ജയ്ഹിന്ദ് ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ മോർഫ് ചെയ്തതാകാം; അനാശാസ്യമെന്ന വാർത്ത പച്ചക്കള്ളം; യുവമോർച്ച പ്രവർത്തകർ തല്ലിത്തകർത്തപ്പോൾ കച്ചവടം ഇരട്ടിയായി: വിവാദ വാർത്തയ്ക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ഡൗൺടൗൺ റസ്റ്റോറന്റ് ഉടമ മറുനാടനോട്
എം പി റാഫി
കോഴിക്കോട്: പഠനകാലം തൊട്ടേ തുടങ്ങിയതാണ് ബാസിൽ മൂസക്ക് സ്വന്തമായൊരു ബിസിനസ് സംരംഭം എന്ന മോഹം. ബിബിഎ കോഴ്സ് പൂർത്തീകരിച്ച ബാസിൽ പിതാവിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടു കൂടി അടുത്ത കൂട്ടുകാരെയും കുടുംബ സുഹൃത്തുക്കളെയും ബിസിനസ് പങ്കാളികളാക്കി ഇരുപത്തി നാലാം വയസ്സിലാണ് ഡൗൺ ടൗൺ റെസ്റ്റോറന്റ് തുടങ്ങിയത്. കൺസൾട്ടിംങ് കമ്പനികളുടെയോ മറ്റു സ്ഥാപനങ്ങളുടെയോ സഹായം തേടാതെ ബാസിലും കൂട്ടാളികളും സ്വന്തമായി ഡിസൈൻ ചെയ്താണ് ലോഗോയും പേരും മുതൽ മെനു വരെയുള്ള കാര്യങ്ങൾ റസ്റ്റോറന്റിനായി ഒരുക്കിയത്. സ്റ്റാഫ് ആയി നാട്ടിലും വിദേശത്തും ജോലി ചെയ്തിരുന്ന ബാസിലിന് റസ്റ്റോറന്റിന്റെ പ്രവർത്തന രീതികളെ കുറിച്ചും ഉപഭോക്താക്കളുടെ മനഃശാസ്ത്രവും അറിഞ്ഞുകൊണ്ടുള്ളതായിരുന്നു പ്രവർത്തന രീതികൾ. അതുകൊണ്ടു തന്നെ ചുരുങ്ങിയ കാലം കൊണ്ട് കോഴിക്കോട്ടുകാരുടെ മനസു കീഴടക്കാൻ ഈ റെസ്റ്റോറന്റിനായി.
അതിനിടെയാണ് യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ചാനൽ തന്നെ കേട്ടപാതി കേൾക്കാത്ത പാതി വാർത്ത ഈ യുവസംരംഭകർക്കെതിരെ വാർത്തയുമായി രംഗത്തെത്തിയത്. വാർത്ത പൂർണ്ണമായും കാണുന്നതിന് മുമ്പ് ചാടിപ്പുറപ്പെട്ട് സദാചാര പൊലീസ് ചമഞ്ഞ യുവമോർച്ച പ്രവർത്തകർ റെസ്റ്റോറന്റ് തല്ലിത്തകർക്കുകയും ചെയ്തു. എന്നാൽ തങ്ങൾക്ക് നേരിടേണ്ടി വന്ന മാനനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും ചാനലിനെതിരെയും യുവമോർച്ച പ്രവർത്തകർക്കെതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ബാസിലിന്റെയും കൂട്ടരുടെയും തീരുമാനം.
