ജാതിവിളിച്ച് അധിക്ഷേപിച്ചുവെന്ന് പറയുന്നത് വിശ്വസിക്കാൻ ഇത് ഉത്തരേന്ത്യയല്ല കേരളമാണ്; അല്ലെങ്കിലും മേലുദ്യോഗസ്ഥനെ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്ന മണ്ടത്തരം ആരെങ്കിലും ചെയ്യുമോ? മകളുടെ പരിശീലകയോട് സംസാരിച്ചു എന്നു പറഞ്ഞായിരുന്നു ചീത്തവിളിയും ക്രൂര മർദ്ദനവും; സ്നിഗ്ധ മുമ്പും ഒരു ഡ്രൈവറെ തല്ലിയിട്ടുണ്ട്; ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിട്ട് നേരിട്ട് കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്കർ മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്കറെ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ദ്ധ മർദ്ദിച്ച സംഭവം കഴിഞ്ഞിട്ട് രണ്ടാഴചയോളം ആകുമ്പോഴും എഡിജിപിക്ക് എതിരെയും മകൾക്കെതിരെയും നടപടിയെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. വ്യക്തമായ സൂചനയില്ലെന്നും തെളിവില്ലെന്നുമൊക്കെ മുട്ടാപ്പോക്ക് ന്യായങ്ങളുമായി മന്നോട്ട് പോകുമ്പോൾ യാതോരു വിധ ഒത്തുതീർപ്പിനും താൻ തയ്യാറല്ലെന്നും തന്നെ മർദ്ദിച്ചവർക്ക് ശിക്ഷ ലഭിക്കണമെന്നുമുള്ള നിലപാടിൽ മാറ്റമില്ലെന്നും ഗവാസ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. തന്നെ മർദ്ദിക്കാൻ എഡിജിപിയുടെ കൂടി സമ്മതം മകൾക്ക് ഉണ്ടായിരുന്നുവെന്നത് തനിക്ക് ഉറപ്പാണെന്നും ഗവാസ്കർ മറുനാടനോട് പറഞ്ഞു.
ജാതി വിളിച്ച് അധിക്ഷേപിച്ചുവെന്ന് പറയുന്നത് വിശ്വസിക്കാൻ ഇത് ഉത്തരേന്ത്യ അല്ല കേരളമാണ്. അല്ലെങ്കിൽ തന്നെ ഒരു മേലുദ്യോഗസ്ഥനെ ജാതി വിളിച്ച് അധിക്ഷേപിക്കുന്ന മണ്ടത്തരം ആരെങ്കിലും ചെയ്യുമോ. ഇതൊക്കെ വിളിച്ച് പറഞ്ഞ് കേസ് നീട്ടികൊണ്ട് പോകാൻ ശ്രമിക്കുമ്പോൾ അതൊന്നും കേരളത്തിൽ ആരും വിശ്വസിക്കില്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും ഇത്രയും ഉയർന്ന ഉദ്യോഗസ്ഥർക്കില്ലാതെ പോയോ എന്നും ഗവാസ്കർ ചോദിക്കുന്നു. പിന്നെ ഇവിടെ ഈ സംസ്ഥാനത്തുള്ള ജാതി പോലും എനിക്ക് മര്യാദക്ക് അറിയില്ല. അപ്പോഴാണ് ഉത്തരേന്ത്യയിലെ ജാതി വിളിച്ച് അധിക്ഷേപിച്ചുവെന്ന് പറയുന്നതെന്നും ഗവാസ്കർ പറയുന്നു.
എന്നെ മർദ്ദിച്ചുവെന്ന് സമ്മതിക്കാൻ പോലും അവർ ഇതുവരെ തയ്യാറായിട്ടില്ല. പിന്നെ എന്തിനാണ് ഒത്തുതീർപ്പിനെ കുറിച്ച് സംസാരിക്കുന്നത് എന്ന് അറിയില്ല. എഡിജിപിയുടെ അറിവോടെയും സമ്മതത്തോടെയും തന്നെയാണ് മർദ്ദനം നടന്നിരിക്കുന്നത് എന്നും ഉറപ്പാണ്. പ്രതികാരവും വാശിയും തീരുംവരെ അവർ അന്ന് എന്നെ മർദ്ദിച്ചു. കണ്ണിൽ കൂടി വെള്ളം വരുന്ന അവസ്ഥയിലായിരുന്നു അന്ന് താനെന്നും ഗവാസ്കർ മറുനാടൻ മലയാളിയോട് വിശദീകരിച്ചു.
