വെള്ളാപ്പള്ളിയുടെ നീക്കം തെറ്റില്ല; കേരളത്തിലും രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ഇപ്പോഴും ജാതിയും മതവും തന്നെ; ഗുരുവിനെ വിവാദങ്ങളിൽ വലിച്ചിഴയ്ക്കരുത്: ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്‌ന ജ്ഞാന തപസി മറുനാടൻ മലയാളിയോട്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ബീഫ് ഫെസ്റ്റിന്റെയും ഗോവധ നിരോധനതിന്റെയും ഒക്കെ പേരിൽ മലയാളി തമ്മിൽ തല്ലി മത വൈര്യത്തിനു പുതിയ മാനങ്ങൾ നൽകുന്ന കാഴ്ചയാണ് ഇപ്പോൾ പൊതു സമൂഹത്തിനു ലഭ്യമാകുന്നത്. കാളിന്ദിയിൽ നിറഞ്ഞ കാളിയ വിഷത്തെക്കാളും ഉഗ്രതയിൽ അത് മലയാളിയെ പരസ്പ്പരം കുറഞ്ഞ പക്ഷം സോഷ്യൽ മീഡിയയിൽ എങ്കിലും തമ്മിൽ തല്ലിക്കാൻ പര്യാപ്തം ആകും വിധം വേര് പിടിച്ചു കഴിഞ്ഞിരിക്കുന്നു. പരസ്പ്പരം സ്‌നേഹിച്ച, പേരും മതവും നോക്കാതെ ഒരു നാട്ടിലെ ആരുടെ എങ്കിലും ഒക്കെ വേദനകളും സങ്കടവും തിരിച്ചറിഞ്ഞ ജന സമൂഹം ആയിരുന്നു മലയാളി. ആ നന്മയുടെ കാലങ്ങൾ ഇനി തിരിച്ചു കിട്ടുക പ്രയാസം തന്നെ ആയിരിക്കും എന്ന് മതവും ആയി ബന്ധപ്പെട്ട ഓരോ വിവാദവും മലയാളിയെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ വിഷം തീണ്ടിയവരിൽ ആൺ പെൺ വ്യത്യാസമോ ചെറുപ്പക്കാരും മുതിർന്നവരും എന്ന വ്യത്യാസമോ എന്തിനു കൊച്ചു കുട്ടികളിൽ പോലും അന്യ മതക്കാരെ ഒരു കയ്യകലപ്പാടിൽ നിർത്തണം എന്ന് പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് മലയാളി.
നഷ്ടമായി കൊണ്ടിരിക്കുന്ന നന്മകളെ തിരിച്ചു പിടിക്കാനോ അതിവേഗം പടരുന്ന മത വൈര്യത്തിനു തടയിടാനോ കെൽപ്പുള്ള ആരെങ്കിലും ഉണ്ടോ എന്ന് കേരളീയ സമൂഹം പ്രതീക്ഷയോടെയും അതിലേറെ പ്രത്യാശയോടെയും നോക്കുമ്പോൾ, കാര്യമായൊന്നും കണ്ടെത്താൻ കഴിയില്ല എന്ന സന്ദേഹം കൂടിയാണ് വരും തലമുറയെ വിറളി പിടിപ്പിക്കുവാൻ ബാക്കിയാകുന്നത്. ഇവിടെയാണ് സമൂഹ മനസ്സാക്ഷിക്കേറ്റ ആഴത്തിലുള്ള പരുക്കിന് മത നിരാസം എന്ന ആത്യന്തിക ഒറ്റമൂലിയുമായി നവജ്യോതി ശ്രീ കരുണാകര ഗുരുവിനെയും അദ്ദേഹം പടുത്തുയർത്തിയ ശാന്തിഗിരി എന്ന