ക്‌നാനായക്കാർക്കു തനിമയും കൂട്ടായ്മയും നിലനിർത്തി ബ്രിട്ടനിലെ പ്രിസ്റ്റൺ രൂപതയ്‌ക്കൊപ്പം പ്രവർത്തിക്കാം; കരിസ്മാറ്റിക് ഗ്രൂപ്പുകൾക്കു സഭാനിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കാം: മെത്രാനായ മാർ ജോസഫ് സ്രാമ്പിക്കലിനു പറയാനുള്ളത്
യുകെയിൽ അങ്ങോളമിങ്ങോളമുള്ള നൂറു കണക്കിന് സീറോ മലബാർ വിശ്വാസികൾക്കു ആവേശത്തിലാണ്. സീറോ മലബാർ സഭയ്ക്ക് ഇന്ത്യയ്ക്കു വെളിയിൽ മൂന്നാമത്തെ രൂപത വത്തിക്കാൻ അനുവദിച്ചത് ബ്രിട്ടനിലെ പ്രിസ്റ്റണിലായത് അവിടെയുള്ള മലയാളികൾക്ക് ഏറെ ആഹ്ലാദം പകരുന്ന കാര്യമായി.
വിശ്വാസ ആവശ്യങ്ങൾക്കായി ഇനി ആർക്കും നാട്ടിൽ പോകേണ്ടി വരില്ല എന്നതും ഇടവകകൾ സ്ഥാപിക്കാൻ അവസരമൊരുക്കുമെന്നതും ഒരുക്കും. റോമിന്റെ പിന്തുണയോടെ യുകെയിലെ ലാറ്റിൻ പള്ളികളോടു ചേർന്നു തന്നെ ഇടവകകൾ രൂപീകരിക്കുന്നതോടൊപ്പം സ്വന്തം പള്ളിയായി വളരാനുള്ള അവസരം കൂടിയാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. യുകെയിലെ സഭയെ നയിക്കാൻ നിയുക്തനായ മാർ ജോസഫ് സാമ്പ്രിക്കലിനെ പാലാ ബിഷപ്പ് ഹൗസിലെത്തി സന്ദർശിച്ചു മറുനാടൻ മലയാളി പ്രതിനിധി സാബു ചുണ്ടക്കാട്ടിൽ നടത്തിയ സംഭാഷണത്തിലെ പ്രസക്തമായ ഭാഗങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്:
ഇപ്പോൾ ഉള്ള സഭാ പ്രവർത്തനങ്ങളുടെ തുടർച്ചയായി പ്രവർത്തിക്കും
സീറോ മലബാർ സഭയ്ക്ക് ലഭിച്ച വലിയ അനുഗ്രഹമാണ് പ്രസ്റ്റൺ കേന്ദ്രീകരിച്ചുള്ള സീറോ മലബാർ വിശ്വാസികൾക്കുവേണ്ടിയുള്ള രൂപത. അതുപോലെ തന്നെ പരിശുദ്ധ പിതാവ് പുതിയ രൂപതയ്ക്ക് നേതൃത്വം നൽകുവാനായിട്ട് അയോഗ്യനായ എന്നെയാണ് നിയമിച്ചിരിക്കുന്നത്. ഇതുവരെയുള്ള പ്രവർത്തികളെല്ലാം ദൈവത്തിന്റെ പ്രവർത്തിയാണ്. പാറയടി അച്ചനിലൂടെ, പ്രിയപ്പെട്ട വൈദികനിലൂടെ, അൽമായ നേതാക്കളിലൂടെ ഒരു വലിയ സംഘടിതമായ രീതിയിൽ സഭ അവിടെയുണ്ട്. അതിന്റെ തുടർച്ചയായിട്ട് തന്നെ പ്രവർത്തിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.
അച്ചനോടു ചേർന്നു അതുപോലെ തന്നെ അവിടെയുള്ള വൈദികരോട് ചേർന്ന് എല്ലാ അൽമായോടും ചേർന്ന് മെത്രാനോടൊപ്പം ദൈവത്തെ ആരാധിക്കുന്ന ദൈവവചനം ശ്രവിച്ച് ഹൃദയത്തിൽ സംഗ്രഹിച്ച് അത് ജീവിക്കുന്ന ദൈവത്തെ സ്തുതിക്കുന്ന, മഹത്വപ്പെടുത്തുന്ന ഒരു സഭ, ആ സഭ സീറോ മലബാർ സഭയ്ക്ക് ഒരു രൂപത ബ്രിട്ടനിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അതിനു ദൈവത്തിനു പ്രത്യേകമായ ഒരു പദ്ധതിയുണ്ട്. നമ്മുടെ സഭ പ്രേഷിത സഭയാണ്. ഓരോ വിശ്വാസിയെയും പ്രേഷിതനായിട്ടാണ് സഭ കാണുന്നത്.
