ഷോ കാണിക്കാനല്ല, ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിനാൽ ജീവത്യാഗത്തിന് ഒരുങ്ങിയാണ് പോയത്; വിൽപത്രവും തയ്യാറാക്കിയിരുന്നു; മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും കോമാളിയാക്കിയതിൽ വിഷമം: കോലഞ്ചേരി പള്ളിത്തർക്കത്തിനിടെ ബാരിക്കേഡിൽ കഴുത്തു കുരുക്കിയ വൈദികൻ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു..
കൊച്ചി: കോലഞ്ചേരി വലിയ പള്ളിയുടെ അവകാശത്തെ ചൊല്ലിയുള്ള തർക്കം വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഇതിന്റെ പേരിൽ സംഘർഷങ്ങളും പതിവായിരുന്നു. ഇടയ്ക്കിടെ ഇവിടെ നിന്നും സംഘർഷ വാർത്തകൾ പുറത്തുവരാറുണ്ട്. എന്നാൽ, രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയയിലും ചാനലുകളുടെ പരിഹാസ പരിപാടികളിലും വാർത്തയായത് ഒരു വൈദികന്റെ ആത്മഹത്യാ ശ്രമത്തിന്റെ വീഡിയോ ആയിരുന്നു. പൊലീസ് ബാരിക്കേഡിലെ കമ്പിയിൽ കഴുത്തുകുരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വൈദികനെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിക്കാതിരുന്നതോടെ ഒപ്പമുണ്ടായിരുന്ന വിശ്വാസികൾ തന്നെ ആക്സോ ബ്ലേഡ് ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റി രക്ഷപെടുത്തുകയായിരുന്നു. ഇങ്ങനെ വൈദികന്റെ ആത്മഹത്യാ ശ്രമത്തെ സോഷ്യൽ മീഡിയ ഏറെ പരിഹസിക്കുകയും ചെയ്തു. യാക്കോബായ സഭയിലെ വൈദികൻ ഫാ. എൽദോ കക്കാടനാണ് ഈ വിവാദത്തിലെ നായകൻ.
കോലഞ്ചേരി പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോൾ കടത്തിവിടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു വൈദികൻ ആത്മഹത്യ ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പൊലീസ് ബാരിക്കേഡിൽ തല കുരുക്കിയത്. ഇങ്ങനെ ചെയ്യാൻ വൈദികനെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു? അദ്ദേഹം സ്വയം കോമാളി ആകുകയായിരുന്നോ? ഇതേക്കുറിച്ച് വൈദികനിൽ നിന്നും തന്നെ അറിയാനാണ് മറുനാടൻ മലയാളി ശ്രമിച്ചത്. എന്നാൽ, പെട്ടൊന്നൊരു വികാരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല ഫാ. എൽദോ കൊക്കാടന്റെ ആത്മഹത്യാശ്രമം എന്നാണ് അദ്ദേഹം തന്നെ പറയുന്നത്. ജീവത്യാഗം ചെയ്യാൻ ശ്രമിച്ചത് ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതാണെന്ന് വിൽപ്പത്രവും എഴുതിവച്ചായിരുന്നു അച്ചന്റെ ആത്മഹത്യാ ശ്രമം. കോലഞ്ചേരി പള്ളിക്ക് മുമ്പിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ചു തന്റെ നിലപാടുകളെ പറ്റിയും കടമറ്റം പള്ളി വികാരി കൂടിയായ അച്ചൻ മറുനാടനോട് പങ്കുവച്ചത് ഇങ്ങനെയാണ്:
തന്റെയും സഭയുടെയും ആരാധന നടത്താനുള്ള സ്വാതന്ത്ര്യം നിഷേധിച്ചതിനാലാണ് സ്വയം വിൽപത്രം എഴുതിവച്ച് ജീവത്യാഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് അച്ചൻ പറയുന്നത്. പക്ഷെ ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയും, മാദ്ധ്യമങ്ങളും തന്നെ ഒരു കോമാളിയി ചിത്രീകരിച്ചതിൽ തനിക്കു വിഷമമുണ്ട്. താൻ ജനിച്ചു വളർന്ന നാട്ടിൽ തന്റെ സ്വന്തമെന്നു കരുതുന്ന പൂർവികന്മാരെ അടക്കിയ ആരാധനാലയമാണ് കോലഞ്ചേരി വലിയ പള്ളി. ചെറുപ്പം മുതൽ ആരാധനാ നടത്തുന്നതിനാൽ വളരെ വൈകാരികമായ ബന്ധം പള്ളിയോടു ഉണ്ടായിരുന്നു. അതിന്നാലാണ് പ്രാർത്ഥനക്കും മറ്റുമായി പള്ളിയിലേക്ക് എത്തിയത്. പക്ഷെ അതിനു പൊലീസ് അടക്കമുള്ളവർ അനുമതി നിഷേധിച്ചപ്പോഴാണ് താൻ ജീവത്യാഗം ചെയ്യാൻ ഒരുങ്ങിയതെന്നും ഫാദർ എൽദോസ് കക്കാടൻ പറഞ്ഞു.
