രാജീവ് പിള്ള പറയുന്നു... ശ്രീശാന്ത് എന്റെ കസിനല്ല; സുഹൃത്തുക്കൾ മാത്രം; അന്ന് ശ്രീയുടെ ഒപ്പമെത്തിയത് കഷ്ടകാലത്തിന്
ഡെന്റിസ്റ്റായി കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ 'വായിൽ നോക്കി' നടന്ന രാജീവ് പിള്ളയ്ക്കു വെള്ളിത്തിര ഹരമായപ്പോഴാണ് ഉള്ള പണി ഉപേക്ഷിച്ചു സിനിമയുടെ ലോകത്തേക്കെത്തിയത്. മോഡലിങ് വഴിയാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. അവസാനം വിജയിക്കുക തന്നെ ചെയ്തു ബോളിവുഡിൽ 'ഗുരുദക്ഷിണ' എന്ന ചിത്രത്തിലേക്ക് നായകനായിത്തന്നെ രാജീവിനു ക്ഷണം ലഭിച്ചു.
ആദ്യ ചിത്രത്തിന്റെ പേരിലല്ല ഇന്നു രാജീവ് വാർത്തകളിൽ നിറയുന്നത്. വാതുവയ്പ്പുകേസിൽ ശ്രീശാന്ത് പിടിക്കപ്പെടുമ്പോൾ കൂടെയുണ്ടായിരുന്നത് രാജീവ് ആയിരുന്നു. കേസിലെ പ്രധാന പ്രതിയും ശ്രീശാന്തിന്റെ സുഹൃത്തുമായ ജിജുവിന്റെ ഫോണിലേക്കു ശ്രീശാന്തിന്റെ അറസ്റ്റ് വാർത്ത അറിയിച്ചത് രാജീവ് പിള്ളയായിരുന്നുവെന്ന് പൊലീസ് പുറത്തു വിട്ടു. വാതുവയ്പ്പിൽ രാജീവിനും ബന്ധമുണ്ടെന്ന് വരെ വാർത്തകൾ പുറത്തുവന്നു. താൻ ഇക്കാര്യത്തിൽ തികച്ചും നിരപരാധിയാണെന്നാണ് രാജീവ് പറയുന്നത്. ഇതെന്റെ ജീവിതത്തിലെ കഷ്ടകാലമാണ് ഓരോ ദിവസവും പേടി സ്വപ്നം പോലെയാണ് എന്റെ ജീവിതത്തിലിപ്പോൾ കടന്നു പോകുന്നത്. തന്റെ ജീവിതത്തെ മാറ്റി മറിച്ച ആ ദിവസം രാജീവ് ഓർക്കുന്നു
- അന്നു വൈകുന്നേരം ശരിക്കും എന്താണ് സംഭവിച്ചത് ?
മൂന്ന് ആഴ്ച്ച മുൻപ് നടന്ന സംഭവം ഇന്നും ഒരു ദുഃസ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. ശരിയല്ലാത്ത സമയത്ത് ശരിയല്ലാത്ത സ്ഥലത്തായിരുന്നു ഞാൻ. എന്റെ പുതിയ ചിത്രമായ ഗരുദക്ഷിണയിൽ ശ്രീശാന്ത് ഒരു അതിഥി കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാനാണ് ഞാനന്ന് ശ്രീശാന്തിനെ കാണാൻ പോയത്. സംസാരിച്ച ശേഷം ഒരു സെലിബ്രിറ്റി പാർട്ടിയിലും ഞാൻ ശ്രീയ്ക്കൊപ്പം പങ്കെടുത്തു. ബോളിവുഡിലെ ചില പ്രശസ്തരും ശ്രീശാന്തും ചേർന്ന സെലിബ്രിറ്റി മാനേജ്മെന്റ് കമ്പനിയാണ് ആ പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിക്കിടെ ഞങ്ങൾ കമ്പനിയുടെ ഉടമയെ പരിചയപ്പെടാൻ പോകുന്ന വഴിയാലാണു ശ്രീശാന്തിനെ അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയത്.
- ആ സമയത്ത് താങ്കളുടെ പ്രതികരണം എന്തായിരുന്നു ?
