യുവനിരയിൽ ചുവടുറപ്പിക്കാൻ മല്ലുസിംഗുമായി ഉണ്ണി മുകുന്ദൻ
മലയാള സിനിമ സൂപ്പർതാരങ്ങളുടെ പരിവേഷത്തിൽ നിന്ന് അകന്നുതുടങ്ങുകയാണ്. സിനിമ സ്വപ്നം കാണുകയും വളരെയധികം സ്നേഹിക്കുകയും ചെയ്യുന്ന യുവാക്കളുടെ കടന്നുവരവ് മലയാള സിനിമയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നു. വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ഫഹദ് ഫാസിൽ തുടങ്ങിയ യുവതാരങ്ങൾ ഇന്ന് മലയാളസിനിമയ്ക്ക് വാഗ്ദാനമാവുമ്പോൾ ആ നിരയിലേക്ക് ഒരാൾ കൂടിയെത്തുകയാണ്. അഭിനയിച്ച നാലു സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങൾക്ക് അഭിനയമികവു കൊണ്ട് പൂർണതയുടെ വേഷപ്പകർച്ച നൽകിയ ഉണ്ണിമുകുന്ദനാണ് ആ താരം. ശീടൻ, ബോംബെ മാർച്ച് 12, ബാങ്കോക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിലൂടെ തന്റെ വരവറിയിച്ച ഉണ്ണിമുകുന്ദൻ നായകനാകുന്ന മല്ലുസിംഗും ഏഴാം സൂര്യനും മേയ് മാസത്തിൽ റിലീസിനൊരുങ്ങുകയാണ്. പൃഥ്വിരാജിന്റെ ആദ്യചിത്രമായ നന്ദനത്തിന്റെ തമിഴ്പതിപ്പായ ശീടനിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്ത് തുടക്കമിട്ട ഉണ്ണിമുകുന്ദനെ മല്ലുസിംഗിൽ പൃഥ്വിരാജിനുവേണ്ടി തയ്യാറാക്കിയ കഥാപാത്രം തേടിയെത്തിയത് യാദൃശ്ചികം. ഉണ്ണി മുകുന്ദൻ സംസാരിക്കുന്നു.
- മല്ലുസിംഗിന്റെ വിശേഷങ്ങൾ
പഞ്ചാബിന്റെ പശ്ചാത്തലത്തിൽ സേതുവിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ് മല്ലുസിങ്. നാടുവിട്ടുപോയ കസിനായ ഹരിയെ തേടിയെത്തുന്ന ചാക്കോച്ചന്റെ കഥാപാത്രം ഞാൻ അവതരിപ്പിക്കുന്ന ഹരീന്ദർസിംഗിനെ കണ്ടുമുട്ടുന്നതും അത് ഹരിയാണോ എന്ന് തിരിച്ചറിയുന്നതിനു നടത്തുന്ന അനേ്വഷണങ്ങളുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ബിജുമേനോൻ, മനോജ് കെ.ജയൻ, സംവൃതാ സുനിൽ, മീരാനന്ദൻ, അപർണ, രൂപാസിങ് തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. പൃഥ്വിരാജിനെ ആയിരുന്നു ആദ്യം ചിത്രത്തിലേക്ക് നിശ്ചയിച്ചിരുന്നത്. സംവിധായകൻ വൈശാഖ് ആ റോളിലേക്ക് വിളിച്ചപ്പോൾ കിട്ടിയ അവസരം എത്രയും നന്നായി ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ബിജുമേനോൻ, മനോജ് കെ.ജയൻ, ചാക്കോച്ചൻ തുടങ്ങിയവരുടെ ഭാഗത്തു നിന്നും വളരെ നല്ല പിന്തുണയുണ്ടായിരുന്നു. ടേക്ക് കൂടുതൽ എടുക്കുമ്പോഴും ക്ഷമയോടെ നല്ല ഷോട്ട് വരുന്നതിനു വേണ്ടി കാത്തിരിക്കാനും പ്രോത്സാഹിപ്പിക്കാനും അവർ ശ്രമിച്ചിരുന്നു. ഒരു തുടക്കകാരനുണ്ടാവുന്ന ടെൻഷനുകൾ ഒഴിവായി കിട്ടാൻ ഇത് സഹായിച്ചു.