സ്ഥാപനത്തിന്റെ വളർച്ചക്ക് തടയിടാൻ വേണ്ടി ബോധപൂർവ്വം ആരുടെയൊക്കെയോ ശ്രമമാണ് സംഭവത്തിന് പിന്നിലെന്നാണ് സ്ഥാപന ഉടമകൾ ഇപ്പോഴും വിശ്വസിക്കുന്നത്. യുവമോർച്ച പ്രവർത്തകർ റസ്റ്റോറന്റ് അടിച്ചു തകർത്തതിനു ശേഷം കച്ചവടം ഇരട്ടിയായതായാണ് ഉടമസ്ഥർ പറയുന്നത്. ഡൗൺ ടൗൺ റസ്റ്റോറന്റ് ഉടമയും കോഴിക്കോട് പയ്യോളി സ്വദേശി മണിയോത്ത് വീട്ടിൽ ബാസിൽ മൂസ സംഭവത്തെ കുറിച്ച് മറുനാടൻ മലയാളിയുമായി പങ്കുവച്ചതിങ്ങനെ:
ഞങ്ങളുടെ സ്ഥാപനം അടിച്ചു തകർത്തദിവസം തന്നെ ഞങ്ങൾ തുറന്ന് പ്രവർത്തിക്കുകയുണ്ടായി. ഇതറിഞ്ഞ് നമ്മുടെ സ്ഥിരം കസ്റ്റമേഴ്സായ നിരവധി പേർ ഫാമിലിയുമായി ഇവിടെ വന്നിരുന്നു. സോഷ്യൽ മീഡിയയിലും ഞങ്ങളെ സ്നേഹിക്കുന്ന അനേകം ആളുകളുടെ പിന്തുണ ഉണ്ടായിരുന്നു. അന്ന് തുറന്നത് മുതൽ ഈ സമയം വരെ നല്ല കച്ചവടം ഉണ്ടായിട്ടുണ്ട്. ഇന്നലെയും ഷോപ്പ് അടയ്ക്കുന്നത് വരെ ആളൊഴിഞ്ഞ ഒരു സമയം ഉണ്ടായിട്ടില്ല. പല ഭാഗത്തു നിന്നും ആളുകൾ എത്തി പിന്തുണ നൽകിയിട്ടുണ്ട്. ഇതോടെ ബിസിനസ് ഇരട്ടിയാവുകയേ ചെയ്തിട്ടുള്ളൂ.. ഇപ്പോൾ ആരോപിക്കുന്ന തരത്തിൽ ഞങ്ങൾ വരുന്നവർക്ക് സൗകര്യം ചെയ്തുകൊടുക്കുകയില്ലെന്ന് സ്ഥിരം വരുന്നവർക്ക് അറിയാം. ഇത് ഒരു മറവ് ചെയ്തുകൊണ്ടുള്ള സ്ഥലമല്ല. എല്ലാഭാഗത്തു നിന്നും നോക്കിയാൽ കാണുന്ന സ്ഥലമാണ്. ജയ്ഹിന്ദ് ചാനലുകാർ പറയുന്നത് ഞങ്ങൾ അവിടെ ഇങ്ങനെയുള്ള സൗകര്യം ചെയ്തുകൊടുത്തു എന്നാണ്, എങ്കിൽ ഇവർക്ക് ഒളിക്യാമറ കൊണ്ട് അത് ഷൂട്ട് ചെയ്യാൻ പറ്റില്ലല്ലോ...
ഒരു കാര്യം ഉറപ്പാണ് സ്ഥലം റെക്കോർഡ് ചെയ്ത് മോർഫ് ചെയ്ത് അതിലേക്ക് കൊണ്ടുവന്ന വീഡിയോ, അതല്ലെങ്കിൽ ഞങ്ങളുടെ ഷോപ്പ് തുറന്ന് പ്രവർത്തിക്കാത്ത സമയത്ത് ആളെ വച്ച് ചെയ്യിപ്പിച്ച വീഡിയോ ആണിത്. ഞങ്ങളുടെ ബിസിനസ് സമയത്ത് അങ്ങിനെയൊരു കാര്യം നടന്നിട്ടില്ലെന്ന് ഉറപ്പാണ്. കാരണം റോഡരികിൽ എല്ലാവർക്കും കാണുന്ന ഭാഗത്താണ് റെസ്റ്റോറന്റ് ഉള്ളത്, ഉള്ളിലാണെങ്കിൽ ക്യാമറയുണ്ട് സ്റ്റാഫാണെങ്കിൽ എപ്പോഴും ഉണ്ടാകുന്നതുമാണ്. ഈ വീഡിയോ സത്യമാണെങ്കിൽ അതിലുള്ളവരെ കുറിച്ച് അന്വേഷിക്കണം അവരിത് മനഃപൂർവ്വം ചെയ്തതാണോ ആരെങ്കിലും ചെയ്യിപ്പിച്ചതാണോ, എന്തിനിവിടെ ആ സമയത്ത് വന്നു, ഞങ്ങൾ സൗകര്യം ചെയ്തു കൊടുത്തതാണോ, ഞങ്ങളുടെ അറിവോടെയാണോ എന്നെല്ലാം അന്വേഷിച്ച് കണ്ടത്തേണ്ടതുണ്ട്. അതിനുള്ള നിയമ നടപടിയുമായി വക്കീലുമായി ആലോചിച്ച് മുന്നോട്ടു പോകാനാണ് ഞങ്ങളുടെ തീരുമാനം. ഇങ്ങനെയൊരു സംഗതി ഞങ്ങളുടെ അറിവോടെ നടന്നതാണെന്ന് തെളിയുകയാണെങ്കിൽ കച്ചവടം പൂട്ടി പോവാൻ ഞങ്ങൾ തയ്യാറാണ്.
