ഞാൻ അവന്റെ കഴുത്തിന് ഞെരിച്ച് പിടിച്ചു; ജനനേന്ദ്രിയത്തിന് തീയിട്ടു; മകളെ ബലാത്സംഗം ചെയ്ത യുവാവിനെ കൊന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി ജയിലിൽ കിടക്കുന്ന പിതാവിന്റെ അഭിമുഖം
ബലാത്സംഗത്തിനെതിരെ കർശനമായ നിയമങ്ങളും ശിക്ഷാനടപടികളും നിലനിൽക്കുമ്പോഴും ഇന്ത്യയിൽ ബലാത്സംഗനിരക്ക് വർധിച്ച് വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബലാത്സംഗകേസിലെ ചില പ്രതികൾ അറസ്റ്റിലാകാറുണ്ടെങ്കിലും അവരിൽ പലരും വേണ്ടത്ര തെളിവുകളില്ലെന്നതിന്റെ പേരിൽ രക്ഷപ്പെടാറാണ് പതിവ്. തുടർന്ന് ബലാത്സംഗത്തിനരയായ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇത് തങ്ങളുടെ വിധിയെന്നോർത്ത് ശിഷ്ടജീവിതം തള്ളി നീക്കുകയാണ് പതിവ്. എന്നാൽ തന്റെ മകളെ നശിപ്പിച്ചവനെ വെറുതെ വിട്ട് വിധിയെ പഴിച്ച് കഴിയാനൊന്നും തയ്യാറാകാത്ത ഒരു ധീരനായ പിതാവിന്റെ കഥയാണിത്.
പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്തയാളെ ക്രൂരമായി കൊന്ന് പ്രതികാരം തീർത്ത ഈ പിതാവ് തന്റെ കൊലപാതകത്തെക്കുറിച്ച് വിശദമായി വിവരണം തരുകയും ചെയ്യുന്നു. ഇപ്പോൽ തീഹാർ ജയിലിൽ കഴിയുന്ന ഇയാളെ സന്ദർശിച്ച് ബ്രിട്ടനിലെ പ്രമുഖ പത്രമായ ഡെയിലിമെയിൽ ലേഖകൻ എടുത്ത അഭിമുഖത്തിലാണ് പെൺകുട്ടിയുടെ പിതാവ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.വടക്ക് കിഴക്കൻ ഡൽഹിയിലെ ഖജുരി ഖാസിലുള്ള പരുവെളിപ്പെടുത്താനാഗ്രഹിക്കാത്തയാളാണിയാൾ.
മകളെ ബലാത്സംഗം ചെയ്തയാളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഈ 36കാരൻ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ താൻ അയാളെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പിതാവ് പറയുന്നത്. വീട് വിട്ട് പോകാൻ അയാളോട് ആവശ്യപ്പെട്ടപ്പോൾ അതിന് പകരം അയാൾ തന്നെ ആക്ഷേപിക്കാൻ തുടങ്ങിയപ്പോൾ നിയന്ത്രണം വിട്ടാണ് താൻ കൊലപാതകത്തിന് നിർബന്ധിതനായതെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു.
ഒരു ടവ്വൽ കൊണ്ട് അയാളുടെ കഴുത്തിന് ചുറ്റുകയും കൈകൾ കെട്ടുകയും നിലത്തുകൂടെ വലിച്ചിഴക്കുകയുമായിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തി. തുടർന്ന് ഗ്യാസ് സ്റ്റൗ കത്തിച്ച് ഇരുമ്പ് ചവണ ചൂടാക്കുകയായിരുന്നു. അയാൾ മരിച്ചുവെന്നാണ് താൻ കരുതിയത്. എന്നാൽ അയാൾക്കപ്പോഴും ശ്വാസമുണ്ടായിരുന്നു.തുടർന്ന് ഒരു കൈകൊണ്ട് അയാളെ ശ്വാസം മുട്ടിക്കുകയും മറു കൈകൊണ്ട് ചൂടാക്കിയ ചവണയാൽ അയാളുടെ ജനനേന്ദ്രിയം കരിക്കുകയും ചെയ്തതായി പിതാവ് പറയുന്നു. കടുത്ത വേദനയാൽ അയാൾ കരയാൻ തുടങ്ങിയതിനെത്തുടർന്ന് ഒരു ടവ്വൽ അയാളുടെ വായിൽ തിരുകിക്കയറ്റുകയും ചെയ്തു. തുടർന്ന് ജനനേന്ദ്രിയും ഒരിക്കൽ കൂടി കരിക്കുയുമുണ്ടായി. തന്റെ മകളോട് ചെയ്ത പാതകത്തിന് താൻ പ്രതികാരം ചെയ്യുകയായിരുനനുവെന്നാണ് ഇയാൾ പറയുന്നത്. പ്രതി തന്റെ മകളുടെ കുട്ടിക്കാലം ചൂഷണം ചെയ്യുകയായിരുന്നുവെന്നും അച്ഛൻ രോഷത്തോടെ പറയുന്നു. പിന്നീട് തന്റെ മകൾക്ക് പഴയതുപോലെയാകാൻ സാധിച്ചിട്ടില്ല. ആറ് മക്കളുടെ അച്ഛനാണിയാൾ.
