കള്ളനെന്ന് സംശയിച്ച് നാട്ടുകാർ കൂവി; സഹോദരിയുടെ വിവാഹം മുടങ്ങി; നുണ പരിശോധനയിൽ മുറിഞ്ഞ ഹൃദയവുമായി ക്യാൻസർ വന്ന് മരിച്ചു; ഗുരുവായൂരിൽ കാണാതായ തിരുവാഭരണത്തിന്റെ പേരിൽ ക്രൂശിക്കപ്പെട്ട ദാമോദരൻ നമ്പൂതിരിയുടെ മകൻ മറുനാടനോട്
1986 മാർച്ച് 31 കക്കാട് മനക്കാർ ഇന്നും ഓർക്കാനിഷ്ടമില്ലാത്ത ഒരു ദിവസമാണ്. എല്ലാ വർഷവും മാർച്ച് 31 കടന്ന് വരുമ്പോൾ ആ കുടുംബം സമൂഹത്തിന് മുമ്പിൽ ഇല്ലാത്ത തെറ്റിന് ക്രൂശിക്കപ്പെട്ട് നീറി നീറി മരിച്ച തങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ കക്കാട് ദാമോദരൻ നമ്പൂതിരിയുടെ വേദനയാർന്ന മുഖമാണ് തെളിഞ്ഞ് വരിക. ഭഗവാന്റെ തിരുവാഭരണം നഷ്ടപ്പെട്ടതിന്റെ പേരിൽ ഭക്തരുടെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും മുമ്പിൽ ക്രൂശിക്കപ്പെട്ടപ്പോഴും ഗുരുവായൂരപ്പന്റെ പരീക്ഷണങ്ങളായിരുന്നു അതെല്ലാം എന്ന് വിശ്വസിക്കാനാണ് ദാമോദരൻ നമ്പൂതിരിയുടെ മകനും തിരുവാഭരണം നഷ്ടപ്പെട്ട കേസിൽ കുറ്റാരോപിതനും ആയിരുന്ന കക്കാട് ദേവദാസ് നമ്പൂതിരിക്കിഷ്ടം. വർഷങ്ങൾക്കിപ്പുറം ഗുരുവായൂർ അമ്പലത്തിലെ മണികിണറിൽ നിന്ന് നാഗപടത്താലി കിട്ടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും കക്കാട് മനക്കാരാണ്. 62-ാം വയസ്സിൽ ബ്രയിൻ ട്യൂമർ ബാധിച്ച് ദാമോദരൻ നമ്പൂതിരി മരിക്കുന്നതിന് മുമ്പും സത്യം എന്നായാലും പുറത്ത് വരുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി മകൻ ദേവദാസ് പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിനടുത്തെ കക്കാട് ദേവദാസ് നമ്പൂതിരിയുടെ ഇല്ലത്തെത്തിയപ്പോഴും ആ സന്തോഷം കാണാമായിരുന്നു. പുതിയ വാർത്തകളുടെ പശ്ചാത്തലത്തിൽ കക്കാട് ദാമോദരൻ നമ്പൂതിരിയുടെ മകൻ ദേവദാസ് നമ്പൂതിരി മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു.
- തിരുവാഭരണങ്ങൾ നഷ്ടപ്പെട്ട കേസിൽ അച്ഛനോടൊപ്പം താങ്കളും കുറ്റാരോപിതൻ ആയിരുന്നല്ലോ? ആ സംഭവം ഒന്ന് ഓർത്തെടുക്കാമോ?
