കേരളാ ക്രിക്കറ്റിന്റെ കരിയർ ഗ്രാഫ് ഉയർത്തിയത് ടിസി മാത്യു; അദ്ദേഹത്തിനൊപ്പം നിന്നവർ ഇപ്പോഴുള്ള ടീമിനൊപ്പവും ഉണ്ട്; എന്തു സംശയം തോന്നിയാലും മാത്യുസാറിനെ വിളിക്കും; ആരേയും പുകച്ച് പുറത്തു ചാടിച്ചിട്ടുമില്ല; ഗ്രീൻഫീൽഡിലെ മത്സരം ഹൗസ് ഫുൾ ആകുമെന്നും ഉറപ്പ്; തിരുവനന്തപുരത്തെ ട്വന്റി-ട്വന്റിയിൽ വെല്ലുവിളികളൊന്നുമില്ല; കെസിഎ സെക്രട്ടറി ജയേഷ് ജോർജ് മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: ഇന്ത്യ ന്യൂസിലാൻഡ് ട്വന്റി 20 മത്സരം നാളെ വേണമെങ്കിലും നടത്താൻ സ്റ്റേഡിയം സജ്ജമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജയേഷ് ജോർജ്. മത്സരത്തിന്റെ മുന്നൊരുക്കങ്ങളെ കുറിച്ച് മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം സ്റ്റേഡിയം ആധുനിക സൗകര്യങ്ങളുള്ളവയാണെന്നും കൊച്ചിയിൽ രണ്ട് മാസം കൊണ്ട് തീർക്കേണ്ട ജോലികൾ തീർക്കാൻ ഇവിടെ വെറും രണ്ടാഴ്ച കൊണ്ട് തീർക്കാമെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. ടിസി മാത്യു ഉണ്ടായിരുന്നപ്പഴുള്ള പ്രഫഷണലിസം ഇപ്പോഴും കെസിഎയ്ക്കുള്ളിലുണ്ട്. കേരള ക്രിക്കറ്റിന്റെ ഗ്രാഫ് ഉയർത്തിയ വ്യക്തിയാണ് ടിസി മാത്യു.
മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നങ്ങൾക്കും ഒരു ഉപദേശിയായി അദ്ദേഹം ഉണ്ടാകുമെന്നും ജയേഷ് ജോർജ് കൂട്ടിച്ചേർത്തു. ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ വലിയ ആവേശത്തോടെയാണ് തിരുവനന്തപുരത്തുകാർ സ്വീകരിച്ചത്. മത്സരം ഹൗസ്ഫുൾ ആയിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിമുഖത്തിന്റെ പൂർണ രൂപത്തിലേക്ക്
ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിന്റെ ഒരുക്കങ്ങളെ കുറിച്ച്?
മത്സരത്തിന്റെ ഒരുക്കങ്ങൾ ഒരു രണ്ട് മാസം മുൻപ് തന്നെ ആരംഭിച്ചിരുന്നു. അതിനോടനുബന്ധിച്ചുള്ള പിച്ച് നിർമ്മാണം ഗ്രൗണ്ട് ഒരുക്കം എല്ലാം തന്നെ പൂർത്തിയായി കഴിഞ്ഞു.കേരളത്തിന്റെ ഒരു രഞ്ജി ട്രോഫി മത്സരവും ഇവിടെ നടത്തിയിരുന്നു ബിസിസിഐയുടെ നിരീക്ഷകർ ആ മത്സരം കാണാനെത്തിയിരുന്നു.
പിന്നെ ഐസിസിയുടേയും ബിസിസിഐയുടേയും സംഘവും ന്യൂസിലാൻഡ് ടീമിന്റെ സെക്ക്യൂരിറ്റി ചുമതലയുള്ളവരും മറ്റ് ഒഫീഷ്യലുകളും എത്തി സ്റ്റേഡിയം പരിശോധിക്കുകയും പൂർണ തൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇവിടുത്തെ സ്റ്റേഡിയം ലോകോത്തരമാണ് അത്കൊണ്ട് തന്നെ അധികം തയ്യാറെടുപ്പുകൾ നടത്തേണ്ട ആവശ്യം ഇല്ലായിരുന്നു എന്നതാണ് സത്യം.നവംബർ 5ന് രാത്രി രണ്ട് ടീമുകളും എത്തും. കോവളം ലീല ഹോട്ടലിലാണ് ഇരു ടീമുകൾക്കും താമസത്തിന് സൗകര്യമൊരുക്കുന്നത്.
