മന്ത്രി അനിൽകുമാറിന്റേത് കൈയടി വാങ്ങാനുള്ള ശ്രമം; ജയലക്ഷ്മി മാത്രം വിചാരിച്ചാൽ തീരുന്നതല്ല ആദിവാസികളുടെ പ്രശ്നം; എല്ലാത്തിനും കാരണം നിലവിലെ രാഷ്ട്രീയ സംവിധാനം; പുതുവർഷപുലരിയിൽ വീണ്ടും നിൽപ്പ് സമരം; സികെ ജാനു മറുനാടനോട്
കൊച്ചി: ദളിതർക്ക് ഇപ്പോഴും രാഷ്ട്രീയ പാർട്ടികൾ അയിത്തം കൽപ്പിക്കുകയാണെന്നു പ്രസ്താവന നടത്തി കൈയടി നേടിയ പട്ടികജാതി ക്ഷേമ ടൂറിസം മന്ത്രി എ.പി അനിൽകുമാറിന്റെ പ്രസ്തവനക്കെതിരെ ആദിവാസി നേതാവ് സി കെ ജാനു. ആദിവാസികളെ പാടെ അവഗണിക്കുന്ന രിതി സർക്കാർ തുടരുകയാണെന്നും നിൽപ്പ് സമരത്തിൽ സർക്കാർ പറഞ്ഞ കരാറുകൾ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ലെന്നും സി.കെ ജാനു പറയുന്നു. അവഗണനയ്ക്ക് എതിരെ ജനുവരി ഒന്നാം തിയതി മുതൽ വിണ്ടും നിൽപ്പ് സമരവുമായി മുന്നോട് പോകാൻ ഒരുങ്ങുകയാണ് ഇവർ. മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ ആണ് സി.കെ ജാനു സർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ പ്രതികരിച്ചത്.
? ആദിവാസികൾക്ക് അയിത്തം കൽപ്പിക്കുന്നു എന്ന പട്ടികജാതി ക്ഷേമ, ടൂറിസം മന്ത്രി എ.പി അനിൽകുമാറിന്റെ പ്രസ്തവനയെ പറ്റി എന്താണ് പറയാനുള്ളത്
ഇവരൊക്കെ ഇങ്ങനെ പറയേണ്ട ആളുകളല്ല. ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ആളുകളാണ് ഈ പ്രസ്താവന നടത്തുന്നത് എന്നത് വെറും വെരോധാഭാസം മാത്രമായേ ഞങ്ങൾക്ക് കാണാനെ കഴിയു പ്രതിപക്ഷത്തിരിക്കുന ഒരാൾ പറഞ്ഞാൽ അതിൽ എന്തെങ്കിലും ഒരു ന്യായം ഉള്ളതായി തോന്നാം, ഇതിൽ ഒട്ടും ന്യായം ഇല്ല . പലതിൽ നിന്നും ഒളിച്ചോടാനുള്ള വഴി മാത്രമാണ് ഇത്. ഇതുവരെ ആദിവാസികളോട് തോന്നാത്ത വികാരം ഇപ്പോൾ മന്ത്രിക്കു തോന്നിയത് വോട്ടു രാഷ്ട്രിയം മാത്രം മനസ്സിൽ കണ്ടിട്ടാണെന്ന് തോന്നുന്നു. വെറുതെ കൈയടി വാങ്ങിക്കാൻ പറയുന്നത് എന്താണെന്നും മന്ത്രി ശ്രദ്ധിച്ചാൽ വളരെ നന്നായിരിക്കും.
