പിന്നിൽ ചതി ഉണ്ടെന്നു വ്യക്തം; പിജെ ജോസഫിനെ ആരോ കരുവാക്കുന്നു; ഇപ്പോഴത്തെ പ്രശ്നങ്ങൾ സീറ്റ് കിട്ടാത്ത പലർക്കും ഉണ്ടായ നിരാശയിൽ നിന്നും; പാലായിലെ വിജയം ഒരു കടമ്പയെ അല്ല; പാർട്ടി അണികൾ ആഗ്രഹിക്കുന്നത് എല്ലാവരും ഒരുമിച്ച് പോണമെന്ന്; ജോസ് കെ മാണിയെ ചെയർമാനാക്കണമെന്ന് പറഞ്ഞ ഉണ്ണ്യാടൻ മറുകണ്ടം ചാടിയത് ഞെട്ടിച്ചു; കേരള കോൺഗ്രസിലെ പ്രതിസന്ധികളിൽ മറുനാടനോട് പ്രതികരിച്ച് മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരള രാഷ്ട്രീയത്തിൽ പൊടിയും പുകയും ഉയർത്തുന്ന വിധം കേരള കോൺഗ്രസ്സ് അധികാര പോരാട്ടം കോടതി തർക്കത്തിൽ വരെ എത്തിയ വേളയിൽ പാർട്ടി കൗൺസിലർക്കു വധ ഭീഷണി വരെ എത്തിയത് യുകെയിൽ നിന്നുമാണ്. അതിനർത്ഥം കേരളത്തിൽ പോലും ഇല്ലാത്ത വിധം തീവ്രമായ വിധത്തിൽ പാർട്ടിയോട് അടുപ്പവും അൽമാർത്ഥതയും കാണിക്കുന്നവർ യുകെയിൽ ഉണ്ടെന്നു തന്നെയാണ് . പിളർപ്പിന്റെ ആദ്യ ഘട്ട രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു കഴിഞ്ഞ പാർട്ടിക്ക് ഇപ്പോൾ യുഡിഎഫിന്റെ കർശന താക്കീത് എന്ന കീമോ തെറാപ്പി ചികിത്സ നടക്കുകയാണ്. ഈ ചികിത്സ കൊണ്ട് ഫലമുണ്ടാകുമോ എന്ന് യുഡിഎഫിലെ വൈദ്യന്മാർക്കു പോലും പിടിയില്ലാത്ത സാഹചര്യത്തിലാണ് കയ്യാങ്കളി രാഷ്ട്രീയത്തിലേക്ക് വഴിമാറാൻ വരെ അവസരം ഒരുങ്ങിയിരിക്കുന്നത്.
എങ്കിലും പാർട്ടി നേതാക്കൾ ഇപ്പോഴും ആത്മവിശ്വാസം കൈവിടുന്നില്ല, എല്ലാം കലങ്ങി തെളിയും എന്ന പ്രതീക്ഷയാണ് മുതിർന്ന നേതാക്കളിൽ പലരും പ്രകടിപ്പിക്കുന്നത്. ജോസ് കെ മാണി വിഭാഗം വ്യക്താവും കടുത്തുരുത്തി എംഎൽഎയുമായ സ്റ്റീഫൻ ജോർജ് ഇപ്പോൾ ക്നാനായ കൺവഷനുമായി ബന്ധപ്പെട്ടു യുകെ സന്ദർശനത്തിലാണ്. ക്നാനായ കൺവൻഷൻ കഴിഞ്ഞു യുകെയിലെ കേരള കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയിൽ കൂടി പങ്കെടുത്ത ശേഷമേ ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ കൂടിയായ അദ്ദേഹം മടങ്ങൂ. ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാടുകൾ വ്യക്തമാക്കിയും യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ് എന്ന് വെളിപ്പെടുത്തുകയാണ് മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് ബ്രിട്ടീഷ് മലയാളി റെസിഡന്റ് എഡിറ്റർ കെ ആർ ഷൈജുമോനുമായി നടത്തിയ സംഭാഷണത്തിലൂടെ:
തർക്കം സകല സീമകളും കടന്നതായി വ്യക്തം. അവശേഷിക്കുന്ന ചോദ്യം ഒന്ന് മാത്രം. ഇനി എന്ത്?
