ഒമ്പതാം വയസിൽ യേശുദാസിനൊപ്പം ലൈവ് റിക്കോർഡിങ്; ഷാജി കൈലാസിന്റെ ആദ്യ സിനിമയിൽ പിന്നണി ഗായികയായി അരങ്ങേറ്റം; ആലപിക്കാൻ ഭാഗ്യം കിട്ടിയത് ദേവരാജൻ മാസ്റ്ററും അർജ്ജുനൻ മാസ്റ്ററും അടക്കമുള്ള സംഗീത സംവിധായകരുടെ ഗാനങ്ങൾ; പിന്നണി ഗാന രംഗത്ത് കഴിവുണ്ടായിട്ടും അവസരങ്ങൾ നിഷേധിക്കപ്പെട്ടു; തൊണ്ണൂറുകളിൽ ഇളയരാജ ഗാനങ്ങൾ വേദികളിൽ പാടിത്തിമർത്ത പിന്നണി ഗായിക ലക്ഷ്മി രംഗൻ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു; മറുനാടനോട് മനസു തുറന്ന് ലക്ഷ്മി
എം മനോജ് കുമാർ
തിരുവനന്തപുരം: പിന്നണി ഗാനരംഗത്ത് സുപരിചിതമായ പേരാണ് ലക്ഷ്മി രംഗന്റെത്. തിരുവനന്തപുരത്തെ പ്രശസ്തമായ സംഗീത കുടുംബത്തിലാണ് ലക്ഷ്മി രംഗന്റെ ജനനം. ഗായകൻ കെ.പി.ബ്രഹ്മാനന്ദനും സംഗീത സംവിധായകൻ തങ്കരാജുമൊക്കെ ലക്ഷ്മി രംഗന്റെ അടുത്ത ബന്ധുക്കൾ. ഗായകൻ സി.എഎസ്. പരമാനന്ദൻ, തബലിസ്റ്റ് ഹരിശങ്കർ, ജയരാജ് ഒക്കെ ഉൾക്കൊള്ളുന്ന വിശാലമായ സംഗീത കുടുംബം. ഒൻപതാം വയസിൽ യേശുദാസിന്റെ കൂടെ ലൈവ് റെക്കോർഡിങ്; ഷാജി കൈലാസിന്റെ ആദ്യ സിനിമയിൽ പിന്നണി ഗായികയായി അരങ്ങേറ്റം. കെ.എസ്.ചിത്ര അടക്കമുള്ള ഒട്ടനവധി ഗായികമാർക്ക് വേണ്ടി ട്രാക്ക് പാടി. ചിത്രയ്ക്ക് അടക്കമുള്ള ഗായികമാർക്ക് വേണ്ടി ട്രാക്ക് പാടിയപ്പോൾ ഇതേ ട്രാക്ക് ഫൈനൽ ആക്കിയ അനുഭവങ്ങളും. കഴിവുണ്ടായിട്ടും സംഗീത രംഗത്ത് ബന്ധുബലം ഉണ്ടായിട്ടും അവസരങ്ങൾ കുറഞ്ഞ വിചിത്രമായ കഥയാണ് ലക്ഷ്മി രംഗന്റേത്. ഇപ്പോൾ ദീർഘമായ ഇടവേളയ്ക്ക് ശേഷം ലക്ഷ്മി രംഗൻ പിന്നണി ഗാനരംഗത്ത് സജീവമാകുകയാണ്. ലക്ഷ്മി രംഗൻ മറുനാടന് അനുവദിച്ച അഭിമുഖത്തിലേക്ക്....
- ലക്ഷ്മി രംഗൻ.. സിനിമാ പിന്നണി ഗാനരംഗത്ത് സുപരിചിത നാമം. എന്നിട്ടും എന്തുകൊണ്ട് അവസരങ്ങൾ കുറഞ്ഞു?