ആശ്രമവും മലയാളിക്ക് തുണയായി മാറുന്നത്. ഗുരു നിത്യതയിലേക്ക് യാത്ര ആയെങ്കിലും അദ്ദേഹം സൃഷ്ടിച്ച നവീന ചിന്തയുടെ അന്തർ ധാര അതിവേഗം മലയാള നാടിന്റെ അതിരുകളും പിന്നിട്ടു പടരുകയാണ്. അറിവ് സത്യമാണ്, സത്യം ഗുരുവാണ്, ആ ഗുരു തന്നെയാണ് ഈശ്വരൻ എന്ന അതുല്യവും സർവ്വ സൃഷ്ടാവും ആയ ഭാരതീയ ചിന്തയാണ് ശാന്തിഗിരിയുടെ അടിത്തറ. ഗുരുവിൽ ആകൃഷ്ടനായി പ്രശസ്ത സിനിമ സംവിധായകൻ രാജീവ് അഞ്ചൽ തയ്യാറാക്കിയ ചിത്രം ഓസ്‌കാർ അവാർഡ് വേദിയിലേക്ക് പോലും പരിഗണിക്കപ്പെട്ടിടത്ത്, കരുണാകര ഗുരു പടർത്തിയ ആശയത്തിന് വേര് പിടിക്കാൻ മതവും ഭാഷയും ദേശവും തടസ്സമല്ല എന്ന് കൂടിയാണ് തെളിഞ്ഞത്.
ഗുരുവിനെ കുറിച്ചു സമകാലിക രാഷ്ട്രീയത്തെ കുറിച്ചും ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌ന ജ്ഞാന തപസി മറുനാടൻ മലയാളിയോട് ആശയങ്ങൾ പങ്കുവച്ചു. ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ വീരേന്ദർ ശർമ്മ എംപി സംഘടിപ്പിക്കുന്ന കേരള കണക്ഷൻസ് എന്ന പരിപാടിയിലും പങ്കെടുക്കാൻ എത്തിയ അദ്ദേഹം മറുനാടൻ മലയാളി ലണ്ടൻ ലേഖകൻ കെ ആർ ഷൈജുമോന് നൽകിയ അഭിമുഖത്തിലേക്ക്.
- ഫേസ്‌ബുക്കിലും മറ്റും സജീവ സാന്നിധ്യമായ അങ്ങനെ ഹൈ ടെക് സ്വാമി എന്ന് വിളിച്ചാൽ അപാകതയുണ്ടോ?
ഞാൻ ഹൈ ടെക് ആണോ എന്നെനിക്കു അറിഞ്ഞു കൂടാ. എന്നാൽ ആധുനിക സമൂഹത്തിൽ ജീവിക്കുന്ന ഒരാൾ സമൂഹത്തിലെ വിവിധ തരക്കാരുമായി ഏറ്റവും വേഗത്തിൽ സംവദിക്കാൻ കഴിയുന്ന മാദ്ധ്യമം എന്ന നിലയ്ക്കാണ് ഞാൻ ഫേസ്‌ബുക്കിനെയും വാട്‌സ് ആപ്പിനെയും ഒക്കെ കാണുന്നത്. സന്യാസിക്കു സാമൂഹിക ജീവിതം അന്യം എന്നില്ലല്ലോ. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ എളുപ്പത്തിൽ അറിയുവാൻ കഴിയുക എന്നതാണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യം. തീർച്ചയായും ഇതിനു അതിന്റെതായ അപകട വശവും ഉണ്ട്. ആ അപകടത്തിൽ നിന്നും മാറി നടക്കുക എന്നതാണ് വിവേക മതിയായ മനുഷ്യന്റെ കടമ.
- എങ്കിലും താടിയും ജടയും ഇല്ലാത്ത ആധുനിക സ്വാമി എന്നൊരു കളിയാക്കൽ കേൾക്കാൻ ഇട വന്നിട്ടുണ്ടോ?
