പൊതുരംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള അപവാദ പ്രചാരണം സമൂഹത്തെ ബാധിച്ചിരിക്കുന്ന മാനസിക രോഗം; തെരഞ്ഞെടുപ്പു ഫലം തോൽവി ആണെന്നു നേരത്തെ അറിയാവുന്ന മണ്ഡലങ്ങളിൽ ഇനി മത്സരിക്കാനില്ല: നിയുക്ത കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കു പറയാനുള്ളത്
അരുൺ ജയകുമാർ
തിരുവനന്തപുരം: പൊതുരംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള അപവാദ പ്രചാരണം സമൂഹത്തെ ബാധിച്ചിരിക്കുന്ന മാനസിക രോഗമാണെന്നു നിയുക്ത കൊല്ലം ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ. തെരഞ്ഞെടുപ്പു ഫലം തോൽവി ആണെന്നു നേരത്തെ അറിയാവുന്ന മണ്ഡലങ്ങളിൽ ഇനി മത്സരിക്കാനില്ലെന്നും പാർട്ടി ഏൽപ്പിച്ച ദൗത്യം നിറവേറ്റുമെന്നും ബിന്ദു മറുനാടൻ മലയാളിയോടു പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിന് ശേഷം ഡിസിസി അദ്ധ്യക്ഷ പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിത എന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി. സംസ്ഥാനത്തെ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്ത് വന്നതിൽ സമ്മിശ്ര പ്രതികരമാണ് കോൺഗ്രസ് പാർട്ടിക്കുള്ളിലും. ബിന്ദു കൃഷ്ണ അദ്ധ്യക്ഷയായി എത്തുന്ന കൊല്ലത്ത് മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പ് നേതാവുമായ പി സി വിഷ്ണുനാഥ് എത്തുമെന്നാണ് കരുതിയതെങ്കിലും ഹൈക്കമാന്റിൽ നിന്നും അന്തിമ പട്ടിക പുറത്ത് വന്നപ്പോൾ അദ്ധ്യക്ഷ സ്ഥാനം ബിന്ദു കൃഷ്ണയ്ക്ക് ലഭിക്കുകയും ചെയ്തു. ഇതിൽ എ ഗ്രൂപ്പിന് കടുത്ത അമർഷവുമുണ്ടായിരുന്നു.
എന്നാൽ എന്തുകൊണ്ടാണ് വിഷ്ണുവിന് സ്ഥാനം ലഭിക്കാത്തതെന്ന് തനിക്കറിയില്ലെന്നും പാർട്ടി തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. അദ്ധ്യക്ഷ എന്ന നിലയിൽ മികച്ച പ്രകടനം നടത്താനാകുമെന്നണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
ജില്ലയിലെ മുതിർന്ന നേതാക്കളെ കാണുന്ന തിരക്കിലായിരുന്നു ഇന്ന് അവർ. സംസ്ഥാനത്ത് തന്നെ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫ് മുന്നണിക്കും ഏറ്റവും വലിയ തിരിച്ചടി ലഭിച്ച ജില്ലയാണ് കൊല്ലം അതുകൊണ്ട് തന്നെ സംഘടനാ തലത്തിൽ ഉൾപ്പടെ പാർട്ടിയെയും മുന്നണിയേയും തിരികെ കൊണ്ട് വരിക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പാർട്ടി ബിന്ദുകൃഷ്ണയെ ഏൽപ്പിച്ചത്. ഇത്തരം ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും ഉത്സാഹത്തോടെ ഏറ്റെടുക്കുന്നുവെന്നും അവർ മറുനാടനോട് പറഞ്ഞു.കൊല്ലം ജില്ല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൈവിട്ടുവെന്നത് ശരി തന്നെ, പക്ഷേ അത്കൊണ്ട് മാത്രം പാർട്ടിയെ എഴുതിത്ത്തള്ളാനാകില്ലെന്നും അവർ പറഞ്ഞു. ജില്ലയിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം കോൺഗ്രസ് പാർട്ടി ഉണ്ടെന്ന പ്രതീതി നിലനിർത്തിക്കൊണ്ടായിരിക്കും പ്രവർത്തിക്കുകയെന്നും അവർ പറഞ്ഞു.
ഡിസിസി പുനഃസംഘടന എന്നത് മെറിറ്റിനെ മാത്രം മുൻനിർത്തി കൈകൊണ്ട തീരുമാനമാണെന്നും ഇത് ആരുടേയും നഷ്ടമല്ലെന്നും മറിച്ച് പാർട്ടിയുടെ നേട്ടമാണെന്നുമാണ് വി എം സുധീരൻ അഭിപ്രായപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഇത് തന്റെ മാത്രം പ്രവർത്തനത്തിനുള്ള നേട്ടമല്ലെന്നും തന്റെ ഒപ്പം നിന്നും പ്രസ്ഥാനത്തിനുവേണ്ടിയും പ്രവർത്തിച്ച ഓരോ വനിതയ്ക്കുമുള്ള അംഗീകാരവും സമ്മാനവുമാണ് ഇപ്പോൾ ഒരു വനിതയായ തനിക്ക് ലഭിച്ച അംഗീകാരം എന്നും അവർ കൂട്ടിച്ചേർത്തു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പല്ല ഹൈക്കമാൻഡ് നടത്തിയതെന്ന അവകാശവാദമുണ്ടെങ്കിലും കൂടുതൽ അധ്യക്ഷന്മാരെയും കൈക്കലാക്കി ഐ ഗ്രൂപ്പാണു മേധാവിത്വം നേടിയത്. മുൻ ഡിസിസി അധ്യക്ഷന്മാരെ വീണ്ടും ആ പദവിയിലേക്കു പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നേരത്തേ നിർദ്ദേശിച്ചിരുന്നു. അതിനാൽ തന്നെ പുതുമുഖങ്ങൾ പട്ടികയിൽ എത്തുകയായിരുന്നു. നാലിടങ്ങളിൽ മാത്രമാണ് എ ഗ്രൂപ്പിനു സാന്നിധ്യം അറിയിക്കാനായത്.