പിന്നണി ഗാനരംഗത്ത് അവസരങ്ങൾ കുറഞ്ഞു എന്ന് പറയാൻ കഴിയില്ല. എനിക്കറിയാം. എന്റെ ഭാഗത്ത് നിന്നുള്ള അധ്വാനം, പരിശ്രമം ആ സമയത്ത് എന്റെ ഭാഗത്ത് നിന്നും വന്നില്ല. ഫീൽഡിൽ നിൽക്കണമെന്ന് എന്റെ ആവശ്യമായിരുന്നു. എന്നെ സംബന്ധിച്ച് ഒമ്പത് വയസു മുതൽ ഞാൻ പിന്നണിഗാന രംഗത്തുണ്ട്. ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരംഗത്ത് എനിക്ക് എൻട്രി ലഭിക്കുന്നത്. ജെറി അമൽദേവ് ആയിരുന്നു അതിന്റെ സംഗീതം. വലിയൊരു ബാനറിലാണ് എന്റെ എൻട്രി. സംവിധായകൻ എന്ന നിലയിൽ ഷാജി കൈലാസിന്റെ ആദ്യ സിനിമ. ബിച്ചു തിരുമലയുടെ വരികൾ. ആ പാട്ടുകൾ ആ കാലത്ത് വളരെയധികം ഹിറ്റായിരുന്നു. കുട്ടിക്കാലത്ത് തന്നെ വളരെയധികം അവസരങ്ങൾ അങ്ങിനെ ലഭിച്ചു. പിന്നീട് എന്റെയൊരു കോളേജ് തലവും കഴിഞ്ഞു. എം.എ.മ്യൂസിക് കഴിഞ്ഞു. ടീച്ചിങ് എന്റെ പാഷൻ ആയിരുന്നു. ടീച്ചിങ് പ്രൊഫഷനിലേക്ക് തിരിഞ്ഞത് അവസരങ്ങൾ കുറയാൻ കാരണമായി. പ്ലേ ബാക്ക് സിംഗിങ് അവസരങ്ങൾ കുറയാൻ ഇത് കാരണമാകുകയായിരുന്നു. കൂടുതൽ ശ്രദ്ധ ടീച്ചിംഗിലെക്ക് പോയി. അതാണ് ഒരു പ്രധാന കാരണമായി എനിക്ക് പറയാനുള്ളത്.
- പിന്നണി പാടിയ ഗാനങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും പറയാമോ?
നേരത്തെ പറഞ്ഞപോലെ ആദ്യ സിനിമ ഒരു കുടയും കുഞ്ഞു പെങ്ങളും. കുരുവി കുരുവി വാ വാ എന്ന ഗാനമായിരുന്നു അത്. ബേബി ശാലിനിയെ കാസ്റ്റ് ചെയ്തുള്ള സോംഗ് ആയിരുന്നു. പിന്നെ ദാസ് സാറിനൊപ്പം (യേശുദാസ്) ആയിരുന്നു. ഒമ്പത്-പത്ത് വയസ് കാലത്ത് തന്നെയാണ് ഈ ഗാനം ആലപിച്ചത്. ഒരു യുഗ്മഗാനമായിരുന്നു പാടാൻ അവസരം കൊടുത്തത്. ലക്കി നമ്പർ ടു എന്ന സിനിമയായിരുന്നു അത്. ശർമ്മ. അദ്ദേഹമായിരുന്നു സംഗീത സംവിധായകൻ. ഒരു മോഹമുന്തിരി പൂത്തല്ലോ പൂന്തേൻ മിഴിയാലേ...എന്ന് തുടങ്ങുന്ന ഗാനമായിരുന്നു. അതിനെ തുടർന്ന് എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി സിനിമയിൽ പാടി. ഇങ്ങിനെ എട്ടുപത്ത് സിനിമകളിൽ ഞാൻ ചെറു പ്രായത്തിലാണ് പാടിയത്. മോക്ഷം എന്ന് പറഞ്ഞു അവാർഡ് ലഭിച്ച കുട്ടികളുടെ സിനിമയിൽ ടൈറ്റിൽ സോങ്ങ്. അങ്ങിനെ ധാരാളം അവസരം ആ സമയങ്ങളിൽ ലഭിച്ചു.