എഡിജിപിയെയും ഭാര്യയെയും മകളേയും എല്ലാ ദിവസവും ജോഗിങിന് കൊണ്ടുപോകുമായിരുന്നു. അവിടെ മകൾക്ക് ഒരു ഫിസിക്കൽ ട്രെയിനറും ഉണ്ട്. അത് ഒരു വനിതയാണ്. സാധാരണ അവരെ കാണാറില്ല. അക്രമം നടന്നതിന്റെ തലേ ദിവസം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും അക്രമത്തിന്റെ അന്ന് രാവിലെ കനകകുന്ന് കൊട്ടാര വളപ്പിലുമായിരുന്നു ട്രെയ്നിങ്. അക്രമം നടക്കുന്നതിന്റെ തലേ ദിവസം വൈകുന്നേരം സ്റ്റേഡിയത്തിനുള്ളിൽ ആയിരുന്നു നടന്നത്. മഴ പെയ്തപ്പോൾ സാറിന് കുടയും കൊണ്ട് പോയി. പക്ഷേ അവിടെ കാണാതായപ്പോൾ ഫിസിക്കൽ ട്രെയിനറോടാണ് ചോദിച്ചത്. അടുത്ത ദിവസം രാവിലെ കനകകുന്നിൽ വച്ച് കണ്ടപ്പോഴും ചോദിച്ചു ഇവിടെയാണോ ട്രെയ്നിങ് എന്ന്.
പരിശീലകയോട് താൻ സംസാരിച്ചെന്ന് ആരോപിച്ചാണ് ചീത്തവിളിയും ഒടുവിൽ മർദനവും ഉണ്ടായത്. സുധേഷ് കുമാറിന്റെ മകൾ മറ്റൊരു പൊലീസ് ഡ്രൈവറെ മുമ്പും മർദിച്ചിട്ടുണ്ടെന്നും ഗവാസ്കർ പറയുന്നു. ഈ രണ്ട് തവണ മാത്രമാണ് അവരോട് സംസാരിച്ചിട്ടുള്ളത്. എന്നാൽ ഇത് കണ്ട ശേഷം എഡിജിപിയുടെ മകൾ തന്നെ അപമാനിക്കുകയും വളരെ മോശമായി സംസാരിക്കുകയുമായിരുന്നു. വീട്ടിലെത്തി ഇതേപ്പറ്റി നേരിട്ട് എഡിജിപിയോട് പരാതി പറഞ്ഞു. തിരികെ ക്യാമ്പിലേക്ക് വിടണമെന്ന പറയുകയും ചെയ്തു. എന്നാൽ അടുത്ത ദിവസം സ്പെയർ വണ്ടിയിൽ വരാനായിരുന്നു സാർ പറഞ്ഞത്. എന്നാൽ രാവിലെ എത്തിയപ്പോൾ എഡിജിപി വന്നതുമില്ല. അപ്പോൾ സംശയമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് മർദ്ദനമേറ്റുകഴിഞ്ഞ് എല്ലാം വീണ്ടും ആലോചിച്ചപ്പോഴാണ് ഗൂഢാലോചനയെക്കുറിച്ച് മനസ്സിലാകുന്നത്.
സംഭവം ഒതുക്കിത്തീർക്കാൻ ഐ.പി.എസ്.തലത്തിൽ ശ്രമം നടക്കുന്നതായി പലരും പറഞ്ഞു. സമ്മർദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഐ.പി.എസ്. ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടില്ല. എത്രവലിയ സമ്മർദമുണ്ടായാലും നീതികിട്ടുംവരെ പിന്നോട്ടില്ലെന്നും ഗവാസ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. മുൻപും ഇവർ ഒരു പൊലീസുകാരനെ മർദ്ദിച്ചിട്ടുണ്ട്. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയിട്ട് നേരിട്ട് കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവാസ്കറും ഭാര്യയും മറുനാടനോട് പറഞ്ഞു.
