ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുന്നുവെന്ന സിപിഐഎം പ്രചാരണം അബദ്ധമാണ്; ഇത് നേട്ടമാകുക ബിജെപിയക്ക്; മലപ്പുറത്ത് എന്തുകൊണ്ട് വെൽഫയർപാർട്ടി മത്സരിക്കുന്നില്ല? നിലപാട് വിശദീകരിച്ച് ഹമീദ് വാണിയമ്പലം മറുനാടനോട്
എം പി റാഫി
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെപ്പിലേക്ക് അടുക്കുന്നതോടെ ചെറു കക്ഷികളുടേയും സംഘടനകളുടേയും നിലപാടിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ 29,216 വോട്ടുകൾ നേടിയ പാർട്ടിയാണ് ജമാഅത്തേ ഇസ്ലാമിക്കു കീഴിലുള്ള വെൽഫെയർ പാർട്ടി. ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താതിരുന്ന വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നിലപാട് അടുത്ത ദിവസം പ്രഖ്യാപിക്കാനിരിക്കുകയാണ്. പാർട്ടിക്കുള്ളിൽ അഭിപ്രായ ക്രോഡീകരണവും ചർച്ചകളും നടന്നു വരികയാണ്.
ഇടത് വലത് മുന്നണികൾ ഇതിനോടകം വോട്ടഭ്യർത്ഥനയും നടത്തിയിട്ടുണ്ട്. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയമോ ബിജെപി അഭിവാജ്യ ഘടകമേയല്ലെന്നും ബിജെപി ഇവിടെ ഉണ്ടായതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും അടിയന്തിരമായി ചെയ്യേണ്ടതുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നില്ലെന്നും വെൽഫെയർ പാർട്ട് അധ്യക്ഷൻ അബ്ദുൽ ഹമീദ് വാണിയമ്പലം മറുനാടൻ മലയാളിക്ക് അനുവദിച്ച മഭിമുഖത്തിൽ പറഞ്ഞു.
ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അവരുടെ മത്സരത്തിൽ പോലും ജാഗ്രത പാലിച്ചില്ലെന്ന അഭിപ്രായം ഞങ്ങൾക്കുണ്ട്. കേരള ഭരണത്തെ വിലയിരുത്തി മാത്രം നിലപാട് സ്വീകരിക്കില്ല. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുന്നുവെന്ന സിപിഐഎം പ്രചാരണം അബദ്ധമാണ്. ഇതിലൂടെ നേട്ടമുണ്ടാക്കുക ബിജെപിയാണെന്നും ഹമീദ് പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടപ്പ് പശ്ചാത്തലത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിന്റെ പൂർണ രൂപം:-
?മത്സര രംഗത്ത് നിന്നുള്ള പിന്മാറ്റം
ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തിയില്ല എന്നത് നേരത്തെ വ്യക്തമാക്കിയ കാര്യമാണ്. ഒരു പ്രത്യേകമായ രാഷ്്ട്രീയ സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതുള്ളൂവെന്നാണ് ഈ വിഷയത്തിൽ ഞങ്ങളുടെ നിലവിലുള്ള തീരുമാനം. അതുകൊണ്ടാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത്. മത്സര രംഗത്ത് ഇല്ലെങ്കിലും ഞങ്ങളുടേതായ നിലപാടുണ്ട്. പാർട്ടിയിൽ നിന്നും ക്രോഡീകരിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലുള്ള നിലപാട് ഞങ്ങൾക്കുണ്ട്. പാർട്ടി സ്ഥാനാർത്ഥിയെ നിർത്താത്തിന്് മറ്റുമാനങ്ങളില്ല. വെൽഫെയർ പാർട്ടി മത്സരിക്കേണ്ട ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യം ഇല്ല എന്നുള്ളതുകൊണ്ട് മാത്രമാണ് മത്സരിക്കാതിരുന്നത്.
?ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആർക്കായിരിക്കും
മത്സരിക്കാതിരിക്കുമ്പോൾ നിലവിലുള്ള സാഹചര്യത്തിൽ പിന്തുണ ആർക്ക് കൊടുക്കണമെന്നത് ഞങ്ങൾ ഇപ്പോഴും ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. എന്തായാലും മനസാക്ഷി വോട്ടിന് വിടില്ല. കാരണം, അത് പ്രവർത്തകർക്ക് പാർട്ടിയിൽ ഒരു പിടിത്തമില്ലാത്ത തീരുമാനമാണത്. ഇനി ഒരു കക്ഷിയെ പിന്തുണക്കുന്ന നിലപാടും ആയിക്കൊള്ളണമെന്നില്ല. ജനാധിപത്യത്തിലെ പല രീതികളും സ്വീകരിക്കാമല്ലോ..നാളെ അന്തിമ തീരുമാനം പറയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചർച്ചകൾ പാർട്ടിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. പാർലമെന്ററി ബോർഡ് ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. മണ്ഡലം, ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള അഭിപ്രായം ക്രോഡീകരിച്ചിട്ടു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വർക്കിംങ് കമ്മിറ്റിയിൽ ചർച്ച ചെയ്തായിരിക്കും തീരുമാനം. ഇതിന്റെ റിപ്പോർട്ട് ദേശീയ കമ്മിറ്റിക്കും കൈമാറും. അത് മണ്ഡലം തലങ്ങളിൽ പ്രവർത്തകരെ വിളിച്ചു ചേർതത്ത് അറിയിക്കും.