? നിൽപ്പ് സമരം സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം പാലിക്കപെട്ടു
സർക്കാർ തന്ന വാഗ്ധാനങ്ങൾ ഒന്നും പാലിക്കപെട്ടില്ല, ആറളം ഫാമിലുള്ള പൈനാപ്പിൾ കൃഷി അവസാനിപ്പിക്കും, മൃഗ ശല്യം അകറ്റാൻ വേണ്ടി ഫെൻസിങ് ഇടാം, ആദിവാസി മേഖലകളിൽ ആന വരാതിരിക്കാൻ ട്രെൻജു കുഴിക്കാം ,സമഗ്ര വികസന പദ്ധതി നടപ്പിലാകും, മുത്തങ്ങയിൽ നിന്ന് കുടിയിറക്കപ്പെട്ട മുഴുവൻ ആദിവാസി കുടുംബത്തിനും ഒരേക്കർ ഭുമിയും പുനരധിവാസവും അതിനോടൊപ്പം നഷ്ടപരിഹാരവും കൊടുക്കും, ആദിവാസി പ്രദേശങ്ങൾ പട്ടികവർഗ പ്രദേശങ്ങൾ ആക്കാനുള്ള നടപടികൾ ചെയ്യും, ഇങ്ങനെ കുറെ കരാറിന്റെ അടിസ്ഥാനത്തിൽ ആണ് അന്ന് നില്പ് സമരം പിൻവലിച്ചത്
അതൊന്നും ഇതുവരെ സർകാർ പാലിച്ചില്ല. ആകെ സർക്കാർ നടപ്പിൽ ആക്കാൻ ശ്രമിച്ച കാര്യങ്ങൾ പ്രായോഗികമായി ജനങ്ങളുടെ കയ്യിൽ കിട്ടിയിട്ടും ഇല്ല. ഉദാഹരണം പറയുകയാണെങ്കിൽ മുത്തങ്ങയിലെ സംഭവുമായി ബന്ധപെട്ടു ജയിൽ അടച്ച കുട്ടികൾക്കുള്ള നഷ്ട പരിഹാരം കൊടുക്കും എന്ന് പറഞ്ഞതിൽ 26 കുട്ടികൾക്ക് മാത്രമാണ് നഷ്ട്ടപരിഹാരം കൊടുത്തത്. മനുഷ്യാവകാശ കമ്മിഷന്റെ കണക്കു പ്രകാരം ഇവർ 161 കുട്ടികൾ ഉണ്ട്. ആദിവാസികൾക്ക് കൊടുക്കാനുള്ള ഭുമി സർക്കാർ കണ്ടെത്തി. പക്ഷെ അത് ആർക്കും ഇതുവരെ കിട്ടിയില്ല. അത് ചെയ്യാൻ സർക്കാർ കാണിക്കുന്ന നിസംഗതക്കു എതിരെയും നിൽപ്പ് സമരത്തിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കപ്പെടാതത്തിൽ പ്രതിഷേധിച്ചും ഞങ്ങൾ വിണ്ടും സമരത്തിന് ഒരുങ്ങുകയാണ്. ഈ വരുന്ന ജനുവരി ഒന്നാം തിയതി സെക്രട്ടറിയേറ്റിന്റെ മുൻപിൽ വിണ്ടും നിൽപ്പ് സമരം ആരംഭിക്കാൻ ആണ് ഞങ്ങളുടെ ഇപ്പോഴത്തെ തിരുമാനം
? ആദിവാസികൾക്ക് പലർക്കും മാവോയിസ്റ്റ് ബന്ധങ്ങൾ ഉണ്ടെന്നുള്ള ചില ആക്ഷേപങ്ങൾ ഉയർന്നു വരുന്നില്ലേ അതിനെ കുറിച്ച് എന്താണ് പറയാനുള്ളത്
അത് തികച്ചും അസത്യമായ കാര്യം ആണ്. അങ്ങനെ ഒരു സംശയം ഉള്ളവർ അന്വേഷിച്ചു കണ്ടെത്തട്ടേ. പലപ്പോഴും മാവോയിസ്റ്റ് ബന്ധങ്ങൾ ഉണ്ടെന്നു പറഞ്ഞു ആദിവാസികളെ ഭയപെടുത്തുന്ന സംഭവങ്ങൾ ഉണ്ടായിടുണ്ട്
? ഇപ്പോൾ ആദിവാസികൾ നേരിടുന്ന പ്രധാന പ്രശങ്ങൾ എന്തൊക്കെയാണ്
പ്രധാനമായും ഭു പ്രശനം ആണ് കേരളത്തിലെ വനമേഖലയിൽ ജിവിക്കുന ആദിവാസികളെ സംബധിച്ചുള്ള പ്രധാന പ്രശ്നം . രണ്ടും നാലും സെന്റു സ്ഥലത്ത് കുടിൽ കെട്ടി താമസിക്കുന്ന കോളനികളിലെ ഇവരുടെ വല്ലാത്ത ജിവിതത്തിനു ഒരു മാറ്റം ഉണ്ടാക്കണം, സ്വന്തമായി ഒരു വിട് വക്കാനുള്ള സ്ഥലമോ അതിനുള്ള സൗകര്യമോ അവർക്കില്ല.