കൊല്ലം ഡിസിസി പ്രസിഡന്റാകാൻ ഉമ്മൻ ചാണ്ടിയുടെ അടുത്തയാളായ പി സി വിഷ്ണുനാഥും ശ്രമിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലാണു ബിന്ദുവിനു തുണയായത്. മഹിളാ കോൺഗ്രസ് ദേശീയ ഉപാധ്യക്ഷയായ ബിന്ദുവിനെ നിർദ്ദേശിച്ചതു രാഹുലാണെന്നാണു വിവരം. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റുമെന്നാണ് അവർ നൽകിയ മറുപടി.കൂടുതൽ വനിതകളേയും യുവാക്കളേയും പാർട്ടിയിലേക്ക് കൊണ്ട് വരുന്നതിനാണ് മുൻതൂക്കം. പാർട്ടിയിൽ നിന്നും അകന്നവരെ തിരികെ കൊണ്ടുവരിക എന്നതും മുന്നിലുള്ള പദ്ധതിയാണെന്നും അവർ പറഞ്ഞു.
കൊല്ലം ഡിസിസി അധ്യക്ഷ സ്ഥാനം ബിന്ദു കൃഷ്ണയ്ക്കു നൽകിയതിലൂടെ ഇക്കുറി വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇത്തവണ കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരിൽ വനിതാ പ്രാതിനിധ്യമുണ്ടാകുമെന്ന് ഹൈക്കമാൻഡ് നേരത്തേതന്നെ അറിയിച്ചിരുന്നു. രണ്ടു സ്ഥാനങ്ങൾ വേണമെന്നാണ് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ബിന്ദു കൃഷ്ണയിൽ മാത്രം ഒതുക്കുകയായിരുന്നു.കോട്ടയം ഡിസിസി പ്രസിഡന്റായി ലതിക സുഭാഷിനെ പരിഗണിച്ചിരുന്നുവെന്നും താനുൾപ്പടെയുള്ളവർ ഇതിനെ പിന്താങ്ങിയെന്നും ബിന്ദുകൃഷ്ണ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റു ചോദിക്കാത്തതുകൊണ്ടാണോ ഇത്തവണ പാർട്ടി ഇത്തരമൊരു സ്ഥാനം നൽകി അംഗീകരിച്ചത് എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് ഫലം തോൽവിയാണെന്ന് മുൻകൂട്ടിയറിയാവുന്ന മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണയും പാർട്ടി പറഞ്ഞ മണ്ഡലങ്ങളിൽ തോൽവി ഉറപ്പായിരുന്നിട്ടും മത്സരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
കഴിഞ്ഞ നിയനസഭയിൽ കോൺഗ്രസിന് ഒരു അംഗമാണ് ഉണ്ടായിരുന്നത്. 2006ൽ ഇത്തണത്തെപ്പോലെ തന്നെ ഒരംഗവും ഇല്ലായിരുന്നു. വനിതകൾക്ക് തോൽക്കുന്ന സീറ്റ് മാത്രം നൽകുന്ന പ്രവണതയാണ് ഇതിന് കാരണമായത്. ഒരു ജില്ലയുടെ സംഘടനാ തലപ്പത്തേക്ക് വനിതയെ എത്തിച്ചതിലൂടെ പറ്റിയ അബദ്ധങ്ങളും തെറ്റുകളും പാർട്ടി തിരുത്തുകയാണെന്നും അവർ പറഞ്ഞു. സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ മടിക്കുന്നത് സ്ത്രീകൾ ഉന്നതിയിലേക്ക് എത്തില്ലെന്ന തിരിച്ചറിവ്കൊണ്ടാണോ എന്ന ചോദ്യത്തിന് തന്നെപ്പോലെയുള്ള സാധാരണക്കാർക്ക് വരെ പ്രാധാന്യം നൽകുന്ന കോൺഗ്രസ് പാർട്ടിയിലേക്ക് കൂടുതൽ വനിതകൾ കടന്നുവരുമെന്നും അവർ പറയുന്നു.
രാഷ്ട്രീയത്തിൽ ഉയർന്ന് വരുന്ന സ്ത്രീകളെ കുറിച്ച് പല കോണുകളിൽ നിന്നും അപവാദപ്രചരണം നടത്തി തളർത്താൻ ശ്രമം നടക്കുന്നതും രാഷ്ട്രീയത്തിലേക്ക് കൂടുതൽ പേർ കടന്നുവരുന്നതിന് തടസ്സമാകുന്നില്ലേ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തിൽ മാത്രമല്ല സ്ത്രീകൾ ഏത് രംഗത്ത് ഉയർന്ന് വന്നാലും ഇത്തരം ആരോപണങ്ങൾ പതിവാണെന്നും അത് സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു തരം മാനസിക രോഗമാണെന്നും അവർ പറഞ്ഞു. ഒരു അഭിഭാഷകയായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള തനിക്ക് അത് നന്നായി അറിയാമെന്നും അവർ കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