എന്റെ ആദ്യത്തെ കാമുകൻ മല്ലികയുടേയും സുകുമാരന്റേയും പാചകക്കാരൻ ആയിരുന്നു! അരമീറ്റർ ബ്ലൗസ് തുണി അയച്ച് തന്നും ഫോൺ നമ്പർ സംഘടിപ്പിച്ചു അശ്ലീലം പറഞ്ഞും ശല്യം ചെയ്തവനെ പിടിച്ചത് പൊലീസിനോട് പറഞ്ഞ്: മലയാളത്തിന്റെ സ്വന്തം ഷീലാമ്മ മറുനാടനോട് മനസ്സ് തുറക്കുന്നു
ദേവിക
ചെന്നൈ നഗരം...
ഈ നാടിനു തന്നെ സിനിമയുടെ മണമാണ്, ഗന്ധമാണ്, കാറ്റാണ്... സിനിമാക്കാർക്കും സിനിമാ പ്രേമികൾക്കും പ്രിയപ്പെട്ട സ്ഥലം. ഇന്നത്തെ എന്റെ യാത്ര അങ്ങോട്ടേയ്ക്കാണ്, സിനിമയുടെ ഗന്ധമുള്ള, സിനിമാ പ്രേമികളുള്ള, ചെന്നൈ നഗരത്തിലേക്ക്. മലയാള സിനിമയിലെ ഇതിഹാസ നായികയായ ഷീലയുടെ വീട്ടിലേക്ക്. ഭാവപ്പകർച്ച കൊണ്ടും അഭിനയപാടവം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളിക്ക് എന്നും പ്രിയങ്കരിയാണ് ഈ നായിക. ഷീലപ്രേംനസീർ ജോഡി കാണാൻ തിയേറ്ററുകൾ തിങ്ങിനിറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു കേരളത്തിൽ. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ ഓർമ്മ തുടങ്ങുന്നതു തന്നെ ഇത്തരം ചില മുങ്ങൾ ഓർത്തുകൊണ്ടാണ്. അതുകൊണ്ട് തന്നെ മലയാളിയുടെ നൊസ്റ്റാൾജിക് മുമാണ് ഷീലയുടേതെന്ന് നമുക്ക് പറയാം.
സിനിമയുടെ തട്ടകമായ ചെന്നൈ നഗരത്തിലെ പോയസ് ഗാർഡനിലാണ് ഷീലാമ്മയുടെ വീട്. രജനീകാന്ത്, ജയലളിത തുടങ്ങിയ പ്രശസ്തരെല്ലാം തന്നെ കൂട് കൂട്ടിയിരിക്കുന്നതും ഇവിടെയാണ്. അവിടെയെത്തിയ എനിക്ക് ഷീലാമ്മയുടെ വീട് കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. പെയിന്റടിച്ച ഭംഗിയുള്ള ഒരു വെളുത്ത ബംഗ്ലാവ്, ഷീലാമ്മയെപ്പോലെ. മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഒളിപ്പിച്ചുകൊണ്ട് ഞാൻ ആ വാതിൽക്കൽ എത്തി. ബെല്ലടിക്കും മുൻപേ, ആരെയോ പ്രതീക്ഷിച്ച് നിന്നപോലെ ഷീലാമ്മ തന്നെ വന്ന് വാതിൽ തുറന്നു. നീല നിറമുള്ള ദറിന്റെ കുർത്തയും പൈജാമയുമായിരുന്നു വേഷം. വളരെ സിമ്പിൾ ഔട്ട്ഫിറ്റ്. കാണാൻ ആഗ്രഹിച്ച താരസൗന്ദര്യത്തെ ആദ്യമായി നേരിൽ കണ്ടതിന്റെ പരിഭ്രമവും സന്തോഷവുമെന്റെ മുത്തുണ്ടായിരുന്നു. അത് മനസിലാക്കിയെന്നവണ്ണം ഷീലാമ്മ തന്നെ വന്ന് എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
മലയാള സിനിമയുടെ ചരിത്രം ഏറെക്കുറെ ആ വീട്ടിൽ നിന്നും നമുക്ക് വായിച്ചെടുക്കാം. ഓരോ സിനിമയുടെയും പോസ്റ്ററുകൾ, കിട്ടിയ അവാർഡുകൾ, പെയിന്റിംഗുകൾ എല്ലാം തന്നെ അടുക്കി വൃത്തിയായി വച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ, നല്ല വൃത്തിയുള്ള, ആരും കണ്ടാൽ കൊതിക്കുന്ന, ഒരു വെളുത്ത കൊട്ടാരം.