പിന്നെ എന്റെ ശബ്ദത്തിൽ മാറ്റം വന്നു. അതിനു ശേഷം ഞാൻ പാടുന്നത് തില്ലാന തില്ലാന എന്ന സിനിമയായിരുന്നു.ഒരു സോളോ സോങ്ങ് ആയിരുന്നു. എന്റെ ശ്രദ്ധിക്കപ്പെട്ട ഗാനം അതായിരുന്നു. എന്റെ ഇളയ അമ്മാവൻ തങ്കരാജ്. അദ്ദേഹമായിരുന്നു അതിന്റെ സംഗീത സംവിധാനം. കണ്ടാൽ മിണ്ടാ വായാടി കൂടെ....എന്ന ഗാനം. അത് ഞാൻ വിശ്വസിക്കുന്നത്, നമ്മെ വിട്ടു പിരിഞ്ഞുപോയ ഗിരീഷ് പുത്തഞ്ചേരിയുടെ ഒരു ഗാനം പാടാനുള്ള ഒരു ഭാഗ്യമാണ് അന്ന് ലഭിച്ചത്. പുത്തഞ്ചേരിയായിരുന്നു ആ ഗാനത്തിന്റെ വരികൾ രചിച്ചത്.
പിന്നീട് ഡിയർ ഫ്രന്റ്‌സ് എന്ന പാട്ടാണ് പാടിയത്. എന്റെ ഭർത്താവ് എൻ.ജെ.ബെൻസൺ അദ്ദേഹം സംഗീത സംവിധായകനാണ്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന മൂന്നു സിനിമകളിൽ ഞാൻ പാടിയിട്ടുണ്ട്. ഡിയർ ഫ്രന്റ്‌സിൽ വിധു പ്രതാപുമായിട്ടുള്ള ഒരു ഡ്യുയറ്റ് ആണ് പാടിയത്. മഞ്ഞിന്നീറൻ തൂവൽ പെയ്യും... എന്ന ഗാനം.. ഈ സോങ്ങ് ഓഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. മരണം ദുർബലം... ഈ സിനിമയുടെ ലോഞ്ചിങ് കഴിഞ്ഞിട്ടേയുളൂ.. തിരമാലകളെ.. തിരമാലകളെ.... തലതല്ലി കരയുവതെന്തേ.... എന്ന സോങ്ങ്...ആണ്.
തമിഴിൽ ഒരു വലിയ എൻട്രി കിട്ടിയിട്ടുണ്ട്. പുതുമുഖങ്ങൾ ആണ് അതിലുള്ളത്. പ്രതീക്ഷയുള്ള ഒരു ഗാനം ആണിത്.
- ലതാമങ്കേഷ്‌ക്കറിനെ ഓർമ്മിപ്പിക്കുന്നു, അലയടിച്ചുയരുന്ന ഭാവങ്ങൾ എന്നൊക്കെ ആസ്വാദകർ പറയുന്നു... ഒരു ഗോഡ് ഫാദറിന്റെ അഭാവമാണോ ഗാനങ്ങൾ കുറഞ്ഞതിനു പിന്നിൽ?
സംഗീതം പാരമ്പര്യമായി കൈകാര്യം ചെയ്യുന്ന വലിയ കുടുംബത്തിലെ അംഗമാണ് ഞാൻ. തലമുറകളായി സംഗീതം ഉപാസിച്ച് ജീവിക്കുന്നതാണ് ഞങ്ങളുടെ കുടുംബം. എന്റെ ഗുരു എസ്. രത്‌നാകരൻ ഭാഗവതരാണ്. പ്രശസ്ത ഗായകനായ കെ.പി.ബ്രഹ്മാനന്ദൻ ഞങ്ങളുടെ കുടുംബത്തിലുള്ളതാണ്. ശ്രീകാന്ത് ഞങ്ങളുടെ കുടുംബത്തിൽ ഉള്ളതാണ്. അതുകൊണ്ട് തന്നെ ഗോഡ്ഫാദർ ഇല്ലാ എന്ന് എനിക്ക് വാദിക്കാൻ കഴിയില്ല. എന്റെ അമ്മാവൻ തങ്കരാജ്, ഗായകൻ സി.എഎസ്. പരമാനന്ദൻ, തബലിസ്റ്റ് ഹരിശങ്കർ, ജയരാജ് അദ്ദേഹം സംഗീതജ്ഞനാണ്. ഇവരൊക്കെ ഉൾച്ചേർന്നു ഞങ്ങൾക്ക് തബല എന്ന ഒരു ഓർക്കസ്ട്രയുണ്ടായിരുന്നു. നാല് വയസ് മുതൽ ഓർക്കസ്ട്രയിലെ സിംഗർ ആയി രംഗത്ത് വന്നു. അമ്മാവന്മാരുടെ സപ്പോർട്ട് തന്നെയാണ് കലാരംഗത്ത് ഞാൻ വരാൻ ഇടയായത്. പിന്നെ കാലത്തിനൊപ്പം പോകാൻ കഴിഞ്ഞോ എന്ന് ചോദിച്ചാൽ എനിക്കും അങ്ങിനെ ഒരുത്തരം എനിക്കും തരാൻ കഴിയുന്നില്ല. പ്രൊഫഷണലി എംഎ കംപ്ലീറ്റ് ചെയ്തപ്പോൾ ഞാൻ ടീച്ചിംഗിലെക്ക് തിരിഞ്ഞതോടെ എനിക്ക് പ്ലേ ബാക്ക് സിംങ്ങിഗിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അത് വലിയൊരു കാരണമാണ്.
