഞാൻ മുഖേനെ സമൂഹത്തിൽ ധാരാളമായി പ്രയോജനം ലഭിച്ചിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം. മറിച്ചുള്ള പ്രചരണം അവിശ്വാസത്തിൽ നിന്നും അറിവില്ലായ്മയിൽ നിന്നും ഉണ്ടാകുന്നതാണ്. മർക്കസ് മുഖേന ഒരു ലക്ഷം വിദ്യർത്ഥികളുടെ ഭാവിയാണ് സുരക്ഷിതം ആക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനവും സേവനവും ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ ആണ് ഞങ്ങൾ നടത്തുന്നത്. ജന ലക്ഷങ്ങളുടെ പിന്തുണയാണ് ഇതിനുള്ള ശക്തി. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഒക്കെ വിവിധതരം സ്ഥാപനങ്ങളിലൂടെ ഈ സേവനം വിപുലമാക്കുകയാണ്. ഞങ്ങളെ കുറിച്ച് ഒന്നും അറിയാത്തവരാണ് കൂടുതൽ വിമർശം ഉന്നയിക്കുന്നത്.
- പൊതു സമൂഹത്തിന്റെ അംഗീകാരം താങ്കൾക്ക് ഉണ്ട് എന്നാണോ പറയുന്നതിന്റെ അർഥം
എന്ത് കൊണ്ടില്ല? അടുത്തിടെ നടത്തിയ കേരളയാത്ര തന്നെ ഏറ്റവും നല്ല ഉദാഹരണം ആണ്. മാനവികതയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ യാത്രക്ക് വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മതസൗഹാർദ്ദത്തിന്റെ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ യാത്രക്ക് കഴിഞ്ഞു എന്നാണ് ഞങ്ങളുടെ ചിന്ത. കേരളത്തിലും എന്തിന് ഇന്ത്യയിൽ തന്നെ നിഷേധിക്കാൻ കഴിയാത്ത ശക്തിയായി ഞങ്ങൾ വളരുകയാണ്. ജനലക്ഷങ്ങളുടെ പിന്തുണയാണ് ഏകശക്തി. ശത്രുക്കൾക്ക് പോലും പേടി തോന്നുന്ന തരത്തിലാണ് ഞങ്ങളുടെ വളർച്ച.
- വർഗീയതയും സാമൂഹിക അസ്വസ്ഥതയും മൂലം കേരളം ജീവിക്കാൻ പേടി തോന്നുന്ന സ്ഥലം ആണെന്ന പരാതി ഉയരുന്നതിനെ പറ്റി
കേരളത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് ആ പേടിയില്ല. പിന്നെ വെളിയിൽ ഉള്ളവർ അങ്ങനെ ആശങ്ക പെടുന്നതിൽ എന്ത്കാര്യം? ചിലർ ശ്രദ്ധപിടിച്ചു പറ്റാൻ വേണ്ടി പലതും വിളിച്ചു പറയും. അതിലൊന്നും കാര്യമില്ല. എതിർക്കേണ്ട കാര്യങ്ങളെ ഞങ്ങൾ എപ്പോഴും എതിർത്തിട്ടുണ്ട്. ഒരിക്കലും ഭീകരവാദം പ്രോത്സാഹിപ്പിക്കാനോ പിന്തുണക്കാനോ കഴിയില്ല. ഭീകരത പാടില്ലെന്ന് പറയുന്നവർ തന്നെ അതിനു പിന്തുണ കൊടുക്കുന്ന സാഹചര്യം നിലവിലുണ്ട്. അതെല്ലാം എതിർക്കപ്പെടണം.
- കേരളത്തിന്റെ മനസ് കൂടുതൽ ലോലം ആകുകയാണോ. അദ്ധ്യാപകന്റെ കൈവെട്ടു കേസ്, എരുമേലിയിലെ പന്നി ഇറച്ചി വിവാദം ഒക്കെ എന്തിന്റെ ചൂണ്ടുപലക ആണ്?
