വാട്സ് ആപ്പിലെ അശ്ലീലചിത്ര പ്രശ്നത്തിൽ താൻ ആരുടെ മുന്നിലും കുറ്റസമ്മതം നടത്തിയിട്ടില്ല; തന്നെ പ്രതിക്കൂട്ടിലാക്കാൻ തന്റെ മൊബൈലിൽ നിന്നു പാർട്ടിപ്രവർത്തകരിൽ ആരോ ചിത്രമയച്ചതാവാം: വാട്സാപ്പിൽ ജനനേന്ദ്രയത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിൽ പാർട്ടി നടപടി നേരിട്ട സിപിഐ(എം) മുടക്കുഴ മുൻ ലോക്കൽ സെക്രട്ടറി മറുനാടനോട്
പ്രകാശ് ചന്ദ്രശേഖർ
പെരുമ്പാവൂർ: തനിക്കെതിരെ മാതൃഭൂമി പ്രചരിപ്പിച്ചത് നുണക്കഥയെന്നും മുടക്കുഴ മുൻപഞ്ചായത്തംഗം പണമെറിഞ്ഞ് വാർത്ത സൃഷ്ടിച്ചതാണെന്ന് സംശയിക്കുന്നതായും തെളിവ് ലഭിച്ചാൽ കോടതിയെ സമീപിക്കുമെന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സി പി എം മുടക്കുഴ ലോക്കൽ സെക്രട്ടറി സാജുപോൾ. അശ്ലീലചിത്ര പ്രശ്നത്തിൽ താൻ ആരുടെ മുന്നിലും കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും തനിക്കെതിരെയുണ്ടായിട്ടുള്ള വിവാദത്തിന്റെ സൃഷ്ടാക്കൾ പാർട്ടിയിലെ സ്ഥാനമോഹികളാണെന്നും താമസിയാതെ സത്യം വെളിച്ചത്തുവരുമെന്നാണ് പ്രതീക്ഷക്കുന്നതെന്നും സാജുപോൾ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
വാട്സാപ്പിലെ മുടക്കുഴ കേന്ദ്രീകരിച്ചുള്ള സി പി എം അംഗങ്ങളുടെയും നേതാക്കളുടെയും കൂട്ടായ്മയായ ത്രിവേണി ഗ്രൂപ്പിൽ ജനനേന്ദ്രീയത്തിന്റെ ചിത്രം പോസ്റ്റുചെയ്തതായി പ്രചരിച്ചതിനെത്തുടർന്ന് പാർട്ടി നടപടി നേരിട്ട സാജുപോൾ സംഭവവുമായി ബന്ധപ്പെട്ട് മറുനാടനുമായി പങ്കുവച്ച വിവരങ്ങൾ ചുവടെ:
- ത്രിവേണി ഗ്രൂപ്പിൽ താങ്കൾ ജനനേന്ദ്രീയത്തിന്റെ ചിത്രം പോസ്റ്റു ചെയ്തതായി ഉയർന്നിട്ടുള്ള ആരോപണത്തെക്കുറിച്ച്?
എന്റെ മൊബൈൽ നമ്പറിൽ നിന്നുമാണ് ചിത്രം പോസ്റ്റു ചെയ്തെന്നത് വാസ്തവമാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ധാർമ്മിക ഉത്തരവാദിത്തം എനിക്കാണ്. പക്ഷേ ഇക്കാര്യത്തിൽ മനഃപ്പൂർവ്വം ഞാൻ തെറ്റുചെയ്തിട്ടില്ല. ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും എന്റെ മൊബൈൽ പാർട്ടി പ്രവർത്തകർ ഉപയോഗിക്കാറുണ്ട്. നിലവിലെ സാഹചര്യത്തിൽ എന്നെ പ്രതിക്കൂട്ടിലാക്കാൻ ഇത്തരത്തിൽ ഫോൺ ഉപയോഗിച്ചവർ മറ്റാരുടെയെങ്കിലും നിർദ്ദേശപ്രകാരം കരുതിക്കൂട്ടി നടത്തിയ നീക്കമാണ് ഈ വിവാദത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാൽ ഞാനങ്ങനെയൊരു ചിത്രമെടുത്തിട്ടില്ല.
- പാർട്ടി വനിതാ ലോക്കൽകമ്മിറ്റി അംഗവുമായി അരുതാത്ത ബന്ധമുണ്ടായിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നല്ലോ. ഇക്കാര്യത്തിൽ വാസ്തവമെന്താണ്?