കഴുത്തിൽ കോളർ ഇട്ട അവസ്ഥയിലാണ് ഇപ്പോൾ ഗവാസ്കർ. കാഴ്ച്ചയ്ക്കും ചെറിയ പ്രശ്നമുണ്ട്. കണ്ണട വയ്ക്കേണ്ടി വരുമെന്നാണ് ഇപ്പോൾ പറയുന്നത്. കഴുത്തിലെ കോളർ ഊരി മാറ്റിയാൽ അപ്പോൾ തന്നെ തല കറങ്ങുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.പൊലീസ് അസോസിയേഷന്റെയും സുഹൃത്തുക്കളുടെയും മാധ്യമങ്ങളുടെയും പിന്തുണ കാരണമാണ് പിടിച്ചുനിൽക്കുന്നതെന്നും ഗവാസ്കർ മറുനാടനോട് പറഞ്ഞു.
ക്യാമ്പ് ഫോളോവേഴ്സിനോട് മേലുദ്യോഗസ്ഥർ കാട്ടുന്ന ക്രൂരത കേരളത്തിൽ വലിയ ചർച്ചയായത് എഡിജിപിയുടെ മകളുടെ ക്രൂരമർദ്ദനം പൊലീസ് ഡ്രൈവർ ഗവാസ്കർക്ക് ഏൽക്കേണ്ടി വന്നതോടെയാണ്. ഐപിഎസ് ലോബി ഇടപെട്ട് സംഭവം ഒതുക്കാൻ ശ്രമിച്ചെങ്കിലും വിഷയം മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ക്യാമ്പ് ഫോളോവേഴ്സിന് നേരിടേണ്ടിവരുന്ന പീഡനങ്ങൾ ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തതോടെ കേസിൽ അന്വേഷണം പുരോഗമിക്കുകയുമാണ് ഇപ്പോൾ. എന്നാൽ ഇപ്പോഴും കേസിൽ നിന്ന് തലയുരാൻ എഡിജിപി തന്ത്രങ്ങൾ മെനയുന്നു. സംഭവം വിവാദമായതോടെ സുദേഷ് കുമാറിനെ പദവിയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു.
ഡ്രൈവർക്ക് എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രിയും ഇടപെട്ടു. ക്യാമ്പ് ഫോളോവേഴ്സുമായി ബന്ധപ്പെട്ട് മുമ്പ് പുറത്തിറങ്ങിയ ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഡിജിപി ഈ മാസം എസ്പിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കർശന നിർദ്ദേശവും നൽകി. ഇതിന്റെ പിന്നാലെ ഇന്ന് മുഖ്യമന്ത്രി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിരുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥൻ ക്യാമ്പ് ഫോളോവേഴ്സിനെ വീട്ടുജോലിക്ക് നിയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ മേലുദ്യോഗസ്ഥൻ നടപടി സ്വീകരിക്കണമെന്നും ഇത്തരം പരാതികൾ അടിയന്തിരമായി പരിഗണിക്കണമെന്നും ഡിജിപി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
Stories you may Like
- രോഹിതിന് ഗവാസ്കറിന്റെ പിന്തുണ, 'ഐപിഎൽ' താരങ്ങൾക്ക് മുന്നറിയിപ്പ്
- മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ചു; കേസിൽ കുറ്റപത്രം സമർപ്പിച്ചു;
- കേരളത്തിനായി ഇനി റോഹൻ പ്രേം കളിക്കില്ല
- ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിന് റിസർവ് ഡേ
- രോഹിത് ശർമയുടെ ഷോട്ട് സെലക്ഷനെതിരെ വിമർശനവുമായി ഗവാസ്കർ
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