ന്യൂജറേഷൻ സിനിമകൾ സ്ത്രീകളെ മോശക്കാരാക്കുന്നു; പൊട്ടിപ്പോയ ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു; ഇന്റർനെറ്റിൽ പ്രചരിക്കുന്നത് മോർഫ് ചെയ്ത ചിത്രം: മറുനാടൻ മലയാളിയോട് നടി റോമ മനസുതുറക്കുന്നു
ആവണി ഗോപാൽ
മലയാള സിനിമാ പ്രേക്ഷകർക്ക് ആമുഖങ്ങൾ ആവശ്യമില്ലാത്ത നടിയാണ് റോമ. ആറ് വർഷങ്ങൾക്ക് മുമ്പ് അന്യ ദേശത്ത് നിന്നും എത്തി നോട്ട്ബുക്ക് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ നടിയാണ് റോമ. അതുകഴിഞ്ഞ് അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റകളും ആയിരുന്നു. നോട്ട്ബുക്ക് പോലെ തന്നെ ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു ചോക്ക്ളേറ്റ്. കഴിഞ്ഞ വർഷം ഏതാനും മാസങ്ങളായി സിനിമയിൽ അത്ര സജിവമല്ലാത്ത റോമ ചെന്നുപെട്ടിട്ടുള്ള വിവാദങ്ങൾക്ക് കയ്യും കണക്കുമില്ല. യുകെയിലെ ഒൻപത് സ്ഥലങ്ങളിൽ നടക്കുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി റോമ ഇന്ന് രാവിലെ ലണ്ടനിലേക്ക് വിമാനം കയറി. ലണ്ടനിലേയ്ക്ക് പോകും മുമ്പ് ബാംഗ്ലൂരിലെ വസതിയിൽ വച്ച് റോമ മറുനാടൻ മലയാളിയുമായി മനസ് തുറക്കുന്നു.
- യുകെയിലേക്കുള്ള ട്രിപ്പിന്റെ ഒരുക്കങ്ങൾ എന്തെല്ലാമായി? ആവേശത്തിലാണോ?
വിസയും ടിക്കറ്റും ഒക്കെ ലഭിച്ചുകഴിഞ്ഞു. ലണ്ടനിലേക്കാണ് യാത്ര. എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകത ഉള്ള ഒരു ട്രിപ്പാണ് ഇത്. ലോകത്തിന്റെ സർവ്വ കോണിലും ഞാൻ സ്റ്റേജ് ഷോയുമായി പോയിട്ടുണ്ടെങ്കിലും ലണ്ടനിലേക്ക് ഇത് ആദ്യമായാണ്. പലതവണ അവസരം ഒരുങ്ങിയതാണ്. അന്നൊക്കെ സാഹചര്യങ്ങൾ ഒത്തുവന്നില്ല. ലണ്ടനിൽ ഷൂട്ടിങ്ങിനായി പോയിട്ടുണ്ടെങ്കിലും സ്റ്റേജ് ഷോ ആദ്യമായിട്ടാണ്. അമേരിക്കയിലും ആസ്ട്രേലിയായിലും ഗൾഫിലും ഒക്കെ ലഭിച്ചിട്ടുള്ള സ്വീകരണം വച്ച് നോക്കുമ്പോൾ യുകെയിൽ വലിയ പിന്തുണയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്റെ ജീവിതം മാറ്റിമറിച്ച മലയാളികളെ കാണാനും പരിചയപ്പെടാനും പരമാവധി സൗഹൃദം ഉണ്ടാക്കാനും ഒക്കെ എനിക്ക് വലിയ പ്രിയമാണ്.
- ഇപ്പോൾ സിനിമയിൽ സജീവം അല്ലല്ലോ. അവസരങ്ങൾ കുറയുന്നത് എന്തുകൊണ്ടാണ്?
