25 വർഷത്തിനിടെ പിടിച്ചത് 34,000 പാമ്പുകളെ; വിഷംതീണ്ടിയത് 265 തവണ; പാമ്പുകളുടെ കളിത്തോഴൻ വാവാ സുരേഷ് ലോക പാമ്പു ദിനത്തിൽ മറുനാടൻ മലയാളിയോട്
തിരുവനന്തപുരം: ലോക പാമ്പുദിനമെന്ന് ഓർക്കുമ്പോൾ മലയാളികൾ ആദ്യം ഓർമ്മിക്കുക പാമ്പുകളുടെ കളിത്തോഴൻ എന്നറിയപ്പെടുന്ന പാമ്പു പിടുത്തകാരൻ വാവാ സുരേഷിനെയാണ്. രാവിലെ വാവാ സുരേഷിനെ അഭിമുഖത്തിനായി ഫോണിൽ വിളിക്കുമ്പോൾ തിരക്കോട് തിരക്കാണ്. ലോക പാമ്പുദിനമായതിനാൽ എല്ലാവർക്കും അതിഥികളായി സുരേഷിനെ വേണം. ചാനലുകളിൽ പാമ്പുകളുമായി പോയി പാമ്പുകൾ വെറും പാവമാണെന്നും തെറ്റിദ്ധാരണകൾ മാറ്റേണ്ടതാണെന്നുമാണ് സുരേഷ് പറഞ്ഞത്. രണ്ട് ചാനൽ സ്റ്റുഡിയോകളിൽ കയറിയ ശേഷമാണ് സുരേഷിന്റെ വരവ്. ഇന്ന് രാവിലത്തെ ചാനലുകളുടെ പ്രഭാത പരിപാടികളുടെ അതിഥിയായിരുന്നു സുരേഷ്. കൈയിലെ കുപ്പിയിൽ ചുരുട്ടി ഇനത്തിൽപെട്ട രണ്ട് പാമ്പുമായാണ് സുരേഷിന്റെ വരവ്. മറുനാടൻ മലയാളിയോട് സംസാരിക്കുമ്പോഴും ഫോൺ നിരന്തരം ശബ്ദിക്കുന്നു. വിളിക്കുന്നവരിൽ മാദ്ധ്യമപ്രവർത്തകരും സുഹൃത്തുകളുമാണ് കൂടുതൽ.
38 വയസുള്ള വാവാ സുരേഷിന് പാമ്പുകൾ എന്നും കളിക്കൂട്ടുകാരായിരുന്നു. ചെറുപ്പത്തിൽ തുടങ്ങിയ ചങ്ങാത്തത്തിനിടെ കൂട്ടുകാരിൽ ചിലർ കുസൃതി കാട്ടിയപ്പോൾ മൂന്ന് തവണ മരണത്തോട് മുഖാമുഖം കണ്ടു സുരേഷ്. ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് സുരേഷ് പാമ്പുപിടുത്തം തുടങ്ങിയത്. അന്ന് പുസ്തകങ്ങളുമായി പാടത്തു കൂടിവേണം സ്കൂളിലേക്കോ പോകാൻ. ഈ വഴി പോകുമ്പോഴാണ് ഒരു പാമ്പിനെ കണ്ടത്. മൂർഖനാണോ വിഷമുണ്ടോ എന്നൊന്നും നോക്കിയില്ലെ കൈകൊണ്ട് പിടികൂടി വീട്ടുലേക്ക് കൊണ്ടുപോയി കുപ്പിയിലാക്കി. സംഭവം അറിഞ്ഞപ്പോൾ അമ്മയിൽ നിന്നും പൊതിരെ തല്ലുകിട്ടിയെന്ന് സുരേഷ് ഓർക്കുന്നു. എന്നാൽ തല്ലിന്റെ ചൂടൊന്നും സുരേഷിന്റെ പാമ്പുപ്രേമത്തെ പിന്തിരിപ്പിച്ചില്ല. പാമ്പിനെ കണ്ടാൽ പിടികൂടുന്നത് പതിവാക്കി. സ്കൂളിൽ പോകാതെ പാമ്പു പിടിക്കാനും തുടങ്ങി. വീട്ടുകാരുടെ എതിർപ്പൊന്നും വകവെയ്ക്കാതെ ഇത് തുടർന്നു.
15-ാം വയസ്സിലാണ് ആദ്യം സർപ്പം തീണ്ടിയതെന്ന് സുരേഷ് ഓർക്കുന്നു. അന്ന് ഒരു മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞു. ജീവൻ തിരിച്ചുകിട്ടയത് ഭാഗ്യം കൊണ്ടാണ്. എന്നാൽ പിന്നീട് നിരവധി തവണ വിഷം തീണ്ടിയിട്ടുണ്ടെങ്കിലും തന്റെ ശരീരത്തിന് അതിനെ അതിജീവിക്കാൻ ശേഷി വന്നുവെന്നാണ് സുരേഷ് പറയുന്നത്. സുരേഷ് എങ്ങനെ വാവാ സുരേഷായി എന്നതിന് അദ്ദേഹം നൽകുന്ന ഉത്തരം ഇങ്ങനെ.