മുപ്പതു കൊല്ലത്തോളമായി പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനാണ്. സ്ത്രീകളോട് മോശമായി പെരുമാറുകയോ സംസാരിക്കുകയോ അരുതാത്ത ബന്ധം സ്ഥാപിക്കുകയോ ചെയ്തതായി ഒരു പരാതിയും എന്നെക്കുറിച്ച് ഇതുവരെ ഉണ്ടായിട്ടില്ലന്ന് ഈ പ്രദേശത്ത് അന്വേഷിക്കുന്ന ആർക്കും വ്യക്തമാവും.സംശയകരമായ സാഹചര്യത്തിൽ എന്നെ ഒരുസ്ത്രീയോടൊപ്പം കണ്ടതായി ഇതുവരെ ഒരു പാർട്ടി പ്രവർത്തകനോ നാട്ടുകാരോ ഈ സംഭവത്തിന് മുമ്പുവരെ ഒരിടത്തും പരാതി നൽകിയതായി അറിവില്ല. വിശ്വസനീയമായ ഒരു കഥ മെനഞ്ഞാലെ ലക്ഷ്യം ഫലപ്രാപ്തിയിലെത്തുകയുള്ളു എന്ന തിരിച്ചറിവിൽ ഇതിനുപിന്നിൽ പ്രവർത്തിച്ചവർ ഗ്രൂപ്പിൽ മുടക്കുഴയിൽ നിന്നുള്ള ഏക വനിതാപ്രവർത്തകയുടെ പേരുകൂടി ഉൾപ്പെടുത്തി അശ്ലീല ചിത്രവിവാദത്തിന് എരിവും പുളിയും പകരുകയായിരുന്നു.
- താങ്കളല്ല അശ്ലീലചിത്രം പോസ്റ്റുചെതതെങ്കിൽ മറ്റാരാണ് ഇതിന് പിന്നിൽ? എന്തായിരിക്കാം അവരുടെ ലക്ഷ്യം?
പാർട്ടിയിലെ സ്ഥാനമോഹികളാണ് ഇതിന് പിന്നിൽ എന്നാണ് ഞാൻ സംശയിക്കുന്നത്. ഇതുവരെ എനിക്കെതിരെ പാർട്ടി പ്രവർത്തകരിൽ നിന്നും പരസ്യമായ എതിർപ്പ് ഉണ്ടായിട്ടില്ല. എന്നാൽ അടുത്തിടെ അകനാട്ട് മട്ടിമണൽ ഖനനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർത്തിൽ ഞാൻ പൊലീസ് കേസിൽ പ്രതിയായി.മണൽ ഖനനം പാർട്ടി പ്രവർത്തകർ തടഞ്ഞിരുന്നു.
ഈയവസരത്തിൽ പ്രവർത്തകർ വിളിച്ചതനുസരിച്ചാണ് ഞാൻ അവിടെ എത്തിയത്. ഞാനും മറ്റൊരു പ്രവർത്തകനും മാത്രമായിരുന്നു കേസിലെ പ്രതികൾ. പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയവർ പലരും കേസിൽ നിന്നൊഴിവായി.ഈ സംഭവത്തിൽ പാർട്ടിയിലെ ചിലർ ചരടുവലികൾ നടത്തിയതായി തോന്നി. പക്ഷേ തെളിവില്ലാത്തതിനാൽ ഇത് മേൽഘടകങ്ങളിൽ റിപ്പോർട്ടുചെയ്യാനോ പരാതിപ്പെടാനോ പോയില്ല.
പാർട്ടി ലോക്കൽ കമ്മറ്റിയിലും ഏരിയാകമ്മറ്റിയിലും താങ്കൾ ഈ വിഷയത്തിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ചതായും മാപ്പപേക്ഷ നൽകിയായും വാർത്തകൾ പുറത്തുവന്നിരുന്നു.ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ താങ്കളുടെ വാക്കുകൾ ജനം വിശ്വസിക്കുമെന്നു കരുതുന്നുണ്ടോ?
