അന്നും ഇന്നും ഇഷ്ട നായിക ലിസി തന്നെ; കുടുംബം തകർന്നത് എന്നേയും ബാധിച്ചു; സിനിമയില്ലെങ്കിൽ ഞാനില്ല; പ്രിയനെന്ന സംവിധായകന്റെ വളർച്ചയ്ക്ക് കാരണം ലാൽ എന്ന നടൻ; 'ഒപ്പം' കരിയറിലെ ആദ്യ ഫാമിലി ക്രൈംത്രില്ലർ; ഓണച്ചിത്രങ്ങളിലെ സൂപ്പറൊരുക്കിയ പ്രിയദർശൻ മറുനാടനോട് മനസ് തുറക്കുമ്പോൾ...
ദേവിക
പ്രിയം പ്രിയതരം പ്രിയദർശൻ... പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി 'ഒപ്പം' തിയേറ്ററിൽ... തന്റെ പ്രിയനായിക 'ലിസി'യെന്നും പ്രിയദർശൻ...ഹിറ്റുകളുടെ രാജാവ്, വൈവിദ്ധ്യതയുടെ അമരക്കാരൻ... എന്തു പറഞ്ഞാണ് ഈ സംവിധായകനെ വിവരിക്കേണ്ടതെന്ന് അറിയില്ല. മലയാളി പ്രേക്ഷകർക്ക് ഒരു പുത്തൻ ദൃശ്യാനുഭവം തന്നെ ഈ സംവിധായകൻ പകർന്നു നൽകി. മലയാളിക്ക് എന്നും എവർഗ്രീൻ ഹിറ്റായ കുറേ ചിത്രങ്ങൾ, കുറച്ചധികം മുഹൂർത്തങ്ങൾ... കിലുക്കം, ചിത്രം, തേന്മാവിൻ കൊമ്പത്ത്, വന്ദനം തുടങ്ങി ഹിറ്റുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് ഈ സംവിധായകന്റെ പേരിൽ. താരം മറ്റാരുമല്ല, നമ്മുടെ സ്വന്തം പ്രിയദർശൻ. മലയാളിക്ക് പ്രിയപ്പെട്ടവനാണ് എന്നും പ്രിയദർശൻ. കാരണം മലയാളിക്ക് പ്രിയപ്പെട്ടതെല്ലാം തന്നിട്ടുണ്ട് ഈ സംവിധായകൻ.
മലയാളത്തിന്റെ പേര് ബോളിവുഡിലെത്തിച്ച ആദ്യ സംവിധായകനെന്ന ്യാതി പ്രിയദർശന് മാത്രം സ്വന്തം. മലയാളിക്ക് പ്രിയപ്പെട്ട ഒട്ടേറെ നായികമാരെ വെള്ളിത്തിരയിലേക്ക് എത്തിച്ചതും പ്രിയദർശൻ തന്നെ. ജ്യോതിക, തൃഷ അങ്ങനെ പേരുകൾ അനവധി. കളർഫുള്ളും ഭംഗിയുള്ളതുമായ ഫ്രെയിമുകൾ പ്രിയദർശൻ ചിത്രങ്ങളുടെ മാത്രം സവിശേഷതയാണ്. പുതിയ ചിത്രമായ 'ഒപ്പ'ത്തിന്റെ വിജയവും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും മറുനാടൻ മലയാളിയുടെ വായനക്കാർക്കായി പ്രിയദർശൻ പങ്കുവെയ്ക്കുന്നു.
'ഒപ്പം' തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. എന്ത് തോന്നുന്നു?
(തന്റെ കറുത്ത കണ്ണട ഊരി തുടച്ചുകൊണ്ട്, നിറഞ്ഞ ചിരിയോടുകൂടി) സന്തോഷം. നിറഞ്ഞ സന്തോഷം. നമ്മൾ ചെയ്ത പടം പ്രേക്ഷകർ ആവേശത്തോടെ സ്വീകരിക്കുമ്പോൾ, ഐ ആം ആൽസോ ഹാപ്പി
താങ്കളുടെ ഓരോ സിനിമയിലും ഓരോ പ്രത്യേകത ഉണ്ടാവും. എന്താണ് 'ഒപ്പം' എന്ന ചിത്രത്തിന്റെ ഒരു പ്രത്യേകതയായി താങ്കൾ കാണുന്നത്?
എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ, ഞാൻ ഒട്ടനവധി തരത്തിലെ ചെയ്തിട്ടുണ്ട്. പിരീഡ്, റൊമാന്റിക്, സറ്റയർ അങ്ങനെ പലവിധം. എന്നാൽ 'ഒപ്പം' തീർത്തും ഒരു ത്രില്ലറാണ്. ഒരു ക്രൈം ത്രില്ലർ, എന്നാൽ ഒരു ഫാമിലി ക്രൈം ത്രില്ലർ. ഇങ്ങനെയൊരു ചിത്രം എന്റെ ഫിലിം കരിയറിൽ ആദ്യമായിട്ടാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അതിന്റെ നല്ല ടെൻഷനും എനിക്ക് എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ചിത്രം ജനം സ്വീകരിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
എന്തുകൊണ്ടാണ് വീണ്ടും മോഹൻലാൽ?
(വീണ്ടും ചിരിക്കുന്നു) അത് അങ്ങനെ മനഃപൂർവ്വം സംഭവിക്കുന്നതല്ലല്ലോ. 'ഒപ്പ'ത്തിന്റെ സ്ക്രിപ്റ്റ് അതിനനുകൂലമായി വന്നു, അങ്ങനെ സംഭവിച്ചു. മാത്രവുമല്ല, മോഹൻലാലും ഞാനും തമ്മിലുള്ള ഒരു പരസ്പര വിശ്വാസം എന്നൊന്നുണ്ട്. അത് ഒരു പരിധി വരെ ഞങ്ങളുടെ സിനിമയുടെ വിജയത്തിന് കാരണമായിട്ടുണ്ട്. ഞാൻ സ്ക്രിപ്റ്റ് പോലും മുഴുവൻ എഴുതാത്ത എത്രയോ പടങ്ങളിൽ ലാൽ അഭിനയിച്ചിരിക്കുന്നു. പക്ഷേ ആ വിശ്വാസം എന്നെ കൂടുതൽ ജോലി ചെയ്യിക്കും. അതായത് ഈ സിനിമ നന്നാക്കണം, നമ്മളെ വിശ്വസിച്ച് ഡേറ്റ് തന്നവരോടുള്ള കടപ്പാട് നിറവേറ്റണം എന്ന ബോധം ശക്തമാക്കുകയേ ഉള്ളൂ. ഒരുപക്ഷേ എനിക്ക് തോന്നുന്നു, മോഹൻലാൽ എന്ന നടന്റെ വളർച്ചയ്ക്ക് പിന്നിൽ പ്രിയദർശന് വലിയ പങ്കൊന്നുമില്ല. പക്ഷേ, പ്രിയദർശൻ എന്ന സംവിധായകന്റെ വളർച്ചക്ക് പിന്നിൽ ലാൽ എന്ന നടന് നല്ലൊരു പങ്കുണ്ട്.
'ഒപ്പ'ത്തിലെ പാട്ടുകൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. ആരാണ് ഇതിനു പിന്നിൽ?
4 മ്യൂസിക് എന്ന ബാൻഡാണ് സംഗീതം നൽകിയിരിക്കുന്നത്. വളരെ ടാലന്റഡ് ആയ ചെറുപ്പക്കാരാണ്. എം.ജി.ശ്രീകുമാർ ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാം പുതുമുങ്ങൾ തന്നെയാണ്. എന്തായാലും പ്രേക്ഷകർ പാട്ടുകൾ സ്വീകരിച്ചതിൽ എല്ലാവരും സന്തോഷത്തിലാണ്.
ഒരു ആകാംക്ഷ കൊണ്ട് ചോദിക്കുവാണ്, പ്രിയദർശൻ ചിത്രങ്ങളിൽ മിക്കവയിലും പണ്ടുമുതലേ എം.ജി.ശ്രീകുമാറിന്റെ ശബ്ദമാണ് കേൾക്കുന്നത്. എന്തുകൊണ്ടാണ് യേശുദാസിന്റെ ശബ്ദം താങ്കളുടെ ചിത്രങ്ങളിൽ നിന്നും മാറി നിൽക്കുന്നത്?
(എന്തോ ഒന്ന് ഓർത്ത മട്ടിൽ ചിരിച്ചുകൊണ്ട്) അത് ശെരിക്കും പഴയ കഥയാണ്, വളരെ പഴയ കഥ. അത് ഇനി പറയേണ്ട കാര്യമില്ല. അത് ഒരുവിധം എല്ലാവർക്കും അറിയാമെന്ന് തോന്നുന്നു. അത് വിട്ടേക്കൂ. (കള്ളച്ചിരിയോടെ പ്രിയൻ പറഞ്ഞൊതുക്കി) പക്ഷേ, എനിക്ക് ഇപ്പോഴും ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരൻ ദാസേട്ടൻ തന്നെയാണ്. അദ്ദേഹത്തെക്കഴിഞ്ഞേ ഉള്ളൂ മറ്റേതൊരു ഗായകനും എന്നു തന്നെയാണ് എന്റെ അഭിപ്രായം.