അതെങ്ങനെ സന്യാസി ആകണം എങ്കിൽ താടിയും ജടയും വേണമെന്ന് നിർബന്ധം ഉണ്ടോ? അതൊക്കെ ഓരോ വിശ്വാസ ധാരയും തത്വ ചിന്തകളും ആയി ബന്ധപ്പെട്ടു വരുന്ന കാര്യങ്ങളാണ്. ഭാരതത്തിൽ നിന്നും ലോകം ഏറ്റവും കൂടുതൽ അറിഞ്ഞ സ്വാമി വിവേകാനന്ദൻ ജടാധാരി ആയിരുന്നില്ലല്ലോ, ക്ലീൻ ഷേവും ആയിരുന്നില്ലേ? ഇത്തരത്തിൽ മറ്റു പലരും ഉണ്ട്. ശിവഗിരി സന്ന്യാസിമാരിൽ മിക്കവർക്കും തന്നെ താടിയും ജടയും ഇല്ലല്ലോ. എന്ന് വച്ച് അവരുടെ മഹത്വത്തിന് വല്ല കുറവും ഉണ്ടോ? ഓരോ ആശയ സംഹിതയുമായി ബന്ധപ്പെട്ടാണ് ഇത്തരം കാര്യങ്ങൾ തീരുമാനിക്കപ്പെടുക.
- ഇയ്യിടെയായി കേരളത്തിൽ സ്വാമിമാരും ബിഷപ്പുമാരും മൗലവിമാരും ഒക്കെ രാഷ്ട്രീത്തിൽ കൂടി പുറകിൽ നിന്നും കൈകടത്തുന്നു എന്ന ആശങ്ക ശക്തമാണ്. ഇതിൽ വാസ്തവം ഇല്ലേ?
ഓരോ താൽപ്പര്യങ്ങൾ വച്ച് കാര്യങ്ങളെ സമീപിക്കുമ്പോൾ ആണ് ഇത്തരം ആരോപണങ്ങൾ കേൾക്കേണ്ടി വരുന്നത്. അതിൽ സത്യം ഉണ്ടുതാനും. ആധ്യാത്മിക നേതാക്കൾക്കും അന്യം ആകേണ്ട ഒന്നല്ല രാഷ്ട്രീയം. പക്ഷെ അഭിപ്രായങ്ങൾ സ്വാതന്ത്രവും സത്യസന്ധവും ആയിരിക്കണം. നാം പ്രതിനിധീകരിക്കുന്ന സമുദായത്തിന് വേണ്ടി മാത്രം സംസാരിക്കുമ്പോൾ ആണ് അപകടം. ഒരു സമൂഹത്തിന് വേണ്ടി ഒന്നാകെ സംസാരിച്ചാൽ ഒരു കുഴപ്പവും ഇല്ല. എന്നാൽ കേരളത്തിൽ മതത്തെ മുൻനിർത്തി ആധ്യാത്മിക രംഗത്തുള്ളവർ നേട്ടം എടുക്കാൻ ശ്രമിക്കുന്നതാണ് എതിർപ്പിനു കാരണം.
- രാഷ്ട്രീയ കേരളത്തിന് എന്താണ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ സമൂല നിരീക്ഷണം നടത്തുന്ന വ്യക്തി എന്ന നിലയിൽ ഒരു വിലയിരുത്തൽ നടത്താമോ?
തീർച്ചയായും. കേരള രാഷ്ട്രീയം സാമുദായിക രാഷ്ട്രീയത്തിന്റെ ശക്തമായ സാന്നിധ്യം തിരിച്ചറിയുന്ന സമയം ആണിത്. മുൻപും ഇതുണ്ടായിരുന്നു, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് സമയത്ത്. എന്നാൽ ഇപ്പോൾ ബിജെപി, എസ്എൻഡിപി ബന്ധത്തിലൂടെ ഒരു തുറന്ന സാമുദായിക രാഷ്ട്രീയം കേരളം ദർശിക്കുകയാണ്. ഇതിൽ തെറ്റും ശരിയും ഉണ്ടോ എന്നൊക്കെ സമൂഹം തീരുമാനിക്കും. ഒരു മുൻ വിധിയോടെ വിധി എഴുതുന്നത് ശരിയല്ല. എന്നാൽ തെറ്റിനെ തെറ്റായി ചൂണ്ടിക്കാട്ടുന്നവർ തെറ്റ് ചെയ്യാത്തവർ ആയിരിക്കണം. പക്ഷെ അതല്ല ഇപ്പോൾ കേരളത്തിൽ കാണുന്നത്.