പഞ്ചാബിൽ 45 ദിവസത്തെ ഷൂട്ടിംഗായിരുന്നു. പട്യാല, ചണ്ഡീഗഡ്, അമൃത്സർ എന്നിവിടങ്ങളിലായിരുന്നു ഷൂട്ട്. എന്റെ വേഷം കണ്ട് പല പഞ്ചാബികളും തെറ്റിദ്ധരിച്ചത് മലയാള സിനിമയിൽ ഏതോ പഞ്ചാബി അഭിനയിക്കുന്നുവെന്നാണ്. പഞ്ചാബിലെ രണ്ട് മാസം പുതിയ അനുഭവങ്ങളാണ് തന്നത്. വളരെ ആത്മാർഥതയുള്ള കൃത്യനിഷ്ഠ പാലിക്കുന്നവരാണ് പഞ്ചാബികൾ. തങ്ങളുടെ വികാരങ്ങൾ അങ്ങേയറ്റത്തെ തലത്തിൽ അവർ പ്രകടിപ്പിക്കുകയും ചെയ്യും. പഞ്ചാബിന്റെ സൗന്ദര്യം സിനിമയിൽ കാണാനാകും. ഒരു ഹീറോ പരിവേഷമുള്ള കഥാപാത്രം മല്ലുസിംഗിലാണ് ലഭിക്കുന്നത്. ആൻ മെഗാ മീഡിയ നിർമിക്കുന്ന ചിത്രം മെയ് 3 ന് തീയേറ്ററുകളിലെത്തും.
- ഏഴാം സൂര്യന്റെ വിശേഷങ്ങൾ
മല്ലുസിംഗിന്റെ റിലീസിനുശേഷമാവും ഏഴാം സൂര്യൻ തീയേറ്ററുകളിലെത്തുക. ഒരു അച്ഛന്റെയും മകന്റെയും കഥപറയുന്ന സസ്പെൻസും ദുരൂഹതയും നിറഞ്ഞ ചിത്രമാണ് ഏഴാംസൂര്യൻ. ജ്ഞാനശീലൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിത്രഭാനു പുതിയ തലമുറയുടെ പ്രതിനിധിയാണ്. സായികുമാറാണ് ചിത്രഭാനുവിന്റെ അച്ഛൻ വാഴക്കോട് ഉണ്ണിനാരായണപണിക്കരായി വേഷമിടുന്നത്.
- സംവിധായകനാവാനെത്തിയ ഉണ്ണി അഭിനേതാവായത്
തൃശൂർ വില്ലടത്തായിരുന്നു കുടുംബം. അച്ഛൻ ബിസിനസ്സ് രംഗത്തായിരുന്നു. നാട്ടിൽ വലിയ മെച്ചമൊന്നുമില്ലാതായതോടെ അഹമ്മദാബാദിലേക്ക് താമസമായി. പഠിച്ചതും വളർന്നതും അഹമ്മദാബാദിലായിരുന്നു. പ്രഗതി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠനം. കോളേജ് വിദ്യാഭ്യാസം ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും. അതിനുശേഷം ബി.പി.ഒ ഇൻഡസ്ട്രിയിൽ ജോലി നോക്കുമ്പോഴാണ് സിനിമയെന്ന ലക്ഷ്യത്തിലേക്കു യാത്ര തുടങ്ങിയത്. 19-ാം വയസ്സിൽ സിനിമ എന്ന ലക്ഷ്യവുമായി കേരളത്തിലേക്കു വണ്ടി കയറി. സൂര്യ ടിവിയിലെ സെൻസേഷൻ എന്ന പരിപാടിയാണ് വഴിത്തിരിവായത്. 146-ാം എപ്പിസോഡിൽ മോഡൽ ഓഫ് ദി വീക്കായിരുന്നു. അത് കണ്ട ലോഹിതദാസ് സാർ മാസങ്ങൾ കഴിഞ്ഞ് ബന്ധപ്പെടുകയായിരുന്നു. സംവിധാന സ്വപ്നവും മനസിൽ പേറിയാണ് അദ്ദേഹത്തോടൊപ്പം കൂടിയത്. ഒന്നരവർഷം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഞാൻ സിനിമ പഠിക്കാനാണ് എത്തിയതെങ്കിൽ ലോഹിതദാസ് സാറിന്റെ കണക്കുകൂട്ടൽ വേറെയായിരുന്നു. നിനക്ക് അഭിനയം വഴങ്ങുമെന്നും ചെയ്യാൻ പോകുന്ന ഭീഷ്മർ എന്ന സിനിമയിൽ അഭിനയിക്കണമെന്നും പറഞ്ഞു. സിനിമയിൽ എന്തെങ്കിലും ആകാൻ പറ്റുമെന്ന ആത്മവിശ്വാസമുണ്ടാക്കി തന്നത് ലോഹിതദാസ് ആണ്. പക്ഷേ അദ്ദേഹത്തിന്റെ സിനിമയിൽ തുടക്കം കുറിക്കാനുള്ള ഭാഗ്യമുണ്ടായില്ല. നന്ദനത്തിന്റെ തമിഴ് റീമേക്കായ ശീടൻ ആയിരുന്നു ആദ്യചിത്രം.
- അഭിനയജീവിതത്തിൽ വഴിത്തിരിവായത്
ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത ബോംബെ മാർച്ച് 12ൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനായതാണ്. സിനിമയിലെ ഷാജഹാൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയെപോലൊരു നടനോടൊപ്പം അഭിനയിച്ചു എന്നതും പ്ലസ് പോയിന്റായി. അഭിനയത്തെ ഗൗരവത്തോടെ സമീപിക്കുന്ന അച്ചടക്കം പുലർത്തുന്ന മികവുറ്റ നടനാണ് അദ്ദേഹം. ഒരു നല്ല സുഹൃത്തിനെ പോലെയാണ് അദ്ദേഹം പെരുമാറിയത്. ടെൻഷനില്ലാതെ ഷാജഹാനെ അവതരിപ്പിക്കാൻ പറ്റിയത് അതിനാലാണ്. നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും മറ്റുള്ളവരോട് നല്ല പയ്യനാണെന്ന് എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ തന്നെയാണ് മല്ലുസിങ് പോലുള്ള നല്ല പ്രോജക്ടുകൾ ലഭിക്കാൻ കാരണമെന്ന് കരുതുന്നു.
- ക്യാരക്ടർ റോൾ, വില്ലൻ, ഹീറോ
ശീടനിൽ വളരെ സോഫ്റ്റായ കഥാപാത്രമായിരുന്നു. ബാങ്കോക്ക് സമ്മറിൽ വില്ലൻ വേഷമായിരുന്നു. ബോംബെ മാർച്ച് 12ലും തത്സമയം പെൺകുട്ടിയിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു. മല്ലുസിംഗിലും ഏഴാം സൂര്യനിലും ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങളാണ് എന്നതിൽ സന്തോഷമുണ്ട്. അഭിനേതാവെന്ന നിലയിൽ ഏതു വേഷവും തന്നാലും ചെയ്യാൻ കഴിയണം. നിർമാതാവിന് ഒരു മിനിമം ഗ്യാരന്റി നൽകാൻ കഴിയുന്ന നടനാവണം
- ക്രിക്കറ്റ്
കുട്ടിക്കാലം മുതൽ ക്രിക്കറ്റ് കൂടെയുണ്ട്. സ്കൂളിലും കോളേജിലുമൊക്കെ സ്ഥിരമായി കളിക്കുമായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അവസരം ലഭിച്ചത് ഭാഗ്യമായി. ബോംബെ മാർച്ച് 12ൽ മമ്മൂട്ടിയെ അടുത്തറിയാനായെങ്കിൽ ക്രിക്കറ്റ് ലീഗിൽ ലാലേട്ടനൊപ്പം അവസരം ലഭിച്ചു.