അവസരങ്ങൾ കുറയുന്നതല്ല, ഞാൻ വേണ്ടന്ന് വയ്ക്കുന്നതാണ്. ഒരുപാട് ചിത്രങ്ങൾ ചെയ്യുന്നതിൽ എനിക്ക് വിശ്വാസമില്ല. ചെയ്യുന്ന ചിത്രങ്ങൾ ശ്രദ്ധേയം ആകണം എന്നതാണ് എന്റെ തീരുമാനം. ഒട്ടേറെ സ്ക്രിപ്റ്റ് വായനക്കെത്താറുണ്ട്. എന്നാൽ ഏതെങ്കിലും ഒരു നല്ല സന്ദേശം ഉള്ള ചിത്രമേ ഞാൻ ഇനി എടുക്കൂ. ഇപ്പോൾ ന്യൂജനറേഷൻ സിനിമകളുടെ കാലമാണല്ലോ മലയാളത്തിൽ. ഈ ന്യൂജനറേഷൻ സിനിമകളിൽ എല്ലാം സ്ത്രീകൾ മോശക്കാരായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. അവർ ഒരുപക്ഷേ, ബോൾഡായിരിക്കും. എന്നാൽ വളരെ നെഗറ്റീവായി നായികമാർ ചിത്രീകരിക്കപ്പെടുന്നു. എന്തെങ്കിലും ഒരു പോസിറ്റീവ് ചിന്ത പകരാൻ കഴിയാത്ത സ്ത്രീ കഥാപാത്രങ്ങളെ എനിക്ക് വേണ്ട. അതുകൊണ്ടാണ് ഞാൻ അത്തരം റോളുകൾ തിരസ്കരിക്കുന്നത്. നിർഭാഗ്യവശാൽ നെഗറ്റീവ് കഥാപാത്രങ്ങളെയാണ് കൂടുതലും എനിക്കും ലഭിക്കുന്നത്. അത് വേണ്ടന്ന് ഞാൻ വച്ചു. അത്തരം കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രമേ ഞാൻ ഇനി അഭിനയിക്കൂ. യുകെയിൽ നിന്ന് വന്നു കഴിഞ്ഞാൽ ഉടൻ വേറെ ചില ചർച്ചകൾ ഉണ്ട്.
- എന്നാൽ റോമയ്ക്ക് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഉള്ള സ്ഥാനം ഒരു മോഡേൺ പെൺകുട്ടിയുടെ അല്ലേ? അപ്പോൾ ഇതൊക്കെ ഒരു പ്രശ്നമാണോ?
അത് എന്റെ എല്ലാ ചിത്രങ്ങളും ഏതാണ്ട് അതേ സ്വഭാവം ഉള്ള ചിത്രങ്ങളായിരുന്നത് കൊണ്ടാണ്. എന്നാൽ പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്ന വേഷങ്ങളാണ് എനിക്ക് വേണ്ടത്. കുടുംബ ഓഡിയൻസിനെയാണ് എനിക്കിഷ്ടം. ഇപ്പോഴും എന്നെ കാണുമ്പോൾ കുട്ടികൾ ഓടി വരുന്നു. അവർക്ക് നോട്ട്ബുക്കിലേയും ചോക്ളേറ്റിലേയും റോമയെയാണ് ഇഷ്ം. മറ്റ് പല വഷങ്ങളും ചെയ്ത് കാണുമ്പോൾ അവർ പറയുന്നത് റോമാ ഞങ്ങൾക്ക് ഇത്തരം വേഷങ്ങളിൽ കാണാൻ ഇഷ്ടമില്ല എന്നാണ്.
- ഇത്തരം ശാഠ്യങ്ങൾ പിടിച്ചാൽ ഇൻഡസ്ട്രിയിൽ നിന്നും ഔട്ടാകാനുള്ള സാധ്യത ഇല്ലേ? വേറെയും ധാരാളം നടിമാരുണ്ടല്ലോ?
ഞാൻ ഉപേക്ഷിച്ച ഒരു കഥാപാത്രത്തേയും കുറിച്ച് എനിക്ക് പിന്നീട് വിഷമിക്കേണ്ടി വന്നിട്ടില്ല. അത്തരം സിനിമകൾ പിന്നീട് കാണുമ്പോൾ എന്റെ തീരുമാനം ഉചിതമായിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്. ഞാൻ എന്റെ അഭ്യുദയ കാംക്ഷികളോട് ചോദിക്കാറുണ്ട് ഈ വേഷം ഞാൻ എടുക്കണമായിരുന്നോ എന്ന്. അവരൊക്കെ പറയും നന്നായി അത് വേണ്ടെന്ന് വച്ചതെന്ന്. സമൂഹത്തിന് ഒരു സന്ദേശം നൽകാൻ പറ്റുന്ന ഒരു സിനിമ മതി എനിക്ക്.
