തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്നെ കിട്ടില്ല; മകളെ സിനിമ നടിയാക്കില്ല; വിവാഹവള വിവാദവളയായി: കലാഭവൻ മണിക്ക് മറുനാടൻ മലയാളി വായനക്കാരോട് പറയാനുള്ളത്
കെ ആർ ഷൈജുമോൻ
ലണ്ടൻ: കലാഭവൻ മണി മലയാളികൾക്ക് മണിച്ചേട്ടനാണ്. സ്വന്തം പ്രയത്നം കൊണ്ടു മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മണി ഇപ്പോൾ യുകെയിലാണ്. മണിമുഴക്കം എന്ന സ്റ്റേജ് ഷോയ്ക്ക് വേണ്ടിയാണ് കലാഭവൻ മണി ഉൾപെടെയുള്ള കലാകാരന്മാരുടെ സംഘം യുകെയിലെത്തിയിരിക്കുന്നത്. ഏതാനും വർഷം മുൻപ് ജയറാം വന്നപ്പോഴും പിന്നീട് ദിലീപ് എത്തിയപ്പോഴും ഉണ്ടായിരുന്നതിനേക്കാൾ ആവേശമാണ് യുകെയിൽ മണിമുഴക്കത്തിനായുള്ള ടിക്കറ്റ് വിൽപ്പനയിൽ പ്രതിഫലിക്കുന്നത്.
മലയാളിക്ക് മൊത്തം ചേട്ടാ എന്ന് വിളിക്കാൻ ഒരേയൊരു നടനായി ഉള്ളതുകൊണ്ടാകാം അനവധി സ്റ്റേജ് ഷോകൾ കണ്ട യുകെ മലയാളികൾ ഈ ആവേശം കാട്ടുന്നത്. പത്തുവർഷത്തിന് ശേഷമാണ് യുകെയിൽ മണി ഒരു സ്റ്റേജ് ഷോയുമായി എത്തുന്നത്. റിഹേഴ്സലും ഇടയ്ക്ക് വിശ്രമവും ഒക്കെയായി ലണ്ടനിൽ കഴിയുന്ന കലാഭവൻ മണി ഇന്നലെ മറുനാടൻ മലയാളി പ്രതിനിധി കെ.ആർ ഷൈജുമോനുമായി സംസാരിക്കാനും സമയം കണ്ടെത്തി. അഭിമുഖം പോലും നർമ്മമാക്കി മാറ്റുന്ന മണി ഇതിനിടയിൽ പല കാര്യങ്ങളും സംസാരിച്ചു.
- 10 വർഷം കഴിഞ്ഞു മണിയും യുകെ മലയാളികളും തമ്മിൽ കൂടിക്കാണുന്ന മണിമുഴക്കം നൽകുന്ന പ്രതീക്ഷകൾ എന്തൊക്കെയാണ്?
കലാഭവൻ മണി: തീർച്ചയായും ഏറെ സന്തോഷത്തോടെയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ആദ്യം കാണുന്നവരല്ല നമ്മൾ എന്നത് തന്നെ വലിയ കാര്യം. എന്റെ കൂടെയുള്ളവരും അങ്ങനെ തന്നെ. ഞാൻ തന്നെ സെലക്റ്റ് ചെയ്തവരാണ് കൂടെയുള്ളതും. നല്ല ചേർച്ച ഉള്ള ടീം ആണിത്. പാട്ടുകളിൽ പലതും ഞങ്ങൾ തന്നെ തയ്യാറാക്കിയതാണ്. ഓണം ഉണ്ട് കഴിഞ്ഞ യുകെ മലയാളികൾക്ക് മറ്റൊരു ഓണസദ്യ ആയിരിക്കും ഈ ഷോ എന്ന് മണി ഉറപ്പു നൽകുന്നു. തമാശകളും പാട്ടുകളും ചേർന്ന് മനോഹരങ്ങളായ സായാഹ്നങ്ങൾ ആയിരിക്കും ഇനി യുകെയിൽ മലയാളികളുടേത്.
