പിന്നിൽ ഇത്രയും പേരുടെ പ്രാർത്ഥനയും കരുതലും ഉണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം; ഫോൺ ഇതുവരെ താഴെവയ്ക്കാൻ പറ്റിയിട്ടില്ല; ട്രാഫിക്കിലെ ശ്രീനിവാസന്റെ റോൾ ജീവിതത്തിൽ ഗംഭീരമാക്കിയ ആംബുലൻസ് ഡ്രൈവറെ തേടിയെത്തുന്നത് നിലയ്ക്കാത്ത അഭിനന്ദനങ്ങൾ; 100 കിലോമീറ്റർ വേഗതയിൽ ചീറിപ്പാഞ്ഞ് 514 കിലോമീറ്റർ താണ്ടി ഒരു ജീവൻ രക്ഷിച്ച തമീമിന് പറയാനുള്ളത്
കാസർഗോഡ്: കുരുന്നു ജീവനുമായി 14 മണിക്കൂർ പിന്നിടേണ്ട ദൂരം 6.45 മണിക്കൂർ കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്തിച്ച ആംബുലൻസ് ഡ്രൈവർ തമീമിന് നാടൊട്ടുക്കുനിന്നും അഭിനന്ദന പ്രവാഹം.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അഭിനന്ദനം ഫെയ്സ് ബുക്ക് പേജിലുടെ അറിയിച്ചു. കാസർഗോഡ് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി പതിനഞ്ചിലധികം സ്വീകരണവും വിവിധ സംഘടനകൾ നൽകി. ഇന്നലെ ദിലീപിന്റെ സൂപ്പർ ഹിറ്റ് സിനിമയായ രാമലീലയുടെ സംവിധായകൻ അരുൺ ഗോപി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു. നാട്ടിൽ താരമായ ആംബുലൻസ് ഡ്രൈവർ കാസർഗോഡ് അടുക്കത്ത് വയൽ സ്വദേശി തമീം മറുനാടനുമായി നടത്തിയ അഭിമുഖ സംഭാഷണം.
കേരളത്തെ ഏഴു മണിക്കൂർ പിടിച്ചിരുത്തിയ ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാമോ?
സത്യം പറഞ്ഞാൽ എനിക്കറിയില്ലായിരുന്നു ഒരു ജീവനുമായി ഞാൻ പോകുമ്പോൾ പിന്നിൽ ഇത്രയും പേരുടെ പ്രാർത്ഥനയും കരുതലും ഉണ്ടായിരുന്നുവെന്ന്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് ഇതൊക്കെ ഞാനറിയുന്നത്.
പതിനഞ്ചിന് വൈകിട്ട് നാലു മണിക്ക് ഞാൻ ഡ്രൈവറായ ചേർക്കള മുസ്ലിം ചാരിറ്റബിൾ സെന്ററിന്റെ ആംബുലൻസ് മാനേജർ മുനീർ ഫോണിൽ വിളിച്ചു പറഞ്ഞതാണ് ഒരു കുട്ടിയേയും കൊണ്ട് തിരുവനന്തപുരം വരെ പോകണമെന്ന്. ഇത്രയും സീരിയസ് ആണ് എന്നറിഞ്ഞത് ആശുപത്രിയിൽ എത്തിയതിന് ശേഷമായിരുന്നു. തുടർച്ചയായി ഓക്സിജൻ നൽകണമെന്നും 8 മണിക്കൂറിനകം ശ്രീചിത്തിര തിരുനാൾ ഹോസ്പിറ്റലിൽ എത്തിക്കണമെന്നും ഡോക്ടർ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഉടൻ മാനേജർ മുനീറിനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. മുനീർ കേരള ആംബുലൻസ് ഡ്രൈവർ അസോസിയേഷനുമായി ബന്ധപ്പെട്ടു എല്ലാ ക്രമീകരണങ്ങളും നടത്തി. അതിനു ശേഷമാണ് യാത്ര ആരംഭിച്ചത്.
യാത്രയ്ക്ക് വേണ്ടി ഒരുക്കിയ ക്രമീകരണങ്ങൾ എന്തൊക്കെയായിരുന്നു?
ഗതാഗത കുരുക്ക് മൂലം കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര എത്ര ക്ലേശകരമെന്ന് എല്ലാവർക്കും അറിയാം. അതിനാൽ റോഡിലെ ഗതാഗതക്കുരുക്ക് മാറ്റുവാനുള്ള വഴികളാണ് ആദ്യം ആലോചിച്ചത്. അതിനായി പൊലീസിനെയും സന്നദ്ധ സംഘടനകളെയും ആശ്രയിച്ചു. പിന്നീട് എല്ലാവരെയും കോർത്തിണക്കി വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.
സോഷ്യൽ മീഡിയ വഴി ആംബുലൻസ് കുഞ്ഞുമായി 8.30 ന് പരിയാരത്ത് നിന്നും യാത്ര തിരിക്കുമെന്നും റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാവാതെ നോക്കണമെന്നും എല്ലാവരുടെയും സഹായം ആവശ്യമാണെന്നും അറിയിച്ചു. പിന്നീട് പൊലീസ് എസ് കോർട്ടോടുകൂടി യാത്ര തിരിക്കുകയായിരുന്നു.
തമീമിനൊപ്പം ആംബുലൻസിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നല്ലോ?