ഇപ്പോഴും ഒന്നിച്ചു പോകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. പ്രശ്നം ഇത്രയും വഷളായത് എങ്ങനെ എന്ന് മനസിലാകുന്നില്ല. പിജെയെ കുറ്റപ്പെടുത്തുന്നില്ല, മറ്റാരൊക്കെയോ കാര്യങ്ങൾ ഇങ്ങനെ ആയി തീരണം എന്നാഗ്രഹിക്കുന്നത് പോലെയാണ് തോന്നുന്നത്. ഒരു കാര്യം ഇപ്പോൾ പറയാതിരുന്നാൽ ശരിയാകില്ല. പാർട്ടി വിട്ടു പോയവർ മടങ്ങി വന്നപ്പോൾ വ്യക്തമായ ഫോർമുല ഉപയോഗിച്ചാണ് അവരെ സ്വീകരിച്ചത്. 3:1 എന്നതായിരുന്നു ഫോർമുല.
അതായതു മൂന്നു ജനറൽ സെക്രട്ടറിമാർ മാണി പക്ഷത്തിനു ലഭിക്കുമ്പോൾ ഒന്ന് ജോസഫിന്. അതിന്റെ ആനുപാതിക സംഖ്യയാണ് ഇപ്പോൾ സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലും കണ്ടത്. ജോസ് കെ മാണിയെ അനുകൂലിക്കാൻ 340 ലേറെ പേർ ഉണ്ടായപ്പോൾ ജോസഫിന് വേണ്ടിയുള്ളതു നൂറോളം പേര് മാത്രമാണ്. ജോസഫ് വിഭാഗം ലയനത്തിന് വന്നപ്പോൾ ഉള്ള ശക്തി പോലും ഇപ്പോൾ ഇല്ല. ഫ്രാൻസിസ് ജോർജ്, കെ സി ജോസഫ് ഒക്കെ അതിനു ശേഷം അവരെ വിട്ടു പോയതാണ്.
ഒരു കീഴടങ്ങൽ പോലെ ഇനി ജോസഫിന് താഴേക്കിറങ്ങാൻ പറ്റുമോ. സാദ്ധ്യതകൾ മങ്ങുകയല്ലേ?
കീഴടങ്ങാൻ ഇവിടെ ചെറുതാകുകയല്ലല്ലോ. ഒരു രാഷ്ട്രീയപാർട്ടിയെ സംബന്ധിച്ചിടത്തോളം പാർലിമെന്ററി പാർട്ടി തലവൻ തന്നെയാണ് ഒന്നാമൻ. ഇവിടെ അത് ജോസഫിന് ഞങ്ങൾ എല്ലാവരും കൂടി നൽകുന്ന പദവിയാണ്. അപ്പോൾ അദ്ദേഹം തന്നെ ഒന്നാമൻ. പാർട്ടി ചെയർമാൻ സ്ഥാനം രണ്ടാമതെ വരുന്നുള്ളൂ. ഇക്കാര്യം വളരെ മുൻപേ അദ്ദേഹത്തെ ധരിപ്പിച്ചതാണ്. മാണിസാറിന്റെ 41-ാം ചരമ ദിനം സംബന്ധിച്ച ചടങ്ങുകൾക്ക് ക്ഷണിക്കാൻ പോയപ്പോഴും ഇക്കാര്യം സൂചിപ്പിച്ചതാണ്.
എന്തായിരുന്നു അപ്പോൾ മറുപടി?
ഒരു പ്രൊപോസൽ എന്ന നിലയ്ക്കാണ് ധരിപ്പിച്ചത്. പക്ഷെ അദ്ദേഹം അനുകൂലിച്ചോ പ്രതികൂലിച്ചോ അന്ന് ഒന്നും പറഞ്ഞിരുന്നില്ല. അദ്ദേഹത്തിന് പ്രൊപോസൽ സമ്മതം അല്ലായിരുന്നു എന്നതാണ് ഇപ്പോൾ തെളിയുന്നത്. ഇതിനു പലരും അദ്ദേഹത്തെ കരുവാക്കുന്നുണ്ടാകാം. പാർലിമെന്ററി പാർട്ടി നേതൃ സ്ഥാനം വഹിക്കും, കൂടെ അദ്ദേഹം പറയുന്ന ആളെ ചെയർമാൻ ആക്കണം. ഇതാണ് ഒടുവിൽ അദ്ദേഹം പറയുന്നത്.