കോടതി വിധി അനുസരിച്ച് ആരാധനാ നടത്താൻ തടസമില്ല എന്നാണ് ഞാൻ മനസിലാക്കിയത്. അതുകൊണ്ടാണ് പ്രശ്നം നിലനിൽക്കുന്ന വലിയ പള്ളിയിൽ ആരാധന നടത്താനും, ഒപ്പം തന്റെ പൂർവികരുടെ കബറിടങ്ങളിൽ തിരി കത്തിച്ച് പ്രാർത്ഥിക്കാനും പോയത്. പക്ഷെ തന്നെയൊരു പ്രശ്നക്കാരനാക്കി മാറ്റി തടഞ്ഞു നിർത്തുകയായിരുന്നു. അവിടെ നടന്നത് രണ്ടു വിഭാഗക്കാരുടെയും ആരാധനയെ തടയാൻ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ നിഷേധമാണ്. സോഷ്യൽമീഡിയയിൽ തന്റെവീഡിയോ വന്നതിൽ തനിക്ക് സങ്കടമുണ്ട്. ഒന്നര ലക്ഷം പേരെങ്കിലും താൻ ജീവത്യാഗം ചെയ്യാൻ ഒരുങ്ങുന്ന വിഡീയോ കോമഡി ആയാണ് കണ്ടത്. അതിൽ എനിക്ക് ആതീവ വിഷമമുണ്ട്. ഒരു ഷോ കാണിക്കാന്നല്ല മരിക്കാൻ വേണ്ടി തന്നെയാണ് താൻ പോയത്. അതുകൊണ്ടാണ് വിൽപത്രം വരെ എഴുതി തയ്യാറാക്കിയത്. ആത്മഹത്യ പാപമായാതു കൊണ്ടാണ് ജീവത്യാഗം ചെയ്യാൻ ഒരുങ്ങിയത് എന്നും എൽദോ അച്ചൻ പറഞ്ഞു.
എത്ര മാത്രം തരം താഴാം. ഇതെന്ത് ജാതി .
Posted by OCYM Kolenchery Unit on Saturday, February 13, 2016
തന്റെ സ്വന്തം അമ്മയ്ക്ക് പോലും തന്റെ പിതാവിന്റെ കബറിൽ പോയി പ്രാർത്ഥന നടത്താൻ ഇപ്പോൾ കഴിയുന്നില്ല. അച്ഛന്റെ അമ്മയുടെ ഓർമ്മ ദിനമായിരുന്നു സംഭവം നടന്നതിന്റെ പിറ്റേ ദിവസം. അന്നും താൻ അവിടെ പോയിരുന്നു. പക്ഷെ വീണ്ടും സെമിത്തേരിയിൽ പോകാൻ ശ്രമം നടത്തിയപ്പോൾ പൊലീസ് വീണ്ടും തടഞ്ഞു. ഇനിയും പള്ളിയിൽ ആരാധനാ നടത്താനും, കബറിടങ്ങളിൽ പോകാനുമുള്ള സഭാവിശ്വാസികളുടെ അനുമതിക്കായി പോരാട്ടം തുടരുമെന്നും ഫാദർ പറഞ്ഞു.
