മാവോയിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം വിഭവങ്ങളിൻ മേലുള്ള ജനകീയ അധികാരം സ്ഥാപിക്കുകയും കോർപ്പറേറ്റുകളുടെ വിഭവ കൊള്ളക്ക് തടയിടലുമാണ്; കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും ആദിവാസി ചൂഷണങ്ങൾക്കും എതിരെയാണ് കേന്ദ്രീകരിക്കുന്നത്; ജനകീയ സമരങ്ങളുടെ താത്പര്യങ്ങൾക്കൊപ്പം നിന്നുവെന്നല്ലാതെ മറ്റൊരു കുറ്റവും താൻ ചെയ്തിട്ടില്ല: മാവോയിസ്റ്റ് ഷൈന പറയുന്നു
രഞ്ജിത്ത് ബാബു
കണ്ണൂർ: ഭരണകൂടത്തിന്റെ മാവോയിസ്റ്റ് വേട്ടക്ക് രണ്ടു തരത്തിലുള്ള മുഖങ്ങളാണുള്ളതെന്ന് മാവോയ്സ്റ്റ് ഷൈന. ഒന്നാമത്തേത്, ജലത്തിന്റേയും കാടിന്റേയും ഭൂമിയുടേയും മേൽ ജനകീയാധികാരം സ്ഥാപിക്കാനുള്ള മാവോയിസ്റ്റുകളുടെ നേതൃത്വത്തിലുള്ള പോരാട്ടത്തിനെ അടിച്ചമർത്താൻ പൊലീസിനേയും പാരാമിലിറ്ററിയേയും ഉപയോഗിച്ച് ഭരണകൂടം നടത്തുന്ന വേട്ടയാണെങ്കിൽ മറ്റേത് ഏതുതരത്തിലുള്ള ജനകീയ മുന്നേറ്റത്തിനേയും തകർക്കാൻ മാവോയിസ്റ്റുകളെന്നും തീവ്രവാദികളെന്നുമുള്ള മുദ്ര ഉപയോഗിക്കുന്നതാണ്. ഇതുരണ്ടും പരസ്പരം ഇഴചേർന്നു കിടക്കുന്ന സംഗതികളാണ്. മാവോയിസ്റ്റുകൾ എന്നോ മുസ്ലിം തീവ്രവാദികൾ എന്നോ പറഞ്ഞാൽ പിന്നെ നിയമേതരമായ ഏതുമാർഗ്ഗവും ഉപയോഗിച്ച് അടിച്ചമർത്താമെന്ന ധാരണ പ്രബലമാണ്. ഭരണകൂടവും പൊലീസും മാത്രമല്ല സിവിൽ സമൂഹമെന്ന് അവകാശപ്പെടുന്നവർ പോലും ഈയൊരു ചിന്താഗതി വെച്ചു പുലർത്തുന്നുണ്ട്.മറുനാടൻ മലയാളിയുമായി സംസാരിക്കവേ ഷൈന വെളിപ്പെടുത്തി.
ജനാധിപത്യവാദിയെന്ന് സ്വയം അവകാശപ്പെടുന്ന മുൻ നക്സലൈറ്റ് നേതാവു കൂടിയായ വേണുവിനെപ്പോലുള്ളവർ മാവോയിസ്റ്റുകൾ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നവരല്ലെന്നും അതുകൊണ്ടുതന്നെ പൗരാവകാശങ്ങൾ മാവോയിസ്റ്റുകൾക്ക് അവകാശപ്പെടാനാവില്ലെന്നുമുള്ള നിലപാട് സ്വീകരിച്ചിരുന്നു. ആത്യന്തികമായി ജനവിരുദ്ധ ഭരണകൂടത്തിനെ സഹായിക്കുന്നതാണ് ഈ നിലപാട്. ഭരണഘടനയുള്ളതുകൊണ്ടല്ല മനുഷ്യാവകാശങ്ങളുള്ളതെന്നും മറിച്ച് മനുഷ്യാവകാശങ്ങളെ ഉറപ്പുവരുത്താനുള്ള പരിമിതമായ ചട്ടക്കൂടുമാത്രമാണ് ഭരണഘടനയെന്നും ഇവർ തിരിച്ചറിയുന്നില്ല. നിയമേതരമായ മാർഗ്ഗങ്ങളവലംബിക്കുന്നതോടെ ഭരണകൂടത്തിന്റെ നിയമാനുസൃതമായ അധികാരം നഷ്ടപ്പെടുന്നു. എന്നാൽ തീവ്രവാദ പ്രസ്ഥാനങ്ങൾ (മാവോയിസ്റ്റുകൾ, മുസ്ലിം സംഘടനകൾ, ദേശീയ വിമോചന പ്രസ്ഥാനങ്ങൾ എന്നിവയെ ഈ ഗണത്തിൽ പെടുത്തിയിരിക്കുന്നു) എന്നാരോപിക്കുന്നതോടെ ഏറ്റവും ഭീകരമായ അടിച്ചമർത്തൽ നടത്താനും അതിന്റെ പേരിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാനുമുള്ള അവകാശം ഭരണകൂട സംവിധാനങ്ങൾക്ക് കൈവരുന്നു.