ഞങ്ങൾക്കു സംഭവിച്ച മാനനഷ്ടത്തിനെതിരിൽ ചാനലിനെതിരെ നഷ്ട പരിഹാരത്തിനു കേസ് കൊടുക്കും. ചാനൽ വാർത്ത കണ്ടാണ് യുവമോർച്ച ഇവിടെ വന്ന് ഇതെല്ലാം തകർത്തത്. യുവമോർച്ച എന്നല്ല മറ്റ് എല്ലാ പാർട്ടികളും സംഘടനകളുമായി ഞങ്ങൾക്കു നല്ല ബന്ധമാണുള്ളത്. എല്ലാ പ്രമുഖരും ഉദ്യോഗസ്ഥരും നേതാക്കളുമെല്ലാം ഇവിടെ വരാറുള്ളതുമാണ്. ഇതുവരെ ആരുമായും ഒരു പ്രശ്നം ഇവിടെ ഉണ്ടായിട്ടില്ല. വാർത്ത വന്ന് പ്രകോപിതരായി അവരെത്തി ഇത്തരത്തിലെല്ലാം ചെയ്തു ഇവിടെ ഇനി അവരുടെ നില നിൽപ്പിന്റെ പ്രശ്നമാണല്ലോ... ഞങ്ങൾക്ക് അവർ അടിച്ചു തകർത്ത ഗ്ലാസും ഫർണിച്ചറും മാത്രമല്ല നഷ്ടമായത് വലിയ തരത്തിലുള്ള മാനനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഞങ്ങളുടെ കസ്റ്റമേഴ്സിന്റെയും കോഴിക്കോട്ടെ ജനങ്ങളുടെയും പിന്തുണ കൊണ്ടാണ് ഇത്രയും എത്താൻ സാധിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ഞങ്ങൾ സ്ഥാപനം തുടങ്ങുന്നത്. ഇത്രയും മാസങ്ങൾ കൊണ്ട് ഇവിടത്തെ ജനങ്ങൾക്ക് ഇഷ്ടപ്പെടാൻ കാരണം ഇവിടത്തെ ഗുണമേന്മയും ഭക്ഷണത്തിന്റെയും ജ്യൂസിന്റെയും പ്രത്യേകതയും തന്നെയാണ്. ഇവിടത്തെ മാത്രം ഏറ്റവും പ്രത്യേകത എന്നത് രുചികരമായ വ്യത്യങ്ങളായ ജ്യൂസുകളാണ്. ഇവിടെ കൂടുതലും വരാറുള്ളത് ഫാമിലിയാണ്. ഇത്തരത്തിലുള്ള ഒരു സ്ഥലമാണെങ്കിൽ അവിടെ ഫാമിലിയുമായി ആരെങ്കിലും വരാൻ തയ്യാറാകുമോ? കോഴിക്കോട്ടുള്ള എല്ലാ പ്രമുഖരും ഉദ്യോഗസ്ഥരും പ്രൊഫഷണൽസും ഇവിടെ വന്നിട്ടുള്ളവരാണ് ആ ജനങ്ങളോട് തന്നെ ചോദിച്ചാൽ നിങ്ങൾക്ക് കാര്യം മനസിലാകും.
വലിയ മൾട്ടി നാഷണൽ കമ്പനികൾ ഈ മേഖലയിലേക്ക് ബാംഗ്ലൂരിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമെല്ലാം ഇവിടേക്ക് വരുന്നുണ്ട് ഇത് എന്റെ ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഇത്തരത്തിൽ നമുക്കും ഇവിടെ തുടങ്ങിക്കൂടെ എന്ന ആശയം വരുന്നത്. ചെറുപ്പം തൊട്ടേ ബിസിനസിനോടായിരുന്നു താൽപര്യം. അങ്ങിനെയാണ് ഈ മേഖലയിൽ പരിചയ സമ്പത്തുള്ള അഞ്ചു പേരും കൂടെ കൂട്ടി ഈ സ്ഥാപനം തുടങ്ങിയത്. ഒരു വർഷം തികയും മുമ്പ് തന്നെ സ്ഥാപനത്തിന് വലിയ വളർച്ചയായിരുന്നു. ഇത് അംഗീകരിക്കാനാവാത്തവരായിരിക്കും ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ വളർച്ച ആരെയൊക്കെയോ ആസൂയപ്പെടുത്തിയിട്ടുണ്ടെന്നത് നൂറ് ശതമാനം ഉറപ്പാണ്.