ദാസേട്ടന്റെ പാട്ട് കേൾക്കാനിഷ്ടമാണ്, പക്ഷേ പാടിക്കാനിഷ്ടം എം.ജി.ശ്രീകുമാറിനെയാണ്. അല്ലേ?
(തന്റെ കൂളിങ് ഗ്ലാസ് പൊക്കി കണ്ണിറുക്കി അടച്ച് ഒരു തലയാട്ടൽ മാത്രമായിരുന്നു അതിനു മറുപടി
'മിന്നാരം' ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നെന്ന് കേട്ടല്ലോ...
അതൊക്കെ വെറും വാർത്തകൾ മാത്രം. ഹിന്ദി പടം ചെയ്യുന്നുണ്ട്, അടുത്ത് തന്നെ. അക്ഷയ് കുമാറിനെ വച്ചിട്ട് തന്നെ. അതിന് പക്ഷേ മിന്നാരവുമായി യാതൊരു ബന്ധവുമില്ല.
ഇഷ്ട നായിക?
(ദീർഘനിശ്വാസത്തോടെ) ഇഷ്ടനായിക അന്നും ഇന്നും എന്നും ലിസി ആയിരുന്നു. പക്ഷേ, അവർ എന്നെ വേണ്ടെന്ന് വച്ച് പോയി. . ഇപ്പോൾ അങ്ങനെ ആരും ഇഷ്ടനായികയായി ഇല്ല. പിന്നെ ടാലന്റ് വച്ച് നോക്കിയാൽ ദീപികാ പദുക്കോൺ, മഞ്ചു വാര്യർ ഇവരെയെല്ലാം ഇഷ്ടമാണ്.
സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ താങ്കളുടെ കരിയറിനെ ബാധിച്ചിരുന്നോ?
തീർച്ചയായും ബാധിച്ചിരുന്നു. അതുകൊണ്ടാണല്ലോ ഞാൻ രണ്ടര വർഷം സിനിമയിൽ നിന്ന് മാറി നിന്നത്. ഏതൊരു കലാകാരന്റെയും ശക്തി അവന്റെ കുടുംബമാണ്. അത് തകർന്നാൽ അവനും തകരും. അത് എന്നെയും ബാധിച്ചു. പിന്നെ, ജീവിതമാണ്. നമ്മൾ എല്ലാം നേരിട്ടേ പറ്റൂ... അല്ലേ? ശരിയല്ലേ?
താങ്കൾ പറഞ്ഞു കേട്ടിട്ടുണ്ട്, ചില കഥാപാത്രങ്ങളെ എഴുതുമ്പോൾ തന്നെ അത് ഇന്ന നടൻ അഭിനയിച്ചാലേ ശരിയാകൂ എന്ന് തോന്നാറുണ്ട് എന്ന്. അങ്ങനെ ഏതെങ്കിലും കഥാപാത്രങ്ങൾ 'ഒപ്പ'ത്തിൽ ഉണ്ടായിട്ടുണ്ടോ?
ഇല്ല, അങ്ങനെ ഉണ്ടായിട്ടില്ല. എന്റെ ഈ സിനിമയിൽ ഒരുപാട് പുതുമുങ്ങൾ അഭിനയിച്ചിട്ടുണ്ട്. പുതുമുങ്ങൾ എന്നു വച്ചാൽ എന്റെ സിനിമയിൽ പുതു മുങ്ങളായവർ. ചെമ്പൻ വിനോദ്, അജു വർഗീസ്, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ അങ്ങനെ മൊത്തത്തിൽ കാസ്റ്റിംഗിന്റെ കാര്യത്തിലും, പഴയ പ്രിയദർശൻ ചിത്രത്തിൽ നിന്നും തികച്ചും വിഭിന്നമാണ് 'ഒപ്പം'.
സിനിമ പ്രേക്ഷകരുടെ ഇടയിൽ നല്ല അഭിപ്രായമാണ് ഉണ്ടാക്കിയത്. മക്കൾ എന്തു പറയുന്നു?
(വീണ്ടും ചിരിക്കുന്നു) ഓ... അവർക്കൊന്നും നമ്മുടെ പടങ്ങളൊന്നും ഇഷ്ടമല്ലെന്നേ. അല്ലാതെന്താ... (ചുണ്ടിൽ വന്ന ചിരി അടക്കാതെ പ്രിയദർശൻ പറഞ്ഞു)
കുറച്ചധികം നാളുകളായി താങ്കൾ ഈ ഇൻഡസ്ട്രിയിൽ തന്നെയുണ്ട്. അതുകൊണ്ട് ചോദിക്കുവാ. പ്രിയദർശന്റെ ആത്മാവ് ഇപ്പോഴും സിനിമയാണോ?