- ഇടക്കാലത്ത് താങ്കളെ മിസ് ചെയ്തിരുന്നല്ലോ?
കലാഭവൻ മണി: അത് ഞാൻ തന്നെ ഉണ്ടാക്കിയ ടൈം ഗ്യാപ് ആണ് എന്നതാണ് കൂടുതൽ സത്യം. മണിക്കെന്നും വേദനിക്കുന്ന, കണ്ണ് കാണാത്ത, അംഗ വൈകല്യം ഉള്ള, മുടന്തനായ ടൈപ് വേഷങ്ങൾ കിട്ടി തുടങ്ങിയപ്പോൾ ഒരു മാറ്റം വേണമെന്ന് തോന്നി. പിന്നെ കുറെ നാൾ പൊലീസ് വേഷങ്ങളായി. ഇതിനിടയിൽ തമിഴും തെലുങ്കും ഒക്കെയായി. ജിത്തുവിന്റെ ദൃശ്യത്തിൽ ഷാജോൺ ചെയ്ത പൊലീസ് വേഷം എനിക്കുള്ളതായിരുന്നു. പക്ഷെ തമിഴ് സിനിമയുടെ തിരക്കിൽ ദൃശ്യം ചെയ്യാനായില്ല. എങ്കിലും തമിഴിൽ ദൃശ്യം ചെയ്തപ്പോൾ മഹാനായ കമൽഹാസന്റെ കൂടെ തന്നെ അതേ വേഷം ചെയ്യാനായി. അതുകൊണ്ടിപ്പോൾ തമിഴ് നാട്ടിൽ പോകാൻ വയ്യാതായി. ഇത്രയും ക്രൂരനായ ഒരു പൊലീസുകാരനെ സഹിക്കാൻ തമിഴ്നാട്ടുകാർ തയ്യാറല്ല, അത് തന്നെ കാരണം. ഇപ്പോൾ ഇവിടെയും പ്രദർശിപ്പിക്കുന്ന ലൈഫ് ഓഫ് ജോസൂട്ടിയിലും ജിത്തുവിന്റെ ക്ഷണം ഉണ്ടായതാണ്, ചെയ്യാൻ പറ്റിയില്ല.
- വിവാദങ്ങൾ ബാധിച്ചു എന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ, പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ സംഭവങ്ങൾ?
കലാഭവൻ മണി: നോക്കൂ പലവട്ടം ഇതിനു ഉത്തരം പറഞ്ഞു കഴിഞ്ഞതാണ്. എന്റെ നാട്ടുകാരിൽ പലരും അസൂയ ഉള്ളവർ ഉണ്ടാകാം. പക്ഷെ മിക്കവരും നല്ലവരാ. ഒന്നോ രണ്ടോ ആളുകൾ വിചാരിച്ചാലും നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയും. എന്നെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ. പട്ടിണിയും ദാരിദ്ര്യവും അറിഞ്ഞു വളർന്നവൻ, ഓട്ടോറിക്ഷ ഓടിച്ചു കുടുംബം നോക്കിയവൻ. അപ്പോൾ ഇങ്ങനെ ഒരാൾ നാലാൾ അറിയുന്നവൻ ആകുന്നതിലെ വിഷമം ചെറുതാണോ? ഇത് ഞാൻ എവിടെയും പറയും.
- എങ്കിലും മുൻ കോപം ആണോ കാരണം, പ്രത്യേകിച്ചും നാട്ടിൻ പുറത്തു വളർന്ന ആളെന്ന നിലയിൽ?നെടുംമ്പാശ്ശേരിയിൽ അതല്ലേ സംഭവിച്ചത്?