- എന്നാൽ കാസിനോവ അത്ര വലിയ മെസേജ് ഉള്ള ഒരു ചിത്രം ആയിരുന്നില്ലല്ലോ? ഈ അടുത്തകാലത്ത് കേരളം കണ്ട ചിത്രങ്ങളിൽ വച്ച് ഏറ്റവും തല്ലിപ്പൊളി ചിത്രമായിരുന്നില്ലേ കാസിനോവ?
കാസിനോവയുടെ ദുരന്തം എന്നെ ഞെട്ടിച്ചു. റോഷൻ ആൻഡ്രൂസ്സും ബോബി സഞ്ജയും മോഹൻലാലും ചേർന്നൊരുക്കിയ ഒരു ചിത്രത്തിന് ഈ ഗതി വരുമെന്ന് ആരെങ്കിലും കരുതുമോ? തിരക്കഥയായിരുന്നു അതിന്റെ പ്രശ്നമെന്നാണ് പിന്നീട് ഞാൻ മനസ്സിലാക്കിയത്. കാസിനോവയിലേക്കുള്ള എന്റെ പ്രവേശനത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. ഞാൻ തിരക്കഥ പോലും കേൾക്കാതെയാണ് സമ്മതിച്ചത്. എന്നെ മലയാള സിനിമയിൽ അവതരിപ്പിച്ച ആളാണ് റോഷൻ ആൻഡ്രൂസ്. റോഷൻ സാർ ഒരു സിനിമയിലേക്ക് വിളിച്ചാൽ പിന്നെ കൂടുതൽ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. അതുകൊണ്ട് തന്നെ വിളിച്ചപ്പോൾ തന്നെ എന്ത് റോളായാലും ഓകെ പറഞ്ഞ് സമ്മതിക്കുകയായികരുന്നു.
- റോമയുടെ സിനിമയിലേക്കുള്ള കടന്ന് വരവ് എങ്ങനെയായാരുന്നു?
ഒരു പരസ്യ മോഡൽ ആയിട്ടാണ് ഞാൻ കരിയർ ആരംഭിക്കുന്നത്. ഡൽഹിയിലെ സിന്ധി കുടുംബത്തിലാണ് ജനിച്ചതെങ്കിലും അച്ഛനും അമ്മയും ചെന്നൈയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഹോൾസെയിൽ ആഭരണശാലയുടെ ഭാഗമായി ഞാൻ വളർന്നത് ചെന്നൈയിൽ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ തമിഴ് എനിക്ക് പരിചയം ഉള്ള ഭാഷയായി മാറി. അങ്ങിനെയാണ് ഞാൻ തെന്നിന്ത്യയിലെ തിരക്കുള്ള മോഡൽ ആയി മാറിയത്. മലയാളത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതിരുന്നിട്ടും ശീമാട്ടിയുടെ പരസ്യത്തിൽ ഞാൻ അഭിനയിച്ചിരുന്നു. അതിനിടയിലാണ് 2005-ൽ ഞാൻ ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത്. എങ്കിലും സിനിമയാണ് എന്റെ കരിയർ എന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നില്ല. ഞാൻ അതിൽ കൂടുതൽ ശ്രദ്ധിച്ചതുമില്ല.
- നോട്ട്ബുക്കിലെ അഭിനേത്രിയായി എങ്ങനെയാണ് മലയാളത്തിൽ എത്തുന്നത്?
ഒരു ദിവസം നോട്ട് ബുക്ക് ടീമിന്റെ കോർഡിനേറ്റർ എന്നെ വിളിച്ച് കേരളത്തിൽ ഒരു അവാർഡ് ജേതാവായ സംവിധായകന് റോമയുടെ ചിത്രം ഇഷ്ടപ്പെട്ടു. അഭിനയിക്കാൻ താത്പര്യം ഉണ്ടോ എന്ന് ചോദിക്കുകയായിരുന്നു. ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. നോട്ട്ബുക്കിലേക്ക് ക്ഷണം കിട്ടുമ്പോൾ ഞാൻ ഒരു മലയാള സിനിമ കണ്ടിട്ട് പോലും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അതെങ്ങനെ ശരിയാകും എന്നായിരുന്നു എന്റെ ചോദ്യം. എന്നാൽ കഴിഞ്ഞ ഏറെനാളായി റോഷൻ സാർ പറ്റിയ കഥാപാത്രത്തെ തെരഞ്ഞ് നടക്കുകയായിരുന്നെ്നും റോമയുടെ ചിത്രം കണ്ടതോടെ ഏറ്റവും കൃത്യമായി യോജിക്കുന്ന കഥാപാത്രം ആണെന്ന് തോന്നിയെന്നും പറഞ്ഞു. ഏതാണ്ട് 5000 ഫോട്ടോകൾ പരതിയാണ് സാർ എന്നെ കണ്ടെത്തിയതെന്നാണ് കോർഡിനേറ്റർ പറഞ്ഞത്.