താൻ ഒരു കറതീർത്ത കോൺഗ്രസ് അനുഭാവിയാണ്. എന്നിട്ടും ഉമ്മൻ ചാണ്ടി അടക്കമുള്ള ഉന്നതർ ഇതിൽ ഓർത്തഡോക്സ് സഭക്ക് വേണ്ടിയാണ് പ്രവർത്തിച്ചത് എന്നാണ് സഭയുടെയും താൻ കരുതുന്നത്. കേരളത്തിൽ യാക്കോബായ സഭക്ക് ശക്തമായി വേരോട്ടമുള്ള കോതമംഗലം, മൂവാറ്റുപുഴ, കോലഞ്ചേരി, പിറവം എന്നീ സ്ഥലങ്ങളിൽ കോൺഗ്രസിന് മാത്രം വോട്ടു കുത്തുന്ന സഭാ വിശ്വാസികൾ ഇപ്പോഴത്തെ സംഭവത്തിന് ശേഷം മാറിചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിന്നാൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരച്ചടിയുണ്ടാകും. അതിനു ഒരു ഇടയ ലേഖനത്തിന്റെ പോലും ആവിശ്യമില്ലയെന്നും ഫാദർ എൽദോ കക്കാട് പറയുന്നു.
കോലഞ്ചേരി പള്ളിക്ക് മുമ്പിൽ നടന്ന സംഭവത്തിന് ശേഷം വാർത്ത കണ്ടു മന്ത്രി അനൂപ് ജേക്കബും മൂവാറ്റുപുഴ എംഎൽഎ ജോസഫ് വാഴക്കനും തുടർച്ചയായി ഫോണിൽ വിളിച്ചു. 25 തവണയെങ്കിലും ഇവർ വിളിച്ചിട്ടുണ്ടാകും. പക്ഷേ, എടുക്കാതെ ഫോൺ കട്ടു ചെയ്യുകയാണ് താൻ ചെയ്തത്. ആവശ്യമുള്ള സമയത്ത് വിളിച്ചപ്പോൾ സഹകരിക്കാത്തവർ നീതി നിഷേധിച്ചു കഴിഞ്ഞു അവസാന ആണിയടിച്ചതിന് ശേഷമുള്ള തലോടാൻ കേൾക്കാൻ താൽപ്പര്യം ഇല്ലാത്തതു കൊണ്ടാണ് ഫോണെടുക്കാൻ തയ്യാറാകാതിരുന്നത്. ഇവരുമായി മുൻപുള്ള രാഷ്ട്രീയബന്ധം ഇനി ഉണ്ടാവില്ലെനും അച്ചൻ വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജില്ലയായ കോട്ടയത്താണ് ഓർത്തഡോക്സ് സഭയുടെ കേന്ദ്രം. എന്നാൽ ഈ കേന്ദ്രം ഇരിക്കുന്ന സ്ഥലത്തും ഭൂരിപക്ഷം ആളുകൾ യാക്കോബായ വിശ്വാസികളാണ്. ഉമ്മൻ ചാണ്ടിയുടെ വലിയ വോട്ടുബാങ്കായ യാക്കോബായ സഭയുടെ കീഴിലുള്ള മണർകാട് പള്ളി ഇടവകയിൽ പെട്ടവരെ പോലും ഈ സംഭവം മുറിവേൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി വലിയ വില കൊടുകേണ്ടി വരുമെന്നും ഫാ. എൽദോ കക്കാടൻ മുന്നറിയിപ്പ് നൽകി.
യാക്കോബായ സഭയെ അനുകൂലിക്കുന്ന സ്നേഹിക്കുന്ന ഒപ്പം നിൽക്കുന്ന ഏത് രാഷ്ട്രീയ കക്ഷികളുമായി സഹകരിക്കുമെന്ന നിലപാടിലാണ് ഫാദർ എൽദോ കക്കാടൻ. അത് ബിജെപിയാണെങ്കിലും അവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറയുന്നു. സഭാ വിശ്വാസികൾ ക്ക് ആരാധനാ നടത്താനുള്ള നീതിക്കായി പോരാട്ടം തുടരുമെന്നും ഫാദർ എൽദോ കക്കാടൻ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