എതിർക്കേണ്ട കാര്യങ്ങൾ എതിർക്കപ്പെടനം. പലപ്പോഴും യഥാർത്ഥ വസ്തുതകൾ അല്ല നിങ്ങൾ പത്രക്കാർ പുറത്തു വിടുന്നത്. പല കാര്യങ്ങളിലും ഞങ്ങളുടെ ശബ്ദമാണ് കൂടുതൽ വക്തതയോടെ കേരള സമൂഹം കേട്ടിട്ടുള്ളത്.
- ഇന്ത്യയിലെ ഭീകര പ്രവർത്തനം ഏതു തരത്തിൽ എതിർക്കാൻ കഴിയും
ഇന്ത്യയിലോ കേരളത്തിലോ ഭീകര പ്രവർത്തനം ഇല്ല എന്നാണ് എന്റെ വിശ്വാസം. സ്ത്രീകളും കുട്ടികളും വയോധികരും ഒക്കെ ദിനം പ്രതി കൊല്ലപ്പെടുന്ന സാഹചര്യം ഇന്ത്യയിൽ ഇല്ല. എന്നാൽ പലയിടത്തും അത് നടക്കുന്നുണ്ട്. അതാണ് ഭീകര പ്രവർത്തനം. അത് എന്താണ് എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാം. പലപ്പോഴും പല കാര്യങ്ങളും വളച്ചൊടിച്ചു പറയുന്നതാണ് പ്രശനം. പത്രങ്ങളിലും മാദ്ധ്യമങ്ങളിലും ഒക്കെ ഈ വളച്ചൊടിക്കലുകൾ ദിനംപ്രതി നടക്കുന്നു. നേർക്ക് നേർ നേരായി പറയുകയാണ് ഇത്തരം കാര്യങ്ങളെ എതിർക്കാൻ ഉള്ള ഏറ്റവും ഫലപ്രദമായ വഴി.
- അൽ ക്വയ്ദ ഇന്ത്യയിൽ ബ്രാഞ്ച് തുടങ്ങുന്നു എന്നതിനെ പറ്റി എന്താണ് അഭിപ്രായം
അതിനെ കുറിച്ച് , ഇവിടെ ലണ്ടനിൽ നിന്ന് തന്നെ ആദ്യമായി പ്രതികരിച്ച വ്യക്തി കൂടിയാണ് ഞാൻ. അത് ആവർത്തിക്കുന്നില്ല. ഭീകര പ്രവർത്തനം നടത്തുന്നവരെ അവർ ചെയ്യുന്നത് തെറ്റാണ് എന്ന് ബോധ്യപ്പെടുത്തി കൊടുക്കണം. അറിവില്ലായ്മയാണ് ഇതിനു കാരണമായി മാറുന്നത്. ഇതിനുള്ള തരത്തിൽ കൂടുതൽ അറിവ് പകരാൻ പറ്റിയ തരത്തിൽ വിദ്യാഭ്യാസം നല്കാൻ കഴിയണം. ഒരു തരത്തിലും അവർക്ക് പിന്തുണ നൽകാൻ പാടില്ല. മുസ്ലിം സമുദായം ഭീകരതക്ക് പിന്തുണ കൊടുക്കുന്നു എന്ന ആരോപണം പോലും ഉയരാൻ ഉള്ള സാഹചര്യം സൃഷ്ട്ടിക്കരുത്. ഇന്ത്യയിൽ പ്രധാനമന്ത്രിമാർ പോലും കൊല്ലപ്പെട്ടിട്ടില്ലേ? അവരെ കൊന്നത് മുസ്ലിംങ്ങൾ ആല്ല. അമുസ്ലിംങ്ങൾ ആണ് ആ കൃത്യം നടത്തിയത്. ഇതാണ് ഭീകരത.