- കോർഡിനേറ്റർ വഴി തന്നെ കരാർ ഉറപ്പിച്ചോ?
പിറ്റേ ദിവസം റോഷൻ സർ വിളിച്ച് കഥ പറഞ്ഞ് കേട്ടു. എനിക്കും തോന്നി ഈ കഥ എനിക്ക് പറ്റിയ ചിത്രമാണെന്ന്. ഞാൻ ഒരു കണ്ടീഷൻ മാത്രം വച്ചു. സാറാ എലിസബത്തിന്റെ കഥാപാത്രം മാത്രമേ ഞാൻ ചെയ്യൂ എന്നായിരുന്നു എന്റെ ഡിമാന്റ്. അതല്ലാതെ മറ്റൊരു കഥാപാത്രത്തെക്കുറിച്ച് പറയുകയേ വേണ്ട എന്ന് ഞാൻ ശഠിച്ചു. റോഷൻ സാർ എനിക്ക് വേണ്ടി കണ്ടുവച്ചിരുന്ന കഥാപാത്രവും അത് തന്നെയായിരുന്നു. മികച്ച പ്രതിഫലവും വാഗ്ദാനം ചെയ്തതോടെ ഞാൻ മലയാളത്തിലെ നടിയായി മാറുകയായിരുന്നു.
- എങ്ങനെയുണ്ടായിരുന്നു നോട്ട്ബുക്കിലെ സെറ്റും സഹപ്രവർത്തകരും? മലയാളത്തിലെ മുൻനിര നായികയായി മാറിയപ്പോഴത്തെ അനുഭവം ഒന്ന് വിവരിക്കാമോ?
മോഡൽ എന്ന നിലയിൽ തന്നെ സെറ്റും ടീമും എല്ലാം എനിക്ക് സുപരിചിതം ആയിരുന്നതിനാൽ ഏറെ കഷ്ടപ്പാട് ഒന്നും വേണ്ടി വന്നില്ല. ഊട്ടിയിൽ ആയിരുന്നു പ്രധാന ലൊക്കേഷൻ. വീണ്ടും ഊട്ടിയിലേക്ക് സ്കൂൾ യൂണിഫോം ഒക്കെ ഇട്ടുള്ള യാത്ര വല്ലാത്ത അനുഭവം ആയി മാറി. ഞാൻ ശരിക്കും സിനിമ ആസ്വദിച്ചത് അപ്പോഴാണ്. മലയാള സിനിമ അപ്പോൾ ഒരു വല്ലാത്ത അനുഭവം ആയി മാറി. മറ്റു ഭാഷകളിൽ ഒന്നും നായികമാർക്ക് പ്രസക്തി ഇല്ല. മലയാളത്തിൽ പക്ഷേ, നായികമാർക്ക് വലിയ പങ്കുണ്ട്. തിരക്കഥകൾ അവരുടെ കൂടെയാണ്. അതുകഴിഞ്ഞ് വന്ന ചോക്കളേറ്റ് കൂടിയായപ്പോൾ ഞാൻ പെട്ടന്ന് മലയാളത്തിന്റെ ഭാഗമായി മാറി. ഒട്ടേറെ സിനിമകളുടെ ഓഫർ വന്നു. എവിടെ ചെന്നാലും മലയാളികൾ കഥാപാത്രത്തിന്റെ പേരിൽ പരിചയപ്പെടാൻ തുടങ്ങി. ഞാൻ ശരിക്കും കേരളീയ ആയി മാറുകയായിരുന്നു.
- എന്നിട്ടും ഏറെ വൈകാതെ ബ്രേക്ക് വന്നല്ലോ? മലയാളസിനിമയിൽ നിന്നും തഴയപ്പെട്ടു എന്നു തോന്നിയോ?
