സിനിമ സ്വപ്നം കണ്ട് നടന്നത് വർഷങ്ങളോളം; പെയിന്റിങ് ജോലികൾക്കിടയിലും സ്റ്റേജ് ഷോകൾ ചെയ്തത് സിനിമയിലേക്കെത്താൻ വേണ്ടി; ഇപ്പോൾ സ്വപ്നം കണ്ട ജീവിതത്തോടടുക്കുന്നു; ന്യജനറേഷൻ മാമുകോയയെന്ന് ഷഹബാസ് അമൻ വിശേഷിപ്പിച്ച നവാസ് വള്ളിക്കുന്ന് മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു
ജാസിം മൊയ്ദീൻ
കോഴിക്കോട്: സുഡാനി ഫ്രം നൈജീരിയ, ഫ്രഞ്ച് വിപ്ലവം, തമാശ എന്നീ മൂന്ന് സിനിമകളിലും നിരവധി മിമിക്രി, സ്റ്റേജ് ഷോകളിലും മലയാളികൾക്ക് സുപരിചിതനായ കാലാകാരനാണ് നവാസ് വള്ളിക്കുന്ന്. തനി കോഴിക്കോടൻ ഭാഷയിൽ ഡയലോഗ് ഡെലിവറി നടത്തുന്ന നവാസിനെ മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴചയാണ് ഏറ്റവുമൊടുവിലിറങ്ങിയ 'തമാശ'യിലൂടെ കണ്ടത്. നവാസിന്റെ ഡയലോഗ് ഡെലിവറികൊണ്ട് തന്നെ അദ്ദേഹത്തെ മാമുകോയയായും കുതിരവട്ടം പപ്പുവായുമൊക്കെ ആളുകൾ താരതമ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. മലയാള സിനിമാലോകത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന നവാസ് വള്ളിക്കുന്ന് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
മാമുക്കോയയുമായുള്ള താരതമ്യം
തമാശയിലെ പാട്ട് റീലീസായ സമയത്ത് ഗായകൻ ശഹബാസ് അമനാണ് ആദ്യമായി എന്നെ മാമുകോയയുമായി താരതമ്യം ചെയ്യുന്നത്. മലയാള സിനിമയിലെ ന്യൂജനറേഷൻ മാമുകോയയെ കണ്ടെത്തിയിരിക്കുന്നു എന്നാണ് അന്ന് ഷഹബാസ് അമൻ പറഞ്ഞത്. സത്യത്തിൽ അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഒന്ന് നമ്മളൊക്കെ ചെറുപ്പകാലം മുതൽ ആരാധിച്ച് വരുന്ന കലാകാരനാണ് മാമുകോയ. അദ്ദേഹവുമായൊക്കെ എന്നെ താരതമ്യം ചെയ്യുക എന്നതിലപ്പുറം എന്ത് ഭാഗ്യമാണ് വേണ്ടത്. മറ്റൊന്ന് അത് പറഞ്ഞത് ഷഹബാസ് അമനെപോലുള്ളൊരു ഗായകനാണ് എന്നതാണ്. അന്തേഹമൊക്കെ എന്നെകുറിച്ച് പറയുകയെന്നതിലും വലിയ ഭാഗ്യമില്ല. വേറെ ചിലർ കുതിരവട്ടം പപ്പുവുമായാണ് എന്നെ താരതമ്യം ചെയ്യുന്നത്. സത്യത്തിൽ ഇതൊക്കെ കാണുമ്പോൾ കണ്ണ്നിറയും. എന്നെപ്പോലൊരാളുടെ പേര് ഇത്രയും വലിയ കലാകാരന്മാരുടെ പേരിനൊപ്പം പറയുക എന്നത് തന്നെ വലിയ അംഗീകാരമായി ഞാൻ കാണുന്നു.