മറ്റുള്ളവർക്ക് ഈശോയെ കൊടുക്കുന്ന, ഈശോയ്ക്കു സാക്ഷ്യം വഹിക്കുന്ന, ഈശോയെ മഹത്വപെടുത്തുന്ന അതിലൂടെ പ്രേഷ്യത പ്രവർത്തനം നടത്തുന്ന സഭ. അപ്പോൾ അതിനുവേണ്ടി ഓരോ വിശ്വാസിയെയും ഒരുക്കുന്ന ഒരു സ്വപ്നമാണ് എനിക്കുള്ളത്. അതിനുവേണ്ടി ഓരോ സീറോ മലബാർ വിശ്വാസിയും ഒരു പ്രേഷിയ പ്രവർത്തകയാവണം, പ്രേഷിത പ്രവർത്തകനാകണം അതിനുവേണ്ട നേതൃത്വം കൊടുക്കുവാനായിട്ടാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യുവാനായിട്ട് ഈയൊരു ദൗത്യം സഭാ പ്രേഷിതയാവണം ആ പ്രേഷിത സഭയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ടാകണം അതിന് എല്ലാവരുടെയും സഹകരണം ഞാൻ യാചിച്ചുകൊള്ളുന്നു.
എംഎയും ബിഎഡ്ഡും കഴിഞ്ഞു സെമിനാരിയിൽ ചേർന്നതും പോട്ടയിൽ ധ്യാനം കൂടിയപ്പോൾ
ഞാൻ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. പാലായിലാണ് സ്രാമ്പിക്കൽ കുടുംബത്തിന്റെ ആരംഭം. 1002ൽ തന്നെ, ഏകദേശം ആയിരം വർഷത്തെ ചരിത്രമുണ്ട് സ്രാമ്പിക്കൽ കുടുംബത്തിന്. ഉരളികുന്ന് എന്ന ഗ്രാമത്തിൽ കൃഷിചെയ്ത് ജീവിച്ചവരാണ് മാതാപിതാക്കൾ. കുടുംബത്തിൽ എല്ലാവരും കൃഷിക്കാരാണ്. ഞാനും കൃഷിക്കാരനായി ജീവിക്കാൻ ആഗ്രഹിച്ചയാളാണ്. പക്ഷേ 24-ാം വയസിലാണ് പോട്ടയിലെ യുവജനങ്ങളുടെ ഒരു ധ്യാനം കൂടി, വചനം കേട്ട് തെറ്റുകൾ തിരിച്ചറിഞ്ഞു കുമ്പസാരിച്ച് വിശുദ്ധ കുർബ്ബാന അനുഭവത്തിലൂടെ പിന്നീട് വികാരിയായിരുന്ന തോമസ് ഓലിക്കലച്ചന്റെ ഒപ്പം ഒരു വർഷം തുടർച്ചയായി എല്ലാ ദിവസവും ഗ്രോട്ടോയിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിൽ ജപമാല ചൊല്ലുകയും വചനം കേൾക്കുയും ധ്യാനിക്കുകയും പങ്കുവെക്കുകയും അങ്ങനെയുള്ള ഒരു പ്രാർത്ഥനാ അനുഭവത്തിൽ നിന്നാണ് ഞാൻ സെമിനാരിയിൽ ചേരുന്നത്.