? പിന്തുണ അഭ്യർത്ഥിച്ച് ഏതെങ്കിലും കക്ഷികൾ സമീപിച്ചിരുന്നോ
മത്സര രംഗത്തുള്ള പാർട്ടികൾ വോട്ടഭ്യർത്ഥിച്ചു എന്നല്ലാതെ സംഘടനാപരമായ ചർച്ചകൾക്ക് നടന്നിട്ടില്ല. വോട്ട് അഭ്യർത്ഥിച്ച്കൊണ്ട് യു.ഡി.എഫ്, എൽ.ഡി.എഫ് കക്ഷികളിൽ നിന്നും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. മത്സരിക്കാതിരിക്കുന്ന പാർട്ടിയാകുമ്പേൾ ആ വോട്ട് കിട്ടണമെന്ന് എല്ലാവർക്കും ആഗ്രമുണ്ടാകുമല്ലോ..ഇത്തരത്തിലുള്ള സ്വാഭാവിക അഭ്യർത്ഥനമാത്രമാണത്.
?നിലവിലെ ദേശീയ -കേരള രാഷ്ട്രീയത്തെ എങ്ങിനെ നോക്കികാണുന്നു
ഞങ്ങൾ നോക്കിക്കാണുന്നത്, ഈ ഉപതെരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയത്തിൽ നടക്കുന്ന തരത്തിലുള്ള പ്രവണതകൾ ഉണ്ടാകില്ലെന്നാണ്. യു.പി തെരഞ്ഞെടുപ്പ് മോഡൽ എഫക്ട് ചെയ്യുന്ന ഒരു മണ്ഡലമല്ല മലപ്പുറം. പ്രത്യേകിച്ചും ബിജെപി എന്നത് മലപ്പുറത്ത് അഭിവാജ്യ ഘടകമേയല്ല. അതുകൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ എന്തെങ്കിലും സംഭവിക്കുന്നതുകൊണ്ടോ, ബിജെപി ഇവിടെ ഉണ്ടായതുകൊണ്ടോ പ്രത്യേകിച്ച് എന്തെങ്കിലും അടിയന്തിരമായി ചെയ്യേണ്ടതുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നില്ല. മലപ്പുറം പാർലമെന്റ് മണ്ഡലത്തെ സംബന്ധിച്ച് അങ്ങിനെയൊരു സാഹചര്യമില്ല. കേരളത്തിൽ എൽ.ഡി.എഫും ഇതിന് മുമ്പ് യു.ഡി.എഫും ഭിരിച്ചപ്പോൾ ഞങ്ങളുടെ നിലപാട് ഭരണ കക്ഷിയെ സമ്മർദത്തിലാക്കിയിരിക്കുകയെന്നതാണ്. അത് ഭരണം നന്നാകുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനുമാണ്. ഗവൺമെന്റിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചു കൊണ്ടേയിരിക്കും.
നിലവിലെ ഭരണത്തിനെതിരെ ഞങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ എന്ത് സമീപനം എടുക്കും എന്നതിന്റെ ന്യായമായിട്ടോ കാരണമായിട്ടോ കാണേണ്ടതില്ല. കേരള സർക്കാറിനെതിരെയുള്ള വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലായെന്നല്ല ഞാൻ പറയുന്നത്. ഞങ്ങൾ ഒരു നിലപാട് എടുക്കുമ്പോൾ ഭരണ വിലയിരുത്തൽ നോക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഞങ്ങൾ റിസ്ക്കെടുത്ത് ആരെയെങ്കിലും പിന്തുണക്കേണ്ട സാഹചക്യം ഉണ്ട് എന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. ഞങ്ങൾ മത്സരിക്കാത്തിടങ്ങളിൽ സാധാരണ ചെയ്യാറുള്ളത്. ബിജെപിക്ക് വിജയ സാധ്യതയോ രണ്ടാമതോ നിൽക്കുന്ന സാഹചര്യം ഉണ്ടായാൽ തൊട്ടടുത്ത സാധ്യതയുള്ള ഒരു മതേതര പാർട്ടിയെ പിന്തുണക്കുകയെന്ന നിലപാടാണ് ഞങ്ങൾ മത്സരിക്കാതിരിക്കുമ്പോൾ സ്വീകരിച്ചു പോന്ന നിലപാട്.