വളരെ അപകടകരമായ അവസ്ഥയാണിത്. ഇതു പ്രയോജനപ്പെടുത്തിയാണ് ഭരണകൂടം അതിന്റെ ജനവിരുദ്ധമായ നയങ്ങൾക്കെതിരേയുള്ള എല്ലാ പ്രതിരോധങ്ങളേയും അടിച്ചമർത്തുന്നത്.മാവോയിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം വിഭവങ്ങൾക്കുമേലുള്ള ജനകീയാധികാരം സ്ഥാപിക്കുകയും കോർപറേറ്റുകളുടെ വിഭവക്കൊള്ളയ്ക്ക് തടയിടുക എന്നതാണ്. ജൽ, ജംഗൽ, ജമീൻ (ജലം, കാട്, ഭൂമി) എന്ന അവരുടെ മുദ്രാവാക്യം തന്നെ ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ്. സ്വാഭാവികമായും ഇത് ഭരണകൂട-കോർപറേറ്റ് താത്പര്യങ്ങളോട് ഇടയുന്നു. പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണമാണ് മുതലാളിത്തത്തിന്റെ മുഖമുദ്ര. ഇതിനെ മാവോയിസ്റ്റുകൾ എതിർക്കുന്നു. മാവോയിസ്റ്റ് വേട്ടയുടെ അടിസ്ഥാന കാരണം ഇതാണ്. കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും ആദിവാസി ചൂഷണങ്ങൾക്കുമെതിരേയാണ് മാവോയിസ്റ്റുകളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
ജനവിരുദ്ധ വികസനനയങ്ങൾക്കും അസംഘടിത മേഖലകളിലെ തൊഴിൽ ചൂഷണങ്ങളേയും മാവോയിസ്റ്റുകൾ എതിർക്കുന്നു.സാമ്രാജ്യത്വ ആഗോളവത്കരണത്തിനെതിരായ മാവോയിസ്റ്റുകളുടെ പോരാട്ടം മാവോയിസ്റ്റുകളെ സാമ്രാജ്യത്വ ദാസന്മാരായ ഭരണകൂടത്തിന്റെ ശത്രുക്കളാക്കി മാറ്റിയിരിക്കുന്നു.മാവോയിസ്റ്റുകൾ മുന്നോട്ടുവെയ്ക്കുന്ന ജനകീയ താത്പര്യങ്ങളും ഭരണകൂടത്തിന്റെ ജനവിരുദ്ധതയും തമ്മിലുള്ള യുദ്ധമാണ് മാവോയിസ്റ്റ് വേട്ടയിലൂടെ പ്രത്യക്ഷീഭവിച്ചിരിക്കുന്നത്. ജനകീയ സമരങ്ങളോടും താത്പര്യങ്ങളോടുമൊപ്പം നിന്നുവെന്നതല്ലാതെ മറ്റൊരു കുറ്റവും ഞാൻ ചെയ്തിട്ടില്ല. മനുഷ്യാവകാശപ്രവർത്തനങ്ങളിലും സ്ത്രീ, ദളിത്, ആദിവാസി പ്രശ്നങ്ങളിലും തൊഴിലാളി സമരങ്ങളിലും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായ പങ്കാളിത്തവുമുണ്ടായിരുന്നു. തുടർന്നും ഈ മേഖലകളിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ജനകീയ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും.