ഇനി സ്റ്റേഡിയത്തിലെ സൗകര്യങ്ങളിൽ വേണ്ടത് ഒരു ഓഫീസ് റൂമും റെക്കോർഡിങ്ങ് സൗകര്യം ഒരുക്കുകയുമാണ്. ഇപ്പോൾ അതിന്റെ പണി പുരോഗമിക്കുകയാണ്.പിന്നെ മത്സരത്തിന്റെ സുരക്ഷയുടെ കാര്യങ്ങൾ റെയ്ഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. 23ന് അദ്ദേഹം മാധ്യമങ്ങളോട് ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കും. പിന്നെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേയർ എംഎൽഎ എന്നിവരെ ഉൾപ്പെടുത്തിയുള്ള യോഗം 23ന് നടക്കും. മുഖ്യമന്ത്രി പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. പി്നനെ എംരിമാരും എംഎൽമാരും എല്ലാവരും ചേർന്നുള്ള ഒരു കമ്മിറ്റിയും ഇതിന് പുറമെ കെസിഎയുടെ സംഘാടക സമിതിയും സജീവമായി രംഗത്തുണ്ട്.
മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയെക്കുറിച്ച്
തിങ്കളാഴ്ച മുതലാണ് ഓൺലൈൻ വിൽപ്പന ആരംഭിച്ചത് അന്ന് രാവിലെ ചില പ്രശ്നങ്ങളുണ്ടായചത് കാരണം സൈറ്റ് കിട്ടാത്ത അവസ്ഥ വന്നു. പിന്നീട് അത് പരിഹരിച്ചിരുന്നു. പ്രതീക്ഷിച്ചതിലും വലിയ എണ്ണത്തിലാണ് ഓൺലൈൻ ടിക്കറ്റുകൾക്ക് ഡിമാൻഡുണ്ടായിരുന്നത്. ഒരേ സമയം പരമാവധി പതിനായിരം പേർ ടിക്കറ്റിന് വേണ്ടി സൈറ്റ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും പലപ്പോഴും ഇത് പതിനയ്യായിരം കവിയുന്ന അവസ്ഥയുണ്ടായി. ആദ്യ ദിവസം തന്നെ 70 ശതമാനത്തോളം ടിക്കറ്റ ഓൺലൈനിൽ വിറ്റ് കഴിഞ്ഞു. പതിനായിരം ടിക്കറ്റ് മാത്രമാണ് ഓൺലൈനിൽ വെച്ചിരുന്നത്. ഇത് ഇപ്പോൾ കൂട്ടേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
നേരിട്ടുള്ള ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്യുന്നത് മോഹൻലാൽ
പിന്നെ മത്സരത്തിന്റെ നേരിട്ടുള്ള ടിക്കറ്റെടുക്കാനുള്ള സൗകര്യം 27 മുതലാണ് ആരംഭിക്കുക. ഇത് ഉദ്ഘാടനം ചെയ്യുന്നത് മലയാളികളുടെ സ്വന്തം ലാലേട്ടനാണ്. 27ന് അദ്ദേഹം ഒരു വിവാഹത്തിൽ പങ്കെടുക്കാനായി തിരുവന്നതപുരത്തെത്തുന്നുണ്ട് അപ്പോൾ ഇതിന്റെ ഉദ്ഘാടനം നടത്താം എന്നാണ് സമ്മതിച്ചിട്ടുള്ളത്. എന്തായാലും മത്സരം ഒരു ഫുൾഹൗസായിരിക്കും എന്ന് തന്നെയാണ് ഇപ്പോഴത്തെ സൂചന്. ഓൺലൈനിൽ 14 ദിവസം കൊണ്ട് ടിക്കറ്റ് വിൽപ്പന നടത്താൻ തീരുമാനിച്ചിരുന്നിട്ടും സൈറ്റിന് പ്രശ്നങ്ങളുണ്ടായിട്ട് പോലും ആദ്യ ദിവസം തന്നെ 70 ശതമാനം ടിക്കറ്റുകൾ വിറ്റ് പോയത് വലിയ കാര്യമാണ്.ഫെഡറൽ ബാങ്കിന്റെ തിരുവനന്തപുരത്തെയും മറ്റ് ജില്ലകളിലെയും തിരഞ്ഞെടുത്ത ശാഖകളിലൂടെ 27 മുതൽ ടിക്കറ്റ് ലഭിക്കും.
കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ക്രിക്കറ്റ് മത്സരങ്ങളെത്തുമ്പോഴുള്ള വ്യത്യാസം
കൊച്ചി സ്റ്റേഡിയം 1996ൽ നിർമ്മിച്ച ഒന്നാണ്. കുറച്ച് പഴയ മോഡലാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഒരുപാട് സൗകര്യങ്ങളൊരുക്കേണ്ടി വന്നിരുന്നു. മത്സരത്തിന് മുൻപ് തന്നെ ഒരുപാട് പണം ചിലവഴിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം നഗരത്തിലെ ഈ ക്രിക്കറ്റ് സ്റ്റേഡിയം വളരെ മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഒരു ആധുനിക മൈദാനമാണ് അതുകൊണ്ട് തന്നെ ഇവിടെ എപ്പോൾ വേണമെങ്കിലും അധികം ഒരുക്കങ്ങളില്ലാതെ മത്സരം നടത്താൻ കഴിയും. കൊച്ചിയിൽ ഒരു മത്സരത്തിന്റെ മുന്നൊരുക്കങ്ങൾ 2 മാസം മുൻപ് തുടങ്ങണം എന്നാൽ ഇവിടെ വെറും രണ്ടാഴ്ച മതി. എല്ലാം റെഡിമെയ്ഡാണ്.
ടിസി മാത്യുവിന്റെ അസ്സാന്നിധ്യം കെസിഎയിലെ പ്രൊഫഷണലിസവും
കേരള ക്രിക്കറ്റിന് മികച്ച സൗകര്യങ്ങളും ഇൻഫ്രാസ്ട്രക്ചറും ഒക്കെ തന്നെ കൊണ്ട് വരികയും, മികച്ച സ്റ്റേഡിയങ്ങളും, നല്ല കളിക്കാരെ വാർത്തെടുക്കുകയും അതോടൊപ്പം തന്നെ എല്ലാ അർഥത്തിലും കേരള ക്രിക്കറ്റിന്റെ ഗ്രാഫ് ഉയർത്തിയ വ്യക്തിയാണ് ടിസി മാത്യു എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. അതിൽ ആർക്കും ഒരു തർക്കവും ഇല്ല. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഒപ്പം ഉണ്ടായിരുന്ന നിരവധിപേർ ഇപ്പോഴത്തെ ടീമിനൊപ്പം ഉണ്ട്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ തന്നെയാണ് ഞാനൊക്കെ വളർന്ന് വന്നത്. കൊച്ചിയിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടന്നപ്പോഴും ഐപിഎൽ മത്സരങ്ങൾ നടന്നപ്പോഴുമെല്ലാം വെന്യു ഡയറക്ടറായ് പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും തന്നെയാണ് ഞാനൊക്കെ വളർന്ന് വന്നത്. എപ്പോ ഒരു സംശയമുണ്ടെങ്കിലും മാത്യു സാറിനെ എപ്പോഴും ബന്ധപ്പെടുവാൻ സാധിക്കും. അദ്ദേഹത്തിനെപ്പോലെയുള്ള നിരവധി സീനിയേഴ്സ് ആയിട്ടുള്ള എസ്കെ നായർ സാർ ഉൾപ്പടെയുള്ള പ്രമുഖർ ഇപ്പോഴും ഉപദേശക സമിതിയിലുണ്ട്. ഈ പറഞ്ഞത്് പോലെ ആരെയും പുകച്ച് പുറത്ത് ചാടിച്ചിട്ടില്ല. എപ്പോഴും സമീപിക്കാവുന്നവരാണ് ടിസി മാത്യു സാർ ഉൾപ്പടെയുള്ളവർ-ജയേഷ് ജോർജ് പറയുന്നു.
Stories you may Like
- കൊച്ചിയിൽ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാൻ കെസിഎ
- വിൻഡീസ് പര്യടനത്തിൽ ജയേഷ് ജോർജ് ഇന്ത്യൻ ടീം മാനേജർ
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- ലോകകപ്പിൽ കാര്യവട്ടത്തെ തഴഞ്ഞതല്ലെന്ന് ജയേഷ് ജോർജ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്