എന്റെ വിദ്യാഭ്യാസം പൊളിറ്റിക്കൽ സയൻസിലുള്ള ഡിഗ്രിയും മാസ്റ്റേഴ്സ് ഡിഗ്രിയുമാണ്. അതുപോലെ തന്നെ ബി എഡ് ഡിഗ്രിയും എടുത്തിരുന്നു. അതിനുശേഷമാണ് സെമിനാരിയിൽ ചേർന്നത്. പാലാ ഗുഡ് ഷെപ്പേർഡ് മയിനർ സെമിനാരിയിലും കോട്ടയം വടവാതൂർ സെമിനാരിയിലും ഫിലോസഫി, തുടർന്ന് തിയോളജി ദൈവശാസ്ത്രം പഠിക്കുന്നതിനായി റോമിലെ പൊന്തിഫിക്കൽ ഉർബൻ കോളജിലേയ്ക്ക് പോയി അവിടെ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രം പഠിക്കുകയും ബൈബിൾ വിജ്ഞാനത്തിൽ ലൈസൻസ്ഷീറ്റ് എടുക്കുകയും ചെയ്തു. പിന്നീട് 2000ത്തിൽ ഓഗസ്റ്റ് 12ന് എന്റെ പട്ടം അന്നു രൂപതാ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ പള്ളിക്കാപറമ്പിൽ പിതാവ് എന്റെ ഇടവകയിൽ വച്ചാണ് പട്ടം സ്വീകരിച്ചത്. എനിക്ക് 33 വയസു തികഞ്ഞതിന്റെ പിറ്റേദിവസമാണ് പട്ടം ലഭിച്ചത്.
ഒറ്റയ്ക്കു മലയാളം കുർബ്ബാന ചൊല്ലിയ ഓക്‌സ്‌ഫോർഡ് കാലം
തുടർന്ന് ഇംഗ്ലണ്ടിൽ പഠിക്കാനായി വന്നിരുന്നു. 2000 -2001 കാലയളവിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ സ്റ്റഡീസ് എടുത്തിരുന്നു. ആ കാലഘട്ടത്തിൽ സീറോ മലബാർ വിശ്വാസികൾ കുറവായിരുന്നു. എങ്കിലും അവർക്കുവേണ്ടി കുർബ്ബാന ചൊല്ലുവാനായിട്ട് പലപ്പോഴും ഭവനങ്ങളിൽ പോലും കുർബ്ബാന ചൊല്ലിയിട്ടുണ്ട്. ഓക്സ്ഫോർഡിൽ പഠിക്കുമ്പോൾ എല്ലാദിവസവും ഞാൻ സീറോ മലബാർ കുർബ്ബാന ഒറ്റയ്ക്ക് ചൊല്ലിയിരുന്നു.
അദ്ധ്യാപകനായും നഴ്‌സിങ് കോളജ് ഡയറക്ടറായും ഒരു കാലം
2001-2002ൽ ഞാൻ മംഗലാപുരത്ത് മാസ്റ്റർ ഓഫ് എഡ്യുക്കേഷൻ എടുത്തിരുന്നു. അന്നും അൽഫോൻസാ കാങ്ങാടി പള്ളിയിലാണ് താമസിച്ചിരുന്നത്. അവിടെയും ഇടവക പ്രവർത്തനങ്ങളിൽ സജ്ജീവമായി പങ്കുചേർന്നിരുന്നു. 2002 മുതൽ 2004 വരെ ഗുഡ് ഷെപ്പേർഡ് മായിനർ സെമിനാരിയിൽ അദ്ധ്യാപകനായിരുന്നു. 2004 മുതൽ 2005 ഓഗസ്റ്റ് വരെ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അദ്ധ്യാപകനായിരുന്നു. 2005ൽ പാലാ രൂപത നേഴ്സിങ് കോളജ് ആരംഭിക്കുന്ന ഘട്ടത്തിൽ ഞാൻ നഴ്സിങ് കോളജിന്റെ ഡയറക്ടർ ആയിരുന്നു. ഒന്നുമില്ലായ്മയിൽ നിന്നും ഒരു കോളജിനെ ഒരു ഹോസ്റ്റലിനെ രൂപപ്പെടുത്തുന്നതിൽ എന്നെ ഉപകരണമാക്കിയിരുന്നു. അതുപോലെ തന്നെ തുടർന്ന് 2010 വരെ അവിടെ ശുശ്രൂഷ ചെയ്തു. 2010 കുറച്ചു മാസക്കാലം സെന്റ് എഫ്രേം ഫോർ ഇൻഫോർമേഷൻ സെന്ററിൽ അദ്ധ്യാപകനായിരുന്നു.