മൂന്ന് തവണ ഗുരുവായൂർ അമ്പലത്തിൽ മേൽശാന്തിയായി കണ്ണനെ പൂജിക്കാൻ അവസരം കിട്ടിയ ആളാണ് അച്ഛൻ. സാധാരണ ആറ് മാസത്തിന് ശേഷം കാലവനധി കഴിഞ്ഞ് പുതിയ മേൽശാന്തി ചുമതലയേറ്റെടുക്കുമ്പോൾ ഗുരുവായൂരപ്പന്റേതായ എല്ലാം അദ്ദേഹത്തിന് കൈമാറുന്നതാണ് ചടങ്ങ്. അന്നൊരു മാർച്ച് 31 ആയിരുന്നു. അച്ഛൻ സ്ഥാനമൊഴിഞ്ഞ് ഭഗവാന്റെ തിരുവാഭരണം കൈമാറുമ്പോൾ ആണ് അതിൽ ചിലത് കാണാനില്ലെന്ന് അറിഞ്ഞത്. എത്ര നോക്കിയിട്ടും കണ്ടെത്താനായില്ല. ആ സമയം കൂടിയ ഭരണസമിതിയോഗം അതിന്റെ ചിലവ് ദേവസ്വത്തിലേക്ക് അടയ്ക്കാൻ നിർദ്ദേശിച്ചു. കസ്റ്റോഡിയൻ എന്ന നിലയിൽ അച്ഛൻ അപ്പോൾ തന്നെ 50000 രൂപ കെട്ടിവയ്ക്കുകയും ചെയ്തു. അതിന് ശേഷമാണ് കേസ് പൊലീസിന് കൈമാറിയത്. പിന്നെ ചോദ്യം ചെയ്യലായി. ഞാനും അച്ഛനും ഉൾപ്പെടെ ഞങ്ങൾ നാല് പേരെ ഡൽഹിയിൽ കൊണ്ട് പോയി നുണ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനിടെയാണ് അച്ഛന് ട്യൂമർ ബാധിച്ച വിവരം അറിഞ്ഞത്. അവസാന സ്റ്റേജിൽ ആയതിനാൽ ഒന്നും ചെയ്യാനായില്ല. 1989 ഏപ്രിൽ നാലാം തീയതിയാണ് അച്ഛൻ ഞങ്ങളെ വിട്ട് പോകുന്നത്. മരണശേഷം 96-ൽ ആണ് കുന്നംകുളം കോടതി ഞങ്ങളെ നിരപരാധികളാണെന്ന് പറഞ്ഞ് വെറുതെ വിട്ടത്. എല്ലാം പരീക്ഷണങ്ങളായി മാത്രമേ ഞാൻ ഇന്നും കാണുന്നുള്ളൂ.
- മേൽശാന്തിക്കല്ലാതെ മറ്റാർക്കെങ്കിലും ഈ തിരുവാഭരണം എടുത്ത് കൈകാര്യം ചെയ്യാനാകുമോ?
കൈകാര്യം ചെയ്യുന്ന വേറെ ചിലയാളുകൾ ഒക്കെയുണ്ട്. ക്ഷേത്രത്തിലെ ഓതിക്കാന്മാരുമുണ്ട്.
- മണിക്കിണറിൽ നിന്ന് കിട്ടിയ മാല തിരുവാഭരണം തന്നെയാണെന്ന് ഉറപ്പിക്കാമോ?
ഞാൻ എന്തായാലും ആ മാല കണ്ടിട്ടില്ല. തന്ത്രിയും ദേവസ്വം ഭരണാധികാരികളും പിന്നെ പത്രക്കാരുമാണ് മാലകണ്ടത്. ക്ഷേത്രത്തിൽ നിന്ന് കാണാതായ മാല തന്നെയാണോ മണികിണറിൽ നിന്ന് കിട്ടിയതെന്ന് പറയേണ്ടത് ദേവസ്വം ഭരണാധികാരികൾ ആണ്.
- മാല മണിക്കിണറിൽ എത്തിയതെങ്ങിനെയാണെന്നാണ് താങ്കൾ ഇപ്പോൾ വിശ്വസിക്കുന്നത്?
(ചിരിയോടെ) അതൊന്നും പറയാൻ ഞാൻ ആളല്ല. അതൊക്കെ കൂടുതൽ അന്വേഷണത്തിന് ശേഷം കണ്ടെത്തേണ്ടതാണ്.
- അന്വേഷണത്തിനിടെയുണ്ടായ തിക്താനുഭവം?