കൊലപാതകത്തിന് ശേഷം ഇയാൾ പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകക്കുറ്റത്തിന് ഇയാളുടെ പേരിൽ കേസെടുത്തിട്ടുമുണ്ട്. കൊലപാതകത്തിന് ശേഷം താൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. തുടർന്ന് അവിടെയുള്ള വെള്ളമെടുത്ത് കുടിച്ച് മനസ്സ് തണുപ്പിക്കാൻ ഒരു ശ്രമം നടത്തി. ആത്മസംയമനം വന്നപ്പോൾ എന്താണ് ചെയ്തതെന്ന് ബോധ്യമായി. തുടർന്ന് പൊലീസിൽ കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അയാൾ ജയിലിലിരുന്നു വെളിപ്പെടുത്തുന്നു. തനിക്ക് വേണമെങ്കിൽ ആ ശവശരീരം നശിപ്പിച്ച് ഓടി രക്ഷപ്പെടാമായിരുന്നുവെന്നും എന്നാൽ പകരം പൊലീസിൽ കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ടയാൾ സമൂഹത്തിനും സ്ത്രീകൾക്കും സ്ഥിരഭീഷണിയായതിനാലാണ് കൊന്നതെന്നും ഇയാൾ പറയുന്നു. ഇവരുടെ വീടിനടുത്ത് വാടകക്ക് താമസിക്കുന്ന മെഡിക്കൽ റപ്രസന്റേറ്റീവാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായ വേളയിൽ ഇയാൾ ക്രൂരമായി ബലാത്സംഗെ ചെയ്യുകയായിരുന്നു. ഈ വിവരം പുറത്ത് പറഞ്ഞാൽ അച്ഛനെ കൊല്ലുമെന്നായിരുന്നു ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്.
എന്നാൽ തന്റെ മകൾ ഗർഭത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയപ്പോൾ തന്നോട് എല്ലാം തുറന്ന് പറയുകയായിരുന്നുവെന്നും അയാൾ വെളിപ്പെടുത്തി. എന്നാൽ താൻ ഈ രഹസ്യം ആരോടും പറയാതെ രണ്ട്മാസം കൊണ്ടുനടക്കുകയായിരുന്നു. ഈ അപമാനം തന്റെ മകളുടെയും കുടുംബത്തിന്റെയും ഭാവിയെ ബാധിക്കുമെന്ന് കരുതിയാണ് ഇത് രഹസ്യമാക്കിവച്ചിരുന്നത്. ഈ വിവരമറിഞ്ഞതോടെ തനിക്ക് ഉറങ്ങാനും ഭക്ഷണം കഴിക്കാനും കൂടി സാധിക്കാതായി. തനിക്കൊപ്പം കഴിയുന്ന അച്ഛനമ്മമാരോടോ സഹോദരനോടെ ഇക്കാര്യം വെളിപ്പടുത്തിയിട്ടില്ലെന്നും ഇയാൾ പറയുന്നു. എന്നാൽ മറ്റാരോടും പറയരുതെന്ന വ്യവസ്ഥയിൽ ഭാര്യയോട് മാത്രം ഇത് വെളിപ്പെടുത്തിയിരുന്നു. മകൾ ചിരിക്കാതിരിക്കുയും ഭക്ഷണം കഴിക്കാതിരിക്കുകയും പുറത്ത് പോകാതിരിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ രണ്ട്പെൺമക്കളുടെ പിതാവാണീ ബലാത്സംഗം ചെയ്തതെന്ന് ഊഹിക്കാൻ കഴിയുമോയെന്നാണ് ജയിലിലിരുന്ന് ഇയാൾ ആത്മരോഷം കൊള്ളുന്നത്.
കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഇന്ത്യയിൽ ബലാത്സംഗങ്ങൾ വർധിച്ചു വരുന്നതായാണ് അഭ്യന്തരവകുപ്പ് നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 14നും 18നും വയസ്സിനിടയിലുള്ള പെൺകുട്ടികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഇക്കാലയളവിനിടെ മൂന്നിരട്ടിയായി വർധിച്ചിരിക്കുകയാണ.് ഇതിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ അഭാവം മൂലമാണ് ഇത്തരം കുറ്റങ്ങൾ വർധിക്കുന്നതെന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്. ഇത്തരം ആക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾ ഇത് തുറന്ന് പറയാൻ മുന്നോട്ട് വരേണ്ടിയിരിരിക്കുന്നുവെന്നും അവർ പറയുന്നു. 2012ൽ നടന്ന നിർഭയ സംഭവമാണ് രാജ്യത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ വഴിയൊരുക്കിയതെന്ന് ഏഷ്യ ഫൗണ്ടേഷനിലെ സീനിയർ പ്രോഗ്രാം ഓഫീസറായ മന്ദാകിനി സുരി പറയുന്നു. ആ സംഭവത്തിൽ 23കാരിയായ പെൺകുട്ടി ഓടുന്ന ബസിൽ കൂട്ടബലാത്സംഗത്തിനിരയാകുകയായിരുന്നു. 2009ൽ 21,413 ബലാത്സംഗകേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ അത് 22,193, 24,270, 24,915, 33,764 എന്നീ തോതിൽ ഉയരുകയായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