മുഹമ്മദ് എന്ന പേരുപയോഗിച്ചാൽ കൈവെട്ടാൻ കാരണമാകുമോ?ഡി ടി പിക്കാരൻ തെറ്റു ചൂണ്ടിക്കാട്ടിയിട്ടും തിരുത്താഞ്ഞതാണ് അദ്ധ്യാപകൻ ചെയ്ത തെറ്റെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് മറുനാടനോട്
കൊച്ചി: പി ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ഒരു ഭാഗമെടുത്തു ചോദ്യമാക്കിയപ്പോൾ അതിലെ ഭ്രാന്തൻ എന്ന കഥാപാത്രത്തിനു മുഹമ്മദ് എന്നു പേരു കൊടുത്തതുമൂലമാണ് മതനിന്ദയാണെന്നു പറഞ്ഞ് പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ അതിക്രൂരസംഭവമുണ്ടായതും പിന്നീട് കേസിൽ ഇന്നലെ 10 പേരെ എട്ടു വർഷം തടവിനു ശിക്ഷിച്ചതും. അപ്പോൾ ഏതു രചനയിലും മുഹമ്മദ് എന്നു പേരിട്ടാൽ അതു പ്രവാചകനിന്ദയാകുമോ എന്ന സംശയമുയരുന്നു.
പടച്ചോനേ എന്ന പ്രയോഗമുൾപ്പെടുന്ന ലേഖനത്തിൽ മുസ്ലീമിന്റെ പേരാണല്ലോ വേണ്ടത് എന്ന സാമാന്യയുക്തി വച്ച് ലേഖകന്റെ പേരായ പി ടി കുഞ്ഞുമുഹമ്മദിൽനിന്നു മുഹമ്മദ് എടുത്തതാണെന്ന് അദ്ധ്യാപകൻ. പ്രശ്നം ലഘുവാണെന്നു തോന്നാം. പക്ഷേ പിന്നീടുണ്ടായതു ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ. ഫലമോ? അദ്ധ്യാപകന്റെ കൈ വെട്ടി, ഭാര്യ ആത്മഹത്യ ചെയ്തു. മതേതരകേരളത്തിൽ ഉണങ്ങാത്ത മുറിവുമുണ്ടായി. ഇനിയിങ്ങനെയൊരു സംഭവമാവർത്തിക്കരുതല്ലോ.
മുഹമ്മദ് എന്ന പേരുപയോഗിക്കുന്നതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറൽസെക്രട്ടറി കെ എച്ച് നാസറുമായി മറുനാടൻ മലയാളി ലേഖകൻ ആശങ്ക പങ്കുവച്ചു. അദ്ദേഹവുമായി നടത്തിയ അഭിമുഖം
മൂവാറ്റുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ എൻ ഐ എ കോടതിയുടെ വിധിയെ എങ്ങനെ കാണുന്നു?
മൂവാറ്റുപുഴ സംഭവത്തിൽ പൊലീസും രാഷ്ട്രീയ -ഭരണനേതൃത്വവും ഗൂഢാലോചന നടത്തിയെന്നതു വ്യക്തമാക്കുന്നതാണു കോടതി വിധി. ഒരു കുറ്റക്രത്യം എവിടെയെങ്കിലും ഉണ്ടായാൽ ക്രിമിനൽ കേസ് എടുക്കണമെന്നതാണ് ഇന്ത്യയിലെ നിയമം. എന്നാൽ മൂവാറ്റുപുഴയിൽ ഉണ്ടായ പ്രാദേശിക ആക്രമണത്തിൽ യു എ പി എ പോലുള്ള കരിനിയമം ഉപയോഗിച്ചതു തന്നെ ഗൂഢാലോചനയ്ക്ക് തെളിവാണ്. ഈ നിയമം യഥാർത്ഥത്തിൽ ഭരണഘടന അനുവദിക്കുന്ന പൗരാവകാശത്തിന് എതിരാണ്. മാത്രമല്ല സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് പ്രതിപ്പട്ടികയിൽ 57 പേരെ ഉൾപെടുത്തിയിരുന്നു എന്നാൽ എൻ ഐ എ കേസ് അന്വേഷിച്ചപ്പോൾ അത് 37 ആയി ചുരുങ്ങി. തുടർന്ന് കേസ് കോടതിയിൽ എത്തിയപ്പോൾ ഇവരിൽ 18 പേർ കൂടി കുറ്റവിമുക്തരായി. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസും രാഷ്ട്രീയ -ഭരണനേതൃത്വവും നടത്തിയ ഗൂഢാലോചനയിലേയ്ക്കാണ്.