കോയമ്പത്തൂർ ക്യൂ - ബ്രാഞ്ച് ഓഫീസിൽ കാലത്തും വൈകുന്നേരവുമായി നാല് തവണ ഒപ്പു വെക്കണമെന്ന കർശന നിബന്ധനയോടെയാണ് ജാമ്യം അനുവദിക്കപ്പെട്ടത്. ഇതിനാൽ ജയിലിൽ നിന്നിറങ്ങിയതിനു ശേഷം ഒരു ദിവസം പോലും തികച്ച് വീട്ടിൽ നിൽക്കാനോ രോഗിയായ ഉമ്മയോടൊപ്പമോ കുട്ടികളോടൊപ്പമോ സമയം ചിലവഴിക്കാനും സാധിച്ചിട്ടില്ല. എന്നോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ട മറ്റു സഖാക്കൾ ആർക്കും ഇതുവരെ ജാമ്യത്തിലിറങ്ങാൻ സാധിച്ചിട്ടില്ല. കള്ളക്കേസുകൾ ചുമത്തപ്പെട്ട് കേരളത്തിലും തമിഴ് നാട്ടിലുമായി അറസ്റ്റു ചെയ്യപ്പെട്ട മിക്ക സഖാക്കളും ഇപ്പോഴും ജയിലിൽ തന്നെയാണ്. ഇവരെ വിമോചിപ്പിക്കാനുള്ള നിയമപോരാട്ടവുമായി മുന്നോട്ട് പോവാനാണ് തീരുമാനം. ഈ കള്ളക്കേസുകളുടെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാനും കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. നിയമം വസ്തുതകളേയോ യാഥാർത്ഥ്യങ്ങളേയോ അല്ല അടിസ്ഥാനപ്പെടുത്തുന്നത് എന്നതാണ് ഒരു പ്രശ്നം. പല കേസുകളിലേയും എഫ്. ഐ. ആർ പരിശോധിക്കുകയാണെങ്കിൽ അവയിൽ പലതും യാതൊരു യുക്തിയും ഇല്ലാത്തതാണെന്ന് സാധാരണക്കാർക്കു പോലും മനസ്സിലാക്കാൻ കഴിയും. എന്നാൽ യു.എ.പി.എ കേസുകളെ സംബന്ധിച്ച് ജഡ്ജിമാരടക്കമുള്ളവർ ഇത്തരം കേസുകളിൽ ഇടപെടുന്നത് വളരെ യാന്ത്രികമായിട്ടാണ്.
കേസുകളെ സംബന്ധിച്ചുള്ള വസ്തുതകളോ യുക്തിയോ പരിഗണിക്കാതെയാണ് ദീർഘകാലം ആളുകളെ തടവിൽ വെയ്ക്കുന്നത്. ഒരു യു.എ.പി.എ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആറുമാസം വരെ സമയം അനുവദിക്കാനാകും. സാധാരണ ക്രിമിനൽ കേസുകളിൽ ഇത് പരമാവധി 60 മുതൽ90 ദിവസം വരെയാണ്. ഈ സമയത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കും. ഒരു യു.എ.പി.എ തടവുകാരിയെ സംബന്ധിച്ച് ജാമ്യത്തിനുള്ള സാധ്യത ഇതിനാൽ തന്നെ പരിമിതപ്പെടുന്നു. ഒന്നിനു പിറകെ ഒന്നായി വിവിധ കേസുകളിൽ ഇങ്ങനെ ആറുമാസം വീതം റിമാന്റ് ചെയ്തതാണ് എന്റെ ജാമ്യം വൈകിയ്്തിനുള്ള മുഖ്യ കാരണങ്ങളിലൊന്ന്. മൂന്നര വർഷത്തോളം കഴിഞ്ഞാണ് എനിക്ക് കർശന ഉപാധികളോടെ ജാമ്യം ലഭിക്കുന്നത്.
എന്റെ പേരിലുള്ള 17 കേസുകളിൽ ഒന്നിൽ പോലും ഞാൻ നേരിട്ട് ഒരു സമൂർത്തമായ കുറ്റം ചെയ്തതായി പറയുന്നതല്ല. 10 കേസുകളും വ്യാജ രേഖകൾ ചമച്ച് സിം കാർഡ് എടുത്തുവെന്നു പറഞ്ഞുള്ളതാണ്. ഇതെല്ലാം കെട്ടിച്ചമച്ച കള്ളക്കേസുകളാണ്. ബാക്കിയുള്ള കേസുകളിൽ ആറും ഗൂഢാലോചന കുറ്റമാണ്. കേസുകളെ നിയമപരമായി നേരിട്ട് ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാകുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ നിയമപോരാട്ടം തുടരും. ആറും ഷൈന പറഞ്ഞു.
(അവസാനിച്ചു).
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- 'നീ കുപ്പത്തൊട്ടിയിൽ നിന്ന് വന്നതല്ലേ; എത്രയും വേഗം ഒഴിഞ്ഞു പോകണം'
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