ജീവിതത്തിൽ ഞാനും അത്യാവശ്യം ബോൾഡാണ്; എനിക്കു പ്രശ്നം വരുന്ന കാര്യങ്ങളിൽ നോ പറയാൻ മടിയില്ല; ഫേസ്ബുക്കിലുള്ളതു താനല്ലെന്നു നടി ഹണി റോസ് മറുനാടൻ മലയാളിയോട്
വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയാണ് ഹണി റോസ്. തമിഴിലും തെലുങ്കിലും നിരവധി സിനിമകളുടെ തിരക്കുകളുമായി ഹണി റോസ് സിനിമാലോകത്തുതന്നെ ഉണ്ടായിരുന്നെങ്കിലും ഈ നടിയെ മലയാളികൾ കുറച്ചു പേരെങ്കിലും മറന്നു പോയിരിക്കാം. പിന്നീട്, തന്നെ മറന്നുതുടങ്ങിയ മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് ധൈര്യ പൂർവ്വം ഹണി തിരിച്ചു വന്നു, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ...
ആണുങ്ങൾ മാത്രം താമസമാക്കിയ ഒരു പഴയ ലോഡ്ജിലേക്ക് ധ്വനി നമ്പ്യാർ എന്ന കഥാപാത്രമായി കടന്നു വന്നപ്പോൾ അത് മലയാള സിനിമയിലെ അന്നോളം നില നിന്നിരുന്ന ഒരു നായികാ സങ്കൽപ്പത്തെ തന്നെയാണ് പൊളിച്ചെഴുതിയത്. വി കെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ട്രിവാണ്ട്രം ലോഡ്ജ് എന്ന ചിത്രത്തിന് മാത്രമല്ല അതിലെ ഓരോ കഥാ പാത്രങ്ങൾക്കുമുണ്ടായിരുന്നു മാറ്റത്തിന്റെ പുതിയ മുഖം. കേരളത്തിലെ (കപട) സദാചാര വാദികൾ പലരും ചിത്രത്തിനും അതിലെ അതി പ്രസരമുള്ള ഡയലോഗുകൾക്കുമെതിരെ വാദിച്ചു. ആധുനിക യുഗത്തിന്റെ പ്രതിനിധിയായ അതിലെ ധ്വനി നമ്പ്യാരെയും നിരവധി പേർ അത്ഭുതത്തോടെ നോക്കി. ശാലീനതയുടെയും അച്ചടക്കമുള്ള പെരുമാറ്റത്തിന്റെയും ചട്ടക്കൂടിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മലയാള നായികാ സങ്കൽപ്പത്തിന് മാറ്റം കൊണ്ടു വന്നത് ആ കഥാപാത്രം തന്നെയാണ്.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് കണ്ടവർ ചോദിച്ചു, ഇത് ട്രിവാൻഡ്രം ലോഡ്ജിലെ ആ തന്റേടിപ്പെണ്ണു തന്നെ അല്ലേ എന്ന്. അതെ, അത് ഹണി റോസ് തന്നെ, ലോഡ്ജിലെ ആ തന്റേടിപ്പെൺകുട്ടി. മമ്മൂട്ടി തകർത്തഭിനയിച്ച ക്ലീറ്റസിനൊപ്പം തനി നാട്ടിൻ പുറത്തുകാരിയായി ജീവിത ദു:ഖങ്ങൾക്കു നടുവിൽ ജീവിക്കുന്ന ഒരു പാവം പെണ്ണ്. കഥാപാത്രത്തിന് വേണ്ടി തന്നെ സ്വയം പരിശീലിപ്പിച്ചെടുക്കാൻ ഹണി പഠിച്ചു കഴിഞ്ഞു. ജീവിതത്തിൽ തന്റേതായ തീരുമാനങ്ങൾ എടുക്കുന്ന, നോ എന്നു പറയേണ്ടിടത്ത് നോ എന്നു പറയാൻ മടിയില്ലാത്ത നായിക. മികച്ച സിനിമകളിലൂടെ നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുന്നിലെത്താൻ ഇഷ്ടപ്പെടുന്ന ഹണി റോസ് മറുനാടൻ മലയാളിയോട് മനസ്സു തുറക്കുന്നു.....
- ഹണി റോസ് എന്ന നായികയുടെ തിരിച്ചുവരവ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് എങ്ങനെയാണെന്നാണ് കരുതുന്നത്?