അപ്പോഴേക്കും ഷീലാമ്മ എന്നെ ഗസ്റ്റ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിക്കാൻ പലതരം ജൂസുകൾ, പലഹാരങ്ങൾ. അങ്ങനെ ഞങ്ങൾ പതിയെ സംസാരത്തിലേക്ക് കടന്നു. ഷീലാമ്മ തന്റെ സിനിമാ വിശേഷങ്ങളും ഓർമ്മയും സ്വകാര്യങ്ങളും മറുനാടൻ മലയാളിയുടെ വായനക്കാരോട് യാതൊരു ഒളിമറയുമില്ലാതെ പങ്കുവച്ചു
ഒരു കാലഘട്ടത്തിൽ ഫുൾടൈം ബിസിയായിരുന്ന ഒരാളാണ് ഷീലാമ്മ. ഇപ്പോൾ എങ്ങനെയാണ് ലൈഫ്?
(24 വോൾട്ട് പവറിൽ ചിരിച്ചുകൊണ്ട് ഷീല പറഞ്ഞുതുടങ്ങി) കാലഘട്ടം ഏതായാലും എനിക്ക് മാറ്റം ഒന്നുമില്ല. അന്നും ഇന്നും ഞാൻ ഫുൾ ടൈം ബിസിയാണ്. 24 മണിക്കൂർ പോരാ എനിക്ക് ഇപ്പോഴും. പല പല കാര്യങ്ങളിൽ ബിസിയാണ് ഇപ്പോഴും. ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. ഇപ്പോഴാണ് ശെരിക്കും ഞാൻ സൗഹൃദം ആസ്വദിച്ച് തുടങ്ങിയത്. ആഴ്ചയിൽ ഒരു ദിവസം ഞങ്ങളെല്ലാവരും കൂടി ഒരുമിച്ച് കൂടും, പുറത്ത് പോകും, കുക്ക് ചെയ്യും, ചിത്രം വരയ്ക്കും, ഡിസൈൻ ചെയ്യും, പുസ്തകം വായിക്കും, സിനിമ കാണും അങ്ങനെ അങ്ങനെ, ഫുൾ ടൈം ബിസിയാണ്.
സിനിമയിലെ സുഹൃത്തുക്കൾ?
സിനിമയിൽ ആരുമായും സ്ഥിരമായി കോൺടാക്റ്റ് ഇല്ല. ഞങ്ങൾ അന്ന് അഭിനയിക്കുന്ന സമയത്ത് പരസ്പരം സംസാരിക്കാനുള്ള സമയം കൂടി ഇല്ലായിരുന്നു. പിന്നെ, ഇപ്പോഴുള്ള പോലെ വാട്സപ്പും ഫെയ്സ് ബുക്കുമൊന്നും ഇല്ലാരുന്നല്ലോ. ഇപ്പോൾ ഓരോരുത്തരും ഓരോ സ്ഥലത്താണ്. എല്ലാവർക്കും അവരുടേതായ തിരക്കും കാരണം അങ്ങനെ സ്ഥിരമായി കോൺടാക്റ്റ് ഇല്ല. ജയഭാരതി പുറത്താണ്. ശാരദയും തിരക്കാണ്. വല്ലപ്പോഴും ഫങ്ങ്ഷനുകളിൽ വച്ച് കണ്ടാലായി. സിനിമയിലെ സുഹൃത്തുക്കളെക്കാൾ എനിക്ക് ഇപ്പോൾ കൂടുതൽ ഉള്ളത് എന്റെ യോഗാ, എയറോബിക്സ് ഫ്രണ്ട്സാണ്.
ജയലളിതയുമായി അടുപ്പമില്ലേ?