'ചെറുവയ്ക്കൽ എന്ന ചെറിയ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. സ്കൂളിൽ ചേർത്തപ്പോൾ സുരേഷ് എന്നാണ് പേര് ഇട്ടത്. വീട്ടിൽ അമ്മ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് വാവ എന്നത്. പിന്നീട് നാട്ടുകാരുടെയെല്ലാം പ്രിയങ്കരനായി മാറിയപ്പോൾ നാട്ടുകാർക്കെല്ലാം സുരേഷ് വാവയായി. ഇന്ന് തിരുവവന്തപുരത്ത് എവിടെയെങ്കിലും വിഷമുള്ള പാമ്പുകളെ കണ്ടാൽ ആദ്യം വിളിക്കുക വാവാ സുരേഷിനെയാണ്. ഈ പ്രായത്തിനിടെ 34,000 പാമ്പുകളെ പിടിച്ചിട്ടുണ്ട് വാവാ സുരേഷ്. 265 തവണ പാമ്പു കടിയേൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആശുപത്രിയിൽ പോയത് 15 തവണ മാത്രമാണെന്നാണ് സുരേഷ് പറയുന്നത്.
മറ്റവസരങ്ങളിലെല്ലാം സ്വന്തം ചികിത്സയാണ് താൻ നടത്തിയത്. ഇക്കാലയളവിനിടെ 31 രാജവെമ്പാലയും 150ലേറെ മൂർഖൻ പാമ്പുകളും സുരേഷ് പിടികൂടിയ പാമ്പുകളിൽ പെടും. പാമ്പുപിടുത്തത്തിൽ മറ്റെല്ലാവരെയും കടത്തിവെട്ടുന്ന സുരേഷ് ഗിന്നസ് ബുക്കിൽ ഇടംപിടിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. സർപ്പങ്ങൾ ശാന്തരും പാവങ്ങളുമാണെന്നാണ് വാവ പറയുന്നത്. എന്നാൽ മറ്റുള്ളവരുടെ ഭയം അകറ്റാനായി പാമ്പു പിടിക്കാനുള്ള ശ്രമത്തിനിടെ ഇടതുകൈയിലെ ഒരു കൈവിരൽ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്.
പാമ്പുകൾക്ക് ദേഹക്ഷതമേൽക്കാതെ വിധത്തിൽ അവയെ പിടികൂടുക എന്നതാണ് സുരേഷിന്റെ ശൈലി. അതിനായി ആയുധങ്ങൾ ഒഴിവാക്കി, സ്വന്തം കൈകൾ മാത്രം ഉപയോഗിച്ചാണ് പാമ്പുപിടുത്തം. തിരുവനന്തപുരത്ത് പാമ്പിനെ എവിടെ കണ്ടാലും നാടുകാർ ഉടൻ വിളിക്കുക വാവ സുരേഷിനെയാണ്. പൊലീസും ഫയർ ഫോഴ്സും വരെ സുരേഷിന്റെ വൈദഗ്ധ്യം ആവശ്യപ്പെടാറുണ്ട്. പാലക്കാട് വരെയുള്ള ജില്ലകളിലെ പാമ്പികളെ വാവ പിടികൂടിയിട്ടുണ്ട്. പാമ്പുകടി അമിതമായി ഏറ്റതിന്റെ ഫലമായി ഒരു ജലദോഷമോ, പനിയോ വന്നാൽ, സാധാരണ മരുന്ന് തനിക്ക് ഏൽക്കാറില്ലെന്നും സുരേഷ് പറഞ്ഞു.
സ്വന്തം വീട്ടിൽ വർഷത്തിൽ 1000ലേറെ പാമ്പു മുട്ടകൾ വിരിയിച്ച് സുരേഷ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറാറുണ്ട്. ജീവൻ പണയംവച്ചാണ് പാമ്പു പിടുത്തമെങ്കിലും സന്തോഷത്തോടെയാണ് താൻ പാമ്പുകളെ പിടികൂടുന്നതെന്നും സുരേഷ് പറഞ്ഞു. എല്ലാവരും ഭയത്തോടെ കാണുന്ന പാമ്പുകൾ എനിക്ക് കൂട്ടുകാരാണ്. പാമ്പുകളെ പറ്റി എല്ലാവർക്കും തെറ്റിദ്ധാരണകളാണ് ഉള്ളത്. പകവച്ച് കടിക്കുമെന്നത് തെറ്റാണ്. പകവച്ച് കടിക്കുന്ന ഒരേ ജീവി മനുഷ്യനാണെന്നും സുരേഷ് പറഞ്ഞു.
നമ്മുടെ ജീവവ്യവസ്ഥയുടെ ഭാഗമായ പാമ്പുകൾ. ജനങ്ങളിൽ നിന്നും പാമ്പുകളെ രക്ഷിച്ച് കാട്ടിൽ അയക്കുന്നതിനാൽ താൻ അവരുടെ രക്ഷകനും തോഴനുമാണെന്ന് സുരേഷ് പറയുന്നു. നാട്ടുകാരുടെ ഉപകാരിയായി നടക്കുന്ന സുരേഷിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജോലിയിൽ ചേരാൻ ക്ഷണിച്ചിരുന്നു. എന്നാൽ ജോലിയായി മാറിയാൽ തന്റെ മേൽ നാട്ടുകാർക്ക് അധികാരം വർധിക്കുമെന്നും അതിന് താൻ ഒരുക്കമല്ലെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം. പാമ്പുകളെ സ്നേഹിക്കാനാണ് ലോക പാമ്പുദിനത്തിൽ വാവാ സുരേഷിന് മലയാളികളോടായി പറയാനുള്ളത്. പാമ്പുകളെ സംരക്ഷിക്കാനായി ഒരു ദിവസം മാത്രമുണ്ടാകുന്ന പ്രവണത ശരിയല്ലെന്നും സുരേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- വൈറലായി ആ പഴയ കൊട്ടിയൂർ ചിത്രം; ആക്ഷൻ ഹീറോയെ പൊലീസ് അറസ്റ്റു ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