പൊലീസും അന്വേന്വേഷണ ഉദ്യോഗസ്ഥരും ഞങ്ങളെ ആരെയും മർദിച്ചിട്ടില്ല. മാനസികമായിട്ടായിരുന്നു പീഡനം. എന്റെ ഒരു സഹോദരിയുടെ വിവാഹം മുടങ്ങി. കല്യാണം ഉറപ്പിച്ചതിന് ശേഷമായിരുന്നു ഈ കേസ് വരുന്നത്. ഇതുപോലെയുള്ളവരുമായി ബന്ധത്തിന് താത്പര്യമില്ലാഞ്ഞിട്ടായിരിക്കാം അവർ ഒഴിഞ്ഞ് പോയി. പിന്നീട് മറ്റൊരു വിവാഹം നടന്നെങ്കിലും അച്ഛൻ മാനസികമായി തകർന്നു എന്നതാണ് സത്യം. ഈ പീഡനങ്ങൾ ഒന്നും താങ്ങാൻ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ലായിരിക്കാം. അതുകൊണ്ടാണല്ലോ 62-#ാ#ം വയസ്സിൽ അദ്ദേഹത്തിന് ഞങ്ങളെവിട്ട് പോകേണ്ടി വന്നത്. അവസാന സ്റ്റേജിലാണ് ബ്രയിൻ ട്യൂമർ ആണെന്ന് സ്ഥിരീകരിക്കാനായത്. ഓപ്പറേഷൻ പോലും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു എറണാകുളം ലിസി ആശുപത്രിയിൽ വച്ചാണ് അച്ഛൻ മരിച്ചത്.
- ആ സംഭവത്തിന് ശേഷം ദേവസ്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ താങ്കളോടുള്ള മനോഭാവം എന്താണ്?
അതിൽ ഒരു വൈരാഗ്യ ബുദ്ധിയോടെയൊന്നും ദേവസ്വം ഞങ്ങളോട് പെരുമാറിയിട്ടില്ല.
- അച്ഛനെ മോഷ്ടാവാക്കാൻ ഉള്ള ഒരിടപെടലിന്റെ ഭാഗമായിരുന്നു തിരുവാഭരണം നഷ്ടപ്പെടലെന്ന് ഇപ്പോൾ കരുതാനാകുമോ? അന്വേന്വേഷണം നിങ്ങളിൽ മാത്രം ഒതുങ്ങിയോ?
അതിനെക്കുറിച്ചൊന്നും പറയാൻ ഞാൻ ആളല്ല. പിന്നെ അന്വേന്വേഷണ ഉദ്യോഗസ്ഥർക്ക് ഈ വിഷയത്തിൽ ചില പരിമിതികൾ ഉണ്ടായിരിക്കാം. മണികിണർ വറ്റിക്കുക, ക്ഷേത്രത്തിനകത്ത് പരിശോധന നടത്തുക എന്നതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നിരിക്കാം. എന്തായാലും ഞങ്ങൾക്ക് ആരോടും പരാതിയില്ല.
- എന്ത്കൊണ്ടാണ് അച്ഛനോടൊപ്പം ഈ കേസിൽ താങ്കളും പ്രതിയായത്?
അച്ഛന്റെ കൂടെയും അല്ലാതെയും ക്ഷേത്രത്തിൽ ഞാനും നിത്യസന്ദർശകനായിരുന്നു. ക്ഷേത്രത്തിനകത്ത് അച്ഛനെ സഹായിക്കാൻ ഞാനുമുണ്ടായിരുന്നു. അതായിരിക്കാം എന്നെക്കൂടി പ്രതിയാക്കിയത്. അന്നെനെിക്ക് വെറും 24 വയസ്സ് മാത്രമായിരുന്നു പ്രായം.
- തിരുവാഭരണം നഷ്ടപ്പെട്ടത് അറിയാനും വൈകി? എന്തായിരിക്കാം അതിന് കാരണം?
എല്ലാ ദിവസവും ഭഗവാന് മേൽ മുഴുവൻ ആഭരണങ്ങളും ചാർത്താറില്ലല്ലോ. വിശേഷദിവസങ്ങളിൽ മാത്രമാണ് സർവ്വാഭരണവിഭൂഷിതനായിരിക്കുന്ന ഗുരുവായൂരപ്പനെ കാണാൻ കഴിയുക. അതായിരിക്കാം മാലകൾ നഷ്ടപ്പെട്ടത് അറിയാതെ പോയത്.
- കരുണാകരനെയും പ്രതിക്കൂട്ടിൽ ആക്കിയ സംഭവം ആണിത്? അതിനെക്കുറിച്ച്?