പണ്ട്, സിനിമയിൽ സജീവമായിരുന്ന സമയത്ത്, ഞാൻ ചെന്നൈയിൽ വരുമ്പോൾ, കിട്ടുന്ന സമയത്ത് ഞാനും ലളിതയും (തമിഴ്നാട് മുഖ്യമന്ത്രിയും മുൻ സിനിമാതാരവുമായ ജയലളിത) കൂടി പർദ്ദയൊക്കെ ഇട്ട് പുറത്ത് ഷെയ്ക്ക് കുടിക്കാൻ പോകുമായിരുന്നു. പക്ഷേ, ഇപ്പോൾ അവർക്ക് ഒരുപാട് തിരക്കുകൾ ഉണ്ട്. അതുകൊണ്ട് ഞാൻ അങ്ങനെ ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ല. ഇപ്പോഴും കണ്ടാൽ വലിയ കാര്യമാണ്.
നടി അല്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു ഷീലാമ്മ?
അയ്യോ! എന്നോടാരും ഇതുവരെ ഈ ചോദ്യം ചോദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഞാൻ ചിന്തിച്ചിട്ടില്ലട്ടോ... ആരാകാൻ, വല്ലവരെയും കെട്ടി അവരുടെ പിള്ളാരെ നോക്കി ഇരുന്നേനെ. അല്ലാതെന്താ...
എത്ര സിനിമയിൽ അഭിനയിച്ചു?
അയ്യോ, അങ്ങനൊന്നും ചോദിക്കല്ലേ. അതൊന്നും എനിക്കറിയില്ല. ചിലര് പറയുന്നു 500 എന്ന്, ചിലര് പറയുന്നു 600 എന്ന്. ആര് എന്ത് കണക്ക് പറഞ്ഞാലും ഞാൻ തലയാട്ടും, അത്ര തന്നെ.
കൂടെ അഭിനയിച്ച നായകന്മാരോട് പ്രണയം തോന്നിയിട്ടുണ്ടോ?
അതെങ്ങനെ തോന്നാനാ... നൂറോളം ആളുകൾ ഉണ്ടാകും സെറ്റിൽ. അവരുടെ മുന്നിൽ നിന്നാണ് നമ്മൾ അഭിനയിക്കുന്നത്. പ്രേമം പോയിട്ട് ഒരു സംഗതിയും തോന്നാറില്ല. നിങ്ങൾക്കാണ് പ്രേമിക്കാൻ സും. നിങ്ങളെയൊന്നും ആരും കാണില്ലല്ലോ. (തെല്ല് കുശുമ്പോടെ ഷീലാമ്മ പറഞ്ഞു)
ഫാമിലി?
ഒരു മകൻ ഉണ്ട്. ഫിനാൻസ് ചെയ്യുന്നു. മകളെപ്പോലൊരു മരുമകൾ ഉണ്ട്, സ്മിത. രണ്ട് കൊച്ചുമക്കൾ ഉണ്ട് അമ്മു, അക്കു. സും... സന്തോഷ ജീവിതം. സ്മിതയ്ക്കും എനിക്കും സ്വഭാവത്തിൽ ഒരുപാട് സാദൃശ്യമുണ്ട്. നല്ല വൃത്തിയാണ്. ഒരു സാധനം പോലും അടുക്കിയല്ലാതെ വെയ്ക്കില്ല. നല്ലൊരു കലാകാരി കൂടിയാണ്. ഫളവേഴ്സ് ഉണ്ടാക്കും, പെയിന്റിങ് ചെയ്യും. കൊച്ചുമക്കൾ എന്നെ 'അച്ചു' എന്നാ വിളിക്കുന്നത്. 'അച്ചമ്മാ' എന്നു വിളിക്കാൻ പാടല്ലേ, അതുകൊണ്ട്. ഞാൻ ശെരിക്കും എന്റെ ലൈഫ് എൻജോയ് ചെയ്യുകയാണ്.
ഷീലാമ്മ നന്നായി വരയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. പെയിന്റിങ് പഠിച്ചിട്ടുണ്ടോ?