- വെള്ളാപ്പള്ളിയുടെ നീക്കം കേരള രാഷ്ട്രീയത്തിൽ ചലനം സൃഷ്ട്ടിക്കുമോ?
ഇടതും വലവും ഉഴുതു മറിച്ചിട്ട മണ്ണാണ് കേരളത്തിലേത്. ഒരു ബദൽ ശക്തി വളർന്നു വരണം എന്ന് സമൂഹത്തിൽ ഒരു ചിന്ത രൂപം കൊള്ളുന്നുണ്ട്. ആം ആദ്മി പോലുള്ള പ്രസ്ഥാനങ്ങൾ വന്നപ്പോൾ സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതൊരു സൂചനയാണ്. ഇപ്പോഴും സ്വാധീനിക്കാൻ കഴിയുന്ന ഒരു വേറിട്ട രാഷ്ട്രീയ മണ്ഡലം ഉണ്ടെന്ന് തന്നെയാണ് എന്റെ പക്ഷം. അത് ജാതി മത ശക്തികൾ പ്രയോജനപ്പെടുത്തിയാൽ അവരെയല്ല കുറ്റപ്പെടുത്തേണ്ടത്, നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളെ തന്നെയാണ്. അവർക്ക് പിഴച്ചപ്പോഴാണ് ബദൽ ആശയത്തിന് സ്വീകാര്യത നൽകാൻ ജനം തയ്യാറാകുന്നത്. വെള്ളാപ്പള്ളിയുടെ നീക്കം വിജയിക്കുമോ എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞു മാത്രം പറയാൻ പറ്റുന്ന കാര്യമാണ്. പക്ഷെ ബിജെപിക്ക് ഒരു ലക്ഷ്യം ഉണ്ട്, അതിലേക്കുള്ള ടൂൾ ആണ് വെള്ളാപ്പള്ളിയും എസ്എൻഡിപിയും. ഭരണത്തിൽ സുതാര്യത ഉറപ്പാക്കാനും അഴിമതി ഇല്ലാതാക്കാനും ഒക്കെ ഒരു മൂന്നാം ശക്തി ആവശ്യമാണ്. ഭരിക്കുന്നവരെ കൂടുതൽ അലേർട്ട് ആക്കുക എന്നതായിരിക്കും ഈ മൂന്നാം കക്ഷിയുടെ റോൾ. പുതിയ സ്വാധീന ശക്തികൾ ഉണ്ടാവുക തന്നെ വേണം.
- എസ്എൻഡിപി ഹൈജാക്ക് ചെയ്യപ്പെടുകയാണ് എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്?
എന്ന് പറയാൻ പറ്റില്ല. ഇന്ത്യയിൽ 85% ഹിന്ദുക്കളും ബാക്കി എല്ലാവരും ചേർന്ന് 15% പേരും ആണുള്ളത്. ഹിന്ദു ഭൂരിപക്ഷ സമുദായം അവഗണിക്കപ്പെടുന്നു എന്ന് ചിന്തിക്കുന്ന സാധാരണക്കാരായ ഒട്ടേറെ ആളുകൾ ഉണ്ട്, അവരിൽ അസഹിഷ്ണുതയും വളരുന്നുണ്ട്. ഇന്ന് ഭാരതത്തിലും കേരളത്തിലും രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജാതിയും മതവും ആണെന്ന് പറഞ്ഞാൽ ആർക്ക് നിഷേധിക്കാൻ കഴിയും? ഈ സാധ്യതയിൽ കേരളത്തിൽ വേരുറപ്പിക്കാൻ ബിജെപി നടത്തുന്ന നീക്കമാണ് വെള്ളാപ്പള്ളി വഴി നാം കാണുന്നത്.
- ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ ചിന്തയിൽ നിന്നും ഒരു രാഷ്ട്രീയം എന്ന് കൂടി ചേർക്കപ്പെടുകയാണോ?
ആയിരിക്കണം. പക്ഷെ എസ്എൻഡിപി രാഷ്ട്രീയ ശക്തി ആകുമ്പോൾ അതിൽ ശ്രീനാരായണ ഗുരുവിനെ വലിച്ചിഴക്കാൻ പാടില്ല എന്നാണ് എന്റെ പക്ഷം. ജാതി നിർമ്മാർജനത്തിനായി പോരാടിയ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും ഒക്കെ പേരുകൾ ദുരുപയോഗം ചെയ്യപ്പെട്ടു കൂടാ.
- എസ്എൻഡിപിയുടെ സ്വാധീന ശക്തി എങ്ങനെയാണ് അങ്ങ് വിലയിരുത്തുന്നത്?
ഒരു പഠനത്തിന്റെ പിൻബലത്തിൽ ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ട്. എങ്കിലും സാമാന്യ ചിന്തയിൽ തിരുവിതാംകൂറിൽ ചലനം സൃഷ്ടിക്കാൻ അവർക്ക് കഴിയും. പ്രത്യേകിച്ച് എറണാകുളം, ഇടുക്കി, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ. തിരഞ്ഞെടുപ്പിൽ എൻഎസ്എസ് സമദൂര നിലപാടുകൾ എടുത്തിടുള്ളപ്പോഴും എസ്എൻഡിപി പ്രത്യക്ഷ നിലപാടുകൾ മുൻപും എടുത്തിട്ടുണ്ടെന്ന് നാം ഓർമ്മിക്കണം. സംഘടനയ്ക്ക് സമുദായ അടിത്തറയും രാഷ്ട്രീയം വ്യക്തിപരവും ആണ്. നാമെല്ലാം ഒരു ജാതിയിൽ ജനിക്കുന്നു, മറ്റൊരു ജാതിയിൽ പോയി ജനിക്കാൻ ആർക്കും കഴിയില്ല. മതം മാറ്റം ഒക്കെ എത്ര പേർക്ക് സാധിക്കുന്ന കാര്യമാണ്? അധസ്ഥിത ജാതിക്കാർ എന്ന് വിളിക്കപ്പെടുന്നവർ മരുപ്പച്ച തേടി മറ്റു മതങ്ങളിൽ പോയതൊക്കെ എല്ലാവർക്കും അറിയാം. അപ്പോൾ ജാതീയ ചിന്ത രൂപപെട്ടാൽ അതിൽ വിള്ളൽ സൃഷ്ടിക്കൽ എളുപ്പമല്ല. ഉത്തരേന്ത്യ അടക്കമുള്ള സ്ഥലങ്ങളിൽ ഉണ്ടായ രാഷ്ട്രീയ മാറ്റം സാവധാനം കേരളത്തിൽ എത്തുന്നു എന്നും പറയേണ്ടി വരും.
- കേരള സമൂഹം ഗൗരവ ചർച്ചകൾ ഏറ്റെടുക്കിന്നില്ല എന്ന പരാതിയെ പറ്റി?
ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട്, അതതു ഇടങ്ങളിൽ ആണെന്ന് മാത്രം. മുൻപ് പ്രിന്റ് മീഡിയ വഴി ആയിരുന്നു പ്രധാന ചർച്ചകൾ എങ്കിൽ ഇപ്പോൾ ചാനലും ഓൺ ലൈൻ ആയും ചർച്ചകൾ ലൈവ് ആയി. ഒരു നിയന്ത്രണവും ഇല്ല എന്നതാണ് കൂടുതൽ ശ്രദ്ധേയം. പണ്ട് പത്രത്തിലേക്ക് എഴുതി അയച്ചിരുന്ന കത്തുകൾ പോലും പത്രാധിപർ എഡിറ്റ് ചെയ്തു, മോശം ഭാഷയും മറ്റുള്ളവരെ മുറിവേൽപ്പിക്കുന്ന പ്രയോഗവും ഒക്കെ എടുത്തു കളഞ്ഞായിരുന്നു പുറത്തു വന്നിരുന്നത്. ഇന്ന് സ്ഥിതി ആകെ മാറി, ആർക്കും എന്തും പറയാവുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു.
- ഇതിനു ഒരു നിയന്ത്രണം വേണമെന്ന് തോന്നുന്നുണ്ടോ?
ഉണ്ടായാൽ നന്ന്. ഒരു ദിവസം കൊണ്ട് സോഷ്യൽ മീഡിയക്ക് ആരെയും തകർക്കാവുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ദിവസം മാമുക്കോയ മരിച്ചു എന്ന സംഭവം തന്നെ. ഞാൻ ലണ്ടൻ സന്ദർശനത്തിലാണ്. മാമുക്കോയ മരിച്ചോ എന്ന് ആരോട് അന്വേഷിക്കും. കൃത്യമായ് വിവരം ലഭിക്കാൻ മാർഗ്ഗം അടയുമ്പോൾ അസത്യ പ്രചരണം ആരംഭിക്കും. അറിഞ്ഞും അറിയാതെയും. മാമുക്കോയ മരിച്ച കാര്യം ഒരു മാദ്ധ്യമവും പബ്ലിഷ് ചെയ്തില്ലല്ലോ? അപ്പോൾ സോഷ്യൽ മീഡിയ അത് വൈറൽ ആക്കും മുന്നേ പത്രത്തിലോ ചാനലിലോ വാർത്ത വരാനായി കാത്തിരിക്കാൻ പോലും സമയം കളയാതെ പ്രതികരിക്കുകയാണ്. ഇത്തരം പ്രതികരണങ്ങൾ എല്ലായ്‌പ്പോഴും സംഭവിക്കുന്നു. ഇത് ഗുണത്തേക്കാൾ അധികം ദോഷം ചെയ്യും എന്ന് പറയേണ്ടല്ലോ.
- ഇത്തരം പ്രതികരണം വഴി സമൂഹത്തിൽ അശാന്തി പരത്താനോ, അസ്വസ്ഥത സൃഷ്ടിക്കാനോ ഒക്കെ കഴിയും എന്നാണോ ഉദേശിച്ചേ?
ഞാൻ മനഃപൂർവം അത് പറയാതെ ഒഴിഞ്ഞു മാറിയതാണ്. താങ്കൾ അത് തന്നെ ചോദിച്ചതിനാൽ, ഉത്തരം പറയാതെ പറ്റില്ല. തീർച്ചയായും അങ്ങനെ ഒന്നും സംഭവിക്കരുതേ എന്ന് മാത്രമാണ് പ്രാർത്ഥന. മലയാളി ദൗർബല്യം കൂടുതൽ ഉള്ളവരാണ്. കൂടെ നെഗറ്റീവ് ചിന്താഗതിയും. സമൂഹം വഴി തെറ്റുന്നു എങ്കിൽ അതിനു നമ്മൾ തന്നെയാണ് കുറ്റക്കാർ.
- പരിഹാരം നിർദ്ദേശിക്കാമോ?