- താങ്കൾക്കെതിരെ തിരുകേശ വിവാദം ഉയർത്തിയവർ ഇപ്പോൾ മകന് എതിരെ ആരോപണം ഉന്നയിക്കുന്നുണ്ടല്ലോ?
ചില കാര്യങ്ങൾ മനസ്സിലായിട്ടും ഇല്ല എന്ന് നടിക്കുന്നവരാണ് ഇത്തരം പ്രശങ്ങൾ സൃഷ്ട്ടിക്കുനത്. ഞങ്ങളുടെ കൂടെ നിൽക്കുന്നവർ ഇത്തരം സംശയങ്ങൾ ഇല്ലാത്തവരാണ്. അതിനാൽ ഞങ്ങൾക്ക് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഇതിനു ശ്രമിച്ചപ്പോഴും കേൾക്കാൻ ഉള്ള മനസ് അവർ കാണിക്കുന്നുമില്ല. അഭിപ്രായങ്ങളിൽ നിന്നാണ് വളച്ചൊടിക്കലുകൾ ഉണ്ടായിട്ടുള്ളത്.
- അങ്ങയുടെ രാഷ്ട്രീയ മനസ്സ് ആരുടെ കൂടെയാണ്. എൽഡിഎഫിന്റെയോ യുഡിഎഫിന്റെയോ കൂടെയാണോ?
ഞങ്ങൾക്ക് രാഷ്ട്രീയം ഇല്ല. അതിന്റെ ആവശ്യം ഇല്ല. അല്ലാതെ തന്നെ ആവശ്യങ്ങൾ നടക്കുന്നുണ്ട്. ജനലക്ഷങ്ങളുടെ പിന്തുണയുള്ള ഒരു പ്രസ്ഥാനത്തെ കണ്ടിലെന്ന് നടിക്കാൻ ആർക്കും കഴിയില്ല. ഞങ്ങൾ രാഷ്ട്രീയം പറയില്ല. ആ വഴിക്ക് സഞ്ചരിക്കാൻ ഉദ്ദേശവും ഇല്ല. സമാധാനത്തിനും മാനവിക ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന സമ്മർദ്ദശക്തി എന്നാണ് ഞങ്ങളുടെ ലക്ഷ്യം.
- മുസ്ലിംലീഗ് ഇപ്പോൾ ഭരണത്തിൽ അനർഹമായ വിഹിതം കൈക്കലാകുന്നു എന്നാണ് എൻഎസ്എസ് ഉൾപ്പെടെ ഉള്ളവരുടെ പരാതി?
അത് രാഷ്ട്രീയ വിഷയമാണ്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. അതിനാൽ ഞങ്ങൾ പ്രതികരിക്കേണ്ട വിഷയമല്ല.
എയർപോർട്ടിൽ പോകാൻ ഉള്ള ഒരുക്കത്തിലാണ് കാന്തപുരം മറുനാടൻ മലയാളിക്ക് വേണ്ടി അഭിമുഖം നൽകാൻ തയ്യാറായത്. ഉച്ചഭക്ഷണം പോലും മാറ്റി വച്ച് തന്റെ ലണ്ടൻ സന്ദർശനത്തിന്റെ അവസാന മണിക്കൂറുകളിൽ വായനക്കാരോട് സംവദിക്കാൻ ഉള്ള അവസരം പ്രയോജനപ്പെടുത്തുക ആയിരുന്നു അദേഹം. 87 രാജ്യങ്ങളിൽ നിന്നുള്ള പ്രധിനിധികളോടൊപ്പം ആണ് കാന്തപുര മുസ്ല്യാർ സമ്മേളനത്തിൽ പങ്കെടുത്തത്.
Stories you may Like
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
- ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെ ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണം
- അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- മോദിയുടെ വിവാദ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി
- ഋഷിയും കാമറോണും കൂടി ചർച്ചയിൽ ചേരുന്നതോടെ പല നല്ല കാര്യങ്ങളും സംഭവിച്ചേക്കാം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്