പഠിച്ചിട്ടില്ല. പക്ഷേ, കുഞ്ഞുനാൾ മുതലേ ഞാൻ വരയ്ക്കും. എനിക്ക് ഭയങ്കര ഇഷ്ടമാണ് പെയിന്റിങ് ചെയ്യാൻ. ഈയിടെ കൊച്ചിയിൽ വച്ച് ഞാൻ വരച്ച പടങ്ങളുടെ ഒരു എക്സിബിഷൻ നടത്തിയിരുന്നു. മൊത്തം 97 പെയിന്റിങ്സ് ഉണ്ടായിരുന്നു. അത് മുഴുവൻ വിറ്റ് പോയി.
ഫാഷൻ ഓറിയന്റഡ് ആണോ?
'ഫാഷൻ' എന്നുവച്ചാൽ, എനിക്ക് എന്നെതന്നെ നന്നായി മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കണം എന്ന് ആഗ്രഹമുള്ളയാളാണ്. അതിനാൽ ഡ്രസ്സിംഗിലൊക്കെ ആ ഒരു ശ്രദ്ധ വെയ്ക്കാറുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട ഡ്രസ്സ് പാന്റും ഷർട്ടും ആണ്. പക്ഷേ പുറത്തു പോകുമ്പോൾ സാരിയേ ഉടുക്കൂ. അതാണ് എന്റെ ഒരു രീതി
ഷീലാമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് എങ്ങനെയാണ്?
കാലത്ത് എഴുന്നേറ്റ ഉടനെ ഒരു പ്രാർത്ഥന ചൊല്ലും. വിരോധികൾ ഉണ്ടെങ്കിൽ അവർക്കും നല്ലത് വരുത്തണേ എന്ന് പ്രാർത്ഥിക്കും. പിന്നെ കൃത്യം ഒരു മണിക്കൂർ നടക്കും. ചെന്നൈയിലെ അവന്യൂ സ്ട്രീറ്റിൽ ആണ് എന്റെ മോണിങ് വാക്ക്. അവിടെ രണ്ട് സൈഡിലും കുറേ മരങ്ങൾ ഉണ്ട്. അതിനാൽ നല്ല ശുദ്ധവായു ശ്വസിച്ച് നടക്കാം. പിന്നെ പാർക്കിൽ വന്ന് യോഗ ചെയ്യും. അവിടെ സ്ഥിരമായി യോഗക്ക് വരുന്ന സുഹൃത്തുക്കൾ ഒരുപാടുണ്ട് എനിക്ക്. പിന്നീട് നേരേ വീട്ടിലേക്ക്. കുളി കഴിഞ്ഞാൽ സ്ഥിരമായി ടിവി യിൽ വരുന്ന ഒരു ചിത്രം കാണും. പിന്നീട് ഏതെങ്കിലും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകും. അപ്പോഴേക്കും സമയം രാത്രിയായിരിക്കും.
സൗന്ദര്യ സംരക്ഷണത്തിന്റെ രഹസ്യം?
ഇപ്പോഴൊക്കെ ഒരുപാട് ഓപ്ഷൻസ് ഉണ്ടല്ലോ. ബ്യൂട്ടി പാർലർ, ക്രീമുകൾ അങ്ങനെ പലവിധം. പണ്ട് ഞാനൊക്കെ ചീവക്കാ പൊടി, ചെറുപയർ, റോസയുടെ ഇതൾ, ഉലുവ പൊടിച്ചത് ഇവയൊക്കെയാണ് സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. സജീവമായ അഭിനയം നിർത്തുന്നതുവരെ ഞാൻ ബ്യൂട്ടിപാർലറിൽ പോയിട്ടേ ഇല്ലായിരുന്നു. ഈ ബ്യൂട്ടിപാർലർ എന്താണെന്നുകൂടി എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ കാലം മാറി, അതനുസരിച്ച് ആളുകളും മാറി...
നിത്യഹരിത നായികയായ ഷീലാമ്മയ്ക്ക് കിട്ടിയ പ്രേമലേഖനങ്ങളിൽ മറക്കാനാവാത്തതേതാണ്?
