വെട്ടേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഫസൽ അള്ളാ.. അള്ളാ.. എന്നുവിളിച്ച് കരയുമ്പോൾ കാരായി രാജൻ ആശുപത്രിയിലേക്ക് വിളിച്ചു കൊണ്ടിരുന്നു; കാരായിമാരുടെ ഫോൺ കോളുകളും കൊടിസുനിയുടെ മൊഴിയും മാത്രം മതി ഫസൽക്കേസിലെ ബന്ധം തെളിയാൻ; തന്നെ കൊലപ്പെടുത്താൻ കണ്ണൂർ ലോബി ആളെ നിയോഗിച്ചു കഴിഞ്ഞു; അന്വേഷണ വഴികൾ മറുനാടനോട് വിശദീകരിച്ച് മുൻ ഡിവൈഎസ്പി രാധാകൃഷ്ണൻ
യദു നാരായണൻ
തിരുവനന്തപുരം: കാരായി രാജനും ചന്ദ്രശേഖരനും ഫസൽ വധക്കേസിൽ പങ്കുണ്ടെന്നതിന്റെ തെളിവുകൾ നിരത്തി കേസന്വേഷിച്ചിരുന്ന മുൻ ഡിവൈഎസ്പി കെ രാധാകൃഷ്ണൻ. ഫസൽ കൊല്ലപ്പെട്ട ദിവസത്തെ കാരായിമാരുടെ ഫോൺകോൾ വിശദാംശങ്ങളും കൊടി സുനിയുടെ മൊഴിയും പരിശോധിച്ചാൽ കാരായിമാരുടെ പങ്ക് വ്യക്തമാകുമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് വ്യക്തമാക്കി. കേസന്വേഷണത്തിന്റെ ഓരോ ഘട്ടം കഴിയുന്തോറും കൊലപാതകത്തിൽ സിപിഐഎമ്മിനുള്ള പങ്ക് കൃത്യമായി മനസിലാക്കാൻ സാധിച്ചിരുന്നെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ഫസൽ വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയശേഷം രാധാകൃഷ്ണന് നേരിടേണ്ടിവന്നത് കടുത്ത മാനസികസമ്മർദമാണെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. ഫോൺ താഴെവയ്ക്കാൻ നേരം കിട്ടിയിട്ടില്ല. ഇതിനിടെ തന്നെ കൊലപ്പെടുത്താൻ ഒരു സംഘം ക്വട്ടേഷൻ ഏറ്റെടുത്തതായുള്ള വിവരവും രാധാകൃഷ്ണനെത്തേടിയെത്തി. തിരുവനന്തപുരത്തെ ഒരു വീട്ടിൽ ആരോടും മിണ്ടാതെ കഴിയുന്ന രാധാകൃഷ്ണനെ ഞങ്ങൾ അവിടെയെത്തിയാണ് കണ്ടത്. മാധ്യമങ്ങളോട് പറഞ്ഞതിനുമപ്പുറം ഫസൽ കേസിൽ സിപിഐഎം നേതാക്കൾക്ക് പങ്കുള്ളതിന്റെ തെളിവുകൾ സംബന്ധിച്ചടക്കം നിരവധി കാര്യങ്ങൾ അദ്ദേഹത്തിന് ഞങ്ങളോട് പറയാനുണ്ടായിരുന്നു. കണ്ണൂരിൽ സിപിഐഎമ്മിനെതിരേ ശബ്ദമുയർത്തിയാൽ ഒരാളെ കൊല്ലാതെ കൊല്ലുകയെന്ന പരമ്പരാഗത രീതിയുടെ ഇരയാണ് താനെന്ന് രാധാകൃഷ്ണൻ പറയുന്നു. അന്നത്തെ തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും ഫസൽ വധക്കേസിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ കൃത്യമായ തെളിവുകൾ എന്തൊക്കെയെന്ന് അദ്ദേഹം വിശദീകരിക്കുകയാണ്.