- ഉണ്ണികൃഷ്ണൻ മുകുന്ദൻ ഉണ്ണി മുകുന്ദനായപ്പോൾ
വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. ജീവിതശൈലി മാറുന്നത് തിരിച്ചറിയുന്നുണ്ട്. പണ്ടത്തെപ്പോലെ സിമ്പിൾ പയ്യൻ തന്നെയാണിപ്പോഴും. സിനിമ ഒരു പ്രൊഫഷനാണ്. അതിൽ നന്നായി പ്രവർത്തിക്കുക എന്നതാണ്. മുമ്പുണ്ടായിരുന്ന ഒന്ന് രണ്ട് അടുത്ത സുഹൃത്തുക്കൾ, അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം ഇതാണ്. നമ്മുടെ ലോകം. ഇന്ന് ഞാൻ സിനിമയിലെത്തിയെന്നറിഞ്ഞപ്പോൾ സ്കൂളിലും കോളേജിലും പഠിപ്പിച്ചിരുന്ന അദ്ധ്യാപകർക്ക് ആശ്ചര്യമായിരുന്നു. ഒരു നാണം കുണുങ്ങിയായിട്ടായിരുന്നു അവർ എന്നെ കണ്ടിരുന്നത്. വല്ല സി.എക്കോ എം.ബി.എക്കോ പോകുമെന്നായിരുന്നു എല്ലാവരുടെയും ധാരണ.
- വിനോദങ്ങൾ
ആരോഗ്യസംരക്ഷണവും കവിതയെഴുത്തും. പത്താം ക്ലാസ് മുതൽ ശരീരം പുഷ്ടിപ്പെടുത്തുന്നതിനുള്ള കലാപരിപാടികൾ തുടങ്ങിയിരുന്നു. ശരീരം സംരക്ഷിക്കുന്നതിനുവേണ്ട വ്യായാമങ്ങൾക്കായി സമയം നീക്കിവയ്ക്കുന്നുണ്ട്.
സംഗീതവും സിനിമയും ഇഷ്ടമാണ്. ഇംഗ്ലീഷ് കവിതകൾ എഴുതുന്ന ശീലം പണ്ടേയുണ്ട്. 33 എണ്ണം എഴുതിവച്ചിട്ടുണ്ട്. കുറെയേറെ എഴുതിയശേഷം ഭേദപ്പെട്ടത് എന്ന് തോന്നുന്നവ തിരഞ്ഞെടുത്ത് പബ്ലിഷ് ചെയ്യണം എന്ന ആഗ്രഹമുണ്ട്.
- സംവിധായക സ്വപ്നം
സംവിധാനമുണ്ടാവും. നല്ലൊരു അഭിനേതാവിന് നല്ലൊരു സംവിധായകനാകാൻ കഴിയും. ഭാവിയിൽ നടനെനെ്ന നിലയിൽ വിജയിച്ചാൽ സംവിധാനരംഗത്ത് തീർച്ചയായും ഒരു കൈനോക്കും.
- കുടുംബം
അച്ഛൻ മുകുന്ദൻ, അമ്മ റോജി മുകുന്ദൻ, സഹോദരി കാർത്തിക മുകുന്ദൻ, സഹോദരീ ഭർത്താവ് ഉമേഷ്, മകൾ അക്ഷര.
- പുതിയ പ്രോജക്ടുകൾ
എം.പത്മകുമാറിന്റെ പാതിരാമണൽ.
കടപ്പാട് ജന്മഭൂമി വാരന്ത്യപതിപ്പ്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്