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സംഭവം ഉണ്ട്. പണ്ട് ദിവസവും ഒരാൾ എനിക്ക് കത്തെഴുതുമായിരുന്നു. അയാൾക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാം. ചില പടങ്ങളൊക്കെ കണ്ടിട്ട് 'അത് അങ്ങനെ ഷീല അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമല്ല. നസീറിന്റെയും സത്യന്റെയും കൂടെ അത്രയ്ക്ക് ചേർന്ന് അഭിനയിക്കേണ്ട, അതെനിക്ക് ഇഷ്ടമല്ല' അങ്ങനെ വളരെ പേഴ്സണൽ ആയ കാര്യം വരെ എഴുതി അയക്കാറുണ്ട്. ഒരു ദിവസം അയാൾ വീട്ടിലോട്ട് വിളിച്ചു പറഞ്ഞു, ഞാൻ ഒരു ഗിഫ്റ്റ് തരുന്നുണ്ട്, അത് നിങ്ങളുടെ ഫ്ളാറ്റിലെ ആൽമരച്ചുവട്ടിൽ വെയ്ക്കും, എടുത്തോണേ എന്ന്. അന്ന് എന്റെ അമ്മയും സഹോദരനും സെക്യൂരിറ്റിയെ ഏൽപ്പിച്ചു, ഇത് ആരാണെന്ന് കണ്ടുപിടിക്കണമെന്നും പറഞ്ഞു. പക്ഷേ സെക്യൂരിറ്റി ഉറങ്ങിപ്പോയി. രാവിലെ ചെന്ന് നോക്കിയപ്പോൾ അരമീറ്റർ ബ്ലൗസിന്റെ തുണി ആയിരുന്നു ഗിഫ്റ്റ്. പിന്നെ അയാളുടെ ആരാധനയുടെ സ്വഭാവം മാറി. അശ്ലീലച്ചുവയുള്ള വാക്കുകൾ പറയാൻ തുടങ്ങി. എങ്ങനെയോ അയാൾ എന്റെ ഫോൺ നമ്പരും തപ്പിപ്പിടിച്ചെടുത്ത് എപ്പോഴും വിളിയും തുടങ്ങി. അങ്ങനെ ഞങ്ങൾ പൊലീസിൽ കംപ്ലൈന്റ് ചെയ്തു. അങ്ങനെ ഐ.ജി വഴി ആളെ പിടിച്ചു. അപ്പോഴാണ് സംഭവം വെളിച്ചത്തായത്. കറുത്ത് മെലിഞ്ഞ് വല്ലാതെ കുള്ളനായ ഒരാളായിരുന്നു താരം. നടൻ സുകുമാരന്റെയും മല്ലികയുടെയും വീട്ടിലെ പാചകക്കാരനായിരുന്നു അയാൾ. ഇതറിഞ്ഞ് അയാളെ അവർ പറഞ്ഞുവിടുകയും ചെയ്തു. പിന്നെ അയാളെപ്പറ്റി യാതൊരു അറിവുമില്ല. അത് വല്ലാത്തൊരു അനുഭവം ആയിരുന്നു.
ഇന്നത്തെ സിനിമാ താരങ്ങളിൽ ആരെയാണ് കൂടുതൽ ഇഷ്ടം?
കാവ്യാ മാധവൻ, ലെന, ദുൽർ സൽമാൻ അങ്ങനെ എല്ലാരേം ഇഷ്ടമാ
ഇഷ്ടപ്പെട്ട നിറം?
പിങ്ക്. ആ നിറത്തിലുള്ള നിരവധി സാരികളും എനിക്കുണ്ട്.
എങ്ങനെയുള്ള സിനിമകൾ വന്നാൽ അഭിനയിക്കും?
നല്ല കഥാപാത്രം ആയിരിക്കണം, അത്ര മാത്രം. ഇപ്പോൾ 'ബഷീറിന്റെ പ്രേമലേനം' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വളരെ നല്ലൊരു കഥാപാത്രമാണ് അതിൽ. അത്തരം നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും അഭിനയിക്കും.
തന്റെ നൈസർഗ്ഗികമായ ചിരി പരത്തിക്കൊണ്ട് മലയാളികളുടെ സ്വന്തം ഷീലാമ്മ പറഞ്ഞു നിർത്തി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്