നല്ല ഒരു ടീമിന്റെയൊപ്പം തിരിച്ചുവരാൻ കഴിഞ്ഞതു തന്നെയാണന്ന് ഞാൻ വിശ്വസിക്കുന്നത്. ട്രിവാൻഡ്രം ലോഡ്ജിൽ നല്ല ഒരു കഥാപാത്രം തന്നെ കിട്ടി. ഇതുവരെ മലയാള സിനിമയിൽ വന്നിട്ടില്ലാത്ത കഥാപാത്രമാണ് എനിക്ക് കിട്ടിയത്. എനിക്ക് തോന്നുന്നു മലയാളികൾക്ക് അത്തരമൊരു കഥാപാത്രം സിനിമയിലും ജീവിതത്തിലും അപരിചിതമാകാം.
അവൾ വെൽ എജ്യൂക്കേറ്റഡ് ആണ് വളരെ ബോൾഡ് ആണ്, അവൾ അവളുടെ ലൈഫ് എൻജോയ് ചെയ്യാൻ നാട്ടിലേക്ക് വരുന്നതായാണ് ആ സിനിമ. അവൾക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് പോലും വളരെ വ്യത്യസ്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് എനിക്ക് വളരെ പ്രത്യേകതയായിത്തന്നെ തോന്നുന്നു. പിന്നെ അന്നുവരെ എന്നെ കണ്ടിരുന്ന ഒരു രൂപ ഭാവമേ അല്ല 'ധ്വനി നമ്പ്യാർന' എന്ന കഥാപാത്രത്തിന്. അതൊക്കെ എനിക്ക് പോസിറ്റീവ് ആയിത്തീർന്നു. മാത്രമല്ല, ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ ഒരു പുതുമയുള്ളതായിരുന്നു. അതുകൊണ്ട് തന്നെ ആളുകൾ എന്നെയും ശ്രദ്ധിച്ചു.
- ട്രിവാൻഡ്രം ലോഡ്ജ് തന്നെയാണോ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. ധ്വനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് എന്ത് തോന്നുന്നു?
അല്ല, 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്ന' ഇറങ്ങിക്കഴിഞ്ഞ് എല്ലാവരും പറഞ്ഞു ഇതാണ് ഹണിയുടെ ഇതുവരെയുള്ള മികച്ച കഥാപാത്രം എന്ന്. ഞങ്ങൾ ഇങ്ങനെ ഒരു നടിയെയാണ് പ്രതീക്ഷിക്കുന്നത് എന്നൊക്കെ. ക്ലീറ്റസ് ഇറങ്ങിക്കഴിഞ്ഞ് കുറേപ്പേർ എന്നെ വിളിച്ചിരുന്നു. ഇന്നും പുറത്ത് പോകുമ്പോഴൊക്കെ ആളുകൾ ആ കഥാ പാത്രത്തെക്കുറിച്ചാണ് പറയാറുള്ളത്. ആ കഥാപാത്രത്തെക്കുറിച്ച് എനിക്ക് തോന്നുന്നു, എല്ലാവർക്കും സുപരിചിതയായ ഒരു നാട്ടിൻ പുറത്തുകാരി. മമ്മൂക്കയുടെ സിനിമ എന്ന പേരിൽ വളരെ പ്രതീക്ഷയോടെയാകണം ആളുകൾ ആ സിനിമ കണ്ടത്. കൂടാതെ അതിലെ എന്റെ കഥാപാത്രം എല്ലാത്തരം ആളുകളും ഇഷ്ടപ്പെടുന്ന ഒന്നായിരുന്നു. ട്രിവാൻഡ്രം ലോഡ്ജ് കണ്ട് ആളുകൾ വിളിച്ചതിനേക്കാൾ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് കണ്ടാണ് ആളുകൾ കൂടുതലും അഭിപ്രായം പറഞ്ഞത്. ശരിക്കും ക്ലീറ്റസിലെ കഥാപാത്രമാണ് ആളുകൾ കുറച്ചുകൂടി അംഗീകരിച്ചത്.
- ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലേക്ക് എത്തിയത് എങ്ങനെയാണ്?