മാദ്ധ്യമങ്ങൾ ആണ് സമൂഹത്തെ വഴി തെറ്റിക്കുന്നത് എന്ന് പറഞ്ഞു കേൾക്കുന്നു. ഞാൻ യോജിക്കുന്നില്ല. സോളാർ വിവാദം ഉണ്ടായപ്പോൾ അത് മാത്രമായിരുന്നു വാർത്ത. ചാനലുകളുടെ ടാം റേറ്റിങ് കുതിച്ചുയർന്നു എന്നൊക്കെ കേട്ടു. അതിനർത്ഥം കാണാൻ ആളുണ്ടായി എന്നല്ലേ. അപ്പോൾ ജനത്തിന്റെ മൈന്റ് സെറ്റ് മനസ്സിലാക്കി നിങ്ങൾ വാർത്തകൾ കൊടുക്കുന്നു. ജനം അത് അതേ പടി വിഴുങ്ങുന്നു. 1984 കളിൽ ദൂരദർശൻ വാർത്തകൾ കണ്ടു വളർന്നവരാണ് ഇപ്പോഴത്തെ തലമുറ. ഇപ്പോൾ 30 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇക്കാലം അത്രയും സമഗ്രവും വസ്തുതാപരവും വളച്ചു കേട്ടലുകൾ അനാവശ്യമായി ഇല്ലാതെയും ആണ് ദൂരദർശൻ വാർത്തകൾ നൽകുന്നത്. പക്ഷെ നമ്മൾ എത്ര പേർ ദൂരദർശൻ വാർത്തകൾ ഇപ്പോൾ കാണുന്നു? ഇതിൽ ഉണ്ട് ചോദ്യത്തിനു ഉത്തരം. മറ്റൊന്നുമല്ല, തെറ്റുകാർ നമ്മൾ തന്നെയാണ്. മലയാളിയുടെ മനസ്സ് പാടെ മാറിക്കഴിഞ്ഞിരിക്കുന്നു. തിരിച്ചു പിടിക്കൽ എളുപ്പമല്ല. ഒരു തരം എസ്ട്രീം ലെവലിലേക്ക് അത് എത്തുകയാണ്. പേടിപ്പിക്കുന്ന കാര്യമാണ്. ഈ പരക്കം പാച്ചിലുകളിൽ എന്നെ പോലെ ഉള്ളവർ ചില വൃഥാ ശ്രമങ്ങൾ നടത്തുന്നു. ഒരു തീപ്പൊരി വീണാൽ ആളിക്കത്താൻ പാകത്തിലാണ് ഇപ്പോൾ മലയാളി മനസ്സ്.
- എല്ലാ കാര്യത്തിലും പാശ്ചാത്യരെ അനുകരിക്കുന്ന മലയാളി എന്തുകൊണ്ട് ഇത്തരം കാര്യങ്ങളിൽ അവരെ അനുകരിക്കുന്നില്ല?
അതാണ് രസകരം. അവർ അവസാനിപ്പിച്ചിടത്താണ് നമ്മൾ തുടങ്ങിയത്, അതും ലക്കും ലഗാനും ഇല്ലാത്ത സ്പീഡിൽ. ഒരു പക്ഷെ നിയമം ശക്തമായതിനാൽ ആളുകൾ പ്രതികരിക്കുന്നതിലും ശ്രദ്ധ നൽകുന്നതാകാം. അല്ലെങ്കിൽ അവരുടെ ഉയർന്ന മാനസിക പക്വതയും ആകാം. നമ്മുടെ നാട്ടിൽ ചുംബന സമരം നടന്നപ്പോൾ സമരക്കാർ വിരലിൽ എണ്ണാവുന്നവരും കാഴ്ചക്കാർ ആയിരങ്ങളും ആയിരുന്നു. എനിക്ക് തോന്നുന്നു നമ്മുടെ നാട്ടിൽ അഭിപ്രായ സ്വാതന്ത്ര്യം കൂടുതൽ ആണെന്നാണ്. അമിതമായി ലഭിച്ച ഈ സ്വാതന്ത്ര്യം നിയമ മൂലം ഇല്ലാതാകുമ്പോഴാണ് നമുക്ക് ലഭിച്ച സ്വാതന്ത്രത്തിന്റെ മൂല്യം തിരിച്ചറിയാൻ പറ്റൂ. ഇതു കേട്ട്, ഞാൻ അരാജക വാദി ആണെന്നൊന്നും വിലയിരുതണ്ട.