പലരും കരുതുന്നതുപോലെ എനിക്ക് അവസരം ലഭിക്കാതെ വന്നതല്ല. ഞാൻ വേണ്ടന്ന് വച്ചതാണ്. ഒന്നു രണ്ട് സിനിമകളിൽ ഗ്രേ കാരക്ടർ എടുത്തതോടെ സംവിധായകർക്ക് പ്രിയം അത്തരം കഥാപാത്രങ്ങളോടായി. എനിക്കതിൽ താത്പര്യം ഇല്ലാതായി. ചെയ്യുകയാണെങ്കിൽ ശ്രദ്ധേയമായ കുടുംബവേഷങ്ങൾ മാത്രം ചെയ്യണം. അങ്ങനെ ഞാൻ മനപൂർവ്വം കുറച്ചതാണ് എന്റെ സിനിമയുടെ എണ്ണം.
- അക്കാലത്ത് കേട്ട അനേകം വിവാദങ്ങൾ റോമയുടെ കരിയറിനെ തളർത്തിയെന്ന് പറയണോ? ഗോസിപ്പുകളിൽ എന്നും റോമ മുമ്പിൽ ആയിരുന്നല്ലോ?
വിജയത്തിന്റെ ഭാഗമാണ് നുണക്കഥകളുടെ പ്രചാരണവും. അത് ഏത് മേഖലയിലും ഉണ്ട്. നമ്മൾ വിജയിക്കുമ്പോൾ നമുക്കെതിരെ അറിഞ്ഞിട്ടോ കേട്ടിട്ടോ ഇല്ലാത്ത കഥകൾ ഉയർന്നു വരും. അനേകം പേരുമായി ചേർത്ത് ഗോസിപ്പുകൾ കേട്ടു. ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു. പിന്നീട് ഇതിൽ ഒന്നും കാര്യമില്ല എന്നു മനസ്സിലായി. അതോടെ ഞാൻ അവഗണിക്കാനും തുടങ്ങി.
- ഒരു ചെറുപ്പക്കാരന്റെ നെഞ്ചിൽ ചാരി അല്പവസ്ത്രധാരിയായ റോമ ഒരു ബാറിൽ ഉല്ലസിക്കുന്ന ചിത്രവും വളരെ കുപ്രസിദ്ധി നേടിയിരുന്നില്ലേ?
ഞാനും കണ്ടിരുന്നു ആ ചിത്രം. ആരെടാ ഈ പയ്യൻ എന്നോർത്ത് ഞാൻ മൂക്കത്ത് വിരൽ വച്ചുപോയി. മോർഫ് ചെയ്തെടുത്ത ചിത്രമാണ് അത്. അത്തരം ആരേയും എനിക്കറിയില്ല.
- ഇതേക്കുറിച്ച് പൊലീസിൽ പരാതി കൊടുക്കാതിരുന്നത് എന്തുകൊണ്ടാണ്?
ഇങ്ങനെ പരാതിയുമായി നടന്നാൽ അതിനല്ലേ നേരം വരൂ. പറയുന്നവർ പറയട്ടെ, എന്നെ അറിയുന്നവർക്കറിയാം ഞാൻ ആരാണെന്ന്. ഞാൻ ഇതൊന്നും ഒട്ടും ഗൗനിക്കുന്ന കൂട്ടത്തിൽ അല്ല.
- മുത്തൂറ്റ് പോൾ എം ജോർജ്ജ് കൊല ചെയ്യപ്പെടുമ്പോൾ കാറിൽ റോമയും ഉണ്ടായിരുന്നു എന്നും ഗോസിപ്പ് പടർന്നിരുന്നു. അതേക്കുറിച്ച്?
ഞാനും അത് കേട്ടു. ആ സമയത്ത് ഞാൻ ചെന്നൈയിൽ ആയിരുന്നു. പൊലീസ് എന്നെ അറസ്ററ് ചെയ്തെന്നും ചോദ്യം ചെയ്തെന്നും ഒക്കെയാണ് ചില പ്രസിദ്ധീകരണങ്ങൾ അടിച്ച് വിട്ടത്. അത് അവരുടെ വയറ്റിപ്പിഴപ്പിനുള്ള മാർഗ്ഗമല്ലേ. അതവർ തുടരട്ടെ. എന്റെ പരിചയക്കാർ അനേകം പേർ വിളിച്ച് ചോദിച്ചിരുന്നു എന്ത് സംഭവിച്ചു എന്ന്.