സർക്കാരിനോ കരുണാകരനോ ഈ കേസിൽ ഒരു ബന്ധവും ഇല്ലെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അല്ലെങ്കിൽ മാലയിപ്പോൾ തിരിച്ച് കിട്ടില്ലായിരുന്നല്ലോ?
- കേസിൽ ദേവസ്വം ബോർഡിന്റെ നടപടി ചട്ടങ്ങൾക്ക് വിധേയമാണെന്ന് കരുതാനാകുമോ?
ചട്ടം എന്ന് പറയുമ്പോൾ കസ്റ്റോഡിയൻ പണം അടച്ചപ്പോൾ ബാധ്യത അവസാനിച്ചു. പിന്നെ വീണ്ടും കേസ് കൊടുത്ത
ത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന ഒരു ചോദ്യം ഉയർന്ന് വന്നേക്കാം.
- ചെറിയ ഒരു തെളിവ് പോലും നിങ്ങൾക്കെതിരെ ഇല്ലാഞ്ഞിട്ട് പോലും എന്ത് കൊണ്ടായിരിക്കാം ഈ കേസ് തെളിയാതിരുന്നത്?
അത് ഗുരുവായൂരപ്പനേ അറിയൂ.
- ആ സമയത്ത് ആളുകളുടെ ഒരു പ്രതികരണം എന്തായിരുന്നു?
തുടക്കത്തിൽ ആളുകൾക്കൊരു സംശയം ഉണ്ടായിരുന്നു നമ്മൾ തന്നെയാണോ ചെയ്തത്. പത്രങ്ങളിൽ ഒക്കെ വാർത്ത വരികയാണല്ലോ? എവിടെയോ വച്ച് ആളുകൾ കൂവുകയും മറ്റും ചെയ്തിരുന്നു. പിന്നെ കുറഞ്ഞ് കുറഞ്ഞ് വന്നു. അതിന് ശേഷം ഞാൻ രണ്ട് പ്രാവശ്യം മേൽശാന്തിയായതോടെ ആ സംശയം അശ്ശേഷം ഇല്ലാതായി എന്നുവേണം പറയാൻ. 98ലും 2002ലും ഞാനായിരുന്നു ഗുരുവായൂർമേൽ ശാന്തി.
- നിങ്ങളുടെ നിരപരാധിത്വം തെളിഞ്ഞ് കഴിഞ്ഞു. ഇനി ഈ കേസിൽ അന്വേന്വേഷണം ആവശ്യപ്പെടുമോ?
ഞങ്ങളുടെ നിരപരാധിത്വം ഭഗവാൻ തെളിയിച്ച് കഴിഞ്ഞു. ബാക്കിയൊക്കെ നിയമോപദേശത്തിനനുസരിച്ച് ചെയ്യും.
- അവസാനകാലത്ത് അച്ഛൻ ഈ വേദന പങ്ക് വച്ചിരുന്നോ?
മനപ്രയാസം അദ്ദേഹത്തെ അലട്ടിയിരുന്നു. ഭഗവത്ചിന്തയോടെയായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. അവസാനകാലത്ത് സത്യം ഗുരുവായൂരപ്പൻ പുറത്ത് കൊണ്ട് വരുമെന്ന് അദ്ദേഹം എന്നോട് തന്നെ പറഞ്ഞിരുന്നു.
- അച്ഛന് ഒരു ധാരണയുണ്ടായിരുന്നോ ആരാണ് ഇത് ചെയ്തതെന്ന്?
അദ്ദേഹത്തിനറിയാമായിരിക്കാം. ചില അസൂയാലുക്കളുണ്ടല്ലോ? അത് അകത്തുള്ളവരും പുറത്തുള്ളവരുമായിരിക്കാം. ഞാനിപ്പോഴും കരുതുന്നു ഈ സംഭവം തന്നെയായിരിക്കും അച്ഛനെ 62-ാം വയസ്സിൽ മരണത്തിലേക്ക് തള്ളിവിട്ടതെന്ന്. എന്തായാലും എങ്ങിനെയാണ് ആഭരണം നഷ്ടമായതെന്ന് കൂടുതൽ അന്വേന്വേഷണത്തിലൂടെ മാത്രമേ പറയാനാകൂ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്