വയനാട്ടിൽ ജീവനെടുക്കിയ കർഷകരുടെ വേദനയുമായി പ്രകാശ് കോളേരി; നല്ല സിനിമകൾക്കു നിർമ്മാതാക്കളെ കിട്ടാനില്ലെന്ന് പാട്ടുപുസ്തകത്തിന്റെ സംവിധായകൻ മറുനാടൻ മലയാളിയോട്
സുനിത ദേവദാസ്
മലയാള ചലച്ചിത്ര മേഖലയിൽ വളരെക്കുറച്ച് ചിത്രങ്ങൾ മാത്രം ചെയ്തുകൊണ്ട് തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനാണ് പ്രകാശ് കോളേരി. ചലച്ചിത്ര പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ ആറാമത്തെ ചലച്ചിത്രം പാട്ട് പുസത്കം ഇന്നലെ റിലീസായി. വയനാട്ടുകാരനായ പ്രകാശ് കോളേരി ഇത്തവണ കർഷക ആത്മഹത്യയാണ് ചലച്ചിത്രത്തിന്റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. തന്റെ ചുറ്റും പിടഞ്ഞ് വീണ നിസ്സഹായരായ കർഷകർക്ക് പ്രകാശ് ഈ ചിത്രം സമർപ്പിച്ചിരിക്കുന്നത്. വയനാട്ടിലെ കർഷക ആത്മഹത്യയുടെ വേദനകളും വേവലാതികളും പങ്കുവയ്ക്കുന്ന, അതിന്റെ കാരണങ്ങൾ അന്വേഷിക്കുന്ന ചിത്രമാണിത്. കഴിഞ്ഞ 25 കൊല്ലമായി സിനിമകൾക്ക് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയാണ് പ്രകാശ്. 1987ൽ സംവിധാനം ചെയ്ത മിഴിയിതളിൽ കണ്ണീരുമായി ആണ് ആദ്യ ചിത്രം. തുടർന്ന് ദീർഘസുമംഗലീ ഭവ, അവൻ അനന്തപത്മനാഭൻ, വരും വരാതിരിക്കില്ല, വലതുകാൽവച്ച് എന്നിവയാണ് മറ്റ് ചിത്രങ്ങൾ. തന്റെ പുതിയ ചലച്ചിത്രത്തെക്കുറിച്ചും സിനികൾ എടുക്കുമ്പോൾ താൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും പ്രകാശ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
- പാട്ട് പുസ്തകം തിയേറ്ററിൽ എത്തിയല്ലോ? എന്താണ് പാട്ട് പുസ്തകത്തിന്റെ പ്രമേയം?
എന്റെ ഏറ്റവും പുതിയ ചിത്രം പാട്ടുപുസ്തകം ഇന്നലെ റിലീസ് ആയി. വയനാട്ടിലെ സുൽത്താൻ ബത്തേരി അതുല്യയിലാണ് ആദ്യ പ്രദർശനം. വയനാട്ടിൽ നടക്കുന്ന കർഷക ആത്മഹത്യകൾ എന്നെ വല്ലാതെ വേട്ടയാടാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്റെ വീടിന്റെ ചുറ്റുവട്ടത്തുള്ള പല കർഷകരുടേയും ആത്മഹത്യ എന്നെ വല്ലാതെ വേദനിപ്പിക്കുകയുണ്ടായി. കർഷകരുടെ നിസ്സഹായതയുടെ ദയനീയ ചിത്രമാണ് ഈ ആത്മഹത്യകൾ അനാവരണം ചെയ്യുന്നത്. ജീവിതത്തെക്കുറിച്ച് ഒരു പ്രത്യാശയുമില്ലാത്ത ഒരു കൂട്ടം മനുഷ്യരാണ് വയനാട്ടിലെ സാധാരണ കർഷകർ.