കലാഭവൻ മണി: ഒരിക്കലുമല്ല. ഞാൻ കോപിഷ്ടൻ ആണെന്ന് ആരും പറയില്ല. നോക്കൂ ഇപ്പോഴും എന്റെ കയ്യിൽ ആ വളയുണ്ട്. അതെന്റെ വിവാഹ വളയാണ്. അതാണ് വിവാദ വളയായത്. (മണിയുടെ സ്വത സിദ്ധമായ ചിരി) ആ സംഭവത്തിന് മുൻപും പിൻപും എത്രയോ യാത്രകൾ ഞാൻ നടത്തിയിരിക്കുന്നു. ഇതാ ഇപ്പോൾ ലണ്ടൻ വിമാനത്താവളത്തിലെ ഇമ്മിഗ്രേഷൻ പരിശോധനയും കഴിഞ്ഞല്ലേ നമ്മൾ സംസാരിക്കുന്നത്. സ്വർണ്ണ വള ഇടാൻ പാടില്ല എന്നില്ലല്ലോ. മാത്രമല്ല അവിടെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതല്ലേ. പക്ഷെ ചില കാര്യങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തു. നിങ്ങളെ പോലെ പറയുന്നത് മാത്രം എഴുതുന്നവർ അല്ല പത്രക്കാർ. അതെനിക്ക് അന്ന് മനസ്സിലായി. പക്ഷെ ഞാൻ ആരെയും വിമർശിചില്ലല്ലോ, ആരെയും കുറ്റപ്പെടുത്തിയുമില്ല. എന്തുകൊണ്ടാണ് നല്ല കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത്?
എന്നെ വലുതാക്കിയതിൽ പ്രവാസികൾക്ക് വലിയ റോൾ ഉണ്ട്. മറ്റുള്ളവരുടെ വിഷമങ്ങളും നന്മകളും തിരിച്ചറിയുന്നവരാണ് പ്രവാസികൾ. ഇപ്പോൾ ഇവിടെ വന്നതിൽ നിന്നും എന്തെങ്കിലും മിച്ചം കിട്ടിയാൽ അതും ഏതെങ്കിലും പാവങ്ങൾക്കായി നൽകാൻ ഞാൻ തയ്യാറാണ്. പണം ഉണ്ടാക്കാൻ അല്ല ഇവിടെ വരുന്നത്. ഇടയ്ക്കൊരു ബ്രേക്ക്. പിന്നെ എന്നും ഇഷ്ടമായ സ്റ്റേജിൽ ആളുകളുമായി നേരിട്ട് ഇടപെടാൻ ഒരവസരം. സ്റ്റേജ് ഷോകളുമായി ജീവിക്കുന്ന ഒരുപാടു പേരുണ്ട്, അവർക്കൊരു കൈത്തങ്ങ്. അത്രയൊക്കെയേ ഉള്ളൂ.
- ഇടയ്ക്ക് മണിയെ അഭിനയിപ്പിക്കുന്നതിൽ നിന്നും വിലക്കി എന്നൊക്കെ കേട്ടിരുന്നല്ലോ?
കലാഭവൻ മണി: എനിക്കറിയില്ലട്ടോ. എന്നെ ആരും വിലക്കിയിട്ടില്ല. ഇപ്പോഴും രണ്ടു മൂന്നു പടങ്ങളുടെ വർക്കിൽ നിന്നും സമയം എടുത്താണ് ഇങ്ങോട്ട് പോന്നത്. തിരിച്ചു ചെന്ന ഉടനെ വേറെയും ഉണ്ട് ചില സിനിമകൾ.
- മണിക്ക് കിട്ടുന്നത് ഒരു പ്രത്യേക തരം സ്നേഹം ആണല്ലോ?
കലാഭവൻ മണി: അതാണ് രസം. എന്നെ 65 വയസ്സ് കഴിഞ്ഞവർ പോലും മണിച്ചേട്ടാ എന്നാ വിളികുക. എനിക്കും ഇഷ്ടാട്ടോ ആ വിളി. സത്യത്തിൽ ഈ സ്നേഹമാണ് എന്നെ ഫീൽഡിൽ പിടിച്ചു നിർത്തുന്നത്.