മരിച്ചാൽ കുഴിച്ചിടാൻ പോലും ഭുമി ഇല്ല, അതുപോലെ ചെറിയ കുഞ്ഞുങ്ങളുടെ പോഷകാഹാരകുറവുകൾ, ഗർഭിണിയായ പല സ്ത്രികളും മരണത്തിനു പോലും കിഴടങ്ങുന്നു. മാലിന്യം നിറഞ്ഞ അവാസ രിതി തുടങ്ങിയ പ്രതിസന്ധികളിലൂടെയാണ് ഓരോ ആദിവാസി ഉരുകളും ഇപ്പോൾ കടന്നു പോകുന്നത്. ഈ പ്രശനങ്ങൾക്ക് കാരണം ഇവർക്കു സ്വന്തമായി നിലനിൽപ്പ് ഇല്ലാത്തതു കൊണ്ടുള്ള പ്രശ്നമാണ്. സ്വന്തമായി കുറച്ചു ഭുമി ഇവർക്ക് ലഭിച്ചാൽ അവർക്ക് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ അവിടെ തന്നെ ഉത്പാദിപ്പിച്ചു അവർക്ക് ജീവിക്കാം. നല്ല ആഹാരം, വൃത്തി, പട്ടിണി തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇതു വലിയ പരിഹാരം ആകും
? പി.കെ ജയലക്ഷ്മിയെ പോലെ ആദിവാസികളെ അടുത്തറിയുന്ന ഒരു മന്ത്രി ഉണ്ടായിട്ടും ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിന്റെ കാരണം എന്താണ്
മുഴവൻ ജയലക്ഷ്മിയുടെ കുഴപ്പം കൊണ്ടാണ് എന്ന് പറയുന്നില്ല, ഇവർ കാരണമല്ല ഈ പ്രശ്നങ്ങൾ എത്രയും രൂക്ഷമായത്. ആദിവാസികൾ നേരിടുന്ന വലിയ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കാൻ കാരണം നിലവിലുള്ള രാഷ്ട്രിയ സംവിധാനം ആണ്. അതിനു യാതൊരു മാറ്റവും വരുന്നില്ല. മുൻപ് ഭരിച്ച ഇടതു മുന്നണിയും ഇപ്പോൾ ഭരിക്കുന്ന സർകാരും ഒരുപോലെ ആണ് ആദിവാസികളെ അവഗണിച്ചിട്ടുള്ളത്. ചില കാര്യങ്ങൾ വളരെ ഉത്തരവാദിത്തമായി ചെയ്യാമായിരുന്നു. ജയലക്ഷ്മിക്കു അത് ചെയ്തില്ല എന്നത് സത്യമാണ്. പക്ഷെ മുഴവനായും ഇവർ മാത്രം വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ അല്ല കേരത്തിലെ ആദിവാസികൾ ഇപ്പോൾ നേരിടുനത്.
കേരളത്തിലെ ഇപ്പോഴുള്ള ഭരണ സംവിധാനത്തിന്റെ വലിയ പരാജയമാണ് ആണ് ആദിവാസികളോട് ഇപ്പോൾ കാണിക്കുന്ന അവഗണയും കൊടുത്ത വാക്ക് പാലിക്കാത്തതും എന്ന് സി.കെ ജാനു പറയുന്നു. ഇതുകൊണ്ടൊന്നും തളരാതെ മണ്ണിന്റെ മക്കൾ വിണ്ടും നിന്ന് സമരം ചെയ്യാൻ ഒരുങ്ങുകയാണ്. തിരുവനന്തപുരത്തു ഭരണ സിര കേന്ദ്രത്തിൽ ആവേശത്തോടെ വരുന്ന പുതുവർഷ പുലരിയിൽ നിൽപ്പ് സമരത്തിന് ഇവരെത്തും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