എന്നെ വല്ലാതെ സ്വാധീനിക്കുന്ന വിഷയങ്ങളാണ് ഞാൻ സിനിമയാക്കുന്നത്. ഒരു വയനാട്ടുകാരൻ എന്ന നിലയിൽ, വയനാട്ടിൽ സ്ഥിരതാമസമാക്കിയ ഒരാൾ എന്ന നിലയിൽ, എന്റെ കാൽച്ചുവട്ടിലാണ് ഓരോ കർഷകരും മരിച്ച് വീണത്. സാമൂഹിക ജീവി എന്ന നിലയിൽ ഇത്തരം സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്. ഒരു കലാകാരൻ ആയതുകൊണ്ട് എനിക്ക് സിനിമയിലൂടെയാണ് പ്രതികരിക്കാൻ കഴിയുക. സിനിമയാണ് എന്റെ മാദ്ധ്യമം. അറിഞ്ഞുകൊണ്ടല്ലാതെ തന്നെ കർഷക ആത്മഹത്യകൾ എന്റെ സിനിമയുടെ പ്രമേയമായി മാറിയത് അങ്ങനെയാണ്. ഇതൊരു നായികാപ്രാധാന്യമുള്ള ചലച്ചിത്രമാണ്. ഒരു പെൺകുട്ടിയാണ് ഇതിന്റെ കേന്ദ്രകഥാപാത്രം.
- പ്രകാശിന്റെ സിനിമാസങ്കല്പം എന്താണ്?
എന്നെ വല്ലാതെ പിടിച്ചുലയ്ക്കുന്ന, വേട്ടയാടുന്ന വിഷയങ്ങൾ മാത്രമാണ് ഞാൻ സിനിമകളാക്കുന്നത്. ഒരു സിനിമ എടുക്കാൻ വേണ്ടി ഞാൻ സിനിമ നിർമ്മിക്കാറില്ല. താരമൂല്യമുള്ള നായികാനായകന്മാർക്കുവേണ്ടി തിരക്കഥയെഴുതാറില്ല. ആ കഥ മാത്രമാണ് എന്റെ മനസ്സിൽ ഉണ്ടാകുക. ആ വിഷയത്തോട് നൂറ് ശതമാനം സത്യസന്ധത പുലർത്താനാണ് ഞാൻ ശ്രമിക്കുക. എന്റെ നൊമ്പരം പ്രേക്ഷകരിലേക്ക്, അതേ ആഴത്തിൽ കൃത്യമായി സംവേദിപ്പിക്കാൻ ശ്രമിക്കും. എന്റെ മുന്നിൽ തന്ത്രങ്ങളും കുതന്ത്രങ്ങളും കുറുക്കുവഴികളുമില്ല. നല്ല സിനിമകൾ മാത്രമേയുള്ളൂ.
- സിനിമകളെല്ലാം സാമ്പത്തികമായി പരാജയപ്പെടുകയും കടുത്ത സാമ്പത്തിക പ്രതിസന്ധികളെ നേരിടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും വീണ്ടും വീണ്ടും സിനിമയെടുക്കാൻ പ്രകാശിനെ പ്രേരിപ്പിക്കുന്നതെന്താണ്?
കഴിഞ്ഞ 25 വർഷമായിട്ട് എന്റെ മനസ്സിൽ സിനിമകൾ മാത്രമേയുള്ളൂ. നല്ല സിനിമകളെ യാണ് സ്വപ്നം കാണുന്നതും മോഹിക്കുന്നതും കൊതിക്കുന്നതും. എന്നെ ഉറക്കത്തിൽ പോലും വേട്ടയാടുന്ന ദൃശ്യങ്ങളാണ് എന്റെ സിനിമകളായി മാറുന്നത്. പണമുണ്ടാക്കാനുള്ള ഒരു മാദ്ധ്യമമല്ല എനിക്ക് സിനിമകൾ. എന്നാൽ നല്ല സിനിമയെടുക്കാൻ നല്ല പണം ആവശ്യമാണ്. പണമില്ലാത്തതുകൊണ്ടുമാത്രം ഞാനാഗ്രഹിക്കുന്ന പല സിനിമകളും എനിക്ക് എടുക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ ആദ്യ സിനിമ മിഴിയിതളിൽ കണ്ണീരുമായി ഇറങ്ങിയപ്പോഴേ വീടും സ്ഥലവും വിൽക്കേണ്ടി വന്നു. പിന്നീട് ഓരോ സിനിമ എടുക്കുമ്പോഴും ഞാൻ പണത്തിന്റെ വില തിരിച്ചറിയുന്നു. എന്റെ സിനിമകൾ പ്രേക്ഷകനിലേക്ക് എത്തിയാൽ വിജയിക്കും. എന്നാൽ എത്തിക്കാൻ എനിക്ക് പലപ്പോഴും കഴിയുന്നില്ല.