- യേശുദാസിനെപോലുള്ള പ്രമുഖർക്കൊപ്പം ചെറുപ്രായത്തിൽ തന്നെ ഒരുമിച്ച് പാടാൻ കഴിഞ്ഞു?
ഈശ്വര തുല്യനായി എല്ലാ സംഗീതജ്ഞരും കാണുന്ന ഗായകനാണ് ദാസ് സാർ. എന്റെ ഒമ്പതാമത്തെ വയസിലാണ് അദ്ദേഹത്തിനൊപ്പം ഒരു കുടയും കുഞ്ഞു പെങ്ങളും സിനിമയിൽ പാടുന്നത്. തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്. 87-90 കാലത്തിലായിരുന്നു ആ റെക്കോർഡിങ്. ആ സമയത്ത് ലൈവ് റെക്കോർഡിങ് ആയിരുന്നു. ഇന്നു കംപ്യൂട്ടറൈസ്ഡ് യുഗമാണ്. അന്ന് അങ്ങിനെയല്ല. ലൈവ് ആണ്. എല്ലാ ഗുരുതുല്യരായ ആർട്ടിസ്റ്റുകൾക്കൊപ്പമായിരുന്നു ആ പ്രാക്ടീസിങ്. ഒരുമിച്ച് പ്രാക്ടീസ് ചെയ്ത് ഒരൊറ്റ ടേക്കിൽ ആയിരുന്നു റെക്കോർഡിങ്.
തരംഗിണി സ്റ്റുഡിയോയിൽ പാടാൻ ചെന്നപ്പോഴാണ് ദാസ് സാറിനെയും ചിത്ര ചേച്ചിയെയും ഞാൻ പരിചയപ്പെടുന്നത്. ആദ്യം കാണുന്നതും പരിചയപ്പെടുന്നതും ഇവിടെ വെച്ചു തന്നെ. എന്റെ പാട്ട് ദാസ് സാർ തരംഗിണി സ്റ്റുഡിയോയിൽ വെച്ച് കേട്ടു. അന്ന് തരംഗിണിയുടെ അയ്യപ്പ കാസറ്റുകൾ ഇറങ്ങുന്ന സമയമാണ്. അയ്യപ്പ ഗാനത്തിൽ അദ്ദേഹത്തിനൊപ്പം ഒരു യുഗ്മഗാനം പാടാൻ കഴിഞ്ഞു.കൈതപ്രം ആയിരുന്നു അതിന്റെ രചന. അതിന്റെ തമിഴും, മലയാളവുമുണ്ട്. അതിൽ രണ്ടിലും എന്നെക്കൊണ്ട് തന്നെയാണ് ദാസ് സാർ പാടിച്ചത്.അദ്ദേഹം തന്നെ നേരിട്ട് പഠിപ്പിച്ചാണ് പാടിച്ചത്. അതുകൊണ്ട് തന്നെ അത് മനസ്സിൽ കിടക്കുന്നുണ്ട്. പാട്ട് ദാസ് സാറിന് ഇഷ്ടമായി. അതുകൊണ്ട് തന്നെയാണ് അദ്ദേഹം എന്നെ വിളിച്ചത്. ആ വിശ്വാസമാണ് എനിക്കുള്ളത്. പിന്നീട് അദ്ദേഹം വീണ്ടും സ്റ്റുഡിയോയിൽ എന്നെ വിളിപ്പിച്ചു. തമിഴ് വേർഷൻ പാടാൻ വേണ്ടി. പിന്നീട് അദ്ദേഹത്തിനൊപ്പം യുഗ്മഗാനം പാടി. ലക്കി നമ്പർ ടുവിൽ.