2010 മെയ് മാസം മുതൽ 2012 മെയ് വരെ പാലാ രൂപതയുടെ ഇവാഞ്ചലൈസേഷൻ പ്രോഗ്രാംസിന്റെ ഡയറക്ടർ ആയിരുന്നു. കുടുംബക്കൂട്ടായ്മ, കരിസ്മാറ്റിക് പ്രോഗ്രാമുകൾ ,ജീസസ് യൂത്ത്, ബൈബിൾ കൺവെൻഷൻ, പ്രാർത്ഥനാ ഭവനങ്ങൾ ആ കാലഘട്ടത്തിലാണ് വാഗമണ്ണില് രൂപത ധ്യാനകേന്ദ്രം ആരംഭിക്കുന്നത്. തുടർന്ന് പിതാവിന്റെ സെക്രട്ടറിയും, പാലാ രൂപതയുടെ വക്താക്കളിൽ ഒരാളായിട്ട് ഞാൻ പ്രവർത്തിച്ചിരുന്നു. അതുപോലെ കല്ലറങ്ങാട്ട് പിതാവിന്റെ എല്ലാ വിദേശ യാത്രകളിലും പിതാവിന്റെ ഒപ്പം ഞാനാണ് യാത്ര ചെയ്തിരുന്നത്.
2013 ഓഗസ്റ്റിൽ ഞാനെന്റെ സ്വന്തം ഇടവകയിൽ വികാരിയായിട്ട് ശുശ്രൂഷ ചെയ്തു. അതിനു ശേഷമാണ് ഞാൻ റോമിലെ പൊന്തിഫിക്കൽ സെമിനാരിയിൽ വൈസ് റെക്ടർ ആയിട്ട് ശുശ്രൂഷയ്ക്കു പോയത്. ആ ശുശ്രൂഷ കാലഘട്ടത്തിൽ അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് സീറോ മലബാർ വിശ്വാസികൾക്കായിട്ട് ബ്രിട്ടനിൽ ഒരു രൂപത വരുന്നതായും, അതിന്റെ പ്രഥമ മെത്രാനായിട്ട് എന്നെ നിയമിക്കുവാനായിട്ട് മാർപാപ്പ ആഗ്രഹിക്കുന്നതായും ഒരു അറിയിപ്പ് വരുന്നത്. അതിന് ഒരുകൺസന്റ് ആവശ്യമായിരുന്നു. അതു നൽകി. ജൂലൈ 28-ാം തീയതി പുതിയ രൂപത സ്ഥാപിക്കുന്നതായും അതിന്റെ പ്രഥമ മെത്രാനായിട്ട് എന്നെ നിയമിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒക്ടോബർ ഒൻപതിന് പ്രസ്റ്റണിൽ സ്ഥാനാരോഹണം
ഒക്ടോബർ 9-ാം തീയതി പ്രസ്റ്റണിൽ വച്ചായിരിക്കും മെത്രാഭിഷേകവും സ്ഥാനാരോഹണവും, സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ ജോർജ്ജ് ആലഞ്ചേരി ആണ് പ്രധാന കാർമ്മികൻ. എല്ലാവരെയും തിരുക്കർമങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാവരുടെ സഹകരണവും പ്രാർത്ഥനയും ഒപ്പം സജീവമായ സാന്നിധ്യവും, പ്രവർത്തനവും ഉണ്ടാവണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.
മാതാപിതാക്കൾ, സഹോദരങ്ങൾ
പിതാവ് 1982ൽ നിര്യാതനായി. അമ്മയുണ്ട്. ആറ് ആൺ മക്കളാണ്. ഞാൻ 4-ാമത്തെ ആൾ. മൂത്തയാൾ അഡ്വക്കേറ്റ്, രണ്ടാമത്തെയാൾ ഫാക്ടറിയിൽ ജോലി ചെയ്യുന്നു. മൂന്നാമത്തെയാൾ ടെലഫോൺസിൽ എഞ്ചിനീയറാണ്. അഞ്ചാമത്തെയാൾ കാഞ്ഞിരപ്പള്ളിയൽ പ്ലാന്ററായി പ്രവർത്തിക്കുന്നു. ഇളയ സഹോദരൻ പാലാ രൂപതയുടെ സെന്റ് ജോസഫ് കോളജ് ഓഫ് ടെക്നോളജിയുടെ മെക്കാനിക്കൽ ലാബിൽ ഇൻസ്ട്രക്ടറായി ജോലി ചെയ്യുന്നു.
യുകെയിലെ ക്‌നാനായക്കാർ പ്രസ്റ്റൺ രൂപതയുടെ കീഴിലോ കോട്ടയം രൂപതയുടെ കീഴിലോ?