എന്താ സംശയം? 100% ആണ്. സിനിമയില്ലെങ്കിൽ പ്രിയൻ ഇല്ല. അതിപ്പോ എപ്പോഴും സിനിമ സംവിധാനം ചെയ്യണമെന്നൊന്നും ഇല്ല. സിനിമ കണ്ടാലും മതി. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് സിനിമ. അത്രയ്ക്ക് അടുപ്പമാണ് ഞാനും സിനിമയുമായി.
ലാൽ, ശ്രീനിവാസൻ, മുകേഷ് കൂട്ടുകെട്ടിൽ ഒരു പ്രിയദർശൻ സിനിമ ഇനിയുണ്ടാകുമോ?
ഒരിക്കലുമില്ല, കാലം മാറി. അതുപോലെ തന്നെ ആളുകളും. അതുകൊണ്ട് അത് ഒരിക്കലും സാദ്ധ്യമല്ല. പിന്നെ, അന്ന് സിനിമ കാണുന്ന പ്രേക്ഷകരല്ല ഇന്ന് സിനിമ കാണുന്നത്. അതുകൊണ്ട് കാലത്തിനൊത്ത മാറ്റവും വേണമല്ലോ... എന്താ വേണ്ടേ?
പ്രിയദർശന് മറ്റുള്ളവർ നൽകിയിരിക്കുന്നത് ഒരു കൊമേഴ്സ്യൽ ഡയറക്ടറുടെ ടാഗ്ലൈൻ ആണ്. എങ്ങനെയാണ് താങ്കളിലെ സംവിധായകനെ കാണുന്നത്?
തീർച്ചയായും കൊമേഴ്സ്യൽ പടം ചെയ്യാനിഷ്ടപ്പെടുന്ന ഒരു ഡയറക്ടർ തന്നെയാണ് ഞാൻ. പ്രേക്ഷകരെ രസിപ്പിക്കുകയാണ് എന്റെ ലക്ഷ്യം. അതാണ് ഉദ്ദേശവും. എന്നാൽ 'കാഞ്ചീവരം' പോലുള്ള സിനിമകളും ഞാൻ ചെയ്തിട്ടുണ്ട്, എങ്കിലും, എന്തൊക്കെയായാലും പ്രിയദർശൻ ഒരു മാസ് ഓഡിയൻസിന്റെ ഡയറക്ടർ ആണ് എന്ന് കേൾക്കാനാണ് എനിക്കിഷ്ടം.
ഒരൊറ്റ ചോദ്യം കൂടി, എപ്പോഴും ഈ കറുത്ത കണ്ണട വച്ചാണല്ലോ താങ്കളെ കാണുന്നത്, അത്രയ്ക്കിഷ്ടമാണോ കൂളിങ് ഗ്ലാസുകൾ?
(ഉറക്കെ ചിരിച്ചുകൊണ്ട്) അത് കുട്ടിക്കാലത്ത് ക്രിക്കറ്റ് ബാൾ അടിച്ച് കണ്ണിൽ വീഴ്ത്തിയതാണ്. അപ്പോ ട്രീറ്റ്മെന്റിന്റെ ഭാഗമായി കണ്ണിൽ ഇൻഫെക്ഷൻ ഉണ്ടാകാതിരിക്കാനായി ഗ്ലാസ് വച്ച് തുടങ്ങിയതാണ്. പിന്നീട് അത് ജീവിതത്തിന്റെ ഒരു ഭാഗമായി മാറി.
ശരിയാണ്. കൂളിങ് ഗ്ലാസ് വച്ച പ്രിയദർശന്റെ മുമാണ് ഏതൊരു മലയാളിക്കും ആ പേര് കേട്ടാൽ ആദ്യം ഓർമ്മ വരിക. ഇപ്പോൾ തിയേറ്ററുകളിൽ ഹൗസ്ഫുൾ ആയി ഓടുന്ന 'ഒപ്പ'ത്തിനൊപ്പമാണ് പ്രിയദർശനും കേരളീയരും. മറ്റാരും കാണാത്ത കുറ്റവാളിയിലേക്കുള്ള യാത്രയാണ് 'ഒപ്പം'. പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിന്റെ ഈ ഫാമിലി ക്രൈം ത്രില്ലർ ഏതൊരു ആസ്വാദകനെയും പിടിച്ചിരുത്തുന്നതാണെന്ന് സംശയലേശമന്യേ പറയാം...
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്