- ശ്രമിച്ചിരുന്നെങ്കിൽ ഒരു പിന്നണി ഗായികയായി ഉയരാൻ കഴിയുമായിരുന്നോ?
തീർച്ചയായും. എനിക്ക് സാധിക്കുമായിരുന്നു. ദൈവാധീനത്തിന്റെ പ്രശ്‌നമല്ല. എന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ചയാണ്. എന്റെ ഭാഗത്ത് നിന്നും വന്ന പരിശ്രമക്കുറവ് എന്ന് മാത്രമേ അതിനു പറയാൻ കഴിയൂ.
- ഒട്ടുവളരെ സിനിമകളിൽ ട്രാക്ക് പാടി; ആ ട്രാക്ക് പാടൽ പിന്നെ ഫൈനലൈസ് ചെയ്തിരുന്നോ?
അങ്ങിനെ ട്രാക്ക് പാടിയ പാട്ട് ഫൈനൽ ആക്കിയിട്ടുണ്ട്. ചിത്ര ചേച്ചിക്ക് വേണ്ടി ട്രാക്ക് പാടിയ സോംഗ് വരെയുണ്ട്. തില്ലാന തില്ലാനയിലെ സോംഗ് അങ്ങിനെ പാടിയതാണ്. ഇത് തന്നെ മതി ഫൈനൽ എന്ന് സംവിധായകനും നിർമ്മാതാവും പറഞ്ഞ ഗാനമാണത്. കാക്കി നക്ഷത്രം എന്ന സിനിമ, അതിലൊരു ഡ്യുയറ്റ് അങ്ങിനെ ഫൈനലൈസ് ചെയ്തതാണ്. പിന്നെ കുരുമൊഴിയെ...... എന്ന് തുടങ്ങുന്ന ഗാനം. ഇങ്ങിനെയുള്ള പാട്ടുകൾ ട്രാക്ക് കേട്ട് ഫൈനൽ ആയതാണ്.
- സംഗീത സംവിധായകരുമായുള്ള അടുപ്പം കാരണമാണോ ഗായകർക്ക് കൂടുതൽ അവസരം ലഭ്യമാകുന്നത്?
പിന്നണി ഗാനരംഗത്ത് അവസരം കുറഞ്ഞെങ്കിലും പിന്നണി ഗായികയ്ക്ക് ലഭിക്കേണ്ടതിലും ഉപരിയായിട്ടുള്ള വലിയ വലിയ ഭാഗ്യങ്ങൾ എനിക്ക് ലഭിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. ദേവരാജൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, പെരുമ്പാവൂർ രവീന്ദ്രനാഥൻ സാർ, രവീന്ദ്രൻ മാഷ്, ജോൺസൺ മാസ്റ്റർ, എം.ജി.രാധാകൃഷ്ണൻ, ജെറി അമൽദേവ്, അർജുനൻ മാസ്റ്റർ, സിതാര, ശരത്, എം.ജയചന്ദ്രൻ എല്ലാവരുമായും സഹകരിക്കാൻ കഴിഞ്ഞു. ഇവരുടെയൊക്കെ സംഗീത സംവിധാനത്തിൽ പാട്ടുകൾ പാടാൻ കഴിഞ്ഞു എന്നുള്ളത് എന്റെ കലാജീവിതത്തിലെ മഹാഭാഗ്യമാണ്. എല്ലാവർക്കും എന്നെ അറിയാം, എല്ലാവരെയും എനിക്കുമറിയാം എന്നായിരുന്നു. പക്ഷെ അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിച്ചില്ല. അത് ഒരു സത്യമാണ്.
- ട്രാക്ക് പാടിയാൽ അവസരം കുറയുമോ? ട്രാക്ക് പാടുന്നതിനെ എങ്ങിനെ കാണുന്നു?
ട്രാക്ക് പാടുന്നവർക്ക് ട്രാക്ക് തന്നെ പാടേണ്ടിവരും എന്നതിനോട് യോജിക്കുന്നില്ല. ട്രാക്ക് സിംഗർ, സ്‌ട്രെയിറ്റ് സിംഗർ അങ്ങിനെ ഒരു സപ്രേഷൻ ഉള്ളതായി തോന്നുന്നില്ല. വെൽ ടാലന്റഡ് ആയിട്ടുളവരാണ് ട്രാക്ക് പാടുന്നതും സ്‌ട്രൈറ്റ് പാടുന്നതും. നമ്മുടെ വോയിസ് ഒരു പ്രധാന ഘടകമാണ്. താരം, സ്റ്റാർ വാല്യു കഥാപാത്രം എല്ലാം ചേർന്ന് വരണം. ഒത്തിരി കാര്യങ്ങളുണ്ട്. ട്രാക്ക് സിംഗർ എന്നൊരു കാറ്റഗറി ഇല്ലാ എന്ന് തന്നെയാണ് എന്റെ വിശ്വാസം.