റോമിലെ അനുഭവം വച്ചു നോക്കിയാൽ റോമില് സീറോ മലബാർ സഭയുടെ പ്രൊക്വേറ്ററൂം ഇടവക വികാരിയായിട്ട് ശുശ്രൂഷ ചെയ്യുന്നത് ഇപ്പോൾ അപ്പസ്‌തോലിക് വിസിറ്റേറ്റർ ആയി നിയമിക്കപ്പെട്ട മോൺ സ്റ്റീഫൻ ചിറപ്പണത്ത് ആണ്. അച്ചന്റെ പ്രവർത്തനത്തോടൊപ്പം തന്നെ അവിടെ വേറൊരു ഇടവക കോട്ടയം രൂപതയ്ക്ക് വേണ്ടി തന്നെ ഉണ്ടായിരുന്നു. അപ്പോൾ കോട്ടയം രൂപതയിലെ ആളുകൾ അവര് ഒന്നിച്ചുചേർന്ന് അവരുടെ തന്നെ അച്ചന്മാർ ചേർന്ന് അവരുടേതായ കുർബ്ബാനയും അവരുടേതായ പ്രവർത്തനങ്ങളും ഉണ്ട്.
അതവരുടെ തനിമ നിലനിർത്തുവാനായിട്ട് അവരുടെ ചില പ്രത്യേക സാംസ്‌കാരിക പരമായ ചില കാര്യങ്ങളുണ്ട്. അതു നിലനിർത്തുവാനായിട്ട് അതുപോലെ തന്നെ ഒരു കമ്മ്യുണിറ്റി എന്ന നിലയിൽ അവരുടേതായ ഒരു സെറ്റപ്പ് അവർക്ക് എല്ലായിടത്തും തന്നെയുണ്ട്. അതിനെ ഞാൻ ബഹുമാനിക്കും. അതുപോലെ തന്നെ വേണ്ട എല്ലാ സഹായവും പ്രസ്റ്റൺ രൂപതാ അദ്ധ്യക്ഷൻ എന്ന നിലയിൽ അവർക്കുവേണ്ട എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് ഞാൻ ഉറപ്പുതരുകയും ചെയ്യുന്നു. ഇപ്പോളത്തെ രീതിക്ക് അവർ പ്രസ്റ്റൺ രൂപതയോടു ചേർന്നുതന്നെയാണ് അവരും പ്രവർത്തിക്കുക.
യുകെയിലെ മലയാളി ധ്യാനകേന്ദ്രങ്ങൾ
കേരളത്തിൽ തന്നെ അനേകം ധ്യാനകേന്ദ്രങ്ങൾ ഉണ്ട്. സഭ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ അടുത്ത കാലത്ത് റോമിലെ കോൺക്രിയേഷൻ ഫോർ ഫെയ്ത്തിന്റെ ഒരു ഡോക്യുമെന്റ് ഇറങ്ങിയിട്ടുണ്ട്. ഹ്യുവനിഷ്യത് ഇക്ലേഷ്യ എന്നു പറയുന്നത്, അതായത് രൂപതയിലെ മെത്രാന്റെ പ്രവർത്തനങ്ങൾ, അതുപോലെ തന്നെ കരിസ്മാറ്റിക് ഗ്രിപ്സ് അങ്ങനെയുണ്ടാവുമ്പോൾ അതെങ്ങനെ ആയിരിക്കണം സഭ അതിനെ നോക്കിക്കാണേണ്ടത് എന്നുള്ളതിനെ നിർദ്ദേശം ഈ ഡോക്യുമെന്റ് നൽകുന്നുണ്ട്.
ഒരിക്കലും മെത്രാൻ പരിശുദ്ധാത്മാവിന്റെ മുകളിലുള്ള ആളല്ല. പരിശുദ്ധാത്മാവിന് വിധേയപ്പെട്ട്പ്രവർത്തിക്കുന്ന ആളാണ്. പരിശുദ്ധാത്മാവിന് സ്വതന്ത്രമായിട്ട് ദാനങ്ങൾ കൊടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആ സ്വതന്ത്രമായിട്ട് കൊടുക്കുന്ന ദാനങ്ങളെ പരിശുദ്ധാത്മാവിൽ നിന്നാണോ അല്ലയോ എന്നു മാത്രം നോക്കി വിലയിരുത്താനുള്ള ഉത്തരവാദിത്വമേ മെത്രാനുളൂ. പരിശുദ്ധാത്മാവിൽ നിന്നുള്ള എല്ലാ കാര്യങ്ങളെയും അംഗീകരിക്കുകയും അതിനോട് വിധേയപ്പെട്ട് അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഭാവമായിരിക്കും എന്റേത്...
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