കൂടാതെ മൂവാറ്റുപുഴ സംഭവത്തിനു ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മൂവാറ്റുപുഴയിലെത്തി കൂടിയാലോചന നടത്തുകയും പോപ്പുലർ ഫ്രണ്ടിനെ തകർക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. അവിടെ ഉണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഒരു മജിസ്ട്രേറ്റു കോടതിയിൽ വിചാരണ ചെയ്യേണ്ട കുറ്റകൃത്യം ദേശീയ അന്വേഷണ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ച് എൻ ഐ എ കോടതിയിൽ വിചാരണ ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ തകർക്കുക എന്നത് അന്നത്തെ സർക്കാരിന് നേതൃത്വം നൽകിയ സി പി എമ്മിന്റെ ലക്ഷ്യമായിരുന്നു.ഇതിനു വീണു കിട്ടിയ അവസരമെന്നനിലയിലാണ് സർക്കാർ അന്നു പ്രവർത്തിച്ചത്. അതിനു വേണ്ടിയാണ് കേരളത്തിൽ ആദ്യമായി യു എ പി എ നിയമം ഈ കേസിൽ ചുമത്തിയത്. അന്നു യു എ പി എ പ്രയോഗിക്കാൻ മുൻകൈയെടുത്ത സി പി എം ഇന്ന് ഈ നിയമത്തിനെതിരെ പ്രചരണം നടത്തുന്നുവെന്നത് മറ്റൊരു വിരോധാഭാസം. മാത്രമല്ല മൂവാറ്റുപുഴ സംഭവം മാദ്ധ്യമങ്ങളിലൂടെ തുടർച്ചയായി ചർച്ചാ വിഷയമാക്കാനും പൊലീസും ഭരണകൂടവും ശ്രമിച്ചു.
അതിൽ അവർ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. തുടർച്ചയായി 104 ദിവസം ഈ സംഭവം മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നു. സംഭവത്തോടനുബന്ധിച്ച് പൊലീസ് പോപ്പുലർഫ്രണ്ട് പ്രവർത്തകരെയും കുടുംബാംഗങ്ങളെയും കഠിനമായി പീഡിപ്പിക്കുകയായിരുന്നു. ആക്രമണവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവർത്തകരുടെ വീടുകളിൽ പോലും അസമയങ്ങളിൽ പൊലീസ് എത്തുകയും സ്്ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങൾ നിരവധിയാണ്. പൊലീസിന്റെ ഈ പീഡനങ്ങൾക്കെതിരെ പ്രതികരിച്ചവരെ പോലും പൊലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു. മൂവാറ്റുപുഴയിലെ കോളജ് അദ്ധ്യാപകനായ അനസിനെയും എറണാകുളത്തെ മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.എൻ എം സിദ്ദിഖിനെയും പൊലീസ് അറസ്റ്റു ചെയതത് ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ പൊലീസിന്റെ ഇത്തരം നീക്കങ്ങൾ ജനം അംഗീകരിച്ചില്ല. അതിന് ഉദാഹരണമാണ് അനസ് ജയിലിൽ കിടന്നു മത്സരിച്ച് ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചത്.
യഥാർത്ഥത്തിൽ പ്രൊഫ:ടി ജെ ജോസഫ് പ്രവാചകനിന്ദ നടത്തിയെന്ന് പോപ്പുലർ ഫ്രണ്ട് വിശ്വസിക്കുന്നുണ്ടോ? പി ടി കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തിൽനിന്ന് എടുത്ത ഒരു ഭാഗത്തിലെ കഥാപാത്രത്തിന് മുഹമ്മദ് എന്ന ഒരു സാധാരണ മുസ്ലിം പേരു നല്കി എന്നത് ഒരു കുറ്റമാണോ? ചിഹ്നം ഇടാനുള്ള ചോദ്യമായതിനാൽ ആ സംഭാഷണത്തിൽ പേര് അനിവാര്യമല്ലേ?
പ്രൊഫ:ടി ജെ ജോസഫ് പ്രവാചകനെ നിന്ദിക്കുക എന്ന ഉദ്ദേശ്യത്തിലല്ല മുഹമ്മദ് എന്ന പേരുപയോഗിച്ചതെങ്കിൽ തെറ്റല്ല. പക്ഷേ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. അദ്ദേഹം ചോദ്യപേപ്പർ തയ്യാറാക്കി ടൈപ്പ് ചെയ്യാൻ ചെന്നപ്പോൾ ഡി ടി പി ഓപ്പറേറ്റർ അദ്ദേഹത്തോട്് മുഹമ്മദ് എന്നത് നബിയുടെ പേരാണ് ഈ ഭാഗത്തുനിന്ന് ഈ പേര് ഒഴിവാക്കി മറ്റൊരു പേര് ഉപയോഗിക്കുക എന്നു പറഞ്ഞു എന്നാൽ അദ്ദേഹം അതു ചെവിക്കൊള്ളാൻ തയ്യാറായില്ല. പിന്നീട് പരീക്ഷ എഴുതാനിരുന്ന കുട്ടികളും ഇതേ കാര്യം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അപ്പോഴും അദ്ദേഹം ധാർഷ്ട്യത്തോടെ തന്നെ പ്രതികരിക്കുകയായിരുന്നു. മാത്രമല്ല പിന്നീട് ഒരിക്കലും താൻ ചെയ്തത് തെറ്റായിപ്പോയി എന്നോ അബദ്ധം പറ്റിയെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ഇതിൽ നിന്ന് നമുക്ക് എന്താണ് മനസിലാക്കാൻ കഴിയുക
അദ്ധ്യാപകനെതിരെ നടന്ന ആക്രമണത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിലപാടെന്താണ്?