- ഒട്ടനവധി ജനപ്രിയ പരസ്യ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. ഏതൊക്കെയാണവ?
കുടയുടെ പരസ്യങ്ങളിൽ പോപ്പി ഉൾപ്പെടെ പാടിയിട്ടുണ്ട്.കുഞ്ഞിലേ വന്നതുകൊണ്ട് ജിംഗിൾസ് ഒക്കെ പാട്ടിയിട്ടുണ്ട്. കുട്ടി വോയിസിൽ ഒത്തിരി പാടിയിട്ടുണ്ട്.
- ഒരു ഗായികയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയുന്ന സാഹചര്യം പിന്നണി ഗാനരംഗത്ത് നിലനിൽക്കുന്നുണ്ടോ?
ട്രെൻഡ് പൂർണമായും മാറി. 87 ലാണ് എന്റെ ഫസ്റ്റ് എൻട്രി. വർഷങ്ങൾ ഇത്രയും കടന്നുപോയി. എല്ലാ രീതിയിലും വളർന്ന ടെക്‌നോളജിയാണ് മുന്നിൽ.കാലത്തിനൊപ്പം നമ്മൾ അപ്‌ഡേറ്റ് ആകേണ്ട പ്രശ്‌നമുണ്ട്. സംഗീതത്തെക്കുറിച്ച് ടെക്‌നോളജിയെക്കുറിച്ച് നല്ല വിവരം നമുക്ക് വേണം. ബേസിക് നോളെജ് നിർബന്ധം. കർണാടിക്, ഹിന്ദുസ്ഥാനി ഈ രീതിയിൽ ഔട്ട്പുട്ട് കൊടുക്കാൻ ഉള്ളൊരു സിംഗർ ആണ് നമ്മൾ എങ്കിൽ സ്റ്റെഡിയായി നിൽക്കുന്ന കാര്യത്തിൽ നമുക്ക് തീർച്ചയായിട്ടും നമുക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ല.
- സൺ ടിവി റിയാലിറ്റി ഷോ സൺ സിംഗറിൽ മകൾ ആൻ ബെൻസൺ ഒന്നാമതെത്തി. അതിനു ശേഷം ഇളയരാജ മകളെ ചെന്നൈയിലേക്ക് ക്ഷണിച്ചു. ഇളയരാജയുടെ ഹിറ്റ് സോങ്ങുകൾ പാടിത്തിമർത്ത ഗായിക എന്ന നിലയിൽ ഇളയരാജയുമായുള്ള കൂടിക്കാഴ്ച എങ്ങിനെയുള്ള അനുഭവമായി?