കോമഡി സർക്കസ്സ്
മഴവിൽ മനോരമ ചാനലിലെ കോമഡി സർകസ്സ് എന്ന പരിപാടിയാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായത്. അതിന് മുമ്പ് കൈരളിയിലും ഏഷ്യാനെറ്റിലുമെല്ലാം നിരവധി ഷോകളിൽ കോമഡി അവതരിപ്പിച്ചിട്ടുണ്ട്. അതെല്ലാം സിനിമയിലേക്കെത്താനുള്ള വഴിയാകുമെന്ന പ്രതീക്ഷയിലാണ് ചെയ്തത്. പക്ഷെ ആരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. നാട്ടിൽ പകൽ സമയത്ത് പെയിന്റിങ് ജോലിയായിരുന്നു. വൈകുന്നേരങ്ങളിൽ സ്റ്റേജ് ഷോകളും. പ്രേം നസീറായിരുന്നും എന്റെ മാസ്റ്റർ പീസ്. ആയിടക്കാണ് ഒരു സുഹൃത്ത് എന്നെ വിളിച്ച് കോമഡി സർക്കസ്സിന്റെ പരസ്യത്തെ കുറിച്ച് പറയുന്നത്. നിങ്ങൾക്ക് ചിരിപ്പിക്കാൻ കഴിയുമോ, നിങ്ങളെ സിനിമയിലെടുക്കുമെന്നായിരുന്നു പരസ്യവാചകം. അങ്ങനെയാണ് കോഴിക്കോട് മഹാറാണി ഹോട്ടലിൽ വെച്ച് നടന്ന കോമഡിസർക്കസിന്റെ ഓഡീഷനിൽ പങ്കെടുക്കുന്നത്. അതിൽ വിജയിക്കുകയും ചെയ്തു. എന്റെ ജീവിതത്തിലെ വഴിത്തിരിവായൊരു പ്രോഗ്രാമായിരുന്നു അത്.
എടിഎം പ്രമേയമായുള്ള സ്കിറ്റ്
കോമഡി സർക്കസ്സിൽ അവതരിപ്പിച്ച എടിഎമ്മിനെ ആസ്പതമാക്കിയുള്ള കോമഡി സ്കിറ്റാണ് എന്നെ പോപ്പുലറാക്കുന്നത്. അന്ന് പ്രോഗ്രാം ഡയറക്ടേഴ്സ് ഒരു ആശയം തരികയാണ് ചെയ്യുക. നമ്മൾ അതിനെ ആസ്പതമാക്കി സ്കിറ്റ് തയ്യാറാക്കണം. അങ്ങനെ എനിക്ക് കിട്ടിയ തീം എടിഎം ആയിരുന്നു. കുറെ ആലോചിച്ചു പല കഥകളും എഴുതി നോക്കി. ഒന്നും ശരിയായില്ല. അവസാനമാണ് സ്വന്തം അനുഭവം തന്നെ സ്കിറ്റാക്കാമെന്ന് തോന്നിയത്. അന്നൊന്നും എനിക്ക് എടിഎമ്മിൽ നിന്ന് പണമെടുക്കാൻ അറിയില്ലായിരുന്നു. അത് തമാശ രൂപത്തിൽ അവതരിപ്പിച്ചതോടെ വലിയ കയ്യടി കിട്ടി. സത്യത്തിൽ അവിടെ അവതരിപ്പിച്ചത് എന്റെ അനുഭവങ്ങൾ കൂടിയായിരുന്നു. ആ സ്കിറ്റ് ഇപ്പോഴും യുട്യൂബിലടക്കം നിരവധിപേർ കാണുന്നു. അതിനെ അനുകരിച്ച് ടിക്ടോക് വീഡിയോകളെടകുത്ത് പലരും എനിക്ക് തന്നെ അയച്ചുതരും. ഇപ്പോഴും ഉദ്ഘാടനങ്ങൾക്കൊക്കെ പോകുമ്പോൾ ആളുകൾ ഈ തമാശകളൊക്കെ ചെയ്യാൻ പറയും. അവർക്കത് അത്രത്തോളം ഇഷ്ടമായതുകൊണ്ടാണ്്.