2006 ൽ ഡിസിആർബി ഡിവൈഎസ്പിയായിരിക്കെയാണ് ഫസലിനെ കൊലപ്പെടുത്തുന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ബംഗലുരുവിൽ പോയി മടങ്ങിയെത്തിയ രാധാകൃഷ്ണൻ കിടന്നുറങ്ങുമ്പോൾ പുലർച്ചെയാണ് ഡിഐജി, ദൂതൻ വഴി തലശേരിയിലെത്താൻ പറയുന്നത്. അവിടെ എത്തിയയുടൻ ഡിഐജി അന്വേഷണച്ചുമതല ഏൽപ്പിച്ചു. സ്ഥലം ഡിവൈഎസ്പിയാണ് കേസന്വേഷിക്കേണ്ടതെന്ന നിയമാനുസൃത നടപടി അവഗണിച്ചായിരുന്നു ഇത്. ഡിഐജിക്കുണ്ടായിരുന്ന ഈ വിശ്വാസം തന്നെയാണ് പിന്നീട് രാധാകൃഷ്ണന് പാരയായി മാറിയതും.
കാരായിമാർ നിരപരാധികളാണെന്നും കൊലപാതകത്തിനു പിന്നിൽ ബിജെപിയാണെന്നുമുള്ള സിപിഐഎം വാദത്തെ പൊളിച്ചടുക്കുന്ന തെളിവുകളാണ് രാധാകൃഷ്ണൻ മുന്നോട്ടുവെച്ചിരിക്കുന്നത്. പിന്നീട് അന്വേഷണമേറ്റെടുത്ത സിബിഐ ഇക്കാരണം കൊണ്ടുതന്നെയാണ് കാരായിമാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും രാധാകൃഷ്ണൻ പറയുന്നു. സിപിഐഎം അധികാരത്തിലേറിയ ശേഷം ആർഎസ്എസ് പ്രവർത്തൻ സുബീഷാണ് ഫസൽ വധത്തിന് പിന്നിലെന്ന മൊഴി പുറത്തുവന്നിരുന്നു. വാളാങ്കിച്ചാൽ മോഹനൻ വധക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു വെളിപ്പെടുത്തലെന്നുമായിരുന്നു വാദം. എന്നാൽ ഇത് പൊലീസ് ഇടിച്ചുസമ്മതിപ്പിച്ചതാണെന്ന് സുബീഷ് ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെ ശരിവെക്കും വിധമാണ് രാധാകൃഷ്ണന്റെ പുതിയ വെളിപ്പെടുത്തൽ.
രാധാകൃഷ്ണൻ മറുനാടനോട് നടത്തിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ:
ഫസൽ വധക്കേസിൽ വരാനുണ്ടായ സാഹചര്യം. 2006 ൽ ഡിസിആർബി ഡിവൈഎസ്പിയായിരുന്നു. ഡിഐജി നേരിട്ടാണ് ഫസൽ വധക്കേസ് ഏൽപ്പിച്ചത്. സത്യസന്ധനായ ഉദ്യോഗസ്ഥനായതുകൊണ്ടാണത്. ഞാനല്ല ശരിക്കും അത് അന്വേഷിക്കേണ്ടത്. അദ്ദേഹത്തിന്റെ വിശ്വാസമാണ് എനിക്ക് പാരയായത്. ആരാണ് ഫസലിനെ കൊന്നതെന്ന് പ്രഥമദൃഷ്ട്യാ ആർക്കും മനസിലാകാത്ത സാഹചര്യമായിരുന്നു ആദ്യം. തലശേരി സിഐയാണ് നിയമാനുസൃതമായി ആ കേസ് അന്വേഷിക്കേണ്ടിയിരുന്നത്. ഗുരുതരമാണെങ്കിൽ അവിടുത്തെ ഡിവൈഎസ്പിയാണ് അന്വേഷിക്കേണ്ടത്.
പക്ഷെ അവർക്കു രണ്ടുപേർക്കും ചുമതല കൊടുക്കാതെ എന്നെ കേസന്വേഷിക്കാൻ ഏൽപ്പിക്കുകയായിരുന്നു. തലേന്ന് ബംഗലുരുവിൽ കേസന്വേഷണത്തിന് പോയിവന്ന് കിടന്നുറങ്ങുകയായിരുന്ന തന്നെ പുലർച്ചെ ആളെവിട്ട് വിളിപ്പിച്ച് തലശേരിയിലേക്ക് എത്താൻ പറയുകയായിരുന്നു. മരണത്തെക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. ഡിഐജി അവിടെയെത്തിയപ്പോഴാണ് അന്വേഷണം ഏൽപ്പിച്ചത്. സീനിയറായ ഡിവൈഎസ്പി ഉള്ളപ്പോൾ ജൂനിയറായ താൻ അന്വേഷിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചിരുന്നു. വിശ്വാസമുള്ളതുകൊണ്ടാണ് ഏൽപ്പിക്കുന്നത് എന്നായിരുന്നു മറുപടി. ഡിജിപി നിങ്ങളുടെ പേരാണ് പറഞ്ഞതെന്നും ഡിഐജി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹമനനുസരിച്ചാണ് കേസ് ഏറ്റെടുക്കുന്നത്.