- സിനിമയിലെ ബന്ധങ്ങൾ എങ്ങനെ?
മിക്കവരുമായും നല്ല ബന്ധമാണ് ഉള്ളത്. മീരാ ജാസ്മിൻ എന്റെ അടുത്ത സുഹൃത്താണ്. മിക്കവാറും കാണാറുണ്ട്.
- മീരയുടെ കാമുകൻ രാജേഷ് വഞ്ചിച്ചു എന്ന് വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ?
ഞങ്ങൾ സിനിമയല്ലാതെ മറ്റൊരു കാര്യവും സംസാരിക്കാറില്ല. മാത്രമല്ല, വേറൊരാളുടെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.
- മറ്റ് താരങ്ങളെക്കുറിച്ച്?
മമ്മൂട്ടിയെക്കുറിച്ച് ലെജന്റ് എന്ന വാക്ക് ക്യാപിറ്റൽ ലറ്ററിൽ എഴുതി വിശേഷിപ്പിക്കണം. ഇങ്ങനെ ഒരു നടനുണ്ടോ ഭൂമിയിൽ. ലാലേട്ടനേയും നല്ല ബഹുമാനമാണ്. കാസിനോവയിൽ പ്രണയത്തെക്കുറിച്ച് ലാലേട്ടൻ എന്നോട് പറയുന്ന ഭാഗമുണ്ട്. ഒരുപക്ഷേ, എനിക്ക് സിനിമയിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കപ്പെട്ട സീൻ ആയിരിക്കും അത്. ദിലീപ്, ജയറാം എല്ലാവരുമായും എനിക്ക് നല്ല ബന്ധമാണ്.
- കാമുകന്മാർ ഉണ്ടായിട്ടുണ്ടോ? വിവാഹത്തെക്കുറിച്ച് വല്ല പ്ലാനും?
ഒരു പൊട്ട പ്രണയം എനിക്കും ഉണ്ടായിരുന്നു. സിനിമയുടെ തുടക്കകാലത്താണ് അത്. പിന്നീട് മനസ്സിലായി അതല്ല എന്റെ പുരുഷൻ എന്ന്. അതങ്ങനെ അങ്ങ് തീർന്നു. മനസ്സിന് പറ്റിയ ഒരാളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അത് കണ്ടെത്തിയാൽ വിവാഹം കഴിക്കാം. ഇപ്പോൾ അത്തരം പദ്ധതിയൊന്നും മനസ്സിൽ ഇല്ല. വിവാഹം അതിമനോഹരമായ ഒരു ഇൻസിറ്റേഷൻ ആണ്. അതിൽ സമർപ്പണം ഉണ്ട്, കൊടുക്കൽ വാങ്ങൽ ഉണ്ട്. വിട്ടുവീഴ്ചകൾ ഉണ്ട്. രണ്ട് പേർ തമ്മിലുള്ള കമ്മിറ്റഡ് കോൺട്രാക്ട് ആണ് അത്. അത് വിശുദ്ധമായിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. അത്തരം ഒരാളെ ഇനിയും ജീവിതത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന ന്യൂജനറേഷൻ രീതികളോട് എനിക്ക് വെറുപ്പാണ്.
- സിനിമയിലെ കുടുംബജീവിതം പരാജയം ആണെന്നാണല്ലോ പൊതുവേ കണ്ടുവരുന്നത്? അതേക്കുറിച്ച് ശങ്ക ഉണ്ടോ?
അതാര് പറഞ്ഞു? അതൊരു പുതിയ കണ്ടുപിടിത്തം ആണല്ലോ? അത്തരമൊരു ജനറലൈസേഷൻ വഴി എന്ത് നേടുന്നു. എല്ലാ മേഖലയിലും ഉണ്ട് പ്രശ്നങ്ങൾ, അവരുടെ വിവാഹമോചനങ്ങൾ പ്രസക്തി നേടുന്നില്ലെന്ന് മാത്രം. എത്രയോ സിനിമാക്കാരെ എനിക്കറിയാം അസൂയാവഹമായ കുടുംബ ജീവിതം നയിക്കുന്നവരെ. എത്രയോ സാധാരണക്കാരെ എനിക്കറിയാം എന്നും അലമ്പും വഴക്കുമായി കഴിയുന്നത്. ഇക്കാര്യത്തിൽ ജനറലൈസേഷൻ വേണ്ട
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്