കേരള ഭരണത്തിന്റെ വിലയിരുത്തൽ ജനങ്ങളിൽ സ്വാധീനിക്കും. കേരള ഭരണത്തിൽ ജനങ്ങൾ വളരെ അതൃപ്തരാണ്. ഉദ്ധേശിച്ച രീതിയിലോ തൃപ്തകരമായോ അല്ല കഴിഞ്ഞ ഒമ്പത് മാസത്തോളം സർക്കാർ ഭരണം കൊണ്ടുപോയത്. മലപ്പുറം ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അവരുടെ മത്സരത്തിൽ പോലും ജാഗ്രത പാലിച്ചില്ലെന്ന അഭിപ്രായം ഞങ്ങൾക്കുണ്ട്.
?വെൽഫെയർ പാർട്ടിയുടെ പിന്തുണ മുസ്ലിംലീഗിനാണെന്ന പ്രചാരണം വ്യാപകമായി നടക്കുന്നു
ഇവിടത്തെ മതേതര പാർട്ടികളുടെ ചില അബദ്ധമാണത്. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുന്നു എന്ന പ്രചാരണത്തിലൂടെ സി.പി.എം ഈ അബദ്ധം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുന്നുവെന്ന പ്രചാരണം ഉണ്ടായാൽ സാമുദായിക ധ്രുവീകരണം ഉണ്ടാകും. അങ്ങിനെ നടന്നാൽ അതിന്റെ റിസൾട്ട് സെക്യുലർ പാർട്ടികൾക്ക് കിട്ടില്ല, വർഗീയ ഫാസിസ്റ്റ് ശക്തികൾക്കേ കിട്ടൂ. ഇതാണ് കോൺഗ്രസിനെ ദുർബലപ്പെടുത്തിയത്. ഇതാണ് സിപിഎമ്മിനേയും ദുർബലപ്പെടുത്താൻ പോകുന്നത്. സി.പി.എം ബോധപൂർവ്വമാണ് ഇത്തരം പ്രചാരണം നടത്തികൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വോട്ടിൽ ആശങ്ക സൃഷ്ടിക്കുന്നുവെങ്കിൽ സിപിഎമ്മിന്റെ വോട്ട്ബാങ്ക് ഏതാണ്.
ന്യൂനപക്ഷ വോട്ട് തീരെ കിട്ടാത്ത പാർട്ടിയാണോ എൽ.ഡി.എഫ്. ന്യൂനപക്ഷ വോട്ട് ഏകീകരിക്കുന്നുവെന്ന് പ്രചരിപ്പിക്കുമ്പോൾ ഭൂരിപക്ഷ വോട്ടും ഏകീകരിക്കണം എന്ന മെസേജ് ഇതിലൂടെ കൊടുക്കുന്നു. ഇങ്ങനെ വന്നാൽ സിപിഎമ്മിനായിരിക്കില്ല, ബിജെപിക്കായിരിക്കും അതിന്റെ ഗുണം കിട്ടുക. മതേതര പാർട്ടികൾ അവരുടെ ഭാഗം രക്ഷപ്പെടും എന്ന് തെറ്റിദ്ധരിച്ച് എന്താണോ വർഗീയ ഫാസിസ്റ്റ് ശക്തികൾ ആഗ്രഹിക്കുന്നത് അതേ സങ്കേതങ്ങളും സംവിധാനങ്ങളും തന്നെ ഉപയോഗിക്കുന്ന ദുരനുഭവമാണ് കുറച്ചു കാലമായിട്ട് നമ്മുടെ നാട്ടിലുള്ളത്.
Stories you may Like
- പ്രൊഫ ഹമീദ് ചേന്ദമംഗല്ലൂരിന് 75 വയസ്സ്
- ഹമീദ് മാസ്റ്ററുടെ കേരളാ ബാങ്ക് നിയമനം മുസ്ലിംലീഗ് വീണ്ടും ചർച്ച ചെയ്യും
- സിപിഎം നീക്കം പുതിയ തലത്തിൽ; അബ്ദുൾ ഹമീദിന്റെ പദവി കോൺഗ്രസിന് അതൃപ്തിയാകും
- കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടി എൻ പ്രതാപന്റെ ഓഫീസ് സ്റ്റാഫ് അബ്ദുൽ ഹമീദ്
- പാർട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസിനെ പുറത്താക്കുക;
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്