അജ്മൽ കസ്ബും യാക്കൂബ് മേമനും തൂക്കിലേറിയപ്പോൾ സുപ്രീം കോടതിയും മറ്റും വിമർശിച്ചവരാണ് നാം. ഒരു പക്ഷെ കേരളത്തില ആയിരുന്നിരിക്കാം ആ വിവാദം ഏറ്റവും രൂക്ഷം ആയിരുന്നത്. സുപ്രീം കോടതി ജഡ്ജിമാർ തല നാരിഴ കീറി പരിശോധിച്ച കേസിൽ അഭിപ്രായം പറയാൻ നമ്മളിൽ എത്ര പേര് യോഗ്യരാണ്? പക്ഷെ നമുക്ക് പറഞ്ഞേ പറ്റൂ. വധ ശിക്ഷയെ പറ്റിയുള്ള ചർച്ചയല്ല, രാജ്യത്തെ തകർക്കാൻ നോക്കിയവരുടെ പക്ഷം പിടിച്ചായി ചർച്ച. ഇതൊരുപക്ഷേ ബോധപൂർവ്വം നടക്കുന്നത് ആയിരിക്കില്ല, പക്ഷെ വിഘടന വാദികൾ നടത്തിയ വിധ്വംസക പ്രവർത്തനത്തിൽ നിന്നും ഒട്ടും അകലെയല്ല നമ്മൾ അഭിപ്രായ പ്രകടനത്തിലൂടെ നടത്തുന്ന വെള്ള പൂശലും.
- ഇന്നത്തെ സമൂഹത്തിൽ ശാന്തിഗിരിയുടെ പ്രസക്തി?
സോഷ്യൽ ആൻഡ് സയന്റിഫിക് റിസർച്ച് സെന്റർ ആയി ഭാരത സർക്കാർ തിരഞ്ഞെടുത്ത വിജ്ഞാന കേന്ദ്രമാണ് ശാന്തിഗിരി. കൂടെ വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്നതാണ് മുഖ്യ പ്രവർത്തനത്തിൽ ഒന്ന്. മത നിരാസം എന്ന അമൂല്യമായ ആശയ സംഹിതയാണ് ആശ്രമത്തിന്റെ മൂലാധാരം. ഭാഗ്യവശാൽ അനാവശ്യ വിവാദങ്ങളിലും മറ്റും ചെന്ന് ചാടിയില്ല എന്ന് മാത്രമല്ല, ആശ്രമ സാരഥികളും ഇത്തരം വിഷയങ്ങളെ സൂക്ഷമതയോടെ കൈകാര്യം ചെയ്യുന്നു. ഒരു ചെറു സമൂഹമായി പരിമിതികൾക്കുള്ളിൽ നിന്ന് വിശാലമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് ശാന്തിഗിരി നടത്തുന്നത്.
- വിദേശ മണ്ണിൽ ഒരു ഘടകം എന്ന നിലയിൽ ആശ്രമത്തിന്റെ പ്രവർത്തനം യുകെയിൽ ഉണ്ടാകുമോ?
ഈ വരവിൽ അത്തരം ലക്ഷ്യങ്ങൾ ഒന്നും ഇല്ല. എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഗുരുവിന്റെ അനുയായികളും എന്നെ വ്യക്തിപരമായി അറിയുന്നവരും ഒക്കെ ഇത്തരം ചില ആശയങ്ങൾ സംസാരിച്ചിരുന്നു. അത്തരം ഒരു സാഹചര്യം ഉണ്ടാകുമ്പോൾ തീർച്ചയായും പരിഗണിക്കപ്പെടും എന്നേ ഇപ്പോൾ പറയാനാകൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