ഞാനൊരു സാധാരണക്കാരനാണ്. എനിക്കും എന്റെ കുടുംബത്തിനും ഇത്തരത്തിലുള്ള കാര്യങ്ങളെപ്പറ്റി വിചാരിക്കാൻ പേലുമാകില്ല. എന്താണു സംഭവി#്ക്കുന്നതെന്ന് എനിക്കാദ്യം മനസ്സിലായില്ല. ഞാനാദ്യം വിചാരിച്ചത് ശ്രീശാന്ത് പാർട്ടിയിൽ പങ്കെടുത്തതുകൊണ്ടോ മറ്റോ ആണെന്നാണ്. എന്നാൽ പൊലീസ് ജിജുവിന്റെ പേര് പറഞ്ഞത് കേട്ടപ്പോഴാണ് എന്തോ കാര്യങ്ങൾ പന്തിയല്ലെന്ന് എനിക്ക് തോന്നിയത്
- താങ്കൾക്ക് ജിജുവിനെ നന്നായി അറിയുമോ ?
ശ്രീശാന്തിനെ അറിയുന്ന എല്ലാവർക്കും ജിജുവിനേയും അറിയാം. കാരണം അവർ എപ്പോഴും ഒരുമിച്ചാണ് നടക്കുന്നത്.ചില സമയത്ത് ശ്രീശാന്ത് ജിജുവിന്റെ ഫോൺ പോലും ഉപയോഗിക്കാറുണ്ട്. അങ്ങനെയാണ് ഞാനും ജിജുവിനെ പരിചയപ്പെടുന്നത്.
- എന്താണ് താങ്കളും ശ്രീശാന്തും തമ്മിലുള്ള ബന്ധം?
ശ്രീശാന്ത് എന്റെ നല്ല സുഹൃത്തായിരുന്നു. ഞങ്ങൾ നേരത്തേ കുടുംബ സുഹൃത്തുക്കളാണ്. ശ്രീയുടെ മൂത്ത ചേട്ടൻ ദീപു എന്റെ അടുത്ത സുഹൃത്തായിരുന്നു. അവനിലൂടെയാണ് ഞാൻ ശ്രീശാന്തിനെ പരിചയപ്പെടുന്നത്. ഒരു ക്രിക്കറ്റർ എന്ന നിലയിൽ എനിക്ക് ശ്രീശാന്തിനെ ആദ്യമേ ഇഷ്ടമായിരുന്നു. പിന്നിട് സി സി എല്ലിൽ കേരളാ സ്ട്രൈക്കേഴ്സിനുവേണ്ടി കളിക്കളത്തിലിറങ്ങിയപ്പോഴാണ് ഞാൻ ശ്രീയുമായി കൂടുതൽ അടുത്തത്. ശ്രീശാന്ത് കൊച്ചിയിൽ വരുമ്പോഴെല്ലാം ഞങ്ങളൊന്നിച്ച് പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തെ ഒരു നല്ല മനുഷ്യനായിട്ടേ എനിക്കിതുവരെ തോന്നിയിട്ടുളളൂ. ശ്രീശാന്ത് ഒരുപാട് പേരെ സഹായിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അച്ഛനമ്മമാരുടെ അനുസരണയുള്ള മകനായിരുന്ന ശ്രീശാന്ത് ദൈവവിശ്വാസി കൂടിയായിരുന്നു.
- ക്രിക്കറ്റ് ലോകത്ത് ശ്രീശാന്തിന്റെ കസിൻ എന്നണല്ലോ താങ്കൾ അറിയപ്പെടുന്നത് ?
മുംബൈ താരങ്ങൾക്കെതിരേയുള്ള മൽസരത്തിൽ ഞാനെടുത്ത 75 റൺസുമായി കേരളം ജയിച്ചപ്പോൾ ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചതാണ് ഞാൻ അദ്ദേഹത്തിന്റെ കസിനാണെന്ന്. ശ്രീശാന്ത് ഇങ്ങനെ മീഡിയയോട് പറഞ്ഞത് ഞാനറിയില്ലായിരുന്നു. അന്നെനെിക്ക് 150 ഓളം ഫോൺ കോളുകൾ വന്നു. ഒടുവിൽ എന്റെ സഹോദരനാണ് പറഞ്ഞത് ശ്രീശാന്ത് ട്വിറ്ററിൽ ഇങ്ങനെയെഴുതി എന്ന കാര്യം.
- നിങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലാതെ ശ്രീശാന്ത് എന്തിന് അങ്ങനെ എഴുതണം ?
അത് എനിക്കറിയില്ല. പക്ഷേ ഞാൻ വിചാരിക്കുന്നത് അത് ശ്രീശാന്തിന്റെ നല്ല മനസ്സുകൊണ്ടാണെന്നാണ്. അദ്ദേഹം എല്ലാവരേയും ഭായി എന്നാണ് വിളിക്കുന്നത്. സ്വന്തം സഹോദരനായാണ് എല്ലാവർക്കും എന്നെ പരിചയപ്പെടുത്താറുള്ളത്. അതിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല. ഒരു രാജ്യാന്തര ക്രക്കറ്റർ ഒരു സാധാരണക്കാരനെ സഹോദരനായിക്കാണുന്നത് നല്ലതല്ലേ
- അപ്പോൾ താങ്കൾ ശ്രീശാന്തിന്റെ കസിനല്ല?
ഇതിപ്പോൾ പറയുന്നതിൽ വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രശസ്തനായിരിക്കുന്ന കാലത്ത് ശ്രീശാന്ത് എന്നെ സഹോദരനെനെ്ന് വിളിച്ചു. അന്ന് ഞാനത് അംഗീകരിക്കുകയും ചെയ്തു. ഇന്ന് തികച്ചും പരാജയപ്പെട്ട അവസ്ഥയിലാണ് ശ്രീശാന്ത് ഉള്ളത്. ഇപ്പോൾ ഞാനത് നിഷേധിക്കുമ്പോൾ ഒരു പക്ഷേ രക്ഷപ്പടാനാണെന്ന് എല്ലാവർക്കും തോന്നിയേക്കാം. എന്നാലും ശ്രീശാന്ത് എന്റെ കസിനല്ല. അതേസമയം എന്നോടെന്നും ശ്രീശാന്ത് ബഹുമാനം മാത്രമേ കാണിച്ചിട്ടുള്ളൂ. തിരിച്ച് ഞാനും അങ്ങനെയേ ചെയ്തിട്ടുളളൂ
എന്നെ വെറുതെ വിടണം. ഇക്കാര്യത്തിൽ എനിക്ക് കൂടുതലായി ഒന്നും പറയാനും ചെയ്യാനുമില്ല. എനിക്ക് എന്റെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകണം. ഇതുവരെ ഒരു ട്രാഫിക്ക് സിഗ്നൽ തെറ്റിച്ച കേസു പോലും എന്റെ പേരിലുണ്ടായിട്ടില്ല. ജീവിതത്തിലെ ഏറ്റവും വലിയ കഷ്ടകാലത്തിലൂടെയാണ് ഞാനും എന്റെ കുടുംബവും ഇപ്പോൾ കടന്നുപോകുന്നത്. പ്രായമായ അച്ഛനുമമ്മയ്ക്കും ഇത് അതിജീവിക്കാനാകുമോ എന്നാണ് എന്റെ പേടി. അച്ഛൻ ഒരു ഹൃദ്രോഗി കൂടിയാണ്. സമാധാനത്തോടു കൂടി ജോലിചെയ്തു ജീവിക്കാനാകുന്ന കാലത്തെ കാത്തിരിക്കുകയാണ് ഞങ്ങൾ- രാജീവ് പറഞ്ഞു നിർത്തുന്നു.
(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ)
Stories you may Like
- പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതം; ശ്രീശാന്ത്
- ഗൗതം ഗംഭീറിനെ വിമർശിച്ച് ശ്രീശാന്തിന്റെ ഭാര്യ
- 'സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തത് ശരിയായ തീരുമാനം': ശ്രീശാന്ത്
- ലെജൻഡ്സ് ലീഗിലെ വാക്പോരിന് പിന്നാലെ ഗംഭീറിനെതിരെ തുറന്നടിച്ച് ശ്രീശാന്ത്
- ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെ വാക്കേറ്റം; ശ്രീശാന്തിനും ഗംഭീറിനുമെതിരെ നടപടിയുണ്ടാകും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