ബെന്നിച്ചേട്ടനാണ് (ബെന്നി പി നായരമ്പലം) എന്നെ വിളിച്ചത്. ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടെന്ന് പറഞ്ഞു. ശരിക്കും മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുക എന്നു പറയുന്നത് വലിയ ഒരു ഭാഗ്യം തന്നെയാണ്. അങ്ങനെ ജോയിൻ ചെയ്തു. പിന്നെ ആദ്യമായി സെറ്റിൽ ചെന്നപ്പോൾ പേടിയുണ്ടായിരുന്നു. എങ്ങിനെയാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയുക എന്നൊക്കെയോർത്ത് ടെൻഷൻ ഉണ്ടായിരുന്നു. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഫ്രീയായി അഭിനയിക്കാൻ കഴിഞ്ഞു. പിന്നെ മാർത്താണ്ഡൻ സർ അദ്ദേഹവും പത്ത് പതിനാറു വർഷമായി ഇന്റസ്ട്രിയിൽ ഉള്ള ആളാണല്ലോ. എല്ലാവരും ഹെൽപ് ഫുൾ ആയിരുന്നു. അത് എന്റെ അഭിനയത്തിനും ഗുണം ചെയ്തു എന്നു ഞാൻ വിശ്വസിക്കുന്നു.
- മമ്മൂട്ടി എന്ന നടനിൽ ഹണി കണ്ടെത്തിയ പ്രത്യേകത എന്തായിരുന്നു?
ക്ലീറ്റസിൽ അദ്ദേഹത്തിനൊപ്പമായിരുന്നു എനിക്ക് കൂടുതൽ സീനുകൾ. എനിക്ക് കൂടെ അഭിനയിക്കാൻ ഉള്ളതിനേക്കാൾ ടെൻഷനുണ്ടിയിരുന്നു അദ്ദേഹത്തിനൊപ്പം ഞാൻ എത്ര കംഫർട്ടബിൾ ആകും എന്നോർത്ത് സംവിധായകന്. പക്ഷേ, അദ്ദേഹം മമ്മൂട്ടിയായിട്ടല്ല, ശരിക്കും ക്ലീറ്റസ് ആയിത്തന്നെയായിരുന്നു എന്റെ മുന്നിൽ നിന്നത്. അഭിനയത്തിൽ അത്രകണ്ട് ഇൻവോൾവ്ഡ് ആണ് അദ്ദേഹം. പിന്നെ ചില സീനുകളിൽ ഇങ്ങനെയല്ല അങ്ങനെ ചെയ്താലാകും ശരിയാകുക എന്നൊത്തെ എനിക്ക് പറഞ്ഞു തന്നിരുന്നു.
ശരിക്കും പെർഫോം ചെയ്യുകയാണ് എന്ന് തോന്നുന്നില്ല. പക്കാ ക്ലീറ്റസ് ആയി തന്നെ നിൽക്കുകയാണ് എന്നേ തോന്നിയിട്ടുള്ളൂ. അത്ര നാച്വറൽ ആയിരുന്നു അദ്ദേഹം. ഒരു അഭിനേതാവ് എന്ന നിലയിൽ മറ്റുള്ളവർക്ക് അദ്ദേഹത്തിനടുത്ത് നിന്ന് ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്.
- എങ്ങിനെയാണ് അഭിനയിക്കുന്ന കഥാപാത്രങ്ങൾ ഇത്ര റിയൽ ആക്കാൻ ഹണിക്ക് കഴിയുന്നത്?
അത് ചിലപ്പോൾ ദൈവാനുഗ്രഹം ആയിരിക്കാം. പിന്നെ ഒരു കഥാപാത്രം എനിക്ക് കിട്ടുമ്പോൾ അത് മാക്സിമം നന്നാക്കാൻ എന്നെക്കൊണ്ട് കഴിയുന്നതൊക്കെ ഞാൻ ചെയ്യാറുണ്ട്. കാരണം ഞാൻ അഭിനയത്തെ അത്ര ഇഷ്ടപ്പെടുന്നുണ്ട്. നല്ല കഥാപാത്രങ്ങൾ അഭിനയിക്കുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യവും സ്വപ്നവും എല്ലാം. അഭിനയത്തിൽ ഒരു വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല. കുറച്ചു സമയത്തെപണിയാണ് അത്. ആ സമയം അത് എത്ര നന്നാകുന്നുവോ അതായിരിക്കും പിന്നീട് ആ കഥാപാത്രത്തിന് ജീവൻ നൽകുന്നത്. ഓരോ സിനിമയും യൂണിക് ആണ് എന്ന് ഞാൻ കരുതുന്നു. അല്ലെങ്കിൽ ഇത്തവണ ഞാൻ ചെയ്തില്ല, അടുത്ത സിനിമയിൽ കുറച്ച് കൂടി ശരിയാക്കാം എന്ന് നമുക്ക് കരുതാൻ കഴിയില്ല. പിന്നെ സിനിമകൾ വരുമ്പോൾ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് സാമ്യതയില്ലാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
- ട്രിവാൻഡ്രം ലോഡ്ജിലെ കഥാപാത്രത്തിനോട് സാമ്യമുള്ള ഏതെങ്കിലും ആളുകളെ ഹണി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ എങ്ങനെ ഇത്ര പെർഫെക്ട് ആയി മേക്ക് ഓവർ ചെയ്യാൻ കഴിഞ്ഞു?
ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ചിലപ്പോൾ രൂപത്തിലും ഭാവത്തിലും വ്യത്യസ്തയായിരിക്കും. പക്ഷേ, അവളുടെ മെന്റാലിറ്റിയുള്ള ഒത്തിരി പെൺകുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ടാകാം. സ്വന്തം ഇഷ്ടത്തിന് സ്വതന്ത്രമായി ജീവിക്കുന്ന തന്റെ ജീവിതത്തെ വളരെ പക്വമായി മുന്നോട്ട് കൊണ്ടുപോകുന്ന ഒരു പെൺകുട്ടി. ആ കഥാപാത്രത്തിന് ചില നെഗറ്റീവ് സൈഡുകൾ ഉണ്ടായിരിക്കാം. പക്ഷെ, നമ്മുടെ നാട്ടിലെ പെൺകുട്ടികൾ കണ്ട് പഠിക്കേണ്ട ഒരുപാട് പോസിറ്റീവ് സൈഡുകൾ ആ കഥാപാത്രത്തിനുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അവളുടെ ഒരു ബോൾഡ്നസ്സ്, മാറി നിൽക്കാൻ ഒരാളുടെ അടുത്ത് പറയണമെങ്കിൽ അവളത് പറയും. നമ്മുടെ സമൂഹത്തിലെ പെൺകുട്ടികൾക്ക് പലപ്പോഴും അതിന് കഴിയണമെന്നില്ല. മറ്റുള്ളവർ എന്ത് ചിന്തിക്കും അല്ലെങ്കിൽ പ്രതികരിച്ചാൽ ഉണ്ടായേക്കാവുന്ന ദൂഷ്യവശങ്ങളെക്കുറിച്ചായിരിക്കും അവർക്ക് ചിന്ത. അങ്ങനെ പറയാൻ എനിക്ക് വലിയ മടിയൊന്നുമില്ല. മാറി നിൽക്കാൻ പറയേണ്ടവരോട് ഞാൻ അങ്ങിനതന്നെ പറയും. അതുകൊണ്ട് തന്നെ ധ്വനി എന്ന കഥാപാത്രവുമായി റിലേറ്റ് ചെയ്യാൻ എനിക്ക് വലിയ പാടൊന്നും വന്നില്ല.
- അപ്പോൾ ധ്വനി എന്ന കഥാപാത്രത്തെപ്പോലെയാണോ ഹണി?
ഞാൻ ധ്വനിയൊന്നുമല്ല. പക്ഷേ, ഞാൻ അത്യാവശ്യം ബോൾഡ് ഒക്കെത്തന്നെയാണ്. എന്റെ കാര്യത്തിൽ ഇപ്പോൾ നമുക്ക് എന്തെങ്കിലും പ്രശ്നം വരുന്ന കാര്യമാണെങ്കിൽ നോ എന്നു പറയാൻ എനിക്ക് യാതൊരു മടിയുമില്ല.
- ട്രിവാൻഡ്രം ലോഡ്ജിൽ അഭിനയിച്ച ശേഷം എന്തെങ്കിലും മോശം പരാമർശങ്ങൾ നേരിട്ടിട്ടുണ്ടോ?