അദ്ധ്യാപകനെതിരെ നടന്ന ആക്രമണത്തെ അന്നും ഇന്നും എന്നും പോപ്പുലർ ഫ്രണ്ട് അപലപിക്കുന്നു. അക്രമം ഒരിക്കലും പോപ്പുലർ ഫ്രണ്ടിന്റെ നയമല്ല. ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. സംഘടനയ്ക്കും ഭരണഘടനയുണ്ട്. അതിലും അക്രമത്തിനെതിരായ നിലപാടാണുള്ളത്.
പിന്നെ എന്തുകൊണ്ടാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ അദ്ധ്യാപകനെ ആക്രമിക്കാൻ തയ്യാറായത്.?
അത് ഒരിക്കലും സംഘടനയുടെ തീരുമാനമായിരുന്നില്ല.പ്രവാചകനെ ഒരാൾ നിന്ദിച്ചു എന്നറിഞ്ഞപ്പോൾ പ്രാദേശികരായ ചില ചെറുപ്പക്കാർക്കുണ്ടായ രോഷമായിരുന്നു അത്. ഇസ്ലാംമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രവാചകൻ അവരുടെ വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ആ പ്രവാചകനെ ആരെങ്കിലും നിന്ദിച്ചാൽ ഓരോ മുസ്ലീമും അവരവരുടെ വിവേകത്തിന് അനുസരിച്ച് പ്രതികരിക്കും. ഇവിടെ സംഭവിച്ചതും അതാണ്. പോപ്പുലർ ഫ്രണ്ടിന്റെ നേതൃസ്ഥാനത്തുള്ള ഒരാളും ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലില്ല എന്നത് സംഘടനയുടെ നിർദ്ദേശപ്രകാരം നടത്തിയ കുറ്റകൃത്യമല്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ്.
ഭാവിയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ നേതൃത്വം എന്തു നിലപാടാണ് സ്വീകരിക്കുക.?
ഞാൻ മുമ്പുപറഞ്ഞല്ലോ പോപ്പുലർ ഫ്രണ്ട് എല്ലാക്കാലത്തും ആക്രമണങ്ങൾക്ക് എതിരാണ്.ഭാവിയിൽ ഏതെങ്കിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഇത്തരം ആക്രമണങ്ങളിൽ ഉൾപ്പെട്ടാൽ നിജസ്ഥിതി മനസിലാക്കി കുറ്റകൃത്യത്തിന്റെ വ്യാപ്തിക്കനുസരിച്ച് നടപടി സ്വീകരിക്കും.
മൂവാറ്റുപുഴ സംഭവം സംഘടനയുടെ പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും തിരിച്ചടിയായില്ലേ?
ഒരിക്കലും ഇല്ല. ഈ സംഭവത്തിനു ശേഷവും സംഘടന സംഘടിപ്പിച്ച പ്രക്ഷോഭപരിപാടികളിലും സമ്മേളനങ്ങളിലുമെല്ലാം വൻതോതിലുള്ള ജനപങ്കാളിത്തം ഉണ്ടായിട്ടുണ്ട്.
കൈവെട്ടുകേസ് സംഘടനയെ ഒരു തരത്തിലും ബാധിച്ചില്ലെന്നാണോ?
സംഘടനയെ ബാധിച്ചിട്ടില്ല.എന്നാൽ പൊലീസിന്റെ പീഡനവും അനാവശ്യചോദ്യം ചെയ്യലുകളുമെല്ലാം നിമിത്തം പല സംഘടനാ പ്രവർത്തകരുടെയും ബിസിനസുകൾ തകരാൻ കാരണമായിട്ടുണ്ട്
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- ഒളിയിടം ഒരുക്കിയവരെ പൂട്ടാൻ എൻഐഎ; സവാദും പോപ്പുലർഫ്രണ്ടിന് കുടുക്കാകും
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പാഴായത് മറ്റൊരു സുകുമാര കുറുപ്പാകാനുള്ള സാവദിന്റെ ശ്രമം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്