ആദ്യ സിനിമ സുഡാനി ഫ്രം നൈജിരിയ
കോമഡി സർക്കസിന്റെ ഫൈനലിലേക്ക് കയറാൻ നിൽക്കുന്ന സമയത്താണ് സുഡാനി ഫ്രം നൈജീരയയുടെ സംവിധായകൻ സകരിയ വിളിക്കുന്നത്. അന്നദ്ദേഹം പറഞ്ഞത്. നവാസെ ഞാനൊരു സിനിമയെടുക്കുന്നുണ്ട്. അതിലൊരു കഥാപാത്രം ചെയ്യാൻ നവാസ് വരണമെന്നാണ്. വല്ലാത്ത സന്തോഷമാണ്. ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമാകാൻ പോകുന്നു എന്നുള്ള തോന്നലുണ്ടായി. അങ്ങനെയാണ് സുഡാനിയിലേക്കെത്തുന്നത്. ജീവിതത്തിലെ വലിയ അനുഭവങ്ങളായിരുന്നു സുഡാനിയുടെ ഷൂട്ടിങ് കാലഘട്ടം. പ്രത്യേകിച്ച് ഷൈജുഖാലിദിന്റെയും സമീർ താഹിറിന്റെയുമൊക്കെ ക്യാമറകൾക്ക് മുന്നിൽ നിൽ്ക്കുക എന്നത്. അതൊക്കെ വലിയ പാഠങ്ങളായിരുന്നു. സുഡാനിയിലെ മറ്റൊരു അനുഭവം സിനിമയിലെ സൗബിനവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പെണ്ണുകാണൽ ചടങ്ങുണ്ട്. ആ സീനീൽ ചായയും പലഹാരവുമൊക്കെ വെച്ച മേശ എന്റടുത്തേക്ക് വലിച്ചിടുന്നൊരു രംഗമുണ്ട്. അത് സ്ക്രിപ്പ്റ്റിലുണ്ടായിരുന്നതല്ല. അത് സ്വാഭാവികമായി ഞാൻ ചെയ്ത് പോയതാണ്. എന്നാൽ പിന്നീട് സംവിധായകൻ അത് നിലനിർത്തുകയായിരുന്നു. അത് നന്നായെന്നും പറഞ്ഞു. അങ്ങനെ ആ സിനിമയിൽ എന്റെ സ്വന്തമായൊരു ഐഡിയയും പ്രയോഗിച്ചു. എല്ലാം കൊണ്ടും ജീവിത്തതിലെ ഏറ്റവും വലിയൊരു ഭാഗ്യമാണ് സുഡാനി ഫ്രം നൈജിരിയ. ആ സിനിമയിന്ന് നരവധി അവാർഡുകൾ രാജ്യത്തിനകത്തും പുറത്തുമെല്ലാം വാരിക്കൂട്ടുമ്പോൾ അതിന്റെ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എനിക്കതിന് അവസരം തന്ന സകരിയയോട് നന്ദി അറിയിക്കുന്നു.
രണ്ടാം സിനിമയുടെ പോസ്റ്ററിൽ തന്നെ ഇടം ലഭിച്ചു
സുഡാനിയിലെ അഭിനയം കണ്ടിട്ടാണ് ഫ്രഞ്ച് വിപ്ലവത്തിലേക്ക് വിളിക്കുന്നത്. നടൻ വിനായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വർഷങ്ങളോളം അഭിനയിച്ചതിന് ശേഷമാണ് തന്റെ മുഖം സിനിമയുടെ പോസ്റ്ററിൽ വരുന്നതെന്ന്. അങ്ങനെ നോക്കുമ്പോൾ എനിക്കെന്തോ ഭാഗ്യമുണ്ട്. എന്റെ ആദ്യ സിനിമയുടെ പോസ്റ്ററിൽ തന്നെ എന്റെ മുഖമുണ്ടായിരുന്നു. അതൊരു ഗ്രൂപ്പ് ഫോട്ടായിലാണെങ്കിൽ രണ്ടാമത്തെ സിനിമയായ ഫ്രഞ്ച് വിപ്ലവത്തിന്റെ പോസ്റ്ററുകളിൽ എന്റെ വലിയ ചിത്രങ്ങളുണ്ടായിരുന്നു. സുഹൃത്തുക്കളൊക്കെ അത് കണ്ട് വിളിക്കും. ഞാനും ആരും കാണാതെ ആ പോസ്റ്ററുകളൊക്കെ നോക്കി അഭിമാനിക്കാറുണ്ട്.