മകന്റെ പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ കീഴിൽ ഇരിക്കാൻ ഉള്ള ഈഗോ ആണോ പ്രശ്നം?
അങ്ങനെ തോന്നുന്നില്ല. കാരണം 1978 ളിൽ പാർട്ടി പ്രസിഡന്റ് ആയ ആളാണ് ജോസഫ്. അന്ന് അദ്ദേഹത്തിന് പ്രായം 36. ഇപ്പോൾ ജോസ് കെ മാണിക്ക് 50 വയസ്സുണ്ട്. ആണ് ആഭ്യന്തരമന്ത്രി ആയിരുന്ന മാണിസാറിന് രാജിവയ്ക്കേണ്ടി വന്നു. പകരം വി ടി സെബാസ്റ്റ്യൻ പാർട്ടി ചെയർമാൻ അദ്ദേഹത്തിനായി ഒഴിഞ്ഞു കൊടുത്തു. പിന്നെ കേസ് മാണിസാറിന് അനുകൂലമായി വിധിയായി.
പകരം മന്ത്രിയായ ജോസഫിന് രാജി വയ്ക്കേണ്ടി വന്നപ്പോൾ 36 വയസിൽ പാർട്ടി ചെയർമാൻ സ്ഥാനം ആഗ്രഹിച്ച വ്യക്തിയാണ്. തുടർന്ന് പാർട്ടി പദവിക്കു വേണ്ടി വോട്ടെടുപ്പ് നടന്നു. ഇന്നത്തെ പോലെയല്ല. രഹസ്യ ബാലറ്റാണ്. അന്ന് 56 വോട്ടിനു ജോസഫ് തോറ്റു. തുടർന്ന് എട്ടു എം എൽ എ മാരെ ഒപ്പിച്ചു പുറത്തു പോയി, തുടർന്ന് 36 വയസിൽ സ്വന്തം പാർട്ടി പ്രസിഡന്റുമായി. അങ്ങനെ ഒരാൾക്ക് 50 വയസിലെത്തിയ ജോസ് കെ മാണിയുടെ പ്രായത്തെ ഒരു പ്രശ്നമാകില്ല.
മാണിസാർ ഉണ്ടായിരുന്നപ്പോൾ കൂടെ നിന്നവരൊക്കെയാണ് ഇപ്പോൾ പാളയം മാറുന്നത്. ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടൻ, വിക്ടർ ജോസഫ്, അങ്ങനെ നീണ്ട നിരയുണ്ട്. എന്താണ് ഇങ്ങനെ പറ്റുന്നത്?
കൂടെ നിന്ന് ചതിക്കുന്നവർ ഉണ്ടെന്നു വ്യക്തമാണ്. മാണി സാറിന്റെ മരണം നടന്നു അധികം വൈകാതെ യൂത്ത് ഫ്രണ്ട് പാലായിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലാണ് ജോയ് എബ്രഹാം, പാർട്ടി നേതാവില്ലാത്ത പ്രതിസന്ധി നേരിടുന്നില്ല, വർക്കിങ് പ്രസിണ്ടന്റ് സ്വാഭാവികമായും ചെയർമാൻ ആകും എന്ന് പറഞ്ഞത്. അത് പറയേണ്ട സാഹചര്യം അല്ലായിരുന്നു. പറഞ്ഞു ഉറപ്പിച്ചത് പോലെയാണ് അദ്ദേഹം സംസാരിച്ചത്. എം എൽഎയും എം പിയുമൊക്കെ ആക്കിയത് മാണി സാർ ആണെങ്കിലും ഒടുവിൽ രാജ്യസഭാ തനിക്കാണെന്നു അദ്ദേഹം മോഹിച്ചു. അത് കിട്ടിയില്ല. തുടർന്ന് കോട്ടയം ലോക്സഭാ സീറ്റും ആഗ്രഹിച്ചു. പ്രത്യേക സാഹചര്യത്തിൽ അതും കിട്ടിയില്ല. അതിന്റെ വൈരാഗ്യം ഉണ്ടെന്നാണ് ഇപ്പോൾ തോന്നുന്നത്.