പുലർച്ചെയാണ് ഫസലിനെ വെട്ടിപ്പരുക്കേൽപ്പിക്കുന്നത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു. ആദ്യം പ്രഥമദൃഷ്ട്യാ ഒരു തെളിവുകളുമില്ലായിരുന്നു. ഇരുട്ടിൽത്തപ്പുകയായിരുന്നു എന്നു തന്നെ പറയാം. അന്ന് തലശേരിയിൽ പത്തുമണിക്കുശേഷം സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അനുശോചന യോഗത്തിന് ആഹ്വാനം ചെയ്തു. ഉച്ചയ്ക്കുശേഷം അത് പ്രതിഷേധമായി. വൈകിട്ടത്തെ പ്രതിഷേധയോഗത്തിൽ ഏരിയാ സെക്രട്ടറി കാരായി രാജൻ നാല് ആർഎസ്എസുകാരുടെ പേരെടുത്ത് പ്രഖ്യാപിച്ചു. അവരാണ് കൊലയാളികൾ എന്നു പറഞ്ഞു. അന്ന് രാത്രിതന്നെ നാലുപേരെയും വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കോംപ്ലിസിറ്റി വെരിഫിക്കേഷൻ നടത്തി. സംഭവത്തിന് 24 മണിക്കൂർ പിന്നിലും സംഭവം നടന്ന് 24 മണിക്കൂറിന് ശേഷവും നടന്ന ചെറിയ കാര്യങ്ങൾ വരെ സ്റ്റേറ്റ്മെന്റായി റെക്കോർഡ് ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ അവർ പറഞ്ഞത് ശരിയാണെന്നും അവർക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും വ്യക്തമായി. രണ്ടുദിവസമെടുത്തു വെരിഫിക്കേഷന്. അവരെ വെറുതെവിട്ടു. ഇതോടെയാണ് അന്വേഷണത്തിന്റെ ഗതി മാറുന്നത്.
തലശേരി മേഖലയിലെ 12 മൊബൈൽ ടവറുകൾ പരിശോധിച്ചു. അതിൽ നിന്ന് ഡീറ്റൈൽസ് എടുത്ത് എലിമിനേഷൻ നടത്തി. 360 പേരെ ചോദ്യം ചെയ്തു. കാരായി രാജന്റെ മൊബൈലിൽനിന്നും കാരായി ചന്ദ്രശേഖരന്റെ മൊബൈലിലേക്ക് ഫസലിന് വധിക്കുന്നതിന് മുമ്പ് ഒരു ഫോൺ പോയി. മരിക്കുന്നതിന് മുമ്പ് ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കും കോൾ പോയി. ഫസലിന് വെട്ടേറ്റ ശേഷം വീണ്ടും ആശുപത്രിയിലേക്ക് നാലഞ്ചുതവണ വിളി പോയി. കാരായി രാജൻ എന്താവശ്യത്തിന് വേണ്ടിയാണ് ആശുപത്രിയിലേക്ക് വിളിച്ചതെന്നായിരുന്നു സ്വാഭാവികമായുണ്ടായ സംശയം. രാവിലെ ചന്ദ്രശേഖരനെ വിളിച്ചതെന്തിനായിരുന്നു എന്നും സംശയമുണർന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഫസൽ അള്ളാ അള്ളാ എന്നുവിളിച്ച് കരയുന്നുണ്ട്. ഈ സമയത്തൊക്കെയും കാരായി രാജൻ ആശുപത്രിയിലേക്ക് ഫോൺ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതെന്തിനാണെന്ന് ഏഴാമത്തെ ദിവസത്തെ കേസ് ഡയറിയിൽ എഴുതിയിട്ടുമുണ്ട്.