- സിനിമകൾ ഇല്ലാതാകുന്ന കാലത്ത് മണി ബിസിനസ്സ് ചെയ്യുമോ?
കലാഭവൻ മണി: ഒരിക്കലുമില്ല. എനിക്ക് അറിയാത്ത പണിയാണ് അത്. ഞാൻ ചെയ്താൽ ശരിയാവൂല്ല. ഞാൻ ഒതുങ്ങി കൂടി ജീവിക്കുന്ന കലാകാരനാണ്. ഒന്നും ഇല്ലെങ്കിൽ സ്റ്റേജിൽ പാട്ട് പാടിയും ജീവിക്കാമല്ലോ. പാട്ട് പാടാനല്ലേ ഞാൻ ഇപ്പോൾ വന്നത്. എന്റെ വീട്ടിൽ ഇപ്പോഴും നല്ല രണ്ടു ഓട്ടോറിക്ഷകൾ ഉണ്ട്. വീണ്ടും പഴയ ജോലി ചെയ്യാൻ മടിയൊന്നും ഇല്ല. അങ്ങനെ വരുന്ന ഒരു കാലം വരട്ടെ, അപ്പോൾ നോക്കാം.
- മണി ഇടതു പക്ഷ മനസുള്ള ആളാണല്ലോ, തിരഞ്ഞെടുപ്പ് കാലത്ത് നാട് വിട്ടപ്പോൾ പാർട്ടിക്കാർ ഒന്നും പറഞ്ഞില്ലേ?
കലാഭവൻ മണി: ഞാൻ തികഞ്ഞ ഇടതു പക്ഷക്കാരൻ തന്നെയാണ്. മുൻപ് പലവട്ടം തിരഞ്ഞെടുപ്പുകളിൽ സജീവം ആയിരുന്നു. ഇത്തവണ എന്നെ അറിയുന്ന പലരും പറഞ്ഞു വേണ്ടടാ എന്ന്. മുൻപ് പാർട്ടിക്കാരെ തന്നെ ''മണി'' അടയാളത്തിൽ നിർത്തി ജയിപ്പിച്ചിട്ടുണ്ട്. ഇനിയിപ്പോ ഇവിടെ നിന്നും ചെല്ലുമ്പോഴേയ്ക്കും ചിലപ്പോ വോട്ടോക്കെ കഴിഞ്ഞിരിക്കും.
- തിരഞ്ഞെടുപ്പിൽ ഉള്ള നാട്ടുകാരോട് പറയാൻ എന്തുണ്ട്?
കലാഭവൻ മണി: (മണിയുടെ സ്വത സിദ്ധമായ ചിരിയാണ് ഉത്തരം)
- തിരഞ്ഞെടുപ്പിൽ നിൽക്കാൻ പാർട്ടി പറഞ്ഞിട്ടില്ലേ, ചാലക്കുടിയിൽ ഇന്നസെന്റ് വന്നപ്പോഴും ചോദിച്ചില്ലേ?
കലാഭവൻ മണി: ബി.ഡി ദേവസി നിയമ സഭയിൽ വന്നപ്പോൾ പാർട്ടി എന്നോട് ചോദിച്ചതാണ്. ഞാൻ നിരസിച്ചു. എന്റെ അഭിപ്രായത്തിൽ സെലിബ്രേറ്റികൾ മത്സരിക്കാൻ പാടില്ല, നമ്മളെ കോൺഗ്രസ്സുകാരും ഇടതുപക്ഷക്കാരും ബിജെപിക്കാരും എല്ലാം സ്നേഹിക്കുന്നുണ്ട്. മത്സരിച്ചാൽ പിന്നെ നമ്മൾ ഒരു വിഭാഗത്തിന്റെ മാത്രം ആളായി. അത് വേണ്ട. എന്ത് വന്നാലും ഞാൻ മത്സരിക്കില്ല. പിന്നെ നമുക്ക് നാട്ടു സേവനം ചെയ്യാൻ രാഷ്ട്രീയം വേണം എന്ന് നിർബന്ധം ഒന്നും വേണ്ട. ഞങ്ങളുടെ വീടിനു പരിസരം ഉള്ള വഴിയൊക്കെ പുല്ലു വെട്ടിക്കുന്നത് ഞാന്നാണ്. അതിനു പണിക്കാരും ഉണ്ട്. ഇതൊന്നും കയ്യടി കിട്ടാൻ ചെയ്യുന്ന കാര്യങ്ങളും അല്ല.