- എവിടെയാണ് പ്രശ്നം? സിനിമകൾ എടുക്കുന്നത് ആത്മസംതൃപ്തിക്കു വേണ്ടി മാത്രമല്ലല്ലോ? അതിലൂടെ സമൂഹത്തിന് വേണ്ടി ഒരു സന്ദേശം നൽകുന്നില്ലേ ആ സാഹചര്യത്തിൽ അത് ജനങ്ങളിലേക്ക് എത്തേണ്ടേ?
വേണം. തീർച്ചയായും വേണം. പ്രേക്ഷകർ സിനിമയുടെ പ്രധാന ഘടകമാണ്. എന്നാൽ സിനിമ എടുക്കുമ്പോഴും ഞാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഡിസ്ട്രിബ്യൂഷൻ ആണ്. മാർക്കറ്റിങ്ങ് തന്ത്രങ്ങൾ എനിക്കറിയില്ല. അല്ലെങ്കിൽ വിതരണത്തിന് ആളെക്കിട്ടാൻ വേണ്ടി കഥ മാറ്റിയെഴുതാനോ താരമൂല്യമുള്ളവരെ വച്ച് പടം എടുക്കാനോ ഞാൻ തയ്യാറല്ല. എന്റെ കഥകൾക്ക് യോജിക്കുന്ന കഥാപാത്രങ്ങളെ.യാണ് എനിക്ക് വേണ്ടത്. എനിക്ക് പറയാനുള്ള കാര്യങ്ങൾ തന്ത്രങ്ങൾ ഉപയോഗിക്കാതെ ഉപാധികളില്ലാതെ ലളിതമായി പറയാൻ ഞാൻ ശ്രമിക്കുന്നു. വിതരണക്കാരൻ ഒരു സിനിമ വിതരണത്തിന് എടുക്കണമെങ്കിൽ അതിൽ താരമൂല്യമുള്ള അഭിനേതാക്കൾ വേണം. നായികാ പ്രാധാന്യമുള്ള സിനിമകൾ പോലും അവർ എടുക്കില്ല. പോസ്റ്റർ അടക്കമുള്ള കാര്യങ്ങൾ അവരാണ് തീരുമാനിക്കുന്നത്.
ചിലരെന്നോട് പറയാറുണ്ട്. നിങ്ങൾക്ക് തകര പോലെ ഒരു സിനിമ എടുത്തുകൂടെയെന്ന്. ഞാൻ എന്തിന് തകര പോലെ ഒരു സിനിമ എടുക്കണം. അതൊരു ഉദാത്ത സിനിമയാണ്. പിന്നെ്തിന് അതുപോലെയൊന്ന് വേറെ. കെജി ജോർജ്ജ് പോലും ഇപ്പോൾ സിനിമയെടുക്കുന്നില്ല. ഇത്തരം വഴങ്ങിക്കൊടുക്കലുകൾക്ക് വയ്യാഞ്ഞിട്ടാകും.
- പാട്ട് പുസ്തകത്തിന്റെ ചിത്രീകരണവും റിലീസിങ്ങുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രയാസങ്ങൾ അനുഭവിച്ചു?