ഉണ്ണിയാടന്റെ കാര്യം അതിലും രസകരമാണ്. പാലായിൽ മാണി സാറിന്റെ വീട്ടിൽ ഇരുന്നു രാത്രിയിൽ ജോസ് കെ മാണിയെ ചെയർമാൻ സ്ഥാനത്തേക്ക് ആദ്യം നിർദ്ദേശിക്കുന്നതും ഉപദേശങ്ങൾ നൽകുന്നതും ഉണ്ണിയാടനാണ്. ഞാൻ അതിനു സാക്ഷി കൂടിയാണ്. ഇപ്പോൾ അദ്ദേഹത്തെ മറുഭാഗത്തും കാണുമ്പോൾ ഇതെല്ലം ഒരു തിരക്കഥയുടെ ഭാഗം ആണോ എന്നും സംശയിക്കണ്ടി വരികയാണ്. അത്ഭുതം തോന്നുകയാണ് ഇവരെ ഇങ്ങനെ ഒക്കെ കാണേണ്ടി വരുമ്പോൾ.
ജോസഫിനെ ആരെങ്കിലും വച്ച് കളിക്കുന്നതാണോ?
എന്നൊന്നും പറയാൻ പറ്റില്ല. പക്ഷെ പാർട്ടി പിടിച്ചെടുത്തേ അടങ്ങൂ എന്നൊരു ദുര്വാശിയുണ്ട്. അദ്ദേഹത്തിന്റെ അടുത്ത ആൾ എന്ന് വിശേഷിപ്പിക്കുന്ന ജോസഫ് ജോണ് ഒരു ചാനൽ ചർച്ചയിൽ വന്നിരുന്നു ഇങ്ങനെ പറഞ്ഞിരുന്നു. ഒരു ജനാധിപധ്യ ബോധവും ഇല്ലാതെയാണ് അദ്ദേഹം പെരുമാറുന്നത്. ഒരു കമ്മിറ്റി പോലും വിളിക്കാതെ സ്വയം പദവി ഏറ്റെടുത്തു ഇലക്ഷൻ കമ്മീഷന് കത്ത് നൽകി. നിയമ സ്പീക്കർക്കും കത്തുകൊടുത്തു. ഇതൊന്നും ഞങ്ങൾ ചോദ്യം ചെയ്യുന്നില്ല. പക്ഷെ കാട്ടിയതു മര്യാദ കേടാണ്.
നിങ്ങളുടെ പോക്ക് ഇടത്തേക്കാണ് എന്നൊരു സംസാരമുണ്ടല്ലോ, അതും പാലാ ഉപ തിരഞ്ഞെടുപ്പിന് മുൻപ് ഉണ്ടാകുമോ?
ഒരിക്കലും ആലോചിക്കാതെ വിഷയമാണിത്. കേരള കോൺഗ്രസിനെ ഇരു മുന്നണികൾക്കും താൽപ്പര്യം ആണെന്നത് സത്യമാണ്. ചുരുങ്ങിയത് 20% സീറ്റുകളിൽ വിജയ പരാജയം നിർണയിക്കാൻ ഉള്ള കരുത്തുള്ള പാർട്ടിയാണ് കേരള കോൺഗ്രസ്സ്. എന്തായാലും ഇപ്പോൾ അങ്ങനെ ഒരു ചർച്ച ഇല്ല. ഞങ്ങളെ ഈ വിഷയത്തിൽ യുഡിഎഫിലെ ഒരു നേതാവ് പോലും കുറ്റപ്പെടുത്തിയിട്ടില്ല. മാത്രമല്ല, മാണിസാറിനോടുള്ള സ്നേഹവും ആദരവും ജോസ് കെ മാണിക്കും യുഡിഎഫ് ലീഡര്ഷിപ് നൽകുന്നുണ്ട്. അപ്പോൾ പിന്നെ ഞങ്ങൾ മറ്റൊരു സ്ഥലം നോക്കേണ്ട കാര്യം ഇല്ലല്ലോ.