മകളുടെ പേര് ആൻ ബെൻസൺ. ഏഴാം സ്റ്റാൻഡേർഡിൽ പഠിക്കുന്നു.മകൾ സൺ ടിവിയുടെ വളരെ പോപ്പുലർ ആയ റിയാലിറ്റി ഷോ സൺ സിങ്കറിൽ പങ്കെടുത്തു. മോൾക്ക് വിൻ ചെയ്യാൻ സാധിച്ചു. അതിൽ ഓർക്കസ്‌ട്രെ കൺടക്റ്റ് ചെയ്തിരുന്നത് തമിഴിലെ പ്രശസ്ത ഫ്‌ളുട്ടിസ്റ്റ് ശശികുമാർ സാർ ആയിരുന്നു. സാർ മകളുടെ പാട്ട് ശ്രദ്ധിക്കുമായിരുന്നു. രാജാ സാറിന്റെ ഒരു പാട് ഗാനങ്ങൾക്ക് അകമ്പനി ചെയ്ത ആർട്ടിസ്റ്റാണ് അദ്ദേഹം. ശശികുമാർ സാറാണ് മകളെക്കുറിച്ച് രാജാ സാറിനോട് പറഞ്ഞത്. രാജാ സാറിൽ നിന്നും പെട്ടെന്ന് ഒരു അപ്പോയിന്റ്‌മെന്റ് കിട്ടുകയാണ് ചെയ്തത്. ഒരു ദിവസം രാത്രി വിളിച്ച് പിറ്റേന്ന് ചെന്നൈയിൽ എത്താനാണ് ആവശ്യപ്പെട്ടത്. രാജാ സർ വെയിറ്റ് ചെയ്യും. രാവിലെ എത്തണം എന്നാണ് പറഞ്ഞത്. പെട്ടെന്ന് ഞങ്ങൾക്കത് ഉൾക്കൊള്ളാൻ കൂടി കഴിഞ്ഞില്ല. മകളുടെ ഈ എയ്ജിലൊക്കെ ഞാൻ ഗാനമേള വേദികളിലൊക്കെയാണ്. അത്രത്തോളം ഗാനങ്ങൾ, രാജാ സാറിന്റെ ഒരു കളക്ഷൻ തന്നെ എന്റെ കയ്യിലുണ്ട്. ഞാൻ പാടിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ആരാധന എന്നല്ല. നമുക്ക് പറയുമ്പോൾ തന്നെ വാക്കുകളില്ല. അത്രത്തോളം ആരാധനയാണ്. ഒരു പക്ഷെ നേരത്തെ പറഞ്ഞപോലെ എനിക്ക് സാധിക്കാത്ത ഒരു ഭാഗ്യം മകൾക്ക് ലഭിച്ചു എന്നുള്ള സന്തോഷത്തിലാണ് ഞാൻ. രാത്രി തന്നെ ഫ്‌ളൈറ്റ് പിടിച്ചു ഞങ്ങൾ ചെന്നൈയിലേക്ക് പോയി.
രാവിലെ പറഞ്ഞ പോലെ ഒമ്പത് മണിക്ക് ഞങ്ങൾ രാജാ സാറിന്റെ ഓഫീസിൽ ഹാജരുണ്ട്. അദ്ദേഹം പ്രൈവറ്റ് റൂമിലേക്ക് ഞങ്ങളെ വിളിച്ചു. ദൈവികമായ ഒരു കോൺസെപ്റ്റ് ആണ് അദ്ദേഹം. പറയാൻ വാക്കുകളില്ല. ഹൃദയമിടിപ്പോടെ തന്നെയാണ് കയറിയത്. രാജാ സാറിന്റെ മുന്നിലേക്ക് ആദ്യമായി പോകുന്നു എന്ന ഫീലിലാണ് ഞാൻ മുറിയിലേക്ക് കാൽകുത്തുന്നത്. അദ്ദേഹം ഒരു വലിയ കസേരയിൽ ഇരിക്കുന്നു. മോൾ കൂളായി കയറിപ്പോയി. രാജാ സാറിന്റെ മുന്നിലേക്ക് ഞാൻ എൻട്രി ചെയ്തപ്പോൾ ഞാൻ പോലും അറിയാതെ ഞാൻ കരഞ്ഞു. എനിക്കറിയില്ല എങ്ങിനെ എങ്ങിനെ കണ്ണുനീർ നിറഞ്ഞുവെന്ന്. രാജാ സാറിന്റെ മുന്നിൽ എത്തിയപ്പോൾ കണ്ണുനീർകൊണ്ട് എനിക്ക് കണ്ണ് കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആ രീതിയിൽ കണ്ണുനീർ കൊണ്ട് നിറഞ്ഞിട്ട്. അദ്ദേഹം എന്നെ തന്നെ നോക്കി. അദ്ദേഹത്തിന്റെ മാനേജരും ഉണ്ടായിരുന്നു. രണ്ടു പേരും എന്നെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു. എന്റെ അവസ്ഥ കണ്ടപ്പോൾ സാറിനു എന്നെ മനസിലായി എന്ന് ഞാൻ വിശ്വസിക്കുന്നു. കണ്ണ് തുടച്ച് ഞാനും മകളും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. കാലിൽ തൊട്ടു വന്ദിച്ചു. അദ്ദേഹം ഒന്നും മിണ്ടിയില്ല. മോളോട് ഒരു പാട്ട് പാടാൻ പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ ഒരു കോമ്പോസിഷൻ മകൾ പാടി. അവളെ പാടിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പോയത്. ഞാൻ പാടുമെന്നു എന്നെ ഇൻട്രോഡ്യൂസ് ചെയ്തയാൾ പറഞ്ഞിട്ടില്ലാ എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.