എന്റെ മനസ്സിലെ സിനികൾ താരാധിപത്യ സിനിമകൾക്ക് യോജിക്കുന്നതല്ല. നിലവിലുള്ള ഒരു താരങ്ങളെ വച്ചും സിനിമയെടുക്കാൻ എനിക്ക് ആഗ്രഹമില്ല. പാട്ട് പുസ്തകം കാണിക്കുമ്പോൾ പത്ത് മിനിട്ട് കഴിയുമ്പോൾ വിതരണക്കാർ പറയും ഇത് ടൗൺഷിപ്പിലേ ഓടൂ എന്ന്. പണത്തിന്റെ കുറവ് കൊണ്ടും ചിത്രീകരണത്തിന് കുറേ പ്രയാസപ്പെട്ടു. ഒരു കൃഷിക്കാരനോ കൃഷിമന്ത്രി പോലുമോ തങ്ങളുടെ മക്കൾ കൃഷിക്കാരനാകാൻ ആഗ്രഹിക്കുന്നില്ല. കൃഷിക്കാരന്റെ ദുരിത ജീവിതം കണ്ട് മടുത്തിട്ടാകാം അത്. വിതരണത്തിന് ആളെ കിട്ടാത്തതാണ് പ്രധാന പ്രശ്നം. റിലീസിങ്ങിന് പ്രയാസപ്പെട്ട് യഥാർത്ഥ പ്രേക്ഷകനിലേക്ക് സിനിമ എത്തിക്കാൻ കഴിയുന്നില്ല. പണമില്ലാതെ സിനിമ എടുക്കാൻ കഴിയില്ല. സാമ്പത്തിക ഞെരുക്കം സിനിമയിലും പ്രതിഫലിക്കും. നല്ല സിനിമകളെ സഹായിക്കാൻ ആരുമില്ല എന്നതാണ് പ്രശ്നം.
- മികച്ച കലാസൃഷ്ടി എന്ന് പ്രകാശ് കോളേരി കരുതുന്നത് ഏത് തരം സിനിമകളെയാണ്?
സത്യജിത്ത് റായിയുടെ മിക്ക ചിത്രങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിലെല്ലാം പച്ചയായ ജീവിതമുണ്ട്. വ്യത്യസ്തമായ ദൃശ്യാനുഭവങ്ങളുണ്ട്. ഒരുസന്ദേശം പ്രേക്ഷകനിലേക്ക് എത്തുന്നുണ്ട്. സിനിമ കണ്ടിറങ്ങുമ്പോൾ എന്തെങ്കിലും ഒരു അറിവ് പ്രേക്ഷകന് ലഭിക്കണം എന്ന് ഞാൻ കരുതുന്നു. കുടുംബത്തോടൊപ്പം കാണാൻ കഴിയുന്നവയായിരിക്കണം അവ. നമ്മുടെ ചുറ്റും കാണുന്ന നമ്മെ നൊമ്പരപ്പെടുത്തുന്ന ഒരു ദൃശ്യം അതിൽ ഉണ്ടായിരിക്കണം. കേരള സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന തനത് സിനിമകൾ ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. പൂർത്തിയാക്കിയ 12 സ്ക്രിപ്റ്റുകൾ എന്റെ കയ്യിലുണ്ട്. പണമില്ലാത്തതുകൊണ്ട് ഒന്നും സിനിമയാക്കാൻ കഴിയുന്നില്ല. ഏതെങ്കിലും പ്രൊഡ്യൂസർ മുന്നോട്ട് വരികയാണെങ്കിൽ മികച്ച സിനിമകൾ ചെയ്യാൻ കഴിയും. യാതൊരു വിധ ദുരൂഹതകളുമില്ലാത്ത കൃത്യമായി സംവധിക്കുന്ന സിനിമകൾ ചെയ്യാനാണ് ആഗ്രഹം. പണം ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ളതല്ല, ചെലവഴിക്കാനും കൂടി ഉള്ളതാണ് എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാൻ. വേറിട്ടു നിൽക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്