അവിടം മുതലാണ് സിപിഐഎം നേതാക്കളിലേക്ക് അന്വേഷണം തിരിയുന്നത്. ഇതിന് നാലോ അഞ്ചോ ദിവസം മുമ്പ് സിപിഐഎമ്മിന് വേണ്ടി ബോംബ് നിർമ്മാണത്തിനും മറ്റും പോയിരുന്ന പഞ്ചാര ഷിനിൽ എന്നയാൾ കാരായി രാജനറിയാതെ ഒരു കൊലപാതകവും നടക്കില്ലെന്ന് തന്നോട് പറഞ്ഞിരുന്നു. എന്നാൽ അയാൾ പാർട്ടിയിൽ നിന്ന് വ്യതിചലിച്ച് നിന്നിരുന്നയാളായിരുന്നതിനാൽ അന്നത് കാര്യമാക്കിയില്ല. അതുപോലെ വത്സരാജക്കുറുപ്പ് എന്ന ആർഎസ്എസ് പ്രവർത്തകനായ അഭിഭാഷകനും അയാളുടെ സുഹൃത്തായ ഡിവൈഎഫ്ഐ പ്രവർത്തകനായ മറ്റൊരു അഭിഭാഷകനും കാരായിയെക്കുറിച്ച് പറഞ്ഞിരുന്നു. കാരായി രാജനാണ് ഇവിടുത്തെ പ്രധാനപ്പെട്ട മാനിപ്പുലേറ്ററെന്നും അയാളെ ഫോക്കസ് ചെയ്യണമെന്നും അവർ നിർദ്ദേശിച്ചു. പക്ഷെ, രാഷ്ട്രീയ വിദ്വേഷമോ വ്യക്തിവിരോധമോ ആണെന്നാണ് അന്ന് വിചാരിച്ചത്. എന്നാൽ ഫോൺ റെക്കോർഡ് കിട്ടിയതോടെ അവരിലേക്ക് അന്വേഷണം നീങ്ങാൻ തുടങ്ങി. ഈ ഘട്ടത്തിലാണ് കേസന്വേഷണം തന്നിൽ നിന്ന് മാറ്റിയത്. കാരായിമാർക്കെതിരേ വിവരം നൽകിയിരുന്ന പഞ്ചാരഷിനിലും വത്സരാജക്കുറുപ്പും പിന്നീട് ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്തു.
ഒമ്പതാം ദിവസം വൈകിട്ട് മൂന്നുമണിക്കുശേഷമാണ് കൊടിസുനിയെ അനൗദ്യോഗികമായി കസ്റ്റഡിയിലെടുത്തത്. അയാൾ കാരായി ചന്ദ്രശേഖരനെതിരേ മൊഴിനൽകി. ഇത് എസ്പിയെയും ഡിഐജിയെയും അറിയിച്ചു. അവർ അറസ്റ്റു ചെയ്യാൻ പറഞ്ഞു. പക്ഷെ അത് വേണ്ട തെളിവുകൾ ശേഖരിക്കുന്നതുവരെ കാത്തിരിക്കാമെന്ന് അന്ന് അർധരാത്രിയോടെ തീരുമാനമെടുക്കുന്നു. എന്നാൽ രാവിലെ പത്തുമണിയോടെ തലശേരിയിൽ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ ഗസ്റ്റ് ഹൗസിലെത്തി കാണാൻ ആവശ്യപ്പെട്ടു. മുകളിലെ നിലയിലെ വിഐപി റൂമിലായിരുന്നു കൂടിക്കാഴ്ച. എന്തായി അന്വേഷണമെന്ന് കോടിയേരി ചോദിച്ചു, ചില തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞതോടെ അൽപ്പസമയത്തെ ആലോചനക്കുശേഷം അന്വേഷണം അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം വരുമെന്നു പറഞ്ഞതോടെ അവിടെ നിന്നിറങ്ങി.
പുറത്തിറങ്ങുമ്പോൾ വാതിൽക്കൽ, കാരായി രാജൻ എല്ലാം കണ്ടുനിൽക്കുന്നുണ്ടായിരുന്നു. കൊടിസുനി കസ്റ്റഡിയിലുണ്ടല്ലേ എന്ന ഒറ്റച്ചോദ്യമേ കാരായി ചോദിച്ചുള്ളു, ഉണ്ടെന്ന മറുപടിയും നൽകി.
പന്ത്രണ്ടുമണിയായപ്പോഴേക്കും അന്വേഷണത്തിൽ നിന്നൊഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നു. അതുകഴിഞ്ഞാണ് ഡിസംബർ 14 ന് തളിപ്പറമ്പിൽ വെച്ച് അക്രമമുണ്ടായത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്