ഇല്ല. ഇനിയിപ്പോൾ അങ്ങിനെ മറ്റുള്ളവരുടെ ഉള്ളിൽ ഉണ്ടെങ്കിൽ തന്നെ ആരും എന്നോട് പ്രകടിപ്പിച്ചിട്ടില്ല. അതൊരു കഥാപാത്രം മാത്രമാണ്. ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ ഞാൻ ചിലപ്പോൾ ആ കഥാപാത്രം ആവശ്യപ്പെടുന്ന ഡയലോഗുകൾ പറഞ്ഞിട്ടുണ്ടാകാം. സീനുകളാകാം കഥാപാത്രത്തിന് വേണ്ടി അതും നമ്മൾ ചെയ്യുന്നു അത്രമാത്രമേയുള്ളൂ.
- അരുൺകുമാർ അരവിന്ദ് എന്ന സംവിധായകനൊത്തുള്ള പുതിയ ചിത്രം?
അത് ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ്. ഒരുപാട് നിഗൂഢതകളുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളത്. വൺ ബൈടു എന്ന ആചിത്രത്തിന് അതുകൊണ്ടു തന്നെ ഒരുപാട് പ്രത്യേകതയുണ്ട്. നല്ല ഒരു ടീമാണ്. അതുകൊണ്ട് തന്നെ നല്ല ഒരു സിനിമയാകും എന്ന് പ്രതീക്ഷിക്കുന്നത്.
- അഞ്ചുസുന്ദരികൾ എന്ന സിനിമയ്ക്ക് ശേഷം ഫഹദിനൊപ്പം വൺ ബൈ ടു എന്ത് തോന്നുന്നു?
ഫഹദ് സിനിമയിലുണ്ടെങ്കിലും മുരളിച്ചേട്ടനുമായി (മുരളി ഗോപി) എനിക്ക് കൂടുതൽ കോമ്പിനേഷൻ സീനുകൾ ഉള്ളത്. വളരെ കംഫർട്ടബിൾ ആയി അഭിനയിക്കാൻ കഴിഞ്ഞു എനിക്ക്. നമ്മളെ ഒത്തിരി സഹായിക്കും അദ്ദേഹം. വളരെ ഡെഡിക്കേറ്റഡ് ആയ ഒരു നടനാണദ്ദേഹം. വളരെ പോസിറ്റീവായ ഒരുപാട് കാര്യങ്ങൾ ഉണ്ട് അദ്ദേഹത്തിൽ. എത്ര ഹാർഡ് വർക്ക് ചെയ്തും കഥാപാത്രത്തെ നന്നാക്കാൻ ശ്രമിക്കുന്ന ഒരു കഥാപാത്രമാണ് മുരളി ഗോപി എന്ന നടൻ. ഞാൻ അഭിനയിക്കാൻ ആദ്യം സെറ്റിൽ ചെല്ലുന്നതിന് മുമ്പു മനസ്സിൽ കരുതിയത് വളരെ സീരിയസ് ആയ ഒരാളാകും അദ്ദേഹമെന്നാണ്. എന്നാൽ ഒരുപാട് തമാശകളൊക്കെ പറയുന്ന എല്ലാവരോടും സംസാരിക്കുന്ന ഒരുപാവം മനുഷ്യനാണ് അദ്ദേഹം.
- ഫെയിസ് ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകളിൽ സജീവമാണോ?
ഇല്ല, പക്ഷേ, എന്റെ പേരിൽ ഒരുപാട് ഫെയ്ക്ക് ഐഡികളുണ്ട്. കാരണം എന്നോട് പലരും പറയാറുണ്ട്. ഞാനാണെന്ന് കരുതി അവർ ഹണി റോസ് എന്ന ഫെയ്സ് ബുക്ക് കഥാപാത്രത്തെ ഫ്രണ്ടാക്കിയെന്ന്. ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല. ഒന്നാമത് ഫെയ്സ്ബുക്ക് ഒന്നും ഉപയോഗിക്കാൻ സമയമില്ല, താത്പര്യവുമില്ല. നമുക്ക് പരിചയമില്ലാത്ത കുറേ സുഹൃത്തുക്കൾ നമുക്ക് പരിചയമില്ലാത്തവരുടെ അനാവശ്യമായ ഇടപെടലുകൾ ഇതൊന്നും ഞാൻ തീരെ ഇഷ്ടപ്പെടുന്നില്ല. എന്റെ പേരിൽ ഫെയ്സ്ബുക്കിൽ ഉള്ളത് ഞാനേ അല്ല...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്