ഉത്തരം: പാർട്ടി യോഗങ്ങളിലോ മറ്റെതിങ്കിലും പൊതുവേദികളിലോ ഞാൻ ഈ വിഷയത്തിൽ കുറ്റസമ്മതം നടത്തിയിട്ടില്ല.മാതൃഭൂമി പത്രമാണ് ഇത് ആദ്യം റിപ്പോർട്ടുചെയ്തതെന്നാണ് അന്വേഷിച്ചപ്പോൾ ബോദ്ധ്യമായത്. എന്നെ അറിയാമായിരുന്നിട്ടും ഈ പത്രത്തിന്റെ പ്രതിനിധി എന്നോട് ഒരു വാക്കുപോലും ചോദിച്ചില്ല. മറ്റാരുടെയോ നിർദ്ദേശ പ്രകാരമാണ് ഈ ലേഖകൻ ഇത്തരത്തിൽ വാർത്ത കൊടുത്തതെന്ന് സംശയിക്കുന്നു. എനിക്കെതിരെ വാർത്തയിടുന്നവർക്ക് വേണ്ടി എത്രരൂപ ചെലവാക്കാനും തയ്യാറാണെന്ന് മുടക്കുഴ മുൻപഞ്ചായത്തംഗം മദ്ധ്യമപ്രവർത്തകർക്ക് വാക്കുനൽകിയതായി നാട്ടിൽ പ്രചാരണം ശക്തിപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തെളിവ് ലഭിച്ചാൽ പാർട്ടിയുമായി ആലോചിച്ച് മേൽ നടപടി സ്വീകരിക്കും. പഞ്ചായത്തിൽ നടന്ന കോടികളുടെ അഴിമതിക്കും അനധികൃത ഇടപാടുകൾക്കുമെതിരെ ശബ്ദമുയർത്തിയതാണ് ഇയാൾ എനിക്കെതിരെ തിരിയാൻ കാരണമെന്നാണ് കരുതുന്നത്. അശ്ലീല ചിത്രം എന്റെ മൊബൈലിൽ നിന്നും വാട്സാപ്പിലിട്ടത് ഇയാളുടെ നിർദ്ദേശപ്രകാരമെത്തിയ ആരെങ്കിലുമാണോ എന്നും സംശയമുണ്ട്.
- ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ പാർട്ടി നടപടിയെ എങ്ങനെ വിലയിരുത്തുന്നു?
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രവർത്തകനെക്കുറിച്ച് മോശമായ പ്രചാരണമുണ്ടായാൽ പാർട്ടി നടപടിയെടുക്കുന്നത് സ്വഭാവികമാണ്. ഇത് മുമ്പും പാർട്ടിയിൽ ഉണ്ടായിട്ടുണ്ട്. ഇത് കാര്യമാക്കുന്നില്ല. മുടക്കുഴയിൽ പാർട്ടിയിൽ അസ്വാരസ്യങ്ങളുണ്ടെന്ന് നേതൃത്വത്തിന് ബോദ്ധ്യമായിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവിടെ യോഗ്യരായ പ്രവർത്തകരുണ്ടായിട്ടും മറ്റൊരുസ്ഥലത്തുനിന്നുള്ള പ്രവർത്തകനെ എനിക്ക് പകരം ലോക്കൽ സെക്രട്ടറിയായി നേതൃത്വം നിശ്ചയിച്ചത് ഇതുകൊണ്ടുതന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
- ഇക്കാര്യത്തിൽ പാർട്ടി തെളിവെടുപ്പ് നടത്തിയോ? ഇതേക്കുറിച്ചന്വേഷിക്കാൻ മേൽഘടകം കമ്മീഷനെ നിയോഗിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ?
ഉത്തരവാദപ്പെട്ടവരുടെ സംശയങ്ങൾക്ക് മറുപടി നൽകിയിരുന്നു. കമ്മീഷനെ ചുമതലപ്പെടുത്തിയതായി അറിയില്ല. ഭാവി പ്രവർത്തങ്ങളെക്കുറിച്ചാരാഞ്ഞപ്പോൾ അച്ചടക്കമുള്ള പ്രവർത്തകനായിത്തുടരുമെന്നായിരുന്നു പ്രതികരണം. തന്നെ പ്രതിസ്ഥാനത്താക്കിയ അശ്ലീല വിവാദത്തിന്റെ പിന്നാമ്പുറത്തെ കള്ളക്കളിക്കാരെ വെളിച്ചത്തുകൊണ്ടുവരും. വീണ്ടും പാർട്ടി സ്ഥാനം നേടുന്നതിനുവേണ്ടിയല്ല, എന്റെ നിരപരാധിത്വം തെളിയിക്കുക മാത്രമാണ് ഇതിനുപിന്നലെ ലക്ഷ്യം, സാജു പോൾ വ്യക്തമാക്കി.ഭിന്നശേഷിയുള്ളവരുടെ കൂട്ടായ്മയായ എൻ പി ആർ ഡി യുടെ സംസ്ഥാന ഘടകം രൂപീകരിച്ചതുമുതൽ സജീവപ്രവർത്തകനാണെന്നും സംസ്ഥാനത്തുനിന്നുള്ള നാലു ദേശീയ കൗൺസിൽ അംഗങ്ങളിൽ ഒരാളാണ് താനെന്നും സാജു അറിയിച്ചു.
Stories you may Like
- ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ടോയ്ലറ്റിൽ ഫ്ളഷ് ചെയ്ത് കളഞ്ഞ് ഭാര്യ
- പീഡിപ്പിക്കാൻ ശ്രമം: 27കാരന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി
- പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു യുവതി
- വാട്സാപ്പിനെതിരെ കോടതിയലക്ഷ്യ നടപടി
- ഭൂപേഷ് ബാഗേൽ 508 കോടി കൈപ്പറ്റിയെന്ന് ഇഡിയുടെ കുറ്റപത്രം
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്