അദ്ദേഹം എന്നോടു ഒരു പാട്ടുപാടാൻ പറഞ്ഞു. ഒരു പാട്ട് പാടുന്നോ എന്നാണ് ചോദിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഷോക്ക് ആയി പോയി എനിക്ക്. ഞാൻ ഒട്ടും പ്രിപ്പേർഡ് ആയിരുന്നുമില്ല. അദ്ദേഹം പാടുന്നോ എന്ന് ചോദിച്ചപ്പോൾ ഇല്ലാ എന്ന് എനിക്ക് ഒരിക്കലും പറയാൻ കഴിഞ്ഞില്ല. ഉൾപാർവെ എന്ന ഗാനം ഞാൻ പാടി. നല്ലാരുക്ക് എന്ന് മാത്രം അദ്ദേഹം പറഞ്ഞു.
- താരത്തിളക്കത്തോടെ നിറഞ്ഞു നിന്ന ഒരു കാലമുണ്ടായിരുന്നു എൺപതുകളിലെ ഗാനമേളകളിൽ. അതൊന്നു ഓർക്കാമോ?
ആ കാലത്ത് വളരെയധികം തിരക്കുള്ള ഒരു ഗായികയായിരുന്നു ഞാൻ. നാല് വയസ് മുതൽ അജന്ത ഓർക്കസ്ട്ര. ഞാൻ പറഞ്ഞുവല്ലോ.. കേരളത്തിൽ ഒട്ടുവളരെ വേദികളിൽ പാടി. ദിനേനെ അന്ന് പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. എന്റെ സ്വന്തം ബാനറിലാണ് പ്രോഗ്രാംസ് ഒക്കെ ഉണ്ടായിരുന്നത്. 5000-ൽ അധികം വേദികളിൽ ഞാൻ പാടിക്കഴിഞ്ഞിട്ടുണ്ട്. എന്റെ അമ്മ അന്ന് നല്ലൊരു കാര്യം ചെയ്തിരുന്നു. ഒരു ഡയറിയിൽ പ്രോഗ്രാമുകൾ കുറിച്ചിടുമായിരുന്നു.ഞാൻ പാടിയ ഓരോ വേദിയുടെയും വിശദാംശങ്ങൾ അമ്മയുടെ ഡയറിലുണ്ടായിരുന്നു.
- സംഗീത വിദ്യാർത്ഥികൾക്കായി കലാംഗൻ തുടങ്ങി?
2013-ൽ കവഡിയാർ ഗോൾഫ് ലിങ്ക്‌സിന് അടുത്തായി തുടക്കമിട്ടതാണ് കലാംഗൻ. ഇവിടെ സംഗീതവും നൃത്തവും സമ്മേളിക്കുന്നു. പ്രശസ്ത നർത്തകി ശാരദാ തമ്പിയും ഞാനും കൂടിയാണ് കലാംഗന് തുടക്കമിട്ടത്. ഒട്ടനവധി വിദ്യാർത്ഥികൾ ഇവിടെ പഠനം തുടരുന്നുണ്ട്. സംഗീതത്തിനു വേണ്ടി, നൃത്തത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഇരുവരും കൈകോർത്ത് കലാംഗന് തുടക്കമിട്ടത്. അത് നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുമുണ്ട്.
- എന്താണ് ഭാവി പരിപാടികൾ?
പിന്നണി ഗാന രംഗത്ത് ചുവടുറപ്പിക്കാൻ തന്നെയാണ് എന്റെ തീരുമാനം. മുൻപ് ഞാൻ ടീച്ചിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതുകൊണ്ട് തന്നെ അവസരങ്ങൾ നഷ്ടമായി. ഇപ്പോൾ പിന്നണി ഗാന രംഗത്ത് കൂടുതൽ ശ്രദ്ധ നൽകാനാണ് എന്റെ തീരുമാനം. പിന്നണി പാടാനുള്ള കൂടുതൽ അവസരങ്ങൾ എന്നെ തേടി വരുന്നു. ബന്ധങ്ങളുമുണ്ട്. അവസരങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ പിന്നണിഗാനരംഗത്ത് ആത്മവിശ്വാസത്തോടെ തന്നെ മുന്നേറാനാണ് തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