ഉപതിരഞ്ഞെടുപ്പിൽ പാലാ അത്ര നിസാരമായി കടക്കാൻ പറ്റുമോ. ലോക്സഭാ തിരഞ്ഞെടുപ്പിൽ നാമമാത്രമായി വോട്ടു വർധന ഉണ്ടായ സാഹചര്യത്തിൽ?
54 വർഷം മാണി സാർ വിജയിച്ച മണ്ഡലമാണ്. അവിടെ മറ്റൊരു പാർട്ടിയുടെ സ്ഥാനാർത്ഥി എം എൽ എ യാകില്ല. ഭൂരിപക്ഷത്തിൽ ഒന്നും കാര്യം ഇല്ല. മാണിസാർ പോലും അയ്യായിരം വോട്ടിനു ചിലപ്പോൾ ജയിച്ചിട്ടുണ്ട്. ഇപ്പോൾ 34000 ആണ് ഭൂരിപക്ഷം. അതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറിയും മറിഞ്ഞും ഇരിക്കും.
ഒരിക്കൽ ഉപേക്ഷിച്ചു പോയ പാർട്ടി വീണ്ടും വന്നത് നഷ്ടമായി എന്ന് തോന്നുണ്ടോ?
കേരള കോൺഗ്രസിന്റെ മടങ്ങി വരവ് വ്യക്തിപരമായി എനിക്ക് നഷ്ടം തന്നെയാണ്. പക്ഷെ പാർട്ടി എന്ന നിലയിൽ എത്രയോ വളരാൻ ഞങ്ങൾക്കായി. ഞാൻ ഏറെക്കാലം കഷ്ടപ്പെട്ട മണ്ഡലമാണ് കടുത്തുരുത്തി.. ഒരിക്കൽ ജയിച്ചു, രണ്ടു വട്ടം തോറ്റു. ലയനത്തോടെ ആ മണ്ഡലം ഒരിക്കലും തിരികെ കിട്ടാത്ത രാഷ്ട്രീയ സാഹചര്യമായി. പക്ഷെ വ്യക്തിപരമായ നഷ്ടങ്ങൾക്കും നേട്ടങ്ങൾക്കും പാർട്ടിയുടെ മുന്നിൽ സ്ഥാനമില്ല.
നിങ്ങളുടെയൊക്കെ രാഷ്ട്രീയ തമ്മിലടികൾ പൊതുസമൂഹം അറപ്പോടും വെറുപ്പോടെയും നോക്കുന്നത് തിരിച്ചറിയുന്നില്ലേ, എന്നാണ് ഇതൊക്കെ മാറുക?
പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഇതൊക്കെ പറയുന്നത് ശരിയാണ്. എന്നാൽ പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ വിയർപ്പും അധ്വാനവുമാണ് ഓരോ പാർട്ടിയും. അതിനെ ഒരു ദിവസം കൊണ്ട് നഷ്ടപ്പെടുത്തിക്കളയാനാകില്ല. അനേകായിരങ്ങളുടെ പ്രതീക്ഷയും ആശ്രയവുമാണ് ഒരു പാർട്ടി. സർവൈവൽ ചെയ്യുക എന്നത് ചെറിയ കാര്യമല്ല. അതിനു എല്ലാം സഹിച്ചു നിൽക്കണം എന്ന് പറയുന്നതിലും കാര്യമില്ല. യാഥാർഥ്യവും വസ്തുതകളും തിരിച്ചറിയാൻ പൊതു സമൂഹത്തിനു എപ്പോഴുംകഴിഞ്ഞെന്നു വരില്ല. അതിനാൽ ഇത്തരം കാര്യങ്ങളിൽ പൊതുസമൂഹത്തിനു എളുപ്പത്തിൽ പ്രതികരിക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്