അതെ, വാഹനം ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ കുഞ്ഞിന് വേണ്ട കെയർ നൽകാൻ കാസർഗോഡ് ഷിഫാ സാദി ഹോസ്പിറ്റലിലെ മെയിൽ സ്റ്റാഫ് നേഴ്സ് ജിന്റോ ഉണ്ടായിരുന്നു ഒപ്പം. കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ പ്രധാന പങ്കു വഹിച്ചത് ജിന്റോയാണ്. മിക്കവരും ജിന്റോയെ പറ്റി പറയാതിരുന്നത് ഏറെ ദുഃഖം ഉളവാക്കി.
എൻ.ഐ.സി.യുവിൽ നിന്നും കുഞ്ഞിനെ ആംബുലൻസിലേക്ക് മാറ്റാൻ ഏറെ ശ്രമകരമായിരുന്നു. ഒരു നിമിഷം പോലും ഓക്സിജൻ നൽകാതിരിക്കാനാവില്ല. അങ്ങനെയായാൽ ശരീരം നീല നിറത്തിലാകുകയും ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും. ഇവിടെയാണ് ജിന്റോ തന്റെ ചുമതല കൃത്യമായി നിർവ്വഹിച്ചത്.
പൊലീസിന്റെയും സന്നദ്ധ സംഘടനകളുടേയും സഹകരണം എങ്ങനെയായിരുന്നു?
കുഞ്ഞിനെ കൊണ്ടു പോകേണ്ട ദൂരവും സമയവും അറിഞ്ഞതോടെ ഏറ്റവും കൂടുതൽ സഹായിക്കാൻ പറ്റുന്നത് പൊലീസിനാണ്. കേരളാ ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ കണ്ണൂർ പൊലീസ് കണ്ട്രോൾ റൂമിൽ വിവരമറിയിച്ചു. അവർ പരിയാരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നടത്തി.
പിന്നീട് പരിയാരം പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും 15 മിനിട്ടിനുള്ളിൽ പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് അകമ്പടിയോടെയായിരുന്നു യാത്ര. കൂടാതെ ചൈൽഡ് ലൈൻ പ്രവർത്തകരും ഓട്ടോറിക്ഷാ തൊഴിലാളികളും എല്ലാവരും പരിപൂർണ്ണ സഹകരണമാണ് നൽകിയത്. വഴിയിലൊക്കെ എല്ലാവരും കാത്തു നിന്നു കടന്നു പോകാൻ സൗകര്യമൊരുക്കുകയും കൈ വീശുന്നു മുണ്ടായിരുന്നു.
കടന്നു പോയ വഴികളിലെ റോഡിന്റെ അവസ്ഥ ?
തൃശൂർ ജില്ലയിലാണ് റോഡ് മോശമായി കാണപ്പെട്ടത്. ഇവിടെ വണ്ടി വേഗത കുറയ്ക്കേണ്ടി വന്നു. മറ്റു ജില്ലകളിൽ ഒരു കുഴപ്പവുമുണ്ടായില്ല. കുഞ്ഞിന് പാലു കൊടുക്കാനും ഇന്ധനം നിറയ്ക്കാനും മാത്രമേ വാഹനം നിർത്തിയുള്ളൂ.
പതിനാലു മണിക്കൂർ 6.45 മണിക്കൂറിനുള്ളിൽ എത്തിച്ചപ്പോൾ സുഹൃത്തുക്കളുടെ പ്രതികരണം?
എല്ലാവരുടേയും പ്രാർത്ഥനയുടേയും സഹകരണത്തിന്റെയും ഫലമാണ് ഈ ദൗത്യത്തിന്റെ വിജയം എന്ന് ആദ്യമെ പറയട്ടെ. ഫോൺ ഇതുവരെ താഴെ വയ്ക്കാൻ പറ്റിയിട്ടില്ല. എല്ലാവരും വിളിച്ച് സന്തോഷം പങ്കുവച്ചു. കാസർഗോഡ് പതിനഞ്ചിടങ്ങളിൽ സ്വീകരണം നൽകി. ഞായറാഴ്ച്ച ഞാൻ അംഗമായ ഫ്രണ്ട്സ് എന്ന സംഘടനയും സ്വീകരണ മൊരുക്കിയിട്ടുണ്ട്. ഇന്നലെ ദിലീപേട്ടന്റെ രാമലീല സിനിമയുടെ സംവിധായകർ അരുൺ ഗോപി സാർ വിളിച്ചിരുന്നു. ഒരു പാട് സംസാരിച്ചു. എന്നെ നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ സാർ ഫെയ്സ് ബുക്ക് വഴി അഭിനന്ദനം അറിയിച്ചിരുന്നു. സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. എല്ലാവരുടെയും അഭിനന്ദനങ്ങൾക്കും പ്രാർത്ഥനകൾക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു.
കുടുംബം ?
കാസർഗോഡ് അടുക്കത്ത് വയലിലാണ് താമസം. ഉമ്മ അസ്മയ്ക്കും ജ്യേഷ്ഠൻ കരീമിനും ഒപ്പം വാടക വീട്ടിലാണ് താമസം. വിവാഹിതനല്ല. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. പടച്ചവൻ അതിന് വഴിയൊരുക്കുമെന്നാണ് വിശ്വാസം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