ജ്യൂസിലേക്കും മറ്റു ഫുഡിലേക്കും ആവശ്യമായ ചേരുവകൾ എത്തുന്നത് എറണാകുളം ലുലു മാളിൽ നിന്നും ദുബായിൽ നിന്നുമാണ്. ദുബായിൽ ഫാമിലി ബിസിനസ് തന്നെയുണ്ട്. അവിടെ നിന്നുമാണ് കൊണ്ടു വരുന്നത്. ഇപ്പോൾ വലിയ ലാഭം ലക്ഷ്യം വച്ചല്ല സ്ഥാപനം പ്രവർത്തിക്കുന്നത്. ഗുണ നിലവാരം മാത്രമാണ് പ്രധാനം. 15 ശതമാനം ലാഭം മാത്രമാണ് ഇപ്പോൾ ഇതിൽ നിന്ന് കിട്ടുന്നത്. ഇവിടത്തെ ഫുഡിന് അത്രയും അഭിപ്രായങ്ങളാണ് ജനങ്ങളുടെ ഭാഗത്തു നിന്നുള്ളത്. എല്ലാ ഇനങ്ങളും ഫസ്റ്റ് ക്വാളിറ്റിയിലാണ് നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇപ്പോഴുണ്ടായ ആരോപണത്തിൽ ഏറ്റവും സങ്കടം എന്ന് പറയുന്നത് സ്വന്തം നാട്ടിലാണെങ്കിൽ പോലും കുറച്ച് പേരെങ്കിലും ഞങ്ങളെ സംശയത്തോടെ നോക്കാൻ ഇടവരുത്തിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയുന്നത് വരെ ഇപ്പോൾ എല്ലാവരുടെ മുന്നിലും ഞങ്ങൾ മോശക്കാരായിട്ടാണുള്ളത്. സ്ഥാപനം അക്രമിച്ചതിനെതിരിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. വീഡിയോ പുറത്ത് വിട്ട് തെറ്റിദ്ധരിപ്പിച്ച ചാനലിനെതിരെ ഞങ്ങൾ വക്കീലുമായി ആലോചിച്ച് നിയമ നടപടിയുമായി മുന്നോട്ടു പോകും. ഇതിനായി എന്റെ പിതാവ് ഇന്ന് വിദേശത്ത് നിന്നും നാട്ടിൽ എത്തിയിട്ടുണ്ട്.
ഏറ്റവും സങ്കടമായത് ജയ്ഹിന്ദ് ചാനൽ പച്ചക്കള്ളം പറഞ്ഞായിരുന്നു ഇത് പുറത്ത് വിട്ടത്. അവർപറഞ്ഞത് പലതവണ ഞങ്ങളോട് ഈ വിവരം പറഞ്ഞിരുന്നെന്നാണ്. മാത്രമല്ല ഇവിടെ ഗർഭനിരോധന ഉറകൾ വിൽക്കുന്നുണ്ടെന്നും പെൺവാണിഭ കേന്ദ്രം എന്നുമൊക്കെയായിരുന്നു ഒരു ഭക്ഷണ സ്ഥാപനത്തെ പറ്റി പറഞ്ഞുണ്ടാക്കിയത്. ഒരിക്കലും ഇത്തരത്തിലുള്ള സ്ഥലത്തേക്ക് ഫാമിലികൾ വരില്ലല്ലോ, മാത്രമല്ല ഇവിടെ വന്നവരാണ് കൂടുതലും വരുന്നത്. ഇന്നലെ വാർത്ത കണ്ട് ഒരു പാട് പുതിയ ആളുകൾ വന്നിരുന്നു പിന്തുണയുമായി.- ബാസിൽ വ്യക്തമാക്കുന്നു.
ജയ്ഹിന്ദ് ചാനൽ പുറത്തുവിട്ട വിവാദ വാർത്ത ഇങ്ങനെ:
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്