'തമാശ'യിലേക്കുള്ള വരവ്
സമീർ താഹിറാണ് എന്നെ തമാശയിലേക്ക് വിളിക്കുന്നത്. പിന്നീടാണ് ഡയറക്ടർ അഷ്റഫ് ഹംസ വിളിക്കുന്നത്. രണ്ട് പേരോടും എനിക്കീ വേഷം ചെയ്യാൻ കഴിയുമോ എന്ന ആശങ്ക ഞാൻ വെച്ചിരുന്നു. അവരാണ് എനിക്ക് ധൈര്യം തന്നത്. മറ്റൊന്ന് ഇന്ന് മലയാള സിനിമ ലോകത്തെ വലിയൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നതാണ്. ചെമ്പൻ വിനോദ്, ലിജോജോസ് പെല്ലിശ്ശേരി ഇവരൊക്കെയാണ് സിനിമയുടെ നിർമ്മാതാക്കൾ. അവരെയൊക്കെ പരിചയപ്പെടാനായി. ഇത്രയും വലിയൊരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നത് തന്നെയാണ് എന്റെ ഏ്റ്റവും വിലയ ഭാഗ്യം. മറ്റൊന്ന് തമാശയിൽ സ്ക്രിപ്പ്റ്റിനപ്പുറത്തേക്ക് നമുക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എല്ലാം സംവിധായകൻ പറഞ്ഞു തരുമായിരുന്നു. ഓരോ ഡയലോഗും അതിന്റെ ഡെലിവറിയുമെല്ലാം ഡയറക്ടറുടെ നിർദ്ദേശാനുസരണമായരുന്നു. അതുകൊണ്ട് തന്നെ ആ സിനിമ ആളുകൾക്ക് വളരെയേറെ ഇഷ്ടമായി.
കോഴിക്കോടൻ ഭാഷ
ചെയ്ത മൂന്ന് സിനിമകളുടെയും സംവിധായകർ തുടക്കത്തിൽ തന്നെ ഭാഷ ശൈലിയുടെ കാര്യം പറഞ്ഞിരുന്നു. സുഡാനിയിലെയും സമാശയിലെയും കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ശൈലിയായിരുന്നു എന്റേത്. എന്നാൽ ഫ്രഞ്ച് വിപ്ലവത്തിൽ മാത്രം കൊച്ചി ശൈലി വേണ്ടി വന്നു. പക്ഷെ അവിടെയും ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ഡയറക്ടർ പറഞ്ഞു നവാസിന്റെ ശൈലി തന്നെ ഉപയോഗിച്ചാൽ മതിയെന്ന്. അതിനാണ് ആളുകളെ ചിരിപ്പിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ശൈലി ചെയ്യാൻ സംവിധായകർ പറഞ്ഞാൽ ചെയ്യും.
കുടുംബം
മൂന്ന് മക്കളുണ്ട്. രണ്ടാൺകുട്ടികളും ഒരു പെൺകുട്ടിയും. ഉമ്മ, ഉപ്പ, സഹോദരങ്ങൾ എല്ലാവരോടുമൊത്ത് സന്തോഷമായി ജീവിക്കുന്നു. സുഡാനി കഴിഞ്ഞതിന് ശേഷം ചെറിയൊരു വീടുണ്ടാക്കി. കോഴിക്കോട് ശ്രീ തീയേറ്ററിൽ നിന്നാണ് ഞങ്ങളെല്ലാവരും തമാശ കണ്ടത്. സിനിമ കഴിഞ്ഞതിന് പ്രേക്ഷകർ പലരും അവരോടൊപ്പമൊക്കെ നിന്ന് ഫോട്ടോയെടുത്തു.അതൊക്കെ കണ്ടപ്പോൾ വലിയ സന്തോഷമായി. മക്കളുടെ സ്കൂളിലെ പരിപാടികൾക്ക് ഉദ്ഘാടനത്തിന് ഞാനാണ് ഗസ്റ്റ്. നേരത്തെ മിമിക്രി പ്രോഗ്രാം ചെയ്യുന്ന കാലത്തും അവിടെയൊക്കെ പോയിട്ടുണ്ട്. അങ്ങനെ ഏറെകാലത്തെ കഷ്ടപാടുകൾക്കൊടുവിൽ സ്വപ്നം കണ്ടൊരു ജീവിതത്തിലേക്ക് കടന്നിരിക്കുന്നു. വളരെ സന്തോഷമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്