- മകൾ ശ്രീലക്ഷ്മി എന്ത് ചെയ്യുന്നു. സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യം ഉണ്ടോ?
കലാഭവൻ മണി: മകൾ പത്താം ക്ലാസ്സിൽ പഠിക്കുകയാണ്. അഭിനയിക്കാൻ വിടുന്നില്ല.
- അതെന്താ, സിനിമ ഇപ്പോൾ വളരെ പ്രൊഫഷണൽ അല്ലേ?
കലാഭവൻ മണി: ഒരു സംശയവും ഇല്ല, സിനിമ വളരെ പ്രൊഫഷണൽ തന്നെയാണ്. പണ്ടത്തെ നിലയിൽ നിന്നും കാര്യങ്ങൾ എത്രയോ മാറി. എന്നാലും ഒരു വീട്ടിൽ നിന്ന് ഒരാൾ മതി. എന്റെ വീട്ടിൽ നിന്ന് ഒരു നടൻ ഉണ്ട് അതുമതി, നടി വേണ്ട.
- പള്ളിപ്പെരുന്നാൾ പോലും നടത്തിയ ആളാണ് താങ്കൾ. കാലം പുരോഗമിച്ചു എല്ലാവർക്കും നല്ല വിദ്യാഭ്യാസം കിട്ടിയിട്ടും സോഷ്യൽ മീഡിയ വഴിയും മറ്റും മതത്തിന്റെ പേരിൽ ആളുകൾ തമ്മിലടി നടത്തുന്നത് കാണുമ്പോൾ എന്ത് തോന്നുന്നു?
കലാഭവൻ മണി: വളരെ വിഷമം ഉണ്ട്. നമുക്കാർക്കും സെമിത്തേരിയിൽ പോകാൻ ഇഷ്ടം ഇല്ല. അവിടെ ഉള്ളവർക്ക് പുറത്തു വരാനും കഴിയില്ല. അപ്പോളും സെമിത്തേരിക്കു മതിലുണ്ട്. എന്റെ അഭിപ്രായത്തിൽ അത് വേണ്ട. നമ്മുടെ മനസ്സുകളും അങ്ങനെ ആകണം. പെരുന്നാളും ഉത്സവവും ഒക്കെ നടത്തിയവനാ ഞാൻ. നമ്മുടെ രണ്ടു പേരുടെയും കൈ മുറിഞ്ഞാലും ചോരയാണ് വരിക. അതിൽ എയും ബിയും ഒയും ഒക്കെ ഗ്രൂപ്പുകളുണ്ട്. വൈദ്യുതി പോലെയാണ് ഈ മതങ്ങളും. പോസിറ്റീവും നെഗറ്റീവും ന്യൂട്രലും ഒക്കെ അതിലും ഉണ്ട്. കൃത്യമായി കണക്റ്റ് ചെയ്യപ്പെട്ടില്ലെങ്കിൽ അപകടമാണ്. ന്യൂജനറേഷൻ തലമുറ ആണെന്ന് പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല, ഇതൊക്കെ മനസ്സിലാക്കി വേണം നമ്മൾ ജീവിക്കാൻ.
ഷോ തീരുന്നത് വരെ കൂടെ വേണം എന്നഭ്യർത്ഥിച്ചാണ് മണി അഭിമുഖം അവസാനിപ്പിച്ചത്. കൂടെ ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കേണ്ടി വന്നതിൽ ക്ഷമാപണം നടത്താനും തയ്യാറായി. മണി അന്നും ഇന്നും എന്നും ഒരേ പോലെയാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്